Posts

Showing posts from February, 2025

നിര്യാതയായി.

Image
കൂരാച്ചുണ്ട് :   കാളങ്ങാലിയിൽ താമസിച്ചിരുന്ന കൂട്ടുങ്കൽ പരേതരയായ മത്തായിയുടെയും എലിയാമ്മയുടെയും മകൾ സിസ്റ്റർ സുനിത (77) നിര്യാതയായി. ഇന്ന് രാവിലെ 10. മണിക്ക് കോഴിക്കോട് നിർമല ഹോസ്പിറ്റലിലെ ബ്രിജിദ ഭവൻ ചാപെലിലെ കുർബാനക്കുശേഷം സിസ്റ്റർ സുനിതയുടെ മൃതദേഹം ഉച്ചയ്ക്ക് 12.30നു കണ്ണൂർ പയ്യാമ്പലം ഉറുസുലൈൻ കോൺവെന്റിലേക്കു കൊണ്ടുപോവും. മൃതസംസ്കാര ശുശ്രുഷകൾ  നാളെ (02/03/2025)ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക്  കണ്ണൂർ ഉറുസുലൈൻ കോൺവെൻറ് ചാപെലിൽ ആരംഭിക്കുന്നതുമാണ്.

ജനപ്രതിനിധിയായി 34 വർഷം 'ഒ.കെ.'

Image
✒️ നിസാം കക്കയം  കൂരാച്ചുണ്ട്: മുപ്പത്തിനാലുവർഷം ഗ്രാമപ്പഞ്ചായത്തംഗമായ പരിചയസമ്പത്തിൻ്റെ കരുത്തിലാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഒൻപതാം വാർഡിൽ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച ഒ.കെ. അമ്മദ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. തുടർച്ചയായി 25 വർഷം ഗ്രാമപ്പഞ്ചായത്തംഗമായിരുന്നതിനെത്തുടർc സംസ്ഥാനസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. മൂന്നിൽ കൂടുതൽ തവണ മത്സരിച്ചവർക്ക് മുസ്ലിംലീഗ് സംസ്ഥാനനേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് പ്രാദേശികനേതൃത്വത്തിന്റെ പിന്തുണയോടെ ഇത്തവണ അദ്ദേഹം യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്.മുസ്ലിംലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രവർത്തകസമിതി, ബാലുശ്ശേരി നിയോജകമണ്ഡലം യു.ഡി.എഫ്. കൺവീനർ, കൂരാച്ചുണ്ട് അത്തിയോടി മഹല്ല് പ്രസിഡൻ്റ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്ഥാനങ്ങൾ ഒ.കെ. നിർവഹിച്ചിട്ടുണ്ട്. ജനങ്ങളോടൊപ്പം ജനപ്രതിനിധിയായി 34 വർഷത്തോളമായി പ്രവർത്തനരംഗത്തുള്ള ഒ.കെ. അമ്മദിനുള്ള അംഗീകാരമെന്ന നിലയിൽക്കൂടിയാണ് കോൺഗ്രസ് നേതൃത്വം പ്രസിഡൻ്റ് പദവി ഒ.കെ.യ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നത്.

ഒ.കെ.അമ്മദ്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്‌ഞ ചെയ്തു‌

Image
കൂരാച്ചുണ്ട്:  മുസ്‌ലിം ലീഗിലെ ഒ കെ. അമ്മ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ‌ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി എം.വിധു മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. 31 വർഷമായി കൂരാച്ചുണ്ട് പഞ്ചായത്ത് മെംബറായി പ്രവർത്തിച്ചുവരുന്ന ഒ.കെ അമ്മദിന് ആദ്യമായാണ് പ്രസിഡന്റ് പദവി ലഭിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ചരിത്രത്തിൽ ദീർഘകാലം മെംബർ സ്‌ഥാനം വഹിച്ചെന്നു ബഹുമതിയും ഒ.കെ.അമ്മദിനു സ്വന്തമാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, നിസാർ ചേലേരി, മുൻ ജില്ലാ പഞ്ചായത്ത് മെംബർ കാവിൽ പി.മാധവൻ, വി എസ്.ഹമീദ്, കുര്യൻ ചെമ്പനാനി, സുമീൻ എസ് നെടുങ്ങാടൻ, സലാം തെരുവത്ത്, പഞ്ചായത്ത് മെംബർമാരായ സണ്ണി പുതിയകുന്നേൽ, അരുൺ ജോസ് എന്നിവർ പ്രസംഗിച്ചു. ✒️ജോബി മാത്യു 

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ 15 കാരൻ മരണത്തിന് കീഴടങ്ങി.

Image
  താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകുന്നേരം താമരശ്ശേരി പഴയ ബസ് സ്റ്റാൻറിലെ ട്യൂഷൻ സെൻ്ററിന് സമീപത്തുവെച്ച് താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ ഏതാനും വിദ്യാർത്ഥികളും, എളേറ്റിൽ എം ജെ ഹയർ സെക്കന്റ്റെറി സ്‌കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റത്.

മാസപ്പിറവി ദൃശ്യമായി; സൗദിയിലും ഒമാനിലും റമദാൻ വ്രതാരംഭം നാളെ...

Image
ജിദ്ദ:വെള്ളിയാഴ്‌ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്... സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ. രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്‌റ, ഹുത്ത സുദൈർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കിയിരുന്നു... എന്നാൽ തുമൈറിൽ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങും...  സൗദി മാസപ്പിറിവി ദൃശ്യമായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത.  

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ മാർച്ച്‌ 2 ന് ബഹു:കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു

Image
  ചക്കിട്ടപാറ:   പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ മാർച്ച്‌ 2 ന് ബഹു:കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു.  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അദ്ധ്യക്ഷത വഹിക്കും. 1987 ഏപ്രിൽ 23 നാണ് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ ആരംഭിച്ചത്.2016 മാർച്ച്‌ 21 ന് ഉപയോഗശുന്യമായ കെട്ടിടത്തിൽ നിന്ന് പന്തിരിക്കര വാടക കെട്ടിടത്തിലേക്ക് മാറിയത്. ഇരിഗേഷൻ ഡിപ്പാർട്ട്മെന്റ് നൽകിയ 50 സെന്റ് സ്ഥലത്താണ് 1.5 കോടി രൂപ ചിലവഴിച്ച് കെട്ടിടം പണി പുർത്തീകരിച്ചത്. പേരാമ്പ്ര എം  എൽ എ ടി പി രാമകൃഷ്ണൻ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷൻ യാഥാർഥ്യമായത്. പരിപാടിയിൽ ടി.പി രാമകൃഷ്‌ണൻ എം എൽ എ, ഷാഫി പറമ്പിൽ എം പി, എന്നിവർ മുഖ്യാഥിതിയാകും.  ഉദ്ഘാടന അവലോകന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സർക്കിൾ ഇൻസ്പെക്ടർ മനോജ്‌,സ്വാഗതസംഘം ട്രഷറർ ഇ.എം ശ്രീജിത്ത്  എന്നിവർ സംസാരിച്ചു.

നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്

Image
കൂരാച്ചുണ്ട്:  നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് തന്നെ. യു.ഡി.എഫിന്റെ ജില്ലാനേതൃത്വത്തിൻ്റെ തീരുമാനപ്രകാരം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അവസാനത്തെ ഒരു വർഷം മുസ്ലിം ലീഗിന് കൈമാറാനായിരുന്നു മുൻ തീരുമാനം. എന്നാൽ കോൺഗ്രസ് നേതാവായ പോളി കാരക്കട പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 27 മുസ്ലിം ലീഗ് സ്വതന്ത്രൻ അവിശ്വാസപ്രമേയം കൊണ്ടുവരുകയും പ്രസിഡൻറ് പോളി കാരക്കട പുറത്താക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. പ്രസിഡന്റ്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിംലീഗിലെ ഒ. കെ അമ്മദും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ പ്രസിഡണ്ട് പോളി കാരക്കടയും തമ്മിലായിരുന്നു മത്സരം. നിലവിൽ 13 അംഗ ഭരണസമിതിയിൽ പോളി കാരക്കടയെ കൂടാതെ യു.ഡി.എഫിന് ഏഴ് സീറ്റും എൽ.ഡി.എഫിന് നാല് സീറ്റും ഒരു സ്വതന്ത്രനും ആണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി അമ്മതിന് വോട്ട് ചെയ്തു. അദ്ദേഹത്തിന് എട്ട് വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പോളി കാരക്കടയ...

Breaking News

Image
കൂരാച്ചുണ്ട്: മുൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പോളികാരക്കട പഞ്ചായത്ത് മെംബർ സ്ഥാനം രാജി വച്ചു കൊണ്ട് സെക്രട്ടറിക്ക് രാജി കത്ത്‌ നൽകി

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ്

Image
 ഓ കെ അമ്മദിനെ  കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു..... ആകെ 13 അംഗങ്ങൾ ഉള്ള കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ  08വോട്ടുകൾ നേടി വിജയിച്ച് പ്രസിഡൻറ് ആയി തിരഞ്ഞെടുത്തു ഇടത് പക്ഷ പിന്തുണയോടെ മൽസരിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരകടയെ 05നെതിരെ 08 വോട്ടുകൾ നേടി പരാജയപ്പെടുത്തി. സ്വതന്ത്രനായി  ജയിച്ച അരുൺ ജോസിൻ്റെ വോട്ട് യുഡിഎഫ് മുന്നണിക്ക് കൂരാച്ചുണ്ട് കൃഷി ഓഫീസറാണ് വരണാധികാരി. വരണാധികാരിയുടെ സാന്നിധ്യത്തിൽ അല്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് പുതിയപ്രസിഡന്റ്  അധികാരമേൽക്കും. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പ് മുൻ പ്രസിഡൻ്റ് ഇടതു പാളയത്തിലെത്തി പ്രസിഡൻ്റാകാൻ മത്സരിച്ച് പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ ഒ.കെ. അമ്മത് പ്രസിഡന്റായി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെയാണ് നടന്നത് മുസ്ലിം ലീഗ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്ന് മുൻ പ്രസിഡണ്ട് പോളി കാരക്കട രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. പോളി കാരക്കട ഇടതു സ്വതന്ത്രനായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഒ.കെ. അമ്മദ...

ഇൻ്റർവ്യൂ റദ്ദാക്കി

Image
ഇന്ന് മുതുകാട് പേരാമ്പ്ര ഗവ.ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഇൻ്റർവ്യൂ റദ്ദാക്കി പേരാമ്പ്ര : മുതുകാട് പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ രണ്ട് താത്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കാൻ 28-ന് രാവിലെ 11-ന് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദുചെയ്തു. പി.എസ്.സി. നിയമന നടപടി പുരോഗമിക്കുന്നതിനാലാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും സജീവമായി മുന്നണി നീക്കങ്ങൾ .

Image
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ✒️ ജോൺസൺ പൂകമല  കൂരാച്ചുണ്ട്: അവിശ്വാസ പ്രമേയത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പുറത്തായ കൂരാച്ചുണ്ട് പഞ്ചായത്തിൽ പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ന ടക്കുന്ന യോഗത്തിൽ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ മുന്നണികളിൽ നീക്കങ്ങൾ സജീവമാണ്. കോൺഗ്രസും മുസ്ലിം ലീഗും ഇപ്പോൾ യുഡിഎഫ് സംവിധാനത്തിലാണുള്ളത്. യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സ്വതന്ത്രനായ ഒ.കെ. അമ്മദിനെയാണ് മത്സരിപ്പിക്കുന്നത്. എന്നാൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുന്നത് കേരള കോൺഗ്രസ് -എം പ്രതിനിധിയെ ആണെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ രാത്രിവരെ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. ഇന്നലെയോഗവും ചേർന്നിരുന്നു. എൽഡിഎഫിൽ കേരള കോൺഗ്രസ് -എം-2, സിപി എം -2, സ്വതന്ത്രൻ - 1, യുഡിഎഫ് - കോൺഗ്രസ് -5, മുസ്ലിം ലീഗ് സ്വതന്ത്രൻ ഉൾപ്പെടെ രണ്ടും ആണ്. കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരംഗം വിപ്പ് കൈപ്പറ്റാൻ വൈമുഖ്യം കാട്ടിയത് യുഡിഎഫിൽ ആശങ്ക ജനിപ്പിക്കുന്നതായും പറയുന്നുണ്ട്. കോൺഗ്രസിൽ നിന്ന...

യുഡിഎഫ് സ്‌ഥാനാർഥിയായി ഒ.കെ.അമ്മദ്

Image
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന് ✒️ ജോബി മാത്യു  കൂരാച്ചുണ്ട്. ജനുവരി 27ന് അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയെ പുറത്താക്കിയതി നെ തുടർന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇന്നു രാ വിലെ 11ന് പഞ്ചായത്ത് ഹാളിൽ മെംബർമാരുടെ യോഗം നടക്കും. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ  ധാരണ പ്രകാരം കോൺഗ്രസി ലെ പ്രസിഡൻ്റ് പോളി കാരക്കട രാജിവയ്ക്കാൻ തയാറാകാതെ വന്നതോടെയാണ് മുസ്‌ലിം ലീഗിലെ ഒ.കെ.അമ്മദ് കൊണ്ടുവന്ന അവിശ്വാസം പാസായത്. ജില്ലാ യുഡിഎഫ് നേതൃത്വം കഴിഞ്ഞ 25ന് യുഡിഎഫ് സ്‌ഥാനാർഥിയായി ഒ.കെ.അമ്മദിനെ പ്രഖ്യാപിച്ച് വോട്ട് ചെയ്യാൻ കോൺഗ്രസ്, മുസ്ലിം ലീഗ് മെം ബർമാർക്കു വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിലെ 5 പേരും മുസ് ലിം ലീഗിലെ 2 മെംബർമാരും വി പ്പ് പ്രകാരം വോട്ട് ചെയ്താൽ 13 അംഗ ഭരണസമിതിയിൽ യുഡി എഫിനു വിജയം ഉറപ്പിക്കാം. സ്വതന്ത്രൻ ഉൾപ്പെടെ 5 മെംബർമാർ ഉള്ള എൽഡിഎഫ് മു ന്നണി പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ നിലപാട് വ്യക്തമാക്കിയിട്ടി ല്ല. ഇന്നു രാവിലെ യോഗം ചേർ ന്ന് അന്തിമ തീരുമാനമെടുക്കുമെ ന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.പ്രഖ്യാപിച്ച് വോട്ട് ചെയ്യാൻ കോൺഗ്രസ്, മുസ്ലിം ലീഗ് മെം ബർമാ...

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്

Image
കൂട്ടിയും കിഴിച്ചും മുന്നണികൾ ✒️ നിസാം കക്കയം   കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ പതിനൊന്നിന് പഞ്ചായത്ത് ഹാളിൽ നടക്കും. കൂരാച്ചുണ്ട് കൃഷി ഓഫീസറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിനുശേഷം വരണാധികാരിയുടെ സാന്നിധ്യത്തിൽ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് പുതിയപ്രസിഡന്റ് അധികാരമേൽക്കും. ജനുവരി 27-ന് മുസ്ലിംലീഗ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസത്തെത്തുടർന്നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പുറത്തായത്. കോൺഗ്രസ് അംഗമായിരുന്ന ഇദ്ദേഹം മുന്നണി ധാരണപ്രകാരം നാലുവർഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ തയ്യാറാവാതിരുന്നതിനെത്തുടർന്നാണ് മുസ്‌ലിംലീഗ്, ഇടതുപക്ഷത്തിന്റെ സഹായത്തോടെ അവിശ്വാസത്തിന് നോട്ടീസുനൽകിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ധാരണപ്രകാരം കോൺഗ്രസ് അംഗങ്ങൾകൂടി അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു. പതിമ്മൂന്നംഗ ഭരണസമിതിയിൽ സസ്പെൻഷനിലുള്ള പോളി കാരക്കടയെക്കൂടാ തെ തന്നെ അഞ്ചംഗങ്ങളുള്ള കോൺഗ്രസും, രണ്ടംഗങ്ങളുള്ള ലീഗും ചേർന്നാൽ ഏഴംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫിന് ഭരണം നില നിർത്താൻ പറ്റുന്ന സാഹചര്യമാണെങ്കിലും കഴിഞ്ഞദിവസം ഡി.സി.സി. പ്രസിഡന്റ് ക...

വെഞ്ഞാറമൂട് കൂട്ടക്കൊല; പിതാവ് അബ്ദുറഹീം പിടഞ്ഞുരുകുന്ന മനസ്സുമായി സൗദിയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു

Image
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് പെരുമല സല്‍മാസ് ഹൗസില്‍ അബ്ദുള്‍ റഹീം ഇന്ന് നാട്ടിലെത്തും.വ്യാഴാഴ്ച രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ച അബ്ദുള്‍ റഹീം വെള്ളിയാഴ്ച രാവിലെ 7.30 നാണ് നാട്ടിലെത്തുക. വെള്ളിയാഴ്ച നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കള്‍ സ്വീകരിക്കും. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന ഉറപ്പിലാണ് യാത്ര. ഇത്ര വേഗത്തില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് റഹീം പറയുന്നു. റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടമായി. വലിയ കടക്കാരനുമായി. കടക്കാരില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്. അല്‍ മുന സ്കുളിന് സമീപത്തുള്ള ഒരു പെട്രോൾ പമ്പിനോചേർന്നുള്ള വാഹനങ്ങളുടെ ആക്സസറീസ് വില്‍ക്കുന്ന ചെറിയ കടയില്‍ ജോലിചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടു വില്‍ക്കണം, കടങ്ങള്‍ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹം. റഹീം വിശദീകരിച്ചു. അഫാൻ ആദ്യ...

പേരാമ്പ്രയിലെ ഫർണിച്ചർ മോഷണം നടത്തി മുങ്ങിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പേരാമ്പ്ര പൊലീസിന്റെ പിടിയിൽ

Image
പേരാമ്പ്ര പൊലീസ് കർണാടകയിൽ എത്തി പ്രതികളെ പിടികൂടി പേരാമ്പ്ര: പാലേരി വടക്കുമ്പാട് കടകളിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പേരാമ്പ്ര പൊലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 25-ാം തിയ്യതി പുലർച്ചെ വടക്കുമ്പാട് സ്ക്‌കൂളിനടുത്ത് അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫർണിച്ചർ കടയിലുമാണ് മോഷണം നടന്നത്. രാത്രി 2 മണിയോടെ റോഡിൽ ലോറി നിർത്തി ഹോട്ടലിലെ കസേരകളും ഫർണിച്ചർ കടയിലെ മേശയും എടുത്തു കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ സംഭവസ്ഥലത്തു നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികൾ കർണാടകയിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചത്. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷൻ ലോറിയിൽ ഇവർ മോഷ്ടിക്കുന്ന വസ്തുക്കൾ കയറ്റി കർണാടകയിലെ ചാമരാജ് നഗറിലെ ഹൂട്ട് ഗള്ളിയിൽ എത്തിച്ചു ആക്രിസാധനം ആക്കി വിൽക്കാൻ ശ്രമിക്കുമ്പോൾ ആണ് പൊലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്. രാത്രികാലങ്ങളിൽ വാഹനം ഒതുക്കി നിർത്തി കടകൾ കുത്തിത്തുറന്ന് മോഷ്ടിച്ച് മോഷണ വസ്തുക്കൾ ലോറിയിൽ കയറ്റി കൊണ്ടുപോയി ആക്രികൾ ആക്കി വിൽക്കുന്ന രീതിയിൽ ആണ് ഇവരുടെ മോഷണമെന്ന് പൊലീസ...

നിര്യാതയായി

Image
പടത്തുകടവ്:  മറിയാമ്മ (87) കൈതക്കുളത്ത് നിര്യാതയായി . സംസ്ക്കാര ശുശ്രൂഷ 28-02-2025 (വെള്ളി) രാവിലെ 10.00ന് ഭവനത്തിൽ ആരംഭിച്ച് പടത്തുകടവ് ഹോളിഫാമിലി ദേവാലയ സെമിത്തേരിയിൽ .

പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മാവോയിസ്‌റ്റ് ഭീഷണി: ചുറ്റുമതിൽ ഉൾപ്പെടെ സുരക്ഷ ഒരുക്കിയില്ല

Image
✒️ജോബി മാത്യു  ചക്കിട്ടപാറ:   പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് ചുറ്റുമതിൽ, മുറ്റം ഇന്റർലോക്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് രണ്ടാംഘട്ട പ്രവൃത്തികൾക്ക് 1.45 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി നൽകിയെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. ജില്ലയിൽ മാവോയിസ്‌റ്റ് ഭീഷണി നേരിടുന്ന പ്രധാന സ്‌റ്റേഷനിൽ ഒന്നാണ് ഈ സ്റ്റേഷനും. ‌സ്റ്റേഷൻ പരിധിയിലെ മുതുകാട് മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ തവണ മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതാണ്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്നതിനാലും വനമേഖല ഉള്ളതു കൊണ്ടും മാവോയിസ്‌റ്റ് സം ഘത്തിനും സൗകര്യമാകുമെന്ന് റിപ്പോർട്ട് നിലവിലുള്ളതാണ്. ചുറ്റുമതിൽ പൂർത്തീകരിക്കാതെ സ്‌റ്റേഷൻ മാറ്റുമ്പോൾ കനത്ത സുരക്ഷാ പ്രശ്ന‌ത്തിന് കാരണമാകാൻ സാധ്യതയുണ്ട്. ‌സ്റ്റേഷൻ കെട്ടിടത്തിനു സമീപത്തെ ജലസേചന വകുപ്പ് ഭൂമിയിലെ മരങ്ങളും സുരക്ഷയ്ക്കും കെട്ടിടത്തിനു പ്രശ്ന‌മാകുന്നുണ്ട്

വയലട റൂട്ടിൽ കെഎസ്ആർടിസി സർവീസ് മുടക്കുന്നു; യാത്രാദുരിതം രൂക്ഷം

Image
തലയാട് :   വയലട റൂട്ടിൽ കെ.എസ്ആർടിസി സർവീസ് മുടക്കുന്നതും ട്രിപ്പുകൾ ഒഴിവാക്കുന്നതും കാരണം യാത്രാ പ്രതിസന്ധി രൂക്ഷമായി. ആദ്യം രണ്ട് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. പിന്നീട് അത് ഒന്നായി ചുരുങ്ങി. ദിവസം 4 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. റോഡ് നവീകരണം തുടങ്ങിയതോടെ ഏതാനും ദിവസം വയലട റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതു മറയാക്കി കെഎ സ്ആർടിസി പിന്നീട് സർവീസ് നടത്താതെയായി. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും ജനപ്രതിനിധികൾ ഇടപെടുകയും ചെയ്തതോടെ രാവിലെ മാത്രം സർവീസ് നടത്താൻ തുടങ്ങി. ഇപ്പോൾ മൂന്ന് ട്രിപ് ഒഴിവാക്കിയിരിക്കുകയാണ്. അവധി ദിവസങ്ങളിൽ സർവീസ് പൂർണമായി നിർത്തുകയും ചെയ്യുന്നു. സർവീസുകൾ നിർത്തിയതിനാൽ വിദ്യാർഥികളും സാധാരണ യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മറ്റു യാത്രാ സൗകര്യങ്ങൾ ഒന്നുമില്ലാത്തതി നാൽ ഇവർക്കു വലിയ തുക മുടക്കി ഓട്ടോറിക്ഷ വിളിക്കേണ്ടി വരുന്നു. കെഎസ്ആർടിസിയുടെ നിലപാടിനെതിരെ ജനകീയപ്രക്ഷോഭത്തിനു ഒരുങ്ങുകയാണു നാട്ടുകാർ. യാത്രാ പ്രതിസന്ധി പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട് സിപി എമ്മിന്റെ നേതൃത്വത്തിൽ തോരാട് ചേർന്ന ജനകീയ കൺവൻഷൻ ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. കെ. പി...

ഉദ്ഘാടനത്തിനൊരുങ്ങി: പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Image
► 50 സെന്റ് ഭൂമിയിൽ കെട്ടിടം നിർമിച്ചത് 1.46 കോടി രൂപ ചെലവഴിച്ച് ✒️ജോബി മാത്യു   ചക്കിട്ടപാറ : പെരുവണ്ണാമുഴി ടൗണിൽ സേചന   വകുപ്പ് ആഭ്യന്തര വകുപ്പിനു കൈമാറിയ 50 സെന്റ് ഭൂമിയിൽ നിർമിച്ച പൊലീസ് ‌സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് 2ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .1.46 ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്  മുൻപ് പെരുവണ്ണാമൂഴിയിൽ ജലസേചന വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ‌സ്റ്റേഷൻ ബിൽഡിങ് ശോച്യാവസ്ഥയിലായതിനാൽ കഴിഞ്ഞ 8 വർഷത്തോളമായി പന്തിരിക്കരയിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പെരുവണ്ണാമുഴി ഡാം, കൃഷി വിജ്‌ഞാന കേന്ദ്രം, ഭാരതീയ സു ഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി ചെറുകിട ജല വൈദ്യുത പദ്ധതി, പെരുവണ്ണാമൂഴി ടൂറിസ്‌റ്റ് കേന്ദ്രം, ഫോറസ്റ്റ് റേഞ്ച് ഓഫിസ്, കൂത്താളി ജില്ലാ കൃഷി ഫാം ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം ഈ സ്റ്റേഷൻ പരിധിയിലുണ്ട്. ടി.പി.രാമ കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.  

നിര്യാതനായി

Image
കല്ലാനോട് : കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കർഷകനും കൂരാച്ചുണ്ട് തോംസൺ തീയറ്റർ ഉടമയുമായിരുന്ന A J മാത്യു എട്ടിയിൽ (82)(അപ്പച്ചൻ) നിര്യാതനായി.  ഭാര്യ :ക്ലാരമ്മ തലയാട് കാർത്തികയിൽ കുടുംബാഗമാണ്.  മക്കൾ :- ബിൽബി പള്ളിയാലിൽ (ആലക്കോട്), മിനി തടത്തിൽ (കല്ലാനോട്) , ബിനു ( എട്ടിയിൽപ്ലാൻ്റേഷൻസ് സാഗർ കർണാടക), സുനു (കല്ലാനോട്)  മരുമക്കൾ: മാത്യു പള്ളിയാലിൽ (ബിസിനസ് ആലക്കോട്, TK സെബാസ്റ്റ്യൻ തടത്തിൽ (Rtd. കൊമേഴ്സ്യൽ സൂപ്പർവൈസർ ഇൻഡ്യൻ റെയിൽവേസ്, റാണി പതാപറമ്പിൽ (മരുതോങ്കര ), ദീപ്തി ആൻ്റണി ( പുളിങ്ങോം ) HSST സെൻ്റ് ജോർജ് കുളത്തുവയൽ.  ശവസംസ്കാര ചടങ്ങുകൾ നാളെ 27/2/25 ന് 4 മണിക്ക് സുനുവിൻ്റെ ഭവനത്തിൽ ആരംഭിച്ച് കല്ലാനോട് സെൻ്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

കാണാതായ കൂട്ടാലിട; നരയംകുളം സ്വദേശിയായ വയോധികനെ കൂട്ടാലിട കേളി ഹോട്ടലിൻ്റെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തി

Image
കാണാതായ കൂട്ടാലിട; നരയംകുളം സ്വദേശിയായ  വയോധികനെ കൂട്ടാലിട കേളി ഹോട്ടലിൻ്റെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തി  കൂരാച്ചുണ്ട് : കാണാതായ ; നരയംകുളം സ്വദേശിയായ   വയോധികനെ കൂട്ടാലിട കേളി ഹോട്ടലിൻ്റെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. നരയംകുളം സ്വദേശിയായ മൊട്ടമ്മൽപ്പൊയിൽ മാധവനെയാണ്(80) മരിച്ച നിലയിൽ കണ്ടെത്തിയത്..  തിങ്കളാഴ്ച്ച ഉച്ചമുതലാണ് കാണാതായത്. കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളും, നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ ആണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹ പരിശോധന നടപടികൾ നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

കൂട്ടാലിട; നരയംകുളം സ്വദേശിയായ വയോധികനെ കാണാതായി

Image
കൂരാച്ചുണ്ട് :    നരയംകുളം സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. മൊട്ടമ്മൽപ്പൊയിൽ മാധവൻ(80) എന്നയാളെയാണ് തിങ്കളാഴ്ച്ച ഉച്ചമുതൽ കാണാതായത്. കാണാതാകുമ്പോൾ ചുവന്ന മുണ്ടും ഒരു ഇളം കളർ ലൈൻ ഷർട്ടുമാണ്ധരിച്ചിരുന്നത്.  സംഭവത്തെ തുടർന്ന് കുടുംബം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

കായണ്ണ; നരയംകുളം സ്വദേശിയായ വയോധികനെ കാണാതായി

Image
കൂരാച്ചുണ്ട് : കായണ്ണ  നരയംകുളം സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. മൊട്ടമ്മൽപ്പൊയിൽ മാധവൻ(80) എന്നയാളെയാണ് തിങ്കളാഴ്ച്ച ഉച്ചമുതൽ കാണാതായത്. കാണാതാകുമ്പോൾ ചുവന്ന മുണ്ടും ഒരു ഇളം കളർ ലൈൻ ഷർട്ടുമാണ്ധരിച്ചിരുന്നത്. സംഭവത്തെ തുടർന്ന് കുടുംബം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

പന്തിരിക്കരയിൽ കാട്ടുപന്നി കാറിൽ ഇടിച്ച് കാർ അപകടത്തിൽപെട്ടു.

Image
പന്തിരിക്കര:  പന്തിരിക്കര- പെരുവണ്ണാമൂഴി റോഡിൽ കാട്ടുപന്നി കാറിൽ ഇടിച്ച് കാർ അപകടത്തിൽപെട്ടു.   രാത്രി ഒരു മണിയോടെയാണ് അപകടം. പന്തിരിക്കര- പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര കോക്കാട് റോഡ് ജംഗ്ഷന് സമീപമമാണ് അപകടം ഉണ്ടായത്. കടിയങ്ങാട് ഭാഗത്ത് നിന്നും പന്തിരിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പന്നി തത്ക്ഷണം ചവുകയും കാറിൻ്റെ മുൻ ഭാഗം തകർന്ന നിലയിലുമാണ് ഉള്ളത്. കാറിലുണ്ടായിരുന്ന യുവാവ് പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു. പെരുവണ്ണാമൂഴിയിൽ നിന്നും വനപാലകർ എത്തി പന്നിയെ നീക്കം ചെയ. ഈ ഭാഗങ്ങളിൽ പന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ രാത്രി കാലങ്ങളിൽ റോഡിലിറങ്ങുന്നത് യാത്രക്കാർക്ക് ഭിഷണിയാകുന്നുണ്ട്.

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് പേരാമ്പ്ര സ്വദേശി മരിച്ചു

Image
പേരാമ്പ്ര: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചേനോളി കണ്ണമ്പത്ത് സ്കൂളിന് സമീപം വെങ്ങളത്ത് കണ്ടിയിൽ സരിത (40) ആണ് മരിച്ചത്. 21 ന് സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു പ്രസവം. തിങ്കളാഴ്ച വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ഇന്ന് മരണം സംഭവിക്കുകയും ചെയ്തു. ഭർത്താവ്: പ്രസൂൺ ജിനീഷ് ഹോമിയോ മെഡിക്കൽസ്, കോഴിക്കോട്). മകൾ :സ്വരാത്മിക. പിതാവ് പരേതനായ വാസുദേവൻ. മാതാവ് തങ്കമണി. സഹോദരങ്ങൾ ബാബു, വിനീഷ്, സ്മിത. സംസ്കാരം ഇന്ന് 9 മണിക്ക് വീട്ടുവളപ്പിൽ.

കായണ്ണ; കരികണ്ടൻപാറയിൽ അജ്‌ഞാത ജീവിയെ കണ്ടതായി നാട്ടുകാർ

Image
കരികണ്ടൻപാറ : കായണ്ണ പഞ്ചായത്തിലെ കരികണ്ടൻ പാറ, കൊളോറുപാറ പ്രദേശങ്ങളിൽ അജ്‌ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. 21ന് കൊളോറുപാറ മേഖലയിലും 22ന് കരികണ്ടൻപാറയിലും അജ്‌ഞാതജീവി ഇറങ്ങിയതായി ജനങ്ങൾ പറയുന്നു. 16ന് കോണിക്കൽ നിത്തുവിൻ്റെ കൃഷിയിടത്തിലും കാൽപാട് കണ്ടിരുന്നു. കൂടത്തിങ്കൽ സജീവന്റെ വീട്ടിലും ജീവിയെ കണ്ടിട്ടുണ്ട്.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്

Image
മനസ്സുതുറക്കാതെ എൽ.ഡി.എഫ്. ✒️നിസാം കക്കയം  കൂരാച്ചുണ്ട് : മുസ്ലിംലീഗ് സ്വതന്ത്ര അംഗം നൽകിയ അവിശ്വാസത്തിൽ ഒപ്പിടുകയും വോട്ടെടുപ്പിൽ പങ്കെടുത്ത് പ്രസിഡന്റിനെ പുറത്താക്കാൻ ഒപ്പം നിന്നിരുന്നുവെങ്കിലും പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും പിന്തുണയ്ക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് എൽ.ഡി. എഫ്. നേതാക്കൾ മനസ്സുതുറന്നിട്ടില്ല. വെള്ളിയാഴ്ച കാണാമെന്നാണ് എൽ.ഡി.എഫ്. നേതാക്കളുടെ മറുപടി. പ്രസിഡന്റ് സ്ഥാനത്തെക്ക് എൽ.ഡി.എഫ്. സ്ഥാനാർഥിയും മത്സര രംഗത്തുണ്ടാകുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ബുധനാഴ്ചയ്ക്കുള്ളിൽ യോഗം ചേർന്ന് തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് എൽ.ഡി.എഫ്. കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പതിമ്മൂന്നംഗ ഭരണസമിതിയിൽ കേരള കോൺഗ്രസിനും സി.പി.എമ്മിനും രണ്ടുവീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രനായി ജയിച്ചയാളും കൂടിയാവുമ്പോൾ അഞ്ച് അംഗങ്ങൾ എൽ.ഡി.എഫ്. പക്ഷത്തുണ്ടാകും. കോൺഗ്രസിന്റെ അഞ്ചും മുസ്‌ലിംലീഗിൻ്റെ രണ്ടും കൂടി ചേർന്നാൽ ഭരണം യു.ഡി.എഫിന് നിലനിർത്താം. മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ നിലപാടും നിർണായകമാകും.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്

Image
ഒ.കെ.അമ്മദ് യുഡിഎഫ് പ്രസിഡൻ്റ് സ്‌ഥാനാർഥി ✒️ ജോബി മാത്യു  കൂരാച്ചുണ്ട്:  പഞ്ചായത്ത് പ്രസിഡന്റ് തിര ഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മുസ്‌ലിം ലീഗ് സ്വതന്ത്രൻ ഒ.കെ.അമ്മദിനെ ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു ഒ.കെ.അമ്മദിനു വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ 5 മെംബർമാർക്കും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകു മാർ വിപ്പ് നൽകി. മുസ്ലിം ലീഗ് പാർട്ടിയും മെംബർമാർക്കു വിപ്പ് നൽകിയിട്ടുണ്ട്.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്

Image
എൽഡിഎഫ് ഘടകകക്ഷിയിലും ഭിന്നത ✒️ജോബി മാത്യു  കൂരാച്ചുണ്ട്:  പഞ്ചായത്ത് പ്രസിഡൻ്റ് സ്‌ഥാനാർഥിത്വത്തിന്റെ പേരിൽ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോണ്ഗ്രസ്(എം) പാർട്ടിയിലും അഭിപ്രായ ഭിന്നത പാർട്ടി ജില്ലാ പ്രസിഡൻ്റ ടിഎം.ജോസഫ് ഉൾപ്പെടെ നേതാക്കൾ പഞ്ചായത്ത് മെംബർമാരുമായി ആശയവിനിമയം നടത്തി. പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗം വിൽസൺ പാത്തിച്ചാലി സ്വതന്ത്ര മെംബർ അരുൺ ജോസ് എന്നിവരുടെ പേരുകൾ  സ്ഥാനത്തേക്ക് ഉയർന്നു. തർക്കപരിഹാരത്തിനായി പാർട്ടിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എൽഡിഎഫിൽ അവസരം ലഭിച്ചാൽ വനിത മെംബർ സിനി ഷിജോയെ പരിഗണിക്കാൻ തീരുമാനിച്ചു. സ്വതന്ത്ര മെംബറായ അരുൺ ജോസാണ് മുൻ പഞ്ചായ ത്ത് പ്രസിഡന്റിന് എതിരെ കൊ ണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്താങ്ങിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ അരുൺ എൽ ഡിഎഫിനൊപ്പം നിന്ന് അനുകൂല മായി വോട്ട് ചെയ്തിരുന്നതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വത ന്ത്ര നിലപാട് സ്വീകരിക്കുമെന്ന് മെംബർ അരുൺ ജോസ് പറഞ്ഞു. പ്രസിഡന്റ്റ് സ്‌ഥാനാർഥിയായി അരുൺ ജോസ് വേണമെന്ന് കേരള കോൺഗ്രസ്(എം) കല്ലാനോട് മണ്ഡലം കമ്മിറ്റി പാർട്ടി ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടു ണ്ട്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന്റ...

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്

Image
കോൺഗ്രസിലെ ആശയക്കുഴപ്പം തുടരുന്നു  ഡിസിസി പ്രസിഡൻ്റ് വിളിച്ചു ചേർത്ത യോഗത്തിൽ 5 മെംബർമാരിൽ 2 പേർ പങ്കെടുത്തില്ല ഇടതുപക്ഷ പിന്തുണയോടെ മുസ്‌ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ ഡിസിസി പ്രസിഡൻ്റ് വിപ്പ് നൽകിയിരുന്നു ✒️ ജോബി മാത്യു   കൂരാച്ചുണ്ട് :  പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്തേക്ക് 28ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെംബർമാരിൽ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ഡിസിസി പ്രസിഡന്റ് വിളിച്ച യോഗത്തിൽ കോൺഗ്രസിന്റെ 5 മെംബർമാരിൽ 2 പേർ പങ്കെടുത്തില്ല. കഴിഞ്ഞ ഫെബ്രുവരി 2ന് ഡിസിസി പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം വിളിച്ചിരുന്നെങ്കിലും മെംബർമാർ അസൗകര്യം അറിയിച്ചതിനെ തുടർന്ന് മാറ്റിവച്ചിരുന്നു. കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്ത പോളി കാരക്കട ഉൾപ്പെടെ 6 മെംബർമാരാണു ഭരണസമിതിയിൽ ഉണ്ടായിരുന്നത്. മുസ്ലിം ലീഗിന് പഞ്ചായത്ത് ഭരണത്തിന്റെ അവസാനത്തെ ഒരു വർഷം പ്രസിഡന്റ് സ്ഥാനം വിട്ടു നൽകണമെന്ന യുഡിഎഫ് ജില്ലാ നേത്യത്വത്തിന്റെ തീരുമാനം അംഗീകരിക്കാത്തതിനെ തുടർന്ന് മുൻ പ്രസിഡൻ്റ് പോളി കാരക്കടയെ മുസ്‌ലിം ലീഗ് അവിശ്വാസ പ്രമേയത്തിൽ ഇടതുപക്ഷ പിന്തുണയോടെയാണ് പുറത്താക്...

പേരാമ്പ്ര സമീപം കാറ് ബൈക്കിൽ ഇടിച്ചു ,പരിക്ക് പറ്റിയവരിൽ ചക്കിട്ടപാറ; പെരുവണ്ണാമൂഴി സ്വദേശിയും.

Image
പേരാമ്പ്ര സമീപം കാറ് ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക് പരിക്ക് പറ്റിയവരിൽ ചക്കിട്ടപാറ; പെരുവണ്ണാമൂഴി സ്വദേശിയും. പേരാമ്പ്ര:   കൽപ്പത്തൂർ വായനശാലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പെരുവണ്ണാമൂഴി സ്വദേശി അശ്വിൻ, മാനന്തവാടി സ്വദേശി അഭിനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്നും വരികയായിരുന്ന ബൈക്കിൽ കടിയങ്ങാട് ടർഫിൽ കളിയും കഴിഞ്ഞ് തിക്കോടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ വന്ന കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പത്തടിയോളം താഴേക്ക് പതിച്ചു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വരവായി വവ്വാൽക്കാലം; നിപ്പ പ്രതിരോധത്തിനു തുടക്കം

Image
കോടിക്കോട് : നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നിപ്പ റിസർ ച് ഇൻസ്‌റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി. വവ്വാലുകളുടെ പ്രജനനകാ ലമായി കരുതപ്പെടുന്ന മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയത്താണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിപ്പ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഫെബ്രുവരി മുതൽ പ്രജനനകാലം തുടങ്ങുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്  ഇപ്പോൾ തന്നെ ജാഗ്രതാ നിർദേശം നൽകിയത്. ഇതു പ്രകാരം ആവശ്യ മായ മുൻകരുതൽ സ്വീകരിക്കാനും നിപ്പ ലക്ഷണ ങ്ങളോടെ വരുന്നവരെ ആവശ്യ മായ പരിശോധന നടത്തുന്നതിനും ഉൾപ്പെടെയുള്ള നിർദേശമാണ് ഓഫിസർ ഡോ. ടി.എസ്.അനീഷ് പറഞ്ഞു. സംസ്ഥാനത്ത് നി പ്പ ഹോട്ട് സ്പോട്ടാ യി നിർണയിക്കപ്പെട്ട 5 ജില്ലകളിൽ ജന ങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി.  2018 മുതൽ 2024 വരെ സംസ്‌ഥാനത്ത് 6 തവണയായി 33  പേർക്കാണ് നിപ്പ ബാധിച്ചത്. രോഗവ്യാപനത്തിന്റെ 80% കോഴിക്കോട് ജില്ലയിലായിരുന്നു. നിപ്പ ഹോട്ട്സ്പോട്ടുകളായി പരിഗണിക്കുന്ന മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പ്രതിരോധ പ്രവർത്തനത്തിനു മുന്നൊരുക്കങ്ങൾ നടത്തും. വവ്വാലുകള...

ചക്കിട്ടപാറ പഞ്ചായത്തിൻ്റെ പല ഭാഗത്ത്കുരങ്ങുശല്യം രൂക്ഷം; ഗതികെട്ട് കർഷകർ

Image
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ കുവപ്പൊയിൽ, താഴത്തുവയൽ മേഖലയിൽ വീടുകളിലും കൃഷിയിടത്തിലും കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ. കൃഷി ഭൂമിയിൽ നാശം വിതച്ചിരുന്ന കുരങ്ങുകൾ ഇപ്പോൾ വീടുകളിലെത്തി. വീടിന്റെ ഓട് പൊട്ടിച്ചും അടുക്കളയിലെ പുകക്കുഴൽ നശിപ്പിച്ചും വീടിനകത്ത്ക യറുകയാണ്. തെങ്ങിൽ കരിക്ക് പൂർണമായും നശിപ്പിക്കുന്നതിനാൽ തേങ്ങ കർ ഷകർക്കു ലഭിക്കാറില്ല. കൂടാതെ കൊക്കോ, വാഴക്കുല, പച്ചക്കറി ഉൾപ്പെടെ കുരങ്ങുകൂട്ടം നശിപ്പി ക്കുന്നു. ജില്ലാ കൃഷി ഫാമിനു സമീപ ത്തെ ശാന്തമ്മ ഞാറക്കാട്ട്, സന്തോഷ് മലയിൽതാഴത്ത്, പ്രകാശൻ പന്തിരിക്കരമീത്തൽ, ജാനകി മാവുള്ളചാലിൽ, രാഘ വൻ കുവപ്പൊയിൽ, ജോർജ് തൂ ങ്കുഴി, കിഴക്കേക്കര ജോസ്, ശോഭ രാജൻ അല്ലിയാക്കൽ, കു ഞ്ഞിരാമൻ മലയിൽതാഴത്ത് എന്നിവർ ഉൾ പ്പെടെ 25 കുടും ബങ്ങളാണ് കുര ങ്ങ് ശല്യം നേരി ടുന്നത്. താഴ ത്തുവയൽ പ്രദേശത്തെ 20 കുടുംബങ്ങളും ദുരിതത്തിലാണ്  പെരുവണ്ണാമു ഴി വനമേഖല യിൽ നിന്നു കു റ്റ്യാടി പുഴ നീ ന്തിക്കടന്നാണ് കുരങ്ങ് കൂട്ടം എത്തുന്നത്. കൂ ടാതെ സർക്കാർ ഉടമസ്‌ഥതയിലു ള്ള ഭൂമിയിലെ വലിയ മരങ്ങ ളിൽ നിന്നും കു രങ്ങ് കൃഷി ഭൂമി യിലേക്കു വരുന്നതായും ജന ങ്ങൾ പറയുന്നു. നാട്ടുകാർ ...

പൂവത്തുംചോല - ഒടിക്കുഴി റോഡ് പ്രതിഷേധം ഫലം കണ്ടു.

Image
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജലജീവൻ പൈപ്പ് ഇറക്കി; ജലജീവൻ പൈപ്പിടൽ തുടങ്ങി കൂരാച്ചുണ്ട്: പഞ്ചായത്തിലെ പൂവത്തുംചോല - ഒടിക്കുഴി റോഡ് നവീകരണ പ്രവൃത്തിയുടെ മുന്നോടിയായി പാതയോരത്ത് ജലജീവൻ പൈപ്പിടുന്ന പ്രവൃത്തി ആരംഭിച്ചു. ജലജീവൻ പൈപ്പിടുന്നതിനു മുൻപ് റോഡ് റീടാറിങ് നടത്താനുള്ള നീക്കത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പൈപ്പ് ഇറക്കി ഇന്നലെ പ്രവൃത്തി തുടങ്ങിയത്. ജലജീവൻ പൈപ്പിടുന്ന പ്രവ്യത്തി പൂർത്തീകരിച്ച ശേഷമേ റോഡ് റീ ടാറിങ് പ്രവൃത്തി ആരംഭിക്കുകയുള്ളുവെന്നു അധികൃതർ ജനകീയ കമ്മിറ്റിക്ക് ഉറപ്പു നൽകി. പൈപ്പിടൽ ഉടൻ തീർത്ത് റോഡ് നവീകരണം ഉടൻ പൂർത്തീകരിക്കുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ. ✒️ ജോബി മാത്യു  

പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി പദ്ധതിയുടെ കനാലിൽ ചോർച്ച.

Image
✒️ ജോബി മാത്യു   ജലവിതരണം താൽക്കാലികമായി നിർത്തി പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ജലവിതരണം താൽക്കാലികമായി നിർത്തിവച്ചു. പെരുവണ്ണാമൂഴി ഡാമിൽ നിന്നു ഷട്ടറുകളിലൂടെ ജലം തുറന്നു വിടുന്ന പ്രധാന കനാലിന്റെ തുടക്കത്തിൽ നിന്നു 15 മീറ്ററോളം ദൂരം കഴിഞ്ഞാണ്  വൈകിട്ട് ചോർച്ച കണ്ടത്. ഇടത്, വലതുകര കനാലു കൾ തുറന്നതോടെ 25 സെന്റി മീറ്റർ ഷട്ടർ തുറന്നിരുന്നതു നാമമാത്രമായി കുറച്ചു. ഇന്നലെ രാവിലെ തന്നെ അറ്റകുറ്റ പ്പണി ആരംഭിച്ചു. ഇന്ന് പ്രവ്യത്തി പൂർത്തീകരിച്ച് ജലം തുറന്നു വിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധി കൃതർ അറിയിച്ചു. ചോർച്ച കണ്ടെത്തിയ ഭാഗങ്ങൾ ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് അടിയന്തരമായി നടത്തുന്നത്. മുൻ വർഷങ്ങളിലും കനാലിന്റെ ഈ പ്രദേശത്ത് ചോർച്ച സംഭവിച്ചിരുന്നു. കഴിഞ്ഞ 19ന് ആണ് പെരുവണ്ണാമൂഴിയിലെ പദ്ധതിയുടെ പ്രധാന കനാൽ തുറന്നത്. 22ന് ആണ് ഇടതുകര കനാൽ കൂടി തുറന്നതോടെ പ്രധാന കനാലിലേക്ക് ജല മൊഴുക്കിന്റെ അളവ് വർധിപ്പിച്ചത്.

നിര്യാതയായി

Image
ചക്കിട്ടപാറ : ചെമ്പനോടയിൽ താമസിക്കുന്ന പേഴത്തിങ്കൽ (ദേവസ്യ) ബേബിയുടെ മകൾ ഡോണ ദേവസ്യ (25) ജർമ്മനിയിൽ നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ പിന്നീട്.

നിര്യാതനായി

Image
കക്കയം : കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ മെംബർ കിഴക്കരക്കാട്ട് ജോസ് (78) നിര്യാതനായി.   ഭാര്യ: മേരി പാങ്കോട്ട് (കണ്ണോത്ത്).   മക്കൾ: സിനി അധ്യാപിക എംഇഎസ് എച്ച് എസ്എസ് തിരൂർ), സിനേഷ്.   മരുമക്കൾ: ഉത്തമൻ കായലോട്ട് (ഒളവണ്ണ),സൗമ്യ സംസ്കാരം (ചൊവ്വ) 3ന് കക്കയം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . .

ആറ് പേരെ ഞാൻ കൊന്നു';തിരുവനന്തപുരത്ത് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,പൊലീസ് അന്വേഷണത്തിൽ

Image
          പ്രതി അഫാൻ തിരുവനന്തപുരം: കേരളത്തെ നടുക്കി കൊലപാതക പരമ്പര. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറയുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്. ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. മാതാവും മുത്തശ്ശിയും അടക്കം സ്വന്തം കുടുംബത്തിലെ ആറു പേരെയാണ് കൊലപ്പെടുത്തിയത്. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും ബന്ധുവായ പെൺകുട്ടി ഫർസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഉമ്മ ഷെമിൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എൻ. പുരം ചുള്ളാളത്ത് പിതാവിന്റെ അനിയൻ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂ...

താമരശ്ശേരിയിൽ പരിഭ്രാന്തി സൃഷ്ടിച്ച കുറുക്കനെ പിടികൂടി

Image
താമരശ്ശേരി : രണ്ടുദിവസങ്ങളായി കുറുക്കന്മാരുടെ വിളയാട്ടം കൊണ്ട് ജനജീവിതം ദുസ്സഹമായ തച്ചംപൊയിൽ വാകപ്പൊയിൽ പ്രദേശത്ത് ഫോറസ്റ്റ് ആർ ആർ ടി അംഗങ്ങളെത്തി .  വാകപ്പൊയിൽ പ്രദേശത്ത് വീട്ടുമുറ്റത്ത് അലക്കുകയായിരുന്ന വീട്ടമ്മയെ കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്തെ പല വീടുകളിലും വൈകുന്നേരം വരെ കുറുക്കൻ്റെ പരാക്രമം തുടർന്നു . വീട്ടുപാത്രങ്ങളും മറ്റും കടിച്ചെടുത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു കുറുക്കൻ.  കാലത്ത് മുള്ളൻ പന്നിയുടെ അക്രമത്തിൽ കണ്ണിനു താഴെ പന്നിയുടെ അമ്പ് ആഴ്ന്നിറങ്ങിയ നിലയിൽ മറ്റൊരു കുറുക്കൻ നാട്ടിലിറങ്ങി . പകൽസമയം വീടിനു പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ആളുകൾ പരിഭ്രാന്തരായി. ഗ്രാമത്തിലെ അനേകം വീടുകളിലൂടെ ഓടിനടന്ന കുറുക്കനെ പിടികൂടാൻ വേണ്ടി ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആർ ആർ ടി അംഗങ്ങൾ ഇരുമ്പ് കൂടും ,തൊള്ളുമായി എത്തുകയായിരുന്നു. രാവിലെ പത്തുമണിയോടുകൂടി കുറുക്കൻ കിടന്നിരുന്ന സ്ഥലത്തെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശിവകുമാർ, അംഗങ്ങളായ സി കെ ഷബീർ, അബ്ദുൽ കരീം എന്നിവർ ചേർന്ന് കുറുക്കനെ പിടികൂടി .തുടർന്നു കണ്ണിനു താഴ...

കൂരാച്ചുണ്ട് ടൗണിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ചു. രണ്ടുപേർക്ക് പരിക്ക്

Image
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേലെ അങ്ങാടി പൊടിപ്പൂര് അമ്പലത്തിന് അടുത്ത് കാറും ബൈക്കും കൂട്ടി ഇടിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്ക് ഉണ്ട് ബൈക്കിൽ സഞ്ചരിച്ച കക്കയം സ്വദേശികൾക്കാണ് പരിക്കേറ്റത്.. നിസ്സാര പരിക്കുകളോടെ പരിക്കേറ്റവരെ മൊടക്കല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ആക്സിഡൻ്റ് പറ്റിയ കാർ കരിയാത്തും പാറ സ്വദേശിയുടേതാണ്..

ജില്ലയിൽ സ്വകാര്യ ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്ന് ഉടമകൾ

Image
ഓടിക്കിതയ്ക്കുന്നു സ്വകാര്യ ബസുകൾ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിഷേധ സംഗമം നാളെ കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസു ളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 350 സിറ്റി ബസുകൾ, 1,250 ലൈൻ ബസുകൾ എന്നിങ്ങനെ 1,600 ബസുകളാണ് ഇപ്പോഴുള്ളത്. ഇതിൽ തന്നെ പല സർവീസുകളും നടത്തി ക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണെന്നു ബസ് ഉടമകൾ പറയുന്നു. സർക്കാരിന്റെ നയങ്ങളും പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങളും ഈ മേഖലയെ തകർക്കുകയാണെന്നാണ് ബസ് ഉടമ കളുടെ പരാതി. ബസുകളിൽ സി സിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ഡ്രൈവറുടെ മുകളിലായി വിലകൂടിയ ഒരു ക്യാമറ കൂടി സ്ഥാപിക്കാനാണ് സർ ക്കാർ നിർദേശം. ഇതെല്ലാം പ്രത്യേക കമ്പനിക ളിൽ നിന്നു നിന്നു വാങ്ങണമെന്നും നി ഷ്‌കർഷിക്കുന്നു. നേരത്തേ വേഗപ്പൂട്ട് സ്‌ഥാപിച്ചപ്പോൾ ചില കമ്പനികളിൽ നിന്നു വാങ്ങണ മെന്നു പറഞ്ഞിരുന്നു.കോഴിക്കോട് ജില്ലയിൽ സർവീ സ് നടത്തുന്ന സ്വകാര്യ ബസുക ളുടെ എണ്ണം മൂന്നിലൊന്നായി കു റഞ്ഞു. 350 സിറ്റി ബസുകൾ, 1,250 ലൈൻ ബസുകൾ എന്നി ങ്ങനെ 1,600 ബസുകളാണ് ഇപ്പോഴുള്ളത്. ഇതിൽ തന്നെ പല സർവീസുകളും നടത്തി ക്കൊണ്ടുപോക...

പ്രതിഷേധക്കട നടത്താൻ യൂത്ത് കോൺഗ്രസ്

Image
കൂരാച്ചുണ്ട്: ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കക്കയം ഡാം സൈറ്റ് മേഖലയിൽ ഭക്ഷണശാലകൾ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് കൂരാ ച്ചുണ്ട് മണ്ഡലം കമ്മിറ്റി ആ രോപിച്ചു. കക്കയം അങ്ങാടിയിൽ നിന്ന് പതിനാല് കിലോമീ റ്റർ മുകളിലുള്ള ഡാം സൈ റ്റ് ടൂറിസ്‌റ്റ് കേന്ദ്രത്തിലെ ത്തുന്ന സഞ്ചാരികൾക്ക് ക ഴിക്കാൻ ലഘു ഭക്ഷണം പോലും ഇല്ലാത്തത് കാര ണം വലിയ പ്രയാസമാണ് നേരിടുന്നത്. കുട്ടികൾ അടക്ക മുള്ളവർക്കൊപ്പം സ്‌ഥലത്തെ ത്തുമ്പോഴാണ് ഇവിടെ ഭക്ഷ ണശാലകൾ ഇല്ലായെന്ന് മന സിലാവുന്നത്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം. ഭക്ഷണശാലകൾ നട ത്തുന്നതിനാവശ്യമായി ഏർ പ്പെടുത്തിയ ടെൻഡർ തുകയിൽ കുറവ് വരുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്ന യിച്ച് ഫെബ്രുവരി 26 ബുധനാ ഴ്ച്‌ച ഡാം സൈറ്റ് മേഖലയിൽ പ്രതിഷേധ കട സംഘടിപ്പി ക്കാൻ യൂത്ത് കോൺഗ്രസ് കൂ രാച്ചുണ്ട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി ഡന്റ് നിസാം കക്കയം അധ്യ ക്ഷത വഹിച്ചു. ജോസ്ബിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരക്കൽ, ജെറിൻ കുര്യാക്കോ സ്, ജ്യോതിഷ് രാരപ്പൻകുണ്ടി, രാഹുൽ രാഘവൻ, അജ്‌മൽ ചാലിടം, വിഷ‌ തണ്ടോറ, ബിബിൻ മലേപറമ്പിൽ, ന...

കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്കായി ഭക്ഷണശാലകളില്ല

Image
കൂരാച്ചുണ്ട്:  കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന കെ എസ് ഇ ബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രം, വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ വിശപ്പടക്കാൻ മാർഗമില്ലാതെ വലയുന്നതായി ആക്ഷേപം. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാല അടച്ചു പൂട്ടിയിട്ട് മാസങ്ങളായി, കക്കയം ടൗണിൽ നിന്നും പതിനാല് കിലോ മീറ്റർ സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്ത സന്ദർശകരെ പ്രതിസന്ധിയിലാക്കുകയാണ്. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നില വിലുള്ള ഭക്ഷണശാല നടത്തിപ്പിനായി ടെൻഡർ വിളിക്കാൻ വലിയ തുക ഏർപ്പെടുത്തിയതിനാൽ ടെൻഡർ വിളിക്കാൻ ആരുമെത്താറില്ലെന്നാണ് അറിയുന്നത് വന്യമൃഗശല്യവും, കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമ്പോഴും ടെൻഡർ തുകയിൽ കുറവ് വരുത്താൻ അധികൃതർ തയാറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയാറാകാത്തതിന് കാരണമാകുന്നുണ്ട്. കിലോമീറ്ററുകൾ സഞ്ചരിച്ച് കുടുംബാംഗങ്ങളോടൊ ത്ത് സ മയം ചെലവഴിക്കാനെത്തുന്നവരിൽ പലരും കേന്ദ്രത്തിൽ എത്തി കഴിയുമ്പോഴാണ് ഈ ദുരിതത്തിൽ അകപ്പെടുന്നത്. ഇത് സന്ദർശകരിൽ ടൂറിസം കേന്ദ്രത്തോട് അവമതിപ്പ് സൃഷ്ടിക്കുന്നതാ...

കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്കായി ഭക്ഷണശാലകളില്ല

Image
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന കെ എസ് ഇ ബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രം, വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ വിശപ്പടക്കാൻ മാർഗമില്ലാതെ വലയുന്നതായി ആക്ഷേപം. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാല അടച്ചു പൂട്ടിയിട്ട് മാസങ്ങളായി, കക്കയം ടൗണിൽ നിന്നും പതിനാല് കിലോ മീറ്റർ സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്ത സന്ദർശകരെ പ്രതിസന്ധിയിലാക്കുകയാണ്. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നില വിലുള്ള ഭക്ഷണശാല നടത്തിപ്പിനായി ടെൻഡർ വിളിക്കാൻ വലിയ തുക ഏർപ്പെടുത്തിയതിനാൽ ടെൻഡർ വിളിക്കാൻ ആരുമെത്താറില്ലെന്നാണ് അറിയുന്നത് വന്യമൃഗശല്യവും, കാലാവ സ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമ്പോഴും ടെൻഡർ തുകയിൽ കുറവ് വരുത്താൻ അധികൃതർ തയാറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയാറാകാത്തതിന് കാരണമാകുന്നുണ്ട്. കിലോമീറ്ററുകൾ സഞ്ചരിച്ച് കുടുംബാംഗങ്ങളോടൊ ത്ത് സ മയം ചെലവഴിക്കാനെത്തുന്നവരിൽ പലരും കേന്ദ്രത്തിൽ എത്തി കഴിയുമ്പോഴാണ് ഈ ദുരിതത്തിൽ അകപ്പെടുന്നത്. ഇത് സന്ദർശകരിൽ ടൂറിസം കേന്ദ്രത്തോട് അവമതിപ്പ് സൃഷ്ടിക്കുന്ന...

കൂട്ടുകാർക്കൊപ്പം യാത്ര തിരിച്ചത് ശനിയാഴ്ച രാത്രി, സന്തോഷത്തിന് മണിക്കൂറുകളുടെ മാത്രം ആയുസ്

Image
കൂട്ടുകാർക്കൊപ്പം യാത്ര തിരിച്ചത് ശനിയാഴ്ച രാത്രി, സന്തോഷത്തിന് മണിക്കൂറുകളുടെ മാത്രം ആയുസ്; താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ് മരിച്ച അമലിന്റെ ഓർമയിൽ കണ്ണീരണിഞ്ഞ് തോടന്നൂർ  വടകര: താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് വടകര സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തോടന്നൂർ വരക്കൂൽ അമൽ (23) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമൽ 22ന് രാത്രി 8മണിയോടെയാണ് വീട്ടിൽ നിന്നും സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര തിരിച്ചത്. ഒരു ദിവസത്തെ യാത്രയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടത്തിൽപ്പെടുന്നത്. പുലർച്ചെ ഒന്നരയോടെ ചുരത്തിന്റെ ഒമ്പതാം വളവിൽ മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അമൽ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ ഫയർഫോഴ്സ‌ിനെ വിവരം അറിയിക്കുകയും ചെയ്തു. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ്‌സ് സംഘമാണ് കൊക്കയിൽ നിന്നും അമലിനെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താ...

ഡോക്ടർ ഭാര്യ; ജോലി ചെയ്യുന്നത് ഭർത്താവ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി.

Image
മലപ്പുറം: ഡോക്ടറായ ഭാര്യയ്ക്ക് പകരം ആശുപത്രിയില്‍ ജോലി ചെയ്യുന്നത് ഭർത്താവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഡോക്ടർ സഫീദയ്‌ക്കെതിരെയാണ് പരാതി. സഫീദയ്ക്ക് പകരം ഭർത്താവായ ഡോക്ടർ സഫീലാണ് രോഗികളെ പരിശോധിക്കുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. സഫീദയുടെ രാത്രി ഡ്യൂട്ടിയാണ് ഭർത്താവ് ചെയ്യുന്നത്. സംഭവത്തില്‍ യൂത്ത് ലീഗ് ആരോഗ്യമന്ത്രിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്. ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാൻ പോകുമ്ബോഴാണ് സഫീല്‍ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീല്‍ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.

മലയോര ഹൈവേ നിർമാണം തലയാട് റീച്ചിൽ തടസ്സമായി വൈദ്യുതി തൂണുകൾ

Image
തലയാട് : മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന തലയാട് റീച്ചിൽ തടസ്സമായ വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം. കെ എസ് ഇ ബി വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാത്തതാണു ടാറിങ് ജോലികൾ പൂർത്തിയാക്കാൻ തടസ്സമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാകാത്തത് ദുരിതമാണ്. കച്ചവടക്കാരും നാട്ടുകാരും പ്രയാസത്തിലാണ്. വേനൽ മഴ പെയ്താൽ പ്രതിസന്ധി രൂക്ഷമാകും മലയോര ഹൈവേയുടെ ഗുണം ലഭിക്കണമെങ്കിൽ റോഡിൽ തടസ്സമായി നിൽക്കുന്ന വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് ഡിവൈഎഫ്ഐ കാന്തലാട് മേഖലാ പ്രസിഡന്റ് കെ. എൽ.ചിത്രേഷ് ആവശ്യപ്പെട്ടു. നിർമാണ പ്രവൃത്തികൾ വൈകുന്നത് കാരണം പൊടിശല്യവും ഗതാഗതക്കുരുക്കും രൂക്ഷമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരും വലയുന്നു.