Posts

Showing posts from February, 2026

13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകനെ കണ്ടെത്തി അമ്മ

Image
  ദാരിദ്ര്യം വേട്ടയാടിയ ബാല്യത്തിൽ നിന്നും പ്രണയത്തിന്റെ തണലിലേക്ക് ഒളിച്ചോടിയ പുഷ്പയ്ക്ക് വിധി കരുതിവെച്ചത് കഠിനമായ പരീക്ഷണങ്ങളായിരുന്നു. സ്നേഹിച്ചു കൂടെക്കൂട്ടിയ ഭർത്താവ് ബിജു അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ, ഒരു കൈക്കുഞ്ഞുമായി പുഷ്പ ഈ വലിയ ലോകത്ത് തനിച്ചായി. പട്ടിണിയും ഒറ്റപ്പെടലും ഒരുവശത്ത്, തന്റെ ജീവന്റെ ജീവനായ മകനെ വളർത്തണമെന്ന മോഹം മറുവശത്ത്. മകന് ഒരു നേരത്തെ ആഹാരം നൽകാൻ പോലും ഗതിയില്ലാതായപ്പോൾ, ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ പുഷ്പ ആ തീരുമാനമെടുത്തു. ചങ്ങനാശ്ശേരിയിലെ ഒരു അനാഥാലയത്തിന്റെ പടികൾ കയറുമ്പോൾ ആ അമ്മയുടെ ഉള്ളുലയുകയായിരുന്നു. കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയിൽ, ഓരോ സ്റ്റേഷൻ കഴിയുമ്പോഴും മകനെ മാറോട് ചേർത്ത് പിടിച്ച് അവൾ കരഞ്ഞുതീർത്തു. ഇനി എന്നാണ് ഈ മുഖം കാണുക എന്നറിയാതെ, അവന്റെ കുഞ്ഞു കൈകൾ വിടുവിച്ച് അവിടെയാക്കി മടങ്ങുമ്പോൾ പുഷ്പയുടെ പകുതി ജീവൻ അവിടെ പൊലിഞ്ഞുപോയിരുന്നു. കാസർഗോഡ് ഹോം നേഴ്സായി ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം സമ്പാദിച്ച്, മകനെ തിരികെ കൂട്ടിക്കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു പുഷ്പ. എന്നാൽ ജോലി ചെയ്തിരുന്ന വീട്ടിലെ രോഗിയായ അമ്മയെ പരിചരിക്കേണ്ടി വ...

രാവിലെ പെട്ടെന്ന് വയ്യാതെയായി കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലുശ്ശേരിയിൽ 24 വയസ്സുകാരി മരിച്ച നിലയിൽ,

Image
  ബാലുശ്ശേരി: നന്മണ്ടയിൽ യുവതി കുഴഞ്ഞു വീണ് മരിച്ച നിലയിൽ. ഇരുപത്തിനാല് വയസ്സായിരിന്നു പ്രായം. ബാലുശ്ശേരി നന്മണ്ടയിലാണ് സംഭവം നടന്നത്. കാരക്കുന്നത്ത് വെള്ളച്ചാലിൽ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്.  രാവിലെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല... .പിതാവ്: സുധാകരൻ.  അമ്മ: ഷീന(കോഴിക്കാട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാരി).  സഹോദരൻ: അതുൽരാജ്(ഇന്ത്യൻ ആർമി). സംസ്കാരം ഇന്ന്നടക്കും.

കാട്ടാന ശല്യം പരിഹരിക്കണം: | സംയുക്ത തൊഴിലാളി യൂണിയൻ

Image
  പെരുവണ്ണാമുഴി: പേരാമ്പ്ര എ സ്റ്റേറ്റിലെ തൊഴിലാളികൾക്ക് ജീ വഭയം കൂടാതെ ടാപ്പിംഗ് തൊഴി ൽ ചെയ്യാനായി കാട്ടാനകളെ എ സ്റ്റേറ്റിനുള്ളിൽ നിന്നും തുരത്തു വാൻ അടിയന്തിര നടപടികളാവ ശ്യപ്പെട്ട് സംയുക്ത യൂണിയൻ നേതാക്കൾ പെരുവണ്ണാമൂഴി റെ ഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ച ർച്ച നടത്തി. നിലവിൽ 20 ലധികം കാട്ടാനക ൾ 1200 ഓളം ഹെക്ടർ വരുന്ന എ സ്റ്റേറ്റ് ഭൂമിയിൽ നിലയുറപ്പിച്ചിട്ടു ണ്ട്. ഇവയെ മുഴുവൻ ഉൾക്കാടു കളിലേക്ക് തുരത്തുവാൻ വനം വകുപ്പും എസ്റ്റേറ്റ് മാനേജുമെ ൻ്റും തയാറാവണം. കക്കയം ഭാ ഗത്ത് സുമാർ ഏഴ് കിലോ മീറ്റർ എസ്റ്റേറ്റ് അതിർത്തികൾ ഫാ ങ്ങിംഗ് സോളാർ വൈദ്യുതി വേ ലികൾ തീർത്ത് സുരക്ഷിതമാ ക്കിയാൽ കാട്ടാന ശല്യം നല്ലൊ രു ശതമാനം ഒഴിവാക്കാനാവു മെന്ന് നേതാക്കൾ ചർച്ചയിൽ പ റഞ്ഞു. കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെടുന്ന നൈറ്റ് വാ ചർമാർക്ക് പരിശീലനം നൽകാ ൻ വനം വകുപ്പ് തയാറാണെന്ന് റേഞ്ച് ഓഫീസർ സുധീന്ദ്രകുമാ ർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷി തത്വം ഉറപ്പു വരുത്താൻ എസ്റ്റേ റ്റ് മാനേജരേയും യൂണിയൻ പ്ര തിനിധികളുടേയും യോഗം ഉട നെ വിളിച്ചു ചേർക്കാനും ചർച്ച യിൽ ധാരണയായി. സംയുക്ത തൊഴി‌ലാളി യൂണിയനെ പ്രതി നിധീകരിച്ച് രവി ഉള്ളരി, കെ....

ചാലിടം മസ്ജിദ് ഫെബ്രു.17 നു സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

Image
  കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ പത്താം വാർഡിൽ ഉൾപ്പെടുന്ന ചാലിടം മസ്ജിദ് ഫെബ്രുവരി 17നു വിശ്വാസികൾക്ക് സമർപ്പിക്കും. പാണക്കാട് സയ്യിദ് റാശിദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഓ കെ അമ്മദ് ചെയർമാനും, പിപി മുഹമ്മദ് കൺവീനറും, ഓ കെ ബഷീർ ട്രഷററുമായ ശംസുൽ ഉലമ ഇസ്‌ലാമിക് ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്നത്. ദീനീ സ്നേഹിയായ വ്യക്തിയുടെയും പ്രദേശവാസികളുടെയും നിസ്വാർത്ഥ സഹകരണത്തിലാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാകുന്നത്. പ്രദേശവാസിയായ നടൂപറമ്പിൽ ഹമീദ് റാവുത്തറാണ് പള്ളിക്ക് വേണ്ടി ഭൂമി വഖഫ് ചെയ്തത്. പള്ളിക്കാവശ്യമായ കാർപെറ്റ്, സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ക്ളോക്ക്, മുതലായവ പ്രദേശവാസികളായ വിശ്വാസികൾ ഏറ്റെടുക്കുകയായിരുന്നു. പള്ളിയിലേക്കാവശ്യമായ ജലസ്ത്രോതസ്സിനായി കിണർ കുഴിക്കുവാൻ പുഴക്കൽ നിസാർ ഭൂമി വിട്ടുനൽകി. പണി പൂർത്തിയാകുന്ന പള്ളിക്ക് "മസ്ജിദു റഹ്മാ" എന്ന് നാമകരണം ചെയ്യുവാനാണ് ജനകീയ കമ്മിറ്റിയുടെ തീരുമാനമെന്നറിയുന്നു.

നിര്യാതനായി

Image
ചക്കിട്ടപാറ:   പൂഴിത്തോട് ആലമ്പാറ ഉന്നതിയിൽ മണി (85 വയസ്) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ:  പരേതനായ ചന്ദ്രൻ ബാബു ഷൈല (മുതുകാട്) കുമാരൻ ഭൗതികദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു . 

മരുതോങ്കരയിൽ വാതിൽ തകർത്ത് കവർച്ചാ ശ്രമം; മലയോര ഗ്രാമങ്ങൾ ഭീതിയിൽ!

Image
  മരുതോങ്കര: മരുതോങ്കരയെയും പരിസരപ്രദേശങ്ങളെയും നടുക്കി അർദ്ധരാത്രിയിൽ വൻ മോഷണശ്രമം. വീട്ടുകാർ ഉറങ്ങിക്കിടക്കവേ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറാൻ ശ്രമിച്ച മോഷ്ടാക്കൾ, വീട്ടുകാർ ഉണർന്ന് പ്രതിരോധിച്ചതോടെ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെടുകയായിരുന്നു. മരുതോങ്കരയിൽ നടന്ന ഈ സംഭവത്തിന് പിന്നാലെ പശുക്കടവ്, പൂഴിത്തോട്, ചെമ്പനോട എന്നീ മലയോര ഗ്രാമങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്  അധികൃതർ നിർദ്ദേശിച്ചു. റബ്ബർ തോട്ടങ്ങളും വിജനമായ പറമ്പുകളും കേന്ദ്രീകരിച്ച് മോഷണസംഘം തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടിയെടുക്കണമെന്നും രാത്രി പട്രോളിംഗ് ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കൂരാച്ചുണ്ടിലെ പുളിഞ്ഞോളി കുന്നുമ്മൽ കേളപ്പൻ നിര്യാതനായി

Image
  കൂരാച്ചുണ്ട് : കണിയാംപാറ താമസിക്കുന്ന പുളിഞ്ഞോളി കുന്നുമ്മൽ കേളപ്പൻ നിര്യാതനായി ഭാര്യ:  ലീല ,  മക്കൾ:ഷിജു,ഷൈജു,  മരുമക്കൾ,:രജില,ദീപ മൃതസംസ്കാരം ഇന്ന് 3 മണിക്ക് വീട്ടു വളപ്പിൽ

കെ.എസ്.ഇ.ബി.യുടെ പെൻസ്റ്റോക്ക് സ്ഥാപിക്കാനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം ലഭിച്ചില്ല കർഷക കുടുംബങ്ങൾ വീണ്ടും സമരത്തിലേക്ക്

Image
ഭൂവുടമകൾ തിങ്കളാഴ്ച്ച മുതൽ കെ.എസ്.ഇ.ബി. ഓഫീസിനുമുന്നിൽ നിരാഹാരമിരിക്കും കൂരാച്ചുണ്ട്:  കക്കയം കെ.എസ്.ഇ.ബി.യുടെ പെൻസ്റ്റോക്ക് സ്ഥാപിക്കാനായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും നഷ്ടപരിഹാ രം ലഭിക്കാത്തതിനെത്തുടർന്ന് ഓഫീ സുകൾതോറും കയറിയിറങ്ങി മടുത്ത അഞ്ച് കുടുംബങ്ങൾ സമരപ്രഖ്യാപന വുമായി രംഗത്ത്. തിങ്കളാഴ്ച രാവിലെ മുതൽ കക്കയം കെ.എസ്.ഇ.ബി. ഡി വിഷൻ ഓഫീസിനു മുന്നിൽ നിരാഹാ രസമരം നടത്തുമെന്നാണ് ഭൂവുടമകൾ അറിയിച്ചിരിക്കുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും സ്വന്തം ഭൂമിയുടെ അവകാ ശം തെളിയിക്കാനാണ് ഈ അലച്ചിൽ. കർഷക കുടുബങ്ങൾ സ്ഥലത്തി ന് നികുതിയടച്ച പേപ്പറുമായി എത്തി യാൽ ഭൂമി രജിസ്റ്റർചെയ്ത് വില നൽ കാൻ തയ്യാറാണെന്ന് കെ.എസ്.ഇ. ബി. അധികൃതർ പറഞ്ഞിരുന്നു. രേഖ കളെല്ലാം ഉണ്ടായിട്ടും നികുതി അടയ്ക്കാ നും നഷ്ടപരിഹാര തുകയ്ക്കുമായി വർ ഷങ്ങളായി ഓഫീസുകൾ തോറും കയ റിയിറങ്ങുന്ന കുടുംബങ്ങളുടെ അവ സ്ഥ 'മാതൃഭൂമി' നിരന്തരം റിപ്പോർട്ട് ചെ യിരുന്നു. നികുതി സ്വീകരിക്കാൻ പല വഴികൾ നോക്കിയിട്ടും പരിഹാരമാവാ ത്തതിനെത്തുടർന്ന് നടപടി വേണമെ ന്ന് ആവശ്യപ്പെട്ട് ഭൂവുടസ്ഥർ കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനുമുന്നിൽ ...

അനിറ്റ് കാനാട്ട് എസ് എച്ച് (83) നിര്യാതയായി.

Image
കൂരാച്ചുണ്ട്: തിരുഹൃദയ സന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രോവിൻസ് അംഗമായ സി. അനിറ്റ് കാനാട്ട് എസ് എച്ച് (83) നിര്യാതയായി. കല്ലാനോട് ഇടവകയിൽ പരേതരായ അബ്രഹത്തിന്റെയും - മേരിയുടെയും മകളാണ്. സഹോദരങ്ങൾ : മാത്യു (late), മേരി, ജോസഫ്, ഏലിയാമ്മ, അബ്രഹാം, കൊച്ചുത്രേസ്യ, ജോർജ്, ചാക്കോച്ചൻ എന്നിവരുമാണ്.     മുന്ന് മണി വരെ കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓൾ ഡേജ് ഹോമിൽ പൊതു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും മൃത സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (05.02.2026) 4 pm ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. . പരേത റിട്ടയേഡ് അധ്യാപികയാണ്. കുറ്റിപ്പുറം, ചെമ്പു കടവ്, ചാപ്പൻതോട്ടം, കരിയാത്തുംപാറ എന്നീ ഭവനങ്ങളിൽ സുപ്പീരിയർ ആയും, പുലിക്കുരുമ്പ, കൊളക്കാട്, കല്ലാനോട്, കുളത്തുവയൽ, പോരൂർ, കട്ടിപ്പാറ, മാങ്ങോട്, വായാട്ടുപറമ്പ്, കല്ലുരുട്ടി, തലയാട്, കാറ്റുള്ളമല, കൂരാച്ചുണ്ട്, അമലാപുരി, കുളിരാമുട്ടി, പശുക്കടവ്, കൂരാച്ചുണ്ട് ഓൾഡ് ഏജ് ഹോം, സാന്തോം ഭവൻ എന്നീ ഭവന സമൂഹങ്ങളിൽ സ്തുത്യർഹമായസേവനമനുഷ്ഠിച്ചിട്ടുണ്ട്.

കനിവായ് നയൻതാര... ആംബുലൻസിനുള്ളിൽ ഒരു മാലാഖപ്പിറവി!

Image
  ലോകം ഉറക്കമുണരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ വയനാട് മേപ്പാടിയിലെ കുപ്പച്ചി കോളനിയിൽ ആ പുലർച്ചെ അഞ്ചര മണിക്ക് ഒരു കുടുംബം മുഴുവൻ തീപിടിച്ച നെഞ്ചുമായി നിൽക്കുകയായിരുന്നു. 26-കാരിയായ യുവതിയുടെ പ്രസവവേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആശുപത്രിയിലേക്ക് ഇനിയേറെ ദൂരം... ആകുലതകൾക്കിടയിൽ അവർ 'കനിവ് 108' ആംബുലൻസിന്റെ സഹായം തേടി. സന്ദേശം കിട്ടിയ നിമിഷം തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് കുതിച്ചെത്തി. പൈലറ്റ് സുവിലേഷ് എസ്.വി. യും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നയൻതാര ജോൺസണും ആ അമ്മയെയും വഹിച്ചുകൊണ്ട് കൽപ്പറ്റ ലക്ഷ്യമാക്കി പറന്നു. 🚑💨 പക്ഷേ, മേപ്പാടി എത്തിയപ്പോഴേക്കും യുവതിയുടെ നില വഷളായി. ഓരോ സെക്കൻഡും വിലപ്പെട്ടതായിരുന്നു. ആശുപത്രിയിലെത്താൻ മിനിറ്റുകൾ ബാക്കി നിൽക്കെ, യാത്ര തുടരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടമാണെന്ന് നയൻതാര തിരിച്ചറിഞ്ഞു. ഭയന്നുപോകാവുന്ന ആ ഘട്ടത്തിൽ പതറാതെ, ആംബുലൻസിനെ ഒരു താത്കാലിക പ്രസവമുറിയാക്കി മാറ്റാൻ നയൻതാര തീരുമാനിച്ചു. രാവിലെ 6.25-ന്, നയൻതാരയുടെ കരുതലോടെയുള്ള കരങ്ങളിൽ ആംബുലൻസിനുള്ളിൽ വെച്ച് ആ പെൺകുഞ്ഞ് ഈ ലോകത്തേക്ക് കൺതുറന്നു. 🌸 കുഞ്...

മനസ്സിൽ മണവാട്ടിയാകാൻ മോഹിച്ച പെൺകുട്ടിയുടെ അന്ത്യം വീടിനുള്ളിൽ. തന്റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണാൻ പോലും അനുവദിച്ചില്ല, നീറുന്ന നോവായി ശിവമതി...

Image
  തിരുനെൽവേലി: പ്രിയതമനൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ കൊതിച്ച 19 വയസ്സുകാരിയുടെ സ്വപ്നങ്ങളാണ് ഇല്ലാതായത്. രജിസ്റ്റർ വിവാഹത്തിന് വെറും 4 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ശിവമതി എന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത മരണം. അവള്‍ ജീവനൊടുക്കിയത് അല്ലെന്നും, ജാതിവെറി തീർത്ത മരണം ആണെന്നും ആരോപിച്ച് പ്രതിശ്രുത വരൻ അനന്തകൃഷ്ണൻ എത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറുന്നു... ജാതിയുടെ വേലിക്കെട്ടുകൾ മറികടന്ന് അനന്തകൃഷ്ണനും, ശിവമതിയും ഒന്നിക്കാൻ തീരുമാനിച്ചത് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ്. പട്ടികജാതിക്കാരനായ യുവാവിനെ മകൾ സ്നേഹിക്കുന്നത് ശിവമതിയുടെ വീട്ടുകാർക്ക് അംഗീകരിക്കാനായില്ല. പക്ഷേ, പ്രണയത്തിൽ ഉറച്ചുനിന്ന ഇരുവരും ഈ മാസം 6ാം തീയതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. അവിവാഹിതരാണെന്ന സർട്ടിഫിക്കറ്റ് വരെ റവന്യൂ വകുപ്പിൽ നിന്ന് കഴിഞ്ഞ ദിവസം അവർ കൈപ്പറ്റിയിരുന്നു.. മരണത്തിന് കേവലം 2 മണിക്കൂർ മുമ്പ് മുത്തശ്ശിയുടെ ഫോണിൽ നിന്ന് ശിവമതി അനന്തകൃഷ്ണനെ വിളിച്ചിരുന്നു. 'വീട്ടുകാർ എന്നെ ക്രൂരമായി ഉപദ്രവിക്കുന്നു, അവർ എന്നെ ഇല്ലാതാക്കും' എന്ന നിലവിളിയായിരുന്നു ആ ഫോണിന്റെ അപ്...

കാക്കൂരിൽ പ്രഷർ വാഷറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 17 വയസ്സുകാരന് അന്ത്യം,

Image
കാക്കൂർ: വീട് കഴുകുന്നതിനിടെ പ്രഷർ വാഷറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് ആണ് മരിച്ചത് 17 വയസ്സായിരുന്നു പ്രായം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.. വീടിനു സമീപം പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അഭിജിത്ത് ബോധരഹിതനായി വീണുകിടക്കുന്നത് കണ്ട സമീപവാസിയാണ് വിവരം പുറത്തറിയിച്ചത്. ഈ സമയത്ത് വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അഭിജിത്ത്..

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കുതിച്ചുപാഞ്ഞ വന്ദേഭാരത്, പ്ലാറ്റ്‌ഫോമിൽ തനിച്ചായ പത്തു വയസ്സുകാരൻ; രക്ഷകനായി ശ്രീകാന്ത്

Image
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ വിറങ്ങലിച്ചു നിന്ന ആ നിമിഷങ്ങൾ ആരും മറക്കില്ല. വന്ദേഭാരത് എക്സ്പ്രസ്സ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിത്തുടങ്ങിയപ്പോൾ, തന്റെ ഉറ്റവർ ട്രെയിനിനുള്ളിലായതും താൻ പ്ലാറ്റ്‌ഫോമിൽ ഒറ്റപ്പെട്ടതും ആ പത്തു വയസ്സുകാരൻ തിരിച്ചറിഞ്ഞത് ഞെട്ടലോടെയാണ്. അടഞ്ഞ ഓട്ടോമാറ്റിക് വാതിലുകൾക്കും വേഗത എടുത്തു തുടങ്ങിയ ട്രെയിനിനുമിടയിൽ എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ട് വണ്ടിക്കു പിന്നാലെ ഓടാൻ തുടങ്ങിയ ആ കുഞ്ഞിന് മുന്നിൽ ദൈവത്തെപ്പോലെയാണ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ശ്രീകാന്ത് എത്തിയത്. ഭാരമേറിയ ട്രോളി ബാഗുമായി പരിഭ്രാന്തനായി ഓടിയ കുട്ടി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ട ശ്രീകാന്ത് ഒട്ടും വൈകാതെ അവനെ ചേർത്തുപിടിച്ചു. കുട്ടിയുടെ പക്കൽ നിന്നും ലഭിച്ച നമ്പറിലൂടെ മാതാപിതാക്കളെ വിവരമറിയിച്ചു. ഒടുവിൽ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ മാതാപിതാക്കൾക്കരികിൽ സുരക്ഷിതമായി എത്തിച്ചപ്പോൾ ഒരു വലിയ ദുരന്തമാണ് ഒഴിവായത്. തന്റെ ജോലിയിലെ കൃത്യനിഷ്ഠ കൊണ്ടും കരുതലുകൊണ്ടും കൈയടി നേടുകയാണ് ഈ ഉദ്യോഗസ്ഥൻ.

കക്കയം വിനോദസഞ്ചാര കേന്ദ്രമായ കക്കയത്തേക്ക് പെർമിറ്റുള്ള ബസുകൾ സർവീസ് മുടക്കുന്ന പരാതികൾക്ക് പരിഹാരമാകുന്നു.

Image
  കൂരാച്ചുണ്ട്:    തലയാട് - ഇരുപത്തിയെട്ടാം മൈൽ - കക്കയം റൂട്ടിൽ മലയോര ഹൈവേയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോഴിക്കോട്-കക്കയം റൂട്ടിൽ ഓടു ന്ന ബസുകൾക്ക് ഈ ഭാഗ ത്തുകൂടി ഓടുമ്പോൾ സമയ നഷ്ടമുണ്ടാകുന്നെന്നു പറഞ്ഞാണ് സർവീസ് മുട ക്കിയിരുന്നത്. ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ജനകീയകമ്മിറ്റി വിളിച്ചുചേർത്ത് വിഷയങ്ങൾ ചർച്ചചെയ്ത തിനെത്തുടർന്ന് കുറച്ചുദിവസം ബസുകൾ സർവീസ് നട ത്തിയിരുന്നെങ്കിലും അധികം വൈകാതെ വീണ്ടും പഴയ തുപോലെയായി. നിലവിൽ മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായുള്ള ടാറിങ് കഴിഞ്ഞതിനാലാണ് ബസ്സുടമകൾ സർവീസ് തുടരാൻ തീരുമാനമെടുത്തത്. രണ്ട് സമയത്തെ ബസ്സൊഴികെ ബാക്കിയെല്ലാസമയത്തും പതിവുപോലെ സർവീസ് പുനരാരംഭിച്ചതോടെ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെയുള്ളവർ നേരിട്ട ബുദ്ധിമുട്ടുകൾ ക്ക് താത്കാലികപരിഹാരമായി ഒട്ടേറെ പ്രതിസന്ധികൾ ക്കിടയിലൂടെയാണ് നിലവിൽ ബസ് സർവീസ് നടത്തുന്ന തെന്നും കക്കയംമുതൽ തല യാടുവരെ സർവീസ് നടത്തു മ്പോൾ ഇന്ധനചാർജിനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും ബസ്സു ടമകൾ പറയുന്നു. നാട്ടുകാരും പ്രദേശവാസികളും പരമാവധി ബസ് സർവീസ് പ്രയോജനപ്പെടുത്തണമെന...

പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ കാട്ടാന ഇറങ്ങിയതായി വിവരം

Image
  ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചെമ്പനോട ഫോറസ്റ്റ് റോഡിൽ കാട്ടാന ഇറങ്ങിയതായി വിവരമുണ്ട്. അതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്രയിൽ വാഹന യാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. റോഡിൽ കാട്ടാനയെ കണ്ടാൽ പ്രകോപിപ്പിക്കരുതെന്നും ഹോൺ മുഴക്കരുതെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ആനയെ കാണാനോ ഫോട്ടോ എടുക്കാനോ നിൽക്കരുതെന്നും , ഇത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികർ ഈ വഴി പോകുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു 

കൂരാച്ചുണ്ടിലെ മുൻ വ്യാപാരി ടോമി എളംബ്ലാശേരിൽ നിര്യാതനായി

Image
  കൂരാച്ചുണ്ട് : പുളിവയലിലെ പരേതനായ എളംബ്ലാശേരിൽ ജോസഫ് - (ബേബി) റോസമ്മ എന്നിവരുടെ മകനും കൂരാച്ചുണ്ടിലെ മുൻ വ്യാപാരിയുമായിരുന്ന ടോം ജോസഫ് (ടോമി - 64 ) നിര്യാതനായി. ഭാര്യ : വത്സ(അമല,ബ്യൂട്ടിപാർലർ, കൂരാച്ചുണ്ട്), ചെമ്പുകടവ് തടത്തിൽ കുടുംബാംഗമാണ്. മകൻ : ജൂഡ് ജോർജ് (ദുബായ് ). മകൾ ടീന, (സിംഗപ്പൂർ)  മരുമക്കൾ: ശാലിനി പുളിക്കൽ, (ആലപ്പുഴ) ഡാനിയേൽ, താന്നിമലയിൽ, തൃശൂർ (സിംഗപ്പൂർ) സഹോദരങ്ങൾ: ജോയി (ദുബായ്) ബീന (ബംഗലുരു). മൃതസംസ്കാര ശുശ്രൂഷകൾ നാളെ, വ്യാഴാഴ്ച (05- O2 -2026) വൈകുന്നേരം 4.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.

തന്റെ ശരീരത്തിൽ നൂറിലേറെ തേനീച്ചകൾ ആഞ്ഞുകുത്തുമ്പോഴും ആ 20 കുരുന്നുകളെ വിട്ടുകൊടുത്തില്ല. മാതൃത്വത്തിന്റെ വലിയൊരു പാഠം ബാക്കിവെച്ച് ആ അംഗൻവാടി ആയ യാത്രയായി...

Image
  ഭോപ്പാല്‍: ഒരു നാടിന്റെയാകെ കണ്ണീരായി കാഞ്ചൻ ഭായ്. മധ്യപ്രദേശിലെ മദവാഡയിലുള്ള അംഗൻവാടിയിലെ 20 പിഞ്ചുകുഞ്ഞുങ്ങൾക്ക് മരണത്തെ തോൽപ്പിക്കാൻ സ്വന്തം ശരീരം കവചമാക്കിയ ആ 'അമ്മ' ഇനി ഓർമ്മ.. തനിക്കുചുറ്റും നൂറുകണക്കിന് തേനീച്ചകൾ മാരകമായി കുത്തിക്കയറുമ്പോഴും, തന്റെ നെഞ്ചോട് ചേർത്ത കുഞ്ഞുങ്ങൾക്ക് ഒരു പോറലുമേൽക്കരുതെന്ന വാശിയായിരുന്നു ആ 40 വയസ്സുകാരിക്ക.. അംഗൻവാടിക്ക് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ തേനീച്ചക്കൂട്ടം പാഞ്ഞടുത്തപ്പോൾ, അവർക്കായി ഭക്ഷണം പാകം ചെയ്യുകയായിരുന്നു കാഞ്ചൻ ഭായ്. മക്കളുടെ കരച്ചിൽ കേട്ട് പുറത്തേക്ക് ഓടിയ അവർ കണ്ടത് മരണത്തെയായിരുന്നു. ഒരു നിമിഷം പോലും വൈകാതെ കയ്യിൽ കിട്ടിയ തുണികളും, ടാർപോളിൻ ഷീറ്റും ഉപയോഗിച്ച് അവർ കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിച്ചു.. ഓരോ കുഞ്ഞിനെയും സുരക്ഷിതമായി മുറിക്കുള്ളിലാക്കുമ്പോഴും കാഞ്ചന്റെ ദേഹത്ത് തേനീച്ചകൾ ആഞ്ഞ് കുത്തുകയായിരുന്നു. ദേഹം നീറിപ്പുകയുമ്പോഴും, അവസാന കുഞ്ഞിനെയും സുരക്ഷിതയാക്കുന്നത് വരെ അവർ പിന്തിരിഞ്ഞില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ നിമിഷം, ആ പോരാളി തളർന്നുവീണു. ആശുപത്രിയിലെത്തുമ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്ന...

പെരുവണ്ണാമൂഴിയിലെ മുഞ്ഞോറമലയിൽ അനിൽ കുമാർ നിര്യാതനായി

Image
 മുതുകാട് : മുഞ്ഞോറമലയിൽ കൃഷ്ണന്റെയും സരസ്വതിയുടെയും മകൻ അനിൽ കുമാർ (52) നിര്യാതനായി  ഭാര്യ: ഷൈലജ.  മക്കൾ: അശ്വിൻ, അൻവിൻ.  സഹോദരങ്ങൾ: സുനിൽ, രതീഷ്, സതീഷ്.

താങ്ങുവില: കൂരാച്ചുണ്ട് , ചക്കിട്ടപാറ മലയോരത്തെ റബർ കർഷകർക്ക് കടുത്ത നിരാശ

Image
  കൂരാച്ചുണ്ട് : ഫ്രീ റബർ വിലയിൽ വർധനാ വാഗ്ദാനം പാലിക്കപ്പെടാ ത്തതിനാൽ മലയോരത്തെ കർഷകർക്ക് നിരാ ശ. രണ്ടാം എൽഡിഎഫ് സർ ക്കാരിന്റെ അവസാന ബജറ്റിലും കേന്ദ്ര ബജറ്റിലും കാര്യമായ തീരുമാനങ്ങളില്ലാത്തതാണ് റബർ കർഷകർക്ക് തിരിച്ചടിയായത്. 2021- ലെ എൽഡിഎഫ് പ്രക ടനപത്രികയിൽ റബറിൻ്റെ താ ങ്ങുവില 250 രൂപയായി ഉയർത്തു മെന്ന് വ്യക്തമാക്കിയിരുന്നു. എ ന്നാലിത് ഇതുവരെ പാലിക്കപ്പെട്ടില്ല  തദ്ദേശ തെരഞ്ഞെടുപ്പിന് ദിവ സങ്ങൾ മുമ്പ് താങ്ങുവില 200 രൂ പയാക്കിയിരുന്നു. നാലര വർഷ ത്തിന് ശേഷമാണ് താങ്ങുവില 170 രൂപയിൽ നിന്നും 200 ആക്കിഉയർത്തിയത്. എന്നാൽ ഇതിന്റെ ഗുണം ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ബജറ്റിലും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്തതിനാൽ റബർ കർഷകർ കടുത്ത നിരാശയിലാണ് . ഉത്പാദനത്തിൽ ഉണ്ടായ കുറവും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായിരിക്കെയാണ് സർക്കാരുകളിൽനിന്നുള്ള പിന്തുണ ഇല്ലാതെ പോയതെന്നും അതിനാൽ റബർമേഖലയോടുള്ള അവഗണന കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റബ്ബർ കർഷകൻ ജോസഫ് വടക്കേടത്ത് കൂരാച്ചുണ്ട് ന്യൂസിനോട്  പറഞ്ഞു.

പാട്ടശ്ശേരി കുര്യാക്കോസ് (കുട്ടിച്ചേട്ടൻ ) നിര്യാതനായി

Image
 മുതുകാട് : കർഷകൻ പാട്ടശ്ശേരി കുര്യാക്കോസ് (85) നിര്യാതനായി..  ഭാര്യ: തേസ്യാമ്മ.  മക്കൾ: എൻ്റെ മേരി, വൽസ, ബെന്നി, രാജു, പൗളി, മോളി, പരേത നായ ബോബൻ.  മരുമക്കൾ: ആന്റോ വട്ടക്കാട്, മിനി, മേരി, ജെയ്മി, തങ്കൻ കൊലാക്കൽ, മോളി, പരേതനായ ബേബി കൊല്ലംമാട്ടേൽ മൃതസംസ്കാരം ഇന്ന് 11ന് മു തുകാട് ക്രിസ്തുരാജ പള്ളിയിൽ. 

പള്ളിത്താഴത്ത് തോമസ് നിര്യാതനായി

Image
  ചക്കിട്ടപാറ: ചക്കിട്ടപാറ പള്ളിത്താഴത്ത് തോമസ് (കോയിക്കൽ തൊമ്മൻ)   (74)  നിര്യാതനായി. ഭാര്യ: അച്ചാമ്മ (ചിരട്ടവയലിൽ).  മക്കൾ : റീന, റിൻസി.  മരുമക്കൾ: റോയി അമ്പാട്ട് (ചെമ്പനോട), സാബു പാറൻകുളങ്ങര (കൂരാച്ചുണ്ട്).  സഹോദരങ്ങൾ: പരേതനായ ബേബി, ജോസ്. മൃത സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചെക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

അരലക്ഷത്തിന്റെ ലാപ്ടോപ്പ് വിറ്റത് 1500 രൂപയ്ക്ക്; മോഷ്ടാവും വാങ്ങിയ ആളും അറസ്റ്റില്‍

Image
  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കവർന്ന അരലക്ഷം രൂപയുടെ ലാപ്ടോപ്പ് 1500 രൂപയ്ക്ക് വിറ്റ മോഷ്ടാവിനെ റെയില്‍വേ പൊലീസ് പിടികൂടി. മറ്റൊരു യാത്രക്കാരനില്‍ നിന്ന് കവർന്ന 70,000 രൂപ വിലയുള്ള ലാപ്ടോപ്പ് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ആർ.പി.എഫിന്റെ പിടിയിലായത്. അസാം നൗഗാവോണ്‍ സ്വദേശി അജീബുർ റഹ്മാൻ (23), മോഷണമുതല്‍ വാങ്ങിയ അസാം സ്വദേശി ഫറൂക്ക് ഇസ്ലാം (25) എന്നിവരെയാണ് ആർ.പി.എഫും റെയില്‍വേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ വിശ്രമമുറിയില്‍ നിന്ന് കവർന്ന ലാപ്ടോപ്പ് സഹിതം ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അജീബുർ റഹ്മാനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് എറണാകുളം റെയില്‍വേ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍, 21ന് വൈകിട്ട് ആലുവ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ നിന്ന് കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ ലാപ്ടോപ്പ് കവർന്നതും ഇയാളാണെന്ന് സ്ഥിരീകരിച്ചു. ഈ ലാപ്ടോപ്പ് ആലുവ നഗരത്തില്‍ ഓട്ടോയില്‍ പഴവർഗങ്ങള്‍ വിതരണം ചെയ്യുന്ന ഫറൂക്ക് ഇസ്ലാമിന് 1500 രൂപയ്ക്കാണ് വിറ്റത്. ഇതേത്തുടർന്ന് തിങ്കളാഴ്ച ഫറൂക്കിനെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 29ന് രാവിലെ ആലുവ സ്റ്റേഷനില്‍ ന...

ഒരു വട്ടം ജീവിതത്തിലേക്ക് തിരികെ വന്നതാണ്, പക്ഷേ ഇത്തവണ കടൽ വിട്ടുകൊടുത്തില്ല.

Image
   അമ്പലപ്പുഴ: കഠിനമായ രോഗാവസ്ഥയോടും വിധിയോടും പൊരുതിയ ഉജ്വൽ ഒടുവിൽ മരണത്തിന് കീഴടങ്ങി. പുറക്കാട് കടലിൽ ചാടി യുവാവ് ജീവനൊടുക്കിയത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വെൺമണി മാവനാടിയിൽ ഉദയകുമാർ, ശിവകല ദമ്പതികളുടെ മകൻ ഉജ്വൽ ആണ് വിടവാങ്ങിയത് 26 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് നൊമ്പരമുണർത്തുന്ന ഈ സംഭവം നടന്നത്. എന്നും കാണാറുള്ളതുപോലെ മാങ്കാംകുഴിയിലെ 'നിറം' സ്റ്റുഡിയോയിലെ ജോലിയിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഉജ്വൽ. എന്നാൽ ആ യാത്ര മരണത്തിലേക്കാണെന്ന് ആരും കരുതിയിരുന്നില്ല. പുറക്കാട് ജംഗ്ഷനിലെത്തി സമീപത്തെ കടയിൽ നിന്നും വെള്ളം കുടിച്ച ശേഷം, കടപ്പുറത്ത് ബൈക്ക് പാർക്ക് ചെയ്ത് ഉജ്വൽ തിരമാലകളിലേക്ക് നടന്നു മറയുകയായിരുന്നു. ഓടിക്കൂടിയ മത്സ്യത്തൊഴിലാളികൾ ജീവൻ പണയപ്പെടുത്തി ഉജ്വലിനെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്നു.. കഴിഞ്ഞ കുറച്ചു കാലമായി ഉജ്വലിന്റെ ജീവിതം വലിയ വേദനകളിലൂടെയാണ് കടന്നുപോയിരുന്നത്. 2018ൽ തലയിൽ ട്യൂമർ ബാധിച്ചതിനെത്തുടർന്ന് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും, തുടർചികിത്സയ്ക്കും ഉജ്വൽ വിധേയനായിരുന്നു. ശാരീരികവും, മാനസിക...

രണ്ടിൽ കൂടുതൽ മക്കള്‍ ഉള്ളവർക്ക് വിലക്ക്, നിയമം മറികടക്കാൻ ഇരട്ട കുട്ടികളില്‍ ഒരാളുടെ ജീവനെടുത്ത് സ്വന്തം അച്ഛന്‍..

Image
  ​ഹൈദരാബാദ്: അധികാരത്തോടുള്ള ആർത്തി മൂത്ത് സ്വന്തം മകളെ ഇല്ലാതാക്കിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി 3 മക്കളിൽ ഒരാളായ 6 വയസ്സുകാരിയെ പിതാവ് ഇല്ലാതാക്കി. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ കെരൂർ സ്വദേശിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് ക്രൂരകൃത്യം ചെയ്തത്.. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന മഹാരാഷ്ട്രയിലെ നിയമം മറികടക്കാന്‍ ആയിരുന്നു ഈ കൃത്യം നടത്തിയത്. പാണ്ഡുരംഗിന് 2 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. അടുത്ത 6 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇയാൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതിനായി മൂന്നാമത്തെ കുട്ടിയെ ദത്തെടുക്കാൻ നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ഇരട്ട പെൺമക്കളിൽ ഒരാളായ പ്രാച്ചിയെ ഇല്ലാതാക്കാന്‍ ഇയാൾ തീരുമാനിച്ചത്.. ഒരാളുടെ സഹായത്തോടെ കുട്ടിയെ തെലങ്കാനയിലെ നിസാമാബാദിലുള്ള നിസാംസാഗർ കനാലിലെത്തിച്ച് മുക്കിജീവനെടുക്കുക ആയിരുന്നു. കനാലിൽ നിന്ന് പെൺകുട്ടിയുടെ ശരീരഭ കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രത...

ഭാര്യയുടെ മരണം കൊലപാതകം ആണെന്ന് കണ്ടുപിടിക്കാൻ. പത്തുവർഷം വേണ്ടിവന്നു, ഭാര്യയുടെ മരണത്തിൽ ഭർത്താവ് നടത്തിയ നിയമ പോരാട്ടം ഒടുവിൽ വിജയം കണ്ടെത്തി.

Image
  തൃശൂർ :ഭാര്യയുടെ മരണം കൊലപാതകം ആണെന്ന് കണ്ടുപിടിക്കാൻ. പത്തുവർഷം വേണ്ടിവന്നു, ഭാര്യയുടെ മരണത്തിൽ ഭർത്താവ് നടത്തിയ നിയമ പോരാട്ടം ഒടുവിൽ വിജയം കണ്ടെത്തി. ലൈംഗികാതിക്രമത്തെ എതിര്‍ത്തു, നിലവിളിച്ചപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല; പത്തുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ തെളിഞ്ഞ കൊലപാതകം.പണത്തിനും സ്വത്തിനും ലൈംഗിക താല്പര്യങ്ങള്‍ക്കും വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന വാർത്തകള്‍ ഇന്ന് നമ്മുടെ കൊച്ചു കേരളത്തില്‍ നിത്യസംഭവമാണ്.. എന്നാല്‍ ഇതിനിടയില്‍ വേറിട്ടു നില്‍ക്കുന്നതാണ് 2003-ല്‍ തൃശ്ശൂരിലെ വെള്ളിക്കുളങ്ങരയില്‍ നടന്ന ആ സംഭവം. എല്ലാവരും ഒരു സാധാരണ ‘അപകടമരണം’ എന്ന് വിധിയെഴുതി തള്ളിയ ഒരു ഫയല്‍, പത്തു വർഷങ്ങള്‍ക്ക് ശേഷം ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ച കഥയാണിത്. വെറുമൊരു ക്രൈം സ്റ്റോറി എന്നതിലുപരി, മരണത്തിന് ശേഷവും തന്റെ പ്രിയതമയ്ക്ക് വേണ്ടി ഒരു ഭർത്താവ് നടത്തിയ നിയമപോരാട്ടത്തിന്റെ കഥ കൂടിയാണിത്.ഭാര്യയെ ഒഴിവാക്കാൻ കൊലപാതകം നടത്തുന്ന ഭർത്താക്കന്മാരുടെ വാർത്തകള്‍ക്കിടയില്‍, തന്റെ ഭാര്യയുടേത് അപകടമരണമല്ലെന്ന് ലോകത്തോട് വിളിച്ചുപറയാൻ ആ മനുഷ്യൻ കാണിച്ച ആർജ്ജവം വിസ്മയിപ്പിക്കുന്നതാണ്. ന...

തട്ടികൊണ്ട് പോകാൻ ശ്രെമിച്ച ഭിക്ഷക്കാരിയിൽ നിന്നും കുഞ്ഞനുജനെ രക്ഷപെടുത്തി 10 വയസുകാരൻ ചേട്ടൻ

Image
  "എന്റെ കുഞ്ഞനുജനല്ലേ അവനെയങ്ങ് തട്ടി കൊണ്ടു പോകാൻ ഞാൻ സമ്മതിക്കുവോ ?" ഈ ഒരു ചോദ്യത്തിൽ ചുറ്റും കൂടിയവർ പോലും ആ 10 വയസുകാരൻ ചേട്ടനെ കെട്ടിപിടിച്ചു ഉമ്മ നൽകി. കുഞ്ഞനുജനെ തട്ടികൊണ്ട് പോവാൻ ശ്രെമിച്ച ഭിക്ഷക്കാരിയിൽ നിന്നും അതിസാഹസികമായിട്ടാണ് 10 വയസുകാരനായ ചേട്ടൻ രക്ഷപെടുത്തിയത് . മഹാരാഷ്ട്രയിലാണ് സംഭവം നടന്നത് . 10  വയസുകാരനായ ചേട്ടനും 3 വയസുകാരനായ അനുജനും കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം .  അനിയൻ മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ചേട്ടൻ വെള്ളം കുടിക്കാൻ വീട്ടിലേക്ക് കയറിയ സമയത്ത് ഭിക്ഷക്കാരി ഓടിയെത്തി അനുജനെ തട്ടികൊണ്ട് പോവുകയായിരുന്നു . വെള്ളം കുടിച്ച ശേഷം തിരികെയെത്തിയ ചേട്ടൻ എത്തിയപ്പോൾ കുഞ്ഞനുജനെ കണ്ടില്ല. പെട്ടന്ന് റോഡിലേക്കിറങ്ങി നോക്കിയപ്പോൾ ഭിക്ഷക്കാരി ബലമായി എന്തോ കയ്യിൽ എടുത്തോണ്ട് ഓടുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത് . ഉടൻ തന്നെ ഭിക്ഷക്കാരിക്ക് പുറകെ ഓടിയ സഹോദരൻ ഭിക്ഷക്കാരിയെ കുറെ ദൂരം പിന്തുടർന്നപ്പോഴാണ് അനുജന്റെ കരച്ചിൽ കേട്ടത് . തന്റെ അനുജനാണ് എന്ന് ഉറപ്പിച്ച ചേട്ടൻ അനുജനെ രക്ഷിക്കാൻ എത്തിയപ്പോൾ കുറച്ചു നുറുങ്ങു വിദ്യകൾ കാണിച്ചു അവനെ ഭയപെടുത്താൻ ഭിക്ഷക്...

സന്തോഷ്‌ ട്രോഫി, കേരളം സെമിയിൽ

Image
  ആതിഥേയരായ അസമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ പൂർണ്ണ ആധിപത്യം പുലർത്തിയാണ് കേരളത്തിന്റെ കുതിപ്പ്. വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികള്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. കോർണറില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച്‌ ക്യാപ്റ്റൻ എം. മനോജാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ (45') മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോള്‍. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോള്‍കീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമില്‍ (92') സജീഷിന്റെ പാസില്‍ നിന്നും അബൂബക്കർ ദില്‍ഷാദ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി പട്ടിക തികച്ചു. തമിഴ്നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-1) പരാജയപ്...

ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

Image
  പേരാമ്പ്ര:   പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ (31) ആണ് മരിച്ചത്. പയ്യോളി പേരാമ്പ്ര റോഡിലെ കിക്ക് ഓഫ് ടർഫിലാണ് അപകടമുണ്ടായത്. ഇരുമ്പ് ഫ്രെയിമിൽ നാലുമീറ്ററോളം ഉയരത്തിൽ ജോലി ചെയ്യുന്നതിനിടെ വീഴുകയായിരുന്നു. വെൽഡിങ് ജോലി ചെയ്യുകയായിരുന്നു ഇയാൾ. വീഴ്‌ചയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

കാസർകോഡ് മകൾക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു; പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ

Image
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയായ ഉമർ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങളുള്ളതായിട്ടാണ് പൊലീസ് പറയുന്നത്. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെന്റ് തിരികെ തരണമെന്ന് ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ച് വീണ്ടും തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.  തർക്കത്തിനിടെ പ്രകോപിതനായ പ്രതി കൈയിൽകരുതിയ കത്തി ഉപയോഗിച്ച് ഭാര്യസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഇതിന...

ആഹ്ലാദം... ആവേശം...ആരവം: കൂളായി, കളറായി മലബാറിന്റെ ലോകകപ്പ്

Image
  ഹാ, എന്തൊരു ശേലായിരുന്നു നമ്മടെ കല്ലാനോട്ടെ വട്ടുകുളം പന്തുകളി. സംഗതി അങ്ങട് കളറായി ട്ടോ. ഒന്നും നോക്കിയില്ല, നമ്മൾ പൊളിച്ചടുക്കി. 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശം നിറഞ്ഞ പരിസമാപ്‌തി. കപ്പ് കക്കയത്തിന്റെ കൈകളിലേക്ക്.  3 മാസക്കാലത്തെ തീവ്രമായ ഒരുക്കങ്ങൾ. മുന്നിൽനിന്ന് നയിക്കാൻ മികച്ച സ്പോർട്സ്മാൻ കൂടിയായ രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ. എല്ലാമെല്ലാം കൂട്ടിയിണക്കാൻ മിടുക്കനായ സെക്രട്ടറി അനു കടുകന്മാക്കൽ. അവർക്കൊപ്പം നാടിന്റെ നന്മക്കായി ഒരുപറ്റം നല്ല മനുഷ്യർ.  സ്പോൺസർമാരെ കണ്ടെത്താൻ കൈകോർത്ത് മുന്നോട്ട്. ഗ്രൗണ്ട് സെറ്റാക്കാനും പരസ്യബോർഡുകൾ സ്ഥാപിക്കാനും വിശ്രമമില്ലാത്ത രാപകലുകൾ. നാടിളക്കി ആവേശകരമായ പ്രചരണ പരിപാടികൾ. തീപാറും കളിയിൽ പൊടി പാറാതിരിക്കാൻ ഗ്രൗണ്ടിനെ ദിവസേന കുളിർപ്പിച്ചവർ.  അങ്കകളത്തിൽ കാൽപന്തുകളിയുടെ മാസ്മരികത സമ്മാനിച്ച പ്രതിഭകൾ. അവരെ എത്തിക്കാൻ സർവവും മറന്ന് ഓടിനടന്ന ടീം മാനേജർമാർ. ഗാലറി നിറച്ച ഫുട്ബോൾ പ്രേമികൾ. കണിശതയോടെ മത്സരം നിയന്ത്രിച്ച റഫറിമാർ. വിഷ്വൽ ക്ലാരിറ്റിയോടെ ലൈവ് സംപ്രേക്ഷണം ഒരുക്കിയവർ.  കയ്യയച്ച് സ...

കുന്നുംപുറത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

Image
    കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ   ആദ്യ കാലാ കുടിയേറ്റ കർഷക പരേതനായ കുന്നുംപുറത്ത് ഇബ്രാഹിമിൻ്റെ എന്നിവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ 98 നിര്യാതയായി  മക്കൾ: മുഹമ്മദ് (മമ്മി )പരേതൻ  കാദർ വാളാട്. അന്തിൽ  , അസീസ് (പരേതൻ ) സൈനുദ്ധീൻ. ജെമീല . അഷ്‌റഫ്‌. ആയിഷ (പരേത ) മരുമക്കൾ :മുഹമ്മദ് പുള്ളുപറമ്പിൽ ,അസീസ് മൗലവി പനച്ചിക്കൽ ഇടുക്കി  ഖബറടക്കം ചൊവ്വ ഉച്ചക്ക് 12 pm കൂരാച്ചുണ്ടു ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

ചക്കിട്ടപാറയിലെ ആന കേറി നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു

Image
  പേരാമ്പ്ര ബ്ലോക്ക് ബ്ലോക്ക് പ്രസിഡണ്ട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർക്കൊപ്പം 

ഭാര്യയും, മക്കളും വിരുന്നിനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു വിധി സുഭാഷിനെ തട്ടിയെടുത്തത്

Image
  ചങ്ങരംകുളം: കല്ലുർമ്മയുടെ ശാന്തതയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആ വാർത്ത വിശ്വസിക്കാനാകാതെ തളർന്നുനിൽക്കുകയാണ് ഒരു നാട് മുഴുവൻ. കരുമത്തിൽ കേശവൻ്റെ മകൻ സുഭാഷ് (45) എന്ന അധ്വാനിയായ യുവാവിന്റെ വിയോഗം കല്ലുർമ്മ ഗ്രാമത്തിന് തീരാനോവായി മാറുന്നു.. ഞായറാഴ്ച പുലർച്ചെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ സുഭാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുന്നൽവേല ചെയ്ത് കുടുംബത്തെ പോറ്റിയിരുന്ന സുഭാഷ്, വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിതം അവസാനിപ്പിക്കുമ്പോൾ പ്രിയപ്പെട്ടവരാരും കൂടെയുണ്ടായിരുന്നില്ല എന്നത് ദുഃഖത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.. ഭാര്യയും, മക്കളും വിരുന്നിനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു വിധി സുഭാഷിനെ തട്ടിയെടുത്തത്. അവർ തിരിച്ചെത്തുമ്പോൾ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കാണേണ്ടി വരുമെന്നത് കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്. ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ സുഭാഷ് വീണ്ടും കല്ലുർമ്മയിലെത്തും...

വിധിയുടെ ക്രൂരമായ വിളയാട്ടം, മകന്റെ മരണം നൽകിയ മുറിവുണങ്ങും മുൻപേ മകളും മടങ്ങി.

Image
ഇരിട്ടി: കണ്ണീരുണങ്ങാത്ത ഒരു വീടിന്റെ തീരാവേദനയായി മുബഷീറയും യാത്രയായി. മാസങ്ങൾക്ക് മുൻപ് സഹോദരനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് മുന്നിലേക്ക് വിധി വീണ്ടും ദുരന്തമെത്തിയപ്പോൾ നാടാകെ വിങ്ങുകയാണ്. ഇരിട്ടിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ മുബഷീറ (24) കുഴഞ്ഞുവീണ് മരണപ്പെട്ട വാർത്ത നടുക്കത്തോടെയാണ് ഏവരും കേട്ടത്.. എന്നാൽ ഈ മരണത്തെ കൂടുതൽ വേദനാജനകമാക്കുന്നത് ആ കുടുംബത്തെ വേട്ടയാടുന്ന വിധിയുടെ ക്രൂരതയാണ്. വെറും മാസങ്ങൾക്ക് മുൻപ്, 2025 നവംബർ 10ന് ആയിരുന്നു മുബഷീറയുടെ സഹോദരനായ അബൂത്വാഹിർ (21) സമാനമായ രീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകന്റെ അപ്രതീക്ഷിത മരണം നൽകിയ മുറിവിൽ നിന്നും ആ മാതാപിതാക്കൾ ഇന്നും കരകയറിയിട്ടില്ല. ആ വലിയ മുറിവ് ഉണങ്ങുന്നതിന് മുൻപേയാണ് ഏക മകളെയും ആ കുടുംബത്തിന് നഷ്ടമാകുന്നത്.. മൂന്ന് മക്കളിൽ രണ്ട് പേരെയും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരേ രീതിയിൽ മരണം കവർന്നപ്പോൾ ആ വീട്ടിൽ ബാക്കിയാകുന്നത് ശൂന്യതയും, വിങ്ങുന്ന ഓർമ്മകളും മാത്രമാണ്. തന്റെ ഒന്നര വയസ്സുകാരി മകളെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കിയാണ് മുബഷീറയുടെ മടക്കം. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധ...

കക്കയമേ ചങ്കേ ചങ്കിടിപ്പിൽ, ഞാനും

Image
  ഒരു വ്യാഴവട്ടകാലം മുമ്പ് കക്കയം ദേവാലയത്തിൽ സേവനം ചെയ്ത റവ ഫാ മനീഷ് പാലത്തും തലയ്ക്കൽ ടീം കക്കയത്തിൻെ വട്ടുകുളം ടൂർണ്ണമെൻ്റ് വിജയത്തിലെഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ്   കക്കയമേ ചങ്കേ ചങ്കിടിപ്പിൽ, ഞാനും കക്കയമേ, അഭിമാന പുളകിതമായി. കക്കയം എന്നാൽ ആവേശം എന്നർത്ഥം. നാട് മുഴുവൻ കാണികളായി ഗ്യാലറിയിൽ ഉണ്ടെങ്കിൽ അത് കക്കയം ആയിരിക്കും എന്ന് ഉറപ്പ്. കൊച്ചു പിച്ചടക്കം കുടുംബം മുഴുവൻ നാടിന് പിന്തുണയായി നാടിനൊപ്പം. കൗതുകരമാണ് ആ കാഴ്ച. നയമനോഹരമാണ് ആ അപൂർവ്വ കാഴ്ച   2026 ഫെബ്രുവരി 1 ഞായർ വൈകുന്നേരം 5 മണി. കല്ലാനോടിന്റെ ഫുട്ബോൾ ഗ്യാലറി. വട്ടുകുളം ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ - കളിക്കളത്തിൽ കക്കയവും ചാലിടവും. വിസിൽ മുഴങ്ങി. കാൽപന്തുകളിയുടെ സൗന്ദര്യമെല്ലാം ഒത്തിണങ്ങിയ കലാശ പോരാട്ടം. ഓരോ നിമിഷവും ആവേശഭരിതമായ നാടകീയത നിറഞ്ഞ രംഗാവിഷ്ക്കാരങ്ങൾ പകർന്നാടിയ നാടകം പോലെ സംഘട്ടനങ്ങളും സംഘർഷങ്ങളും തീവ്രതയും തീഷ്ണതയും മുറ്റി നിന്ന അന്തരീക്ഷം. ചടുലമായ നീക്കങ്ങൾ. ചങ്കിടിപ്പേറ്റിയ മുഹൂർത്തങ്ങൾ. ഹൃദയം നിലച്ചുപോയ സന്ദർഭങ്ങൾ   കൈ അകലത്ത് കപ്പ് അകന്നു പോയ കഴിഞ്ഞ വർഷം. കപ്പിനും ചുണ്ടിനും ഇടയിൽ കപ്പ് ന...

കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ. 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Image
  കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്. ലേഔട്ട് അപ്രൂവലിനുള്ള സ്കൂട്ട്‌നി ഫീസ് എന്നിവയുടെ നിരക്ക് പരാമർശം (1) പ്രകാരം 10/04/2023 മുതൽ പ്രാബല്യത്തിൽ വർധിപ്പിക്കുകയും പിന്നീട് പരാമർശം (2) പ്രകാരം പ്രസ്തുത ഫീസുകൾ 01.08.2024 മുതൽ പ്രാബല്യത്തിൽ കുറവു വരുത്തുകയും ചെയ്തിരുന്നു. 10/04/2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ ഒടുക്കിയവർക്ക്, പരാമർശം (2) പ്രകാരം നിശ്ചയിച്ച നിരക്കിനേക്കാൾ അധികം ഈടാക്കിയ തുക തിരികെ നൽകുന്നതിന് പരാമർശം (2) പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകുകയും തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പരമാവധി നേരത്തെ എന്നാൽ 2025 മാർച്ച് 31-ന് മുൻപായി അധികമായി ഈടാക്കിയ പെർമിറ്റ് ഫീസും അപേക്ഷ ഫീസും തിരികെ നൽകേണ്ടതാണെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. റീഫണ്ടിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി പരാമർശം (3) പ്രകാരം 30.09.2025 വരെ പിന്നീട് ദീഘിപ്പിച്ച് നൽകിയിട്ടുണ്ട്. 2) അധികമായി ഈടാക്കിയ പെർമിറ്റ് ഫീ തിരിച്ചു നൽകണമെന...

ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പഞ്ചായത്തിൽ ബന്ധപ്പെടുക

Image
കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേർന്നുള്ള ഷീറ്റിട്ട ഭാഗം എർപ്പാം തോട് സബ് സെൻറർ, മൽസ്യമാർക്കറ്റ് കെട്ടിടം എന്നിവ പൊളിച്ചുമാറ്റിയതിലുള്ള ജി ഐ പൈപ്പ് ആസ്ബസ്സ്റ്റോസ് ഷീറ്റ് മുതലായവ വില നൽകി ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിന് മത്സരാധിഷ്ടിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. സാധനങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഒന്നിച്ച് ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 06/02/2025 ഉള്ളടക്കം ചെയ്യുന്നു. വൈകുന്നേരം 5 മണി വരെ. ക്വട്ടേഷൻ വ്യവസ്ഥകൾ ക്വട്ടേഷൻ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രൊകയർമെന്റ് മാനുവൽ എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം പഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷിപ്തമായിരിക്കും. ക്വട്ടേഷൻ അംഗീകരിച്ച് 7 ദിവസത്തിനകം സാധനങ്ങൾ വില നൽകി ഏറ്റെടുത്ത് നീക്കം ചെയ്യേണ്ടതാണ് ക്വട്ടേഷൻ തുകയോടൊപ്പം 18% ജി.എസ്‌.ടി ഈടാക്കുന്നതാണ്. വിശ്വസ്തതയോടെ സെക്രട്ടറി

കാസർകോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു

Image
  കാസർകോട്: കാസർകോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നിലവിളി കേട്ട് സമീപവാസികൾ എത്തി നോക്കുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോൾ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് വിവരം. വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നാണ് വിവരം. ഇയാൾ ഭാര്യയുമായി വഴക്ക് പതിവായിരുന്നു എന്നും വിവരമുണ്ട്. ഒരുഘട്ടത്തിൽ വിവാഹമോചനമെന്ന തീരുമാനത്തിൽ വരെ എത്തിയിരുന്നു. അടുത്തിടെ ഭാര്യയും ഇയാളും തമ്മിലുള്ള വഴക്ക് മൂർച്ഛിക്കുകയും ലഹരി ഉപയോഗിച്ച് എത്തി ഇയാൾ ബഹളമുണ്ടാക്കിയതുമായാണ് അയൽവാസി...

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

Image
  കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി  ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് പദ്ധതി തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നിക്ഷേപകരായ ഞങ്ങള്‍ക്ക് ഈ പദ്ധതിയില്‍ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തിയാക്കി കിട്ടേണ്ടതുണ്ട്. ചിലര്‍ തടസ്സം നില്‍ക്കുന്നതിനാല്‍  അതിന് കാലതാമസം വരികയാണ്. ടൗണ്‍ഷിപ്പില്‍ പ്ലോട്ടുകള്‍ വാങ്ങിയ ചില കരാറുകാരാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും നിക്ഷേപകര്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണപ്രവര്‍ത്തികള്‍ ടൗണ്‍ഷിപ്പ് അംഗങ്ങളായ ചില കരാറുകാരെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മാണത്തിനായി അനുവദിച്ച തുകയില്‍ നിന്ന് 58 ലക്ഷം രൂപ നിയമവിരുദ്ധമായി ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ഇതിലൊരാള്‍ 1.61 കോടി രൂപ മൂല്...

വിധി തോറ്റുപോയ നിമിഷം; ആ കുരുന്നിന് കാവലായി സിനോജിന്റെ കൈകൾ!

Image
  കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ ജീവിതം മാറിമറിയാൻ ഒരു നിമിഷം മതി. ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ട ആ വീഡിയോ ഒരുപക്ഷേ ശ്വാസമടക്കി പിടിച്ചല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല. റോഡിന്റെ ഒരു വശത്ത് നിന്നും അമ്മയെ കണ്ട് ഓട്ടോയിൽ നിന്നും ഇറങ്ങി മറുപുറത്തേക്ക് ഓടിയ ഒരു പിഞ്ചുകുഞ്ഞ്... കണ്മുന്നിൽ പാഞ്ഞുവരുന്ന കൂറ്റൻ ബസ്! അവിടെ വിധി നിശ്ചയിച്ചത് മറ്റൊന്നായിരുന്നുവെങ്കിൽ ഇന്ന് നമ്മൾ കേൾക്കുന്നത് വലിയൊരു ദുരന്തവാർത്തയാകുമായിരുന്നു. എന്നാൽ ആ കുഞ്ഞിന് മുന്നിൽ ദൈവത്തെപ്പോലെ സിനോജ് എന്ന ഡ്രൈവർ ഉണ്ടായിരുന്നു. തന്റെ മുന്നിലേക്ക് പെട്ടെന്ന് ചാടിയ കുഞ്ഞിനെ കണ്ട നിമിഷം, സിനോജ് എന്ന മനുഷ്യന്റെ മനസ്സാന്നിധ്യവും ഡ്രൈവിംഗ് വൈദഗ്ധ്യവും ഒന്നുമാത്രമാണ് ആ ജീവൻ തിരിച്ചുനൽകിയത്. ഒരു നിമിഷം പോലും പാഴാക്കാതെ ബസ് വലതുവശത്തേക്ക് വെട്ടിച്ച് ബ്രേക്ക് ചെയ്ത സിനോജിന്റെ ആ തീരുമാനം അത്ഭുതകരമായിരുന്നു. "എനിക്കും ഈ പ്രായത്തിലുള്ള രണ്ട് മക്കളുണ്ട്, ആ കുട്ടി ഓടി വരുന്നത് കണ്ടപ്പോൾ എന്റെ മക്കളെയാണ് ഓർമ്മ വന്നത്..." എന്ന് പറയുമ്പോൾ സിനോജിന്റെ വാക്കുകളിൽ ഇപ്പോഴും ആ നടുക്കം ബാക്കിയുണ്ട്. ആ സംഭവത്തിന് ശേഷം രണ്ട് ദിവസം വണ്ടിയോടിക...

അയൽപക്കത്തെ 'പെൺവേഷധാരി' കുടുങ്ങി!

Image
   സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം തിരുനാവായ സാക്ഷ്യം വഹിച്ചത്.  അയൽവാസിയായ വീട്ടമ്മയെ സമർത്ഥമായി പറ്റിച്ച് സ്വർണ്ണം കൈക്കലാക്കാൻ യുവാവ് തിരഞ്ഞെടുത്തത് സ്ത്രീവേഷമായിരുന്നു. എന്നാൽ വേഷപ്പകർച്ചയിലും ശബ്ദം തിരിച്ചറിഞ്ഞ വീട്ടമ്മയുടെ ധൈര്യവും പ്രതി മറന്നുവെച്ച ഒരു ബുക്കും ഒടുവിൽ പോലീസിനെ പ്രതിയിലേക്ക് എത്തിച്ചു. പൂളമംഗലം പാക്കച്ചിറയിലെ വീട്ടമ്മയായ നഫീസയെയാണ് (58) അയൽവാസിയായ പുത്തൻപീടിയേക്കൽ ഷാക്കിർ (34) സ്ത്രീവേഷത്തിലെത്തി ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്. SIR ഫോറം പൂരിപ്പിക്കാനെന്ന വ്യാജേനയാണ് സാരിയും തട്ടവും ധരിച്ച് ഇയാൾ വീട്ടിലെത്തിയത്. രേഖകൾ എടുക്കാനായി നഫീസ മുറിയിലേക്ക് പോയ സമയം പിന്നിലൂടെ എത്തിയ ഷാക്കിർ അവരെ ഉപദ്രവിക്കുകയും മൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു. സ്ത്രീവേഷത്തിലായിരുന്നെങ്കിലും പ്രതിയുടെ ശബ്ദത്തിലെ വ്യത്യാസം നഫീസയ്ക്ക് സംശയം ജനിപ്പിച്ചിരുന്നു.  മൽപിടുത്തത്തിനിടെ പരിക്കേറ്റ നഫീസയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാൽ തിടുക്കത്തിൽ രക്ഷപ്പെടുന്നതിനിടയിൽ പ്രതി അവിട...

പൊലീസ് യൂണിഫോമില്‍ സിങ്കം സ്റ്റൈലില്‍ അലര്‍ച്ച, ഹീറോയിസമല്ല, കൈക്കൂലി വാങ്ങുന്നത് കൈയോടെ പിടിക്കപ്പെട്ടപ്പോളാണ്..

Image
  നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒരു പോലീസ് ഇൻസ്പെക്ടർ പിടിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്. ലോകായുക്ത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ അലറി വിളിക്കുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ  വൈറലായി. ഇൻസ്‌പെക്ടർ ഗോവിന്ദരാജുവാണ് കൈക്കൂലിക്കേസില്‍ പിടിയിലായത്. അറസ്റ്റിന് ശ്രമിക്കുമ്പോള്‍ യൂണിഫോമില്‍ തുടർച്ചയായി അലറി വിളിക്കുകയും അറസ്റ്റിനെ ചെറുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. കെപി അഗ്രഹാര പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഗോവിന്ദരാജു ജനുവരി 29നാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്, കെപി അഗ്രഹാര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് ഗോവിന്ദരാജു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപിച്ച്‌ എംഡി അക്ബർ (42) നല്‍കിയ പരാതിയെ തുടർന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍, അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം ലോകായുക്ത Police ഇൻസ്പെക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതി പരാതിക്കാരനില്‍ നിന്ന് നേരത്തെ ഒരു ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും ബാക്കി നാല് ലക്ഷം രൂപ കൈപ്പറ്റിയതായി പറയപ്പെടുന്ന സമയത്താണ് പിടിയില...

ഉത്സവപറമ്പിൽ കുഴഞ്ഞുവീണ 75 കാരന് പുതുജീവനേകി യുവതി

Image
മണ്ണുത്തി കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കുഴഞ്ഞ് വീണ വയോധികന് രക്ഷയായി നഴ്സും പൊലീസ് ഉദ്യോഗസ്ഥരും. ഇക്കഴിഞ്ഞ ജനുവരി 26ന് ആണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുലർച്ചെ 75 വയസ്സ് പ്രായമുള്ള ഒരാള്‍ കുഴഞ്ഞ് വീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന Police ഉദ്യോഗസ്ഥരുടെയും ഉത്സവം കാണാനെത്തിയ നഴ്സായ യുവതിയുടേയും സമയോചിതമായ ഇടപെടലാണ് വയോധികന് പുതുജീവനേകിയത്. ഉത്സവത്തിനിടെ പുലർച്ചെ ആള്‍ക്കൂട്ടത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് Sab inspector സന്തോഷ് ജോർജും സീനിയർ സിവില്‍ പൊലീസ് ഓഫീസർ ജോജുവും ഓടിയെത്തിയപ്പോഴാണ് കുഴഞ്ഞുവീണു കിടക്കുന്ന വയോധികനെ കണ്ടത്. ചുറ്റും പരിഭ്രാന്തരായ നാട്ടുകാരും. ഉടനെ തന്നെ എഎസ്‌ഐ സന്തോഷ് ജോർജ്ജ് വീണുകിടക്കുന്നയാളെ മെല്ലെ നിവർത്തിക്കിടത്തി. ഇതിനിടെ ജോജു തിരക്ക് നിയന്ത്രിച്ചു. വീണുകിടന്നയാള്‍ പ്രതികരിക്കാതിരുന്നതിനാല്‍ ഉടൻതന്നെ സന്തോഷ് ആംബുലൻസിനായി വിളിച്ചു. ഡ്യൂട്ടിക്ക് പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ ജോജു വിവരമറിയിക്കുകയും എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാൻ സജ്ജീകരണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സന്തോഷ് തറയില...

കളിച്ച് കൊണ്ടിരുന്നവർക്ക് ഇടയിലേക്ക് മയിലെത്തി, പിന്നാലെ ഓടിയ 6 വയസ്സുകാരൻ കിണറ്റിൽ വീണു. രക്ഷിക്കാൻ ജേഷ്ഠൻ ചാടിയെങ്കിലും വിധി മറ്റൊന്നായിരുന്നു

Image
  എടവണ്ണപ്പാറ: കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ 6 വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. എടവണ്ണപ്പാറ ഞാറ്റൂർ നരിവായിൽ അബൂബക്കർ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് ആണ് മരിച്ചത്. ചീക്കോട് തലക്കോട്ടയിലുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു കുട്ടി. ഇന്നലെ ആയിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി, അവിടേക്ക് വന്ന മയിലിനെ കണ്ട് അതിന് പിന്നാലെ ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ പറമ്പിലെ ഉപയോഗത്തിലില്ലാത്തതും ആൾമറയില്ലാത്തതുമായ കിണറ്റിൽ കുട്ടി വീണു. നവാജ് കിണറ്റിൽ വീഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ജേഷ്ഠ സഹോദരൻ അഹമ്മദ് മിൻഹാജ് ഉടൻ തന്നെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയെങ്കിലും കണ്ടെത്താനായില്ല.. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മൂന്നാമത്തെ കുട്ടി വീട്ടിലെത്തി വിവരമറിയിച്ചു. വീട്ടുകാരും, നാട്ടുകാരും ഓടിയെത്തിയാണ് കിണറ്റിൽ കുടുങ്ങിയ മിൻഹാജിനെ പുറത്തെടുത്തത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്..

രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ സി.പി.ആർ നൽകി കിണഞ്ഞു ശ്രമിച്ചു, പക്ഷേ വിധി തോൽപ്പിച്ചു കളഞ്ഞു.

Image
  തിരുവനന്തപുരം: ആവേശത്തോടെ പന്ത് തട്ടുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തിത്തെ കണ്ണീരിലാഴ്ത്തി. വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ച വാർത്തയുടെ നടുക്കത്തിലാണ് നാട്. വെണ്ണിയൂർ കാട്ടുകുളം നെല്ലിവിള ജി.എസ്. സദനത്തിൽ ജി.എസ്. സന്തോഷ് (42) ആണ് ഉറ്റവരെയും ഉടയവരെയും കണ്ണീരിലാഴ്ത്തി യാത്രയായത്.. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു ദുരന്തം. 6.45-ഓടെ പെട്ടെന്ന് അവശനിലയിലായ സന്തോഷ് കളിമുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.  സുഹൃത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൂടെയുണ്ടായിരുന്നവർ സി.പി.ആർ നൽകിയും മറ്റും കിണഞ്ഞു ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിർവശത്ത് തുണിക്കട നടത്തിയിരുന്ന സന്തോഷ്, എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ പറമ്പിൽ കളിക്കാനായി അദ്ദേഹം എത്താറുണ്ടായിരുന്നു. സന്തോഷിന്റെ വിയോഗത്തോടെ ആറുവയസ്സുകാരി മകൾ ധ്വനിക്കും ഭാര്യ ബിന്ധ്യക്കും നഷ്ടമായത് തങ്ങളുടെ ഏക തണലാണ്..

നമ്പികുളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൽ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞു

Image
കൂരാച്ചുണ്ട് :  ടൂറിസ്‌റ്റ് കേന്ദ്രമായ നമ്പികുളത്തേക്കുള്ള റോഡിന്റെ ശോച്യാവസ്‌ഥ കാരണം വാഹനാപകടങ്ങൾ പതിവാകുന്നു. എരപ്പാംതോട് - കാറ്റുള്ളമല - നമ്പികുളം പഞ്ചായത്ത് റോഡിന് 8 മീറ്റർ വീതിയുണ്ടെങ്കിലും നില വിൽ പലയിടത്തും പാതയുടെ വീതിക്കുറവാണ് അപകടത്തിന് കാരണം. റോഡരികിൽ കാട് നിറ ഞ്ഞതും എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണുന്നതിനു തട സ്സമാകുന്നുണ്ട്. പാതയോരത്തെ കുഴിയിലേക്കാണു വാഹനങ്ങൾ വീഴുന്നത്. എരപ്പാംതോട് നിന്നും 3.750 കി ലോമീറ്റർ റോഡിൽ പകുതി ഭാഗ മാണ് സഞ്ചാര യോഗ്യമായിട്ടുള്ളത്. നാമമാത്രമായ ഫണ്ട് അനുവദിക്കുന്നതാണ് പാതയുടെ  ദുരാവസ്‌ഥയ്ക്ക് കാരണം. വിനോദ സഞ്ചാര കേന്ദ്രമെന്ന പരിഗണനയിൽ റോഡ് നവീകരണത്തിന് സർക്കാർ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നാട്ടു കാർ ആവശ്യപ്പെടുന്നത്.