Posts

Showing posts from May, 2026

മാണി നന്തളത്ത് നിര്യാതനായി

Image
    കൂരാച്ചുണ്ട്:     മുൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും  കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന  നന്ദളത്ത് മാണി  (74) നിര്യാതനായി. ഭാര്യ : ലൈല (late) നെല്ലിത്താനത്ത് മരുതോങ്കര മക്കൾ : സിൽജി , സിജോ, സിജിൻ മരുമക്കൾ : ബിജു (ചെറുപുഴ ), ജിഷ (മണിമൂളി ), നിഷ (ചെറുപുഴ) സഹോദരങ്ങൾ : കുഞ്ഞുകുട്ടി (late) മഠത്തിനാൽ കൂരാച്ചുണ്ട്. ലീല പെരിഞ്ഞല്ലൂർ തലയാട്. മോണിക്ക കടുകൻ മാക്കൽ മംഗലാപുരം. മേരി കൈപ്പട്ടിയിൽ കൽപ്പറ്റ. ജെസ്സി  മൂലച്ചാലിൽ കൊട്ടിയൂർ.സിറിയക്ക് നന്തളത്ത് നീലേശ്വരം. ജോഷി (late)നന്തളത്ത് കൂരാച്ചുണ്ട്. ഭൗതികദേഹം നാളെ ചൊവ്വാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ, ചൊവ്വാഴ്ച (02- 06 - 2026) വൈകുന്നേരം  4 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ​പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും മുൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന മാണി നന്തളത്ത് നിര്യാതനായി. കൂരാച്ചുണ്ട് മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സജീവ മുഖമായിരുന്ന അദ്ദേഹം, ജനപ്രതിനിധി എന...

​‘നോക്കാൻ പറ്റില്ല, ഇറങ്ങിപ്പോകൂ...!’: പാമ്പ് കടിയേറ്റെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ; പ്രതിഷേധം ശക്തം

Image
  പൊന്നാനി: പാമ്പ് കടിയേറ്റ് കടുത്ത ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിയ യുവതിക്ക് അടിയന്തര ചികിത്സ നിഷേധിച്ചതായി പരാതി. പൊന്നാനി സർക്കാർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കെതിരെയാണ് എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹല തസ്നി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പാമ്പ് കടിയേറ്റതിനെത്തുടർന്ന് രക്തം ഛർദ്ദിക്കുന്ന അവസ്ഥയിലായിരുന്ന തന്നോട് ഡോക്ടർ അപമര്യാദയായി പെരുമാറുകയും ഇറക്കിവിടാൻ നോക്കുകയും ചെയ്തതായി യുവതി പറയുന്നു. ​തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും, പൊലീസിൻ്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മാത്രമാണ് ആശുപത്രി അധികൃതർ ഇൻജെക്ഷനും പെയിൻകില്ലറും നൽകാൻ തയ്യാറായതെന്നും ഷഹല വ്യക്തമാക്കുന്നു. ​'നോക്കാൻ പറ്റില്ല, ഇറങ്ങിപ്പോകൂ...' ​   അനുഭവിച്ച ദുരനുഭവം ഷഹല വിവരിക്കുന്നത് ഇങ്ങനെ:​ "കടുത്ത വേദന സഹിക്കാൻ വയ്യാതെയാണ് ഞാൻ ആശുപത്രിയിലെത്തിയത്. ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടപ്പോൾ ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഫിസിഷ്യനെ തന്നെ കാണിക്കണമെന്നുമായിരുന്നു മറുപടി. വേദന സഹിക്കാൻ വയ്യാത്തതുകൊണ്ട് എന്തെങ്കിലും താൽക്കാലിക ചികിത്സ നൽകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ 'ഇറങ്ങിപ്പോകൂ...

മാണി നന്തളത്ത് നിര്യാതനായി

Image
  മാണി നന്തളത്ത് നിര്യാതനായി; കൂരാച്ചുണ്ടിന് ജനകീയ നേതാവിനെ നഷ്ടമായി കൂരാച്ചുണ്ട്:  മാണി നന്തളത്ത് നിര്യാതനായി ഭാര്യ : ലൈല (late) നെല്ലിത്താനത്ത് മരുതോങ്കര മക്കൾ : സിൽജി , സിജോ, സിജിൻ മരുമക്കൾ : ബിജു (ചെറുപുഴ ), ജിഷ (മണിമൂളി ), നിഷ (ചെറുപുഴ) സഹോദരങ്ങൾ : കുഞ്ഞുകുട്ടി (late) മഠത്തിനാൽ കൂരാച്ചുണ്ട്. ലീല പെരിഞ്ഞല്ലൂർ തലയാട്. മോണിക്ക കടുകൻ മാക്കൽ മംഗലാപുരം. മേരി കൈപ്പട്ടിയിൽ കൽപ്പറ്റ. ജെസ്സി  മൂലച്ചാലിൽ കൊട്ടിയൂർ.സിറിയക്ക് നന്തളത്ത് നീലേശ്വരം. ജോഷി (late)നന്തളത്ത് കൂരാച്ചുണ്ട്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ, ചൊവ്വാഴ്ച (02- 06 - 2026) വൈകുന്നേരം  4 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ​പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും മുൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന മാണി നന്തളത്ത് നിര്യാതനായി. കൂരാച്ചുണ്ട് മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സജീവ മുഖമായിരുന്ന അദ്ദേഹം, ജനപ്രതിനിധി എന്ന നിലയിലും പാർട്ടി ഭാരവാഹി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ​ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം (2015 - 2020): കൂരാച്ചുണ...

യുവാവിന്റെ മൃതദേഹം തോട്ടിൽ; പുറത്തെടുക്കാൻ ഫയർഫോഴ്സും നാട്ടുകാരും മടിച്ചപ്പോൾ തോട്ടിലേക്ക് ഒറ്റക്കിറങ്ങി സി.പി.ഒ പ്രീതിഷ്

Image
  വാകത്താനം: വാകത്താനത്ത് കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ ജീവനറ്റ ശരീരം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ നാടിനെ കണ്ണീരിലാഴ്ത്തി. വാകത്താനം വലിയ പള്ളിക്ക് സമീപമുള്ള പുളിച്ചാക്കൽ പാലത്തിന് അടിയിലെ തോട്ടിൽ നിന്നാണ് കാണാതായ പുളിച്ചാക്കൽ സ്വദേശി അമൽ വർഗീസ് (23) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം പൂർണ്ണമായും അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ​   തോട്ടിലെ കടുത്ത ആഴവും മൃതദേഹത്തിന്റെ ജീർണ്ണാവസ്ഥയും കാരണം അവിടെയുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും പോലും മൃതദേഹം പുറത്തെടുക്കാൻ മടിച്ചുനിന്ന ഘട്ടത്തിലാണ്, മാനവികതയുടെയും കർത്തവ്യബോധത്തിന്റെയും ഉദാത്തമായ മാതൃകയായി ഒരു പോലീസുകാരൻ മുന്നോട്ട് വന്നത്. വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രീതിഷ് പ്രസാദാണ് തോട്ടിലേക്ക് ഒറ്റക്കിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. ​"മരിച്ചുപോയ ആ സഹോദരനോട് ചെയ്യാൻ പറ്റുന്ന ഏക നീതി ഇതാണ്..." ​മൃതദേഹം പുറത്തെടുക്കാൻ മറ്റുള്ളവർ മടിച്ചുനിന്നപ്പോൾ തന്റെ ഔദ്യോഗിക കർത്തവ്യത്തിൽ നിന്നും ഒരടി പോലും പിന്മാറാൻ പ്രീതിഷ് പ്രസാദ് തയ്യാറായില്ല. ​ "മരിച്ചുപോയ ആ...

കോലിപ്പടയ്ക്ക് വീണ്ടും കിരീടപ്പൂരം; ഗുജറാത്തിനെ തകർത്ത് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ

Image
  തുടർച്ചയായി രണ്ടാം തവണയും കിരീടമുയർത്തി ആർസിബി; കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്തു. ചെന്നൈ: ഐപിഎല്ലിൽ വീണ്ടുമൊരു 'റോയൽ' വാഴ്ച. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. മുൻ നായകൻ വിരാട് കോലിയുടെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നത്. ​കോലിപ്പടയുടെ കുതിപ്പ്, അടിപതറാതെ ലക്ഷ്യത്തിലേക്ക് ​ഗുജറാത്ത് ഉയർത്തിയ ഭേദപ്പെട്ട സ്കോർ പിന്തുടർന്ന ആർസിബിക്ക് ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും വിരാട് കോലിയും ചേർന്ന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. റൺറേറ്റ് ഒട്ടും താഴാതെ ഇരുവരും സ്കോർബോർഡ് ചലിപ്പിച്ചതോടെ ഗുജറാത്ത് ബൗളർമാർ നിഷ്പ്രഭരായി. ടീം സ്കോർ 62-ൽ നിൽക്കെ 32 റൺസെടുത്ത വെങ്കിടേഷ് അയ്യർ പുറത്തായെങ്കിലും കോലി ആക്രമണം തുടർന്നു. ​പിന്നീടെത്തിയ ദേവ്ദത്ത് പടിക്കൽ (1 റൺ), ക്യാപ്റ്റൻ രജത് പാട്ടീദാർ (15 റൺസ്) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും അതൊന്നും ബെംഗളൂരുവിന്റെ വിജയക്കുതിപ്പി...

​​അന്ന് ആമിനയ്ക്ക് നീതി ലഭിച്ചിരുന്നെങ്കിൽ ഇന്ന് ആ കുഞ്ഞു ജീവനോടെ ഉണ്ടായേനെ

Image
  നെടുമങ്ങാട്: ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അഷ്കറിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജനരോഷവും പോലീസിന്റെ ഊർജ്ജിതമായ തെളിവെടുപ്പും വാർത്തകളിൽ നിറയുമ്പോൾ, സമൂഹത്തിന് നേരെ വിരൽചൂണ്ടി വലിയൊരു ചോദ്യമുയരുന്നു. പ്രതിയെ കൈകളിൽ കിട്ടിയാൽ വധിക്കാൻ പാകത്തിൽ ജനങ്ങൾ കാണിക്കുന്ന ഈ രോഷവും, തെളിവെടുപ്പിനായി ഓടിനടക്കുന്ന പോലീസിന്റെ ഈ തത്രപ്പാടും മുൻപ് എവിടെയായിരുന്നു എന്നാണ് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇപ്പോൾ ചോദിക്കുന്നത്. ​  അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിന എന്ന 21-കാരി ഇതേ ക്രൂരതകൾ അനുഭവിച്ചപ്പോൾ ഈ സമൂഹവും നിയമവ്യവസ്ഥയും പുലർത്തിയ മൗനമാണ് ഒടുവിൽ ഒരു പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ ചെന്നെത്തിച്ചതെന്ന വികാരം ശക്തമാണ്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ സമാനതകളില്ലാത്ത നരകയാതനകളാണ് ആമിന ആ വീട്ടിൽ അനുഭവിച്ചത്. രണ്ടു കൈകളും ചേർത്ത് ചെവിക്ക് അടിക്കുക, മുഷ്ടി ചുരുട്ടി തലയിൽ ഇടിക്കുക, വായിൽ വിഷം ഒഴിച്ചു കൊടുക്കാൻ ശ്രമിക്കുക തുടങ്ങിയ ക്രൂരതകൾക്ക് ആ പെൺകുട്ടി ഇരയായി. ​മർദ്ദനമേറ്റ് ബോധംകെട്ടു വീണപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചതും, കിണറ്റിൽ ത...

ഭിന്നശേഷി മക്കളുടെ പൊരേക്കൂടൽ ചരിത്ര വിസ്മയമായി; ഒഴുകിയെത്തിയത് ആയിരങ്ങൾ

Image
  പേരാമ്പ്ര: ഭിന്നശേഷി മക്കൾക്കായി സംഘടിപ്പിച്ച "പൊരേക്കൂടൽ" പരിപാടി ജനപങ്കാളിത്തം കൊണ്ടും സഹായസഹകരണങ്ങൾ കൊണ്ടും ചരിത്ര വിസ്മയമായി മാറി. സംരക്ഷിക്കാൻ ആരോരുമില്ലാത്തി 48 ഭിന്നശേഷി പെൺകുട്ടികൾക്ക് 8 വീടുകളും തൊഴിൽ പരിശീലന കേന്ദ്രവുമാണ് ഒരുക്കിയത്. വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കുചേർന്നത്. പരിപാടിയുടെ ഭാഗമായി ലഭിച്ച സംഭാവനകളും ഓഫറുകളും ഉൾപ്പെടെ ആകെ ഒരു കോടി 41 ലക്ഷം രൂപ സമാഹരിക്കപ്പെട്ടതായി സംഘാടകർ അറിയിച്ചു. പരിപാടി ഫാത്വിമ തഹ്‌ലിയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. തണൽ ചെയർമാൻ ഡോ. ഇദ്രിസ് വി  മുഖ്യപ്രഭാഷണം നടത്തി. കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഫീസ വാഴയിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ...

വർണക്കാഴ്ചയൊരുക്കി കൂരാച്ചുണ്ടിൽ അങ്കണവാടി പ്രവേശനോത്സവം; കളിയും ചിരിയുമായി കുരുന്നുകളെത്തി

Image
  ​ കൂരാച്ചുണ്ട്: നീണ്ട വേനലവധിക്ക് ശേഷം കളിയും ചിരിയും ആട്ടവും പാട്ടുമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ അങ്കണവാടികൾ വീണ്ടും സജീവമായി. പുതുതായി എത്തിയ കുരുന്നുകളെ വരവേൽക്കാൻ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും വർണക്കാഴ്ചകളാൽ ഒരുങ്ങിയിരുന്നു. ​അങ്കണവാടി പ്രവേശനോത്സവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മേലെയങ്ങാടി അങ്കണവാടിയിൽ വെച്ച് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. കുട്ടികൾക്ക് ഇനി അറിവിന്റെയും വിനോദത്തിന്റെയും സന്തോഷദിനങ്ങളാണെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു. പുതിയതായി എത്തിയ കുരുന്നുകൾക്ക് പൂക്കളും മധുരപലഹാരങ്ങളും സമ്മാനിച്ചാണ് ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചത്. ​ചടങ്ങിൽ വാർഡ് മെമ്പർമാരായ എൻ.കെ. കുഞ്ഞമ്മദ്, റസീന യൂസഫ്, ആൻസമ്മ എൻ.ജെ എന്നിവരും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ ജോയി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, അങ്കണവാടി അധ്യാപിക ഹാജിറ ഇബ്രാഹിം എന്നിവരും പങ്കെടുത്തു സംസാരിച്ചു. ​മേലെയങ്ങാടിക്ക് പുറമെ പഞ്ചായത്തിലെ 18 അങ്കണവാടികളിലും അതത് വാർഡ് മെമ്പർമാരുടെയും പൊതുജനങ്ങള...

നിര്യാതനായി

Image
  കായണ്ണ :  ചെറുക്കാട് നമ്പ്രത്തുമ്മൽ രാഘവൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: ദേവകി അമ്മ മക്കൾ: വിനോദൻ (പൂനത്ത് ) വിനയൻ. എൻ (സി.പി.ഐ (എം) എരാം പൊയിൽ ബ്രാഞ്ച് സെക്രട്ടറി) വിജിത (ചേനോളി ) മരുമക്കൾ: ബിന്ദു ( പൂനത്ത് ) സേതുമാധവൻ . കെ.ഇ (ചേനോളി), ലിനിത (തിരുവോട്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കേളപ്പൻ നമ്പ്യാർ, അപ്പുക്കുട്ടി നമ്പ്യാർ, എൻ. ഉണ്ണി നമ്പ്യാർ.

വിജയത്തിളക്കത്തിൽ കൂരാച്ചുണ്ട്: ഉന്നതവിജയികളെ നെഞ്ചോട് ചേർത്ത് ഒന്നാം വാർഡ്!

Image
  ​ കൂരാച്ചുണ്ട്: നാടിൻ്റെ അഭിമാനമായി മാറിയ പ്രതിഭകൾക്ക് ആദരവ്! SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മിടുക്കീമിടുക്കന്മാരെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൻ്റെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ആദരിച്ചു. ഒന്നാം വാർഡ് മെമ്പറുടെ പ്രത്യേക താല്പര്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഒരേസമയം ആവേശവും നാടിൻ്റെ ഒത്തൊരുമയും വിളിച്ചോതുന്നതായി മാറി. ​ഒന്നാം വാർഡ് മെമ്പറും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റുമായ സിനി ജിനോ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനത്തിലൂടെ നാടിൻ്റെ പേര് ഉയർത്തിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്ന അവർ, വരുംതലമുറയ്ക്ക് ഇവർ വലിയൊരു മാതൃകയാണെന്നും ഓർമ്മിപ്പിച്ചു. ​നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ചടങ്ങിൽ അണിനിരന്നതോടെ ജനപങ്കാളിത്തം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. സിനി ജിനോയെക്കൂടാതെ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനി ജിനോ,സണ്ണി പുതിയ കുന്നേൽ, സജി അനന്തക്കാട്ട്, മോൻസി ഇടനാട്,സൂപ്പി തെരുവത്ത്‌,റിയോൺ ബി തോമസ്, മനോജ്‌ ചേലാപറമ്പിൽ, ഷാജു കരിമ്പനകുഴി, മാത്യു ചേലാപ്പറമ്പത്, അബൂബക്കർ തെരുവത്ത്‌,ആൻ മരിയ ​തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ...

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധം: ടൗണുകൾ ശുചീകരിച്ച് സി.പി.ഐ.എം മുതുകാട് ലോക്കൽ കമ്മിറ്റി

Image
  ​ ചക്കിട്ടപാറ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതർ കാട്ടുന്ന ഗുരുതരമായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് പരിധിയിലെ പ്രധാന ടൗണുകൾ ശുചീകരിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ, സി.പി.ഐ.എം മുതുകാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ടൗൺ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മഴക്കാലം അടുത്തെത്തിയിട്ടും ജനജീവിതത്തെ ബാധിക്കുന്ന രീതിയിൽ ടൗണുകളിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിലും പകർച്ചവ്യാധി ഭീഷണി ഉയരുന്നതിലും പ്രതിഷേധിച്ചാണ് ഈ ബഹുജന ശുചീകരണം നടത്തിയത്. ​ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം കെ. സുനിൽ നിർവ്വഹിച്ചു. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ പോലും തികഞ്ഞ ഉദാസീനതയാണ് പഞ്ചായത്ത് ഭരണസമിതി പുലർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ​മുതുകാട് ടൗണിലും പരിസരപ്രദേശങ്ങളിലും നടന്ന വിപുലമായ ശുചീകരണ പരിപാടിയിൽ നിരവധി നാട്ടുകാരും പാർട്ടി പ്രവർത്തകരും പങ്കാളികളായി. പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്തംഗം പി. സി. സുരാജൻ, കെ. കെ. ബിജു, സി. കെ. പ്രമോദ്, പഞ്ചായത്തംഗം ബിന്ദു വി. കെ, ...

മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനുമായ കെ. ബാലനാരായണൻ അന്തരിച്ചു

Image
  ​പേരാമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കോഴിക്കോട് ജില്ലാ ചെയർമാനുമായിരുന്ന കെ. ബാലനാരായണൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെ (രക്തസമ്മർദ്ദം ഉയർന്നതിനെ) തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികശരീരം ഇപ്പോൾ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ​ദീർഘകാലം കോഴിക്കോട് ജില്ലാ യു.ഡി.എഫ് കൺവീനറായും ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ ജനകീയ മുഖമായിരുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന കെ. ബാലനാരായണന്റെ വിയോഗം നാടിനും

അധ്യാപനത്തിന്റെ പാഠം സ്നേഹത്തിലാക്കി പേരാമ്പ്രക്കാർ; കണ്ണൂരിൽ നാല് കുടുംബങ്ങൾക്ക് തണലായി മൊയ്തീൻകുട്ടിയും സക്കീനയും

Image
  ചക്കരക്കൽ: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ ബാങ്ക് നിക്ഷേപങ്ങളിലും സൗകര്യങ്ങളിലും സുരക്ഷിതത്വം കണ്ടെത്തുന്നവർക്കിടയിൽ, വ്യത്യസ്തമായൊരു വഴി തിരഞ്ഞെടുത്ത് ശ്രദ്ധേയരാവുകയാണ് മൊയ്തീൻകുട്ടിയും സക്കീനയും. ജീവിതകാലം മുഴുവൻ അധ്യാപനവൃത്തിയിൽ മുഴുകിയ ഈ ദമ്പതികൾ, തങ്ങളുടെ അധ്വാനത്തിന്റെ ഫലം നിർധനരായ നാല് കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി വിനിയോഗിച്ചാണ് മാതൃകയാകുന്നത്. ​ തുടക്കം പേരാമ്പ്രയിൽ നിന്ന്, ഇരിവേരിയിൽ എത്തി  പേരാമ്പ്ര സ്വദേശികളായ മൊയ്തീൻകുട്ടിയും സക്കീനയും ജോലി സംബന്ധമായാണ് കണ്ണൂർ  മാവിലായി സ്‌കൂളിലെ അധ്യാപകനായിരുന്നു മൊയ്തീൻകുട്ടി. സക്കീന മുതുകുറ്റി യുപി സ്‌കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഇരിവേരിയിൽ 18 സെന്റ് സ്ഥലം വാങ്ങി ഇവർ വീട് നിർമിക്കുകയും അവിടെ താമസമാക്കുകയും ചെയ്തിരുന്നു. ​ പ്രതിഫലേച്ഛയില്ലാത്ത ഉപകാരം ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചപ്പോഴാണ്, തങ്ങൾ താമസിച്ചിരുന്ന ഈ വീടും സ്ഥലവും എന്ത് ചെയ്യണമെന്ന ചിന്ത ഇവർക്കുണ്ടായത്. ആ സമയത്താണ് കനാലിനു സമീപം വാടകവീടുകളിലും മറ്റുമായി ദുരിതജീവിതം നയിക...

​"അവൾ എന്നെ വിശ്വസിച്ചാണ് വന്നത്";ഇതാണ് പ്രണയം; തളർന്നുകിടക്കുന്ന പ്രിയതമയ്ക്കായി ലോകത്തോട് പൊരുതി ഹെൻറി

Image
  ​"ജീവിതത്തിൽ രോഗം വന്നാലും ആരോഗ്യം ഉണ്ടായാലും എക്കാലവും ഒന്നിച്ചുണ്ടാകും." വിവാഹപ്പന്തലിൽ വെച്ച് പരസ്പരം കൈമാറിയ ഈ വാക്കിന് ഇത്രയേറെ ആഴമുണ്ടെന്ന് ഹെൻറി എന്ന യുവാവ് ഇന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. വീട്ടുകാരെയും സമൂഹത്തെയും എതിർത്ത് തന്നെ വിശ്വസിച്ച് കൂടെയിറങ്ങി വന്ന ഭാര്യ ഋതികയ്ക്ക്, വിധി നൽകിയ പരീക്ഷണങ്ങൾക്കിടയിലും തളരാതെ കാവലിരിക്കുന്ന ഹെൻറിയുടെ ജീവിതം ഏതൊരാളുടെയും കണ്ണുനനയിക്കുന്നതാണ്. ​ പ്രണയത്തിന്റെ തുടക്കം 2018-ൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സഹപ്രവർത്തകരായിരിക്കുമ്പോഴാണ് ഹെൻറിയും ഋതികയും തമ്മിൽ കണ്ടുമുട്ടുന്നത്. സൗഹൃദമായി തുടങ്ങിയ ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. വ്യത്യസ്ത മതവിഭാഗങ്ങളിൽ ജനിച്ചവരും സാമ്പത്തികമായി വലിയ അന്തരം ഉള്ളവരുമായിരുന്നു ഇരുവരും. എന്നാൽ, വിവാഹാലോചനകൾ വന്നപ്പോൾ ഋതിക എടുത്ത നിലപാട് ഉറച്ചതായിരുന്നു. "ഹെൻറിയെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ" എന്ന അവളുടെ വാശിക്കു മുന്നിൽ ഒടുവിൽ വീട്ടുകാർക്ക് വഴിപ്പെടേണ്ടി വന്നു. 2020 ഫെബ്രുവരിയിൽ അവരുടെ വിവാഹം നടന്നു. ​ ജീവിതം തകർത്ത വിധി വിവാഹാനന്തരം സ്വപ്നതുല്യമായ ജീവിതമായിരുന്നു ഇരുവരും നയിച്ചിരു...

21 വർഷത്തെ കാത്തിരിപ്പ്; 61-ആം വയസ്സിൽ നിയമന ഉത്തരവ്; സർക്കാർ ജോലിക്കായി മജീദിന്റെ പോരാട്ടം

Image
കാളികാവ്: സർക്കാർ ജോലി എന്ന സ്വപ്നം നെഞ്ചിലേറ്റി കാത്തിരുന്ന മലപ്പുറം കാളികാവ് സ്വദേശി അബ്ദുൾ മജീദിന്റെ ജീവിതത്തിലേക്ക് നീണ്ട 21 വർഷത്തിന് ശേഷം ഒരു നിയമന ഉത്തരവ് എത്തുമ്പോൾ, അതൊരു സന്തോഷവാർത്തയേക്കാൾ ഉപരി വേദനയുടെ കൂടി അടയാളമായി മാറുന്നു. തന്റെ അറുപത്തിയൊന്നാം വയസ്സിലാണ് മജീദിനെ തേടി പി.എസ്.സിയിൽ നിന്നുള്ള ആ നിയമന ഉത്തരവ് എത്തിയത്. ​ തുടങ്ങാത്ത ജോലി, തീരാത്ത കാത്തിരിപ്പ് 2005-ൽ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ പാർട്ട് ടൈം ജൂനിയർ അറബിക് ടീച്ചർ (കാറ്റഗറി നമ്പർ 229/2005) തസ്തികയിലേക്കാണ് മജീദ് പരീക്ഷ എഴുതിയത്. 2008-ൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ സർക്കാർ ജോലി എന്ന പ്രതീക്ഷ മജീദ് ഉപേക്ഷിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം, ഉദ്യോഗാർത്ഥികൾ ചേരാതെ ഒഴിവ് വന്ന തസ്തികകളിലേക്ക് നിയമനം നടത്താൻ അധികൃതർ തീരുമാനിച്ചതോടെയാണ് മജീദിന്റെ പേര് പട്ടികയിൽ തെളിഞ്ഞത്. ​2026 ഏപ്രിൽ 22-ന് പുറത്തിറങ്ങിയ ഉത്തരവ് ഏപ്രിൽ 24-ന് മജീദിന്റെ കൈകളിലെത്തുമ്പോൾ, അദ്ദേഹം വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം 1966 മെയ് 27 ആണ് മജീദിന്റെ ജനനത്തീയതി. ഇതനുസരിച്ച് അദ്ദേഹത്തിന് 60 ...

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 72 വർഷം കഠിനതടവും പിഴയും; വിധി പറഞ്ഞ് പെരുമ്പാവൂർ പോക്സോ കോടതി

Image
  പെരുമ്പാവൂർ: അഞ്ച് വയസ്സുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് 72 വർഷം കഠിനതടവും പിഴയും ശിക്ഷ. ബിഹാർ മുസാഫർപൂർ സ്വദേശി നജീർ മിയാനെ (55) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് വിധി പ്രസ്താവിച്ചത്. 2025 ജനുവരി 17-നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുറുപ്പുംപടി ഓടക്കാലി കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകൾ, പിതാവിനെ അന്വേഷിച്ച് എത്തിയതായിരുന്നു. ഈ സമയം തന്ത്രപൂർവ്വം കുട്ടിയെ സമീപിച്ച പ്രതി, മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയെത്തുടർന്ന് കുറുപ്പുംപടി പോലീസ് കേസെടുക്കുകയായിരുന്നു. അന്നത്തെ ഇൻസ്പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വാദങ്...

തങ്കമ്മയെ ജീവനോടെ കായലിൽ താഴ്ത്തിയത്; നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രതി

Image
  കായംകുളം: കനകക്കുന്നിൽ തങ്കമ്മ എന്ന വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പ്രകാശനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തെളിവെടുപ്പിനിടെ പുറത്തുവന്നത്. രാവിലെ പത്തുമണിയോടെയാണ് പോലീസ് സംഘം പ്രതിയെ തങ്കമ്മയുടെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച മുതൽ കാണാതായ തങ്കമ്മയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കായലിൽ കണ്ടെത്തിയത്. സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുന്നതിനായി പ്രതി തങ്കമ്മയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് പിന്നിൽ അടിയേറ്റെങ്കിലും അപ്പോൾ അവർ മരിച്ചിരുന്നില്ല. തുടർന്ന്, അതീവ ക്രൂരമായ രീതിയിൽ തങ്കമ്മയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, കൈകാലുകൾ ബന്ധിച്ച് ശരീരത്തിൽ കരിങ്കല്ല് കെട്ടിവെച്ച് ജീവനോടെ കായലിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് വിവരിച്ചു. ​ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മയുമായി പ്രതിക്ക് അടുത്ത പരിചയമുണ്ടായിരുന്നു. രണ്ടുദിവസം മുൻപ് ഗ്യാസ് സിലിണ്ടർ നന്നാക്കാനായി വിളിച്ചുവരുത്തിയതും പ്രകാശനെയായിരുന്നു. ഈ ബന്ധം മുതലെടുത്താണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്. ​ നാട്ടുകാരുടെ പ്രതിഷേധം വീട...

ആ പിഞ്ചുകുഞ്ഞ് അനുഭവിച്ചത് നരകയാതന; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ, ഒടിഞ്ഞ കൈകൾ

Image
  ​തിരുവനന്തപുരം:  നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. നിരന്തരമായ മർദ്ദനത്തെ തുടർന്ന് ആന്തരിക അവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് കുരുന്നിന്റെ ജീവനെടുത്തത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. ഇന്നലെ ചോറ് നൽകുന്നതിനിടെ കുട്ടി ശർദ്ദിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഈ ശർദ്ദിക്ക് കാരണമായത് അതിക്രൂരമായ മർദ്ദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖിലയെയും അമ്മയുടെ പങ്കാളി അഷ്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ​കഴിഞ്ഞ ഒരു മാസമായി അഖിലയും കുട്ടിയും അഷ്കറിനൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനുമുമ്പ് അഖിലയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന സമയത്ത് കുട്ടിക്ക് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ ദേഹോപദ്രവമേറ്റ പാടുകളോ ഉണ്ടായിരുന്നില്ല. എന്നാൽ അഷ്കറിനൊപ്പം താമസം തുടങ്ങിയതിന് ശേഷമാണ് കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടുതുടങ്ങിയത്. ഇതിനിടയിൽ കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. കളിക്കുന്നതിനിടെ വീണ് ...

പുത്തൻവീട്ടിലെ സന്തോഷം പാതിവഴിയിൽ; ഗൃഹപ്രവേശനം കഴിഞ്ഞ വീടിനുള്ളിൽ വീട്ടമ്മ മരിച്ച നിലയിൽ

Image
  കാസർഗോഡ്: നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കർമ്മംതൊടിയിൽ അത്യന്തം ദാരുണമായ സംഭവം. നാഗാലാൻഡിൽ ജോലി ചെയ്യുന്ന സൈനികൻ രാജേഷിന്റെ ഭാര്യ സൗപർണ്ണികയെ (41) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. ​ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രം മൂടാക്കുളത്ത് ഇവർ നിർമ്മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശനം വളരെ സന്തോഷത്തോടെ ആഘോഷിച്ചിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാനായി അവധിക്കെത്തിയ രാജേഷ്, പിന്നീട് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോവുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗവാർത്ത അറിഞ്ഞ് രാജേഷ് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്. ​സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിവരം ആദൂർ പോലീസിനെ അറിയിച്ചു. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ​ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പുകളോ മറ്റ് തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ആദൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ...

ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, ദയാവധം അനുവദിക്കണം'; കളക്ടര്‍ക്ക് അപേക്ഷ നല്‍കി യുവാവ്

Image
   സൂറത്ത്:  ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി യുവാവ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേല്‍ ജില്ലാ കളക്ടർക്കാണ് പരാതി നല്‍കിയത്. നീണ്ടുപോകുന്ന നിയമ പോരാട്ടവും മാനസിക വിഷമവും കാരണം തനിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നാണ് ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷയില്‍ പറയുന്നത്. ഗാർഹിക തർക്കങ്ങള്‍ക്ക് പിന്നാലെ സ്ത്രീസുരക്ഷാ നിയമങ്ങള്‍ ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നാണ് കിരിത് പട്ടേലിന്‍റെ ആരോപണം. ഭാര്യ മനഃപൂർവം വഴക്ക് ഉണ്ടാക്കി പൊലീസിനെയോ വനിതാ ഹെല്‍പ്പ് ലൈനെയോ സമീപിച്ച്‌ തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണെന്ന് കിരിത് ആരോപിച്ചു. തന്‍റെ ആദ്യ വിവാഹത്തിലെ മകനെ ഭാര്യ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും യുവാവ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ലെന്ന് യുവാവ് പറയുന്നു. രണ്ടു പേരുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14-നായിരുന്നു ഇരുവരുടെയും വിവാഹം. അതിനുശേഷം ഭാര്യയും ഭാര്യാമാതാവും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി നിരന്തരം സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് പരാതി. വിവാഹമോചനത്തിന് പകരം നിയ...

​"ദൃശ്യം" കഴിഞ്ഞ് 15 വർഷം; സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടി മരങ്ങൾ നട്ടു; അമ്പലപ്പുഴയിൽ സത്യം പുറത്തുവന്നത് മണ്ണുതുരന്ന്

Image
  ​ അമ്പലപ്പുഴ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ പതിനഞ്ച് വർഷത്തിന് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അമ്പലപ്പുഴ സ്വദേശിയായ വിജയൻ പിള്ളയെ 2009-ൽ കാണാതായ കേസിലാണ് പ്രതിയായ ജയചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. 'ദൃശ്യം' സിനിമയെ വെല്ലുന്ന രീതിയിൽ വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ജയചന്ദ്രന്റെ വീട്ടുപറമ്പിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ​ സംഭവം ഇങ്ങനെ: വിജയൻ പിള്ളയും ജയചന്ദ്രനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ വലിയൊരു തുകയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ജയചന്ദ്രൻ വിജയൻ പിള്ളയിൽ നിന്ന് കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പണം തിരികെ നൽകാൻ നിവൃത്തിയില്ലാതിരുന്ന ജയചന്ദ്രൻ, സുഹൃത്തിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ​പണം നൽകാമെന്ന് പറഞ്ഞ് വിജയൻ പിള്ളയെ ജയചന്ദ്രൻ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തക്കം നോക്കി അവിടെ വെച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുറത്തെവിടെയെങ്കിലും ഉപേക്ഷിച്ചാൽ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി, സ്വന്തം വീട്ടുപറമ്...

അധ്യാപക നിയമനം

Image
  ​ കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി (H.S.S.T) മലയാളം, ഇംഗ്ലീഷ് (ജൂനിയർ) എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ​യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 15-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 9447278906 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കരിങ്കല്ല് കെട്ടിത്തൂക്കിയ നിലയിൽ പുഴയിൽ പോത്തിന്റെ ജഡം

Image
  കൊടിയത്തൂർ: ചാലിയാർ പുഴയിൽ ദേഹത്ത് കരിങ്കല്ലുകൾ കെട്ടിത്തൂക്കിയ നിലയിൽ പോത്തിന്റെ ജഡം കണ്ടെത്തി. ചെറുവാടി തറമ്മൽക്കടവ് ഭാഗത്താണ് സംഭവം. ഇന്നലെ ഉച്ചയോടെ പുഴയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പോത്തിന്റെ ജഡം ശ്രദ്ധയിൽപ്പെട്ടത്. ​തുടർന്ന് വാർഡ് അംഗം കസ്ത ഹമീദിന്റെ നേതൃത്വത്തിൽ സാന്ത്വനം കൂട്ടായ്മ പ്രവർത്തകരായ ഷാഫി, സൽമാൻ, മുഹമ്മദ് നൗഷാദ്, ഇസ്മായിൽ എന്നിവർ ചേർന്ന് തോണി ഉപയോഗിച്ച് ജഡം കരയ്ക്കടുപ്പിച്ചു. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പോത്തിന്റെ കഴുത്തിലും കാലുകളിലും വലിയ കരിങ്കല്ലുകൾ വരിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തിയത്. ​ ദുരൂഹതയേറുന്നു ചത്ത പോത്തിനെ സംസ്കരിക്കുന്നതിനുള്ള മടി കാരണം ഉടമസ്ഥൻ പുഴയിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, രോഗം ബാധിച്ചോ മറ്റോ അവശനായ പോത്തിനെ ജീവനോടെ തന്നെ കല്ലുകെട്ടി പുഴയിൽ ഒഴുക്കിവിട്ടതാണോ എന്ന സംശയവും നാട്ടുകാരിൽ ശക്തമാണ്. ഇത്തരം ക്രൂരമായ പ്രവൃത്തികൾക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിൽ ഉയർന്നിരിക്കുന്നത്. ​ നിയമനടപടിക്കൊരുങ്ങി ജനപ്രതിനിധികൾ സംഭവത...

ഐടി ജോലിയിലെ സമ്മർദം മടുത്തു; ഒമ്പത് വർഷത്തെ കരിയർ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി

Image
  കൊച്ചി: ഐടി മേഖലയിലെ കടുത്ത ജോലി സമ്മര്‍ദങ്ങളും തിരക്കുകളും മടുത്ത് ഔദ്യോഗിക ജീവിതത്തിന് വിട നല്‍കി, വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത് ശ്രദ്ധേയയാകുകയാണ് ഒരു യുവതി. ഒമ്പത് വര്‍ഷത്തോളം ഐടി മാനേജരായി ജോലി ചെയ്ത ശേഷം, ഇപ്പോൾ സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ച് മാസം 60,000 രൂപയോളം വരുമാനം നേടുന്ന ഈ യുവതിയുടെ കഥ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. ​സംരംഭകയായ നെസ്രിൻ മിദ്‌ലാജ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വേറിട്ട ജീവിതമാറ്റത്തെക്കുറിച്ചുള്ള വിവരം ലോകത്തോട് പങ്കുവെച്ചത്. യാദൃശ്ചികമായി ഈ വനിതാ ഓട്ടോ ഡ്രൈവറെ കണ്ടുമുട്ടിയതും, അവരുമായി നടത്തിയ സംഭാഷണവുമാണ് നെസ്രിനെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത്. ​ സമാധാനം തേടിയുള്ള യാത്ര ആത്മവിശ്വാസത്തോടെ വാഹനമോടിക്കുന്ന ഈ യുവതിയെ കണ്ടപ്പോൾ തന്നെ നെസ്രിന് കൗതുകം തോന്നി. തുടര്‍ന്ന് നടത്തിയ സംഭാഷണത്തിലാണ് താൻ ഒരു ഐടി മാനേജർ ആയിരുന്നുവെന്നും, കോര്‍പ്പറേറ്റ് ലോകത്തെ കടുത്ത മാനസിക സമ്മർദങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ജോലി രാജിവെച്ചതെന്നും യുവതി വ്യക്തമാക്കിയത്. ഉയർന്ന പദവികളും സൗകര്യങ്ങളും ഉപേക്ഷിച്ച് തനിക്ക് മാനസിക സമാധാനം നൽകുന്ന ഒരു തൊഴിലിലേക്ക് ...

തളിപ്പറമ്പിൽ നൃത്താധ്യാപികയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി;

Image
  തളിപ്പറമ്പ്: വിവാഹിതയായി നാല് മാസം മാത്രം പിന്നിടുമ്പോൾ, കരിമ്പം സ്വദേശിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ അറിയപ്പെടുന്ന നൃത്താധ്യാപികയായ സാന്ദ്ര താര (22) ആണ് മരണപ്പെട്ടത്. കരിമ്പം സ്വദേശിയായ ആകാശ് മോഹൻ്റെ ഭാര്യയാണ് സാന്ദ്ര. ​വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ സാന്ദ്രയെ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശികളായ രമേശൻ-താര ദമ്പതികളുടെ മകളാണ് സാന്ദ്ര. ഇവർ നേരത്തെ പറശ്ശിനിക്കടവ് തളിയിൽ താമസക്കാരായിരുന്നെങ്കിലും, പിന്നീട് ബാവുപ്പറമ്പിലേക്ക് താമസം മാറുകയുമായിരുന്നു. സൂര്യജിത്ത് ആണ് സഹോദരൻ. ​ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട സാഹചര്യത്തിൽ നടന്ന ഈ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സാന്ദ്രയുടെ കുടുംബം ആരോപിച്ചു. മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ​ പോലീസ് അന്വേഷണം തുടങ്ങി കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വി...

​"അച്ഛാ... എന്ന് നാളെ അവൾ വിളിക്കുമ്പോൾ എന്തുപറയും?" - ; പിഞ്ചുകുഞ്ഞിനെ നെഞ്ചിലേറ്റിയുള്ള ഭാര്യയുടെ നിലവിളി;കണ്ണീരണിഞ്ഞ് ഒരു നാട്

Image
  മുംബൈ: "നാളെ അവൾ അച്ഛനെ അന്വേഷിക്കുമ്പോൾ ഞാൻ എന്താണ് പറയേണ്ടത്...?" - ആ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ വിതുമ്പുകയാണ് ഒരു നാട് മുഴുവൻ. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ വെടിഞ്ഞ ധീരനായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ സാഗർ ഷിൻഡെയുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തുന്നു. രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെയും ഭാര്യയെയും തനിച്ചാക്കിയാണ് ഈ അഗ്നിരക്ഷാ സേനാംഗം മരണത്തിന് കീഴടങ്ങിയത്. ​ ​കഴിഞ്ഞ മേയ് ഇരുപത്തിയൊന്നിന് പുലർച്ചെ മൂന്നുമണിയോടെയാണ് മുംബൈ ഗൗണ്ടേവി മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായത്. ജനനിബിഡമായ പ്രദേശത്തെ അനധികൃത സ്റ്റാളുകളിലേക്കും കടകളിലേക്കും നിമിഷനേരം കൊണ്ട് തീ പടർന്നുപിടിച്ചു. ശ്വാസംമുട്ടിക്കുന്ന വിഷപ്പുക ആ രാത്രിയെ ഭീതിയിലാഴ്ത്തി. സ്ഥിതിഗതികൾ അതിവേഗം നിയന്ത്രണാതീതമായതോടെ പ്രദേശവാസികളുടെ ജീവൻ വലിയ ഭീഷണിയിലായി. ​ ത്യാഗോജ്ജ്വലമായ പോരാട്ടം ​തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും, ഔദ്യോഗിക കർത്തവ്യത്തിന് മുൻതൂക്കം നൽകിയ സ്റ്റേഷൻ ഓഫീസർ സാഗർ ഷിൻഡെ മടിച്ചില്ല. തന്റെ സംഘത്തെ മുൻനിർത്തി അദ്ദേഹം തീജ്വാലകൾക്ക് നടുവിലേക്ക് കുതിച്ചു. ചുട്ടുപൊള്ളുന്ന ചൂടിനെയും കാഴ്ച മറയ്ക്കുന്ന പു...

ട്രെയിനിൽ ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തല്ലിച്ചതച്ച് യാത്രക്കാർ,

Image
  മാംഗ്ലൂർ: ട്രെയിൻ യാത്രയ്ക്കിടെ ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ യാത്രക്കാരുടെ രോഷം. സംഭവത്തിൽ പ്രതിയായ മുഹമ്മദ് എന്നയാളെ യാത്രക്കാർ കൈകാര്യം ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ​യാത്രയ്ക്കിടെ കുട്ടിയുടെ സമീപത്ത് ഇരുന്ന പ്രതി, കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടി അസ്വാഭാവികമായ രീതിയിൽ നിലവിളിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്പരന്ന അമ്മ ഉടൻ തന്നെ കുട്ടിയെ ചേർത്തുപിടിച്ച് കാര്യം തിരക്കി. തനിക്ക് അടുത്തിരുന്നയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും സ്വകാര്യ ഭാഗങ്ങളിൽ വേദനിപ്പിച്ചെന്നും കുട്ടി അമ്മയോട് വെളിപ്പെടുത്തി. ​ഇതോടെ ട്രെയിനുള്ളിൽ വൻ ബഹളമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ മറ്റ് യാത്രക്കാർ പ്രതിയെ വളയുകയും രക്ഷപ്പെടാൻ അനുവദിക്കാതെ പിടികൂടുകയുമായിരുന്നു. തുടർന്ന് യാത്രക്കാർ ഇയാളെ മർദ്ദിക്കാൻ തുടങ്ങി.   പ്രതിയെ പിടിച്ചുനിർത്തി ചിലർ നെഞ്ചിൽ ചവിട്ടുന്നതും മുഖത്തടിക്കുന്നതും ചെയ്തു. കുട്ടിയുടെ അമ്മയും ക്രോധത്തോടെ പ്രത...

നിര്യാതയായി

Image
  കൂരാച്ചുണ്ട്: ചായനാനിയ്ക്കൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ ശോശാമ്മ (88) അന്തരിച്ചു.  കൂരാച്ചുണ്ട് വടക്കേതടത്തിൽ കുടുംബാംഗമാണ് പരേത. ​ മക്കൾ: തങ്കമ്മ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, പാലക്കാട്), സാറാമ്മ (റിട്ട. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട്), ഏലിയാമ്മ (റിട്ട. സിഡിപിഒ, കോഴിക്കോട്), വർഗീസ് (റിട്ട. ജെ.ഡബ്ല്യു.എം, ചെന്നൈ), മോളിക്കുട്ടി അബ്രഹാം (പ്രിൻസിപ്പൽ, സെൻ്റ് മീരാസ് പബ്ലിക് സ്‌കൂൾ, പേരാമ്പ്ര), ജോർജുകുട്ടി അബ്രഹാം (റിട്ട. സീനിയർ സൂപ്രണ്ട്, ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്‌റ്റിറ്റ്യൂട്ട്, കോഴിക്കോട്), ലിസമ്മ (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, കോഴിക്കോട്), തോമസ് (ഡെപ്യൂട്ടി മാനേജർ, എസ്ബിഐ കൊണ്ടോട്ടി), ജിൽസി (ഓസ്ട്രേലിയ). ​ മരുമക്കൾ: സുരേഷ് ജോസഫ് ചേളന്നൂർ (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ജെസി ചെങ്ങന്നൂർ, ജോൺ നടുക്കര ചേളന്നൂർ, ഷീജ ജോർജ് തിരുവനന്തപുരം, സജി ഏലിയാസ് അപ്പയ്ക്കൽ കായണ്ണ, ഷൈനി തെക്കേവീട്ടിൽ മീനങ്ങാടി, ജയ്സൺ ഫിലിപ്പ് മുക്കം (ഓസ്ട്രേലിയ), പരേതരായ യോഹന്നാൻ മണ്ണാത്തിക്കുളത്തിൽ (മണ്ണാർക്കാട്), വൽസൻ തിരുവണ്ണൂർ (കോഴിക്കോട്). ​ സഹോദരങ്ങൾ: അന്നമ്മ കാരുകുന്നേൽ, മേരി കളവക്കാട്ട് (പെരുവണ...

കൃഷി സംരക്ഷിക്കാൻ ഇറങ്ങിയ കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു

Image
  അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ​ സംഭവം ഇങ്ങനെ സ്ഥിരമായി കാട്ടാനശല്യമുള്ള മേഖലയാണ് അതിരപ്പിള്ളി. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാനകൾ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയത്. കാട്ടാന വീടിനു സമീപമെത്തിയതറിഞ്ഞ് തുരത്താനായി മോഹനൻ പുറത്തിറങ്ങുകയായിരുന്നു. സഹോദരനും സഹോദരിയും മോഹനനൊപ്പം ഉണ്ടായിരുന്നു. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മോഹനൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ​ പ്രതിഷേധം ശക്തം തുടർച്ചയായുണ്ടാകുന്ന കാട്ടാന ശല്യത്തിലും വന്യമൃഗ ആക്രമണത്തിലും പ്രതിഷേധിച്ച് ഇന്ന് മേഖലയിൽ ഹർത്താൽ ആചരിക്കുകയാണ്. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്ത...

മുൻ ചാലകുടി MP യും മുതിർന്ന കോൺഗ്രസ് നേതാവുമായ KP ധനപാലൻ അന്തരിച്ചു.

Image
  പറവൂർ: മുൻ എറണാകുളം ഡി.സി.സി പ്രസിഡന്റും ചാലക്കുടി മുൻ ലോക്സഭാംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോൺഗ്രസ് പ്രസ്ഥാനത്തിലെ കരുത്തുറ്റ സംഘാടകനും എ.കെ. ആന്റണിയുടെ വിശ്വസ്തരിൽ ഒരാളുമായിരുന്നു അദ്ദേഹം. ​ പൊതുജീവിതം അടിത്തട്ടിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ധനപാലൻ, പറവൂർ നഗരസഭാംഗമായാണ് ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചു. എറണാകുളം ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ അദ്ദേഹം, ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ മികച്ച സംഘാടന പാടവം കാഴ്ചവെച്ചിരുന്നു. ​ തിരഞ്ഞെടുപ്പ് രാഷ്ട്രീയം 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നാഴികക്കല്ല്. 2014-ൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയം രുചിച്ചു. ഇതിനുമുമ്പ്, 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര മണ്ഡല...

തീകൊളുത്തിയതിന് പിന്നിൽ സാമ്പത്തിക ബാധ്യത; വയോധികന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതം

Image
  വടകര:  വടകരയിൽ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ ചിരിയകണ്ടോത്ത് ഇബ്രാഹിം ഹാജി (70) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഡിസിസി സെക്രട്ടറി ടി.വി. സുധീർ കുമാർ ഉൾപ്പെടെയുള്ളവർ നടത്തുന്ന ‘കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’യിൽ ഇബ്രാഹിം ഹാജി പണം നിക്ഷേപിച്ചിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ഇദ്ദേഹം പലതവണ നേതാക്കളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാർക്ക് ഇബ്രാഹിം ഹാജി പരാതി നൽകുകയും ചെയ്തിരുന്നു. ​വെള്ളിയാഴ്ച രാവിലെ പഴങ്കാവിലുള്ള സുധീർ കുമാറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം ഹാജി, ഒന്നും സംസാരിക്കാൻ നിൽക്കാതെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന സുധീറും മറ്റുള്ളവരും ചേർന്ന് ഉടൻ തീ കെടുത്തിയെങ്കിലും അപ്പോഴേക്കും ഇദ്ദേഹത്തിന് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ​തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ ഉടൻ...

വിവാഹത്തിന്റെ മധുരം മായുന്നതിന് മുൻപേ അന്ത്യം; വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ നവവധു മരിച്ചു

Image
  കാസർകോട്: വിവാഹത്തിന്റെ മധുരം മായുന്നതിന് മുൻപേ നവവധു വിഷം കഴിച്ച് മരിച്ചതിന്റെ നടുക്കത്തിലാണ് കുറ്റിക്കോൽ പ്രദേശം. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അശ്വതി. ​അമ്പലത്തറ പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ് അശ്വതി. കഴിഞ്ഞ ഏപ്രിൽ 25-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹജീവിതത്തിന്റെ ഒരു മാസം പൂർത്തിയാകുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിതമായ ദുരന്തം സംഭവിച്ചത്. ​ഈ മാസം 18-ാം തീയതിയാണ് കാസർകോട്ടെ താമസസ്ഥലത്ത് വെച്ച് അശ്വതിയെ അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വിഷം കഴിച്ച നിലയിലായിരുന്ന യുവതിയെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ, വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ​പരേതനായ സുകുവിന്റെയും പുഷ്പയുടെയ...

കോഴിക്കോട് ചാലിയാർ പുഴയിൽ അജ്ഞാത മൃതദേഹം

Image
  കോഴിക്കോട്: മാവൂർ എളമരം കടവ് പാലത്തിന് സമീപം ചാലിയാർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പുഴയിൽ കണ്ടെത്തിയത്. ​വിവരമറിഞ്ഞയുടൻ വാഴക്കാട് പോലീസ് സ്ഥലത്തെത്തി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം പുഴയിൽ നിന്നും കരക്കെത്തിക്കുകയായിരുന്നു. മൃതദേഹത്തിന് കാര്യമായ അഴുകൽ സംഭവിച്ചിട്ടില്ലാത്തതിനാൽ സമീപകാലത്താണ് മരണം നടന്നതെന്ന് പോലീസ് പ്രാഥമികമായി നിഗമനത്തിലെത്തിയിട്ടുണ്ട്. മരിച്ചയാൾ അന്യസംസ്ഥാന തൊഴിലാളിയാകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. ​മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വാഴക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

ട്രാഫിക് സിഗ്നലിലെ കരുണാനിമിഷം; പൊരിവെയിലിൽ ദാഹിച്ച കന്നുകാലിക്ക് ആശ്വാസമായി ഒരുകുപ്പി വെള്ളം.

Image
  പാലക്കാട്: തിരക്കേറിയ നഗരവീഥിയിൽ മനുഷ്യത്വത്തിന്റെ മനോഹരമായൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് സോഷ്യൽ മീഡിയ. പൊരിവെയിലിൽ കൊടുംദാഹത്താൽ വലഞ്ഞ മൃഗത്തിന് സ്വന്തം കുപ്പിയിലെ വെള്ളം പകർന്നു നൽകുന്ന ബസ് ഡ്രൈവറുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ​ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയിലാണ് മൃഗങ്ങളെ കയറ്റിയിരുന്നത്. കൊടുംചൂടിൽ തളർന്ന് നിൽക്കുന്ന മൃഗങ്ങളെ കണ്ട ബസ് ഡ്രൈവർക്ക് അത് കണ്ടുനിൽക്കാനായില്ല. ട്രാഫിക് ബ്ലോക്കിൽ വാഹനങ്ങൾ നിശ്ചലമായ ആ നിമിഷം, തനിക്ക് കിട്ടിയ ചെറിയ ഇടവേളയിൽ ഡ്രൈവർ ബസിൽ നിന്ന് പുറത്തിറങ്ങി. കയ്യിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം ദാഹിച്ചുവലഞ്ഞ മൃഗത്തിന്റെ അടുത്തുചെന്ന് സ്നേഹത്തോടെ നൽകുകയായിരുന്നു. ​ജീവന്റെ വില തിരിച്ചറിഞ്ഞുള്ള ആ കരുണാനിമിഷം ദൃക്സാക്ഷികളിൽ ഒരാളാണ് ക്യാമറയിൽ പകർത്തിയത്. നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. തിരക്കിട്ട ജീവിതയാത്രയ്ക്കിടയിലും മറ്റൊരു ജീവന്റെ വേദന തിരിച്ചറിയാൻ കാണിച്ച ഈ ഡ്രൈവറുടെ വലിയ മനസ്സിന് കയ്യടികളാണ് സോഷ്യൽ മീഡിയ നൽകുന്നത്. ​"വലിയ കാര്യങ്ങളിലല്ല, ഇത്തരത്തിലുള്ള ലളിതമായ പ്രവൃത്തികളിലാണ് യഥാർത്ഥ മാനവ...

നടന്നുപോകവേ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം: കട്ടിപ്പാറയിൽ വീട്ടമ്മയ്ക്ക് പരിക്ക്

Image
  താമരശ്ശേരി: കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കട്ടിപ്പാറ വെള്ളനക്കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യ ജമീല (50) ആണ് കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായത്. വീടിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ കാട്ടുപന്നി കൂട്ടം ജമീലയെ ആക്രമിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജമീലയ്ക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ പന്നിക്കൂട്ടത്തിന്റെ പാച്ചിലിൽ വീണ ജമീലയ്ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കട്ടിപ്പാറ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായത് നാട്ടുകാരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികൾ ഇപ്പോൾ ജനവാസ മേഖലകളിലും സജീവമാകുന്നതാണ് ഭീഷണിയാകുന്നത്. സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. ​ഇതിനകം തന്നെ നിരവധി തവണ വനംവകുപ്പിന് പരാതി നൽകിയ...

പ്രമുഖ രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ ടി.യു. കുരുവിള നിര്യാതനായി

Image
    ​ കോതമംഗലം: കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഉന്നതാധികാര സമിതി അംഗവുമായ ഷെവലിയർ ടി.യു. കുരുവിള (90) അന്തരിച്ചു. ദീർഘകാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം, കേരളത്തിലെ കോൺഗ്രസ് - യു.ഡി.എഫ് മുന്നണികളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ​ രാഷ്ട്രീയ ജീവിതം ​  കേരള കോൺഗ്രസ് (ജെ) പാർട്ടിയുടെ കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു ടി.യു. കുരുവിള. പാർട്ടിയുടെ വളർച്ചയിലും മുന്നണി രാഷ്ട്രീയത്തിലും നിർണ്ണായകമായ പല തീരുമാനങ്ങളിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. 2006-ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ചുമതലകൾ അദ്ദേഹം കൈകാര്യം ചെയ്തു. ​കോതമംഗലം നിയോജക മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, 2006 മുതൽ 2016 വരെ തുടർച്ചയായി കോതമംഗലം എം.എൽ.എ ആയിരുന്നു. താലൂക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും കാർഷിക മേഖലയിലും അദ്ദേഹം കൊണ്ടുവന്ന പദ്ധതികൾ ഇന്നും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നു. ​ ജീവിതരേഖ ​മത-സാമൂഹിക സേവന ര...

കുറ്റ്യാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം: മെയ് 30 മുതൽ ഭാഗിക തടസ്സം

Image
  ​ കോഴിക്കോട്: ജില്ലയിലെ കിഫ്ബി (KIIFB) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന ഹിൽ ഹൈവേയുടെ ഭാഗമായി, കുറ്റ്യാടി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ (മെയ് 30) മുതൽ ഗതാഗതത്തിന് ഭാഗികമായി തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. ​കേരള റോഡ് ഫണ്ട് ബോർഡ് (KRIDB) പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. യാത്രക്കാർ ഈ ദിവസങ്ങളിൽ ഇതുവഴി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.

നിര്യാതയായി

Image
  കടിയങ്ങാട്: വടക്കേ കോവുമ്മൽ ജാനു അമ്മ (79) നിര്യാതയായി.  ഭർത്താവ് പരേതനായ ബാലൻ നായർ (റിട്ട. ഇറിഗേഷൻ, പെരുവണ്ണമുഴി).  മക്കൾ: സുജിന, ശ്രീകാന്ത് (റിട്ട. ഇന്ത്യൻ ആർമി) മരുമക്കൾ: അരവിന്ദൻ മുണ്ടക്കൽ (റിട്ട. ഇന്ത്യൻ ആർമി, കോടേരിച്ചാൽ), രബിത തായന.  സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, ദേവകി അമ്മ(ചെറിയകുമ്പളം), സുശീല (പേരാമ്പ്ര), കല്യാണി (ഇരിങ്ങത്ത്), രാധ (സൂപ്പിക്കട), രാഘവൻ നായർ (ചെറിയകുമ്പളം), പത്മനാഭൻ നായർ (കൂത്താളി, റിട്ട. ഇ പി എഫ് കോഴിക്കോട് ), പ്രസന്ന (പേരാമ്പ്ര )

നിര്യാതനായി

Image
 ചെമ്പ്ര: താന്നിയോട് രാമദാസ് വി. പി (57)വീട്ടിയുള്ള പറമ്പിൽ നിര്യാതനായി പിതാവ് : പരേതനായ ചാത്തു മാതാവ് : കല്ല്യാണി ഭാര്യ: ഗീത മക്കൾ: ശില്പദാസ്, നന്ദനദാസ് മരുമകൻ: ദിലീഷ് ചക്കിട്ടപറ  സഹോദരൻ: ബാബു വി.പി  സഞ്ചായനം തിങ്കളാഴ്ച

വടകരയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ 71കാരന്‍ ഗുരുതരാവസ്ഥയില്‍

Image
  വടകര: വടകരയില്‍ വയോധികന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവള്ളൂര്‍ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് ഡിസിസി സെക്രട്ടറി സുധീര്‍ കുമാറിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കയ്യില്‍ കരുതിയ പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സാമ്പത്തികമായ ഇടപാടുകളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സുധീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നു. പല തവണ പണം പിന്‍വലിക്കുന്നതിനായി സമീപിച്ചിട്ടും പണം തിരികെ നല്‍കിയിരുന്നില്ല. ഇതാണോ ജീവനൊടുക്കല്‍ ശ്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പൊലീസ് അന...

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം

Image
  വേങ്ങര: കൊളപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ വെളിമുക്ക് സ്വദേശി യുസുഫ് (35) ആണ് മരിച്ചത്. ​ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏറെ നേരമായി കാർ റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ സീറ്റിൽ യൂസുഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം വേങ്ങര പോലീസിൽ അറിയിക്കുകയും, തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. ​പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെങ്കിലും, പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്ന് വേങ്ങര പോലീസ് അറിയിച്ചു.

പേരാമ്പ്രയിൽ കിണറ്റിൽ വീണയാൾക്ക് രക്ഷകരായി അഗ്നിശമനസേന; ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടി

Image
  പേരാമ്പ്ര: മേപ്പയൂർ പാവട്ടുകണ്ടി മുക്കിൽ അബദ്ധത്തിൽ കിണറ്റിൽ വീണ വ്യക്തിയെ പേരാമ്പ്ര അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പാവട്ടുകണ്ടി മുക്ക് ലെസ്റ്റർ കാർവാഷ് സ്ഥാപനത്തിന് പിന്നിലെ കിണറ്റിൽ വീണ തോവട്ടത്ത് നൗഷാദിനെയാണ് (54) സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെടുത്തത്. ​ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. സ്ഥാപനത്തിന്റെ പിൻവശത്തുള്ള കിണറ്റിൽ നൗഷാദ് അബദ്ധത്തിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പേരാമ്പ്രയിൽ നിന്ന് അഗ്നിശമനസേനയുടെ യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ​സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. സംഘത്തിലെ അരുൺ പ്രസാദ് കിണറ്റിലേക്ക് ഇറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ നൗഷാദിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. ​തുടർന്ന് അദ്ദേഹത്തിന് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകി. ഉദ്യോഗസ്ഥരായ ടി. ബബീഷ്, ആർ. ജിനേഷ്, അഭി ലജ്പത് ലാൽ, പി.എം. വിജേഷ്, കെ.കെ. ഗിരീഷ്, പി. സജിത്ത് എന്നിവരും ഹോം ഗാർഡുമാരായ കെ.പി. ബാലകൃഷ്ണൻ, പി.സി. അനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ സജീ...

കളിക്കളത്തിലെ കരുത്തരാകാൻ; കായിക സ്വപ്നങ്ങൾക്ക് ചിറകേകി; പുത്തൻ തലമുറയ്ക്ക് വോളിബോൾ ആവേശം

Image
  പേരാമ്പ്ര: വരുംതലമുറയുടെ കായികസ്വപ്നങ്ങൾക്ക് കരുത്തേകി താണ്ടോറപാറയിൽ സംഘടിപ്പിച്ച വി.കെ.എം (VKM) വോളിബോൾ കോച്ചിംഗ് ക്യാമ്പിന് വർണ്ണാഭമായ സമാപനം. 10 മുതൽ 20 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കിയ ക്യാമ്പ്, കായികമേഖലയിൽ പുതിയൊരു ഉണർവാണ് നൽകിയത്. ​സമാപന സമ്മേളനത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കായികക്ഷമത വളർത്തുന്നതിനൊപ്പം വോളിബോളിന്റെ അടിസ്ഥാന പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ ഇത്തരം ക്യാമ്പുകൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു എൻ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാസിർ തണ്ടോറ സ്വാഗതം ആശംസിച്ചു. ​ പ്രതിഭകളെ വാർത്തെടുത്ത് പരിശീലകർ നസീർ മാസ്റ്റർ, സാബിത്ത് മാസ്റ്റർ എന്നീ കോച്ചുമാരുടെ നേതൃത്വത്തിൽ നടന്ന പരിശീലനം കുട്ടികൾക്ക് മികച്ച അനുഭവമായിരുന്നു. വോളിബോൾ ലോകത്തെ പുതിയ തന്ത്രങ്ങളും ശാരീരികക്ഷമതയ്ക്കുള്ള പരിശീലനമുറകളും കുട്ടികൾക്ക് പകർന്നുനൽകാൻ അവർക്ക് സാധിച്ചു. ​വിജയൻ എൻ.കെ., രാധാകൃഷ്ണൻ കെ.കെ., റെനിൽ ടി. എന്നിവർ ആശംസകൾ അർപ്പിച്ചു. കായിക പ്രേമികളും നാട്ടുകാരും ഉൾപ്പെടെ ന...