Posts

13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകനെ കണ്ടെത്തി അമ്മ

Image
  ദാരിദ്ര്യം വേട്ടയാടിയ ബാല്യത്തിൽ നിന്നും പ്രണയത്തിന്റെ തണലിലേക്ക് ഒളിച്ചോടിയ പുഷ്പയ്ക്ക് വിധി കരുതിവെച്ചത് കഠിനമായ പരീക്ഷണങ്ങളായിരുന്നു. സ്നേഹിച്ചു കൂടെക്കൂട്ടിയ ഭർത്താവ് ബിജു അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ, ഒരു കൈക്കുഞ്ഞുമായി പുഷ്പ ഈ വലിയ ലോകത്ത് തനിച്ചായി. പട്ടിണിയും ഒറ്റപ്പെടലും ഒരുവശത്ത്, തന്റെ ജീവന്റെ ജീവനായ മകനെ വളർത്തണമെന്ന മോഹം മറുവശത്ത്. മകന് ഒരു നേരത്തെ ആഹാരം നൽകാൻ പോലും ഗതിയില്ലാതായപ്പോൾ, ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ പുഷ്പ ആ തീരുമാനമെടുത്തു. ചങ്ങനാശ്ശേരിയിലെ ഒരു അനാഥാലയത്തിന്റെ പടികൾ കയറുമ്പോൾ ആ അമ്മയുടെ ഉള്ളുലയുകയായിരുന്നു. കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയിൽ, ഓരോ സ്റ്റേഷൻ കഴിയുമ്പോഴും മകനെ മാറോട് ചേർത്ത് പിടിച്ച് അവൾ കരഞ്ഞുതീർത്തു. ഇനി എന്നാണ് ഈ മുഖം കാണുക എന്നറിയാതെ, അവന്റെ കുഞ്ഞു കൈകൾ വിടുവിച്ച് അവിടെയാക്കി മടങ്ങുമ്പോൾ പുഷ്പയുടെ പകുതി ജീവൻ അവിടെ പൊലിഞ്ഞുപോയിരുന്നു. കാസർഗോഡ് ഹോം നേഴ്സായി ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം സമ്പാദിച്ച്, മകനെ തിരികെ കൂട്ടിക്കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു പുഷ്പ. എന്നാൽ ജോലി ചെയ്തിരുന്ന വീട്ടിലെ രോഗിയായ അമ്മയെ പരിചരിക്കേണ്ടി വ...

രാവിലെ പെട്ടെന്ന് വയ്യാതെയായി കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലുശ്ശേരിയിൽ 24 വയസ്സുകാരി മരിച്ച നിലയിൽ,

Image
  ബാലുശ്ശേരി: നന്മണ്ടയിൽ യുവതി കുഴഞ്ഞു വീണ് മരിച്ച നിലയിൽ. ഇരുപത്തിനാല് വയസ്സായിരിന്നു പ്രായം. ബാലുശ്ശേരി നന്മണ്ടയിലാണ് സംഭവം നടന്നത്. കാരക്കുന്നത്ത് വെള്ളച്ചാലിൽ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്.  രാവിലെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല... .പിതാവ്: സുധാകരൻ.  അമ്മ: ഷീന(കോഴിക്കാട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാരി).  സഹോദരൻ: അതുൽരാജ്(ഇന്ത്യൻ ആർമി). സംസ്കാരം ഇന്ന്നടക്കും.

കാട്ടാന ശല്യം പരിഹരിക്കണം: | സംയുക്ത തൊഴിലാളി യൂണിയൻ

Image
  പെരുവണ്ണാമുഴി: പേരാമ്പ്ര എ സ്റ്റേറ്റിലെ തൊഴിലാളികൾക്ക് ജീ വഭയം കൂടാതെ ടാപ്പിംഗ് തൊഴി ൽ ചെയ്യാനായി കാട്ടാനകളെ എ സ്റ്റേറ്റിനുള്ളിൽ നിന്നും തുരത്തു വാൻ അടിയന്തിര നടപടികളാവ ശ്യപ്പെട്ട് സംയുക്ത യൂണിയൻ നേതാക്കൾ പെരുവണ്ണാമൂഴി റെ ഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ച ർച്ച നടത്തി. നിലവിൽ 20 ലധികം കാട്ടാനക ൾ 1200 ഓളം ഹെക്ടർ വരുന്ന എ സ്റ്റേറ്റ് ഭൂമിയിൽ നിലയുറപ്പിച്ചിട്ടു ണ്ട്. ഇവയെ മുഴുവൻ ഉൾക്കാടു കളിലേക്ക് തുരത്തുവാൻ വനം വകുപ്പും എസ്റ്റേറ്റ് മാനേജുമെ ൻ്റും തയാറാവണം. കക്കയം ഭാ ഗത്ത് സുമാർ ഏഴ് കിലോ മീറ്റർ എസ്റ്റേറ്റ് അതിർത്തികൾ ഫാ ങ്ങിംഗ് സോളാർ വൈദ്യുതി വേ ലികൾ തീർത്ത് സുരക്ഷിതമാ ക്കിയാൽ കാട്ടാന ശല്യം നല്ലൊ രു ശതമാനം ഒഴിവാക്കാനാവു മെന്ന് നേതാക്കൾ ചർച്ചയിൽ പ റഞ്ഞു. കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെടുന്ന നൈറ്റ് വാ ചർമാർക്ക് പരിശീലനം നൽകാ ൻ വനം വകുപ്പ് തയാറാണെന്ന് റേഞ്ച് ഓഫീസർ സുധീന്ദ്രകുമാ ർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷി തത്വം ഉറപ്പു വരുത്താൻ എസ്റ്റേ റ്റ് മാനേജരേയും യൂണിയൻ പ്ര തിനിധികളുടേയും യോഗം ഉട നെ വിളിച്ചു ചേർക്കാനും ചർച്ച യിൽ ധാരണയായി. സംയുക്ത തൊഴി‌ലാളി യൂണിയനെ പ്രതി നിധീകരിച്ച് രവി ഉള്ളരി, കെ....

ചാലിടം മസ്ജിദ് ഫെബ്രു.17 നു സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

Image
  കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ പത്താം വാർഡിൽ ഉൾപ്പെടുന്ന ചാലിടം മസ്ജിദ് ഫെബ്രുവരി 17നു വിശ്വാസികൾക്ക് സമർപ്പിക്കും. പാണക്കാട് സയ്യിദ് റാശിദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഓ കെ അമ്മദ് ചെയർമാനും, പിപി മുഹമ്മദ് കൺവീനറും, ഓ കെ ബഷീർ ട്രഷററുമായ ശംസുൽ ഉലമ ഇസ്‌ലാമിക് ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്നത്. ദീനീ സ്നേഹിയായ വ്യക്തിയുടെയും പ്രദേശവാസികളുടെയും നിസ്വാർത്ഥ സഹകരണത്തിലാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാകുന്നത്. പ്രദേശവാസിയായ നടൂപറമ്പിൽ ഹമീദ് റാവുത്തറാണ് പള്ളിക്ക് വേണ്ടി ഭൂമി വഖഫ് ചെയ്തത്. പള്ളിക്കാവശ്യമായ കാർപെറ്റ്, സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ക്ളോക്ക്, മുതലായവ പ്രദേശവാസികളായ വിശ്വാസികൾ ഏറ്റെടുക്കുകയായിരുന്നു. പള്ളിയിലേക്കാവശ്യമായ ജലസ്ത്രോതസ്സിനായി കിണർ കുഴിക്കുവാൻ പുഴക്കൽ നിസാർ ഭൂമി വിട്ടുനൽകി. പണി പൂർത്തിയാകുന്ന പള്ളിക്ക് "മസ്ജിദു റഹ്മാ" എന്ന് നാമകരണം ചെയ്യുവാനാണ് ജനകീയ കമ്മിറ്റിയുടെ തീരുമാനമെന്നറിയുന്നു.

നിര്യാതനായി

Image
ചക്കിട്ടപാറ:   പൂഴിത്തോട് ആലമ്പാറ ഉന്നതിയിൽ മണി (85 വയസ്) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ:  പരേതനായ ചന്ദ്രൻ ബാബു ഷൈല (മുതുകാട്) കുമാരൻ ഭൗതികദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു . 

മരുതോങ്കരയിൽ വാതിൽ തകർത്ത് കവർച്ചാ ശ്രമം; മലയോര ഗ്രാമങ്ങൾ ഭീതിയിൽ!

Image
  മരുതോങ്കര: മരുതോങ്കരയെയും പരിസരപ്രദേശങ്ങളെയും നടുക്കി അർദ്ധരാത്രിയിൽ വൻ മോഷണശ്രമം. വീട്ടുകാർ ഉറങ്ങിക്കിടക്കവേ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറാൻ ശ്രമിച്ച മോഷ്ടാക്കൾ, വീട്ടുകാർ ഉണർന്ന് പ്രതിരോധിച്ചതോടെ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെടുകയായിരുന്നു. മരുതോങ്കരയിൽ നടന്ന ഈ സംഭവത്തിന് പിന്നാലെ പശുക്കടവ്, പൂഴിത്തോട്, ചെമ്പനോട എന്നീ മലയോര ഗ്രാമങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്  അധികൃതർ നിർദ്ദേശിച്ചു. റബ്ബർ തോട്ടങ്ങളും വിജനമായ പറമ്പുകളും കേന്ദ്രീകരിച്ച് മോഷണസംഘം തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടിയെടുക്കണമെന്നും രാത്രി പട്രോളിംഗ് ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കൂരാച്ചുണ്ടിലെ പുളിഞ്ഞോളി കുന്നുമ്മൽ കേളപ്പൻ നിര്യാതനായി

Image
  കൂരാച്ചുണ്ട് : കണിയാംപാറ താമസിക്കുന്ന പുളിഞ്ഞോളി കുന്നുമ്മൽ കേളപ്പൻ നിര്യാതനായി ഭാര്യ:  ലീല ,  മക്കൾ:ഷിജു,ഷൈജു,  മരുമക്കൾ,:രജില,ദീപ മൃതസംസ്കാരം ഇന്ന് 3 മണിക്ക് വീട്ടു വളപ്പിൽ

കെ.എസ്.ഇ.ബി.യുടെ പെൻസ്റ്റോക്ക് സ്ഥാപിക്കാനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം ലഭിച്ചില്ല കർഷക കുടുംബങ്ങൾ വീണ്ടും സമരത്തിലേക്ക്

Image
ഭൂവുടമകൾ തിങ്കളാഴ്ച്ച മുതൽ കെ.എസ്.ഇ.ബി. ഓഫീസിനുമുന്നിൽ നിരാഹാരമിരിക്കും കൂരാച്ചുണ്ട്:  കക്കയം കെ.എസ്.ഇ.ബി.യുടെ പെൻസ്റ്റോക്ക് സ്ഥാപിക്കാനായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും നഷ്ടപരിഹാ രം ലഭിക്കാത്തതിനെത്തുടർന്ന് ഓഫീ സുകൾതോറും കയറിയിറങ്ങി മടുത്ത അഞ്ച് കുടുംബങ്ങൾ സമരപ്രഖ്യാപന വുമായി രംഗത്ത്. തിങ്കളാഴ്ച രാവിലെ മുതൽ കക്കയം കെ.എസ്.ഇ.ബി. ഡി വിഷൻ ഓഫീസിനു മുന്നിൽ നിരാഹാ രസമരം നടത്തുമെന്നാണ് ഭൂവുടമകൾ അറിയിച്ചിരിക്കുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും സ്വന്തം ഭൂമിയുടെ അവകാ ശം തെളിയിക്കാനാണ് ഈ അലച്ചിൽ. കർഷക കുടുബങ്ങൾ സ്ഥലത്തി ന് നികുതിയടച്ച പേപ്പറുമായി എത്തി യാൽ ഭൂമി രജിസ്റ്റർചെയ്ത് വില നൽ കാൻ തയ്യാറാണെന്ന് കെ.എസ്.ഇ. ബി. അധികൃതർ പറഞ്ഞിരുന്നു. രേഖ കളെല്ലാം ഉണ്ടായിട്ടും നികുതി അടയ്ക്കാ നും നഷ്ടപരിഹാര തുകയ്ക്കുമായി വർ ഷങ്ങളായി ഓഫീസുകൾ തോറും കയ റിയിറങ്ങുന്ന കുടുംബങ്ങളുടെ അവ സ്ഥ 'മാതൃഭൂമി' നിരന്തരം റിപ്പോർട്ട് ചെ യിരുന്നു. നികുതി സ്വീകരിക്കാൻ പല വഴികൾ നോക്കിയിട്ടും പരിഹാരമാവാ ത്തതിനെത്തുടർന്ന് നടപടി വേണമെ ന്ന് ആവശ്യപ്പെട്ട് ഭൂവുടസ്ഥർ കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനുമുന്നിൽ ...

അനിറ്റ് കാനാട്ട് എസ് എച്ച് (83) നിര്യാതയായി.

Image
കൂരാച്ചുണ്ട്: തിരുഹൃദയ സന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രോവിൻസ് അംഗമായ സി. അനിറ്റ് കാനാട്ട് എസ് എച്ച് (83) നിര്യാതയായി. കല്ലാനോട് ഇടവകയിൽ പരേതരായ അബ്രഹത്തിന്റെയും - മേരിയുടെയും മകളാണ്. സഹോദരങ്ങൾ : മാത്യു (late), മേരി, ജോസഫ്, ഏലിയാമ്മ, അബ്രഹാം, കൊച്ചുത്രേസ്യ, ജോർജ്, ചാക്കോച്ചൻ എന്നിവരുമാണ്.     മുന്ന് മണി വരെ കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓൾ ഡേജ് ഹോമിൽ പൊതു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും മൃത സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (05.02.2026) 4 pm ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. . പരേത റിട്ടയേഡ് അധ്യാപികയാണ്. കുറ്റിപ്പുറം, ചെമ്പു കടവ്, ചാപ്പൻതോട്ടം, കരിയാത്തുംപാറ എന്നീ ഭവനങ്ങളിൽ സുപ്പീരിയർ ആയും, പുലിക്കുരുമ്പ, കൊളക്കാട്, കല്ലാനോട്, കുളത്തുവയൽ, പോരൂർ, കട്ടിപ്പാറ, മാങ്ങോട്, വായാട്ടുപറമ്പ്, കല്ലുരുട്ടി, തലയാട്, കാറ്റുള്ളമല, കൂരാച്ചുണ്ട്, അമലാപുരി, കുളിരാമുട്ടി, പശുക്കടവ്, കൂരാച്ചുണ്ട് ഓൾഡ് ഏജ് ഹോം, സാന്തോം ഭവൻ എന്നീ ഭവന സമൂഹങ്ങളിൽ സ്തുത്യർഹമായസേവനമനുഷ്ഠിച്ചിട്ടുണ്ട്.

കനിവായ് നയൻതാര... ആംബുലൻസിനുള്ളിൽ ഒരു മാലാഖപ്പിറവി!

Image
  ലോകം ഉറക്കമുണരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ വയനാട് മേപ്പാടിയിലെ കുപ്പച്ചി കോളനിയിൽ ആ പുലർച്ചെ അഞ്ചര മണിക്ക് ഒരു കുടുംബം മുഴുവൻ തീപിടിച്ച നെഞ്ചുമായി നിൽക്കുകയായിരുന്നു. 26-കാരിയായ യുവതിയുടെ പ്രസവവേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആശുപത്രിയിലേക്ക് ഇനിയേറെ ദൂരം... ആകുലതകൾക്കിടയിൽ അവർ 'കനിവ് 108' ആംബുലൻസിന്റെ സഹായം തേടി. സന്ദേശം കിട്ടിയ നിമിഷം തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് കുതിച്ചെത്തി. പൈലറ്റ് സുവിലേഷ് എസ്.വി. യും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നയൻതാര ജോൺസണും ആ അമ്മയെയും വഹിച്ചുകൊണ്ട് കൽപ്പറ്റ ലക്ഷ്യമാക്കി പറന്നു. 🚑💨 പക്ഷേ, മേപ്പാടി എത്തിയപ്പോഴേക്കും യുവതിയുടെ നില വഷളായി. ഓരോ സെക്കൻഡും വിലപ്പെട്ടതായിരുന്നു. ആശുപത്രിയിലെത്താൻ മിനിറ്റുകൾ ബാക്കി നിൽക്കെ, യാത്ര തുടരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടമാണെന്ന് നയൻതാര തിരിച്ചറിഞ്ഞു. ഭയന്നുപോകാവുന്ന ആ ഘട്ടത്തിൽ പതറാതെ, ആംബുലൻസിനെ ഒരു താത്കാലിക പ്രസവമുറിയാക്കി മാറ്റാൻ നയൻതാര തീരുമാനിച്ചു. രാവിലെ 6.25-ന്, നയൻതാരയുടെ കരുതലോടെയുള്ള കരങ്ങളിൽ ആംബുലൻസിനുള്ളിൽ വെച്ച് ആ പെൺകുഞ്ഞ് ഈ ലോകത്തേക്ക് കൺതുറന്നു. 🌸 കുഞ്...

മനസ്സിൽ മണവാട്ടിയാകാൻ മോഹിച്ച പെൺകുട്ടിയുടെ അന്ത്യം വീടിനുള്ളിൽ. തന്റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണാൻ പോലും അനുവദിച്ചില്ല, നീറുന്ന നോവായി ശിവമതി...

Image
  തിരുനെൽവേലി: പ്രിയതമനൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ കൊതിച്ച 19 വയസ്സുകാരിയുടെ സ്വപ്നങ്ങളാണ് ഇല്ലാതായത്. രജിസ്റ്റർ വിവാഹത്തിന് വെറും 4 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ശിവമതി എന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത മരണം. അവള്‍ ജീവനൊടുക്കിയത് അല്ലെന്നും, ജാതിവെറി തീർത്ത മരണം ആണെന്നും ആരോപിച്ച് പ്രതിശ്രുത വരൻ അനന്തകൃഷ്ണൻ എത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറുന്നു... ജാതിയുടെ വേലിക്കെട്ടുകൾ മറികടന്ന് അനന്തകൃഷ്ണനും, ശിവമതിയും ഒന്നിക്കാൻ തീരുമാനിച്ചത് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ്. പട്ടികജാതിക്കാരനായ യുവാവിനെ മകൾ സ്നേഹിക്കുന്നത് ശിവമതിയുടെ വീട്ടുകാർക്ക് അംഗീകരിക്കാനായില്ല. പക്ഷേ, പ്രണയത്തിൽ ഉറച്ചുനിന്ന ഇരുവരും ഈ മാസം 6ാം തീയതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. അവിവാഹിതരാണെന്ന സർട്ടിഫിക്കറ്റ് വരെ റവന്യൂ വകുപ്പിൽ നിന്ന് കഴിഞ്ഞ ദിവസം അവർ കൈപ്പറ്റിയിരുന്നു.. മരണത്തിന് കേവലം 2 മണിക്കൂർ മുമ്പ് മുത്തശ്ശിയുടെ ഫോണിൽ നിന്ന് ശിവമതി അനന്തകൃഷ്ണനെ വിളിച്ചിരുന്നു. 'വീട്ടുകാർ എന്നെ ക്രൂരമായി ഉപദ്രവിക്കുന്നു, അവർ എന്നെ ഇല്ലാതാക്കും' എന്ന നിലവിളിയായിരുന്നു ആ ഫോണിന്റെ അപ്...

കാക്കൂരിൽ പ്രഷർ വാഷറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 17 വയസ്സുകാരന് അന്ത്യം,

Image
കാക്കൂർ: വീട് കഴുകുന്നതിനിടെ പ്രഷർ വാഷറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് ആണ് മരിച്ചത് 17 വയസ്സായിരുന്നു പ്രായം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.. വീടിനു സമീപം പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അഭിജിത്ത് ബോധരഹിതനായി വീണുകിടക്കുന്നത് കണ്ട സമീപവാസിയാണ് വിവരം പുറത്തറിയിച്ചത്. ഈ സമയത്ത് വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അഭിജിത്ത്..