Posts

Showing posts from November, 2024

നിര്യാതനായി

Image
കേളോത്തുവയൽ:  സി. എ.    ജോസഫ് ചേനപറമ്പിൽ ( 77 വയസ്സ്) നിര്യാതനായി . ഭാര്യ: സാലി കപ്പിലുമാക്കൽ  മകൻ:   ആൽബിൻ ജോസഫ് മരുമകൾ: സിയോണ ജോയ് ചെറുപിള്ളേട്ട്  പരേതന്റെ മൃതസംസ്കാര ശുശ്രൂഷകൾ 02/12/2024 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 4 മണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയ സെമിത്തേരിയില്‍. 

ഇന്ന് വൈകിട്ട് പേരാമ്പ്രയിൽ വീണ്ടും തെരുവ് നായ 5 പേരെ കടിച്ചു

Image
പേരാമ്പ്ര : പേരാമ്പ്ര വെജിറ്റബിൾ മാർക്കറ്റിൽ നിന്നും പൈതോത് സ്വദേശി കാസിം (62)   ബാലൻ (62)LIC ഒഫീസിൻ്റെ അടുത്ത് നിന്നും  എരവട്ടൂർ ബാലകൃഷ്ണൻ (67) കൈപ്പ്രം റോഡിൽ നിന്നും , ബാലകൃഷ്ണൻ (67) മാർക്കറ്റ് പരിസരത്തു നിന്നും ഇബ്രാഹിമിന്  (45)കല്ലോട് താലൂക്ക് ഹോസ്പിറ്റലിൽ സമീപനമാണ് കടിയേറ്റത്. വൈകിട്ട് 5 30നും ആറു മണിക്കും ഇടയിലാണ് അഞ്ച് പേരെയും നായ കടിച്ചത്  ഇന്ന് രാവിലെ ആറ് പേർക്ക് നായയുടെ കടിയേറ്റിരുന്നു

കൂരാച്ചുണ്ടിൽ സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം

Image
✒️ ജോൺസൺ പൂകമല കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂൾ പരിസരത്തും ടൗണിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനാ യ ശല്യം രൂക്ഷം. തെരു വുനായകൾ പെരുകി സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നതോടൊപ്പം വിദ്യാർഥികൾക്കു നേരെ ആക്രമണത്തിനും മുതിരുന്നു വെന്നുമാണ് പരാതി. ഇതുമൂലം വിദ്യാർഥികളിൽ ഭീതി ജനിപ്പിക്കുന്നുവെന്നും ആക്ഷേപമുണ്ട്. തിരക്കേറിയ ടൗണിലും തെരു വുനായകളുടെ ശല്യമുണ്ട്. ബസ് സ്റ്റാൻഡിലും സർക്കാർ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും തെരുവുനായകൾ യാത്രക്കാർക്ക് ഭീഷണിയായി തീർന്നിട്ടുണ്ട്. അടുത്തകാലത്തായി ഒട്ടേറെ പേരെ തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തരമായി തെരുവ് നായകളെ ഉന്മൂലനം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാ ണ് ആവശ്യം ഉയരുന്നത്.

പേരാമ്പ്രയിൽ വാഹനത്തിന് സ്വന്തമായി നമ്പറിട്ട് 4 വർഷം ഓടിച്ചയാൾ അറസ്‌റ്റിൽ

Image
നമ്പറിന്റെ യഥാർഥ ഉടമ പിഴയട‌ക്കേണ്ടിവന്നത് 20000 രൂപയോളം പേരാമ്പ്ര : സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് 4 വർഷ ത്തോളം ഓടിച്ച ആവള സ്വദേശി പിടിയിൽ വാഹനത്തിന് റജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് 4 വർഷമായി അധികാരികളെ കബളിപ്പിച്ച് വാഹനവുമായി നടന്ന ആവള എടപ്പോത്തിൽ മീത്തൽ ലിമേഷ് ആണ് പൊലീസിന്റെ പിടിയിലായത്. 4 വർഷം മുൻപ് സുസുക്കിയുടെ ഇരുചക്ര വാഹനം വാങ്ങിയ ലിമേഷ് റജിസ്ട്രേഷൻ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള 56 9305 നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു. പല തവണ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഈ നമ്പറിലേക്ക് പിഴയും വന്നു. എന്നാൽ നമ്പറിന്റെ യഥാർഥ ഉടമസ്‌ഥനായ പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കാണ് മോട്ടർ വാഹന വകുപ്പിന്റെ ചലാൻ ലഭിച്ചിരുന്നത്. സ്ഥിരമായി പേരാമ്പ്ര ഭാഗത്ത് നിന്നുള്ള ക്യാമറയിൽ നിന്നുമുള്ള ഫോട്ടോയുമായി ഏതാണ്ട് 20,000 രൂപയോളം പിഴ അടച്ച പാലക്കാട് സ്വദേശി പൊലീസിൽ നൽകിയ പരാതിയാണ് പ്രതിയെ പിടികൂടാൻ കാരണം. പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു

പെരുവണ്ണാമൂഴി സപ്പോർട്ട് ഡാം നിർമാണം; തടസ്സം നീങ്ങിയില്ല

Image
പുതുക്കിയ രൂപകൽപനയ്ക്ക് അംഗീകാരം വൈകുന്നു ✒️ ജോബി മാത്യു   പെരുവണ്ണാമുഴി :  കുറ്റ്യാടി ജലസേചന പദ്ധതിയുടെ 50 വർഷത്തിലേറെ പഴക്കമുള്ള ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി സപ്പോർട്ട് ഡാം പ്രവ്യത്തി ഡിസൈൻ റിവിഷൻ അംഗീകാരം ലഭിക്കാത്തതിനാൽ വൈകുന്നു. നിലവിലെ ഡാമിൽ നിന്നു 10 മുതൽ 12 മീറ്റർ വരെ ദൂരത്തിൽ കോൺക്രീറ്റ് ചെയ്ത‌് ബലപ്പെടുത്തുന്നതാണ് സപ്പോർട്ട് ഡാമിന്റെ പ്രവൃത്തി. ഡാമിൻ്റെ ബലക്ഷയത്തെക്കുറിച്ചുള്ള റിപ്പോർട്ടിനെ തുടർന്നാണ് സപ്പോർട്ട് ഡാം നിർമിക്കുന്നത്. 2021 നവംബർ മാസത്തിലാണ് ഡാമിന്റെ പണി തുടങ്ങിയത്. 28.50 കോടി രൂപയുടെ പണി യിൽ 65 ശതമാനത്തോളം പ്രവ്യത്തി കഴിഞ്ഞു. 2024 നവംബർ മാസത്തിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. സെൻട്രൽ വാട്ടർ കമ്മിഷൻ ടീം ഉൾപ്പെടെ ഉന്നതർ ഡാംമേഖല സന്ദർശിച്ചപ്പോൾ പ്രവത്തിയിൽ ചില മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ഈ ഡിസൈൻ റിവിഷൻ അംഗീകാരം ലഭിച്ചാൽ മാത്രമേ പണി തുടരാൻ സാധിക്കൂ. തിരുവനന്തപുരം ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡിന്റെ അംഗീകാരം പുതിയ ഡിസൈനിന് ലഭിക്കണം. കഴിഞ്ഞ 4 മാസത്തോളമായി ഡാം മേഖലയിൽ പ്രവൃത്തി മുടങ്ങിയ നിലയിലാണ്. രത്നഗിരി ബാലാജി കൺസ്ട്രക്‌ഷൻസ് ആണ് പ്രവൃത്തി ഏറ്റെടുത്തത്. ...

കൂരാച്ചുണ്ടിൽ കൃഷിയിടങ്ങളിൽ ഇറങ്ങിയ കുരങ്ങൻമാർ ഓടിച്ചു : വയോധികന് പരിക്ക്

Image
✍🏿 നിസാം കക്കയം കൂരാച്ചുണ്ട് : കൃഷിയിടത്തിൽ ഇറങ്ങിയ കുരങ്ങ് കൂട്ടം ആക്രമിക്കാൻ ശ്രമിക്കുമ്പോൾ രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ വീണ് വായോധികന് സാരമായ പരിക്കേറ്റു. കൂരാച്ചുണ്ട് പഞ്ചായത്ത് എട്ടാം വാർഡിലെ താന്നിയാംകുന്ന് പാലാഞ്ചേരി ദാമോദരൻ നമ്പ്യാർക്കാണ് (77) പരിക്കേറ്റത്.  വ്യാഴായ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ  കൃഷിയിടത്തിലെ തെങ്ങിൻ മുകളിൽ നിന്ന് കരിക്ക് നശിപ്പിക്കുന്ന കുരങ്ങിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ദാമോദരൻ നമ്പ്യാർ പറഞ്ഞു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ  ഇദ്ദേഹത്തിന്റെ തലയ്ക്ക് ആണ് പരിക്കേറ്റിരിക്കുന്നത്. ഈ മേഖലയിൽ ഏറെനാളായി കുരങ്ങിന്റെ ശല്യം ഉണ്ട്. ഇതിന് മുമ്പും പല തവണ കുരങ്ങിൻ കൂട്ടം ആക്രമിക്കാൻ വന്നിട്ടുണ്ടെന്ന് ദാമോദരൻ നമ്പ്യാരുടെ ഭാര്യ വനജ പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇവർക്കും കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു. പത്തോളം വരുന്ന കുരങ്ങുകൾ വീട്ടിനുള്ളിൽ കയറി ഉണ്ടാക്കുന്ന ശല്യത്തിന് പുറമെ കാർഷിക വിളകൾക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്. ചിലത് അക്രമകാരികളുമാകുന്നുണ്ട്. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനോ കൂട് സ്ഥാപിച്ച് പിടിക്കാനോ വന...

ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി നല്ലപാഠം സിനർജി ഹിൽവാലി പബ്ലിക് സ്കൂ‌ൾ വിദ്യാർഥികൾ

Image
കൂരാച്ചുണ്ട് : ' ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന സന്ദേശം ഉയർത്തി കൂരാച്ചുണ്ട് സിനർജി ഹിൽവാലി പബ്ലിക് സ്കൂ‌ൾ വിദ്യാർഥികൾ ഫ്ലാഷ്മോബ് നടത്തി. മനോരമ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. സ്കൂ‌ൾ വൈസ് പ്രിൻസിപ്പൽ വി ജെ.നീനു ഉദ്ഘാടനം ചെയ്തു. നല്ലപാഠം കോഓർഡിനേറ്റർ ജോയൽ ജോർജ്, അധ്യാപിക ഷീജാ പോൾ, വിദ്യാർഥി കോഓർഡി lനേറ്റർമാരായ നൈഫാ കദീജ, റിതാ ഹനീൻ എന്നിവർ പ്രസംഗിച്ചു ✒️ ജോബി മാത്യു 

കൂരാച്ചുണ്ട് - ബാലുശ്ശേരി റോഡിലെ പാലത്തിന്റെ പണി എസ്‌റ്റിമേറ്റിൽ ഉൾപ്പെടുത്തണം

Image
✒️ ജോബി മാത്യു  കൂരാച്ചുണ്ട് : പൊതുമരാമത്ത് വകുപ്പിന്റെ കൂരാച്ചുണ്ട് - ബാലുശ്ശേരി റോഡ് നവീകരണ പ്രവൃത്തിയിൽ ആനപ്പാറ കുരിശടിയുടെ സമീപത്തെ പ്രധാന പാലത്തിന്റെ പണി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതി. കാറ്റുള്ളമല പള്ളിയുടെ മുൻവശം മുതൽ പതിയിൽ താഴെ വരെയുള്ള മേഖലയിലാണ് റോഡ് നവീകരിക്കുന്നത്. 1.42 കോടി രൂപയുടെ പ്രവർത്തി ഒരു മാസം മുൻപ് ആരംഭിച്ച് കലുങ്ക് പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ കലുങ്കുകൾ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയെങ്കിലു പ്രധാന പാലത്തിന്റെ പണി ഒഴിവാക്കിയതാണ് പ്രശ്നം. റോഡിൽ വളവുള്ള മേഖലയിൽ പാലം പുനർനിർമിച്ച് വീതി കൂട്ടിയില്ലെങ്കിൽ അപകട സാധ്യതയാകുമെന്നാണ് ആശങ്ക. 40 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ അപകടത്തിലാണ്. ആനപ്പാറ തോട്ടിലെ വെള്ള ഈ പാലത്തിന്റെ താഴ്ഭാഗത്ത് കൂടിയാണ് ഒഴുകുന്നത്. ഫണ്ടിന്റെ കുറവാണ് പ്രവൃത്തി ഒഴിവാകാൻ കാരണമെന്നും മറ്റൊരു എസ്‌റ്റിമേറ്റിൽ പ്രവൃത്തി നടത്തമെന്നും അധികൃതർ പറയുന്നു. എരപ്പാംതോടു മുതൽ പതിയിൽ വരെ 1.400 കിലോമീറ്റർ ദൂരത്തിൽ 5.50 മീറ്റർ വീതിയിൽ ടാറി ങ്ങും, ഓവുചാലും സംരക്ഷണ ഭിത്തിയും ഉൾപ്പെടുന്നതാണ്  ഇപ്പോൾ ആരംഭിച്ച പ്രവൃത്തി. ആനപ്പാറ പാലത...

നിര്യാതനായി

Image
കൂരാച്ചുണ്ട്: നരിനട മറുമണ്ണിൽ താമസിക്കുന്ന കോട്ടക്കൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: ജാനകി മക്കൾ: ശ്രീജ, ശ്രീജേഷ് ( അസർ ബൈജാൻ ) ശ്രീജിത്ത്‌ ( കേരള പോലീസ് ) മരുമക്കൾ : സത്യൻ (ചെന്നൈ ) ശശില, കല ശവസംസ്കാരം 29/11/2024 ന്  വെള്ളിയാഴ്ച (ഇന്ന്)8 PM ന് വീട്ടുവളപ്പിൽ

കൂരാച്ചുണ്ടിൽ സീബ്രാവരകളുമില്ല; പോലീസുമില്ല.

Image
റോഡ് കുറുകെ കടക്കൽ സാഹസികം ✒️ നിസാം കക്കയം  കൂരാച്ചുണ്ട്: സീബ്രാവരകളുള്ള സ്ഥലത്തു പോലും കാൽനടയാത്രക്കാർ ഓടിരക്ഷപ്പെടേണ്ട അവസ്ഥയാണെങ്കിൽ ഇല്ലാത്തയിടത്തെ കാര്യം പറയണോ. കൂരാച്ചുണ്ട് അങ്ങാടിയിൽ വാഹനത്തിരക്ക് ഏറെയുള്ള പലയിടങ്ങളിലും സീബ്രാലൈനുകളുടെ അഭാവം ജനങ്ങളെ വലയ്ക്കുന്നു. അങ്ങാടിയിലെ പ്രധാന പാതകളിലൊന്നും സീബ്രാലൈനുകളില്ല. സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും വിദ്യാർഥികളുമാണ്. കൂരാച്ചുണ്ടിലെ സ്കൂളുകൾക്ക് മുന്നിൽപ്പോലും സീബ്രാവരകളില്ല. കൂരാച്ചുണ്ടിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അങ്ങാടിയിലെ തിരക്കുപിടിച്ച റോഡുകൾക്ക് സമീപത്താണ്. കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിനും ഹയർസെക്കൻഡറി സ്കൂളിനും മുന്നിൽ സീബ്രാലൈൻ ഇതുവരെ വരച്ചിട്ടില്ല. സെൻ്റ് തോമസ് യു.പി. സ്കൂളിനും എൽ.പി. സ്കൂളിനും മുന്നിൽ അപകടസാധ്യത മുന്നിൽകണ്ട് പൊതുപ്രവർത്തകർ വരച്ചിരുന്നു. ഇത് മാഞ്ഞിട്ട് ഒരുവർഷത്തിലേറെയായി. കുട്ടികളുടെ സുരക്ഷയ്ക്കായി ചില ദിവസങ്ങ ളിൽമാത്രമാണ് പോലീസ് ഉണ്ടാവാറുള്ളത്. പ്രദേശത്തെ വ്യാപാരികളാണ് പോലീസില്ലാത്ത ദിവസങ്ങളിൽ കുട്ടികളെ സഹായിക്കുന്നത്. പൊതുമരാമത്ത് അധികൃതർ ഇക...

കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട മൂന്നു സ്ത്രീകളെയും കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ.

Image
ആനകളെ കണ്ടപ്പോൾ വഴി മാറി പോയി ഉറങ്ങിയിട്ടില്ല, രാത്രി മുഴുവൻ പാറക്കെട്ടിന് മുകളിൽ നിന്നു കുട്ടമ്പുഴ വനത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു.  കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരാണ് ഇന്നലെ ഉച്ചയോടെ വനത്തിൽ കുടുങ്ങിയത്. ഇന്നലെ രാത്രി മുഴുവൻ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചയോടെയാണ് മൂന്നുപേരെയും കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണ്. വനത്തിൽ നിന്നും ആറു കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണു സ്ത്രീകളെ കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ല. നടന്നു വേണം കാട്ടിനു പുറത്തേക്ക് ഇവരെ എത്തിക്കേണ്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മൂന്നു സ്ത്രീകളെ വനത്തിൽ കാണാതായത്. പശുക്കളെ കണ്ടെത്താനായി ഉച്ചയ്ക്ക് ഒരു മണിയോടെ ഇവർ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു. പശു തിരിച്ചുവന്നിരുന്നു. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങൾ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭർത്താവിനെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മായയുടെ കൈവശമ...

പെരുവണ്ണാമൂഴി കടുവ സഫാരി പാർക്ക് ; ഡിപിആർ തയാറാക്കാൻ കൺസൽറ്റൻസി ആയി.

Image
64 ലക്ഷം രൂപയുടെ കരാർ ജെയിൻ ആൻഡ് അസോഷ്യേറ്റ്സിന് സഫാരി പാർക്കിൻ്റെ വിസ്‌തൃതി കുറഞ്ഞേക്കും ✒️ ജോബി മാത്യു   ചക്കിട്ടപാറ: പേരാമ്പ്ര പ്ലാൻ്റെഷൻ കോർപറേഷനിൽ നിന്നു തിരിച്ചെടുത്ത ഭൂമിയിൽ കടുവ സഫാരി ഉൾപ്പെടെ ബയോളജിക്കൽ പാർക്ക് സ്‌ഥാപിക്കാനായി വിശദ പദ്ധതി രേഖ ( ഡി പി ആർ ) തയാറാക്കാൻ കൺസൽറ്റന്റിനെ ചുമതലപ്പെടുത്തി. ഡൽഹി ആസ്‌ഥാനമായുള്ള ജെയിൻ ആൻഡ് അസോഷ്യേറ്റ്സിന് 64 ലക്ഷം രൂപയുടെ കരാർ. 6 മാസത്തിനുള്ളിൽ ഡിപിആർ തയാറാക്കണം രാജ്യത്തെ വിവിധ നഗരങ്ങളിൽ മൃഗശാലകളും സഫാരി പാർക്കുകളും രൂപകൽപന ചെയ്ത് പരിചയമുള്ളവരാണ് ജെയിൻ ആൻഡ് അസോഷ്യേറ്റ്സ്. ചെന്നൈ അണ്ണ സുവോളജിക്കൽ പാർക്കിലെ 602 ഹെക്‌ടറുള്ള മൃഗശാല, ഭൂവനേശ്വർനന്ദൻകനാൻ പാർക്ക് മാസ്‌റ്റർ പ്ലാൻ, 302 ഹെക്ടറിലെ ഹൈദരാബാദ് സഫാരി പാർക്ക്, ഗുജറാത്ത് ഗീർ നാഷനൽ പാർക്ക് മസ്‌റ്റർ പ്ലാൻ എന്നിവ തയാറാക്കിയത് ഇവരാണ്. പദ്ധതിയുടെ പഠനം നടത്താനായി നിയോഗിച്ച സ്പെഷൽ ഓഫീസറുടെ കരട് മാസ്‌റ്റർ പ്ലാൻ റിപ്പോർട്ടിന്റെ അടിസ്‌ഥാന ത്തിലാണ് കൺസൽറ്റൻറിനെ തീരുമാനിച്ചത്. ഇതിനായി ക്ഷണിച്ച ഇ-ടെൻഡറിൽ ഏറ്റവും കുറവ് പ്രതിഫലം ആവശ്യപ്പെട്ടൽ ജെയിൻ അസോഷ്യേറ്റ്സ് ആയിരുന്നു. ഊരാളുങ്കലും പൂനൈ ആസ്‌ഥാനമായുള്ള ...

മുദ്രപ്പത്രത്തിന് ക്ഷാമം: ജനങ്ങൾ വലയുന്നു

Image
✒️ ജോബി മാത്യു  കൂരാച്ചുണ്ട്/ ചക്കിട്ടപാറ: മുദ്രപ്പത്രത്തിനു ക്ഷാമം നേരിടുന്നതിനാൽ ; പൊതുജനങ്ങൾ വലയുന്നതായി പരാതി. 50, 100, 1000, 10000, 25000രൂപയുടെ മുദ്രപ്പത്രങ്ങളാണ് ലഭിക്കാത്തത്. കരാർ എഴുതുന്നതിനായി 200 രൂപയ്ക്ക് പകരം 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട സ്ഥിതിയാണ്. ഒരു മാസത്തോളമായി മുദ്രപ്പത്രത്തിനു വേണ്ടി ജനങ്ങൾ അധിക തുകയാണ് ചെലവഴിക്കുന്നത്. ഇ സ്‌റ്റാംപ് പേപ്പർ ആക്കുന്നതിന്റെ ഭാഗമായി മുദ്രപ്പത്രം പ്രിൻ്റ് ചെയ്‌ത്‌ എത്തിക്കുന്നത് സർക്കാർ നിയന്ത്രിച്ചതിന്റെ ഭാഗമാണ് ക്ഷാമം നേരിടുന്നതെന്ന് പറയുന്നു. വിദ്യാർഥികൾ അഡ്മ‌ിഷൻ, സ്കൂ‌ൾ സർട്ടിഫിക്കറ്റ്, അഫിഡവിറ്റ് എന്നിവയ്ക്ക് മുദ്രപ്പത്രം ലഭിക്കാതെ ദുരിതത്തിലാണ്. ഭവന നിർമാണ ധനസഹായം, ബാങ്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് മുദ്രപ്പത്രത്തിനായി പൊതുജനങ്ങൾ നെട്ടോട്ടത്തിലാണ്

രാത്രി പന്ത്രണ്ടരയ്ക്ക് വീടിന്റെ കോളിങ് ബെൽ അടിക്കുന്ന കുട്ടി! ഭയം വേണ്ട, കരുതിയിരിക്കുക;

Image
അനുഭവം   മുറി ഭദ്രമായി പൂട്ടി, ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഞെട്ടൽ ഇരട്ടിച്ചു. സിറ്റൗട്ടിൽ ഒരാൾ  ✒️ലേഖകൻ മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് കുറുവ സംഘങ്ങൾ ചർച്ചയായ ഈ ദിവസങ്ങളിൽ സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് പറയാം .  കുറുവ സംഘങ്ങളുടെ കവർച്ച വാർത്തയായ അതേ ദിവസമാണിതും സംഭവിക്കുന്നത്. പെരുമ്പാവൂരിനും ആലുവയ്ക്കുമിടയിൽ ചെമ്പറക്കി എന്ന സ്‌ഥലം. ഏതാണ്ട് അർദ്ധരാത്രിയോടെ എന്റെ സുഹൃത്തും കുടുംബവും ഉറങ്ങാൻ കിടന്നു. ഉറക്കത്തിനിടയിൽ കോളിങ് ബെൽ അടിക്കുന്ന പോലെ തോന്നി സുഹൃത്ത് എഴുന്നേറ്റു. സംഗതി ശരിയാണ്. തുടർച്ചയായല്ലാതെ ഇടയ്ക്കിടെയാണ് ബെൽ മുഴങ്ങുന്നത്. ഇതത്ര പന്തിയല്ലല്ലോ എന്ന് മനസിൽ തോന്നിയതിനാൽ സുഹൃത്ത് നേരേപക്ഷേ പീപ്പ് ഹോളിലൂടെ കണ്ട കാഴ്ച ഞെട്ടിച്ചു.  ഏതാണ്ട് അഞ്ചുവയസിൽ താഴെയുള്ള ഒരു കുട്ടിയാണ് ബെല്ലടിക്കുന്നത്. ക്ലോക്കിൽ സമയം നോക്കിയപ്പോൾ അതിലേറെ ഞെട്ടൽ സമയം അർദ്ധരാത്രി പന്ത്രണ്ടര. കാര്യമത്ര പന്തിയല്ല എന്നുകണ്ട സുഹൃത്ത് മുറിക്കുള്ളിൽ കയറി മുറി ഭദ്രമായി പൂട്ടി, ഏറെ പാടുപെട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഞെട്ടൽ ഇരട്ടിച്ചു. സിറ്റൗട്ടിൽ ഒരാൾ കിടക്കുന്നു. സമീപത്ത് നിൽക്കുന്ന കുഞ്ഞ് ഇടയ്ക്കിടെ അങ്ങോട്...

കോഴിക്കോട് നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർഥിസംഘത്തിന് ഭക്ഷ്യവിഷബാധ

Image
കോഴിക്കോട് നിന്ന് വിനോദയാത്രയ്ക്ക് പോയ ഭിന്നശേഷി വിദ്യാർഥിസംഘത്തിന് ഭക്ഷ്യവിഷബാധ; നൂറോളം പേർ ആശുപത്രിയിൽ കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കുപോയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. മറൈൻ ഡ്രൈവിൽ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടിൽനിന്ന് നൽകിയ ചോറിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് താമരശ്ശേരി പൂനൂരിൽ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്പെഷ്യൽ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് സംഘത്തിലുള്ളത്. രണ്ടുബസിലായാണ് സംഘം കൊച്ചിയിലെത്തിയത്. വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവർ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവർ പറയുന്നത്.

നിര്യാതയായി

Image
കൂരാച്ചുണ്ട്: കാളങ്ങാലി 4 cent കോളനിയിൽ താമസിക്കുന്ന  താന്നിയാം കുന്നേൽ കല്യാണി ( 83 ) നിര്യാതയായി.  ഭർത്താവ് പരേതനായ ചോയി.  മക്കൾ : നാരായണി, ഗോപാലൻ, സജിനി , പരേതരായ വിലാസിനി, സുബി മരുമക്കൾ: ശോഭ, കുമാരൻ, പരേതരായ കൃഷ്ണൻ, ബാലകൃഷ്ണൻ.  സംസ്കാരം വ്യാഴാഴ്ച (28/11/2024) രാവിലെ 10.30ന് ഉള്ള്യേരി പ്രശാന്തി ഗാർഡൻ ശ്മശാനത്തിൽ.

പൊതുകിണറ്റിലെ വെള്ളം മലിനം: ചക്കിട്ടപാറയിൽ ജലക്ഷാമം രൂക്ഷം

Image
  കുടുംബശ്രീ ഹോട്ടൽ അടച്ചുപൂട്ടി; പഞ്ചായത്ത് ഓഫിസിലടക്കം വെള്ളമില്ല. ✒️ ജോബി മാത്യു  ചക്കിട്ടപാറ:   പഞ്ചായത്ത് ഓഫിസിനു സമീപത്തെ പൊതു കിണറ്റിലെ വെള്ളം മലിനമാണന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ജലക്ഷാമം രൂക്ഷം പഞ്ചായത്തിൽ 11-ാം വാർഡിലെ പൊതു കിണറ്റിൽ കോളി ഫോം ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്ന പരിശോധനാ വിവരം 3 മാസം മുൻപ് ആരോഗ്യ വകുപ്പ് പഞ്ചായത്തിന് നൽകിയിരുന്നു. അതോടെ ഈ കിണറ്റിലെ ജലം ഉപയോഗിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് മാസങ്ങളായി ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. പഞ്ചായത്ത് ഓഫിസ്. കൃഷിഭവൻ, പകൽ വീട്, കു ടുംബശ്രി ഓഫീസ് എന്നിവിടങ്ങളിൽ ശുദ്ധജലം ഇല്ലാത്ത സ്‌ഥിതിയാണ്. പഞ്ചായത്തിന് വാടകയിനത്തിൽ മികച്ച വരുമാനം ലഭിച്ചിരുന്ന  കമ്യൂണിറ്റി ഹാളിലും ജലം ഇല്ലാത്തതിനാൽ ഹാൾ വാടകക്ക് നൽകാൻ സാധിക്കാതെ വൻനഷ്ടമാണ് സംഭവിക്കുന്നത് 30 രൂപയ്ക്ക് ഊൺ നൽകിയിരുന്ന കുടുംബശ്രീ വനിത ഹോട്ടലും വെള്ളമില്ലാതെ അടച്ചുപൂട്ടി. സർക്കാർ ഓഫിസുകളിൽ ജീവനക്കാർ തന്നെ മറ്റ് സ്‌ഥലങ്ങളിൽ നിന്നുമാണ് കുടിക്കാനായി ജലം ഇപ്പോൾ എത്തിക്കുന്നത് പൊതു ശുചിമുറിയും അടച്ചിട്ടിരിക്കുകയാണ്. പഞ്ചായത്ത് ...

അറിയിപ്പ്

Image
കേരള സർക്കാർ - ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന അറിയിപ്പ്ത്തിന്റെ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിര താമസക്കാരായ സ്വന്തമായി കുളമുള്ള മത്സ്യ കർഷകരിൽ നിന്ന് നവംബർ 30 ന് ഉള്ളിൽ വാർഡ് മെമ്പർ മുഖേന നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷ ലഭിക്കേണ്ടതാണ്. അപേക്ഷ ഫോം പഞ്ചായത്ത്‌ ഓഫീസിൽ ലഭ്യമാണ്.

വിജയത്തിന്റെ പാൽപ്പുഞ്ചിരിയുമായി കീർത്തി

Image
✒️ നിസാം കക്കയം      കൂരാച്ചുണ്ട് : ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡ് കഴിഞ്ഞ അഞ്ചുവർഷമായി സ്വന്തമാക്കുന്ന കൂരാച്ചുണ്ട് കരിമ്പനക്കുഴി കീർത്തിയും കുടുംബവും ക്ഷീരമേഖലയ്ക്കായി ജീവിതം സമർപ്പിച്ചവരാണ്. ഇരുപതു വർഷത്തിലധികമായി ക്ഷീര കർഷക മേഖലയിൽ സജീവമായ കീർത്തി പത്തുവർഷത്തിലധികമായി ഫാം നടത്തുന്നു. കരിമ്പനക്കുഴിയിൽ വീട് പുലർച്ചെ മൂന്നുമണിക്കേ ഉണരും. പിന്നെ പശുക്കളെ കുളിപ്പിക്കുന്നതിന്റെയും പാൽ കറക്കുന്നതിന്റെയുമൊക്കെ തിരക്കാണ്. കീർത്തിയും ഭർത്താവ് സിജു കുര്യനും ഒൻപതിൽ പഠിക്കുന്ന മകൻ ജെറിലും തുടങ്ങി എല്ലാവരും പശുക്കൾ ക്കൊപ്പം തന്നെയായിരിക്കും. കഴിഞ്ഞ 20 വർഷത്തിലധികമായി പശുക്കളാണ് ഈ കുടുംബത്തിന്റെ ജീവനും ലോകവും കൂരാച്ചുണ്ട് ക്ഷീരോത്പാദക സൊസൈറ്റി അംഗമായ ഇവർ ദിവസവും 300 ലിറ്ററിലധികം പാൽ അളക്കുന്നുണ്ട്. കൂടാതെ, സമീപത്തെ ഇരുപത്തിയഞ്ചിലധികം വീടുകളിലും പാൽ നൽകുന്നു. രണ്ടുപശുക്കളിൽ നിന്നാണ് കീർത്തിയുടെ തുടക്കം. സർക്കാരിന്റെയും സൊസൈറ്റിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ പശുക്കളുടെ എണ്ണംകൂട്ടി. ഇപ്പോൾ ഫാമിൽ ജഴ്സി എച്ച്. എഫ്. വിഭാഗത്തിൽപ്പെട്ട 22 പശുക്കളും രണ്ട് എരുമകളുമാണുള്ളത്. പരുത...

കക്കയത്ത് പെൻസ്റ്റോക്ക് പൈപ്പ് പരിശോധനയ്ക്ക് ജീവനക്കാരില്ലാത്തതിൽ ആശങ്ക

Image
✒️ നിസാം കക്കയം കക്കയം: കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പെൻ സ്റ്റോക്ക് പൈപ്പ് ദിവസേന പരിശോധിക്കുന്ന കരാർ ജീവനക്കാരെ ഒഴിവാക്കിയത് ഒരുവർഷമായിട്ടും പുനഃപരിശോധിക്കാത്ത തിൽ പ്രദേശത്ത് ആശങ്ക ശക്തമാകുന്നു. കക്കയം ബി.വി.സി. വാൽവ് ഹൗസിൽ പെൻസ്റ്റോക്ക് പൈപ്പ് പരിശോധിക്കുന്ന ജോലി യിലുണ്ടായിരുന്ന രണ്ടുപേരെയാണ് മറ്റുജോലിയിലേക്ക് മാറ്റിനിയമിച്ചിരിക്കുന്നത്. ചെലവുകുറയ്ക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറയുന്നു. സ്ഥിരംജീവനക്കാരായ അസിസ്റ്റന്റ് എൻജിനിയർ, സബ് എൻജിനിയർ ഉൾപ്പെടെയുള്ള വർ ആഴ്ചയിലൊരിക്കൽ പെൻ സ്റ്റോക്ക് പൈപ്പ് മേഖല സന്ദർശിക്കാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും കൃത്യമായ ഇടവേള കളിൽ പരിശോധന നടക്കാറില്ല. മാത്രമല്ല, ഇത്രയും ജീവനക്കാർ അവിടെ സന്ദർശിക്കുന്നതിൻ്റെ ചെലവുപോലും രണ്ടുജീവനക്കാരെ നിയമിക്കുമ്പോൾ ആകുന്നില്ലെന്ന അഭിപ്രായവുമുയരുന്നുണ്ട്. പെൻസ്റ്റോക്ക് പൈപ്പിലൂടെയാണ് കക്കയത്തെ പവർഹൗസിലേക്ക് വൈദ്യുതി ഉത്പാദനത്തിനായി വെള്ളമെത്തിക്കുന്നത്. ഒന്നാംഘട്ട പദ്ധതിയുടെ പൈപ്പിന് 50 വർഷത്തിലധികവും രണ്ടാംഘട്ട പദ്ധതി പൈപ്പിന് 18 വർഷത്തിലധികവും കാലപ്പ ഴക്കമുണ്ട്. പൈപ്പ് കൂട്ടിയോജിപ്പിച്ചിരിക്കുന്ന ...

സീഡ് ബോൾ പരിശീലന ക്ലാസ് നടത്തി

Image
✒️ ജോബി മാത്യു     കൂരാച്ചുണ്ട് : വിദ്യാർഥികളിൽ കാർഷിക രംഗത്തെ നൂതന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിൽ സീഡ് ബോൾ പരിശീലന ക്ലാസ് നടത്തി. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. പ്രതികൂല സാഹചര്യ ങ്ങളിലും നശിക്കാതെ ചകിരിയും  കളിമണ്ണും ചാണകവും ഉപയോഗിച്ച് വിത്തുകളെ സംരക്ഷിച്ച് വളർത്തുന്ന സംവിധാനമാണ് സീഡ് ബോൾ പദ്ധതി. കൂരാച്ചുണ്ട് കൃഷി ഓഫിസർ എം.വിധു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു മാത്യു അധ്യക്ഷത വഹിച്ചു. നല്ലപാഠം കോഓർഡിനേറ്റർ മരിയ ജിൻസി, അധ്യാപകരായ ആഷ്ന കുരു വിള, ജ്യോതി വിനയൻ, വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് നിദാൻ, എയ്ഞ്ചൽ റോസ് എന്നിവർ പ്രസംഗിച്ചു.

ആരോഗ്യ സംരക്ഷണ സന്ദേശവുമായി കല്ലാനോട് സെന്റ് മേരീസ്

Image
  കൂരാച്ചുണ്ട്: മായം ചേർന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ച് വിവിധ ജീവിതശൈലി രോഗങ്ങളുടെ പി ടിയിലാകുന്ന ആധുനിക തലമുറ യ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂ‌ൾ വി ദ്യാർഥികൾ. മനോരമ നല്ലപാഠ ത്തിന്റെ ഭാഗമായാണു വിദ്യാർഥി കൾ മുൻകാലത്തു പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും  കാർഷികോപകരണങ്ങളും ക ഷി രീതികളും തേടി യാത്ര നട ത്തിയത്. ബാലുശ്ശേരിയിലെ സ്വയം സം രംഭ കേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമിക്കുന്നത് വിദ്യാർഥികൾ നേരിൽക്കണ്ടു. പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപ | യോഗിച്ചിരുന്ന പത്തായവും കുമ്മിട്ടിപ്പീടികയും സഞ്ചരിക്കാനും ചരക്കുനീക്കത്തിനുമായി ഉപ യോഗിച്ചിരുന്ന കാളവണ്ടിയും ക ട്ടികൾ അമ്പരപ്പോടെയാണു നേ ക്കിക്കണ്ടത്. ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി ഭക്ഷണത്തിൽ ചെറു ധാന്യം ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ക്ലാസെ ടുത്തു. ചെറുധാന്യങ്ങളുടെ പ്രദർശനവും നടത്തി. നല്ലപാഠം കോഓർഡിനേറ്റർമാരായ എൻ. വി.അക്ഷയ്, ഐഷ ഇ.നജ്‌മ, അധ്യാപകരായ പ്രിയ ജയിംസ്, ടാൻസി ജോസഫ് എന്നിവർ നേതൃത്വം നൽകി.

സ്ഥലമുണ്ട്, പദ്ധതിയുണ്ട്... കൂരാച്ചുണ്ടിൽ എന്നുവരും ശ്മശാനം.......

Image
(കൂരാച്ചുണ്ട് പഞ്ചായത്തിലെ പൊന്നുണ്ടമല വാതകശ്മശാന ഭൂമി ഇംപാക്ട് കേരള ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഏപ്രിൽ മാസം സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം) ഡിസംബർ അഞ്ചിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും ✒️ നിസാം കക്കയം   കൂരാച്ചുണ്ട്: പൊതുശ്മശാനം നിർമിക്കുകയെന്ന ഉദ്ദേശ്യത്തോടെ വട്ടച്ചിറ പൊന്നുണ്ടമലയിൽ രണ്ടേക്കർ ഭൂമി അനുവദിച്ചി ട്ട് 40 വർഷം. വർഷങ്ങൾ പിന്നിട്ടിട്ടും ശ്മശാനം യാഥാർഥ്യമാവാത്തതിൽ സംയുക്ത സമരസമിതിയുടെയും, വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നെങ്കിലും നടപടികളുണ്ടായിരുന്നില്ല. പഞ്ചായത്തിൽ സ്ഥലലഭ്യത കുറഞ്ഞവരും വാടകയ്ക്ക് താമസിക്കുന്നവരുമാണ് മൃതദേഹ സംസ്ക്കാരത്തിനായി പ്രയാസപ്പെട്ടിരുന്നത്. 2017-ൽ ഡെങ്കിപ്പനി സമയത്ത് സ്ഥലമില്ലാത്തതിനാൽ വീടിൻ്റെ തറയും മറ്റും പൊളിച്ച് സംസ്കരിക്കേണ്ട സാഹചര്യം വരെയുണ്ടായിരുന്നു. ശ്മശാനനിർമാണത്തിന് സർക്കാർ ആവശ്യമായ ഫണ്ടനുവദിക്കാത്തതും പഞ്ചായ ത്ത് ഫണ്ടിന്റെ അപര്യാപ്തതയുമാണ് പദ്ധ തിക്ക് തടസ്സമായത്. പൊതുശ്മശാനം നിർ മിക്കുന്നതിന് മുൻ പഞ്ചായത്ത് ഭരണസ മിതികളുടെ അപേക്ഷപ്രകാരം 2018-ൽ കളക്ടർ ലൈസൻസ് നൽകി സർക്കാർ ഉത്തരവായതാണ്. ഇത...

സന്തോഷ് ട്രോഫി ഫുട്‌ബോൾ : വീണ്ടും ഗോളടിച്ച് അർജുൻ

Image
✍🏿 നിസാം കക്കയം കൂരാച്ചുണ്ട് : തുടർച്ചയായ മൂന്നാം സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിലും കേരളത്തിനായി ഗോൾ സ്കോർ ചെയ്ത് കൂരാച്ചുണ്ട് സ്വദേശി അർജുൻ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലക്ഷദ്വീപിനെതിരെ തകർപ്പൻ ജയത്തോടെയാണ് കേരളം  ഫൈനൽ റൗണ്ട് സാധ്യതകൾ സജീവമാക്കിയത്. മറുപടിയില്ലാത്ത പത്ത് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ഇ.സജീഷ് ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തിൽ മുഹമ്മദ്‌ അജ്‌സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടി. നസീബ്‌ റഹ്‌മാൻ, മുഹമ്മദ് മുഷറഫ് എന്നിവർക്കൊപ്പം അർജുനും കേരളത്തിനായി ഒരു ഗോൾ സ്കോർ ചെയ്തു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിലാണ് പകരക്കാരനായി വന്ന അർജുൻ കിടിലനൊരു ലോങ് റേഞ്ചറിലൂടെ ലക്ഷദ്വീപ് വലകുലുക്കിയത്. ഏഴാം ക്ലാസ് മുതൽ വിവിധ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന അർജുൻ തുടർച്ചയായി മൂന്നാം വർഷമാണ് ടീമിലിടം നേടുന്നതും ഗോൾ സ്കോർ ചെയ്യുന്നതും.  ആദ്യ മത്സരത്തിൽ റെയിൽവേസിനെ ഒരു ഗോളിന്‌ തോൽപ്പിച്ച കേരളം രണ്ടാം ജയത്തോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്‌ച പുതുച്ചേരിക്കെതിരെയാണ് അടുത്ത മത്സരം. ഈ മത്സരത്...

നിര്യാതയായി

Image
ചക്കിട്ടപാറ: പരേതനായ കാലായിൽ ജോസഫിന്റെ ഭാര്യ മേരി (95) അന്തരിച്ചു. മക്കൾ : റോസ തൈപ്പറമ്പിൽ മുതുകാട്, ഏലിക്കുട്ടി ഓടക്കൽ ഉളിക്കൽ, ജോസ് മുണ്ടക്കയം, മാണി പെരുവണ്ണാമൂഴി, ജോൺ ചക്കിട്ടപാറ, മോളി ചെരിയംപുറത്ത് കരിയാത്തുംപാറ, ഷാജു ഹൈദരാബാദ്.  മരുമക്കൾ : ജോസഫ് ഓടക്കൽ, സാറാമ്മ മാങ്കൂട്ടത്തിൽ പശുക്കടവ്, നിർമല പുരയിടത്തിൽ ചക്കിട്ടപാറ, റോസിലി തെറ്റയിൽ അങ്കമാലി, ബേബി ചെരിയംപുറത്ത് കരിയാത്തുംപാറ, ഷിജി മണിമലക്കുന്നേൽ കൂടരഞ്ഞി, പരേതനായ ജോസ് തൈപ്പറമ്പിൽ. സംസ്കാരം 24/11/2024 (ഞായർ) മൂന്നിന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ. 

കോഴിക്കോട് കൂമ്പാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഒരു മരണം 15ഓളം പേർക്ക് പരുക്ക്

Image
15ഓളം പേർക്ക് പരുക്ക്  പിക്കപ്പ്  പൂർണ്ണമായി തകർന്നു കൂടരഞ്ഞി :   കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അതിഥി തൊഴിലാളികളുമായി കക്കാടംപൊയിലിൽ നിന്ന് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ മരിച്ചിട്ടുണ്ടെന്നും 15 ഓളം പേർക്ക് പരുക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഏഴ് മണിക്കാണ് അപകടമുണ്ടായത്. കോൺക്രീറ്റ് പണിക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് അപകടത്തിൽപ്പെട്ടവരെ ആംബുലൻസ് മാർഗം കുടരഞ്ഞി സെന്റ് ജോസഫ് ഹോസ്പ്‌പിറ്റലിലേക്കും, മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്കും കൊണ്ട് പോയി. റോഡിൽ നിന്ന് താഴ്ച‌യിലേക്ക് വീണ പിക്കപ്പ് വാൻ പൂർണമായും തകർന്നിട്ടുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തതെന്നും പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. മേലേ കൂമ്പാറയിലാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സും സ്ഥലത്തെത്തി.   അപകടത്തിൽപ്പെട്ടവരെ ആംബുലൻസ് മാർഗം കുടരഞ്ഞി...

കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടത്തിന് മരം ഭീഷണി

Image
കൂരാച്ചുണ്ട്:  കൈതക്കൊല്ലി സാമൂഹിക ആരോഗ്യ കേന്ദ്രത്തി ന്റെ പുതിയ കെട്ടിടത്തിന് കേടായ കൂറ്റൻ പഞ്ഞി മരം ഭീഷണി. മരത്തിന്റെ താഴ്ഭാഗം ചിതലെടുത്തു നശിച്ചതോടെ വീഴാറായ നിലയിലാണ്. മരം നിലം പൊത്തിയാൽ സിഎച്ച്സിയുടെ പുതിയ കെട്ടിടത്തിനും ഐസലേഷൻ വാർഡിനും നാശനഷ്ടം നേരിടും ✒️ ജോബി മാത്യു  

ഓർമ്മക്കുറിപ്പ്

Image
(ബിജു മോൻ) ✒️ കുഞ്ഞമ്മദ് കൂരാച്ചുണ്ട് 1990 . വൈകുന്നേരം.. 4. 50 വട്ടച്ചിറയിൽ  വയലടയിലേക്ക് നടന്നു കയറുകയാണ് രണ്ട് കുഞ്ഞു മക്കൾ. ജ്യേഷ്ടാനുജന്മാരുടെ രണ്ട് അരുമകൾ . റെജി മോനും ബിജുമോനും  പ്രായം പതിനൊന്ന് . കളി ചിരിയും കളിവാക്കുകളുമായി മല കയറുമ്പോൾ ചാറ്റൽ മഴ . അവരുടെ നടത്തം വേഗം കൂടി മല മുകളിൽ മഴ കട്ടിയായി പെയ്തു തുടങ്ങി . ആകാശമിരുണ്ടു . വീടണയാൻ വെറും നൂറ്റമ്പത് മീറ്റർ . ഒരു ചെറുമലമടക്ക് . മുകളിൽ നിന്നും മലവെള്ളം കുത്തിയിറങ്ങി . അവരുടെ കുഞ്ഞിളം കാലുകൾ ഇടറി. പിന്നെ ഉരുൾ .അവരുടെ ജീവനെ മഴ കൊണ്ട് പോയി . മക്കളെ കാത്ത് വീട്ടുകാർ . ഒടുവിൽ ആ ദുരന്തം അവരറിഞ്ഞു. പിന്നെ നാടാകെയും .കൂരാച്ചുണ്ട് മുഴുവൻ  വയലട കയറിയ ദിനം. ആ കണ്ണീരോർമ്മയുടെ വഴിയിലാണ് നമുക്ക് റോഡുണ്ടാവേണ്ടത് . അവരുടെ ഓർമ്മയ്ക്ക് നിത്യസ്മാരകം .. ഓർമ്മകളിൽ  അശ്രുപൂജ .

കൂരാച്ചുണ്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനെ ആദരിച്ചു

Image
കൂരാച്ചുണ്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മൊയ്തീൻ മായൻകുന്നത്തിന് സിബി നെല്ലിക്കൽ ഉപഹാരം കൈമാറുന്നു ✒️ നിസാം കക്കയം   കൂരാച്ചുണ്ട് : ദേശീയ പത്ര ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എം.മൊയ്തീൻ മായൻകുന്നത്തിനെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ഇരുപത് വർഷത്തിലധികമായി പത്ര ഏജന്റായും, ലേഖകനായും കൂരാച്ചുണ്ടിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ ഉദ്ഘാടനം ചെയ്തു. നാടകനടനും, സംവിധായകനും, എഴുത്ത്കാരനുമായ സിബി നെല്ലിക്കൽ ഉപഹാരം കൈമാറി.  നന്മ ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ നൊച്ചാട്, പേരാമ്പ്ര മേഖല പ്രസിഡന്റ് രവി കൊഴക്കോടൻ,  ജോസ്ബിൻ കുര്യാക്കോസ്, ജാക്സ് കരിമ്പനക്കുഴി, ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, ഗാൾഡിൻ കക്കയം എന്നിവർ സംസാരിച്ചു.

പുതുപുത്തനാണ് പെരുവണ്ണാമൂഴിയിലെ ഈ അപകടക്കുഴി

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ : പെരുവണ്ണാമൂഴി - ചെമ്പനാട റോഡിൽ അമ്പാട്ടു പടിയിൽ ദിവസങ്ങൾക്കു മുൻപ് നിർമിച്ച ഓവുചാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയെന്നു പരാതി. റോഡ് നിരപ്പിൽ നിർമിച്ച ഓവുചാൽ സ്ലാബിട്ട് മൂടാൻ നടപടിയെടുക്കാത്തതാണു പ്രശ്നം സ്ലാബ് സ്‌ഥാപിക്കൽ പ്രവൃത്തി എസ്‌റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. സൈഡ് കൊടുക്കുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർ ക്കും ഇത് ഭീഷണിയാണ്. ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. പൊതുമരാമത്ത് വകുപ്പ് കോടികൾ ചെലവഴിച്ചാണ് റോഡ് നവീകരണം നടത്തുന്നത്. ഈ ഓവുചാൽ നിർമാണം അശാസ്ത്രീയമാണെന്നു നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. ഈ റോഡരികിൽ നിർമിച്ച ഓവുചാലിനു പലയിടങ്ങളിലും സ്റ്റാബ് സ്‌ഥാപിക്കാത്തത് അപകടക്കെണിയാണ്. അമ്പാട്ടുപടി മേഖലയിൽ റിഫ്ലക്‌ടർ രീതിയിൽ ഡിലീനേറ്റർസ് സ്‌ഥാപിക്കുമെന്നു. പാതയിൽ ‌സ്റ്റഡ് വയ്ക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

നിര്യാതയായി

Image
   കൂരാച്ചുണ്ട് :  വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ കോനുകുന്നേൽ ആൻ്റണി (കുഞ്ഞേട്ടൻ്റെ ) ഭാര്യ ചിന്നമ്മ ആൻ്റണി (82) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ , ശനിയാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ നിന്ന്  ആരംഭിക്കുന്നതാണ്. മക്കൾ : രാജു, ബിന്നി, മിനി, ജിജി .  മരുമക്കൾ : മോളി വരകപ്പള്ളി (കൂടരഞ്ഞി ), സണ്ണി കോച്ചേരിയിൽ (ചകിട്ട പാറ), രാജുമാളിയേക്കൽ (ചെമ്പുകടവ്), ജെസി നെല്ലിക്ക തെരുവിൽ ക്രൂടരഞ്ഞി )

കക്കയം ഡാം സൈറ്റ് റോഡ്......... സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണം

Image
✒️ ജോബി മാത്യു കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിൻ്റെ 28 - മൈൽ കക്കയം ഡാം സൈറ്റ് റോഡ് നവീകരണത്തിന് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം ആവശ്യം ഉയരുന്നു. തലയാട് മുതൽ 28 മൈൽ വരെ മലയോര ഹൈയുടെ ഭാഗമായി നവീകരണം പുരോഗമിക്കുകയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കയം കരിയാത്തും പാറ തോണിക്കടവ് മേഖലയിലേക്കുള്ള പ്രധാന പാതയാണിത്. കക്കയം ജലവൈദ്യുതി ഉല്പാദന കേന്ദ്രത്തിലേക്കും ഡാമിലേക്കും എത്താനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിനു വീതി കുറഞ്ഞതും ഓവുചാൽ ഇല്ലാത്തതും സംരക്ഷണ ഭിത്തി പൂർത്തിയാകാത്തതും പ്രശ്നമാണ്. ടാറിങ് റോഡിലൂടെ വെള്ളം കുത്തിയൊഴുകി റോഡ് തകർച്ചയിലാണ് പാതയോരം കാട് നിറഞ്ഞതും ഗതാഗതത്തിന് തടസ്സമാകുന്നുണ്ട് . 60 വർഷത്തിലേറെ പഴക്കമുള്ള റോഡിലെ പാലങ്ങളും കലുങ്കും കാലപ്പഴക്കത്തിൽ അപകട സ്‌ഥിതിയിലാണ്. വലിയ കയറ്റവും വളവും ഉള്ള മേഖലയിൽ റോഡരികിൽ സംരക്ഷണ ഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടില്ല. ടൂറിസം സാധ്യതയും ജലവൈദ്യുതി ഉൽപാദന കേന്ദ്രത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് 28 - മൈൽ കക്കയം ഡാം സൈറ്റ് റോഡ് നവീകരണ പ്രവർത്തനത്തിനു സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എകരൂൽ- കക്കയം റോഡ് ആക...

നിര്യാതനായി

Image
   കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് കാളങ്ങാലി    സ്നേഹവില്ലയിൽ താമസിക്കുന്ന  വിൻസെൻ്റ് (വിജയൻ ഇളയേടത്ത് - 72) അമേരിക്കയിൽ നിര്യാതനായി ഭാര്യ : മേരി മക്കൾ : സ്നേഹ മരുമക്കൾ: ജിനോ തോമസ്  ശവസംസ്കാര സേവനം മൃതസംസ്കാര ശുശ്രൂഷകൾ നവംബർ 26 - 10:30 AM  ന് അമേരിക്കയിലെ  ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച്,  തുടർന്ന് മൃതസംസ്കാരം ഔവർ ലേഡി ക്വീൻ ഓഫ് ഹെവൻ സെമിത്തേരി  ഫ്ളോറിഡയിൽ നടത്തുന്നതാണ്.

ചക്കിട്ടപാറ വാർഡ് വിഭജനം; കരട് അശാസ്ത്രീയമെന്ന് - ബിജെപി

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ:  ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് വിജഞാപനം തികച്ചും അശാസ്ത്രീയമാണെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കൃത്യമായ മാനദണ്ഡങ്ങളോ, അതിര്ത്തിയോ ഇല്ലാതെയാണ് വാർഡ് വിഭജനം നടത്തിയത്. വികസന പ്രവർത്തനത്തിന് അനുകൂലമായ രീതിയിലല്ല വാർഡ് രൂപീകരിച്ചതെന്നും ആക്ഷേപം ഉന്നയിച്ചു.

ചക്കിട്ടപാറയിലെ വാർഡ് വിഭജനം രാഷ്ട്രീയപ്രേരിതം: കോൺഗ്രസ്

Image
✒️ ജോബി മാത്യു     ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡുകളുടെ അതിരുകളും വീട്ടുനമ്പറും പരസ്പരം ബന്ധമില്ലാത്ത രീതിയിലും മാനദണ്ഡങ്ങൾ ക്കും വിരുദ്ധമായുമാണു വാർഡ് വിഭജനത്തിൻ്റെ കരട് നിർദേശം പ്രസിദ്ധീകരിച്ചതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. ലഭ്യമായ വീട്ടു നമ്പറുകളും അതിരുകളും തമ്മിൽ പരസ്‌പര ബന്ധമില്ല. രാഷ്ട്രീയമായി ഇട തുപക്ഷത്തിൽ നേട്ടമുണ്ടാക്കുന്ന വിധത്തിലാണ് കരട് സമർപ്പിച്ച തെന്നും കുറ്റപ്പെടുത്തി മണ്ഡലം പ്രസിഡന്റ്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വാർഡ് വിഭജനം; കൂരാച്ചുണ്ടിൽ പരാതിയുമായി എൽഡിഎഫ്

Image
✒️ ജോബി മാത്യു   കൂരാച്ചുണ്ട് :  പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് പട്ടിക രാഷ്ട്രീയപ്രേരിതമായും ഏകപ ക്ഷീയമായും തയാറാക്കിയതാ ണെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഡീലിമിറ്റേഷൻ കമ്മിഷന്റെ മാനദണ്ഡം പാലിക്കാതെ അശാസ്ത്രീയമായാണ് കരട് പട്ടിക തയാറാക്കിയത്. കരട് പട്ടികയ്ക്ക് എതിരെ ഡീലിമിറ്റേഷൻ കമ്മിഷന് അപ്പീൽ നൽകാനും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു. വി.ജെ.സണ്ണി, കെ.ജി.അരുൺ, ജോസഫ് വെട്ടുകല്ലേൽ, ഒ.ഡി.തോമസ്, എ.കെ.പ്രേമൻ, കെ.ജെ.തോമ സ്, എൻ.കെ.കുഞ്ഞമ്മദ്, ബേബി പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

അമ്മച്ചിറകിൽ അവൻ വീണ്ടും...

Image
  കനകച്ചിലങ്കയണിഞ്ഞു: ഉള്ളിൽ കനലെരിയുന്നു ✒️ നിസാം കക്കയം        ജോബി മാത്യു     കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരനായ അഭിജിത്ത് ഇത്തവണയും കുച്ചിപ്പുഡിയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം തിരുവനന്തപുരത്തേക്ക് പോകും.     അഭിജിത്ത് ഓരോ ചുവടുവയ്ക്കുമ്പോഴും അമ്മ പ്രാർഥനയിലാണ്. ചുവടൊന്നു പിഴച്ചാൽ ജീവിതത്തിന്റെ താളം തെറ്റിക്കും. വാടകവീട്ടിൽ ദുരിതങ്ങളുടെ വിങ്ങലുകൾക്കിടയിൽ അവരുടെ ഏകപിടിവള്ളിയാണ് അഭിജിത്തിന്റെ കല. കൂരാച്ചുണ്ട് സെന്റ്തോമസ് എച്ച്എസ്സിലെ ഒൻപ താംക്ലാസ് വിദ്യാർഥിയായ പി.എസ്.അഭിജിത് എച്ച്എസ് കുച്ചിപ്പുഡിയിലാണ് ഒന്നാംസ്‌ഥാനം നേടിയ ത്. കൂരാച്ചുണ്ട് കണിയംപാറ പുതിയപറമ്പിൽ ബിന്ദുവിന്റെ മകനാണ് അഭിജിത്ത്. ഉണ്ടായിരുന്ന വീട് ചോർന്നൊലിച്ചു വീഴുമെന്ന ഘട്ടമെത്തിയതോടെ താഴെ പൂവത്തുംചോലയിലെ വാടക വീട്ടിലേക്കു മാറി.ബിന്ദു ഹോംനഴ്‌സായി ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴി യുന്നത്. തകർച്ചയിലായ വീട് പുതുക്കിപ്പണിയാൻ പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ബിന്ദുവും അഭിജിത്തും.രണ്ട് ചേച്ചിമാരും ഒരു സഹോദരനുമാണ് അഭിജിത്തിന്.      കഴിഞ്ഞതവണ കൊല്ല...

ചക്കിട്ടപാറ; പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ കടുവ ഉണ്ടെന്ന് വനംവകുപ്പ്

Image
നരിനട മേഖലയിലെ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു രാത്രികാല പട്രോളിങ് ശക്‌തമാക്കി   ✒️  ജോബി മാത്യു     ചക്കിട്ടപാറ:   പ്ലാന്റേഷൻ കോർ പറേഷൻ മുതുകാട്ടിലെ പേ മ്പ്ര എസ്‌റ്റേറ്റ് മേഖലയിൽ കടുവ യുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി വനം വകുപ്പ് സ്‌ഥിതീകരിച്ചു. കൂരാച്ചുണ്ട് കുന്ന് മേഖലയിലാണ് കടുവയുടെ കാൽപാട് കണ്ടെത്തിയത്. പുലർച്ചെ പേരാമ്പ്ര എസ്‌റ്റേറ്റിൽ ജോലിക്ക് എത്തുന്ന തൊഴിലാളികളും നരിനട മേഖലയിലെ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉദ്യോഗ സ്‌ഥർ എസ്‌റ്റേറ്റ് മേഖലയിൽ നി രീക്ഷണവും ക്യാംപും ഊർജി മാക്കി. രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പെരുവ ണ്ണാമുഴി ഡപ്യൂട്ടി റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ ഇ.ബൈജുനാഥിൻ്റെ നേത്യത്വത്തിൽ വനപാലകസംഘം സ്‌ഥലത്ത് പരിശോധന നടത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ ഇന്ന്

Image
കോഴിക്കോട് : കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ‌ിന് കീഴിൽ സ്റ്റാഫ് നഴ്സ് (രണ്ട് ഒഴിവ്) ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു.  അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻ്റർവ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബി എസ് സി നഴ്സ‌ിംഗ്/ജിഎൻഎം. വയസ്സ് - 20-45.

ചക്കിട്ടപാറ; പേരാമ്പ്ര എസ്റ്റേറ്റ് ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം......

Image
പേരാമ്പ്ര : പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും ജാഗ്രതാനിർദേശം നൽകി. റിസർവോയറിനോട് ചേർന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾകണ്ടത്. കടുവയെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇ. ബൈജുനാഥ് പറഞ്ഞു. അതിരാവിലെ ജോലിക്കെത്തുന്നവരാണ് പേരാമ്പ്ര എസ്റ്റേറ്റിലുള്ളവർ. തൊഴിലാളികളും മറ്റു ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിലും അറിയിച്ചു.

പേരാമ്പ്രയിൽ ബസ് സ്റ്റാൻഡിൽ ദേഹത്ത് ബസ് കയറി വയോധികൻ മരിച്ചു

Image
പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറി വയോധികൻ മരിച്ചു.വാകയാട് സ്വദേശി അമ്മദിൻ്റെ ദേഹത്ത് കൂടി കുറ്റ്യാടിക്കു പോകുകയായിരുന്ന എസ്റ്റീം ബസ് കയറി ഇറങ്ങുക ആയിരുന്നു. 3 മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന ബസ് സ്റ്റാൻഡിൽ കയറിയപ്പോൾ യാത്രക്കാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു എന്ന ദൃക്സാക്ഷികൾ പറഞ്ഞു.ആദ്യം ബസ്റ്റാൻഡിൽ പ്രവേശന സ്ഥലത്ത് ഉണ്ടായിരുന്ന ഹമ്പ് എടുതുമാറ്റിയതിനാൽ ബസുകൾ അമിത വേഗതയിൽ ആണ് സ്റ്റാൻഡിൽ കയറുന്നത്. കുറ്റ്യാടി കോഴിക്കോട് ബസ്സുകൾ നാട്ടുകാർ തടയുന്നു

ചക്കിട്ടപാറ; പേരാമ്പ്ര എസ്റ്റേറ്റിന്റെ കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം കൂരാച്ചുണ്ട്

Image
ചക്കിട്ടപാറ :  പേരാമ്പ്ര   പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും ജാഗ്രതാനിർദേശം നൽകി. റിസർവോയറിനോട് ചേർന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾകണ്ടത്. കടുവയെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇ. ബൈജുനാഥ് പറഞ്ഞു. അതിരാവിലെ ജോലിക്കെത്തുന്നവരാണ് പേരാമ്പ്ര എസ്റ്റേറ്റിലുള്ളവർ. തൊഴിലാളികളും മറ്റു ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിലും അറിയിച്ചു.

മലയോര ഹൈവേ നിർമാണം തടസ്സമായിനിന്ന ടൂറിസ്റ്റ് വിശ്രമകേന്ദ്രത്തിന്റെ മുറിച്ചുമാറ്റി.

Image
✒️ നിസാം കക്കയം     കൂരാച്ചുണ്ട്: തലയാടു മുതൽ 28-ാംമൈൽവരെയുള്ള മലയോര ഹൈവേ നിർമാണത്തിന് തടസ്സമായി നിന്നിരുന്ന ടൂറിസ്റ്റ് വിശ്രമകേന്ദ്രത്തിന്റെ ഭാഗം മുറിച്ചുമാറ്റി. ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ വശത്തിലൂടെയുള്ള കരിങ്കൽക്കെട്ട് കെട്ടിടത്തിന്റെ സമീപത്തുവെച്ച് മാസങ്ങളായി നിർത്തി വെച്ചിരിക്കുകയായിരുന്നു. തടസ്സമായി നിൽക്കുന്ന ഭാഗം മുറിച്ചുമാറ്റിയാൽ മാത്രമേ ഈ മേഖലയിൽ റോഡു നിർമാണം മുന്നോട്ടു പോകുകയുള്ളൂ. കെട്ടിടത്തിന്റെ ഭാഗം മുറിച്ചു മാറ്റിത്തരണമെന്ന് ഹൈവേ നിർമാണം കരാറെടുത്തിരിക്കുന്ന കമ്പനി ബന്ധപ്പെട്ട ടൂറിസം അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നി ല്ല. തുടർശ്രമങ്ങളുടെ ഭാഗമായി ആവശ്യമായ ഭാഗം മുറിച്ചു മാറ്റാൻ ഹൈവേ അധികൃതർക്ക് സമ്മതം ലഭിച്ചതിനെത്തുടർന്നാണ് റോഡിൽനിന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ നിർമിച്ച പാസേജ് മുറിച്ചുമാറ്റിയത്. മലയോര ഹൈവേ നിർമാണത്തി ന് വിശ്രമകേന്ദ്രം തടസ്സം സൃഷ്ടിക്കുന്നത് സംബന്ധിച്ച് 'മാതൃഭൂമി' വാർത്തനൽകിയിരുന്നു.

കായണ്ണ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുള്ളത് 14 ആയി വർദ്ധിച്ചു.

Image
കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുള്ളത് 14 ആയി  വർദ്ധിച്ചു.  ഓരോ വാർഡുകളിൽ നിന്നും പത്തും പതിനഞ്ചും വീടുകൾ എടുത്ത് മാറ്റിയാണ് പുതിയ വാർഡ് ഉണ്ടാക്കിയത്. അതിരുകൾ കൃത്യമായി പാലിക്കാൻ  കഴിയാത്തത് വോട്ടർമാർക്ക് പ്രയാസമാകും.

ചക്കിട്ടപാറ പഞ്ചായത്തിലെ 15 വാർഡുകൾ 16 വാർഡുകളായി. താഴത്തുവയൽ പുതിയ വാർഡ്.

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ നിലവിലെ 15 വാർഡുകൾ കരട് വിജ്ഞാപനത്തിൽ 16 വാർഡുകളായി മാറി. 15, 7, 12 വാർഡുകളിൽ നിന്നും പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ താഴത്തുവയൽ 16-ാം വാർഡ് രൂപീകരിച്ചത്. എല്ലാ വാർഡുകളിലും മാറ്റം സംഭവിച്ചു. 10, 11 വാർഡുകളുടെ അതിർത്തിയിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടില്ല. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് പരാതി ചക്കിട്ടപാറ: മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമാ യാണ് നിലവിലെ വാർഡുകളും പുതിയ വാർഡും രൂപീകരിച്ചതെ ന്ന് പരാതി. പുതിയ ഒരു വാർഡി ന്റെ തുടക്കവും അവസാനവും കി ലോമീറ്ററുകൾ വ്യത്യാസത്തിലാ ണെന്ന് പ്രധാനമായും ഉന്നയി ക്കുന്ന ആക്ഷേപം. പുതിയ 16-ാം വാർഡിന്റെ തുടക്കം എസ്‌റ്റേറ്റ് മുക്കിൽ നിന്നും ഒരു മേഖല അവസാനിക്കുന്നത് കുളത്തുംതറയിലും, മറ്റൊരു പ്രദേശം തലച്ചിറയിലും ആണ്. പേരാമ്പ്ര എസ്‌റ്റേറ്റ് ഉൾപ്പെടുന്ന 8-ാം വാർഡിൽ സൂചിപ്പിച്ചിട്ടുള്ള 1426 ജനസംഖ്യ നിലവിൽ ഇല്ലെന്നും പരാതി ഉണ്ട്.

കൂരാച്ചുണ്ട്പഞ്ചായത്തിൽ നിലവിലുള്ള 13 വാർഡുകൾ 14 ആയി വർധിക്കും. പനോംവയൽ പുതിയ വാർഡ്

Image
✍🏻 ജോബി മാത്യു കൂരാച്ചുണ്ട്. പഞ്ചായത്തിൽ നിലവിലുള്ള 13 വാർഡുകൾ 14 ആയി  വർധിക്കും. 2,3വാർഡുകളിലെ മേഖലകൾ ഉൾപ്പെടുത്തി പനോംവയൽ വാർഡ് രൂപീകരിച്ചു. കൂരാച്ചുണ്ട് ബാലുശ്ശേരി റോഡ് ജംക്‌ഷൻ മുതൽ പൊലീസ് സ്‌റ്റേഷൻ, കാളങ്ങാലി ജംക്ഷൻ മുതൽ ചെമ്പോട്ടി മുക്ക്, ബാലുശ്ശേരി റോഡ് ജംക്ഷൻ മുതൽ കൈതക്കൊല്ലി പാലം, കൈതക്കൊല്ലി പാലം മുതൽ മൂന്നാംമുക്ക്- പുളിവയൽ തോട്, പുളിവയൽ ശങ്കരവയൽ റോഡ്, ശങ്കരവയൽ - പൊട്ടുകുളത്തിൽ താഴെ റോഡാണ് പുതിയ പനോംവയൽ വാർഡിന്റെ അതിർത്തിയായി നിശ്ചയിച്ചിരി ക്കുന്നത്. 13 വാർഡുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ ഓത്തിൽ 13-ാം വാർഡ് ഒന്നാം വാർഡായി മാറി. ഇപ്പോഴത്തെ 4-ാം വാർഡ് കക്കയം 6-ാം വാർഡായി മാറ്റി. 13-ാം വാർഡിന്റെ പേര് കൂരാച്ചുണ്ട് ആണ്. കാറ്റുള്ളമല 14-ാം വാർഡായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വാർഡിൽ 396 മുതൽ 490 വരെ കുടുംബങ്ങളും, ശരാശരി 1216 ജനസംഖ്യാനുപാതത്തിൽ ഉൾപ്പെടുത്തിയത്. കരട് നിർദേശത്തിന്റെ മാപ്പ് ലഭ്യമാകാത്തതിനാൽ രാഷ്ട്രീയ പാർട്ടികൾ കരട് നിർദേശത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.