Posts

Showing posts from September, 2025

തുഷാരഗിരി പാലത്തിൽ തല മാത്രം കയറിൽ തൂങ്ങി കിടക്കുന്ന രൂപത്തിൽ മൃതദേഹം കണ്ടെത്തി.

Image
  താമരശ്ശേരി : തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു. പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല മാത്രം കയറിൽ തൂങ്ങിക്കിടപ്പുണ്ട്. ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

പേരാമ്പ്ര ഉപജില്ലാ പ്രവൃത്തി പരിചയമേള 22ന് കൂരാച്ചുണ്ടിൽ

Image
  കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാപ്രവൃത്തി പരിചയമേള 22 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തോമസ് യുപി സ്കൂ‌ൾ എന്നിവിടങ്ങളിലായി നടക്കും. മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം പഞ്ചായത്ത് വൈസ് പ്ര സിഡന്റ് വിൻസി തോമസ് ഉദ്ഘാ ടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അ ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് മേളയെ കുറിച്ചു ള്ള വിഷയാവതരണം നടത്തി. എച്ച്എം ഫോറം കൺവീനർ കെ. സജീവൻ, ജോയിൻ്റ് കൺ വീനർ പി. രാമചന്ദ്രൻ, പ്രധാനാ ധ്യാപകരായ ഷിബു മാത്യൂസ് ബിജു മാത്യു, പിടിഎ പ്രസിഡ ൻ്റുമാരായ സണ്ണി എമ്പ്രയിൽ, ജ ലീൽ കുന്നുംപുറത്ത്, ജയ്സൺ ജോസഫ്, പിഇസി കൺവീനർ മനോജ് തോമസ്, സബ് ജില്ലാ പ്രവൃത്തി പരിചയ മേള കൺവീ നർ നീതു എം. പോൾ എന്നിവർ പ്രസംഗിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്ര സിഡന്റ് ഒ.കെ. അമ്മദ് ചെയർമാ നും, സ്‌കൂൾ മാനേജർ ഫാ. വി ൻസെൻ്റ് കണ്ടത്തിൽ രക്ഷാധി കാരിയും, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജി കു ര്യൻ കൺവീനറുമായുള്ള 101 അംഗ കമ്മിറ്റിക്ക് രൂപം നൽകി.

കൂരാച്ചുണ്ടിൽ കാട്ടുപന്നി ശല്യം: വിളനാശം രൂക്ഷം, വെടിവയ്ക്കണമെന്നു നാട്ടുകാർ

Image
കൂരാച്ചുണ്ട് : പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നി കുട്ടത്തിന്റെ ശല്യം വർധിച്ചതോ ടെ കാർഷിക വിളനാശം വ്യാപക മാകുന്നു. രാത്രിസമയത്തു കാട്ടു പന്നികൾ കുട്ടത്തോടെ ഇറങ്ങി കപ്പ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, പച്ചക്കറി ഉൾപ്പെടെ ഇട വിള കൃഷി തകർക്കുകയാണ്. പഞ്ചായത്തിൽ 2-ാം വാർഡിലെ കോയിപ്പറമ്പ് സ്രാമ്പിക്കൽ ഏബ്രഹാമിൻ്റെ കപ്പക്കൃഷി കാട്ടു പന്നി നശിപ്പിച്ചു. പുളിവയൽ ഒറ്റ പ്ലാക്കൽ ഒ.എം.മൈക്കിളിന്റെ കപ്പക്കൃഷിയും തകർത്തു. ശങ്കര വയൽ 13-ാം വാർഡ് ദർശന കു ടുംബശ്രീയുടെ മഞ്ഞൾ കൃഷി യും കുത്തി നശിപ്പിച്ചിട്ടുണ്ട്. കേളോത്തുവയൽ, പുളിവ യൽ, ശങ്കരവയൽ, കോയിപ്പറമ്പ്,കണ്ണാടിപ്പാറ, ഓട്ടപ്പാലം, മണ്ടോ പ്പാറ, പൂവത്തുംചോല മേഖലക ളിൽ കാട്ടുപന്നികൾ വ്യാപകമാ യി ഇടവിള കൃഷി നശിപ്പിക്കുന്നു ണ്ട്. കപ്പ, വാഴ, ഇഞ്ചി, പച്ചക്കറി, : മഞ്ഞൾ, കമുക് ഉൾപ്പെടെ തകർ ക്കുന്നതിൽ ലക്ഷക്കണക്കിനു രു പയുടെ നഷ്ടമാണ് സംഭവിക്കു ന്നത്. ആളൊഴിഞ്ഞ സ്ഥലത്തും കാട് വെട്ടാത്ത കൃഷിയിടത്തിലുമാ ണു കാട്ടുപന്നികൾ വസിക്കുന്ന ത്. രാത്രിസമയത്തു കൂട്ടത്തോ ടെ ഇറങ്ങുന്നത് കാൽനട യാത്ര ക്കാർക്കും ഇരുചക്ര വാഹന യാ ത്രികർക്കും അപകട ഭീഷണിയാ ണ്. എംപാനൽ ഷൂട്ടർമാരെ നി യോഗിച്ച്...

കൈവിലങ്ങുമായി രക്ഷപ്പെട്ട അച്ഛനും മകനും പിടിയിൽ

Image
  മേപ്പാടി : കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട മോഷണക്കേസ് പ്ര തികളായ അച്ഛനെയും മകനെ യും വയനാട്ടിൽനിന്ന് പോലീസ് പിടികൂടി. കൊല്ലം കടയ്ക്കൽ ചുണ്ടയിൽ വച്ച് പോലീസ് കസ്റ്റഡിയിൽനി ന്നു രക്ഷപ്പെട്ട തിരുവനന്തപുരം വഞ്ചിയൂർ ആലങ്കോട് റംസി മൻ സിൽ അയൂബ് ഖാൻ(56), മകൻ സെയ്തലവി(18) എന്നിവരെയാണ് 5 വയനാട് മേപ്പാടിയിലുള്ള കോട്ട  വയലിലെ വാടകവീട്ടിൽനിന്നു പിടികൂടിയത്. ഇവിടെ ഒളിവിൽത്താമസിക്കുമ്പോൾ ചൊവ്വാഴ്ച പുലർച്ചെ മേപ്പാടി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് വീടു വളഞ്ഞാണ് പിടിച്ചത്. പാലോട് മേഖലകളിലെ കട കളിൽ മോഷണം നടത്തിയ കേസിൽ വയനാട്ടിലെ സുൽ ത്താൻ ബത്തേരിയിൽനിന്ന് രണ്ടു ദിവസം മുൻപ് ഇവർ പിടിയിലായിരുന്നു. പാലോട് പോ ലീ സാണ് ஐ வ னை പിടികൂടിയത്. അവിടെനിന്ന് പാലോട്ടേക്കു കൊണ്ടുവരുന്നതിനിടയിൽ കട യ്ക്കൽ ചുണ്ടയിൽ വച്ച് കൈ വിലങ്ങുമായി ഇരുവരും രക്ഷ പ്പെടുകയായിരുന്നു. ശൗചാല യത്തിൽ പോകണമെന്നു പറ ഞ്ഞപ്പോൾ പോലീസ് വാഹനം നിർത്തി ഒരാളുടെ കൈവിലങ്ങ് ഊരി. തുടർന്നാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. ഇവിടം മല യോരമേഖലയും കൃഷിയിടങ്ങ ളും കാടുമായതിനാൽ കണ്ട ത്താനായില്ല. ഇവർക്കായി വിവിധ സ്റ്റേഷ നുകളിലെ പോലീസുകാർ സം ...

തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ മുന്നിൽനിന്ന് രക്ഷപ്പെടാൻ താഴ്ചയിലേക്കുചാടിയ യുവാവിന് പരിക്ക്

Image
തൊട്ടിൽപ്പാലം:   കാട്ടാനയുടെമുന്നിലകപ്പെട്ട യുവാവ് തലനാ രിഴയ്ക്ക് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ റോഡിൽനിന്ന് താഴ്ചയിലേക്കു ചാടിയ യുവാവ് പരിക്കേറ്റ് ചി കിത്സയിലാണ്. പൂതമ്പാറ ചൂര ണിയിലെ നരിവേലിൽ ഷിബു വാണ് കാട്ടാനയിൽനിന്ന് രക്ഷ പ്പെട്ടത്. കഴിഞ്ഞദിവസം വെ ളുപ്പിന്ന് ആറേകാലോടെയാണ് സംഭവം. വീട്ടിൽനിന്ന് വയനാട്ടിൽ ജോലിക്കുപോകാനിറങ്ങിയതാ യിരുന്നു ഷിബു. നടക്കുന്നതി നിടയിൽ കാട്ടാനയുടെ മുൻപി ലകപ്പെടുകയായിരുന്നു. ചിന്നം വിളിച്ചെത്തിയ ആനയിൽനിന്ന് രക്ഷപ്പെടാൻ റോഡിലെ സുര ക്ഷാ കൽക്കെട്ടിൽനിന്ന് ഷിബു താഴ്ചയിലേക്കുചാടുകയായിരുന്നു. 40 മീറ്ററോളം താഴ്ചയിലേ ക്കുപതിച്ച് കൈകാലുകൾക്ക് സാരമായ പരിക്കേറ്റ യുവാവ് കുറ്റ്യാടി ഗവ. താലൂക്ക് ആശു പത്രിയിൽ ചികിത്സതേടി. ഒരാ ഴ്ച മുൻപും ഈഭാഗത്ത് കാട്ടാന യിറങ്ങിയിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതി കൾ അന്ന് തലനാരിഴയ്ക്ക് രക്ഷ പ്പെടുകയായിരുന്നു. വിവരമറി ഞ്ഞ് കുറ്റ്യാടിയിൽനിന്ന് വനപാ ലകരും ആആർടി സംഘവുമെ ത്തി ആനയെ കാട്ടിലേക്കുതു രത്തി.

നാദാപുരത്ത് ഗൃഹപ്രവേശന ചടങ്ങിൽ കുട്ടികൾ തമ്മിൽ സംഘർഷം: 14കാരന് ഗുരുതര പരിക്ക്

Image
  നാദാപുരം: കുറുവന്തേരിയിൽ ഗൃഹപ്രവേശനത്തിന് എത്തിയ 14 കാരന് അക്രമണത്തിൽ ഗുരുത ര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശിക്കാണ് പരിക്കേറ്റത്. ഗു രുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോള ജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. ഗൃഹപ്രവേശന ചടങ്ങിൽ മറ്റൊരു കുട്ടിയുമായുണ്ടായ വാക്കേറ്റമാണ് സംഘർഷ ത്തിൽ കലാശിച്ചത്. കുട്ടിയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. വിഷയം പുറത്തുള്ളവർ ഏറ്റെ ടുത്തത് സംഘർഷത്തിൽ കലാശിച്ചു. നാദാപുരം താലൂക്ക് ആ ശുപത്രിയിൽ പ്രവേശിപ്പിച്ച 14കാ രനെ വടകര ജില്ല ആശുപത്രിയി ലേക്കും പരിക്ക് ഗുരുതരമായതി നാൽ അവിടെ നിന്നു കോഴി ക്കോടേക്കും മാറ്റുകയായിരുന്നു. സംഘർഷത്തിൽ കുറുവന്തേ രി സ്വദേശിയായ 14 കാരനും മർ ദനമേറ്റതായി പരാതിയുണ്ട്. ഇ രുവരുടെയും പരാതിയിൽ വള യം പോലീസ് കേസെടുത്തു.

ചക്കിട്ടപാറയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി

Image
  ചക്കിട്ടപ്പാറ: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻമണ്ഡലം പ്രസിഡന്റും ആയ വളയത്ത് ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചക്കിട്ടപാറയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി.. മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അദ്ധ്യക്ഷത വഹിച്ചു..പി എം ജോസഫ് മാസ്റ്റർ,ബേബി കാപ്പുകാട്ടിൽ,തോമസ് ആനത്താനം,ബാബു കൂനംതടം, പാപ്പച്ചൻ കൂനംതടം,ഗിരിജ ശശി, ബെന്നി ചേലക്കാട്ടിൽ,എബിൻ കുംബ്ളാനിക്കൽ, ജെയിംസ് തോട്ടുപുറം,ശശി പുതിയോട്ടിൽ, ജയിൻ ജോൺ,ബെന്നി കാരിത്തടത്തിൽ എന്നിവർ സംസാരിച്ചു...

ഗൃഹപാഠം ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി

Image
  സംഭവത്തിൽ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലും ഡ്രൈവറും അറസ്‌റ്റിൽ ഡൽഹി:   ഗൃഹപാഠം ചെയ്യാതെ വന്നതിനു രണ്ടാം ക്ലാസുകാരനെ ജനലിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവ ത്തിൽ സ്വകാര്യ സ്കൂൾ പ്രിൻ സിപ്പലും ഡ്രൈവറും അറസ്‌റ്റിൽ  കുട്ടിയുടെ അമ്മ നൽകിയ പരാ തിയിലാണ് ഹരിയാനയിലെ പാനിപ്പത്ത് ജാട്ടൽ റോഡിലെ സ്‌കൂൾ പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനു ശേഷം സ്‌കൂൾ അധികൃതർക്കെ തിരെ നടപടിയെടുക്കുമെന്നു പാ നിപ്പത്ത് ജില്ലാ എജ്യുക്കേഷൻ ഓഫിസർ രാകേഷ് ബുറ പറഞ്ഞു. ഓഗസ്റ്റ് 13നായിരുന്നു സംഭവം. പ്രിൻസിപ്പലിന്റെ നിർദേ ശമനുസരിച്ച് ഡ്രൈവർ അജയ് 7 വയസ്സുകാരനെ തലകീഴായി ജന ലിൽ കെട്ടിത്തൂക്കി മർദിച്ചെന്നാ ത്രീകരിച്ച ദൃശ്യങ്ങൾ കുട്ടിയുടെ ണു പരാതി. ഇയാൾ തന്നെ ചി അമ്മ സമുഹമാധ്യമത്തിൽ പങ്കു വച്ചതോടെയാണ് വിവരം പുറ ത്തായത്. വികൃതി കാണിച്ചപ്പോൾ കുട്ടി യെ ജനലിൽ കെട്ടിയിടാൻ മാത്ര മാണു ഡ്രൈവറോടു പറഞ്ഞതെ ന്നാണു പ്രിൻസിപ്പലിന്റെ വിശദീ കരണം. ഇയാളെ പിരിച്ചുവിട്ടെ ന്നും പറഞ്ഞു. 

കനത്ത മഴയിൽ പെരുവണ്ണാമൂഴിയിൽ വീട് തകർന്നു

Image
  പെരുവണ്ണാമൂഴി: ഇന്നലത്തെ പെയ്ത കനത്ത മഴയിൽ പെരുവണ്ണാമൂഴിയിൽ വീട് തകർന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ പെരുവണ്ണാമൂഴി പൊന്മലപ്പാറ വാഞ്ചു കോളനിയിലെ കണ്ണങ്കോട്ട് പറമ്പത്ത് പുഷ്പയുടെ വീടാണ് തകർന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഈസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനിടയിൽ വീട് തകർന്ന് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൂരാച്ചുണ്ട് PHC യുടെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന പരിപാടി സംഘടിപ്പിച്ചു

Image
  കൂരാച്ചുണ്ട്‌ :  കൂരാച്ചുണ്ട്‌ സാമൂഹ്യ ആരോഗ്യകേന്ദ്രം നേതൃത്വം നൽകി കോഴിക്കോട്‌ മൈത്ര ഹോസ്പിറ്റൽ എമർജ്ജൻസി ഡിപാർട്ട്മെന്റിന്റെ സഹകരണത്തോടെ BLS പരിശീലന പരിപാടി സംഘടിപ്പിച്ചു. എച്‌ ഐ അരവിന്ദ്‌ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. അസ്ലം ഫാറൂഖ്‌ വിഷയാവതരണം നടത്തി. ഡോക്ടർ യമ്ന ക്ലാസ്സിനു നേതൃത്വം നൽകി.  വാർഡ്‌ തലത്തിൽ ആശാവർക്കന്മാരുടെ നേതൃത്വത്തിൽ വളണ്ടിയർ ഗ്രൂപ്പ്‌ രൂപീകരിച്ചു. വാർഡ്‌ മെംബർമ്മാർ, ബ്ലോക്ക്‌ മെംബർ, മറ്റ്‌ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു.

കൂരാച്ചുണ്ട് ടൗണിന് സമീപം റോഡ് കൈയേറി കാട്; വഴിനടക്കാൻ ഇടമില്ല

Image
  കൂരാച്ചുണ്ട് : കൂരാച്ചുണ്ട് - ബാലുശ്ശേരി പ്രധാന റോഡിലേക്ക് കാട് പടർന്നുകയ റിയത് അപകടസാധ്യത കൂട്ടു ന്നു. കൂരാച്ചുണ്ട് ഗവ.ആശു പത്രിയിലേക്ക് ദിവസേന രോ ഗികൾ സഞ്ചരിക്കുന്ന മേഖല യിലാണ് കാട് വളർന്നിരിക്കു ന്നത്. വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ കാണാനാവാത്തവി ധം റോഡിലേക്ക് കാടിറങ്ങിയി രിക്കുകയാണ്. ഇതുവഴിയുള്ള കാൽനടയാത്രക്കാരും കൂരാ ച്ചുണ്ട് സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും കടുത്ത പ്രയാ സം അനുഭവിക്കുന്നു. കാടുള്ള ഭാഗത്ത് ആളുകൾ റോഡിലേക്കിറങ്ങി വേണം നട ക്കാൻ. ഇത് അപകടസാധ്യത കൂട്ടുന്നു. കൂരാച്ചുണ്ട്-ബാലു ശ്ശേരി പ്രധാന റോഡായതി നാൽ വാഹനങ്ങളുടെ പെരു പ്പവും അതിവേഗവും ഈ വള വിൽ അപകടസാധ്യത കൂട്ടുക യാണ്. കാടുവെട്ടി ഗതാഗതം സുഗമമാക്കണമെന്നാണ് നാ ട്ടുകാരുടെ ആവശ്യം.

നാദാപുരത്ത് കുരുനരിയുടെ ആക്രമം; വാർഡ് മെമ്പർ ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്

Image
  നാദാപുരം: നാദാപുരംത്ത് വാർഡ് മെമ്പർക്കും കോളജ് വിദ്യാർഥിനിക്കും കുരുനരിയുടെ കടിയേ റ്റു. പഞ്ചായത്ത് മെമ്പറും ആശാ വർക്കറുമായ പെരുവംകരയി ലെ കിണബ്രെമൽ റീന, നാദാ പുരം ഗവ. കോളജിലെ രണ്ടാം വർഷ ബിഎ ബിരുദ വിദ്യാർഥി നി കുന്നുമ്മക്കര സ്വദേശിനി ഫാത്തിമ റിഫ‌ എന്നിവർക്കാ ണ് തിങ്കളാഴ്ച‌ കുറുക്കൻ്റെ കടി യേറ്റത്. രാവിലെ പതിനൊന്നോടെ പെരുവം കരയിൽനിന്നും പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെയാണ് റീനയ്ക്ക് കടിയേറ്റ ത്. വീട്ടിനടുത്തെ റോഡിൽ വച്ച്കുരുനരി കടിക്കുകയായിരു ന്നു. കൈക്കും കാലിനും സാര മായി പരിക്കേറ്റ ഇവരെ നാദാപു രത്ത് പ്രാഥമിക ചികിത്സ നൽകി യ ശേഷം കോഴിക്കോട് മെഡി ക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ര ക്ഷിക്കുകയായിരുന്നു. ഇതേ കുരുനരി തന്നെയാണ് വിദ്യാർഥിനിയെയും ആക്രമിച്ച ത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോളജ് ഹോസ്റ്റലിന് സമീപ ത്തു വച്ചാണ് ഫാത്തിമ റിഫ‌ യ്ക്ക് കടിയേറ്റത്. കാലിൽ കടി യേറ്റ വിദ്യാർഥിനി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികി ത്സ തേടി.

പേരാമ്പ്രയിൽ ഫാൻസി നമ്പറിനായ് യുവതി മുടക്കിയത് 10 ലക്ഷത്തിൽ പരം രൂപ

Image
  പേരാമ്പ്ര : വാഹനങ്ങൾക്ക് ഇഷ്ട നമ്പർ ലഭിക്കുക എന്നത് വളരെ സന്തോഷമുളള കാര്യമാണ്. ചിലർ അതിനായ് ലക്ഷങ്ങൾ മുടക്കും. പല പ്രമുഖരും തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും ഇഷ്‌ട നമ്പർ ലഭിക്കാനായി മോട്ടോർ വാഹന വകുപ്പിന്റെ ലേലത്തിൽ പങ്കെടുത്ത് നമ്പർ കരസ്ഥമാക്കും. പേരാമ്പ്രയിൽ ഒരു യുവതി ഫാൻസി നമ്പറിനായി ചെലവഴിച്ചത് 10, 10, 000 രൂപ. കെ എൽ 77 ഇ 7777 എന്ന ഫാൻസി നമ്പറിനാണ് ഇത്രയും തുക ചെലവഴിച്ചത്. പേരാമ്പ്ര ജോയിൻ്റ് ആർടി ഓഫീസ് നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ സംഖ്യക്ക് വാഹന നമ്പർ ലേലം പോവുന്നത്. കുറ്റ്യാടി സ്വദേശിനി സഫ്‌നയാണ് തന്റെ പുതിയ ഇന്നോവ ക്രിസ്റ്റക്കായി ഫാൻസി നമ്പർ കൈക്കലാക്കിയത്. പേരാമ്പ്രയിലെ ജിതിൻ രുദ്ര മുഖാന്തിരമാണ് സഫ്ന ലേലത്തിൽ പങ്കെടുത്തത്. സഫ്നയെ കൂടാതെ 3 ഓളം പേർ ലേലത്തിന്റെ അവസാന ഘട്ടം വരെ ഉണ്ടായിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാർ ഉൾപ്പെടെയുള്ളവർ ഈ നമ്പറിനായി ലേലത്തിൽ പങ്കെടുത്തിരുന്നു. പേരാമ്പ്രയിൽ ഇത്രയും വലിയ തുകക്ക് ഒരു നമ്പർ ലേലത്തിൽ പോവുന്നത് ആദ്യമായാണ്. ഇതിന് മുമ്പ് നടന്ന കൂടിയ ലേല തുക 3, 60, 000 ആയിരുന്നു. അന്ന് ഈ തുകക്ക് കെ എൽ 77 ഡി 7777 എന്ന നമ്പർ നേടിയത് എം...

കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുന്നിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു

Image
കൂരാച്ചുണ്ട്: നികുതി സ്വീകരിക്കാത്തതിനെതിരെയും തണ്ടപ്പേർ സർട്ടിഫിക്കറ്റു നല്കാത്തതിനെതിരെയും കർഷക കുടുംബാംഗങ്ങളായ കുര്യൻ ചെമ്പനാനിയും ബേബി കാനാട്ടും നടത്തിവന്ന അഞ്ചാം ദിവസത്തേക്ക് നീണ്ട നിരാഹാര സമരം രാത്രി വൈകിയ വേളയിൽ സമരക്കാർക്ക് നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു. ഇന്ന് രാവിലെ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഒരുമാസത്തിനകം പരാതിയിന്മേൽ തീർപ്പു കല്പിക്കുവാൻ നടപടി ഉണ്ടാവുമെന്ന ഉറപ്പിന്മേലാണ് ഉപവാസം അവസാനിപ്പിച്ചത്.  സണ്ണി പാരഡൈസ്, അരുൺ ജോസ്, കുര്യൻ ചെമ്പനാനിയുടെ മക്കളായ ഷിജുവും,ഷിനുവും സംബന്ധിച്ച്. ഒക്ടോബർ 9 നു എം എൽ എ ഉൾപ്പെടെയുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിക്കാമെന്നും, 30 ആം തിയ്യതിക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും വാർഡ് മെമ്പറുടെയും സാന്നിദ്ധ്യത്തിൽ കളക്ടർ കുര്യൻ ചെമ്പനാനിയുടെ മക്കൾക്ക് ഉറപ്പ് നൽകി.

സമര നേതാക്കൾക്ക്‌ കർഷക സംഘം നേതാക്കളുടെ അഭിവാദ്യങ്ങൾ

Image
കൂരാച്ചുണ്ട്‌ : കൂരാച്ചുണ്ട്‌ വില്ലേജ്‌ ഓഫീസിനു മുന്നിൽ നികുതി സ്വീകരിക്കാത്തതിനും തണ്ടപ്പേർ സർട്ടിഫികറ്റ്‌ അനുവദിക്കാത്തതിനും നിരാഹാര സമരം അനുഷ്ടിക്കുന്ന കർഷക കുടുംബങ്ങളായ കുര്യൻ ചെംബനാനിക്കും ബേബി കാനാട്ടിനും അഭിവാദ്യങ്ങൾ അർപ്പിക്കുവാനായി പഞ്ചാബ്‌, ഹരിയാന സ്വദേശികളായ ലോഗ്വീന്ദർ സിംഗ്‌, സുഖ്ജീത്ത്‌ സിംഗ്‌, അംഗരേഷ്‌ സിംഗ്‌ തുടങ്ങിയവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. കോർപ്പറേറ്റുകൾക്ക്‌ വേണ്ടി കർഷക ദ്രൊഹ നയം പിന്തുടരുന്ന കേന്ദ്ര, കേരള സർക്കാരുകളെ നിശിതമായി വിമർഷിച്ചു കൊണ്ടായിരുന്നു മൂവരുടെയും പ്രസംഗങ്ങൾ . കർഷക സംഘം നേതാവ്‌ കെ വി ബിജു ഹിന്ദിയിലെ ഇവരുടെ പ്രസംഗം മലയാളത്തിലേക്ക്‌ തർജ്ജമ ചെയ്തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഓ കെ അമ്മദ്‌, സൂപ്പി തെരുവത്ത്‌, സണ്ണി പാരഡൈസ്‌, സിമിലി ബിജു അടക്കം നിരവധി നേതാക്കളും പ്രവർത്തകരും ഇവരുടെ വരവിനായി കാത്തിരുന്നു. ജോൺസൺ കക്കയം സ്വാഗതം പറഞ്ഞു. ബഷീർ കൊല്ലി നന്ദി അറിയിച്ചു.

സർക്കാരും ഉദ്ദ്യോഗസ്ഥരും ചേർന്നുള്ള ഒളിച്ചു കളി അവസാനിപ്പിക്കണം" - പി വി അൻവർ.

Image
  കൂരാച്ചുണ്ട്: അഞ്ചാം  ദിവസത്തിലേക്ക് കടക്കുന്ന നിരാഹാരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പി വി അൻവർ. കർഷക നേതാക്കളായ കുര്യൻ ചെമ്പനാനിയും ബേബി കാനാട്ടും ചേർന്ന് നടത്തി വരുന്ന നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസവും പിന്നിട്ടിരിക്കയാണ്. ഇന്നലെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ബേബി കാനാട്ടിനെ അറസ്റ് ചെയ്ത്  പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മലയോര കർഷകർക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ്, ഓൺലൈൻ ഭൂനികുതി നിഷേധത്തിനെതിരെയാണ്  കൂരാച്ചുണ്ട് വില്ലേജിനു മുൻപിൽ കർഷക നേതാക്കൾ നിരാഹാര സമരം നടത്തി വരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ ദുരിതമനുഭവിക്കുന്ന ഘട്ടത്തിലാണ് കൈവശം വെച്ചു അനുഭവിക്കുന്ന ഭൂമിക്ക് നികുതി സ്വീകരിക്കാതെ കർഷകരെ സർക്കാർ അപമാനിക്കുന്നത്. വരും തലമുറയ്ക്ക് കൈമാറേണ്ടുന്ന സ്വത്ത് വഹകൾ അന്യാധീനപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും പി വി അൻവർ ആരോപിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, മറ്റ് യു ഡി എഫ് നേതാക്കൾ, കർഷക സംഘടനാ നേതാക്കൾ ചേർന്ന് അൻവറിനെ സ്വീകരിച്ചു.

പൂഴിത്തോട് - പടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് നോഡൽ ഓഫീസർമാർ

Image
  ചക്കിട്ടപാറ :  പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന് നോഡൽ ഓഫീസറായി കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാഷിം.വി.കെ-യെയും മറ്റ് വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി ഷിബു.എ ഐ.എഎസ്-നെയും ചുമതലപ്പെടുത്തി. ഒക്ടോബർ 15-നുള്ളിൽ ഈ റോഡിന്റെ അലൈൻമെന്റ് പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.ഒക്ടോബർ 25-നകം പ്രാഥമിക ഡി.പി.ആർ തയ്യാറാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക ഡി.പി.ആർ-ന് ശേഷം പരിശോധനകൾ നടത്തി വിശദ ഡി.പി.ആർ തയ്യാറാക്കാനാണ് യോഗത്തിൽ തീരുമാനമെടുത്തത്. പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കോഴിക്കോട്-വയനാട് ജില്ലകളിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പദ്ധതിയാണിത്. അത് സാധ്യമാക്കുന്നതിന് എല്ലാ പരിശ്രമങ്ങളും പൊതുമരാമത്ത് വകുപ...

കൂരാച്ചുണ്ട് സെന്റ്തോമസ് ഹൈസ്ക്കൂളിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

Image
  കൂരാച്ചുണ്ട്:   സെന്റ് തോമസ് ഹൈസ്കൂൾ  :നല്ല പാഠവും നേച്ചർ ക്ലബ്ബും സംയുക്തമായി പച്ചക്കറിക്കൃഷി ആരംഭിച്ചു. സ്കൂളിലെ ഉച്ചകഞ്ഞി പദ്ധതിയിലേയ്ക്ക ആവശ്യത്തിനുള്ള ജൈവ പച്ചക്കറികൾ ഉൽപദിപ്പിച്ചെടുക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ്‌ കൃഷി ആരംഭിച്ചത്.   മണ്ണ്, മണല് , ചകിരിച്ചോറ് ,ചാണക പൊടി , വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നി ജൈവ മിശ്രിതങ്ങൾ അറുപത് അഗ്രോബാഗുകളിൽ നിറച്ച് ഒരാഴ്ച വച്ച് അണുവിമുക്തമാക്കിയതിനു ശേഷമാണ് തൈകൾ നട്ടത്. പച്ചമുളക്, തക്കാളി, വെണ്ട, കോളിഫ്ലവർ , കാബേജ്, ചീര, വഴുതന എന്നിവയാണ് നടീൽ വസ്തുക്കൾ. നേച്ചർ ക്ലബ്ബ് അധ്യാപിക സംഗീത ജോസഫ് കാബേജ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. തു ടർന്ന്പ്രധാനധ്യാപകൻ ഷിബു മാത്യുസ്, എം എ ബിന്ദു , റെൻസി ജോർജ് , കുട്ടികൾ എന്നിവർ പച്ചക്കറികൾ തൈകൾ നട്ടു.

ചക്കിട്ടപാറ ഇഎംഎസ് സാംസ്‌കാരിക നിലയത്തിലേക്കുള്ള കായിക ഉപകരണങ്ങൾ കൈമാറി

Image
  ചക്കിട്ടപാറ:   ഗ്രാമ പഞ്ചായത്ത് വാർഡ് 10ൽ EMS സാംസ്‌കാരിക കേന്ദ്രം പരിചരണ കമ്മിറ്റി രൂപീകരിച്ചു.സാംസ്‌കാരിക നിലയത്തിലേക്ക് കാരംസ് ബോർഡ്‌, സ്റ്റാൻഡ്, ചെസ്സ് ബോർഡ്‌, ന്യൂസ്‌ പേപ്പർ,ചിൽഡ്രൻസ് ക്ലബ്‌കൾക്കുവേണ്ടി foodball എന്നിവ സ്പോൺസർ ഷിപ്പിലൂടെ ലഭിച്ചു. ലൈബ്രറി ആരംഭിക്കുന്നതിന് പുസ്തകങ്ങൾ അലമാര എന്നിവ ശേഖരിച്ചു തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരം യോഗ ക്ലാസ്സ്‌. എല്ലാ ഞായറാഴ്ചകളിലും കരിയർ ഗൈഡൻസ് ക്ലാസ്സ്. ട്യൂഷൻ സെന്റർ.മെഡിക്കൽ ക്യാമ്പ്കൾ എന്നി സേവനങ്ങൾ സംസ്കാരിക കേന്ദ്രത്തിൻറെ ഭാഗമായി ഉണ്ടാവും സാംസ്‌കാരിക കേന്ദ്രത്തിലേക്ക് വാസ്തു ബിൽഡേഴ്‌സ് നൽകിയ കാരംസ് ബോർഡ്‌, സ്റ്റാന്റുകളും വാർഡ് മെമ്പർ ഇ എം ശ്രീജിത്ത്‌ ഏറ്റു വാങ്ങി ഏറ്റുവാങ്ങി..

നിര്യാതനായി

Image
  ചക്കിട്ടപ്പാറ: വളയത്ത്‌ ജോർജ് (75) നിര്യാതനായി ഭാര്യ :സിസിലി കൂവണ്ണിൽ  കൂരാച്ചുണ്ട്  മക്കൾ :സിജോ, സിനി, സിന്റോ (ടെക്നോപാർക്ക്, തിരുവനന്തപുരം ) മരുമക്കൾ :ജാസ്മിൻ പൈനുങ്കൽ(കല്പറ്റ ), പരേതനായ ബിനോ കൈതകുളത്ത്‌( മരുതോങ്കര), ആഷ മേരി ജോസ് പാറാംതോട്ടത്തിൽ (ചക്കിട്ടപ്പാറ) മൃതസംസ്കാരം നാളെ (30-09-25-ചൊവ്വ )ഉച്ചക്ക് 02:00-ന് ചക്കിട്ടപാറ സെന്റ് ആന്റണിസ് പള്ളിയിൽ

ക്ഷീരകർഷക അവാർഡ് നിറവിൽ ദീപുവും കീർത്തി റാണിയും വനിതാവിഭാഗത്തിലും യുവവിഭാഗത്തിലും പുരസ്കാരം കൂരാച്ചുണ്ട് സ്വദേശികൾക്ക്

Image
  കൂരാച്ചുണ്ട് : ക്ഷീരകർഷകർക്കു ള്ള ജില്ലാ ക്ഷീരവികസനവകുപ്പി ന്റെ അവാർഡിൽ ഇരട്ടനേട്ടവു മായി കൂരാച്ചുണ്ട് ക്ഷീരോത്പാ ദക സഹകരണസംഘം. ജില്ലയി ലെ മികച്ച വനിതാക്ഷീരകർഷക യായി ഈ സംഘത്തിലെ കരിമ്പ നക്കുഴി കീർത്തി റാണിയെയും യുവക്ഷീരകർഷകനായി ദീപു കിഴക്കേനകത്തെയും തിരഞ്ഞ ടുത്തു. മേപ്പയ്യൂരിൽ നടന്ന ക്ഷീര വികസനവകുപ്പിൻ്റെ ജില്ലാ ക്ഷീര സംഗമത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ്, ദീപുവിനും മിൽമ ചെയർമാൻ കെ.എസ്. മണി കീർത്തി റാണി ക്കും പുരസ്കാരം കൈമാറി. ജില്ല യിലെ മികച്ച ക്ഷേമനിധി അംഗ ത്തിനുള്ള കർഷക അവാർഡും കീർത്തി റാണിക്കാണ്. 21 വർഷത്തിലേറെയായി ക്ഷീരകർഷകമേഖലയിൽ സജീ വമായ കീർത്തി പതിനൊന്നു വർഷത്തോളമായി ഫാം നട ത്തുകയാണ്. കൂരാച്ചുണ്ട് ക്ഷീ രോത്പാദക സൊസൈറ്റി അം ഗമായ ഇവർ ദിവസവും 300 ലി റ്ററിലധികം പാൽ അളക്കുന്നു ണ്ട്. 2019-ൽ ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരം കീർത്തി റാണിക്ക് ലഭിച്ചിട്ടുണ്ട്. ഫാമിൽ ജഴ്സ‌ി, എച്ച്എഫ് വിഭാഗത്തിൽപ്പെട്ട 21 പശുക്ക ളും രണ്ട് എരുമകളുമാണുള്ള ത്. ഭർത്താവ് സിജു കുര്യൻ, മക്ക ളായ ജാക്സ് വർഗീസ്, ജെറിൽ വർഗീസ് എന്നിവരുടെ സഹാ യവും, കൂട്ടായ പ്രവർത്തനവുമാ ണ് തൻ്റെ നേട്ട...

അടച്ചിട്ട വീട്ടിൽ നിന്ന് 38 ലക്ഷത്തിന്റെ സ്വർണം കവർന്നു

Image
  (ചേവരമ്പലത്തെ ഡോക്ടറുടെ വീട്ടിൽ നിന്നു 45 പവൻ കവർച്ച ചെയ്ത സംഭവത്തിൽ, സിസിടി വിയിൽ പതിഞ്ഞ ചിത്രം. പൊലീസ് പുറത്തുവിട്ടത്) വീടു പൂട്ടിയിട്ടു പോകുന്നവർ സമീപത്തെ സ്‌റ്റേഷനിൽ അറിയിക്കണമെന്നു പൊലീസ് കോഴിക്കോട്:  അടച്ചിട്ട വീട്ടിൽ നിന്നു 38 ലക്ഷത്തോളം രൂപയു ടെ സ്വർണാഭരണങ്ങൾ കവർ ന്നു. ചേവരമ്പലം - ചേവായൂർ റോഡിൽ സൗഹൃദ റസിഡൻ്റ്സ് അസോസിയേഷൻ പരിധിയിലെ പുതിയോട്ടിൽ പറമ്പ് അശ്വതി നി വാസിൽ ഡോ.ഗായത്രിയുടെ വീ ട്ടിൽ സൂക്ഷിച്ച 45 പവനോളം ആഭരണങ്ങളും 10,000 രൂപയുമാ ണ് ഇന്നലെ പുലർച്ചെ മോഷ ണം പോയത്. ഇന്നലെ ഉച്ചയോടെ വീട്ടുകാർ എത്തിയപ്പോൾ മുൻ വാതിൽ തു റന്ന നിലയിലായിരുന്നു. തുടർ ന്നു സമീപവാസികളെയും ചേവായൂർ പൊലീസിനെയും വി വരം അറിയിച്ചു. അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി വീട് പരിശോധിച്ചു. വീടി ന്റെ മുൻഭാഗത്തെ വാതിൽ ഓടാ മ്പൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. പുലർച്ചെ 1.50ന് ആണ് മോഷണം നടന്ന തെന്നു സിസിടിവിയിൽ നിന്നു വ്യക്തമായി. വീടിന്റെ താഴെ നി ലയിലെ പ്രധാന മുറിയിലെ അല മാരയിൽ സൂക്ഷിച്ച ആഭരണങ്ങ ളാണ് കവർന്നത്. തൊട്ടടുത്ത മു റിയിലെ മേശ വലിപ്പിൽ സൂക്ഷി ച്ച 10,000 രൂപയും മോഷ്ടിച്ചതാ യി...

കപ്പ ലഡ്‌ഡു, ചക്ക ബിരിയാണി... നാട്ടുരുചിയിൽ കൂരാച്ചുണ്ട് സ്വദേശിനി ഷൈല സ്‌റ്റൈൽ

Image
  കൂരാച്ചുണ്ട്:  ചക്ക വരട്ടി, ചക്ക ബർഫി, ഹൽവ, ചക്ക പ്രഥമൻ, പച്ചച്ചക്ക ഉണക്കിയത്, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്കപ്പഴം ഉണക്കിയത്, ഏത്ത യ്ക്കാ ചിപ്സ്, ഏത്തപ്പഴം ഉണ ക്കിയത്, പൈനാപ്പിൾ ജാം, അവ ലു കപ്പ, ഉപ്പേരിക്കപ്പ, ഉണക്കക്ക പ്പ, കപ്പപ്പൊടി, കപ്പ പായസം, വെള്ളു കപ്പ, മാമ്പഴം ഉണക്കിയ ത്, ഇടിച്ചക്ക അച്ചാർ, ഇടിച്ചക്ക ബിരിയാണി, പച്ചമാങ്ങാ അച്ചാർ കൂരാച്ചുണ്ട് കോയിപ്പറമ്പ് അറ യ്ക്കൽ ഷൈല ജോസ് തയാറാ ക്കുന്ന ഈ മൂല്യവർധിത ഉൽപ ന്നങ്ങൾ ഒരേ സമയം പ്രാദേ ശിക വിപണിയിലും രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തി യിരിക്കുകയാണ്. ജില്ലയിലെ വി വിധയിടങ്ങളിലും യുഎസ്, യു കെ, ഓസ്ട്രേലിയ, സൗദി ഉൾ പ്പെടെയുള്ള ഗൾഫ് രാജ്യങ്ങളി ലും ഷൈലയുടെ ഉൽപന്നങ്ങൾ വേറിട്ട രുചികളായി എത്തുന്നു. കൂരാച്ചുണ്ടിലെ വീട്ടിൽ നിന്നു ഹോളി ഏദൻ എന്ന ബ്രാൻഡി ലും മറ്റിടങ്ങളിൽ 'ഗ്രാമപ്രഭ' എന്ന ബ്രാൻഡിലുമാണ് ഉൽപ ന്നങ്ങൾ വിപണിയിൽ ഇറക്കു ന്നത്. കൃഷി വകുപ്പിന്റെ നേത്യ ത്വത്തിൽ ബാലുശ്ശേരി, പന്തലാ യനി ബ്ലോക്കുകളിലെ ഫാംപ്ലാൻ കർഷകർ ചേർന്ന് അവരുടെ ഗു ണമേന്മയുള്ള ഉൽപന്നങ്ങൾ വി പണിയിലിറക്കുന്നതിന് രൂപീക രിച്ച ഗ്രാമപ്രഭ ഫാർമർ പ്രൊ ഡ്യൂസർ ഓർഗനൈസേഷൻ അംഗം കൂട...

കലാശപ്പോരിലും പാകിസ്താനെ വീഴ്ത്തി ഇന്ത്യയ്ക്ക് 9-ാം ഏഷ്യാ കപ്പ് കിരീടം

Image
  ദുബായ്: മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകൾ കളഞ്ഞുകുളിച്ച പാകിസ്ത‌ാൻ. തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും അപാരമായ അതിജീവനശേഷി കൈവരിച്ച് വിജയിക്കുംവരെ പൊരുതിയ ഇന്ത്യ. ക്രിക്കറ്റിലെ ചിരവൈരികൾ തമ്മിലുള്ള ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒൻപതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയിൽ നേർക്കുനേർ വന്നപ്പോൾ, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂർണമെന്റിൽ ഒരു തോൽവി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പാകിസ്‌താൻ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും. അർധ സെഞ്ചുറി നേടിയ തിലക് വർമയും നാലു വിക്കറ്റുകൾ നേടി പാക് നിരയെ തകർത്ത കുൽദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനൽ ഹീറോകൾ. പാകിസ്‌താനുവേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം മറികടന്നു. സ്കോർ: 150/5. ഒരു ഘട്ടത്തിൽ 20-ന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, തിലക് വർമയും സഞ്ജു സാംസണും ചേർന്നാണ് വീണിടത്ത...

താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി മാതാവിനെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു, മകനെതിരെ കൊലപാത ശ്രമ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.

Image
  താമരശ്ശേരി: സ്വത്ത് തൻ്റ പേരിൽ എഴുതി തരണമെന്നും, സ്വർണം നൽകണമെന്നും ആവശ്യപ്പെട്ട് 75 കാരിയായ മാതാവിനെ മദ്യലഹരിയിൽ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മകൻ പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം.വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞു മാതാവിനെ തല്ലുകയും രണ്ടു കൈകൊണ്ട് കഴുത്തിൽ ശക്തിയായി ചുറ്റി പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. മാതാവ് 75 കാരിയായ മേരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുന്നിൽ നിരാഹാര സമരമിരിക്കുന്നവരുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

Image
കൂരാച്ചുണ്ട് :  മലയോര കർഷ കർക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ്, ഓൺലൈൻ ഭൂനികുതി നിഷേധ ത്തിനെതിരെ കൂരാച്ചുണ്ട് വില്ലേ ജിനു മുൻപിൽ കർഷക നേതാവ് കുര്യൻ ചെമ്പനാനി, ബേബി കാ നാട്ട് എന്നിവർ നടത്തുന്ന അനി ശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. 1977ന് മുൻപ് റവന്യു രേഖകളുള്ള 47 കർഷകരുടെ റവന്യു രേഖകളാ ണ് സർക്കാർ ഉത്തരവ് ഉണ്ടായി ട്ടും അധികൃതർ നിഷേധിക്കുന്ന തെന്നു കർഷകർ പറഞ്ഞു. നിരാഹാര സമരം 4 ദിവസം പി ന്നിട്ടപ്പോൾ സത്യഗ്രഹികളുടെ ആരോഗ്യ സ്‌ഥിതികൂടുതൽ മോശമായി. വർഷങ്ങളായി കാത്തിരുന്നിട്ടും തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവ ദിക്കാത്തതിനാൽ ഭൂമി മക്കളുടെ പേരിലേക്ക് മാറ്റുന്നത് ഉൾപ്പെടെ സാധിക്കാതെ കർഷകർ നട്ടംതി രിയുകയാണ്. കർഷകരുടെ കൈവശം മുഴുവൻ റവന്യു രേഖ കൾ ഉണ്ടായിട്ടും നീതി ലഭിക്കു ന്നില്ല

നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

Image
  കായംകുളം: നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളലേൽപ്പിച്ച സം ഭവത്തിൽ അമ്മ അറസ്റ്റിൽ. കണ്ടല്ലൂർ പുതിയവിള അംബിക ഭവനത്തിൽ അ നൂപിന്റെ ഭാര്യ നിധിയെയാണ് കനക ക്കുന്ന് പോലീസ് അറസ്റ്റ് ചെയ്‌തത്‌. അ മ്മായിയമ്മയും ബന്ധുക്കളും നൽകിയ മൊഴിയിലാണ് പോലീസ് കേസെടു ത്തത്. കുട്ടിയുടെ പിതാവ് അനൂപിനു പട്ടാളത്തിലാണ് ജോലി. അമ്മയ്ക്കും അമ്മായിയമ്മയ്ക്കും ഒപ്പമാണ് കുട്ടി ക ഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാലര വയസുകാരൻ ട്രൗസറിൽ മല മൂത്രവിസർജനം നടത്തിയെന്നു പറ ഞ്ഞായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ ശരീരത്തിൻ്റെ പിൻഭാഗത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ കുട്ടിയെ അമ്മതന്നെയാണ് ആശുപത്രിയിൽ എത്തിച്ച ത്. സംശയം തോന്നിയ ഡോക്ടർ വിവ രം പോലീസിലും ശിശുക്ഷേമ സമിതി യിലും അറിയിച്ചു. തുടർന്നാണ് ബന്ധു ക്കളുടെ പരാതിയിൽ കനകക്കുന്ന് പോ ലീസ് മൊഴിയെടുത്ത ശേഷം നിധിയെ അറസ്റ്റ് ചെയ്ത‌ത്.

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്; കരട് അലൈൻമെന്റ് തയാറാക്കും; യോഗം നാളെ: മന്ത്രി റിയാസ്

Image
  സംയുക്‌ത സർവേ റിപ്പോർട്ട് പ്രതികൂലമായാൽ തള്ളുമെന്നും കേന്ദ്രാനുമതി നേടാൻ പുതിയ ശുപാർശ നൽകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ ചക്കിട്ടപാറ:  പൂ ഴിത്തോട് - പടിഞ്ഞാറത്തറ റോഡിന്റെ കരട് അലൈൻമെന്റ് തയാറാക്കുന്നതി നെക്കുറിച്ചു തീരുമാനിക്കാൻ പ്രത്യേക യോഗം നാളെ ചേരുമെ ന്നു മന്ത്രി പി.എ.മുഹമ്മദ് റിയാ സ്. റോഡ് നിർമാണത്തിനു മാ ത്രമായി പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ലാപ്പാത യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യ ത്തോടെ മലയാള മനോരമ നട ക്കാവ് ഓഫിസിൽ നടന്ന പുതിയ പാത, പുതിയ സ്വപ്നം സെമിനാ റിലാണു വയനാട്ടിലേക്കും തിരിച്ചും പുതിയ വഴിതുറക്കുമെന്ന പ്രതീക്ഷ നൽകി മന്ത്രിയുടെ പ്രഖ്യാപനം. പാതയ്ക്കായി സംയുക്‌ത സർ വേ നടത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രതികുലമാകില്ലെന്നും അങ്ങനെ വന്നാൽ അതു തള്ളു കതന്നെ ചെയ്യുമെന്നും മന്ത്രി എ. കെ.ശശീന്ദ്രൻ ഉറപ്പുനൽകി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാ ലയത്തിന്റെയും അവിടെയുള്ള പ്രമാണിമാരായ ഉദ്യോഗസ്ഥരു ടെയും പല നിലപാടുകളും കേര ളത്തെ പ്രതികൂലമായി ബാധി ക്കുന്നു. ഇതു മറികടക്കാനാകു ന്ന വിധത്തിൽ പുതിയ ശുപാർശ തയാറാക്കുമെന്നും എ.കെ.ശശീന്ദ്...

കൂരാച്ചുണ്ടിൽ സമരം തുടരുന്നു; റവന്യു അധികൃതരുമായി നടത്തിയ ചർച്ച പരാജയം

Image
  കൂരാച്ചുണ്ട്:    കൈവശ ഭൂമിയു ടെ റവന്യു രേഖ നിഷേധിച്ചതി നെതിരെ കർഷക നേതാക്കളായ കുര്യൻ ചെമ്പനാനി, ബേബി കാ നാട്ട് എന്നിവർ നടത്തുന്ന നിരാ ഹാര സമരം നാലാം ദിവസത്തേ ക്ക് കടന്നു. ഇന്നലെ കൊയിലാണ്ടി തഹ സിൽദാർ ഉൾപ്പെടെ സമരക്കാരും നേതാക്കളുമായി നടത്തിയ ചർ ച്ച പരാജയപ്പെട്ടു. കലക്ടർ വിളി ച്ച യോഗത്തിന്റെ തീരുമാന പ്രകാരം ഇന്നലെ പഞ്ചായത്ത് ഓഫിസിൽ റവന്യു, വനം വകുപ്പ് ഉദ്യോഗസ്‌ഥർ രേഖകൾ പരി ശോധിച്ചു. രണ്ട് വകുപ്പുകളും കർഷക നേതാക്കളുടെ ഭൂമി സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കി. വനം വകു പ്പ് ഭൂമി പരിശോധിച്ചതിൽ കർഷ കരുടെ ഭൂമി വനഭൂമി ആണെന്ന് റിപ്പോർട്ട് നൽകി. റവന്യു വകുപ്പ് രേഖകൾ കൃത്യമാണെന്നും 1977ന് മുൻപുള്ള രേഖയുണ്ട ന്നും റിപ്പോർട്ട് തയാറാക്കി. ഇത് കലക്ടർക്ക് സമർപ്പിച്ചതി നെ തുടർന്ന് റവന്യു രേഖകൾ അനുവദിക്കാമെന്നും റവന്യു അധികൃതർ അറിയിച്ചു. കൊയിലാണ്ടി തഹസിൽദാർ റവന്യു രേഖ അനുവദിക്കാമെന്ന് സമര സ്‌ഥലത്ത് വന്ന് അറിയി ച്ചെങ്കിലും രേഖ ലഭിക്കാതെ സമ രം അവസാനിപ്പിക്കില്ലെന്നു സത്യഗ്രഹികൾ അറിയിച്ചതോടെ സമരം തുടരുകയാണ്. സമരക്കാ രുടെ ആരോഗ്യ സ്ഥിതി വഷളാ യിട്ടുണ്ട്. ഫാ.സുബിൻ, എകെസിസി രൂ പത പ്രസിഡന്റ് ഡോ.ചാക്ക...

അന്ത്യയാത്രയ്ക്കായി... കരൂർ മെഡിക്കൽ കോളേജിന് മുന്നിൽ നിരന്ന് ആംബുലൻസുകൾ 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

Image
  ചെന്നൈ/കോയമ്പത്തൂർ :  തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് കരൂരിൽ നട ത്തിയ രാഷ്ട്രീയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 17 സ്ത്രീകളും 8 കുട്ടികളും അടക്കം 38 പേർ മരിച്ചു. പരുക്കേറ്റ 81 പേർ ചികിത്സയിലുണ്ട്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേ ക്കും. ഒട്ടേറെ കുട്ടികളെ കാണാ തായിട്ടുമുണ്ട്.കരൂർ വേലുച്ചാമിപുരത്ത് ഇന്ന ലെ രാത്രി 7 നാണ് യോഗം ആരം ഭിച്ചത്. നാമക്കലിലെ റാലിക്കു ശേഷമാണ് വിജയ് എത്തിയത്. ആൾക്കൂട്ടത്തിന്റെ നടുവിൽ വാ ഹനത്തിന്റെ മുകളിൽനിന്നു പ്രസംഗിക്കുന്നതിനിടെ, ഒരു കുട്ടി യെ കാണാതായതായി വിജയ് തന്നെ ജനക്കൂട്ടത്തെ അറിയിച്ചി രുന്നു. ഇതിനിടെ, കടുത്ത തിര ക്കിൽ ശ്വാസം മുട്ടിയും നിർജലീ കരണം മൂലവും ആളുകൾ കുഴ ഞ്ഞു വീഴുകയായിരുന്നു. വിജയ് മൈക്കിലൂടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും അവർക്ക് എത്തിപ്പെടാൻ കഴിയാ ത്തത്ര തിരക്കായിരുന്നു. ആംബുലൻസുകൾ ജനക്കുട്ട ത്തിലേക്ക് എത്തിയെങ്കിലും ഇതു യോഗം കലക്കാനാണെന്ന് കരു തി പ്രവർത്തകരിൽ ചിലർ തട : ഞ്ഞതായി പറയുന്നു. അപകടസൂ ചന ലഭിച്ചതോടെ പ്രസംഗം പൂർ ത്തിയാക്കാതെ വിജയ് മടങ്ങി. അതിനു ശേഷമാണു തളർന്നു ണവരെ ആംബുലൻസിൽ ആശു പത്രിയിൽ ...

കൂരാച്ചുണ്ടിൽ കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ

Image
  കൂരാച്ചുണ്ട് :  പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിക ളുടെ വിളയാട്ടം. കഴിഞ്ഞ ദിവസ ങ്ങളിൽ ഒട്ടേറെ കർഷകരുടെ കപ്പക്കൃഷിയാണു കാട്ടുപന്നിക്കു ട്ടം നശിപ്പിച്ചത്. ഓട്ടപ്പാലത്ത് മഠത്തിനാൽ ജോ സുകുട്ടിയുടെ നൂറോളം കപ്പകളാ ണു തകർത്തത്. മണ്ടോപ്പാറയി ലെ എഴുതുകണ്ടി രാമകൃഷ്ണ ന്റെ നൂറുകണക്കിനു കപ്പ, ചേന കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ഇല്ലിപ്പിലായി എട്ടിയിൽ സുനു വിന്റെ നുറോളം കപ്പകളും നശി പ്പിച്ചു. കൂടാതെ ഒട്ടേറെ കർഷക രുടെ ഇടവിള കൃഷിയും നശിപ്പി ച്ചു. കാട്ടുപന്നികൾ വ്യാപകമായി : പെറ്റുപെരുകുന്നതിനാൽ ജന വാസ കേന്ദ്രങ്ങളിൽ ദിവസേന ശല്യം വർധിക്കുകയാണ്. പഞ്ചാ യത്ത് പരിധിയിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടർമാർ ഇല്ലാത്തതും പ്രശ്നമാണ്

സഹോദരിയുടെ വീടിന്റെ ടെറസിൽ പാചകത്തൊഴിലാളിയുടെ മൃതദേഹം, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർക്ക് സംശയം, അന്വേഷണം

Image
  തിരുവനന്തപുരം: കോവളം സ്വദേശിയായ പാചക തൊഴിലാളിയെ സഹോദരിയുടെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു, കഴുത്തിൽ ബലപ്രയോഗം നടന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.  കോവളം നെടുമം പറമ്പിൽ വീട്ടിൽ രാജേന്ദ്രനെ (60) ആണ് നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടത്. സിറ്റിയിലെ ഒരു ഹോട്ടലിലെ കുക്ക് ആയിരുന്നു.പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെ തുടർന്നാണ് തുടർ അന്വേഷണത്തിന് കാരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ഒരാൾ കസ്റ്റഡിയിലായതായാണ് വിവരം. ബന്ധുകൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌ത്‌ വിട്ടയയിച്ചിരുന്നു. ഭാര്യയുമായി വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു ഇയാൾ എങ്കിലും മകനെ കാണുമായിരുന്നു. കസ്റ്റഡിയിലുള്ളയാളെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയനാക്കിയതാണ് വിവരം.

കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ വായ്‌പയെടുത്ത് നാട്ടിലേക്ക് മുങ്ങി; മലയാളികളെ തേടി ഉദ്യോഗസ്ഥഥർ കേരളത്തിൽ

Image
  കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥർ കോട്ടയത്ത്. 10 കോടി രൂപ വായ്പ‌യെടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ 8 പേർക്കെതിരെയാണ് പരാതി. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് സ്‌റ്റേഷനുകളിലായി 8 കേസുകളാണ് പൊലീസ് റജിസ്റ്റ‌ർ ചെയ്തത്. 60 ലക്ഷം മുതൽ 1.20 കോടി രൂപ ബാങ്കിന് കുടിശികയായവർ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം ജില്ലയിലും കേസുകളുണ്ട്. ബാങ്ക് തെളിവുകൾ ഹാജരാക്കുന്നതോടെ പ്രതികളുടെ എണ്ണം കൂടിയേക്കും. അൽ അലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫിസർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്. കോവിഡ് സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവു മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടക്കുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. 2020ൽ എടുത്ത വായ്‌പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈത്തിൽ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. നഴ്സ‌്, ഡ്രൈവർ, മാനേജർ ജോലികൾ ചെയ്തിരുന്നവരാണ് പ്രതികളായവരിൽ ഏറെയും. ബാങ്കിന്റെ പരാതിയിൽ പറയുന്ന മേൽവിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതതു ‌സ്റ്റേഷനുകളിലാണ് കേസ് റജിസ്‌റ്റർ ചെ...

ചക്കിട്ടപ്പാറ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ എൽഇഡി ബൾബ് നിർമ്മാണ തൊഴിൽ പരിശീലനം ഉദ്ഘാടനം ചെയ്തു

Image
    ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കൾക്ക് എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശശി,വാർഡ് മെമ്പർ ലൈസ് ജോർജ്, ബിന്ദു സജി എന്നിവർ സംസാരിച്ചു        ട്രെയിനിങ് നൽകുന്നത് എംടെക് ഇലക്ട്രോ ഡിജിറ്റൽ ഇൻഡസ്ട്രി ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ ഉടമ ജോൺസൺ എം എ യുടെ നേതൃത്വത്തിൽ ഉഷ ജോൺസൺ,ജഷൂൺ എം എന്നിവരാണ്

ചക്കിട്ടപാറ ; നരിനടയിൽ വാഴ നിന്നിടത്ത് വേരുപോലുമില്ലാതെ മോഷണം പതിവാകുന്നു

Image
  ചക്കിട്ടപാറ : നരിനട മറുമണ്ണിൽ കർഷകന്റെ പറമ്പിൽ നട്ട് ഒരു ദിവസമായ വാഴ വിത്തുകൾ മോഷണം പോയി.. രാത്രി കാലങ്ങളിൽ ഈ ഭാഗത്തു കർഷകരുടെ തേങ്ങ, അടക്ക, വാഴക്കുലകൾ എല്ലാം മോഷണം പോകുന്നത് പതിവായിരിക്കുകയാണ് പോലീസിൽ പരാതി നൽകി.       ഏത്തൻ,  പാളയം കോടൻ,  ഞാലിപ്പൂവൻ, റോബസ്റ്റ തുടങ്ങി വിവിധ ഇനത്തിലുള്ള വാഴകൾ ഇവിടെ കൃഷി ചെയ്തത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്‌പയെടുത്തും കടം വാങ്ങിയും ആണ്  കൃഷി ചെയ്യുന്നത്. നട്ട വാഴ വിത്ത് പറിക്കരുതെന്നും ആവശ്യമുള്ളവർ ചോദിച്ചാൽ മേടിച്ചു തരാം  എന്ന് കർഷകൻ  പറഞ്ഞു

ആ റോഡ് വന്നെങ്കിൽ ഞങ്ങൾക്ക് മണ്ണുവിട്ട് പോകേണ്ടിവരില്ലായിരുന്നു

Image
  ചക്കിട്ടപാറ:  “പൊന്നുവിളയുന്ന മണ്ണായിരുന്നു. വന്യമൃഗങ്ങളുടെ ശല്യമെല്ലാം സഹിച്ചും അവസാനം വരെ പിടിച്ചുനിന്നു. ഒടു വിൽ മറ്റൊരിടത്തേക്ക് പറിച്ചുനടേണ്ടിവന്നു. വയനാട് ബദൽ റോഡ് വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് സ്ഥലം വിട്ട് പോകേ ണ്ടിവരില്ലായിരുന്നു." പൂഴിത്തോട്-പടിഞ്ഞാറത്തറ വഴിയു ള്ള ബദൽ റോഡ് കടന്നുപോകേണ്ടിയിരുന്ന രണ്ടാംചീളി ഭാ ഗത്തെ താമസക്കാരനായിരുന്ന വർഗീ സ് കണ്ണഞ്ചിറ (തങ്കച്ചൻ, 75) വേദന യോടെ പറഞ്ഞുനിർത്തി. ബദൽ റോഡിനായുള്ള കാത്തിരിപ്പി ൻ്റെ ചരിത്രവഴിയിൽ ഒരു പ്രദേ ശത്തിന്റെ കുടിയിറക്കത്തിന്റെ കഥകൂടി മറഞ്ഞുകിടപ്പുണ്ട്.                        വർഗീസ് കണ്ണഞ്ചിറ  1980-ൽ രണ്ടാംചീളി ഭാ ഗത്ത് താമസം തുടങ്ങിയതാ ണ് വർഗീസിന്റെ കുടുംബം. വർഗീസിനും ഭാര്യക്കുമായി 3.75 ഏക്കറോളം ഭൂമിയുണ്ടായിരു ന്നു. 80 തെങ്ങും റബ്ബറും കവുങ്ങും കൊക്കൊയുമെല്ലാമായി ജീവിച്ചുപോകാൻ ആദ്യകാലത്ത് മണ്ണ് മതിയായിരുന്നു. ഈ ഭാഗത്തേക്ക് എത്തിപ്പെടാൻ ഇന്നും നല്ലൊരു വഴിപോലുമില്ല. ദുർഘടമായ പാതയിലൂ ടെ പോകാൻ ജീപ്പ് വിളിക്കണം. പൂഴിത്തോടേക്ക് എത്തണ മെങ്കിൽമാത്രം അന്നത്തെ കാലത്ത്...

തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ സ്പോർട്‌സ് വിഭാഗം

Image
  തലയാട്:  തലയാട് ഗവ. ആയുർവേദ ആശുപ്രതിയിൽ സ്പോർട്‌സ് വിഭാഗം തുടങ്ങി. മന്ത്രി വീണാ ജോർജ് ഓൺലൈ നായി ഉദ്ഘാടനം നിർവഹിച്ചു. നാ ഷനൽ ആയുഷ് മിഷനാണ് സ്പോർട്സ് യൂണിറ്റ് അനുവദിച്ച ത്. ജില്ലയിൽ ആദ്യമായാണു ഗവ.ആയുർവേദ ആശുപ്രതിയിൽ സ്പോർട്‌സ് മെഡിസിൻ പദ്ധതി തുടങ്ങിയത്. ആശുപ്രതിയിൽ നടത്തിയ ചടങ്ങ് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഇ.വി.ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ്മെംബർമാരായ ലാലി രാജു, കെ.കെ.പ്രകാശിനി, കെ.പി.ദിലീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ. ഡി.ജെയ്സൻ, ഡോ.വി.പി.ഗീത, ഡോ.കെ.ജി.ഗീതു, എം.പി.അജീന്ദ്രൻ, ടി.മുഹമ്മദലി, വി.വി.വിജയൻ എന്നിവർ പ്രസംഗിച്ചു

കൂരാച്ചുണ്ട് വില്ലേജ് ഓഫീസിൻ്റെ മുന്നിലെ നിരാഹാര സമരം ഇടപെട്ട് ജില്ലാ കളക്ടർ ; കൈവശ ഭൂമിക്ക് തണ്ടപ്പേർ നല്കാത്തതിനും നികുതി സ്വീകരിക്കാത്തതിനും പരിഹാരം ഉടൻ

Image
  കൂരാച്ചുണ്ട്: കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിൽ 1977-ന് മുൻപ്  കൈവശമുള്ള രേഖകളും നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവുമുള്ള സ്ഥലങ്ങൾക്ക് സമർപ്പിച്ച തണ്ടപ്പേർ സർട്ടിഫിക്കറ്റ് വില്ലേജ് അധികൃതർ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരം നടത്തുന്ന കർഷക കുടുംബങ്ങളെ കേൾക്കാൻ ജില്ലാ കളക്ടർ തയാറായി. ഇന്നത്തെ ചർച്ചയിൽ ഡ.കളക്ടർ എൽ ആർ പുരുഷോത്തമൻ, പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വാർഡ് മെമ്പർ അരുൺ ജോസ്, സമരനേതാക്കളായ കുര്യൻ ചെമ്പനാനിയുടെ മക്കൾ ഷിജുവും ഷിനുവും, ബേബി കാനാട്ടിന്റെ ഭാര്യ കരോളിനും പങ്കെടുത്തു. നാളെ രാവിലെ 10 മണിക്ക് പഞ്ചായത്തിൽ റവന്യു വിഭാഗവും, ഫോറസ്റ്റും സംയുക്തമായി പരാതിക്കാരുടെ വസ്തുവും രേഖകളും നേരിൽ പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കുവാൻ കളക്ടർ ഉത്തരവിട്ടു. റിപ്പോർട്ട് കിട്ടുന്ന പക്ഷം അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. അതിൻപ്രകാരം നിലവിലെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുമ്പിൽ നിരാഹാര സമരത്തിന് പിന്തുണയേറുന്നു

Image
  കൂരാച്ചുണ്ട്:  കാന്തലോട്, കൂരാച്ചുണ്ട് വില്ലേജുകളിൽ 1977 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ള രേഖകൾ പ്രകാരം ഭൂനികുതി സ്വീകരിക്കാനുള്ള സർക്കാർ ഉത്തരവ് അട്ടിമറിക്കുകയും,ഈ സ്ഥലങ്ങൾക്ക് തണ്ടപ്പേര് സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്യുന്ന വില്ലേജ് അധികൃതരുടെ നിഷേധാത്മകമായ നടപടികളിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുമ്പിൽ നിരാഹാര സമരം ഇരിക്കുന്ന കർഷക കുടുംബങ്ങളെ സ്വതന്ത്ര കർഷകസംഘം ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് പി സി അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി കെ കെ അബ്ദുല്ലത്തീഫ്, ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.അഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സന്ദർശിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു . സമരം എത്രയും പെട്ടെന്ന് അവസാനി പ്പിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അടിയന്തരമായ നടപടികൾ ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ചതിയുടെ 31 വർഷങ്ങൾ; ടീം കിഫ

Image
  ചക്കിട്ടപാറ:   പൂഴിത്തോട് - പടിഞ്ഞാറത്തറ ചുരമില്ല ബദൽ പാതയ്ക്ക് തറക്കല്ലിട്ടിട്ട് 31 വർഷം പൂർത്തിയായ  (24 സെപ്റ്റംബർ) പടിഞ്ഞാറത്തറ അങ്ങാടിയിൽ നടത്തിയ സ്മൃതി സായാഹ്നത്തിൽ കിഫയുടെ നൂറോളം പ്രവർത്തകർ പങ്കെടുത്ത് സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ബാംഗളൂർ - മൈസുരു - കോഴിക്കോട് - കൊച്ചി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് കൊറിഡോർ ആണിത്.  ഏറ്റവും ചിലവ് കുറഞ്ഞതും എന്നാൽ പരിസ്ഥിതിക്ക് അധികം കോട്ടം വരുത്താത്തതുമായ ഒരു റോഡിനെയാണ് ഫോറസ്റ്റ്കാർ ഇല്ലാത്ത നിയമത്തിന്റെ പേരുപറഞ്ഞ് 31 വർഷം തടഞ്ഞു വച്ചിരിക്കുന്നത്. ഇത് മാറ്റാനുള്ള ആർജ്ജവം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാവണമെന്ന് കിഫ ചെയർമാൻ ശക്തമായി ആവശ്യപ്പെട്ടു.

കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് നിര്യാതനായി

Image
കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് സ്വദേശി നൗഫൽ വെള്ളികുളത്ത് (40) മഞ്ഞപ്പിത്ത ബാധയെ തുടർന്ന്  നിര്യാതനായി. പിതാവ്‌: ഇബ്രാഹിം,  മതാവ്‌ നബീസ.  ഭാര്യ:  ഷഹരിയ,  മക്കൾ: ഷാലിമ മർജ്ജാൻ, അക്ഷർ റൊഷൻ.  സഹോദരങ്ങൾ:  നജ്മൽ, അജ്മൽ, ഫൈസൽ, നൗഷിദ   കൂരാച്ചുണ്ട് അങ്ങാടിയിൽ  തീരെ അവശനായി കിടക്കുന്ന നിലയിൽ  നൗഫലിനെ കണ്ടെത്തിയതിനെ തുടർന്ന്  കൂരാച്ചുണ്ട് പോലീസ്, കൂരാച്ചുണ്ട്  P H C എന്നിവരുടെ സഹായത്തോടെ മെഡിക്കൽ കോളേജിൽ പത്തു ദിവസം മുൻപ് അഡ്മിറ്റ് ചെയ്തതായിരുന്നു  വൈകിട്ട് കൂരാച്ചുണ്ടു ജുമാ മസ്ജിദിൽ ഖബറടക്കം