Posts

Showing posts from March, 2025

നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച സംഭവം; പൊട്ടിയത് ഉ ഗ്രശേഷിയുള്ള ഗുണ്ട് പടക്കങ്ങൾ, രണ്ട് പേർക്കെതിരെ കേസ്

Image
നാദാപുരം: പേരോട് കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. സ്ഫോടനം നടന്ന കാറിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. പേരോട് പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (33), റയീസ് (26) എന്നിവർക്കെതിരെയാണ് കേസെടുത്തത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാവുന്നരീതിയിൽ അശ്രദ്ധമായി സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്ത‌തിനാണ് കേസെടുത്തത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്‌ച രാത്രി ഏഴിന് പേരോട് - ഈയ്യങ്കോട് റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്. പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി തലശേരിയിൽനിന്ന് വസ്ത്രങ്ങളും പടക്കവും വാങ്ങിവരുന്നതിനിടെ വീടിനടുത്ത് വച്ച് കാറിനുള്ളിൽനിന്ന് ഗുണ്ട് കത്തിച്ച് പുറത്തേക്കെറിയുമ്പോൾ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. അപകടത്തിൽ മുഹമ്മദ് ഷഹറാസിന്റെ കൈ പത്തി തകരുകയും റയീസിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷഹറാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഹ...

കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Image
കൽപ്പറ്റ:  കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുൽ (18) ആണ് മരിച്ചത് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.  

പത്തുരൂപയുടെ കാലത്തെ വികസനം പോലു ഇപ്പോഴില്ലാതെ ഇക്കോ ടൂറിസം സെൻ്റർ

Image
✒️ നിസാം കക്കയം   കക്കയം: ടിക്കറ്റുനിരക്ക് പലപ്പോഴായി വർധിപ്പിച്ച് 60 രൂപയിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ടൂറിസം കേന്ദ്രത്തിന് ഒരുവികസനവും സംഭവിച്ചിട്ടില്ല. പതിനഞ്ചുവർ ഷം മുൻപ്, വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ നിർമിച്ച തൂക്കുപാലം വർഷ ങ്ങളായി പൊട്ടിപ്പൊളിഞ്ഞനിലയിലാ ണ്. ഉരക്കുഴിയിലേക്കുള്ള നടപ്പാതയി ലും കാൽനടയാത്ര അതിദുഷ്കരമാണ്. വനംവകുപ്പിന് ഡാം സൈറ്റ് മേഖലയിൽ വാഹനസൗകര്യമില്ലാത്തതും സഞ്ചാരി കളെ ബുദ്ധിമുട്ടിക്കുകയാണ്. ശൗചാ ലയം, ഇരിപ്പിടം പോലുള്ള അടിസ്ഥാ നസൗകര്യങ്ങൾപോലും പൂർണമായി നടപ്പായിട്ടില്ല. പ്രദേശത്ത് മൊബൈൽ ഫോണുകൾക്ക് റെയ്‌ഞ്ചില്ലാത്തതും പ്ര തിസന്ധിയാണ്. ഒട്ടേറെ പരാതികൾക്കു ശേഷം ഡാം സൈറ്റ് മേഖലയിൽ 'ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നിരുന്നെങ്കിലും പൂർണനിലയിൽ പ്രവർത്തനം തുടങ്ങി യിട്ടില്ല. കക്കയംവാലി ടൂറിസംപദ്ധതിക്ക് 2005-ൽ തുടക്കമിട്ടിരുന്നെങ്കിലും തുടർ പ്രവൃത്തികൾ ഉണ്ടായിരുന്നില്ല. 'സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്' ജില്ലയിൽ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കക്കയത്ത് സഞ്ചാരിക ളുടെ എണ്ണത്തിൽ വൻ ഇടിവാണ് സം ഭവിച്ചിരിക്കുന്നത്. തൊട്ടടുത്ത വിനോ ദസഞ്ചാ...

ചെറിയ പെരുന്നാളിന് ഒത്തുകൂടി ഉരുൾ കവർന്ന ഓർമകളോടെ ,യാത്രപറയാതെ പോയവർക്കായി.

Image
(ചെറിയ പെരുന്നാൾ നമസ്കാരത്തിനു ശേഷമാണ് ഇവർ ഉറ്റവരുടെ ഓർമകളുറങ്ങുന്ന മണ്ണിലേക്കെത്തിയത്.) മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർ ചൂരൽമല ജുമാ മസ്‌ജിദിൽ നമസ്‌കരിച്ച ശേഷമാണു പുത്തുമലയിലെ പൊതുശ്‌മശാനത്തിലേക്കെത്തിയത് ചൂരൽമല (വയനാട്) . പ്രിയപ്പെ ട്ടവരെ അടക്കം ചെയ്ത്‌ പുത്തുമലയിലെ ആ മണ്ണിലേക്കു കല ങ്ങിയ കണ്ണുകളുമായി അവർ വി ണ്ടുമെത്തി. ഉറ്റവരുടെ ഓർമകൾ ക്കു മേൽ നാട്ടിയ മീസാൻ കല്ലു കൾ കെട്ടിപ്പിടിച്ച് അവർ വിതു മ്പി. മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തെ അതിജീവി ച്ചവരുടെ ചെറിയ പെരുന്നാൾ ഉരുൾ കവർന്ന ഓർമകളുടെ വി ണ്ടെടുപ്പായി. ആഘോഷങ്ങളിൽ സജീവമായി ഉണ്ടാകേണ്ടിയിരു ന്ന പലരും ഇനിയില്ലെന്ന യാഥാർഥ്യം അവർക്കിനിയും ഉൾക്കൊ ള്ളാനായിട്ടില്ലെന്നു തെളിയിക്കു ന്നതായിരുന്നു ഇവിടെക്കണ്ട കാ ഴ്ചകൾ. ദുരന്തത്തിനു ശേഷം പലയിട ങ്ങളിലേക്കായി ചിതറിത്തെറിച്ച വർ ചൂരൽമല ജുമാ മസ്‌ജിദിൽ നമസ്കരിച്ച ശേഷമാണു പുത്തു മലയിലെ പൊതുശ്മശാനത്തി ലേക്കെത്തിയത്. വലിയ ആഘോഷം നടക്കേണ്ടിയിരുന്ന ചൂരൽമലയിലും മുണ്ടക്കൈയി ലും വിങ്ങുന്ന മനസ്സോടെ എല്ലാ വരും പരസ്‌പരം ആശംസകൾ നേർന്നു. ആഘോഷം ആശംസ കൾ മാത്രമാക്കി അവർ പരിമിതപ്പെടുത്തിയിരുന്നു. ...

പെരുന്നാൾദിനത്തിൽ പ്രാർഥനാനിർഭരം പുത്തുമല

Image
(പെരുന്നാൾ നമസ്ക്കാരത്തിനുശേഷം പുത്തുമലയിലെ ഉറ്റവരുടെ കബറിടത്തിൽ പ്രാർഥിക്കുന്ന കളത്തിങ്കൽ നൗഫൽ. ഭാര്യയും കുട്ടികളും ഉൾപ്പെടെ  കുടുംബാംഗങ്ങളെയാണ് നൗഫലിന് ഉരുൾപൊട്ടലിൽ നഷ്ടമായത്) യാത്രപറയാതെ പോയവർക്കായി മനമുരുകി പ്രാർഥന പുത്തുമല : നാടൊഴുകിപ്പോയ ഉരുൾപൊട്ടലിൽ യാ ത്രപറയാതെ പോയവർ ക്കായി പ്രാർഥിക്കാൻ പ്രി യപ്പെട്ടവർ എത്തിക്കൊണ്ട യിരുന്നു. കബറിടത്തിനരികിൽ അവർ ഉള്ളുരുകി പ്രാർഥിച്ചു. സ്നേഹവും വിടപറഞ്ഞുപോയ തിന്റെ വേദനയും കണ്ണീരായും വിതുമ്പലായും മാറി. ഉറ്റവരെ നഷ്ടപ്പെട്ട നാലു വയസ്സുകാരി നൈസ് മോൾ പിതാവ് ഷാജഹാന്റെയും സഹോദരി ഫൈസയുടെ യും കബറിടത്തിൽ ചുംബിച്ചു. ശേഷം മൈലാഞ്ചിച്ചെടികൾ നനച്ചു. വേദനകൾ ഉള്ളിലൊ തുക്കി നൗഫലും മുഹമ്മദ്ഹാ നിയുമെല്ലാം കൈകൾ ചേർത്തുപിടിച്ച് പ്രാർഥിച്ചു. മൃതിയു ടെ താഴ്വാരം പ്രാർഥനയുടെ സം ഗമഭൂമിയായി. ഉരുൾപൊട്ടലിൽ പലവ ഴി ചിതറിപ്പോയവർ തമ്മിൽ കണ്ട ങ്കിലും മുൻപ ത്തെപ്പോലെ തമ്മിൽ കെട്ടി പിടിച്ച് പെരു ന്നാൾ ആശം സിക്കാനോ, ചിരിക്കാനോ ഒന്നും ആർക്കും കഴിഞ്ഞില്ല. പെരു ന്നാൾ ആശംസയും സൗഹൃദവു മെല്ലാം ഒരു ഹസ്തദാനത്തിലൊ തുങ്ങി.. “പ്രിയപ്പെട്ടവരോടൊപ്പമുള്ള കഴിഞ്ഞ വർഷത്തെ പെരുന്നാ ളിൻ്റെ ഓർമ്മകൾ മാത്...

ഒരു ടൂറിസം കേന്ദ്രത്തിൽ രണ്ടുടിക്കറ്റ്

Image
✒️ നിസാം കക്കയം   കൂരാച്ചുണ്ട് :  കക്കയം ഡാംസൈറ്റ് മേഖല കേന്ദ്രീ കരിച്ച് കെഎസ്ഇബിയുടെ കീഴിലുള്ള ഹൈഡൽ ടൂറിസവും, വനംവകുപ്പിൻ്റെ കീഴിലുള്ള ഇക്കോടൂറിസവുമാണ് പ്രവർ ത്തിക്കുന്നത്. രണ്ടുവകുപ്പും ടിക്കറ്റുനി രക്ക് ഏർപ്പെടുത്തിയതോടെ വരുന്ന സഞ്ചാരികൾ വലിയതുക കൊടുക്കേണ്ട സാഹചര്യമാണ്. ണ്. കെഎസ്ഇബിക്കുകീ ഴിലുള്ള ഹൈഡൽ ടൂറിസം സെന്ററിൽ കഴിഞ്ഞ ഒൻപതുവർഷമായി 20 രൂപ തന്നെയാണ് ടിക്കറ്റുനിരക്ക്. ഹൈഡ ലിനുകീഴിലുള്ള മറ്റ് ടൂറിസംസെന്ററുക ളിൽ 40 രൂപ ഈടാക്കുമ്പോഴും കക്കയ ത്ത് രണ്ടുവകുപ്പുകളുടെ ടിക്കറ്റുള്ളതിനാ ലാണ് പകുതിത്തുക ടിക്കറ്റുനിരക്ക് വെ ച്ചത്. വനം, ഹൈഡൽ ടൂറിസം വകുപ്പു കൾ ഏകീകരിച്ച് ഡാംസൈറ്റിൽ ഒരുടി ക്കറ്റ് നൽകുന്ന സൗകര്യമൊരുക്കണമെ ന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കു ന്നുണ്ടെങ്കിലും നടപ്പായിട്ടില്ല.

കക്കയം ഇക്കോ ടൂറിസം സെൻ്ററിൽ പത്തുമാസത്തിനിടെ രണ്ടാമത്തെ വർധന

Image
✒️ നിസാം കക്കയം  കൂരാച്ചുണ്ട് : വനംവകുപ്പിൻ്റെ  കക്കയം ഇക്കോടൂറിസം സെൻറർ പ്രവേശനഫീ സ് വീണ്ടും വർധിപ്പിച്ചത് പിൻവലിക്കണ മെന്ന ആവശ്യം ശക്തമാകുന്നു. അടി സ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാതെ പത്തുമാസത്തിനിടെ രണ്ടാംതവണയും ടിക്കറ്റുനിരക്ക് വർധിപ്പിച്ചതാണ് പ്രതി ഷേധത്തിന് കാരണമാകുന്നത്. ഇക്കോ ടൂറിസത്തിൻ്റെ തുടക്കസമയ ത്ത് പത്തുരൂപയായിരുന്നു പ്രവേശന ഫീസായി ഈടാക്കിയിരുന്നത്. പിന്നീട് പലതവണയായി വർധിപ്പിച്ച് ടിക്കറ്റുനി രക്ക് 40 രൂപവരെ എത്തിയിരുന്നു. കഴി ഞ്ഞ മേയിലാണ് ടിക്കറ്റുനിരക്ക് 50 രൂ പയാക്കി വർധിപ്പിച്ചത്. അതുകഴിഞ്ഞ് പത്തുമാസം പോലും ആകുന്നതിനുമുൻ പാണ് മുതിർന്നവരുടെ പ്രവേശനഫീസ് 50 രൂപയിൽനിന്ന് 60 രൂപയും കുട്ടികളു ടെ നിരക്ക് 30 രൂപയിൽനിന്ന് 40 രൂപയു മാക്കി വർധിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പുതുക്കിയനിരക്ക് പ്രാബല്യ ത്തിൽവരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഹൈഡലിന്റെറെ ടിക്കറ്റും, പാർ ക്കിങ് ടിക്കറ്റുംകൂടിയാകുമ്പോൾ ഒരുസ ഞ്ചാരിക്ക് ടിക്കറ്റിനത്തിൽമാത്രം നൂറിൽ കൂടുതൽ രൂപ നൽകേണ്ട സാഹചര്യ മാണുള്ളത്

നഴ്‌സുമാരോടുള്ള അവഗണന ഇങ്ങനെയും

Image
ഇന്ത്യയിലെ മികച്ച നഴ്‌സുമാർക്ക്  രാഷ്ട്രപതി നൽകുന്ന ഫ്ലോറൻസ് നൈറ്റിം ഗേൽ അവാർഡ് നിർണയ സമിതിയിൽ നാലുവർഷമായി കേരളത്തിൻ്റെ പ്രതിനിധിയില്ല കോഴിക്കോട്: ഇന്ത്യയിലെ മികച്ച നഴ്‌സുമാർക്ക് രാ ഷ്ട്രപതി നൽകുന്ന ഫ്ലോറൻസ് നൈറ്റിം ഗേൽ അവാർഡ് നിർണയ സമിതിയിൽ നാലുവർഷമായി കേരളത്തിൻ്റെ പ്രതിനി ധിയില്ല. ഇതുകാരണം 2022-2023 മുതൽ കേരളത്തിൽനിന്നുള്ളവരുടെ അപേക്ഷ കൾ അവാർഡിന് പരിഗണിക്കപ്പെടുന്നില്ല. ഫലത്തിൽ കേരളസർക്കാരിന്റെ അനാസ്ഥമൂലം രാജ്യത്തെ അഭിമാനകര മായ പുരസ്കാരം മലയാളിനഴ്‌സുമാർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നഴ്‌സുമാരോ ടുള്ള ഈ അവഗണനയ്ക്കെതിരേ ട്രെയിൻ ഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരളഘടകം പ്രതിഷേധവുമായി പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. 1972-ൽ നിലവിൽവന്ന ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡാണിത്. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിതന്നെ സമ്മാനിക്കുന്ന രാജ്യത്തെ ആറ് പുര സ്റ്റാരങ്ങളിൽ ഒന്ന്. എല്ലാ സംസ്ഥാന ങ്ങളിൽനിന്നുമുള്ള അവാർഡ് അപേ ക്ഷകളോടൊപ്പം ഇതിനായി ചേരുന്ന ഹെൽത്ത് സെക്രട്ടറിയുടെ നേതൃത്വത്തി ലുള്ള യോഗത്തിന്റെ മിനിറ്റ്സ് കേന്ദ്ര ത്തിലേക്ക് അയക്കണം. അവാർഡ് നിർ ണയത്തിനുമുൻപ് ഈ സമിതി യോഗം ചേ...

പേരാമ്പ്ര പെരുമയുടെ പെരുമ്പറ മുഴക്കി നാളെ മുതൽ പേരാമ്പ്ര ഫെസ്റ്റ്

Image
പേരാമ്പ്ര : പേരാമ്പ്ര പെരുമ എന്നത് സ്ഥിരം ബ്രാന്റായി നിലനിർത്തുന്നതിന് തുടക്കം കുറിക്കുന്ന പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഫെസ്റ്റ് പേരാമ്പ്ര പെരുമക്ക് നാളെ തുടക്കമാവുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 1 മുതൽ 12 വരെ പേരാമ്പ്രയുടെ ദിനരാത്രങ്ങൾക്ക് ഉത്സവഛായ പകർന്ന് പേരാമ്പ്ര പെരുമ നിറഞ്ഞാടും. കലയുടെയും സാഹിത്യത്തിന്റെയും വേദികൾ നാടിനെ പുളകം കൊളളിക്കുമ്പോൾ സാധാരണക്കാരന്റെ ഉല്പന്നങ്ങൾക്ക് വിപണി ഒരുക്കാനും വ്യാപാര മേഖലയെ കൈ പിടിച്ചുയർത്താനും പേരാമ്പ്ര പെരുമ ലക്ഷ്യമിടുന്നു. സർവ്വ മേഖലകളിലുമുള്ള പേരാമ്പ്രയുടെ പെരുമ വിളിച്ചോതി പേരാമ്പ്ര ഇതുവരെ കണ്ടതിനപ്പുറം കാഴ്ചയുടെയും കേൾവിയുടെയും വിസ്‌മിയിപ്പിക്കുന്ന അനുഭവങ്ങളുമായാണ് പേരാമ്പ്ര പെരുമയ്ക്ക് തിരശ്ശീല ഉയരുന്നത്. സിനിമ നാടക സാഹിത്യ കലാ രംഗത്ത് രാജ്യത്തുതന്നെ ശ്രദ്ധിക്കപ്പെട്ട കലാകാരന്മാരും സംഘങ്ങളുമാണ് തങ്ങളുടെ ഏറ്റവും മികച്ച പരിപാടികളുമായി പേരാമ്പ്രയിൽ എത്തുന്നത്. പേരാമ്പ്ര ടി ബി റോഡിൽ കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് പിൻഭാഗത്തായി ഒരുക്കുന്ന പ്രധാന വേദിയിലാണ് കലാ മാമാങ്കത്തിന് കേളികൊട്ടുയരുന്നത്. പേരാമ്പ്ര ഇതുവരെ കാണാത്തെ...

സ്കൂളുകളിൽ അവസാന പീരിയഡ് കളിച്ചുതീർക്കാം;വിദ്യാഭ്യാസ മന്ത്രി

Image
കോഴിക്കോട്: വിദ്യാർഥികൾക്കും അധ്യാപകർക്കും ശാരീ രിക, മാനസിക ഉണർവിനായി ദിവസവും സ്‌കൂൾ സമയത്തിന്റെ അവസാനഭാഗത്ത് പഠനം ഒഴിവാക്കി കായികവിനോദങ്ങൾ ഏർ പ്പെടുത്തും. യോഗയോ മറ്റു വ്യായാമങ്ങളോ സ്‌കൂളുകളിൽ സം ഘടിപ്പിക്കാനുള്ള സാധ്യത തേടുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിവിരുദ്ധ കർമപദ്ധതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ശില്പശാലയിൽ ഉയർന്ന നിർദേശങ്ങൾ അടുത്ത അധ്യ യനവർഷം നടപ്പാക്കും. ലഹരിവിരുദ്ധ ബോധവത്കരണത്തി ന് വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കും. അധ്യാപക-വിദ്യാർഥി -രക്ഷാകർത്തൃബന്ധം കൂടുതൽ ദൃഢമാക്കാൻ സ്‌കൂളുകളിൽ പ്ര ത്യേക പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ അധ്യാ പകർക്ക് പരിശീലനം നൽകും. വിദ്യാർഥികളുടെ മാനസിക സമ്മർ ദം കുറയ്ക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ നടപ്പാക്കും. വിദ്യാർ ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറ യാനുള്ള അന്തരീക്ഷം ഉറപ്പാക്കും -മന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ ഉൾ ക്കൊള്ളാൻ അധ്യാപകർക്ക് പരിശീലനം നൽകും. സ്‌കൂളുക ളിൽ വിവിധ പദ്ധതി നടപ്പാക്കാനുള്ള മൊഡ...

സ്കൂളുകളിൽ അവസാന പീരിയഡ് കളിച്ചുതീർക്കാം;വിദ്യാഭ്യാസ മന്ത്രി

Image
കോഴിക്കോട്: വിദ്യാർഥികൾക്കും അധ്യാപകർക്കും ശാരീ രിക, മാനസിക ഉണർവിനായി ദിവസവും സ്‌കൂൾ സമയത്തിന്റെ അവസാനഭാഗത്ത് പഠനം ഒഴിവാക്കി കായികവിനോദങ്ങൾ ഏർ പ്പെടുത്തും. യോഗയോ മറ്റു വ്യായാമങ്ങളോ സ്‌കൂളുകളിൽ സം ഘടിപ്പിക്കാനുള്ള സാധ്യത തേടുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിവിരുദ്ധ കർമപദ്ധതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ശില്പശാലയിൽ ഉയർന്ന നിർദേശങ്ങൾ അടുത്ത അധ്യ യനവർഷം നടപ്പാക്കും. ലഹരിവിരുദ്ധ ബോധവത്കരണത്തി ന് വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കും. അധ്യാപക-വിദ്യാർഥി -രക്ഷാകർത്തൃബന്ധം കൂടുതൽ ദൃഢമാക്കാൻ സ്‌കൂളുകളിൽ പ്ര ത്യേക പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ അധ്യാ പകർക്ക് പരിശീലനം നൽകും. വിദ്യാർഥികളുടെ മാനസിക സമ്മർ ദം കുറയ്ക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ നടപ്പാക്കും. വിദ്യാർ ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറ യാനുള്ള അന്തരീക്ഷം ഉറപ്പാക്കും -മന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ ഉൾ ക്കൊള്ളാൻ അധ്യാപകർക്ക് പരിശീലനം നൽകും. സ്‌കൂളുക ളിൽ വിവിധ പദ്ധതി നടപ്പാക്കാനുള്ള മൊഡ...

ചക്കിട്ടപാറയിൽ കുരങ്ങുശല്യം രൂക്ഷം; കർഷകർക്കു ദുരിതം

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ : പഞ്ചായത്തിലെ, 2,3, 7 വാർഡുകളിൽ വനാതിർ ത്തിയിലും മുത്തേട്ടുപുഴ, ഓനിപ്പുഴകളുടെ തീരങ്ങളിലുമുള്ള മരങ്ങളിൽ നിന്നു കൃഷി ഭൂമികളിലെ തെങ്ങുകളിലേക്കും മരങ്ങളിലേ ക്കും കുരങ്ങുകൂട്ടം എത്തുന്നത് കർഷകർക്ക് ദുരിതമാകുന്നു. വനഭൂമിയിലെ മരങ്ങളിൽ നിന്നു കൃഷിയിടങ്ങളിലെ മരങ്ങളിലേക്കു ചാടിയാണ് കുരങ്ങുകൾ എത്തുന്നത്. കൃഷിയിടങ്ങളിൽ കരിക്ക്,വാഴ, കൊക്കോ, ഇടവിള കൃഷി കൾ ഉൾപ്പെടെ കുരങ്ങുകൾ വ്യാ പകമായി നശിപ്പിക്കുകയാണ്. തെങ്ങിൽ നിന്നു കരിക്ക് പിഴുതെ ടുത്ത് നശിപ്പിക്കുന്നതിനാൽ കർ ഷകർക്ക് തേങ്ങ വിളവെടുക്കാൻ ലഭിക്കുന്നില്ല. കുരങ്ങുകൾ കുട്ട ത്തോടെ എത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും പ്രശ്നമാകുന്നു . വനാതിർത്തിയിലെ മുത്തേട്ടു പുഴയോരത്ത് താമസിക്കുന്ന കർ ഷകരാണ് പ്രധാനമായും കുര ങ്ങുകളുടെ പ്രശ്ന‌ം നേരിടുന്നത്. ആലമ്പാറ, കാട്ടിക്കുളം, ഉണ്ടം മൂല, വലിയകൊല്ലി, അമ്പാട്ട്പടി, വട്ടക്കയം എന്നീ മേഖലകളിലെ ഒട്ടേറെ കർഷകർ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകി യെങ്കിലും നടപടിയെടുത്തിട്ടില്ല. പെരുവണ്ണാമുഴി വട്ടക്കയത്തെ ഭിന്നശേഷിക്കാരനായ മഠത്തിനകത്ത് എം.എ.ജോൺസൺ വീടിന്റെ മുറ്റത്തെ തെങ്ങ്, കുരങ്ങന്മാരുടെ ശല്യം കാരണം മു...

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് കക്കയം മഹല്ലിൽ ഈദുഗാഹുകൾ

Image
കൂരാച്ചുണ്ട് : ലഹരിക്കെതിരെ സന്ദേശവും, പ്രതിജ്ഞയുമെടുത്ത് കൂരാച്ചുണ്ടു പഞ്ചായത്തിലെ കക്കയം മഹല്ലിൽ  ഈദ് ഗാഹുകൾ. പെരുന്നാൾ നിസ്കാരത്തിനു മുമ്പ് പള്ളികളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും, നിസ്കാ ശേഷം എല്ലാ മഹല്ലുകളിലും, ഈദ് ഗാഹുകളിലും വിശ്വാസികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു

ലഹരിക്കെതിരെ കത്തോലിക്കാ കോൺഗ്രസ് ജനകീയ പ്രതിരോധ സദസ്സ് നടത്തി

Image
✒️ ജോബി മാത്യു  കല്ലാനോട് :  യുവജനതയെ വഴിതെറ്റിച്ച് അവരുടെ ആരോഗ്യ വും സർഗാത്മകശേഷിയും അപകടത്തിലാക്കുന്ന ലഹരിമരുന്നിനെതിരെ സുശക്തമായ പ്രതിരോധം തീർക്കണമെന്ന് കല്ലാ നോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ പറഞ്ഞു കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതി രോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് നരിക്കുഴി ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി ക്കൊടുത്തു. ജോൺസൺ മാളിയേക്കൽ, നിമ്മി പൊതിയിട്ടേൽ, ലൗലി തടത്തിൽ പ്രസംഗിച്ചു

കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ വരും ; ഇ ടെൻഡർ നടപടികൾ ആരംഭിച്ചു

Image
(കക്കയം ഡാം സൈറ്റിൽ മാസങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്ന ഭക്ഷണശാല) ✒️ നിസാം കക്കയം കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയം ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക് പരിഹാരമാവുന്നു. മേഖലയിൽ മുൻപ് ഉണ്ടായിരുന്ന ഭക്ഷണശാലകൾ പൂട്ടിയതിനെത്തുടർന്ന് പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പത്രങ്ങൾ വാർത്ത നൽകിയിരുന്നു. കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാലപോലും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഹൈഡൽ ടൂറിസം കേ ന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണ ശാല നടത്തുന്നതിനായി ടെൻ ഡർ വിളിക്കാൻ വലിയതുക ഏർ പ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുമെത്താറില്ല. വന്യമൃഗശല്യവും കാലാവസ്ഥാ പ്രതികൂലമായ സാഹചര്യങ്ങളി ലും ടൂറിസം കേന്ദ്രങ്ങൾ അടച്ചി ടുമ്പോഴും ടെൻഡർതുകയിൽ കുറവുവരുത്താൻ അധികൃതർ തയ്യാറാകാത്തതും ഭക്ഷണശാ ലകൾ ഏറ്റെടുക്കാൻ ആളുകൾ തയ്യാറാവാത്തതിൻ്റെ കാരണമാ യിരുന്നു. ഭക്ഷണശാലകൾ തുറന്ന് പ്ര വർത്തിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഇ ടെൻഡർ വെച്ചി ട്ടുണ്ടെന്ന് ഹൈഡൽ ട...

കക്കയം ഇക്കോ ടൂറിസം സെന്ററിലെ ടിക്കറ്റ് നിരക്ക് വർധനയിൽ പ്രതിഷേധം

Image
സൗകര്യങ്ങൾ താഴോട്ട്; ടിക്കറ്റ് നിരക്ക് മേലോട്ട്  നാളെ മുതൽ ഒരാൾക്കു പ്രവേശന നിരക്ക് 60 രൂപ ✒️ജോബി മാത്യു  കൂരാച്ചുണ്ട് :   ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഉരക്കുഴി വെള്ളച്ചാട്ടം കാണുന്നതിനു വനം വകുപ്പി ന്റെ ഇക്കോ ടൂറിസം സെന്ററിൽ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ച തിൽ പ്രതിഷേധം ഉയരുന്നു. ഉരക്കുഴി മേഖലയിൽ ടൂറിസ്‌റ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വർഷംതോറും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയാണെ ന്നാണ് പരാതി. വർഷങ്ങൾക്ക് മുൻപ് 10 രൂപ ആയിരുന്നു ടിക്കറ്റ് നിരക്ക് കഴിഞ്ഞ മേയിലാണ് 40 രൂപയിൽ നിന്ന് 50 രൂപയാക്കിയത്. നാളെ മുതൽ ഒരാൾക്ക് 60 രൂപയായി വർ ധിക്കും. ജില്ലാ ഫോറസ്‌റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ തീരുമാന പ്രകാരമാണ് ടിക്കറ്റ് ചാർജ് വർധന. കക്കയം മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായതി നാൽ മറ്റ് ഇക്കോ ടൂറിസം സെന്റ റിൽ ഉള്ളതിനെക്കാൾ 10 രൂപ അധികം സാങ്ച്വറി ഫീസായി ഈടാക്കുന്നുണ്ട്. മലബാർ വന്യ ജീവി സങ്കേതമായി അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപ് വനം വകുപ്പ് സാങ്‌ച്വറി ഫീസ് ഈടാക്കുന്നതിലും പരാതിയുണ്ട്. വനം വകുപ്പിന്റെയും കെഎ സ്ഇബിയുടെയും ടൂറിസം പദ്ധതികളിൽ ഒരേ സെന്ററിൽ 2 തരം ടിക്കറ്റ...

ശവ്വാൽ പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

Image
കോഴിക്കോട്:ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ തിങ്കളാഴ്‌ച ഇദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.

ബാലുശ്ശേരി നിയോജകമണ്ഡലം പട്ടയ അസംബ്ലി ചേർന്നു

Image
കൂരാച്ചുണ്ട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി കെ.എം. സച്ചിൻദേവ് എംഎൽഎയു ടെ അധ്യക്ഷതയിൽ നടന്നു. കാന്തലാട്, കോട്ടൂർ, കൂരാച്ചുണ്ട്, ഉള്ളിയേരി, അത്തോളി, നടുവണ്ണൂർ തുടങ്ങിയ വി ല്ലേജിലെ പട്ടയപ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാനും തുടർനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. കോട്ടൂർ വില്ലേജിലെ കുന്നാരംവള്ളി ലക്ഷംവീട് ഉന്നതി, നടുവണ്ണൂർ വില്ലേജിൽ കുറ്റിയുള്ളതിൽ, വില്ലുനിമല, പാറക്കൽ മീത്തൽ ഉന്നതി, കാന്തലാട് ഒറങ്കൊക്കുന്ന് ഉന്നതി, മണ്ഡോപാറ ഉന്നതി, തലയാ ട് ഉന്നതി, ഉള്ളിയേരി ആരു മ്പമല, കൂരാച്ചുണ്ട് കല്ലാനോ ട് നാലുസെന്റ് ഉന്നതി എന്നി വിടങ്ങളിലെ പട്ടയപ്രശ്നങ്ങൾക്കും പരിഹാരം കാണും.ഭൂരേഖാ തഹസിൽദാർ സി. സുബൈർ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.കെ. അനിത, ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.കെ. അമ്മദ്, രൂപലേഖ കൊമ്പിലാട്, വി.എം. കുട്ടി കൃഷ്ണൻ, സി. അജിത, ടി.പി. ദാ മോദരൻ, സി.എച്ച്. സുരേഷ്, ഇന്ദിര ഏറാടിയിൽ, വില്ലേജ് ഓഫീസർമാർ, തദ്ദേശ സ്വ യംഭരണവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മകളുടെ ഫീസടയ്ക്കാൻ ഓട്ടോ വിറ്റു ; കാരണമറിഞ്ഞ കോളേജ് അധികൃതർ , ഓട്ടോ തിരിച്ചുവാങ്ങി നൽകി കോളേജ്.

Image
ജീവിതമാർഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛൻ്റെ മനസ്സുവായിക്കാൻ ഗോകുൽ എന്ന കോളേജ് ചെയർമാന് ഒരുനിമിഷംപോലും വേണ്ടിവന്നില്ല. അച്ഛനെയും മകളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. വിറ്റ ഓട്ടോ മടക്കിവാങ്ങി നൽകി. കുട്ടിയുടെ പഠനം സൗജന്യവുമാക്കി.   കാഞ്ഞിരപ്പള്ളി ചേനപ്പാടി ഹിന്ദുസ്ഥാൻ ഫാർമസി കോളേജിലെ ബിഫാം വിദ്യാർഥിനിയായ മകൾക്ക് ഫീസടയ്ക്കാൻ വഴിയില്ലാതെ വന്നതോടെയാണ് മുണ്ടക്കയം നെന്മേനി മുത്തുഭവനിലെ എം.എം. സോമൻ ഓട്ടോ വിൽക്കാൻ തീരുമാനിച്ചത്. കൂട്ടുകാരൻ ലൈജു പി. ജോണിന് വണ്ടി വിറ്റു. ഒരു ഇളവുമാത്രം ചോദിച്ചു. വണ്ടി വാടകയ്ക് ഓടാൻ തരണം. സമ്മതവും കിട്ടി. നേരേ കോളേജിലേക്ക്. കൗണ്ടറിൽ പണമടയ്ക്കുമ്പോൾ അക്കൗണ്ടന്റ് ജി.ശ്രീകുമാറിനോട് താൻ പണം കണ്ടെത്തിയ വഴി ചെറുതായൊന്ന് സൂചിപ്പിച്ചു. മകൾക്ക് ഇക്കാര്യമൊന്നും അറിയില്ലെന്നും പറഞ്ഞു. ശ്രീകുമാറിന് മനസ്സുനൊന്തു. അദ്ദേഹം ഈ വിവരം കോളേജ് ചെയർമാൻ ജി. ഗോകുലിനെ അറിയിച്ചു. കോളേജ് ജീവനക്കാരെ അയച്ച് സോമൻ് ഓട്ടോ മടക്കിവാങ്ങാനുള്ള ഏർപ്പാട് ഗോകുലിന്റെ നേതൃത്വത്തിൽ ചെയ്‌തു. പിന്നീട്, കോളേജ് അധികൃതർ അറിയിച്ചതനുസരിച്ച് സോമനും മകളും കോളേജിലെത്തിയപ്പോൾ ലൈജുവും ഓഫീസിലുണ്ട്. എല്ലാവർക്കും അദ്...

റോഡ് പുനർനിർമിക്കാൻ ഫണ്ട് വേണം

Image
പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിലെ താമര മുക്കിൽ നിന്ന് തിമിരിപ്പാലം വരെയുള്ള റോഡ് വീതികൂട്ടി പുനർനിർമിക്കാൻ ഫണ്ടിനാ യി ജനങ്ങളുടെ കാത്തിരിപ്പ്. പാത വീതികൂട്ടി പുനർനിർമിക്കാനായി റോഡിന്റെ ഇരു വശങ്ങളിലുമുള്ള 50-ഓളം സ്ഥലമുടമകൾ സ്ഥലം സൗജന്യമായി പഞ്ചായത്തിന് വിട്ട് നൽകിയിട്ടുണ്ട്. ഇതനുസരി ച്ച് മതിലുകളും ഗേറ്റുകളുമെ ല്ലാം പൊളിച്ച് വീതികൂട്ടിക്കഴി ഞ്ഞു. നാലുമീറ്റർ റോഡ് എട്ട് മീറ്ററാക്കുകയാണ് ലക്ഷ്യം. പന്നിക്കോട്ടൂർ പുഴയിൽ തി മിരിപ്പാലം വീതികൂട്ടി പുനർ നിർമിക്കുന്നപ്രവൃത്തികൾ നടക്കുകയാണ്. നേരത്തെ ചെറിയ വാഹനങ്ങൾപോകു ന്ന വീതികുറഞ്ഞ പാലം മാത്ര മാണ് ഉണ്ടായിരുന്നത്. പുതി യപാലം യാഥാർഥ്യമാകുന്ന തോടെ വലിയ വാഹനങ്ങൾ ക്ക് കടന്നുപോകാൻ കഴിയും. റോഡ് പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യം സമർപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്തംഗം കെ.എ. ജോസുകുട്ടി ടി.പി. രാമകൃഷ്ണൻ എംഎൽഎക്ക് നിവേദനം നൽകിയപ്പോൾ റോഡിന് കിഫ്ബി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമം നടത്താമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. എത്രയും വേഗം ഫണ്ട് അനുവദിച്ച് കിട്ടിയാൽ വീതികൂട്ടിയ റോഡ് യാഥാർഥ്യമാക്കാനാകും. പാതയ്ക്...

കോഴിക്കടകളിലെ മാലിന്യനീക്കം മുടങ്ങി... നാടാകെ ദുർഗന്ധം വലഞ്ഞ് വ്യാപാരികൾ

Image
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: ജില്ലയിലെ കോഴിക്കടക ളിൽനിന്നുള്ള മാലിന്യം ശേഖരിക്കൽ മുടങ്ങിയത് വ്യാപാരികളെ പ്രതിസ ന്ധിയിലാക്കി. താമരശ്ശേരി കട്ടിപ്പാറയി ലെ ഫ്രഷ് കട്ട് എന്ന സ്ഥാപനമാണ് ജില്ലയിലെ കോഴിക്കടകളിൽനിന്ന് മാ ലിന്യം ശേഖരിച്ച് സംസ്കരിക്കാൻ കൊ ണ്ടുപോയിരുന്നത്. ഈയാഴ്ച മൂന്നുദിവസം കഴിഞ്ഞി ട്ടും മാലിന്യമെടുത്തിട്ടില്ലെന്ന് പേരാ ബ്രയിൽ കേരള ചിക്കൻ കട നടത്തു ന്ന ടി.കെ. പ്രകാശൻ പറഞ്ഞു. പേരാ മ്പ്ര, ചെറുവണ്ണൂർ, മുയിപ്പോത്ത്, എര വട്ടൂർ, പന്നിമുക്ക്, ചക്കിട്ടപാറ, കടിയ ങ്ങാട്, കൂരാച്ചുണ്ട്, മുളിയങ്ങൽ തുട ങ്ങിയ സ്ഥലങ്ങളിലെ ചിക്കൻകടകളി ലെല്ലാം മാലിന്യം കുന്നുകൂടുകയാണ്. കടകൾക്ക് സമീപം തന്നെ താത്കാലി കമായി ഇതുസൂക്ഷിക്കുന്നതിനാൽ ദുർഗന്ധംപരക്കുകയാണ്. റംസാൻമാ സമായതിനാൽ കൂടുതൽ കോഴിയി റച്ചിവിൽപ്പന നടക്കുന്ന സമയം കൂടി യാണിത്. ചില കടക്കാരൊക്കെ സ്വ ന്തംനിലയിൽ മാലിന്യം കുഴിച്ചുമൂടിയാ ണ് പ്രശ്നത്തിന് താത്കാലികപരിഹാ രം കണ്ടത്. പഞ്ചായത്തുകളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ കരാർപ്രകാരമാ ണ് മാലിന്യനീക്കത്തിന് സംവിധാനമു ണ്ടാക്കിയിരുന്നത്. ഒരുകിലോ മാലിന്യം എടുക്കാൻ 4.50 രൂപ നൽകണം. നേരത്തേ എല്ലാദിവസവും ലോഡ് കൊണ്ടുപോയി...

മലയോര ഹൈവേ കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രവൃത്തിക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം

Image
✒️ ജോൺസൺ പൂകമല കൂരാച്ചുണ്ട്:  കേരള സർക്കാരിൻ്റെ സ്വപ്‌ന പദ്ധതിയായ മലയോര ഹൈവേയുടെ പനങ്ങാട് പഞ്ചായത്തിലുൾപ്പെട്ട തലയാട് പടിക്കൽവയൽ മുതൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉൾപ്പെട്ട ഇരുപത്തെ ട്ടാംമൈൽ വരെയുള്ള റോഡിൻ്റെ പ്രവർത്തി പുരോഗമിക്കുന്നു. തലയാട് മുതൽ ഇരുപത്തഞ്ചാം മൈൽ വരെയുള്ള ഭാഗത്തെ റോഡിന്റെ ടാറിംഗ് പ്രവർത്തി നടത്തിവരികയാണ്. 50 കോടി രൂപ ചെലവഴിച്ചുകൊണ്ട് 6.7 - കിലോമീറ്റർ ദൂരത്തിലുള്ള പ്രവർത്തിയാണ് നടന്നു വരുന്നത്. ഇതിൽ പാലം, കൽവെർട്ടുകൾ, - റോഡിൻ്റെ സംരക്ഷണഭിത്തി നിർമാണം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.. എന്നാൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരുപത്തെട്ടാംമൈൽ മുതൽ പൂവത്തുംചോല വരെയും കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ഒഴികെ കൂരാച്ചുണ്ട് കള്ളുഷാപ്പ് മുതൽ ചെമ്പ്ര വരെയുള്ള 9.3 കിലോമീറ്റർ റോഡിൻ്റെ ഒരു റീച്ചിലുള്ള എ സ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും പദ്ധതിക്കുള്ള സാങ്കേതികാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരം ഒരു റീച്ചിലാണ് പ്രവർത്തി നടത്തുന്നത്. ഇവിടെ റോഡിനായി സ്ഥലം വിട്ടുനൽകുന്ന വരുടെ അനുമതിപത്രം പൂർണമായും ലഭിക്കുകയും എസ്റ്റിമേറ്റ് നടപടികൾ നടന്നുവരികയുമാണെന്ന് കെആർഎ...

ടൂറിസ്റ്റുകൾക്കു നേരെ വീണ്ടും ഇരുട്ടടിയുമായി കക്കയം വനം വകുപ്പ്.

Image
കക്കയം: കഴിഞ്ഞ നാലു മാസം മുൻപ് 40 രൂപയിൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ച കക്കയം ഉര കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രേവേശന ടിക്കറ്റ് ചാർജ് എപ്രിൽ ഒന്നു മുതൽ വിണ്ടും വർധിപ്പിക്കാനുള്ള വനംവകുപ്പിൻ്റെ നീക്കത്തിനെതിരെ നാട്ടുകാരും, സഞ്ചാരികളും കടുത്ത പ്രതിഷേധത്തിൽ .  ഇരുപത് വർഷം മുൻപ് കക്കയം വനസംരക്ഷണ സമിതിയുടെ നേതൃത്വക്കൽ KSEB യുടെ അധീനതയിൽ ഉള്ള കക്കയം ഡാമിനോട് ചേർന്നുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് 10 രൂപ നിരക്കിൽ ആരംഭിച്ച ടിക്കറ്റ് നിരക്ക് പിന്നിട് 50 രൂപ വരെ ആയി വർധിപ്പിചെങ്കിലും യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളോ, നിലവിലുണ്ടായിരുന്ന തൂക്കുപാലം പോലും പുനരുന്ധരിക്കുകയോ ഉണ്ടായിട്ടില്ല. നാട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് കക്കയം ടൗണിൽ നിന്ന് 9 km അകലെ PWDയുടെ അധീനതയിൽ ഉള്ള കക്കയം വാലി വെള്ളച്ചാട്ടത്തിനടുത്തേക്ക് PWDയിൽ നിന്ന് ഇൻഫർമേഷൻ കൗണ്ടർ എന്ന വ്യാജേന കൗണ്ടർ സ്ഥാപിച്ച് PWDറോഡിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് രാവിലെ 9.മണി മുതൽ 4 pm മണി വരെ ടൂറിസ്റ്റുകളിൽ നിന്ന് ഭീഷണി പെടുത്തിയും, അന്യായമായും പണി പരി വ് പിരിച്ചുവിട്ട കക്കയം വനം സംരക്ഷണ സമിതിയുടെ പേരിൽ വ്യാപകമായി നാളിതുവരെ പിരിച്ചു വരുന്ന...

കൂട്ടാലിട സ്വദേശിയെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

Image
കൂട്ടാലിട : കൂട്ടാലിട സ്വദേശിയായ കെഎസ്ഇബി റിട്ട: ഓവർസിയറെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂട്ടാലിട വടക്കേ കൊഴകോട്ട് വിശ്വനാഥൻ (61) ആണ് പേരാമ്പ്രയിലെ സ്വകാര്യ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ റിട്ടയർമെന്റ്റ് പാർട്ടിക്ക് പോകുകയാണെന്നും പറഞ്ഞു ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം രാത്രി വൈകിയിട്ടും വീട്ടിൽ എത്താത്തതിനെതുടർന്നു ബന്ധുക്കളും പേരാമ്പ്ര പൊലീസും നടത്തിയ അന്വേഷണത്തെ തുടർന്നാണ് കണ്ടെത്തിയത്. കെഎസ്ഇബി തൊട്ടിൽപ്പാലം സെക്ഷനിൽ നിന്നും 2020 ആണ് ഓവർസിയർ ആയി വിരമിച്ചത്. ഭാര്യ ലത (മലയാള ചന്ദ്രിക എൽ.പി സ്‌കൂൾ. കോളിക്കടവ്). മക്കൾആനന്ദ് വിശ്വനാഥ്(അധ്യാപകൻ, സിബി എച്ച്.എസ്സ്.എസ്സ് വള്ളികുന്ന് ), അഭിനന്ദ് വിശ്വനാഥ്. സഹോദരങ്ങൾ പ്രഭാകരൻ, ഇന്ദിര, സുഭാഷിണി(എടച്ചേരി) പരേതനായ ദിനകരൻ. മൃതദേഹം ഇൻക്യുസ്റ്റിനു ശേഷം പോസ്റ്റ് മോർട്ടത്തിനയച്ചു.

കേരള കോൺഗ്രസ് (എം) കല്ലാനോട് മണ്ഡലം കമ്മിറ്റിയുടെ രാജി സ്വീകരിച്ചു

Image
✒️ ജോബി മാത്യു  കൂരാച്ചുണ്ട്:   കേരള കോൺഗ്ര സ് (എം) കല്ലാനോട് മണ്ഡലം കമ്മിറ്റിയുടെ രാജി സ്വീകരിച്ചതാ യും പഞ്ചായത്തിലെ കൂരാച്ചുണ്ട്, കല്ലാനോട് മണ്ഡലം കമ്മിറ്റികൾ ലയിപ്പിച്ച് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയായി പ്രവർത്തിക്കാൻ തീരുമാനിച്ചതായും ജില്ലാ ജന റൽ സെക്രട്ടറി കെ.എം.പോൾ സൺ അറിയിച്ചു. കല്ലാനോട് മണ്ഡലം കമ്മിറ്റിയു ടെ കൈവശമുള്ള എല്ലാ സ്വത്തു ക്കളും, വസ്തുവകകളും കൈകാ ര്യം ചെയ്യാൻ ജില്ലാ സെക്രട്ടറി ജോസഫ് വെട്ടുകല്ലേൽ, പാർട്ടി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബേബ ബേബി പൂവത്തിങ്കൽ എന്നിവരെ ചുമതലപ്പെടുത്തി

ചെമ്പനോടയിൽ കുരങ്ങുകൂട്ടത്തിന്റെ മച്ചിങ്ങയേറിൽ വലഞ്ഞ് ഏലിക്കുട്ടി

Image
വനത്തിൽനിന്ന് ഏലിക്കുട്ടിയുടെ പുരയിടത്തിലേക്കു ചാഞ്ഞുനിൽക്കുന്ന 4 മരങ്ങൾ മുറിച്ചാൽ പ്രശ്‌നം പരിഹരിക്കാം ✒️ ജോബി മാത്യു   ചെമ്പനോട: കഴിഞ്ഞ 6 വർഷമായി കുരങ്ങുകുട്ടത്തിന്റെ തുടർ ച്ചയായ ആക്രമണത്തിൽ ജീവിതം വഴിമുട്ടി രോഗിയും വിധവയു മായ വീട്ടമ്മ. ചക്കിട്ടപാറ പഞ്ചായത്ത് 2 വാർഡിലെ കാട്ടിക്കു ളം ഉണ്ട മൂലയിൽ താമസിക്കുന്ന തുണ്ടത്തിക്കുന്നേൽ ഏലിക്കുട്ടി ജോസ് (75) ആണ് അധികൃതരു ടെ കനിവു തേടുന്നത്. വനഭൂമി യിൽ നിന്നു 30 മീറ്ററോളം ദൂര ത്തിലാണ് ഏലിക്കുട്ടിയുടെ വീട്. വനഭൂമിയിലെ 4 മരങ്ങൾ കൃഷി ഭൂമിയിലേക്കു ചാഞ്ഞാണു നിൽ ക്കുന്നത്. വനത്തിലെ മരത്തിൽ നിന്നു തെങ്ങിൽ കയറി മച്ചിങ്ങ പിഴുതെടുത്ത് വയോധികയെ കുരങ്ങുകൂട്ടം എറിയുന്നതു പതിവാണ്. ഏലിക്കുട്ടിയുടെ ഭർത്താവ് ജോസ് 6 വർഷം മുൻപ് മരിച്ചു. 5 വർഷം മുൻപു വരെ ഏലിക്കുട്ടി കൃഷിയിടത്തിൽ പുരുഷ വേഷത്തിൽ എത്തിയാണ് കുരങ്ങുശല്യം പ്രതിരോധിച്ചിരുന്നത്. അന്ന് ആക്രമിക്കാതിരുന്ന വാനരപ്പട, ഇപ്പോൾ ഏലിക്കുട്ടി വേഷം മാറിയെത്തിയിട്ടും ശല്യം തുടരുകയാണ്. വീടിന്റെ മുറ്റത്തിനടുത്തു മറഞ്ഞ് ഇരിക്കുന്ന കുരങ്ങുകൾ വീട്ടമ്മയുടെ നേരെ പാഞ്ഞുവരുന്നതും ഭീതി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 2 മാസമായി കുരങ്ങ...

കല്ലാനോട് മേഖലയിലേക്ക് ബസുകൾ ട്രിപ്പ് മുടക്കുന്നതിൽ പ്രതിഷേധം

Image
✒️ നിസാം കക്കയം  കൂരാച്ചുണ്ട്:   കോഴിക്കോട് -കൂരാച്ചുണ്ട്-കല്ലാനോട് പെർ മിറ്റുള്ള ബസുകൾ കൂരാച്ചു ണ്ടുവെച്ച് ട്രിപ്പ് മുടക്കുന്നതു കാരണം പ്രദേശത്തെ ജന ങ്ങൾ നേരിടുന്നത് കടുത്ത ദുരിതം. ഞായറാഴ്ച ഉൾപ്പടെ യുള്ള അവധിദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ സർവീസ് അവസാനിപ്പിക്കുന്നതും യാ ത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. രാത്രിസമയങ്ങളിൽ പ്രായ മുള്ളവരെയും സ്ത്രീകളെയും കുട്ടികളെയും വഴിയിലിറക്കിവി ടുന്ന സ്ഥിതിയുമുള്ളതിനാൽ യാത്രക്കാർ പലപ്പോഴും ഓട്ടോ റിക്ഷയിൽ പോകേണ്ട സ്ഥിതിയാണ്. പെർമിറ്റ് പ്രകാരം സർവീസ് നടത്താത്ത ബസുകൾക്കു നേരേ പരാതി കൊടുത്തിട്ടും ആർടിഒ ഉൾപ്പെടെയുള്ള അധികൃതർ അലംഭാവം തുടരുകയാണെന്ന് കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം അരുൺ ജോസ് ആരോപിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കു ന്ന നടപടി തിരുത്താൻ തയ്യാ റാകാത്തപക്ഷം സമരനടപടി lകൾക്ക് നേതൃത്വം കൊടുക്കുമെന്നും മെമ്പർ അറിയിച്ചു.

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Image
  റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന്. അതേസമയം, ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. റമദാൻ 30ഉം പൂർത്തീകരിച്ചാണ് ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുക. മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിപുലമായ സൗകര്യമായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.

ലഹരിക്കെതിരെ ജാഗ്രത സമിതി യോഗങ്ങൾ ആരംഭിച്ചു

Image
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭാഗമായി ഒന്നും രണ്ടുംവാർഡ് ജാഗ്രതാ സമിതിയുടെ യോഗം നടന്നു വാർഡ് മെമ്പർ എൻ.ജെ ആൻസമ്മ അദ്ധ്യക്ഷത വഹിച്ചു ഒന്നാം വാർഡ് മെമ്പർ വിൽസൺ മംഗലത്ത് പുത്തൻപുരയിൽ, എന്നിവരും കൂരാച്ചുണ്ട് പോലീസ് ഉദ്യോഗസ്ഥരായ ശ്രീ രജ്ഞിഷ്, ബാബു, ഷിജു 'വി.എസ് ഹമീദ് ജോർജ് പൊട്ടുകുളത്തിൽ എന്നിവർ സംസാരിച്ചു. '' കുടുംബശ്രീ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഗ്രേസി അഗസ്റ്റിൻ നന്ദി പറഞ്ഞു

നടപ്പാതയിൽ അപകടക്കുഴി

Image
✒️ നിസാം കക്കയം   കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രധാന റോഡിലെ നടപ്പാതയിലുണ്ടായ കുഴി അപകടഭീഷണിയാവുന്നു. സ്കൂൾകുട്ടികളട ക്കം ദിവസവും ആശ്രയിക്കു ന്ന റോഡ് ജങ്ഷനിലാണ് അപകടക്കുഴി. പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, മൃഗാ ശുപത്രി, വില്ലേജ് ഓഫീസ്, രജിസ്ട്രാർ ഓഫീസ് തുടങ്ങി കൂരാച്ചുണ്ടിലെ പ്രധാന സർ ക്കാർ ഓഫീസുകളിലേക്കുള്ള പാതയോരമാണിത്. ഓവുചാലിന്റെ സ്ലാബ് തകർന്ന് മാസങ്ങൾക്കുമുൻ പാണ് കുഴിയുണ്ടായത്. സ്കൂൾകുട്ടികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് കുഴി യിൽ വീണ് ഒട്ടേറെത്തവണ അപകടം പറ്റിയിട്ടുണ്ട്. അപ കടസാധ്യത സംബന്ധിച്ച് ജന ങ്ങൾ പലതവണ പരാതി പറ ഞ്ഞെങ്കിലും അധികൃതർ തി രിഞ്ഞുനോക്കിയിട്ടില്ല. ഉടൻ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി ഡ്രൈവേ ഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എൻ. അനീഷ് ആവശ്യപ്പെട്ടു.

പഠന സന്ദർശനത്തിനെത്തി ജീവൻ രക്ഷകരായി

Image
തൃശ്ശൂർ: നഴ്‌സിങ് പഠനത്തിന്റെ ഭാഗമായുള്ള ഫീൽഡ് സന്ദർശനത്തിനിടെ വീട്ടിൽ ബോധരഹിതയായിക്കിട ന്ന സ്ത്രീയുടെ ജീവൻ രക്ഷിച്ച് ആറു വിദ്യാർഥികൾ. തൃശ്ശൂർ എലൈറ്റ് നഴ്‌സിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥി കളാണ് കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ് പ്രാക്ടിക്കൽ പരിശീലനത്തിനിടെ അപൂർവ രക്ഷാപ്രവർത്തനം നടത്തിയത്. പാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടുത്തുള്ള വീടുകളിലായിരുന്നു വ്യാഴാഴ്ച ഇവരുടെ സന്ദർശനം. വീടുകളിൽ ആരോഗ്യ വിവരങ്ങളന്വേഷിക്കാൻ വിദ്യാർഥിസംഘം പോയി. ഒരു വീട്ടിൽ ആറു വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികളെ മാത്രം കണ്ടു. വീട്ടിൽ വേറെ ആളില്ലേയെന്ന് ചോദിച്ചപ്പോൾ, അമ്മമ്മ മീൻ കഴുകിയ ശേഷം അടുക്കളയിൽ ഉറങ്ങുന്നുണ്ടെന്നായിരുന്നു കുട്ടികളുടെ മറുപടി. സംശയംതോന്നി വിദ്യാർഥികളിലൊരാൾ അടുക്കളയിൽ കയറി. അവിടെ അബോധാവസ്ഥയിൽ കിടക്കുന്നുണ്ടായിരുന്നു പ്രായമായ സ്ത്രീ. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്ന് കണ്ടെത്തി. സമീപത്തെ കടയുടമയുടെ സഹായത്തോടെ ഇവരുടെ മകനെ വിവരം അറിയിച്ച വിദ്യാർഥികൾ സ്ത്രീയെ ഓട്ടോറിക്ഷയിൽക്കയറ്റി അമ്മാടം ഫാമിലി ഹെൽത്ത് സെന്ററിലെത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 21 ആയിരുന്നു. യഥാസമയം മരുന്നു കിട്ടി ഉഷാറായ അ...

ജാനകിക്കാട് വനമേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി

Image
പെരുവണ്ണാമൂഴി : ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി. ഗവേഷണ വിദ്യാർഥിയായ അസീംദിൽഷാദും പക്ഷി നിരീക്ഷകനായ സുധീഷുമാണ് ബ്ലാക്ക് ബാസ് (Black Baza Aviceda leuphotes) m അപൂർവമായ കിളിക്കൊറ്റിയെ കണ്ടെത്തിയത്. പ്രധാനമായും ദക്ഷിണേഷ്യൻ വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ പക്ഷി മഴക്കാടുകളിലും വൃക്ഷവിതാനങ്ങളിലും വസിക്കുന്നവയാണ്. ചെറിയ തോതിലുള്ള പ്രാദേശിക കുടിയേറ്റ സ്വഭാവമുള്ള ഇവയെ കേരളത്തിലെ ചില ഇടങ്ങളിൽ വേനൽക്കാലത്ത് അപൂർവമായി കാണാം. ജാനകിക്കാട് വനമേഖലയിൽ ബ്ലാക്ക് ബാസയെ കണ്ടത്തിയ വിവരം പക്ഷിനിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കു കയാണ്. കോഴിക്കോട് ഫാറുഖ് കോള ജിൽ ഗവേഷണ വിദ്യാർഥിയാ ണ് അസീം ദിൽഷാദ്. ജാനകി ക്കാട് ഇക്കോ ടൂറിസം ഗൈഡും പക്ഷി നിരീക്ഷകനുമാണ് സുധീഷ്. ഗവേഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിനിടയിലാ ണ് അപൂർവ ഇനം പക്ഷിയെ കണ്ടെത്തിയത്.

പെരുവണ്ണാമൂഴി ഡാമിൽ ബോട്ട് സർവീസ് മുടങ്ങിയിട്ട് മാസങ്ങൾ

Image
✒️ ജോബി മാത്യു  പെരുവണ്ണാമുഴി:  മലബാറിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ജലസേചന വകുപ്പിന്റെ പെരുവണ്ണാമുഴി ഡാമിൽ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബോട്ട് സർവീസ് മാസങ്ങളായി മുടങ്ങിയതോടെ ടൂറിസ്റ്റുകൾ നിരാശരായി മടങ്ങുന്നു. 2024 ഓഗസ്റ്റ് മാസത്തിൽ ബോട്ടിങ്ങിന് അനുമതി അവസാനിച്ച ശേഷം സഹകരണ ബാങ്ക് വീണ്ടും ജലസേചന വകുപ്പിന് അപേക്ഷ നൽകി കഴിഞ്ഞ നവംബർ മാസ ത്തിൽ അനുമതി വീണ്ടും നൽകിയിട്ടും സർവീസ് ആരംഭിക്കാത്തതാണ് പ്രശ്നം. ബോട്ടിന്റെ തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിക്കാത്തതാണു വിനോദ സഞ്ചാരികൾക്ക് വിനയാകുന്നത്. 4 മാസം മുൻപ് ബോട്ട് സർവീസ് നടത്താൻ സഹകരണ ബാങ്ക് ജലസേചന വകുപ്പുമായി കരാർ വച്ചി രുന്നു. ഒരു വർഷമാണ് കരാർ കാലാവധി. ബോട്ടിങ് ആരംഭിക്കാത്തതിനാൽ ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ 4 തവണ സഹകരണ ബാങ്കിന് എഗ്രിമെന്റ് ബ്രേക്ക് ചെയ്യാൻ കത്ത് നൽകിയിട്ടും ബാങ്ക് നടപടിയെടുത്തിട്ടില്ല ബോട്ട് സർവീസ് മുടങ്ങിയ തോടെ കഴിഞ്ഞ മാസങ്ങളിലായി ജലസേചന വകുപ്പിനും ലക്ഷങ്ങൾ നഷ്ട‌മാണ്. ബാങ്ക് ബോട്ടിങ് ആരംഭിച്ചില്ലെങ്കിൽ അടിയന്തരമായി തുടർ നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ബാങ്ക് 120 ലക്ഷം രൂപ ചെല വഴിച്ചാണ് 3 വർഷം മുൻപ് ...

മുതുകാട്ടിൽ ബിഎസ്എൻഎൽ നെറ്റ്‌വർക് തകരാർ ടവർ ഗേറ്റിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധം

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ :  കഴിഞ്ഞ ഒരു മാ സത്തോളമായി നിരന്തരം തകരാ റിലാകുന്ന മുതുകാട് ബിഎ സ്എൻഎൽ ടവർ ഗേറ്റിൽ റീത്ത് സമർപ്പിച്ച് നാട്ടുകാരുടെ നേത്യ ത്വത്തിലുള്ള സമര സമിതി പ്രതി ഷേധിച്ചു. കോൾ വിളിക്കാൻ സാ ധിക്കാതെയും ഇന്റർനെറ്റ് ഉപ യോഗിക്കാൻ കഴിയാതെയും മു തുകാട് മേഖലയിലെ 4 വാർഡു കളിലെ നുറുകണക്കിനു ഉപയോ ക്താക്കളാണ് വലയുന്നത്. വൈദ്യുതി നിലച്ചാൽ ടവറിന്റെ പ്രവർത്തനവും മുടങ്ങുന്നത് പതിവാണ്. ബാങ്കുകൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഓൺ ലൈൻ സേവനങ്ങൾ മുടങ്ങുന്ന തും പ്രശ്നമാണ്. ബിഎസ്എൻ എൽ അധികൃതരെ വിവരം അറി യിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടാ കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ടവറിൻ്റെ തകരാർ പരി : ഹരിച്ചില്ലെങ്കിൽ ശക്തമായപ്രക്ഷോഭം സംഘടിപ്പിക്കാൻ നാ ട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു‌. ജോസ് തകരപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രമോദ് ആന്റണി, രമിഷ് പഴുപ്പട്ട, എം.വി.ഷിനോ, സു ഭാഷ് കൊല്ലിയിൽ, സന്തോഷ് പുതിയോട്ടുംകര, കെ.രഞ്ജിനി എന്നിവർ പ്രസംഗിച്ചു.

ചക്കിട്ടപാറ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ: ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ആലോചനയില്ലാതെ നടത്തിയ നിരുത്തരവാദപരമായ പ്രവർത്തനം കൊണ്ട് ഏകദേശം 1.50 കോടിയോളം രൂപ ബാങ്കിന് നഷ്ടമായെന്ന് പഞ്ചായത്ത് മെംബർ ജിതേഷ് മുതുകാട് ആരോപിച്ചു. ബാങ്ക് ഭരണസമിതിയുടെ കെടുകാര്യസ്‌ഥത നിമിത്തം പൊതുജനങ്ങളുടെ പണം നഷ്ടമാകുന്ന സാഹചര്യത്തിൽ ബാങ്ക് ഭരണ സമിതി പിരിച്ചു വിടണം. സംഭവത്തിൽ ഉത്തരവാദികളായ ആളുകൾക്ക് എതിരെ ക്രിമിനൽ കേസെടുത്ത് പണം ഈടാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എം. ടി . യുടെ "കാലം "

Image
കൂരാച്ചുണ്ട്:  എം.ടി. വാസുദേവൻ നായരുടെ തൂലികയിൽ നിന്നും ജന്മമെടുത്ത കഥാപാത്രങ്ങൾ എന്നും മനുഷ്യമനസ്സുകളിൽ നിലനിൽക്കും. കൂരാച്ചുണ്ട് ജവഹർ വായനശാലയുടെ നേതൃത്വത്തിൽ നടന്ന എം. ടി . യുടെ "കാലം " എന്ന നോവലിന്റ പുസ്തകചർച്ച ഉത്ഘാടനവും , അഖില കേരള വായന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു

വികസനകാര്യം ആൻറണി പുതുകുന്നേലിന്‌

Image
കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പതിമൂന്നാം വാർഡ് മെമ്പർ ആൻറണി പുതുകുന്നേൽ (സണ്ണി) തിരഞ്ഞെടുക്കപ്പെട്ടു.  മുമ്പ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്നും ഓകെ അമ്മദ് രാജി വെച്ച്  പ്രസിഡണ്ട് ആയ ഒഴിവിലേക്കാണ് ആന്റണി പുതുകുന്നേൽ സ്ഥാനാരോഹിതനായത്.

പൊതുജനരോഗ്യ സമിതി യോഗം ചേർന്നു.

Image
കൂരാച്ചുണ്ട്: പൊതുജനരോഗ്യ നിയമത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് തല പൊതുജനരോഗ്യ സമിതി ചേർന്നു. കക്കയം പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നൗഷാദ് സ്വാഗതം പറഞ്ഞു. പൊതുജനരോഗ്യ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർ എ. സി അരവിന്ദൻ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷാനവാസ് ഇ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനു സി മാത്യു,വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. കാർത്തിക കെ വി, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. സനിന മജീദ് എന്നിവർ സംസാരിച്ചു.  ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഫാമുടമകളുടെയും, തോട്ടം ഉടമകളുടെയും യോഗം വിളിച്ചു ചേർക്കാനും, മഴക്കാല രോഗ മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങാനും തീരുമാനിച്ചു.

വിൻസി തോമസ് വൈസ് പ്രസിഡണ്ടായി അധികാരമേറ്റു

Image
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി യു ഡി എഫിന്റെ സ്ഥാനാർഥി വിൻസി തോമസ് നാലിനെതിരെ എട്ട് വോട്ടുകൾ നേടി വിജയിച്ചു.   സ്വതന്ത്രൻ അരുൺ ജോസിന്റെ വോട്ടും വിൻസി തോമസിന് അനുകൂലമായിരുന്നു. എൽ ഡി എഫിന്റെ സിനി സിജോ ആയിരുന്നു എതിർ സ്ഥാനാർഥി. യു ഡി എഫ് ധാരണാ പ്രകാരം മുൻ വൈസ് പ്രസിഡണ്ട് ലീഗിന്റെ റസീന യൂസുഫ് രാജി വെച്ച ഒഴിവിലേക്ക് ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കൂരാച്ചുണ്ട് കൃഷി ഓഫീസർ ശ്രീമതി വിധു റിട്ടേണിങ് ഓഫീസറായിരുന്നു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ഡാർലി അബ്രഹാം, ജെസ്സി ജോസ്, റസീന യൂസഫ്, സിമിലി ബിജു, അരുൺ ജോസ്, വിജയൻ കെ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രതിജ്ഞ വാചകം ചൊല്ലി അധികാരമേറ്റു. വിൻസി മുൻപ് പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട് 

ജോലി സ്ഥിരപ്പെടാത്തതിൽ മനംനൊന്ത് ജീവനൊടുക്കി ഒരു മാസത്തിന് ശേഷം എയ്‌ഡഡ് സ്‌കൂൾ അധ്യാപിക അലീനക്ക് സ്ഥിരനിയമനം

Image
9 മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും കുടുംബത്തിന് കൈമാറും കട്ടിപാറ: എയ്ഡഡ് സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെ ആത്മഹത്യയിലേക്കുനയിച്ച ചുവപ്പുനാടയുടെ കുരുക്ക് ഒടുവിൽ അഴിഞ്ഞു. സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാൻ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്ക്കൊടുവിൽ ജീവനൊടുക്കിയ അധ്യാപികയുടെ ഒാർമ്മ മായുംമുൻപേയാണ് നിയമനാംഗീകാരത്തിൻ്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്പർ കല്ലറയിൽ അവൾ മണ്ണോടുചേർന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു. നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവർഷത്തോളമാണ് അലീനാ ബെന്നി(30) എയ്‌ഡഡ് സ്‌കൂളിൽ ജോലിചെയ്തത്. ഒടുവിൽ അവരുടെ വേർപാട് നാടിനാകെ നോവായിമാറി. മരിച്ച് ഒരുമാസം തികയുംമുൻപാണ് നിയമനത്തിന് അംഗീകാരമായത്. മാർച്ച് 15-നാണ് അലീനാ ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ ശമ്പളസ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേ...

യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത‌ത് പണം തട്ടിയെടുക്കാൻ ശ്രമം; കൂരാച്ചുണ്ട് സ്വദേശി അറസ്റ്റിൽ

Image
കൂരാച്ചുണ്ട് :  യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശി  അതുൽ കൃഷ്ണനെയാണ് (24) കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാർ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫോട്ടോ കൈക്കാലാക്കിയ പ്രതി ഇവ മോർഫ് ചെയ്‌ത്‌ അമ്മയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാൻ 2,00,000 രൂപ ആവശ്യപ്പെട്ടു. ഇതോടെ അമ്മ സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ കെ.അബ്ദുൽ ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ മാരായ വി.പി.ഷഫീഖ്, പി.ലിംന എന്നിവരും ഉണ്ടായിരുന്നു.

കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി വിൻസി തോമസ് തെരഞ്ഞെടുക്കപ്പെട്ടു

Image
കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി വിൻസി തോമസ് തെരഞ്ഞെടുക്കപ്പെട്ടു 4 എതിരെ 8 വോട്ടുകൾ നേടി വിൻസി തോമസ് വൈസ് പ്രസിഡൻ്റ് ആയി തേഞ്ഞെടുത്തു  സ്വതന്ത്ര മെമ്പർ അരുൺ ജോസിൻ്റെ പിന്തുണയും വിൻസിക്ക് അനുകൂലമായി. വോട്ടിംഗ് നില  വിൻസി തോമസ് (യുഡിഎഫ്) - 08  സിനി ഷിജോ (എൽഡിഎഫ്) -04

ചുരത്തിൽ കുടുങ്ങിയ ബസ്സിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു, അഞ്ചാം വളവിലേക്ക് മാറ്റി.

Image
താമരശ്ശേരി:സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് ചുരം ആറാം വളവിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി. എന്നാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇനിയും ഏറെ നേരം തുടരും

നിര്യാതയായി

Image
കൂരാച്ചുണ്ട് : എട്ടിയിൽ ജോണിൻ്റെ ഭാര്യ ക്ലാരമ്മ (78) നിര്യാതയായി . തലയാട് മുണ്ടന്താനം കുടുംബാംഗമാണ് .  മക്കൾ: നീന , ലെസ്‌ലി (ധനശ്രീ ബാങ്ക്) , രശ്മി, നിധി  .  മരുമക്കൾ: ജോസ് പാണ്ടംപടത്തിൽ (തോട്ടുമുക്കം),  സിന്ധു ഞാറുകുന്നേൽ (കൂരാച്ചുണ്ട്),  ഷാജി പുളിക്കൽ (ചക്കിട്ടപാറ),  സിജോ തടത്തിൽ (വാലില്ലാപ്പുഴ). മൃതസംസ്കാര  ശുശ്രുഷകൾ 29/03/2025 ശനി രാവിലെ 10 മണിക്ക് പേരാമ്പ്രയിലെ ഭവനത്തിൽ ആരംഭിച്ച് കല്ലാനോട് സെൻ്റ്മേരീസ് ദേവാലയ സെമിത്തേരിയിൽ.