Posts

Showing posts from October, 2025

കൂട്ടുകാരനെ കാണാന്‍ ഉറക്കമിളച്ച്‌ യാത്ര; കൊച്ചിയിലെത്തും മുന്നേ 33കാരനെ കാത്തിരുന്നത് മരണം

Image
  കൂട്ടുകാരനെ കാണാന്‍ ഉറക്കമിളച്ച്‌ യാത്ര; കൊച്ചിയിലെത്തും മുന്നേ 33കാരനെ വൈക്കത്ത് കാത്തിരുന്നത് മരണം; ആ മിടുക്കന്‍ ഡോക്ടര്‍ പയ്യന് സംഭവിച്ചത്; ദുരന്തമായി ഡോക്ടറുടെ അപ്രതീക്ഷിത മരണം വൈക്കം തോട്ടുവക്കത്തിന് സമീപം രാത്രിയില്‍ നടന്ന ഒരു അപകടം ഒരു യുവ ഡോക്ടറുടെ മരണം കരിയറിനെയും കുടുംബത്തെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 33കാരന്‍ ഡോ. അമല്‍ സൂരജ്, സുഹൃത്തിനെ കാണാന്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. പക്ഷേ, രാത്രിയിലെ ആ യാത്ര പക്ഷേ അവസാനിച്ചത് മരണത്തിലേക്കാണ്. കൂട്ടകാരനെ കാണുന്നതിന് വേണ്ടി ഉറക്കമിളച്ച്‌ യാത്ര ചെയ്യതതാണ് അപകടത്തിന് കാരണം ആയിരിക്കുന്നത്. പക്ഷേ കൊച്ചിയിലേക്ക് എത്തും മുന്നേ ആ 33 കാരനെ വൈക്കത്ത് കാത്തിരുന്നത് മരണമായിരുന്നു.  കോളേജില്‍ മികച്ച പഠനം പൂര്‍ത്തിയാക്കി, കരിയറിലും മറ്റും തിളങ്ങി മുന്നേറിയ ഡോക്ടര്‍ അമല്‍ സൂരജിന്റെ മരണം സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ആഴത്തില്‍ സങ്കടത്തിലാഴ്ത്തി. അപ്രതീക്ഷിതമായ അപകടങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നമ്മുടെ ജീവിതം മാറ്റിവെക്കാമെന്നു വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ അ...

കാട്ടുപന്നി ശല്യത്താൽ പൊറുതി മുട്ടി ചക്കിട്ടപാറ, കൂരാച്ചുണ്ട് മലയോരങ്ങൾ ; പൊറുതിമുട്ടി കർഷകർ വെടിവയ്ക്കാൻ ആര് ഉത്തരവിടും?..

Image
ചക്കിട്ടപാറ/ കൂരാച്ചുണ്ട്: കാട്ടുപന്നികളുടെ ശല്യംമൂലം ചക്കിട്ടപാറ/ കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ വിവിധ  മേഖലകളിൽ കർഷകർ പൊറുതി മുട്ടുന്നു. കപ്പ, ചേന, ചേമ്പ്, വാഴ കൃഷികളെല്ലാം കാട്ടുപന്നികൾ കുത്തി നശിപ്പിക്കുകയാണ്. അറിയാവുന്ന നാടൻ പ്രതിരോധ മാർഗങ്ങളൊന്നും ഫലം കാണുന്നില്ല. ഓരോ ദിനവും പുലരുമ്പോൾ കൃഷിയിടങ്ങളിൽ ഹൃദ യഭേദക കാഴ്ച‌കളാണ് കർഷക ർ കാണുന്നത്. വിവിധ വന്യമൃഗങ്ങൾ കൃഷിയിടത്തിലെത്തുന്നുണ്ടെങ്കിലും കാട്ടുപന്നികളുടെ ഉപദ്രവമാണ് വലയ്ക്കുന്നതെന്ന് അണ്ണക്കുട്ടൻ ചാലിലെ പ്രമുഖ കർഷകൻ കുനന്തടത്തിൽ ബാ ബുവും മറുമണ്ണിലെ വനിതാ ക ർഷകയും പറയുന്നു. സർക്കാർ കൃഷിയെയും കർ ഷകരെയും പ്രോത്സാഹിപ്പിക്കു ന്നതായി ഭാവിക്കുന്നുണ്ടെങ്കി - ലും വന്യമൃഗ ശല്യത്തിനറുതിവരുത്താൻ ശാശ്വത നടപടി സ്വീകരിക്കുന്നില്ല. മറ്റു പഞ്ചായത്ത് മേഖലകളിൽ കൃഷി നശിപ്പിക്കു ന്ന കാട്ടുപന്നികളെ പ്രസിഡൻ് മാരുടെ ഉത്തരവിൻ്റെ അടിസ്ഥാ  നത്തിൽ ഉന്മൂലനം ചെയ്യുന്നുണ്ട്. 1 ചക്കിട്ടപാറ പഞ്ചായത്തിൽ ഈ അധികാരം 2025 ഫെബ്രുവരി 21 ന് പ്രസിഡന്റിൽ നിന്നു മാറ്റി സെ ക്രട്ടറിക്ക് നൽകിയിരിക്കുകയാ ണ്. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുമെന്ന തീരു...

എഴുപതിന്റെ നിറനിലാവ് ; പിറന്നാൾ പ്രഭയിൽ കേരളം

Image
  മൂന്നായിക്കിടന്നിരുന്ന കേരളക്കരയി ൽ മുഴങ്ങിയ ഐക്യകാഹളത്തിന് സപ്തതി നിറവ് സ്വാതന്ത്ര്യത്തിനുവേണ്ടി ഉയിരേകിയ ധീരദേശാഭിമാനികൾ പാടിയ സമരഗീതങ്ങളുടെ പശ്ചാത്തല ത്തിലാണ് കേരം തിങ്ങും കേരളനാട് ന വോത്ഥാന മഞ്ചലിലേറി ഐക്യകേരള മെന്ന മോഹപാതയിൽ ലയിച്ചത്. മല യാളിയെന്ന അഭിമാനം തിരയടിച്ച 1956 നവംബർ ഒന്ന് എന്ന പൊൻസുദിനത്തി ൽ ആരംഭിച്ച യാത്ര ഇനിയെത്ര ദശാസന്ധികൾ പിന്നിട്ടാലാണ് നവകേരളത്തിലെത്തുക പരശുരാമൻ മഴുവെറിഞ്ഞുണർത്തി യെന്നൊരു കഥ പഴമ്പാട്ടുകളിലുണ്ട്. മാ വേലിമന്നൻ നാടുവാണ കാലത്തെക്കു റിച്ചുള്ള മധുരസ്‌മരണ വർഷംതോറും പൂക്കളമിടാനെത്തുന്നു. പടിയിറങ്ങിയ രാജഭരണത്തിന്റെയും തോൽപ്പിച്ചോടി ച്ച അധിനിവേശപ്പെരുമയുടെയും ബാ ക്കിപത്രം മേൽമുണ്ട് അരയിൽക്കെട്ടി ഇടയ്ക്കിടെ മുട്ടുകുത്തുമ്പോഴാണ് സ്വ ർണപ്പാളികൾ അപ്രത്യക്ഷമാകുന്നതും അക്ഷയപാത്രങ്ങൾക്ക് ക്ലാവു പിടിക്കുന്നതും. സട കൊഴിഞ്ഞഫ്യൂഡൽ പ്ര ഭുത്വവും വെട്ടിവെട്ടിക്കയറി പൊരുതി വീണ ചാവേറുകളും ചരിത്രത്തിന്റെ തനിയാവർത്തനങ്ങളിൽ പുനർജനി ക്കുന്നതും നാമറിയുന്നുണ്ട്. ജനായ ത്ത ഭരണത്തിന്റെ പഴുതുകളിലൂടെ നുഴഞ്ഞുകയറുന്ന ക്ഷുദ്രജീവികളു ഒടെ ഇഴച്ചിലിന്റെ അലോസരം മാറ്റാൻ റീലുകളും ചാനൽ ചർച്...

മെംബറെത്തേടി രാപകലില്ലാതെ പൊലീസ്; ഗത്യന്തരമില്ലാതെ ബോർഡ് വച്ച് മക്കൾ

Image
  താമരശ്ശേരി : "പോലീസിന്റെ ശ്രദ്ധയ്ക്ക്, അയൽവാസികളെ ബുദ്ധി മുട്ടിക്കരുത്. ഇതാണ് മെമ്പറുടെ വീട്. വലതുവശം ആദ്യവീട്." താമ രശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കുടു ക്കിലുമ്മാരം വാർഡിലെ അമ്പലമു ക്ക് വടക്കേപ്പറമ്പിലേക്കു ചെന്നാൽ റോഡരികിൽ ചുവന്ന മഷിയിൽ ഇങ്ങനെ രേഖപ്പെടുത്തിയ രണ്ട് അറിയിപ്പ് ബോർഡുകൾ കാണാം. റോഡിന് ഇടതുവശത്തേക്കു കയ റിച്ചെന്നാൽ വലതുവശത്ത് ആദ്യം കാണുന്ന തെങ്ങിനു മുകളിലുമു ണ്ട് ഒരു ബോർഡ്. 'ഇതാണ് വീട്' എന്നാണ് അതിലെ ഉള്ളടക്കം. ഫ്രഷ്കട്ട് സമരത്തിനിടെയു ണ്ടായ സംഘർഷത്തിന്റെ പശ്ചാ ത്തലത്തിൽ പോലീസ് പരിശോധ നയെത്തുടർന്ന് ഒളിവിൽപ്പോവേ ണ്ടിവന്ന താമരശ്ശേരി ഗ്രാമപ്പഞ്ചാ യത്തിലെ കുടുക്കിലുമ്മാരത്തെ വാർഡ് മെമ്പർ സംഷിദാ ഷാഫി യുടെ വീട്ടിലേക്കുള്ള വഴി വ്യക്തമാ ക്കിക്കൊണ്ട് അവരുടെ മക്കളായ ഫാത്തിമ ഷിഫയും മുഹമ്മദ് ഷാ സിലുമാണ് ബോർഡുകൾ സ്ഥാ പിച്ചത്. മാതാപിതാക്കളെ തേടി യുള്ള പരിശോധനയുടെ പേരിൽ അയൽക്കാരുടെ വീടുകളിൽ പക ലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പോലീസ് വാതിലിൽ മുട്ടിയും കോളിങ് ബെൽ അടിച്ചും ബുദ്ധിമുട്ടിക്കുന്നത് പതിവായതോടെയാണ് ഈ ബോർഡ് വെക്കേണ്ടിവന്നതെ ന്ന് ഫാത്തിമ ഷിഫ പറയുന്നു. ഫ്രഷ്കട്ടിലേക്...

നടക്കാനിറങ്ങിയവർ തോട്ടിൽ കാർ ഒഴുകുന്നത് കണ്ടു, കൈവരിയില്ലാത്തതും ഇരുട്ടും വിനയായി; യുവ ഡോക്ടറുടെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ

Image
  കോട്ടയം വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ ആയിരുന്നു അമൽ സൂരജ്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ആണ് അപകടം ഉണ്ടായത്. രാത്രിയോടെ തോട്ടുവക്കം പാലത്തിനു സമീപത്തു വെച്ചാണ് കാർ കനാലിലേക്ക് മറിഞ്ഞത്. ആളൊഴിഞ്ഞ പ്രദേശം ആയിരുന്നതിനാൽ അപകടം ഉണ്ടായത് ആരും അറിഞ്ഞില്ല.  രാവിലെ നടക്കാൻ എത്തിയവരാണ് തോട്ടിൽ ഒഴുകി നടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർഫോഴ് നടത്തിയ തിരച്ചിലാണ് കാറിനുള്ളിൽ അമൽ സൂരജിൻ്റെ മൃതദേഹം കണ്ടത്.  കാറിന്റെ ഡോർ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അമൽ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് റോഡിന് കൈവരിയും വെളിച്ചവും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവകളും പൊലീസ് പരിശോധിക്കുകയാണ്.

പേരാമ്പ്രയിൽ ബസുകളിൽ വീണ്ടും ലഹരി പരിശോധന

Image
  പേരാമ്പ്ര: പേരാമ്പ്രയിൽ ബസുകളിൽ പരിശോധന ശക്തമാക്കി. ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന. ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന. മോട്ടോർ വെഹിക്കിൾ പൊലീസ്, എക്സൈസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.കോഴിക്കോട്, കുറ്റ്യാടി റൂട്ടിലുള്ള സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നിരന്തരം അപകടം ഉണ്ടാകുന്നതിന്റെ സാഹചര്യത്തിൽ ചില ബസ് തൊഴിലാളികൾ സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന് പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബസ് ഡ്രൈവർ പൊലീസ് പിടിയിലായിരുന്നു. ഈസാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പരിശോധനക്ക് നിർദേശം നൽകിയത്. ഇന്ന് പേരാമ്പ്ര ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്. ഡ്രൈവർമാരുടെ മോശമായ ഇടപെടൽ, അമിത ശബ്ദത്തോടെയുള്ള ഫോണുകൾ, ട്രിപ്പ് കട്ടിംഗ് മുതലായ കാര്യങ്ങളിലും നടപടി എടുത്തു. ആൾക്കോമീറ്റർ വെച്ച് സ്വകാര്യ ബസ്സുകളിലും കെഎസ്ആർടിസി ബസിലെ ഡ്രൈവർമാരെ ഉൾപ്...

കൂരാച്ചുണ്ടിൽ സബ് ട്രഷറിക്ക് പഞ്ചായത്ത് ഭൂമി കൈമാറുന്നു

Image
കൂരാച്ചുണ്ട്: നാടിന്റെ ചിരകാല സ്വപ്നമായ സബ് ട്രഷറിക്ക് സ്വന്തമായൊരു കെട്ടിടം എന്ന വികസന നേട്ടത്തിനരികിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്. കെട്ടിടത്തിനാവശ്യമായ 6 സെൻറ് ഭൂമി പഞ്ചായത്ത് വക നൽകുവാനായി നടപടിക്രമങ്ങൾ പൂർത്തിയായി. സർക്കാർ ഉത്തരവും ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള ജില്ലാ കളക്ടറുടെ നടപടി ക്രമങ്ങളും പൂർത്തിയാക്കി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പഞ്ചായത്ത് പ്രതിനിധികൾ ഭൂമിയുടെ രേഖകൾ ട്രഷറി അധികാരികൾക്ക് കൈമാറും. 2011 -2016 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കൂരാച്ചുണ്ട് മലയോര ഗ്രാമത്തിൽ സബ് ട്രഷറി അനുവദിച്ചു കിട്ടിയത്. അന്ന് മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന സബ് ട്രഷറിക്കായി ആദ്യ രണ്ട് വർഷങ്ങളിൽ വാടക നല്കിപ്പോന്നത് ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുമായിരുന്നു. അന്ന് മുതൽ സ്വന്തമായി ഒരു കെട്ടിടം നിർമ്മിക്കുവാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. പിന്നീട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും സബ് രജിസ്റ്റർ ഓഫീസിനടുത്തുള്ളതുമായ ആറു സെൻറ് ഭൂമി ഭരണസമിതി കണ്ടെത്തി നൽകുകയായിരുന്നു.

രക്ഷയ്ക്ക് ആയുധമാക്കിയത് ഹെൽമറ്റ്; വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി, ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം

Image
  കാസർഗോഡ് : റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് ഓടി രക്ഷപ്പെട്ട വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  ഉച്ചതിരിഞ്ഞാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാർഥിയോട് സ്കൂ‌ട്ടറിലെത്തിയ ആൾ വഴി ചോദിച്ചു. വഴി പറഞ്ഞു നൽകിയെങ്കിലും ഇയാൾ തൃപ്തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർഥിയെ നിർബന്ധിച്ച് സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ച ശേഷം വിദ്യാർഥി ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അക്രമിയും സ്ട്ടറിൽ രക്ഷപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പൊലീസ് അറിയിച്ചു.

ചക്കിട്ടപാറയിൽ പന്നിഫാമുകൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി

Image
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ അനുമതിയില്ലാതെ പ്രവർത്തി ക്കുന്ന പന്നിഫാമുകൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നതായി അക്ഷേപം. ചക്കിട്ടപാറ പഞ്ചായത്ത് ഏ ഴാംവാർഡിൽ പെരുവണ്ണാമൂഴി എർത്ത് ഡാമിനു സമീപമുള്ള ചില പന്നിഫാമുകൾക്കെതിരേ പ്രദേശവാസി ടി.വി. ജോൺസൺ തടിക്കാട്ടിന്റെ നേതൃത്വത്തിൽ പ രാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫാമുകൾ നിർത്തലാക്കണമെന്ന ഉത്തരവ് നിലവിലുണ്ടെന്നു ജോൺസൺ പറയുന്നു. പക്ഷേ ഫാമുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കൊയിലാണ്ടി താലൂക്ക് വികസന സമിതിക്കും പരാതി നൽ കിയിരുന്നു. ഫാമുകൾ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ യാണെന്ന് ചക്കിട്ടപാറ പഞ്ചായ ത്ത് സെക്രട്ടറി താലൂക്ക് വികസനസമിതിയിൽ ഒരു മാസം മുമ്പ് രേഖാമൂലം റിപ്പോർട്ട് ചെയ്തിട്ടു ണ്ട്. തുടർ നടപടിയുടെ ഭാഗമാ യി ഫാം ഉടമസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി യുടെ മറുപടിയിലുണ്ട്. ആരാധ നാലയം, സ്കൂ‌ൾ തുടങ്ങിയവ ഫാമുകളുടെ സമീപത്തുണ്ട്. ഫാമിൽ നിന്നുള്ള ദുർഗന്ധം ബു ദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് ആക്ഷേപം

പേരാമ്പ്രയിൽ യുവതിയെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചതിൽ പ്രധാന തെളിവായത് ഗോതമ്പ് ചാക്ക്

Image
  പേരാമ്പ്ര: പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ പൈതോത്ത് റോഡിൽ മൊയോത്ത് ചാലിൽ വച്ച് ഇരുചക്ര വാഹനം ഇടിക്കുകയും വാഹനം നിർത്താതെ പോവുകയും ചെയ്‌തിരുന്നു. എന്നാൽ യുവതിയെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചതിൽ പ്രധാന തെളിവായത് ഗോതമ്പ് ചാക്കാണ്. ഈ മാസം ഒമ്പതാം തീയതിയാണ് സംഭവം. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. തുടർന്ന് പൊലീസ് ഇൻസ്പെക്‌ടർ ജംഷീദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും അപകടം നടത്തിയത് ഒരു വെള്ള സ്കൂട്ടർ ആണെന്നും അതിൽ ഒരു ചാക്ക് ഗോതമ്പ് ഉണ്ടായിരുന്നു എന്നും പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് പേരാമ്പ്ര പരിസരങ്ങളിലെ റേഷൻകടയിൽ നിന്നും 9-ാം തിയ്യതി ഗോതമ്പ് വാങ്ങിയവരുടെ വിവരം ശേഖരിക്കുകയും പ്രദേശത്തെ സിസിടിവികൾ പരിശോധിക്കുകയും സിസിടിവിയിൽ ഒരാൾ വെള്ള സ്കൂട്ടറിന്റെ മുന്നിൽ ചാക്ക് വെച്ച് വരുന്നതായും കണ്ടു. അന്നേ ദിവസം ഇയാൾ പൈതോത്ത് റോഡിലെ റേഷൻ കടയിൽ നിന്നും ഗോതമ്പ് വാങ്ങിയതായി പൊലീസിന് വ്യക്തമായി. റേഷൻ കടയിൽ പോയി...

മലയാളി നേഴ്സിങ് വിദ്യാർത്ഥിയെ ബംഗളുരുവിലെ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

Image
  മലയാളി നേഴ്സിങ് വിദ്യാർത്ഥിയെ ബംഗളുരുവിലെ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ഷാജി, പ്രിയ ദമ്പതികളുടെ മകൻ വിഷ്ണു ഷാജി മരിച്ചത് 22 വയസ്സായിരുന്നു... ബംഗളുരുവിലെ ഒരു സ്വകാര്യ നേഴ്സിങ് കോളേജിലെ 4ാം വർഷ വിദ്യാർത്ഥിയാണ് വിഷ്ണു. ചൊവ്വാഴ്ച അർദ്ധ രാത്രിയാണ് ചിക്കബനവാരയിലെ തന്റെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്...

കോഴിക്കോട് അഞ്ചര വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽഅച്‌ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ

Image
കോഴിക്കോട് അഞ്ചര വയസ്സുകാരിയെ അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അദിതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അദിതിയുടെ രണ്ടാനമ്മയുമായ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർ തടവ് ശിക്ഷ വിധിച്ചു. 2 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും ക്കു ഹൈക്കോടതി ജീവപര്യന്തം  നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെ ങ്കിൽ ആറുമാസം കഠിന തടവും അനുഭവിക്കണം. പ്രതികൾക്ക് കുറഞ്ഞ ശിക്ഷ വിധിച്ചതിനെതി ഒരു സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. കൊലക്കുറ്റം നിലനിൽക്കില്ലെന്നകോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ഹൈക്കോടതി ഇരുവർക്കും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടങ്ങിയ വകുപ്പുകൾ പ്രകാര പരുക്കേൽപ്പിക്കുക, ആയുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുകവും ബാലനീതി നിയമ വകുപ്പ് അനുസരിച്ചും കുറ്റക്കാരാണെന്നു വിചാരണക്കോടതി കണ്ടെത്തിയത്പ്ര തികൾക്കെതിരെ വിചാരണക്കോടതി വിധിച്ച യഥാക്രമം മുന്നും രണ്ടും വർഷം വീതമുള്ള കഠിനതടവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. പാലക്കാട് പൂജാരിയാണെന്നും രോഗങ്ങൾ അലട്ടുന്നുണ്ടെന്നുമാ ണ് ഒന്നാം പ്രതി പറഞ്ഞത്. നിര പരാധിയാണെന്നും...

അഞ്ചുവയസ്സുള്ള ഇരട്ട സഹോദരിമാർ വേമ്പനാട്ട് കായൽ നീന്തിക്കടന്ന് റെക്കോർഡ് സൃഷ്ടിച്ചു

Image
 അഞ്ചുവയസ്സുകാരികളായ ഇരട്ട സഹോദരിമാർ വേമ്പനാട്ട് കായൽ നീന്തിക്കടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. നൈവേദ്യയും നിഹാരികയുമാണ് റെക്കോർഡ് വേഗത്തിൽ ഈ അതുല്യനേട്ടം സ്വന്തമാക്കിയത്. ചേർത്തല കൂമ്പേൽക്കടവിൽ നിന്ന് നീന്തൽ ആരംഭിച്ച ഇരുവരും, ഒരു മണിക്കൂർ 46 മിനിറ്റുകൊണ്ട് വൈക്കം ബീച്ചിലെത്തി. ഏകദേശം 9 കിലോമീറ്റർ ദൂരമാണ് ഈ ചെറിയ സമയം കൊണ്ട് ഇവർ നീന്തിക്കടന്നത്. കൂലശേഖരമംഗലം വൈകുണ്ഡം വീട്ടിൽ ഹരീഷിന്റെയും അനു ഹരീഷിന്റെയും മക്കളാണ് നൈവേദ്യയും നിഹാരികയും. വെള്ളൂരിലെ ഭാവൻസ് ബാലമന്ദിർ യു.കെ.ജി. വിദ്യാർത്ഥിനികളാണ് ഇരുവരും. കഠിന പരിശീലനം തുണയായി നീന്തൽ തുടക്കത്തിൽ കായലിൽ ഒഴുക്ക് ഉണ്ടായിരുന്നെങ്കിലും, ഒരു മാസത്തോളം ഒഴുക്കിനെതിരെ നീന്തിയുള്ള കഠിന പരിശീലനം നേട്ടം എളുപ്പമാക്കി. സ്കൂളിൽനിന്ന് അവധിയെടുത്താണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. ശ്രീ മുരുകാ സ്വിമ്മിംഗ് ക്ലബ്ബിൽനിന്നാണ് നീന്തൽ പഠനം ആരംഭിച്ചത്. പിന്നീട് ഡോൾഫിൻ ക്ലബ്ബ്, മൂവാറ്റുപുഴയിലെ ബിജു ടി. തങ്കപ്പൻ്റെ നേതൃത്വത്തിലായിരുന്നു തുടർ പരിശീലനം. ഇവരുടെ മികവ് ആദ്യം തിരിച്ചറിഞ്ഞ പരിശീലകൻ ഷാജി സാർ ആണ് ഇങ്ങനെയൊരു ഉദ്യമത്തിന് തയ്യാറെടുക്കാൻ പ്രചോദനം നൽകിയതെന്ന്...

ചക്കിട്ടപാറയിൽ വോട്ട് ചോരിയെന്ന് കോൺഗ്രസ്

Image
  ചക്കിട്ടപാറ : പഞ്ചായത്ത് വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറ ടൗണിൽ വോട്ട് ചോരി പൊതുയോഗം നടത്തി. അശാസ്ത്രീയ വാർഡ് വിഭജനവും വോട്ടർ പട്ടികയിൽ ക്രമക്കേടും നടത്തി പഞ്ചായത്തിൽ അധികാരം പിടിക്കാനാണ് എൽഡിഎ ഫ് ശ്രമിക്കുന്നതെന്ന് പൊതു യോഗം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് പറഞ്ഞു. വാർഡിന്റെ അതിർത്തി സിപിഎം താൽപര്യ പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്. എസ്റ്റേറ്റ് മുക്ക്, നരിനട മേഖല യിലെ വോട്ടർമാർ പോളിങ്സ്‌റ്റേഷനിൽ എത്താൻ കിലോമീ റ്ററുകൾ സഞ്ചരിക്കേണ്ട സ്‌ഥിതി യാണ് ഇപ്പോൾ സിപിഎം സ ഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 12 ാം വാർഡിലെ വോട്ടുകൾ 9, 11, 13 വാർഡുകളിലേക്ക് മാറ്റാൻ സിപിഎം ജനപ്രതിനിധി ഇടപെട്ട ക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാ ക്കൾക്കെതിരെ സിപിഎം ഭീഷ ണി മുഴക്കിയാൽ കോൺഗ്രസ് മു ട്ടുമടക്കില്ല. തായി ഉദ്യോഗസ്‌ഥർ വ്യക്തമാ മണ്ഡലം കോൺഗ്രസ് പ്രസി ഡന്റ് റെജി കോച്ചേരി അധ്യ ക്ഷത വഹിച്ചു. കർഷക കോൺ ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കുനന്തടം, ജയിംസ് മാത്യു, ജോർജ് മുക്കള്ളിൽ എന്നിവർ പ്രസംഗി...

റെക്കോർഡ് സ്കോർ തകർത്തെറിഞ്ഞ് വനിതാ ലോക കപ്പിൽ ഇന്ത്യ ഫൈനലിൽ

Image
  ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം, ജെമീമയ്ക്ക് സെഞ്ചറി മുംബൈ;   വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ മൂന്നു വിക്കറ്റിനു തകർത്തുവിട്ട ഓസ്ട്രേലിയയ്ക്ക് ഇതിലും മികച്ചൊരു മറുപടി കൊടുക്കാനില്ല. സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്കോർ നേടിയിട്ടും, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ . വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോൽപിച്ചിരുന്നു. ഓസ്ട്രേലിയ- 338-10 (49.5/50) ഇന്ത്യ- 341-5 48.3/50 ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. മുൻപ് 2005ലും 2017ലുമാണ് ഇന്ത്യ ലോകകപ്പ് ഫൈനലുകൾ കളിച്ചിട്ടുള്ളത്. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകൾ നേരിട്ട ജെമീമ 12 ഫോറുകൾ ഉൾപ്പടെ 127 റൺസെടുത്തു പുറത്താകാതെനിന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 88 പന്തിൽ 89 റൺസെടുത്തു. റി...

ചക്കിട്ടപാറ പന്നിക്കോട്ടുരിൽ ഡിജിറ്റർ സർവ്വേ ക്യാമ്പ് ഓഫീസ് അടിച്ചു തകർത്തു

Image
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പന്നിക്കോട്ടൂർനഗറിൽ സാംസ്കാരകനിലയത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ് ജനൽ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർഅടിച്ചു തകർത്തു. ജനൽഗ്ലാസുകൾ ചിന്നിചിതറി. നിലത്ത് രക്തം വീണു കിടക്കുന്നുണ്ട്. രാവിലെ സാംസ്കാരിക നിലയത്തിലെത്തിയവരാണ് ആദ്യം കണ്ടത്. തുടർന്നു അധികൃതരെ അറിയിച്ചതിനെ തുടർന്നു സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് മുറിവ് പറ്റിയവരെക്കുറിച്ച് അന്വഷണവും നടക്കുന്നുണ്ട്.

സംസ്ഥാന സ്കൂൾ കായിക മേളയിലെ മെഡൽ ജേതാവ്ആ ആൽഗ സിബിക്ക്‌ ഡി.വൈ. എഫ്. ഐ യുടെ സ്നേഹാദരവ്.

Image
ചക്കിട്ടപാറ : സംസ്ഥാന സ്കൂൾ കായിക മേളയിൽ റിലേയിൽ വെള്ളി മെഡൽ നേടിയ ഹെൽഗ അന്ന സിബിക്ക് ഡി.വൈ.എഫ്.ഐ താഴത്തുവയൽ യൂണിറ്റിന്റെ സ്നേഹാദരവ്. കോയിക്കൽ സിബി -മഞ്ജു ദമ്പതികളുടെ മകളാണ്. യൂണിറ്റിന്റെ ഉപഹാരം ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല പ്രസിഡന്റ് നിഖിൽ നരിനട കൈമാറി. യൂണിറ്റ് സെക്രട്ടറി സേതു രാജ്,പ്രസിഡന്റ് ശ്രീഹരി ടി.പി, മഞ്ജുഷ സനൽ, സാരംഗ്, അജയ് എന്നിവർ പങ്കെടുത്തു.

ചക്കിട്ടപാറയിൽ വയോജന ഭിന്നശേഷി ശ്രവണ സഹായി വിതരണം ചെയ്തു

Image
  ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 208000 രൂപ ചിലവഴിച്ച് വാങ്ങിയ വയോജന ഭിന്നശേഷി ശ്രവണ സഹായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ബിന്ദു സജി,വിനീത മനോജ്, ആലീസ് ആഗസ്റ്റി ഐ സി ഡി എസ് സൂപ്പർവൈസർ നീതു കുര്യാക്കോസ് സി ഡബ്ല്യൂ എഫ് ആതിര എം എന്നിവർ പങ്കെടുത്തു.

ചക്കിട്ടപാറയിലെ ബയോളജിക്കൽ പാർക്ക് പദ്ധതി; വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

Image
  ചക്കിട്ടപാറ : പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ യുടെയും മുതിർന്ന വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേർന്നു. നവംബർ 1 ന് നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിയുടെ ചേംബറിൽ രാവിലെ 11 മണിക്ക് ഉന്നതാധികാര സമിതി യോഗം ചേരാൻ തീരുമാനിച്ചു. തുടർന്ന്, നിർദ്ദിഷ്ട അനിമൽ ഹോസ്പൈസ് സെന്ററിനെക്കുറിച്ചുള്ള ചർച്ച നടക്കും, അതിൽ കിഫ്ബിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. 2025 നവംബർ 3-ന് 10:30-ന് വർക്കിംഗ് ഗ്രൂപ്പ് ചേരാനും മന്ത്രി നിർദ്ദേശിച്ചു. ബയോളജിക്കൽ പാർക്കിന്റെ ഓഫീസ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിനോട് ചേർന്ന് നവംബർ 4 ന് 11:30 ന് ഉദ്ഘാടനം ചെയ്യും. പാർക്കിന്റെ ആദ്യ ഘട്ടം 13.94 കോടി രൂപ ചെലവിൽ പൂർത്തിയാകുമെന്ന് നോഡൽ ഓഫീസർ സുനിൽ കുമാർ പറഞ്ഞു.

സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ തിളച്ചവെള്ളം ഒഴിച്ചു; കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛൻറെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്

Image
  കോഴിക്കോട്:  ആറുവയസുകാരി അഥിതിയുടെ കൊലപാതകത്തിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്. കൊലപാതക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കുന്നത്. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവൻ, കെ.വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ശിക്ഷയിൽ തീരുമാനമെടുക്കുന്നത്. ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കുട്ടിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംഘ ബീഗം എന്ന ദേവിക അന്തർജനം എന്നിവരുടെ ശിക്ഷയാണ് വിചാരണ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക. 2012 ജൂൺ 26 നും, 2013 ഏപ്രിൽ 29 നുമിടയിൽ നീണ്ട 10 മാസം . 6 വയസ്സുകാരി അതിഥി എസ് നമ്പൂതിരി, പത്തു വയസ്സുകാരൻ അരുൺ എസ് നമ്പൂതിരി എന്നിവർ അനുഭവിച്ചത് ക്രൂര പീഡനം.പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം ഭാര്യ റംലാബീഗം എന്ന ദേവകി അന്തർജ്ജനം എന്നിവർ ചേർന്ന് കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെതുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വി...

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ അൽക്ക ഷിനോജിന് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് ആദരിച്ചു.

Image
  കൂരാച്ചുണ്ട് : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കൂരാച്ചുണ്ട് സ്വദേശി അൽക്ക ഷിനോജിനെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.  കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിൻസി തോമസ് ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ് ടി.എൻ.അനീഷ് ഷാൾ അണിയിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.

പുരസ്‌കാരങ്ങളുടെ നിറവിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്...

Image
ചക്കിട്ടപാറ:  സംസ്ഥാന സർ ക്കാരിന്റെ 2023 വർഷത്തെ കായ്കൽപ്പ് അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾ ക്കുള്ള സംസ്ഥാന സർക്കാരിന്റെ 2025 വർഷത്തെ ആർദ്രകേരളം പുരസ്‌കാരവും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി, ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു._ _ 2023-24 വർഷത്തിൽ ജില്ലയിൽ 99.6 % മാർക്കോടെ ചക്കിട്ട പാറ ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും, 2024-25 വർഷ ആർദ്ര പുരസ്ക്കാര വിഭാഗത്തിൽ ചക്കിട്ടപ്പാറ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി .  സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്._ _കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തെരഞ്ഞ...

ജോലി ഏറ്റെടുക്കും മുമ്പേ യാത്ര ചെയ്ത വിമാനത്തില്‍ യുവാവിന് പുതുജീവന്‍ നല്‍കിയ രണ്ട് മലയാളി നഴ്സുമാര്‍

Image
  കോഴിക്കോട്:  ജോലി ഏറ്റെടുക്കും മുമ്പേ യാത്ര ചെയ്ത വിമാനത്തില്‍ യുവാവിന് പുതുജീവന്‍ നല്‍കിയ രണ്ട് മലയാളി നഴ്സുമാര്‍..യുഎഇയിൽ ജോലിക്ക് ചേരാനായുള്ള ആദ്യ യാത്രയിൽ, വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകരാവുകയായിരുന്നു ഇവര്‍. റെസ്‌പോൺസ് പ്ലസ് മെഡിക്കൽ ജീവനക്കാരാകാനുള്ള യാത്രയിലാണ് അഭിജിത്ത് ജീസിനും അജീഷ് നെൽസണും സഹയാത്രികന്റെ ജീവൻ രക്ഷിച്ചത്. തൃശൂരിൽ നിന്നുള്ള 34 വയസുകാരനാണ് ഇവർ തുണയായത്.  പുലർച്ചെ 5.30 നാണ് സംഭവം. അബൂദാബിയിലേക്കുള്ള വിമാനം 35,000 അടി ഉയരത്തിൽ എത്തിയപ്പോള്‍ ആരോ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന ശബ്ദം അഭിജിത്ത് കേട്ടു.തിരിഞ്ഞു നോക്കുമ്പോൾ ഒരാൾ പ്രതികരണമില്ലാതെ സീറ്റിൽ കിടക്കുന്നു. പൾസ് പരിശോധിച്ചു,അപ്പോഴാണ് അയാൾക്ക് ഹൃദയാഘാതം സംഭവിച്ചതായി മനസ്സിലാവുന്നത്.തുടര്‍ന്ന് സിപിആര്‍ നല്‍കുികയായിരുന്നു. യാത്രക്കാരിലൊരാളായ ഡോ. ആരിഫ് അബ്ദുൽ ഖാദറും സഹായിക്കാൻ മുന്നോട്ടുവന്നു.നഴ്സുമാരുടെ സമയോചിതമായ ഇടപെടലില്‍ യുവാവിന് പുതുജീവന്‍ ലഭിക്കുകയായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവന ദാതാക്കളിൽ ഒന്നായ റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗിന്റെ അനുബന്ധ സ്ഥാപനമാണ് റെസ...

പന്ത്രണ്ടുവയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ച് മർദ്ദിച്ചു, പിതാവിനെതിരെ കേസ്

Image
  പത്തനംതിട്ടയിൽ പന്ത്രണ്ട് വയസ്സുകാരനോട് അച്ഛൻ്റെ ക്രൂരത. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു. പരുക്കേറ്റ കുട്ടിയുടെ ചിത്രങ്ങൾ പുറത്തു വന്നു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയെ സി ഡബ്ല്യൂ സി ഏറ്റെടുത്തു. പന്ത്രണ്ടുകാരന്റെ മാതാപിതാക്കൾ വേർപെട്ട് കഴിയുന്നവരാണ്. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് ആലോചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആറ് മാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവം; കുഞ്ഞിനെ കണ്ടെത്തി

Image
കാസർകോട്:  ആറ്  മാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവത്തിൽ കുഞ്ഞിനെ കണ്ടെത്തി പൊലീസ്. കുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിക്കാണ് കൈമാറിയിരിക്കുന്നത്. കുമ്പളയിലാണ് സംഭവം. ആരോഗ്യ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്. മംഗളൂരുവിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ തേടി യുവതിയുടെ വീട്ടിൽ ആരോഗ്യ പ്രവർത്തകയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം പുറം ലോകം അറിയുന്നത്. ജോലിയുടെ ഭാഗമായാണ് ആരോഗ്യ പ്രവർത്തക കുഞ്ഞിനെ തേടി എത്തിയത്. പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ നീർച്ചാലിലെ മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.  കുമ്പള പഞ്ചായത്തധികൃതരും, സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും ചേർന്നാണ് പൊലീസിലും ശിശുക്ഷേമ സമിതിയിലും വിവരമറിയിച്ചത്. ശേഷം നടന്ന അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചതിന് ശേഷം യുവതി ഭാര്യയും മക്കളുമുള്ള മറ്റൊരാളെ വിവാഹം കഴിച്ചതായും പറയുന്നു. ഈ ബന്ധത്തിലാണ് കുഞ്ഞുണ്ടായത്. എന്നാൽ, കുഞ്ഞിനെ പോറ്റാനായി തന്നെ ഏൽപിച്ചതാണെന്നാണ് നീർച്ചാലിലെ സ്ത്രീയുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് കൈമാറിയ...

പാലേരിയിൽ അന്യസംസ്ഥാന തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്

Image
   പേരാമ്പ്ര :  പാലേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. സ്കൂട്ടർ യാത്രികനായ ഒരാൾക്ക് സാരമായി പരിക്കേറ്റു.   കടയ്ക്ക് എതിർവശത്തുള്ള ഒറ്റക്കണ്ടം റോഡിൽ നിന്ന് കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാത മുറിച്ചു കടന്നുവന്ന ജീപ്പാണ് അപകടമുണ്ടാക്കിയത്. ഈ സമയം റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുന്നശ്ശേരി ചെട്ട്യാങ്കണ്ടി ഇബ്രായി കുട്ടിയെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇബ്രാഹിം കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നാട്ടി സ്വദേശി പി.പി. രാജന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലേക്കാണ് ജീപ്പ് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ കട ഉൾപ്പെടെ തകർന്നു. എന്നാൽ, ഈ സമയം കടയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. പാലേരിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ജീപ്പ് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം.

വിഷ കൂൺ കഴിച്ച് ഭക്ഷ്യ വിഷബാധ വീട്ടുകാർ ആശുപത്രിയിൽ; പിന്നാലെ വീട്ടിൽ മോഷണം, കള്ളന്മാർ പിടിയിൽ

Image
   തിരുവനന്തപുരം:  വിഷ കൂൺ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടിൽ മോഷണം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടോണി, ലിനു എന്നിവരാണ് പിടിയിലായത്. അമ്പൂരി കാരിക്കുഴി സ്വദേശി മോഹനൻകാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. റബർ ഷീറ്റും ഒട്ടുപാലും പാക്കുമാണ് പ്രതികൾ മോഷ്ടിച്ചത്. കാട്ടിൽ നിന്ന് പറിച്ച വിഷകൂൺ കഴിച്ചതിനെ തുടർന്ന് മോഹനൻകാണിയുടെ കുടുംബത്തിലെ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബം അറിഞ്ഞത് തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പിടിയിലായ ടോണി, ലിനു എന്നിവർ ഒന്നും മൂന്നും പ്രതികളാണ്. രണ്ടാം പ്രതിയ്ക്കായുള്ള അന്വേഷണം നെയ്യാർ ഡാം പൊലീസ് ഊർജിതമാക്കി.

വോട്ടർ പട്ടികയിൽ ജീവിച്ചിരിപ്പില്ല; മരണ സർട്ടിഫിക്കറ്റ് വേണമെന്ന് വോട്ടർ; വെട്ടിലായി ചക്കിട്ടപാറ പഞ്ചായത്ത് അധികൃതർ

Image
  ( പരേതരുടെ ലിസ്റ്റിൽപെടുത്തി വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ജോസഫ് ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ ) ചക്കിട്ടപാറ:      ജീവിച്ചിരിക്കുന്ന വോട്ടറെ പരേതരുടെ ലിസ്റ്റിൽ പെടുത്തി ചക്കിട്ടപാറ പഞ്ചായ ത്തിലെ വോട്ടർ പട്ടിക. കഴി ഞ്ഞ ദിവസം പുറത്തിറക്കിയ വോട്ടർ പട്ടികയിലാണ് വാർഡ് പത്തിലെ ക്രമനമ്പർ 481 ജോ സഫ് (ജോയി) തീക്കുഴിവയലി നെ പരേതനാക്കി വോട്ട് നിഷേ ധിച്ചതായി നോട്ടീസ് ബോർ ഡിൽ പ്രദർശിപ്പിച്ചത്. ഇതിനെ തിരേ ശക്തമായ പ്രതിഷേധവു മായി ജോസഫും കോൺഗ്ര സുകാരും പഞ്ചായത്ത് ഓഫീ സിലെത്തി. താൻ ജീവിച്ചിരിപ്പി ല്ലെങ്കിൽ ഡെത്ത് സർട്ടിഫിക്ക റ്റ് വേണമെന്ന് ജോസഫ് സെ ക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി കോൺഗ്രസുകാരു ടെ പ്രതിഷേധം രൂക്ഷമായപ്പോ ൾ ഉന്നതങ്ങളിൽ റിപ്പോർട്ട് ചെ യ്‌ത് പ്രശ്‌ന പരിഹാരമുണ്ടാ ക്കാമെന്ന് മറുപടി നൽകി. വാ ർഡ് 14 ലെ ഒരു കോൺഗ്രസ് കുടുംബത്തിലെ നാല് വോട്ടാ ണ് പട്ടികയിൽ നിന്ന് തള്ളിയി രിക്കുന്നത്. കോൺഗ്രസ് പേരാ മ്പ്ര ബ്ലോക്ക് സെക്രട്ടറി സിന്ധു വിജയനും കുടുംബവുമാണ് വോട്ടർ പട്ടികയിൽ നിന്ന് പുറ ത്തായിരിക്കുന്നത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള വാർഡ് 12 ൽ നിന്നു 17 സിപിഎം ...

പതിയിൽ കപ്പേളയിൽ തിരുനാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി

Image
  കൂരാച്ചുണ്ട്: കൂരാച്ചുണ്ട്   സെന്റ് തോമസ്ഫൊറോന പള്ളിയുടെ കീഴിലുള്ള പതിയിൽ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ 9 ദിവസത്തെ തിരുനാൾ ചടങ്ങുകൾ ഇന്നലെ സമാപിച്ചു .പ്രധാന തിരുനാൾ ദിനമായ ഇന്നലെ വൈകിട്ട് 4ന് ജപമാല, പ്രസുദേന്തി വാഴ്ച, കുർബാന - ഫാ.കുര്യൻ താന്നിക്കൽ, വചന സന്ദേശം, നൊവേന, 6ന് ലദീഞ്ഞ്, വട്ടച്ചിറ റോഡിലേക്ക് പ്രദക്ഷിണം, സമാപന ആശീർവാദം, ആകാശ വിസ്മയം, വാദ്യമേള ങ്ങൾ, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ ചടങ്ങുകൾ പൂർവാധികം ഭംഗിയോടെ സമാപിച്ചു.

പേരാമ്പ്രയിൽ മഴയിൽ റോഡിൽ തെന്നിവീണ ബൈക്ക് യാത്രികനെ ലോറി ഇടിച്ചു; ഡ്രൈവിങ് ഇൻസ്ട്രക്ടർക്ക് ഗുരുതര പരിക്ക്

Image
  പേരാമ്പ്ര : പേരാമ്പ്ര ഉള്ളേരി സംസ്ഥാന പാതയിൽ ചാലിക്കരയിൽ ബൈക്കും കോഴികളെ കൊണ്ടുപോവുന്ന മിനി ലോറിയും ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.   ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. മഴയിൽ നനഞ്ഞ റോഡിൽ തെന്നി വീണ ഇരുചക്ര വാഹനത്തെ എതിരെ വന്ന കോഴികളെ ഇറക്കിയ ശേഷം നടുവണ്ണൂർ ഭാഗത്തേക്ക് തിരിച്ച് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു.  ഹീറോ ഹോണ്ട ബൈക്കുമായാണ് കൂട്ടിയിടിച്ചത്. കാവുന്തറ ചെല്ലട്ടൻ കണ്ടി മുഹമ്മദ് റിൻഷാദ് (22) നാണ് പരുക്കേറ്റത്. നടുവണ്ണൂരിലെ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ട‌റാണ് റിൻഷാദ്. സാരമായി പരുക്കേറ്റ യുവാവിനെ മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ അറസ്റ്റിൽ

Image
  കോഴിക്കോട്:  ടൂറിസ്റ്റ് ബസിൽ വെച്ചു യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസ്സിൽ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. 26-ാം തീയ്യതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രതി ബസ്സിൽ വെച്ച് യുവതിക്കെതിരെ ലൈം ഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെത്തിയപ്പോൾ പരാതിക്കാരിക്കെതിരെ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നാദാപുരത്ത് രാവിലെ മുറ്റമടിക്കുമ്പോൾ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതികൾ രക്ഷപ്പെട്ടു

Image
  നാദാപുരം: മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയ പറമ്പത്ത് പാത്തുട്ടിയാണ് ആക്രമണത്തിനിരയായത്. രാവിലെ വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ യുവാവ് പാത്തുട്ടിയെ പിറകിൽ നിന്ന് തള്ളിമാറ്റി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടയിൽ നിലത്തുവീണ പാത്തൂട്ടിക്ക് വലത് ചുമലിന് പരിക്കേറ്റു. ബഹളം കേട്ട് വീട്ടുകാർ ഓടിവരുന്നതിനിടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. പരിക്കേറ്റ പാത്തുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.  പ്രതികളെ തിരിച്ചറിയനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്

ചരിത്രം ആവർത്തിച്ച് അൽക്ക ഷിനോജ് തുടർച്ചായി രണ്ടാം വർഷവും വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി

Image
  . കൂരാച്ചുണ്ട് : മലയോര നാട്ടിലെ തുടർച്ചയായി രണ്ടാം വർഷവും വ്യക്തിഗത ചാമ്പ്യൻ പട്ടം എത്തിച്ച് കൂരാച്ചുണ്ടുകാരി അൽക്ക ഷിനോജ്. സംസ്ഥാന സ്കൂ‌ൾ ഒളിംപിക്സിൽ രണ്ടു ഇനങ്ങളിൽ സ്വർണ്ണവും ഓരോ വെള്ളിയും വെങ്കലവും ഉൾപെടെ മെഡലുകളിലൂടെ 13 പോയിൻറ് കരസ്ഥമാക്കിയാണ് വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് നേടി ഈ മിടുക്കി മലയോര നാടിൻ്റെ അഭിമാന താരമായത്. കുളത്തുവയൽ ജോർജിയൻ അക്കാദമി പരിശീലകർ കെ. എം. പീറ്റർ, വിജയൻ , കുളത്തുവയൽ സ്‌കൂൾ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അൽക്ക സംസ്ഥാന കായിക മേളക്ക് തയ്യാറെടുത്തത്. കഴിഞ്ഞ വർഷം സബ് ജൂനിയർ 600, 400, 200 മീറ്റർ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വിഭാഗത്തിൽ തന്നെ സംസ്ഥാനത്ത് വ്യക്തിഗത ചാമ്പ്യൻഷിപ്പ് പട്ടവും അൽക്ക സ്വന്തമാക്കിയിരുന്നു.  കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അൽക്ക കൂരാച്ചുണ്ട് സ്വദേശിയും സിആർപിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയിൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്. സഹോദരൻ അഞ്ചൽ ഷിനോജ് ഉപജില്ലാ കായിക മേളയിൽ ഡിസ്കസ് ത്രോ യിൽ ഗോൾഡ് മെഡൽ നേടിയിരുന്നു.

കൂരാച്ചുണ്ട് നവീകരിച്ച വനിതാ വിപണന്ന കേന്ദ്രം ഉത്ഘാടനം ചെയ്തു

Image
  കൂരാച്ചുണ്ട്: നവീകരിച്ച വനിതാ വിപണന്ന കേന്ദ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അനിത ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ഒ. കെ അമ്മദ് അധ്യക്ഷത വഹിച്ചു. ടിഎം ശശി വൈസ് ബ്ലോക്ക്‌ അഡ്വ ഹസീന ബ്ലോക്ക്‌ മെമ്പർ വിൽ‌സൺ പാത്തിച്ചാലിൽ രാഷ്ട്രീയ പ്രതിനിധികൾ പ്രദേശവാസികൾ പങ്കെടുത്തു

ചക്കിട്ടപാറ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഭീഷണിയെന്ന് പരാതി

Image
  ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേട് ചോദ്യം ചെയ്യാൻ  ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ പഞ്ചായത്ത്  ഭരണ സമിതിയിലെ ചില അംഗങ്ങൾ  ഭീഷണിപെടുത്തിയെന്നു പരാതി. ചക്കിട്ടപാറ മണ്ഡലം  പ്രസിഡൻറ് റെജി കോച്ചേരി, പഞ്ചായത്തംഗം ജിതേഷ് മുതുകാട്,ബാബു കൂനന്തടം,ജെയിംസ് മാത്യു, പാപ്പച്ചൻ കൂനന്തടം,എബിൻ കുംബ്ലാനിക്കൽ,തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിൽ എത്തിയത്. ചക്കിട്ടപാറ പഞ്ചായത്ത് ഉദ്യോഗസ്ഥർ സിപിഎമ്മിന് വിടുപണി ചെയ്യുകയാണെന്ന്  ചക്കിട്ടപാറ  മണ്ഡലം പ്രസിഡന്റ്‌ റെജി കൊച്ചേരി പ്രസ്താവനയിൽ ആരോപിച്ചു. ചക്കിട്ടപാറ പഞ്ചായത്തിൽ  പുതിയതായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും  റെജി കോച്ചേരി ആരോപിച്ചു. കോൺഗ്രസ്  വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്നും മനപ്പൂർവമായി ക്രമക്കേടുകൾ നടത്തിയ ശേഷം പരിഹരിക്കപ്പെടരുത് എന്നതാണ് വിചാരമെന്നും അങ്ങനെയെങ്കിലും ജയിക്കാൻ പറ്റുമോ എന്നാണ് സി.പി.എം നോക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്ര...

മലയോര നാടിന്റെ അഭിമാനമായി അൽക്ക; സംസ്ഥാന സ്‌കൂൾ കായികമേളയിൽ നാലാം മെഡലുമായി വീണ്ടും അൽക്ക ഷിനോജ്

Image
  കൂരാച്ചുണ്ട്:    മലയോര നാടിൻ്റെ കായിക പെരുമയിൽ വീണ്ടും പുതിയ  അധ്യായം എഴുതി ചേർത്ത് കൂരാച്ചുണ്ടുകാരി അൽക്ക ഷിനോജ്. സംസ്ഥാന സ്കൂ‌ൾ ഒളിംപിക്സിൽ രണ്ടു ഇനങ്ങളിൽ സ്വർണ്ണവും  ഓരോ വെള്ളിയും വെങ്കലവും ഉൾപെടെ മെഡലുകൾ  കരസ്ഥമാക്കിയാണ് ഈ മിടുക്കി മലയോര നാടിൻ്റെ അഭിമാന താരമായത്.  തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടി സബ്ബ് ജൂനിയർ ഗേൾസിന്റെ 4 X 100 മീറ്റർ റിലേയിൽ ബ്രോൺസ് മെഡൽ നേടി. നേരത്തെ 600 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡലും 200 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും ഇന്ന് നടന്ന 400 മീറ്റർ ഓട്ടത്തിലും സ്വർണം മെഡലും അൽക്ക നേടിയിരുന്നു.   കായിക മേളയിൽ നിന്ന് 4 മെഡൽ ആണ് അൽക്കയുടെ നേട്ടം  കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

മൂന്നാം മെഡൽ ഓടിയെടുത്ത് കൂരാച്ചുണ്ട് സ്വദേശി അൽക്ക ഷിനോജ്

Image
  കൂരാച്ചുണ്ട് : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടി സബ്ബ് ജൂനിയർ ഗേൾസിന്റെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി. നേരത്തെ 600 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡലും 200 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും അൽക്ക നേടിയിരുന്നു  ഈ കായിക മേളയിൽ ഇതുവരെ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് 13 പോയിൻറ് കരസ്ഥമാക്കി 200 മീറ്റർ ഓട്ടത്തിൽ നേരിയ വ്യത്യാസത്തിലാണ് അൽക്ക രണ്ടാംസ്ഥാനത്ത് ആയി പോയത്. 100 മീറ്റർ ഓട്ടത്തിലെ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയ ദേവപ്രിയ അടക്കമുള്ളവരെ പിന്തള്ളിയാണ് അൽക്ക 200 മീറ്റർ ഓട്ടത്തിൽ രണ്ടാമത് എത്തിയെന്നതിനാൽ അൽക്കയുടെ ഈ നേട്ടത്തിനു പത്തരമാറ്റ് തിളക്കം. ഈ കായിക മേളയിൽ നിന്ന് മൂന്നാം മെഡൽ ആണ് അൽക്ക ഇന്ന് നേടിയത്  കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

കലോത്സവത്തിനിടെ വിദ്യാർഥിസംഘർഷം. താക്കോൽകൊണ്ട് കുത്തേറ്റ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

Image
മുക്കം : മുക്കം ഉപജില്ലാ കലോത്സവ ത്തിൽ വിജയികളായ വിദ്യാർ ഥികളെ ആതിഥേയരായ സ്കൂളി ലെ വിദ്യാർഥികൾ മർദിച്ചതാ യി പരാതി. കലോത്സവത്തി ലെ ഓവറോൾ ചാമ്പ്യന്മാരായ നീലേശ്വരം ഗവ. ഹയർ സെ ക്കൻഡറി സ്കൂളിലെയും രണ്ടാം സ്ഥാനക്കാരായ ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ യും വിദ്യാർഥികളെ ആതിഥേ യരായ മണാശ്ശേരി എംകെഎ ച്ച് എംഎംഒ ഹയർസെക്കൻഡ റി സ്കൂളിലെ വിദ്യാർഥികൾ മർദി ച്ചതായാണ് പരാതി. പരിക്കേറ്റ രണ്ടു വിദ്യാർഥി കളെ മണാശ്ശേരിയിലെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേന്ദമംഗലൂർ സ്കൂളിലെ പ്ല സു‌ കൊമേഴ്സ് വിദ്യാർഥി യും നെല്ലിക്കാപ്പറമ്പ് സ്വദേശി യുമായ അമൻ ഹനീഫ് (18), നീ ലേശ്വരം സ്കൂളിലെ പ്ലസ്‌ടു ഹ്യൂ മാനിറ്റീസ് വിദ്യാർഥിയും തേ ക്കുംകുറ്റി സ്വദേശിയുമായ മുഹ മ്മദ് ഷിബിൽ ഷാജഹാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവർക്കും താക്കോൽകൊ ണ്ട് തലയ്ക്കും പുറത്തും ഗുരുത രമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ എംഎഎംഒ കോളേജ് കവാടത്തിന് സമീപ ത്തായിരുന്നു സംഭവം. സമ്മാനദാനച്ചടങ്ങിനുശേ ഷം നീലേശ്വരം സ്കൂളിലെ വി ദ്യാർഥികളും ചേന്ദമംഗലൂർ സ്കൂ ളിലെ വിദ്യാർഥികളും ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. നീലേശ്വരം സ്കൂളുകാർ മണാശ്ശേ ര...

പരിധിക്കു പുറത്തായി തലയാട് മലയോര മേഖല

Image
    തലയാട്  മലയോര മേഖല ഇപ്പോഴും മൊബൈൽ ഫോൺ നെറ്റ്‌വർക് കവറേജിന് പുറത്ത് തലയാട്:    തലയാടിന്റെ വർ ഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരമാകുന്നില്ല, അതിനാൽ മലയോര മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും പരിധി ക്ക് പുറത്ത്. തലയാട്, ചീടിക്കുഴി, കാവുംപു റം വയലട, മങ്കയം, തെച്ചി, 25-ാം മൈൽ, തുടങ്ങിയ പ്രദേശങ്ങളാ ണ് കാര്യക്ഷമമായ മൊബൈൽ ഫോൺ നെറ്റ്‌വർക് കവറേജിന് പുറത്ത് തുടരുന്നത്. നെറ്റ്‌വർക് കുറവായതിനാൽ സുഗമമായി ഫോൺ ചെയ്യുന്നതിനും ഇന്റർ നെറ്റ് ഉപയോഗിക്കുന്നതിനും തട സ്സം നേരിടുന്നതായി നാട്ടുകാർപറഞ്ഞു. രാവിലെയും വൈകിട്ടും ജിയോ ടാഗ് പ്രകാരം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാ തെ തൊഴിലുറപ്പ് തൊഴിലാളി കൾ വലിയ പ്രതിസന്ധിയിലാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള വർ വലിയ പ്രയാസമാണ് അനുഭ വിക്കുന്നത്. നാട്ടുകാർക്ക് യു പിഐ ഇടപാടുകൾ നടത്തുന്ന തിനും മറ്റു ഓൺലൈൻ ബാങ്കി ങ് സേവനങ്ങൾ ലഭിക്കുന്നതി നും വലിയ തിരിച്ചടിയാണ്. സർ ക്കാർ തലങ്ങളിലും മൊബൈൽ ഫോൺ കമ്പനി അധികൃതർക്കും കൃത്യമായ സേവനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉപഭോ ക്താക്കൾ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഒരു പരിഹാര വും ഉണ്ടായിട്ടില്ല. കാന്തലാട് വി ല്ലേജിന്റെ ഒരു ഭാഗ...

കാലിൽ ചുറ്റിയ പെരുമ്പാമ്പിനെ ചാക്കിൽകെട്ടി വനംവകുപ്പിനെ ഏൽപ്പിച്ച് യുവാവ്

Image
  കാഞ്ഞങ്ങാട്: രാത്രിയിൽ പാതയോരത്ത് നിന്ന് ഫോണിൽ സംസ രിച്ചുനിൽക്കേ യുവാവിൻ്റെ കാലിൽ ചുറ്റി പ്പിടിച്ച് പെരുമ്പാമ്പ് മ നസ്സാന്നിധ്യം വിടാതെ യുവാവ് പാമ്പി നെ കുടഞ്ഞുമാറ്റി പി ടികൂടി ചാക്കിൽ കെട്ടി. ഒരു തവണ പാമ്പ് ചാക്കിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടികൂടി ചക്കിലാക്കി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഇഞ്ച് ഓഫീസിൽ സുരക്ഷിതമായി എത്തിച്ച് മാവുങ്കാൽ പുതി യകണ്ടത്തെ മണികണ്ഠൻ താ രമായി.  സ്വന്തം നിലയിൽ പെരുമ്പാമ്പിനെ പിടികൂടി ചക്കിലാക്കി ഓട്ടോറിക്ഷയിൽ ഫോറസ്റ്റ് ഒ ഫീസിലെത്തിച്ചിട്ടും വണ്ടിക്കു ലി പോലും കിട്ടാതിരുന്നതിൽ മണികണ്ഠൻ ചില്ലറ പരിഭവം ണ്ട്. എങ്കിലും പെരുമ്പാമ്പിനെ ഉപദ്രവിച്ചുവെന്നു പറഞ്ഞ് കേസൊന്നും എടുത്തില്ലല്ലോ എന്ന കാര്യത്തിൽ ആശ്വാസം. ഞായറാഴ്ച രാത്രി 10ന് ഓടെ മാവുങ്കാൽ കുശവൻ കുന്നിൽ സംസ്ഥാന പാതയോരത്തായി രുന്നു സംഭവം.  ഒരാളിനേക്കാൾ നീളവും 20 കിലോ യോളം തൂക്കവുമു ള്ളതായിരുന്നു പെരുമ്പാമ്പ് കു ടഞ്ഞുകളഞ്ഞിട്ടും പാമ്പ് ആധി കമൊന്നും അനങ്ങാതെ പാത യോരത്തു കിടക്കുകയായിരു ന്നു. വയർ വീർത്ത നിലയിലു ആയിരുന്നു. അവിടെത്തന്നെ ഉ പേക്ഷിച്ചുപോയാൽ സംസ്ഥാ നപാതയിൽ വണ്ടിയിടിച്ചു ചാകാനിടയു...

സുസുക്കി ഷോറൂമിൽ നിന്നും പുതിയ വാഹനമെന്ന വ്യാജേന ഒരു തവണ സര്‍വ്വീസ് കഴിഞ്ഞ വാഹനം വിറ്റ് കബളിപ്പിച്ചതായി പരാതി

Image
     പേരാമ്പ്ര:  ഒരു തവണ സര്‍വ്വീസ് കഴിഞ്ഞ വാഹനം പുതിയതെന്ന് പറഞ്ഞ് ഷോറൂമില്‍ നിന്ന് വിറ്റതായി പരാതി. ഈ മാസം 4ാം തിയ്യതി കുറ്റ്യാടി പാറക്കടവിലെ ഷോറൂമില്‍ നിന്നും വാങ്ങിയ സുസുക്കി ആക്സസ് സ്‌ക്കൂട്ടര്‍ ഉടമ പാലേരി സ്വദേശി വിഷ്ണു പ്രസാദ് ആണ് കബളിപ്പിക്കപ്പെട്ടതായി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്. വാഹനത്തിന്റെ ഫസ്റ്റ് സര്‍വ്വീസിനായി പേരാമ്പ്ര സുസുക്കി സര്‍വ്വീസ് സെന്ററില്‍ എത്തിയപ്പോഴാണ് ഇതിന്റെ ഫസ്റ്റ് സര്‍വ്വീസ് 2025 സപ്തംബര്‍ 24 ന് കഴിഞ്ഞതായി അവിടെ നിന്ന് വിഷ്ണു പ്രസാദിനോട് സര്‍വ്വീസ് സെന്റര്‍ അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് സര്‍വ്വീസ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് വഹനം 142 കിലോ മീറ്റര്‍ ഓടിയ ശേഷം വടകര കരിമ്പന പാലത്തെ സര്‍വ്വീസ് സെന്ററില്‍ നിന്ന് സര്‍വ്വീസ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2025 ആഗസ്റ്റ് 22 ന് ഈ വാഹനം സോണിയ എന്ന വ്യക്തിയുടെ പേരില്‍ ബില്ല് ചെയ്തതായും അറിയാന്‍ കഴിഞ്ഞതായി വിഷ്ണു പറഞ്ഞു.  ഫസ്റ്റ് സര്‍വ്വീസ് കുറ്റ്യാടിയില്‍ നിന്ന് തന്നെ ചെയ്യണമെന്ന് പാറക്കടവിലെ ഷോറൂമില്‍ നിന്ന് പറഞ്ഞെങ്കിലും വിഷ്ണു പേരാമ്പ്രയിലെ സര്‍വ്...

കക്കയം ജനവാസ കേന്ദ്രത്തില്‍ വീണ്ടുംകാട്ടുപോത്ത് കൂട്ടമായിറങ്ങി

Image
കൂരാച്ചുണ്ട്: വിനോദസഞ്ചാര കേന്ദ്രമായ കക്കയം ഡാംസൈറ്റ് മേഖലയില്‍ കാട്ടുപോത്ത് കൂട്ടമായിറങ്ങിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി.  കൂരാച്ചുണ്ട് ഉടൻ കൂരാച്ചുണ്ട് ന്യൂസിൽ 

നരിനടയിൽ കാട്ടാനക്കൂട്ടം തോണിയിലെ യാത്രക്കാരെ ആക്രമിക്കുവാന്‍ ശ്രമിച്ചു

Image
  കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ പെട്ട നരിനട ഭാഗത്താണ് കാട്ടാന കൂട്ടം ഇറങ്ങിയത്.  കൂടുതൽ വിവരങ്ങൾ ഉടൻ കൂരാച്ചുണ്ട് ന്യൂസിൽ 

കൂരാച്ചുണ്ടിൽ നവീകരിച്ച വനിതാ വിപണന കേന്ദ്രം നാളെ ഉത്ഘാടനം ചെയ്യും

Image
കൂരാച്ചുണ്ട്:വർഷങ്ങളായി അടഞ്ഞു  കിടന്ന നവീകരിച്ച വനിതാ വിപണന കേന്ദ്രം ഉത്ഘാടനം നാളെ 28/10/25 ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.അനിത  ഉത്ഘാടനം ചെയ്യും. വർഷങ്ങളായി അടഞ്ഞ് കിടന്നതിനാൽ നാശോന്മകമായിരുന്നു . 8 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിച്ച് നാടിനായി 28.10.2025 സമർപ്പിക്കുന്നു

നിര്യാതയായി

Image
ചെറുക്കാട് (കൂരാച്ചുണ്ട്): കാപ്പുമ്മൽ സൗമിനി നിര്യാതയായി മക്കൾ: പുഷ്പ [ കോളനി മുക്ക് ], ശശി (കാവടി ഓട്ടോ) മരുമക്കൾ :സത്യൻ കോളനിമുക്ക്, ശാന്തി കൊയിലാണ്ടി     കാപ്പുമുക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു

3229 ചതുരശ്രഅടി വരെ വിസ്‌തീർണമുള്ള ഇരുനില വീടുകൾക്ക് ഇളവ്; ഉടൻ പെർമിറ്റിന് ഉയരം പ്രശ്‌നമല്ല

Image
  കെട്ടിടനിർമാണ ചട്ടങ്ങളിൽ നിർണായക ഭേദഗതികൾ വാണിജ്യ, വ്യവസായ കെട്ടിടങ്ങൾക്കും ഇളവുകൾ കോഴിക്കോട് :  ഉയരം പരിഗ ണിക്കാതെ, 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്രഅടി) വരെ വി സ്തീർണമുള്ള ഇരുനില വീടു കൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിടനിർമാണ പെർമിറ്റ് നൽ കാൻ തീരുമാനം. ഇതടക്കം കെട്ടി ടനിർമാണ ചട്ടങ്ങളിൽ ഒട്ടേറെ നിർണായക ഭേദഗതികൾ തയാ റായി. നിയമവകുപ്പിന്റെ പരിശോ ധന കൂടി പൂർത്തിയായാൽ വി ജ്ഞാപനമാകും. നിലവിൽ 7 വരെ മീറ്റർ ഉയരമു ള്ള വീടുകളെയാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കു ന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി യിരിക്കുന്നത് വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്തീർണവും വർ ധിപ്പിക്കും. നിലവിൽ 100 ചതുരശ്ര മീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി 2690.98 ചതുരശ്രഅടി) ഉയർത്തും. ഇതോടെ ചെറുകിട, ഇടത്തരം വാ ണിജ്യ കെട്ടിടങ്ങളുടെ നിർമാണ ങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും. വ്യവസായ കെട്ടിടങ്ങളുടെ നിർ മാണത്തിനും ഇളവുകൾ ബാധക മാക്കിയിട്ടുണ്ട്. ജി ഒന്ന് കാറ്റഗറി യിൽ 200 ചതുരശ്രമീറ്റർ (2152.78 ചതുരശ്ര അടി) വരെ വിസ്തൃതി യുള്ളതും മലിനീകരണ നിയ ന്ത്രണ ബോർഡിൻ്റെ വൈറ്റ്, ഗ്രീൻ കാറ്...

നിര്യാതനായി

Image
 ചക്കിട്ടപാറ: ചക്കിട്ടപാറ ചെറുവക്കാട്ട് അബ്ദുള്ള (76) നിര്യാതനായി.  ഭാര്യ മറിയം (ആവള). മക്കൾ സീന, സജ്ന.  മരുമക്കൾ ഇബ്രാഹിം (എരവട്ടൂർ), അബൂബക്കർ (പൂനൂർ).  സഹോദരങ്ങൾ അബ്ദു‌റഹ്‌മാൻ, പരേതരായ മൂസ, ഇബ്രാഹിം.