Posts

താമരശേരിയിൽ വീട്ടിൽക്കയറി ആക്രമണം; വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

Image
    ​ താമരശേരി: പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് താമരശേരിയിൽ വീട്ടിൽക്കയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന കാദർ (60), മകൾ നസിയ (36), നസിയയുടെ മകൻ ദിനാൻ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അയൽവാസിയായ മാളിയേക്കൽ ഷരീഫിന്റെ മക്കളായ ഡാനിഷ് (32), ഫാരിസ് (28) എന്നിവരും കണ്ടാലറിയാവുന്ന ഇവരുടെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് അക്രമം നടത്തിയത്. കാദറിന്റെ വീട്ടിലേക്കുള്ള സ്വകാര്യ റോഡിൽ വെച്ച് കുട്ടികൾ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഇതിന്റെ അംശങ്ങൾ ശരീരത്തിൽ പറ്റിയെന്ന് ആരോപിച്ച് ഷരീഫ് കുട്ടികളുമായി തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെയാണ് മക്കളും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ മർദ്ദിച്ചത്. അക്രമിസംഘം കല്ലുപയോഗിച്ച് മർദ്ദിക്കുകയും വീടിന്റെ മതിലിൽ ഇരുന്ന വാക്കത്തി എടുത്ത് വീശുകയും ചെയ്തതായി കുടുംബം പരാതിപ്പെട്ടു. അതേസമയം, ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്...

വാൽപ്പാറ അപകടം; മരിച്ച 9 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, മൃതദേഹവുമായുള്ള ആംബുലൻസുകൾ നാട്ടിൽ

Image
  വാൽപ്പാറ/മലപ്പുറം: തമിഴ്‌നാട്ടിലെ വാൽപ്പറയിൽ ടെംബോ ട്രാവലർ മറിഞ്ഞ് മരിച്ച 9 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹവുമായുള്ള ആംബുലൻസുകൾ നാട്ടിലേക്ക് തിരിച്ചു. ആംബുലൻസുകൾ രാവിലെ 6 മണിയോടെയാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട് -മണ്ണാർക്കാട് വഴി വരുന്ന ആംബുലൻസുകൾ എട്ടരയോടെ മലപ്പുറം പാങ്ങിൽ എത്തും. പരിക്കേറ്റ നൗഷാദ്, മുഹമ്മദ് ഫായിസ്, ഷഹദിൻ എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും മസ്‌നിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമ്പലപ്പറമ്പ് ഹയർ സെക്കൻ്ററി സ്കൂളിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറാണ് പൊതുദർശനം നിശ്ചയിച്ചിട്ടുള്ളത്. രാത്രി 12 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. മൂന്നരയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിൽ ഖബറടക്കും. റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്‌ജിദ് ഖബ്ർസ്ഥാനിലും സുഹറയും, മകൻ ഹിഷാമിനെയും ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനിൽ ഖബറടക്കും. സ്‌കൂളിലെ പ്രധാന അധ്യാപികയായ പി. അജിതയുടെ മൃതദേഹം പുലാമന്തോൾ പാലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും. മരിച്ചവർക്ക് അന്തിമോപചാരം...

താമരശ്ശേരിയിൽ സിനിമാ മോഡൽ അക്രമം; യുവാവിന്റെ വയറിനു നേരെ തോക്കുചൂണ്ടി ഭീഷണി, പിന്നാലെ ക്രൂരമർദ്ദനം

Image
  താമരശ്ശേരി: നഗരമധ്യത്തിൽ യുവാവിനു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. താമരശ്ശേരി തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ (18) ആണ് അക്രമത്തിന് ഇരയായത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന ദിൽഷാനെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമിച്ചത്. ​കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ താമരശ്ശേരി ചീനിമുക്കിലായിരുന്നു ആദ്യ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ചീനിമുക്കിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ദിൽഷാൻ. ഈ സമയത്ത് ദിൽഷാന്റെ സുഹൃത്തായ ലാമിഷിനെ ഒരാൾ മർദ്ദിക്കുന്നത് കണ്ട് ദിൽഷാൻ ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, താമരശ്ശേരിയിൽ  ബിസ്സിനസ്സ് ചെയ്യുന്ന ബാലുശ്ശേരി  സ്വദേശി ബാസിൽ ലത്തീഫ് തന്റെ അരയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് ദിൽഷാന്റെ വയറിനു നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ​തുടർന്ന് പ്രതിയും സംഘവും കാറിൽ അവിടെനിന്ന് മടങ്ങിയെങ്കിലും അൽപ്പസമയത്തിന് ശേഷം കൂടുതൽ ആളുകളുമായി വീണ്ടും സ്ഥലത്തെത്തി. ഇവർ ദിൽഷാന്റെ സുഹൃത്തുക്കളുമായി വീണ്ടും വാക്കേറ്റത്തിൽ...

നടുക്കടലിൽ നരകയാതന ;കടൽ കടന്നത് കുടുംബം പുലർത്താൻ ; ഇറാനിലെ നടുക്കടലിൽ നിന്ന് ജെറിന്റെ വിങ്ങുന്ന വിളി

Image
  ആലപ്പുഴ: സ്വപ്നങ്ങളുടെ പായ്ക്കപ്പൽ കയറി മറുനാട്ടിലേക്ക് പോയ മകൻ ഇന്ന് നടുക്കടലിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ. ഇറാനിലെ തുറമുഖത്ത് ചരക്കുകപ്പലിൽ കുടുങ്ങിക്കിടക്കുന്ന പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജിന്റെയും മറ്റ് 12 മലയാളി യുവാക്കളുടെയും മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു കുടുംബം. 45 ദിവസമായി തുടരുന്ന ദുരിതപർവ്വതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണമെന്ന അഭ്യർത്ഥനയുമായി ജെറിന്റെ മാതാപിതാക്കൾ രംഗത്തെത്തി. ​ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സീ സ്റ്റാർ ഷിപ്പിംഗ്' കമ്പനിയിൽ എൻജിൻ ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ചതാണ് ജെറിൻ. എന്നാൽ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ഇറാനിലെ തുറമുഖത്തിന് സമീപം ഇവരുടെ കപ്പൽ നങ്കൂരമിട്ടിരിക്കുകയാണ്. കപ്പൽ ജീവനക്കാർക്ക് ലഭിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ പോലും കമ്പനി നിഷേധിക്കുന്നതായാണ് റിപ്പോർട്ട്. കപ്പലിൽ ഭക്ഷണമോ കുടിവെള്ളമോ ഇല്ലാത്ത അവസ്ഥയാണെന്ന് ജെറിൻ വീട്ടുകാരെ അറിയിച്ചു. പുറംലോകവുമായി ബന്ധപ്പെടാൻ പോലും പരിമിതമായ സാഹചര്യങ്ങൾ മാത്രമാണുള്ളത്. കഠിനമായ ചൂടും മതിയായ വിശ്രമമില്ലായ്മയും മൂലം പല ജീവനക്കാരുടെയും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ​മകനെ...

മലനിരകൾ മരണക്കെണിയായി; ട്രെക്കിംഗിനിടെ അശ്രദ്ധ വില്ലനായി, ആകാശിന്റെ യാത്ര മലയിടുക്കിൽ അവസാനിച്ചു

Image
  മുംബൈ: ആവേശത്തോടെയുള്ള മലകയറ്റം തീരാനോവായി മാറി. റായ്ഗഡിലെ ഇർഷാൽഗഡ് കോട്ടയിൽ ട്രെക്കിംഗിനിടെ കാൽവഴുതി 400 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ 26-കാരൻ ആകാശ് രാജേന്ദ്ര വാഗ്മോഡെയാണ് പ്രകൃതിഭംഗി നുകരാനുള്ള യാത്രയ്ക്കിടെ വിധിക്ക് കീഴടങ്ങിയത്. ​  കോട്ടയുടെ മുകളിൽ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവിൽ ആകാശ് ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നിറപുഞ്ചിരിയോടെ ആകാശ് മലകയറുന്ന ദൃശ്യങ്ങൾ ഇപ്പോൾ നോവായി മാറുകയാണ്. ​സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിംഗിനെത്തിയതായിരുന്നു ആകാശ്. തന്റെ ബൈക്ക് മലയടിവാരത്ത് സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം ഏറെ ആവേശത്തോടെയാണ് താരം മലകയറി തുടങ്ങിയത്. എന്നാൽ, കോട്ടയുടെ ഏറ്റവും ദുർഘടമായ ഭാഗത്തെത്തിയപ്പോൾ കാൽവഴുതി നിയന്ത്രണം വിടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നോക്കിനിൽക്കെ നിമിഷങ്ങൾക്കുള്ളിൽ ആകാശ് 400 അടി താഴെയുള്ള കൊക്കയിലേക്ക് വീണു. ​അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കും പോലീസിനും കഠിനമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. കുത്തനെയുള്ള മലനിരകളും വഴുക്കലുള്ള പാറക്കെട്ടുകളും രക്ഷാപ്രവർത്തനത്...

പ്ലാസ്റ്റിക് ചെരിപ്പിൽ നിന്നും വിജയത്തിന്റെ ട്രാക്കിലേക്ക്; പോലീസ് ഉദ്യോഗസ്ഥൻ്റെ ആ 'വലിയ മനസ്സിന്' സല്യൂട്ട്

Image
  ​ മധുര: ദാരിദ്ര്യത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാതകളിൽ പതറാതെ ഓടിയ ഒരു യുവാവിന് താങ്ങായി മധുരയിലെ പോലീസ് ഉദ്യോഗസ്ഥൻ. തമിഴ്‌നാട് പോലീസ് കോൺസ്റ്റബിൾ നിയമനത്തിനായുള്ള കായികക്ഷമത പരീക്ഷയ്ക്കിടെ അരങ്ങേറിയ വൈകാരിക നിമിഷങ്ങൾ ഇപ്പോൾ തമിഴകത്തിന്റെയാകെ കണ്ണ് നിറയ്ക്കുകയാണ്. ​കഴിഞ്ഞ ദിവസം മധുരയിൽ നടന്ന ശാരീരികക്ഷമത പരിശോധനയിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് എത്തിയത്. ആധുനിക സൗകര്യങ്ങളുള്ള സ്പോർട്സ് ഷൂസുകളും വസ്ത്രങ്ങളും ധരിച്ച് ഉദ്യോഗാർത്ഥികൾ അണിനിരന്നപ്പോൾ, അവരിലൊരാൾ മാത്രം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. തേഞ്ഞുതീരാറായ പ്ലാസ്റ്റിക് ചെരിപ്പുകൾ ധരിച്ച് അഞ്ച് കിലോമീറ്റർ ഓട്ടത്തിനായി തയ്യാറെടുക്കുന്ന ആ യുവാവ് അവിടെയൊരു കാഴ്ചക്കാരന്റെയും കണ്ണ് നനയിക്കുന്നതായിരുന്നു. കല്ലുകൾ നിറഞ്ഞ പാതയിലൂടെ പ്ലാസ്റ്റിക് ചെരിപ്പിട്ട് അഞ്ച് കിലോമീറ്റർ ഓടുക എന്നത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആ യുവാവിനെ അടുത്തുവിളിച്ചു. "എന്താണ് നീ ഷൂസ് ഇടാത്തത്?" എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന്, തലതാഴ്ത്തി "സർ, എനിക്ക് ഷൂസ് വാങ്ങാൻ പണമില്ല" എന്നായി...

ഒരു ലക്ഷം വാടക നൽകി റോൾസ് റോയിസ് എടുത്തു; വിറ്റത് ചായകണക്കിൽ നഷ്ടം, പക്ഷേ സന്തോഷത്തിൽ ലാഭം

Image
    ഒരു കപ്പ് ചായ കുടിക്കാൻ റോൾസ് റോയിസ് കാറിൽ കയറുന്നത് സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? എങ്കിൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് 'ഡീലക്സ് ഭയാജി' എന്ന് വിളിപ്പേരുള്ള യുവാവ്. ആഡംബരത്തിന്റെ പര്യായമായ റോൾസ് റോയിസ് കാറിൽ ചായ വിളമ്പി സോഷ്യൽ മീഡിയയിലും നാട്ടിലും ഒരുപോലെ താരമായിരിക്കുകയാണ് ഇദ്ദേഹം. ​ചുവന്ന പരവതാനി തൊട്ട് ലക്ഷ്വറി കുക്കീസ് വരെ ​വെറുമൊരു ചായക്കച്ചവടത്തിനപ്പുറം വായനക്കാരെയും ഉപഭോക്താക്കളെയും ഞെട്ടിക്കുന്നതായിരുന്നു ഭയാജിയുടെ ഒരുക്കങ്ങൾ. ചായ കുടിക്കാനെത്തുന്നവർക്ക് രാജകീയ സ്വീകരണമാണ് കാത്തുനിന്നത്. കാറിലേക്ക് നടന്നു കയറാൻ ചുവന്ന പരവതാനി (Red Carpet), അകത്തിരുന്ന് ആസ്വദിക്കാൻ ചൂട് ചായ, ഒപ്പം മികച്ച ഗുണനിലവാരമുള്ള ബിസ്ക്കറ്റുകളും കുക്കീസും. ഒരു വലിയ ഹോട്ടലിലെ സൗകര്യങ്ങളെ വെല്ലുന്നതായിരുന്നു കാറിനുള്ളിലെ ഈ ചായ സൽക്കാരം. ​കണക്കിലെ കളികൾ ഇങ്ങനെ ​ഈ സാഹസികമായ പരീക്ഷണത്തിനായി യുവാവ് ഒരു ദിവസം റോൾസ് റോയിസ് കാർ വാടകയ്ക്ക് എടുത്തത് ഒരു ലക്ഷം രൂപയ്ക്കാണ്. മറ്റ് ചിലവുകൾ കൂടി ചേർത്തപ്പോൾ ആകെ ചിലവ് 1.08 ലക്ഷം രൂപയായി. എന്നാൽ ചായ വിറ്റുകിട്ടിയതാകട്ടെ 88,400 രൂപയും. കണക്കിലെ ...