Posts

കണ്ണീരായി കതിരണിഞ്ഞ വാഴകൾ; ചക്കിട്ടപാറയിൽ കർഷകന്റെ സ്വപ്നങ്ങൾ കാറ്റെടുത്തു.

Image
  ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട ചെമ്പനോട മേലെ അങ്ങാടിയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ബോംബെ പറമ്പിൽ പാട്ടത്തിന് കൃഷി നടത്തിവരുന്ന കുന്നുമ്മൽ സുരേന്ദ്രന്റെ കുലച്ച 150-ഓളം നേന്ത്രവാഴകളാണ് പൂർണ്ണമായും തകർന്നു വീണത്. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ അപ്രതീക്ഷിത കാറ്റിലാണ് കൃഷിയിടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. വിളവെടുപ്പിന് പാകമായ കുലച്ച വാഴകൾ ഒടിഞ്ഞു വീണതോടെ ഏകദേശം 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകൻ പറയുന്നു. കടം വാങ്ങിയും മറ്റും വലിയ പ്രതീക്ഷയോടെ തുടങ്ങിയ കൃഷി പാതിവഴിയിൽ നശിച്ചതിന്റെ സങ്കടത്തിലാണ് ഈ കർഷക കുടുംബം. സംഭവസ്ഥലം പഞ്ചായത്ത് മെംബർ ജിനീഷ് കല്ലുംപുറത്ത് സന്ദർശിച്ചു. കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് കൃത്യമായ നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

രാജ്യാന്തര വിപണിയിൽ റബ്ബറിന് 'പൊന്ന്' വില; കേരളത്തിൽ കർഷകന് കണ്ണീർ വില;മലയോര മേഖലയിൽ റബ്ബർ ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; മഴമറ സാമഗ്രികൾക്ക് തീവില

Image
  കൂരാച്ചുണ്ട്: അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില കുതിച്ചുയരുമ്പോഴും കേരളത്തിലെ ആഭ്യന്തര വിപണിയിൽ വില ഉയരാത്തത് മലയോര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഏറെ നാളുകൾക്ക് ശേഷം ബാങ്കോക്ക് വിപണിയിൽ റബ്ബർ വില കിലോഗ്രാമിന് 250 രൂപ പിന്നിട്ടു. എന്നാൽ ഇതിന്റെ ഗുണം ലഭിക്കേണ്ട കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 218 രൂപ മാത്രമാണ്. രാജ്യാന്തര വിലയുമായി താരതമ്യം ചെയ്യുമ്പോൾ കിലോഗ്രാമിന് 32 രൂപയോളം കുറവിലാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. ടയർ കമ്പനികളുടെ പിൻവാങ്ങൽ തിരിച്ചടിയാവുന്നു സാധാരണയായി വേനൽക്കാലത്ത് ഉത്പാദനം കുറയുമ്പോൾ വില ഉയരാറുള്ളതാണ്. എന്നാൽ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഡിമാൻഡ് കുറയാൻ കാരണമായി. യുദ്ധ സാഹചര്യങ്ങൾ മൂലം കയറ്റുമതിയിൽ ഉണ്ടായ അനിശ്ചിതത്വവും സ്റ്റോക്ക് ചെയ്യുന്നതിലെ നിയന്ത്രണങ്ങളുമാണ് കമ്പനികളെ പിന്നോട്ടടിപ്പിക്കുന്നത്. ആർ.എസ്.എസ് 4 ഗ്രേഡിന് റബ്ബർ ബോർഡ് നിശ്ചയിച്ച 218 രൂപയേക്കാൾ താഴ്ന്ന വിലയ്ക്കാണ് പലയിടങ്ങളിലും വ്യാപാരികൾ ചരക്ക് എടുക്കുന്നത്. മഴമറയ്ക്കും ഷേഡിനും തീവില; ടാപ്പിംഗ് ചെലവേറും വിലയിടിവിനൊപ്പം ഉത്പാദന ചെലവ് വർധിക്കുന്നതും കർഷകരുടെ ...

നാടിനെ നടുക്കി 'ഫ്രിഡ്ജ്' കൊലപാതകം: പ്രണയം പകയായി, ഒടുവിൽ കൊടുംക്രൂരത

Image
  വിശാഖപട്ടണം: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഐ.എൻ.എസ് ഡേഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് തന്റെ സുഹൃത്തായ പോളിപ്പള്ളി മൗനിക (29) എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി തന്നെ പോലീസിൽ കീഴടങ്ങുകയായിരുന്നു. ​കഴിഞ്ഞ ഞായറാഴ്ച രവീന്ദ്രയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് മൗനികയെ ഇയാൾ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഉച്ചയോടെ എത്തിയ ഇരുവരും തമ്മിൽ വൈകുന്നേരത്തോടെ രൂക്ഷമായ തർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലെത്തുകയും പ്രകോപിതനായ രവീന്ദ്ര മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ​കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ക്രൂരമായ മാർഗ്ഗങ്ങളാണ് പ്രതി സ്വീകരിച്ചത്. മൗനികയുടെ ശരീരം പല കഷ്ണങ്ങളാക്കി മുറിച്ചു. ചില ശരീരഭാഗങ്ങൾ ബാഗിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ബാക്കി ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്ത...

കുവൈത്തിലെ ജല പ്ലാന്റിന് നേരെ ഡ്രോൺ ആക്രമണം: കരാർ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ഊർജിതം

Image
    കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ ജല-വൈദ്യുത പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കരാർ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂർ സ്വദേശി സന്താന സെൽവം കൃഷ്ണൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മേഖലയെ നടുക്കിയ ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട സന്താന സെൽവത്തിന്റെ മൃതദേഹം എത്രയും വേഗം ജന്മനാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാനപതി ഇന്ന് കുവൈത്ത് സെൻട്രൽ മോർച്ചറി സന്ദർശിക്കുകയും തുടർനടപടികൾ വിലയിരുത്തുകയും ചെയ്തു. കുവൈത്ത് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുൽറഹീം അൽ ആവാദിയുമായി സ്ഥാനപതി കൂടിക്കാഴ്ച നടത്തി. ദുരന്തം റിപ്പോർട്ട് ചെയ്ത സമയം മുതൽ മൃതദേഹം തിരിച്ചറിയുന്നതിനും നിയമനടപടികൾ ലഘൂകരിക്കുന്നതിനും കുവൈത്ത് അധികൃതർ നൽകുന്ന പിന്തുണയ്ക്ക് സ്ഥാനപതി നന്ദി അറിയിച്ചു. ശുഐബയിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന്  നാശനഷ്ടങ്ങൾ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയ വ...

ആ വിളി കേട്ടിരുന്നെങ്കിൽ...! റിസർവോയറിൽ സന്തോഷയാത്ര ദുരന്തത്തിൽ അവസാനിച്ചു,!

Image
 തെന്മല: അധികൃതരുടെ കർശനമായ മുന്നറിയിപ്പുകൾ അവഗണിച്ച് തെന്മല പരപ്പാർ ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ തവമണി (34) ആണ് ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. 30 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ഇയാൾ തെന്മലയിലെത്തിയത്. റിസർവോയറിന് സമീപമുള്ള കുളക്കുന്ന് എന്ന ഭാഗത്തുവെച്ചായിരുന്നു അപകടം. നൂറടിയിലധികം ആഴമുള്ള ഈ പ്രദേശം അതീവ അപകടമേഖലയാണെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ജീവനക്കാർ വിനോദസഞ്ചാരികൾക്ക് നേരത്തെ താക്കീത് നൽകിയിരുന്നു. സംഘത്തെ ഇവിടെ നിന്നും പലതവണ സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അവിടെനിന്നും മാറിയ ഉടനെ തവമണിയും കൂടെയുണ്ടായിരുന്ന മറ്റൊരാളും വെള്ളത്തിലേക്ക് ചാടുകയായിരുന്നു. രക്ഷാപ്രവർത്തനം ഇവർ വെള്ളത്തിൽ വീണത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡാമിലെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി തടാകത്തിലേക്ക് ചാടി. തവമണിക്കൊപ്പമുണ്ടായിരുന്ന ആളെ സാഹസികമായി രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ആഴമേറിയ ഭാഗത്തേക്ക് താഴ്ന്നുപോയ തവമണിയെ കണ്ടെത്താൻ വൈകി. പിന്നീട് നാട്ടുകാരുടെയും അധികൃതരുടെയ...

നായയ്ക്ക് സ്വർണ്ണമാല; സ്നേഹത്തിന് വിലയിടാനാവില്ല

Image
  മുംബൈ: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന് അതിർവരമ്പുകളില്ലെന്ന് തെളിയിക്കുന്ന വാർത്തയാണിപ്പോൾ മുംബൈയിൽ നിന്നും പുറത്തുവരുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്ക് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാല സമ്മാനിച്ച് ഒരു യുവതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 'സിംബ' എന്ന് പേരുള്ള നായയ്ക്കാണ് ഈ അമൂല്യമായ സമ്മാനം ലഭിച്ചത്. ​  സിംബയോടുള്ള സ്നേഹസൂചകമായി ഏകദേശം 35 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയാണ് യുവതി വാങ്ങി നൽകിയത്. ഇതിനായി ഒരു പ്രാദേശിക ജ്വല്ലറിയിൽ നേരിട്ടെത്തി നായയ്ക്ക് ഏറ്റവും അനുയോജ്യമായ ഡിസൈൻ അവർ സ്വയം തിരഞ്ഞെടുത്തു. നിലവിലെ വിപണി വിലയനുസരിച്ച് ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ മാലയുടെ മൂല്യം. തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരന് ഏറ്റവും മികച്ചത് തന്നെ നൽകണമെന്ന ആഗ്രഹമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് യുവതി പറയുന്നു. ​ജ്വല്ലറിയിൽ വെച്ച് അതീവ സ്നേഹത്തോടെ യുവതി സിംബയുടെ കഴുത്തിൽ മാല അണിയിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. മാല അണിഞ്ഞതോടെ അതിസുന്ദരനായ സിംബയും ചുറ്റുമുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി. മൃഗങ്ങളോടുള്ള ഈ നിസ്വാർത്ഥമായ സ്നേഹം കണ്ടുനിൽക്കുന്നവരുടെ ...

16 കിലോ ഭാരം വരേണ്ട സിലിണ്ടറിൽ 22 കിലോ വെള്ളം! അടുക്കളയിലും ചതി; ഗ്യാസിന് പകരം സിലിണ്ടറിൽ ചളിവെള്ളം

Image
   കൊച്ചി: അടുക്കളയിൽ സിലിണ്ടർ മാറ്റുന്നതിനിടെ വീട്ടമ്മയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വഞ്ചന. സിലിണ്ടർ തുറന്നപ്പോൾ പാചകവാതകത്തിന് പകരം പുറത്തേക്ക് വന്നത് കലക്കവെള്ളവും ചളിയും. സിലണ്ടറിനുള്ളിൽ ഗ്യാസിന് പകരം വെള്ളം നിറച്ച് തൂക്കം കൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾ സജീവമാണെന്ന പരാതി ശരിവെക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിച്ച സിലിണ്ടറിലാണ് ഈ വലിയ ക്രമക്കേട് കണ്ടെത്തിയത്. സിലിണ്ടർ അടുപ്പിൽ ഘടിപ്പിച്ചിട്ടും കത്താത്തതിനെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സീൽ പൊട്ടിച്ച് റെഗുലേറ്റർ ഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ വാതകത്തിന് പകരം ചളിവെള്ളം പുറത്തേക്ക് വരികയായിരുന്നു. സാധാരണയായി ഒരു സിലിണ്ടറിന് ഉണ്ടായിരിക്കേണ്ട ഭാരത്തിലും വലിയ വ്യത്യാസമാണ് ഇതിൽ കണ്ടെത്തിയത്. ഏകദേശം 16 കിലോയോളം (കാലി സിലിണ്ടറിൻ്റെ ഭാരം ഉൾപ്പെടെ) ഭാരം വരേണ്ട സ്ഥാനത്ത്, തൂക്കി നോക്കിയപ്പോൾ 22 കിലോയിലധികം ഭാരമുണ്ടായിരുന്നു. സംശയം തോന്നി സിലിണ്ടർ ചെരിച്ചുപിടിച്ചപ്പോൾ വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി. ഗ്യാസിന് പകരം വെള്ളം നിറച്ച് തൂക്കം കൃത്രിമമായി വർദ്ധിപ്പ...