Posts

Showing posts from January, 2026

ഫുൾ ലോഡുമായി കുതിച്ച ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യാൻ ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കയറിവന്ന ബൈക്കുകാരൻ

Image
കണ്ണൂർ: കണ്ണാടിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്, കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ലോറിയെ മറികടക്കാൻ ശ്രമിച്ച ബൈക്ക്, എതിരെ വന്ന സ്വകാര്യ ബസിന്റെ വലത് വശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ അനീഷ് എന്ന യുവാവിനെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ മരണം സംഭവിക്കുക ആയിരുന്നു. കണ്ണാടിപ്പറമ്പ് സ്കൂളിന് സമീപമുള്ള റോഡിൽ സാധാരണ പോലെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്... അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോയിരുന്ന ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ലോറിയെ മറികടന്ന് റോഡിന്റെ വലതുഭാഗത്തേക്ക് കയറിയ ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് എതിർദിശയിൽ നിന്ന് സ്വകാര്യ ബസ് വരികയായിരുന്നു. വളരെ ഇടുങ്ങിയതും, വളവുകളുള്ളതുമായ റോഡായതിനാൽ ബൈക്കിന്റെ വേഗത നിയന്ത്രിക്കാനോ വശത്തേക്ക് വെട്ടിമാറ്റാനോ അനീഷിന് സാധിച്ചില്ല. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബൈക്ക് ബസിന...

വിവാഹത്തിന് സമ്മതിക്കാതെ ബന്ധുക്കൾ. ഒരുമിച്ച് ജീവിക്കാനാവില്ലെന്ന സങ്കടത്തിൽ ജീവനൊടുക്കി നന്ദകുമാറും, തസ്നിയും...

Image
  കോട്ടയം: ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന വേദനയിൽ 2 യുവജീവനുകൾ കൂടി പൊലിഞ്ഞു. പുതുപ്പള്ളി വെട്ടത്ത്കവല പനംതാനത്ത് ചന്ദ്രശേഖരന്റെ മകൻ നന്ദകുമാറും (22), കുടയംപടി മര്യാത്തുരുത്ത് സ്വദേശിനി തസ്നിയും (20) ആണ് കോട്ടയത്തെ ഹോട്ടൽ മുറിയിൽ ജീവിതം അവസാനിപ്പിച്ചത്.. വ്യാഴാഴ്ച വൈകിട്ടോടെ കോട്ടയം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിൽ മുറിയെടുത്ത ഇവരെ, വെള്ളിയാഴ്ച വൈകിട്ടായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ അധികൃതർ അറിയിച്ചതനുസരിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോൾ ഒരു ഫാനിൽ തന്നെ ജീവനൊടുക്കിയ നിലയിലായിരുന്നു ഇരുവരും.. തസ്നിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നേരത്തെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് നാടിനെ നടുക്കിയ മരണം റിപ്പോർട്ട് ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പ് ഈ വേദനയുടെ സാക്ഷ്യപത്രമായി മാറി...

കോഴിക്കോട് ജില്ലയിലെ മികച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ: തൊട്ടിൽ പാലം ഡിപ്പോയിലെ ഡ്രൈവർ ബിജുവിനെ ഗതാഗത മന്ത്രി ആദരിച്ചു

Image
തൊട്ടിൽപാലം: ജില്ലയിലെ മികച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുള്ള പുരസ്കാരം മൈക്കാവ് സ്വദേശി പട്ടരുമഠത്തിൽ ബിജുവിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ബിജുവിന് അവാർഡ് കൈമാറി. കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവറാണ് ബിജു. സുരക്ഷിതമായ ഡ്രൈവിംഗ് രീതികളും കൃത്യനിഷ്ഠയും മുൻനിർത്തിയാണ് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഡ്രൈവറായി ബിജുവിനെ തിരഞ്ഞെടുത്തത്. പൊതുജനങ്ങളോടുള്ള മികച്ച പെരുമാറ്റവും അപകടരഹിതമായ സേവനവും പുരസ്കാരത്തിന് അർഹനാക്കുന്നതിൽ പ്രധാന ഘടകങ്ങളായി. മൈക്കാവ് മേഖലയിൽ നിന്നും കെ.എസ്.ആർ.ടി.സിയിലെ മികച്ച സേവനത്തിന് ലഭിക്കുന്ന ഈ അംഗീകാരം നാടിനും അഭിമാനമായിരിക്കുകയാണ്. ചടങ്ങിൽ കെ.എസ്.ആർ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

തുന്നിയെടുക്കുന്ന ജീവിതത്തിനിടയിൽ കൂരാച്ചുണ്ട് സ്വദേശിനി ടിൻ്റു എറിഞ്ഞു വീഴ്ത്തുന്നത് മെഡലുകൾ

Image
കൂരാച്ചുണ്ട് ന്യൂസ് സൺഡേ സ്പെഷ്യൽ സ്റ്റോറി   കൂരാച്ചുണ്ട് :  തയ്യൽമെഷീനിന്റെ ശബ്ദത്തെക്കാൾ കൂടുതൽ ടിന്റുവിന്  ഇഷ്ട്ടം മൈതാനത്തെ കയ്യടികളാണ്. ഉത്തരവാദിത്തങ്ങൾ കൂടിയപ്പോൾ നഷ്ടപ്പെട്ടുപോയ ആ കയ്യടികൾ തിരിച്ചുപിടിക്കാൻ എടത്വ തൈപ്പറമ്പിൽ ടിന്റു ദിലീപ് ശ്രമിച്ചപ്പോൾ കിട്ടിയത് വെള്ളി മെഡലും ദുബായിൽ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള അവസരവും. കൂരാച്ചുണ്ട് വാളാന്തറ ജോർജിന്റെയും, അന്നമ്മയുടെയും മകളാണ് ടിന്റു.  2006 ലായിരുന്നു കൂരാച്ചുണ്ടുകാരിയായ   അത്ലീറ്റ് ടിന്റുവിന്റെയും എടത്വ തൈപ്പറമ്പിൽ ദിലീപ് മോൻ വർഗീസിന്റെയും വിവാഹം. എടത്വയിലെ ട്രാക്കുകളുടെ കുറവ് പരിശീലനത്തെ ബാധിച്ചു. വീട്ടുചെലവുകൾ കൂടിയപ്പോൾ തയ്യൽ ജോലിയിലേക്കു തിരിഞ്ഞു. പിന്നീടുള്ള സകല നേട്ടങ്ങളുടെയും ഒരു പങ്ക് പിന്തുണയുമായി ഒപ്പം നിൽക്കുന്ന ഭർത്താവ് ദിലീപിനാണെന്ന് ടിന്റു പറയുന്നു. തയ്യൽ ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെയും ഇലക്ട്രിക്കൽ ജോലികളിൽ നിന്ന് ദിലീപിനു ലഭിക്കുന്ന വരുമാനത്തിന്റെയും ഒരു വിഹിതം ഉപയോഗിച്ചാണു പരിശീലനത്തിനുള്ള ചെലവ് കണ്ടെത്തുന്നത് പക്ഷേ, അത്ലറ...

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമ പഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും

Image
  ചക്കിട്ടപാറ:   ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി മാര്‍ച്ച് മാസം ഭാഗികമായി കമ്മീഷന്‍ ചെയ്യും. പദ്ധതിയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി പെരുവണ്ണാമൂഴിയിലെ 100 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെ പ്രവൃത്തിസ്ഥലം ഇന്നലെ സന്ദര്‍ശിച്ചു. കുടിവെള്ള പദ്ധതിയുടെ സാങ്കേതിക ക്രമീകരണങ്ങളും അനുബന്ധ പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും വിലയിരുത്തി.  ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ സ്ഥിരതയുള്ളതും സുരക്ഷിതവുമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണിത്. പദ്ധതി പൂര്‍ത്തീകരണത്തോടെ ഉള്ളിയേരി, മൂടാടി, കായണ്ണ, അത്തോളി, പനങ്ങാട്, കൂരാച്ചുണ്ട്, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി, അരിക്കുളം, നൊച്ചാട്, കീഴരിയൂര്‍, മേപ്പയൂര്‍, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിലെ ഏകദേശം അഞ്ച് ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാനാവും. ഓരോ വ്യക്തിക്കും പ്രതിദിനം 100 ലിറ്റര്‍ വെള്ളം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 1348 കോടി രൂപ ചെലവില്‍ നടപ്പിലാക്ക...

തൂങ്കുഴിയിൽ മോളി തോമസ് നിര്യാതയായി

Image
 ചക്കിട്ടപ്പാറ : തൂങ്കുഴിയിൽ തോമസിന്റെ ഭാര്യ മോളി തോമസ് (66) നിര്യാതയായി.  ചക്കിട്ടപ്പാറ കുരിശും മൂട്ടിൽ കുടുംബാംഗമാണ്.  മക്കൾ: ജിസ്സ്, ടെയ്സി   മരുമക്കൾ: ബ്ലെസി, സുധീഷ്,  മൃത സംസ്കാര ശ്രുശ്രുക്ഷ നാളെ (ഞായർ) വൈകിട്ട് 2.30ന് ആരംഭിച്ച്  ചക്കിട്ടപ്പാറ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ.

സമസ്ത നൂറാം വാർഷികം - വിളംബരജാഥയും പൊതു യോഗവും നടത്തി

Image
  കൂരാച്ചുണ്ട്‌: ഫെബ്രുവരി ആദ്യവാരം നടക്കാനിരിക്കുന്ന സംസ്ത ശതാബ്ദി അന്താരാഷ്‌ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കൂരാച്ചുണ്ട്‌ സംസ്തയൂണിറ്റ്‌ വിളംബര ജാഥയും പൊതു യോഗവും നടത്തി. മഹല്ല് പ്രസിഡണ്ട്‌ ഓകെ അമ്മദ്‌ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ നടുക്കുനി സ്വാഗതം പറഞ്ഞു. മുസ്തഫ ഹൈത്തമി അധ്യക്ഷനായിരുന്നു. തൻസീർ ദാരിമി,അസീസ്‌‌ വട്ടുകുനി, ഓ കെ ബഷീർ, റാഫി വാഫി, വി എസ്‌ ഹമീദ്‌, ശിഹാബ്‌ കക്കാടുമ്മൽ തുടങ്ങിയവർ സംസാരിച്ചു. 

ചക്കിട്ടപാറയിൽ കാട്ടാന ശല്യം നാശം വിതച്ച സ്ഥലങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു

Image
ചക്കിട്ടപാറ:  കാട്ടാന ശല്യം നാശം വിതച്ച ചക്കിട്ടപാറ പഞ്ചായത്ത് ഒന്നാം വാർഡിലെ പറമ്പൽ , കൂവ പൊയിൽ കൃഷി നാശം സംഭവിച്ച സ്ഥലങ്ങളിൽ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി ആയിത്തമറ്റത്തിൽ വൈസ് പ്രസിഡണ്ട് ജിതേഷ് മുതുകാട് മെംബർന്മാരായ ഏ ജി ഭാസ്കരൻ , സ്വാതി മിഥുൻ കോൺഗ്രസ് നേതാക്കളായ ബാലകൃഷ്ണൻ നടേരി, പ്രസാദ് ജോർജ് , തോമസ് ഫിലിപ്പ്, രാജേഷ് തറവട്ടത്ത് എന്നിവരും സന്ദർശിച്ചു. പഴയപറമ്പിൽ ഷെറി, എടപ്പാടി കുട്ടിയച്ചൻ , സോമൻ മാപ്പിളകുന്നേൽ എന്നിവരുടെ തെങ്ങ് വാഴ എന്നീ കൃഷികളാണ് നശിപ്പിച്ചത് നിരന്തരമായി ഈ ഭാഗത്ത് കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ ഫോറസ്റ്റിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും ആ ഭാഗങ്ങളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി ആയിത്തമറ്റം ആവശ്യപ്പെട്ടു

ആത്മവിശ്വാസത്തിന്റെ അവസാന വാക്ക്

Image
  പതിനായിരം കോടിയുടെ ഉടമക്ക്  "കോൺഫിഡന്റ് " (ആത്മവിശ്വാസം ) നശിപ്പിച്ച ആ നിമിഷങ്ങൾ മറികടക്കുവാൻ ചിരിയങ്കണ്ടത്ത് റോയിക്ക് എന്തെ കഴിയാതിരുന്നത് ? ആത്മഹത്യ പരിഹാരമല്ല   കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായി ഡോ സി ജെ റോയിയെക്കുറിച്ച് വന്ന ഒരു ഫീച്ചറിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. നല്ല ശമ്പളമുള്ള ഉദ്യോഗം രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ അയാക്കുള്ള മൂലധനം ഈ ആത്മവിശ്വാസം മാത്രമായിരുന്നു.  ഡോ റോയ് ഉയരങ്ങള്‍ കീഴടക്കി. ചലച്ചിത്ര നിര്‍മ്മാതാവായി, റിയാലിറ്റിഷോകളുടെ സ്പോണ്‍സറായി, കോടികളുടെ ജീവകാരണ്യപ്രവര്‍ത്തനങ്ങളും നടത്തി... വലിയ ഫ്‌ളക്സ് ബോര്‍ഡുകളില്‍ അയാളുടെ ചിരിക്കുന്ന മുഖം നിറഞ്ഞുനിന്നു. 58 വയസ് മാത്രം ...ഇനിയും ജീവിത വഴിയേ ഒത്തിരി മുന്നേറേണ്ട ബിസിനസ് സെലിബ്രിറ്റി .... പതിനായിരംകോടിയോളം ആസ്തിയുള്ള സാമ്രാജ്യം ഉപേക്ഷിച്ച് ഒറ്റവെടിയില്‍ അയാള്‍ ജീവനൊടുക്കിയപ്പോള്‍ ഞെട്ടുന്നത്, ഇന്ത്യയുടെ ബിസനസ്- സിനിമാ ലോകമാണ്. ബംഗളൂരുവില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന...

അച്ഛാ എന്ന് വിളിക്കുമ്പോൾ ഉത്തരം നൽകാൻ ഇനി ആ തണലില്ല, പകുത്തുനൽകിയ കരളിനേക്കാൾ വലിയ സ്നേഹം ബാക്കിവെച്ച് അമൃതയുടെ അച്ഛൻ വിടവാങ്ങി

Image
  സ്വന്തം ജീവന്റെ പാതി നൽകി അച്ഛനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് വാശിപിടിച്ച ആ 19 വയസ്സുകാരിയുടെ പ്രാർത്ഥനകൾ വിഫലമായി. പത്തനംതിട്ട അടൂർ കോടമൺ സ്വദേശി പ്രദീപ് 'അമൃതയുടെ അച്ഛൻ' നമ്മെ വിട്ടുപിരിഞ്ഞു എന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് കേരളം കേൾക്കുന്നത്... എന്റെ അച്ഛൻ ഉള്ളതുകൊണ്ടാണ് ഞാൻ ഉണ്ടായത്. അച്ഛന്റെ ജീവൻ നിലനിർത്താൻ എന്റെ കരളല്ല, ജീവൻ തന്നെ നൽകാൻ ഞാൻ തയ്യാറാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച പെൺകുട്ടിയാണ് അമൃത.. തന്റെ കരളിന്റെ 70 ശതമാനവും അച്ഛനായി പകുത്തു നൽകിയ അമൃതയുടെ സ്നേഹം നാടാകെ ചർച്ചയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരുമെന്ന് നാട് ഒന്നടങ്കം പ്രാർത്ഥിച്ചെങ്കിലും, വിധി മറ്റൊന്നായിരുന്നു.. 'അച്ഛാ എന്ന് വിളിക്കുമ്പോൾ വിളി കേൾക്കാൻ എന്റെ അച്ഛൻ കൂടെ വേണം' ആ മകളുടെ ഹൃദയം തകർന്നുള്ള ഈ വിളിയാണ് ഇന്ന് ഓരോ മലയാളിയുടെയും കണ്ണുനിറയ്ക്കുന്നത്. തന്റെ ശരീരത്തിലെ മുറിപ്പാടുകളേക്കാൾ വലിയ വേദനയോടെ, പ്രിയപ്പെട്ട അച്ഛന്റെ വേർപാട് താങ്ങാനാവാതെ അമൃത ഇന്ന് വിങ്ങുകയാണ്.. തന്റെ മകളുടെ സ്നേഹവും, കരുതലും അവസാന നിമിഷം വരെ അനുഭവിച്ചറിഞ്ഞാണ് പ്രദീപ് മടങ...

ഭാര്യയെ സംശയം; ദേഷ്യം തീര്‍ക്കാൻ പുലര്‍ച്ചെ വീടിന് തീയിട്ട് ഭര്‍ത്താവ്,

Image
  പത്തനംതിട്ടയില്‍ സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ. ഭാര്യയോടുള്ള സംശയത്തെ തുടർന്നായിരുന്നു ഇത്. വകയാർ കൊല്ലംപടിയില്‍ വീട്ടില്‍ സിജുവാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ വീടിന് തീയിട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോള്‍ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോള്‍ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാള്‍ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഭാര്യയുമായി സിജോ നിരന്തരം വാഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. സിജുവിന് രജനിയിലുള്ള സംശയമാണ് പ്രശ്‍നങ്ങള്‍ക്ക് കാരണം. ഇയാളുടെ കയ്യിലുള്ള ടിന്നറോ ...

പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാൽ തുറന്നു....

Image
  ഷട്ടർ 15 സെൻ്റിമീറ്റർ ഉയർത്തി; വലതുകര കനാലിൽ ജലമൊഴുകിത്തുടങ്ങി പെരുവണ്ണാമൂഴി : ജില്ലയിലെ പധാന ജലസേചന പദ്ധതിയായ പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പധാന കനാൽ ഇന്നലെ തുറന്നു. ഡാമിൻ്റെ ഷട്ടർ 15 സെന്റിമീ ഉയർത്തി സെക്കൻഡിൽ 2.34 മീറ്റർ ക്യൂബ് ജലമാണ് പ്രധാന കനാലിലേക്ക് ഇന്നലെ മുതൽ ഒഴുക്കാൻ തുടങ്ങിയത്. വടകര താലൂക്കിലെ വേളം തിരുവള്ളൂർ മേമഖലയിലെ കനാലിൽ ആദ്യഘട്ടത്തിൽ വെള്ളം എത്തും. 7 ദിവസത്തിനകം ഇടതുകര കനാലിലേക്കും ജലമൊഴുകുന്നതോടെ കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലെ കനാലും ജലസമൃദ്ധ പദ്ധതിക്കു ജീവാർപ്പണം ചെയ്‌തവരെ അനുസരിച്ച് പെരുവണ്ണാമൂഴിയിലെ സ്മൃതിമണ്ഡപത്തിൽ ജീവനക്കാരും തൊഴിലാളികളും തിരി തെളിച്ചു പ്രാർത്ഥിച്ചു. പുഷ്പാർച്ചന നടത്തിയ ശേഷമാണ് ച ക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ഡാമിലെ കനാൽ ഷട്ടർ ലിവർ തിരിച്ച് ഉയർത്തി നീരൊഴുക്കൽ ഉദ്ഘാടനം ചെയ്തുതു. എക്‌സി.എൻജിനീയർ കെ.വി കമൽ റോ യ്, അസി. എക്‌സി. എൻജിനീയ ർമാരായ എൻ.കെ. രാജീവൻ, അ സി. എൻജിനീയർമാരായ വി.വി. സുബിഷ, കെ.ടി.കെ. അഞ്ജന, കെ.ടി. സുബിൻ, ടി.ഇ. ഷൈജു, യു.കെ. നിജീഷ്, ടി.കെ. സുനി ൽകുമാർ, നീതു ബാലകൃഷ്‌ണ ൻ എന്നിവരും വകുപ്...

എല്ലാം 'ഭാര്യയ്ക്കറിയാം'; ഭാര്യാസഹോദരിയുമായി വര്‍ഷങ്ങളുടെ അടുപ്പം; കൊന്നതില്‍ കുറ്റബോധമുണ്ട്, ഒരുമിച്ച്‌ മരിക്കാനാണ് തീരുമാനിച്ചിരുന്നത്

Image
 'എല്ലാം 'ഭാര്യയ്ക്കറിയാം'; ഭാര്യാസഹോദരിയുമായി വര്‍ഷങ്ങളുടെ അടുപ്പം; കൊന്നതില്‍ കുറ്റബോധമുണ്ട്, ഒരുമിച്ച്‌ മരിക്കാനാണ് തീരുമാനിച്ചിരുന്നത്'; തെളിവെടുപ്പിനിടെ കുറ്റം സമ്മതിച്ച്‌ വൈശാഖന്‍; മാളിക്കടവിലെ 26-കാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ യുവതിയെ താന്‍ ഒറ്റയ്ക്കാണ് കൊന്നതെന്ന് പ്രതി പറഞ്ഞു. നടന്ന സംഭവങ്ങളില്‍ കുറ്റബോധമുണ്ടെന്നും വിശാഖന്‍ പറഞ്ഞു. കൊലപാതകം നടന്ന വൈശാഖന്റെ സ്ഥാപനത്തിലും ജ്യൂസ് വാങ്ങിയ കടയിലും പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തി. ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി 26കാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഇന്നലെയാണ് പ്രതി വൈശാഖനെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു തെളിവെടുപ്പ്.  യുവതിയെ കൊലപ്പെടുത്തിയ വൈശാഖന്റെ ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലും ഉറക്കുഗുളിക കലര്‍ത്തി നല്‍കാന്‍ ജ്യൂസ് വാങ്ങിയ ബേക്കറിയിലുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. അതേസമയം യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരുമിച്...

മനസ്സിൽ ഒരുപാടു സ്വപ്നങ്ങളുമായി കൊച്ചിയിലേക്ക് പഠിക്കാനെത്തിയവനെ വിധി കാത്തുവെച്ചത് മറ്റൊരു വഴിയായിരുന്നു

Image
  വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനൊടുവിൽ കാർത്തിക് വിടപറഞ്ഞു. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിയായ ഈ 26-കാരൻ കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നു. പരേതനായ രാധാകൃഷ്ണന്റെയും രഞ്ജിനിയുടെയും മകനാണ് കാർത്തിക്. ഇന്നലെ വൈകിട്ട് പ്രാക്കുളത്തെ വീട്ടുവളപ്പിൽ ആ കണ്ണുനീർ ഓർമ്മകൾ സംസ്കരിക്കപ്പെട്ടു.  കാർത്തിക്കിന് കണ്ണുനീരോടെ വിടവാങ്ങൽ മൊഴിയുന്നു. നിന്റെ ചിരിക്കുന്ന ഈ മുഖം സുഹൃത്തുക്കളുടെയും ഉറ്റവരുടെയും ഉള്ളിൽ നോവായി മായാതെ നിൽക്കും. 

ചക്കിട്ടപാറ സ്വദേശിയെ വിദേശ മദ്യവുമായി ബേപ്പൂർ ഹാർബറിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്തു

Image
   ചക്കിട്ടപാറ: ബേപ്പൂർ ഹാർബറിലെ മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടു വിൽപനയ്ക്ക് എത്തിച്ച 12 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവു മായി പെരുവണ്ണാമൂഴി സ്വദേശി പൊലീസ് പിടിയിൽ. ചക്കിട്ടപ്പാറ കെ.ജെ.ദേവസ്യയാണ് (62) അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഹാർബർ കേന്ദ്രീകരിച്ച് വ്യാപകമായി മദ്യവിൽപന നട ക്കുന്നുണ്ടെന്ന വിവരത്തെ തുടർ ന്ന് എസ്ഐ കെ.മനോജ് കുമാ റിന്റെ നേതൃത്വത്തിൽ കുറച്ചു ദി വസമായി പൊലീസ് നിരീക്ഷ ണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഹാർബറിലെ ശുചിമുറി പരിസരത്ത് ദേവസ്യ മദ്യം വിൽക്കുന്നതായി കണ്ടത്. ഉടൻ പൊലീസ് സംഘം കയ്യോ ടെ പിടികൂടുകയായിരുന്നു. എഎ സ്ഐ കെ.ദീപ്തി ലാൽ, സിപിഒ പി.ഷാനിഗ്, പി.ബാബു സ്വലാഹ് എന്നിവർ അന്വേഷണസംഘ ത്തിലുണ്ടായിരുന്നു.

ദാ അതും തീരുമാനമായി: മമ്പാടിനെ മലർത്തിയടിച്ച് കക്കയത്തിന്റെ ചുണക്കുട്ടികൾ

Image
കാൽപന്ത് കളിയുടെ മാസ്മരികത നിറഞ്ഞ ദിനങ്ങൾ അവസാന ലാപ്പിലേക്ക്. 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനലിൽ MES മമ്പാടിനെ 2 ഗോളുകൾക്ക് തോൽപ്പിച്ച് കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ MYC കക്കയം തുടർച്ചയായി രണ്ടാം വർഷവും ഫൈനലിലെത്തി. സ്കോർ: 3-1 താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട്, നാഷണൽ സ്കൂൾ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് കൂരാച്ചുണ്ട് സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥിനി അൽക്ക ഷിനോജ്, ബാലുശ്ശേരി ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും ലെ മാർബിൾ ഗാലറി ഡയറക്റുമായ അബ്ദുൽ മജീദ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ജോസ് വട്ടുകുളം എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.  മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട കക്കയത്തിന്റെ ബാസിലിന് പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ സമ്മാനം കൈമാറി. നാളെ മത്സരമില്ല. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ വിക്ടറി ചാലിടം, MYC കക്കയവുമായി മാറ്റുരക്കും. ടിക്കറ്റ് നിരക്ക്: മുതിർന്നവർ- 100, കുട്ടികൾ- 50

മൂന്നടിയിൽ ടിക്കറ്റ് റ്റു ഫിനാലെയിലേക്ക്കയറി MYC കക്കയം

Image
  കൂരാച്ചുണ്ട്: വമ്പന്മാർ നേർക്കുനേർ കൊമ്പുകോർത്ത ആവേശമത്സരത്തോടെ കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സെമിഫൈനലിൽ  MYC കക്കയം മൂന്നടിയിൽ MES കോളജ്‌ മമ്പാടിനെ വീഴ്ത്തി ഫൈനൽ യോഗ്യത നേടി. തുടർച്ചയായി രണ്ടാം തവണയാണ് MYC കക്കയം ഫൈനലിൽ എത്തുന്നത്.  മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിത സമനില ആയിരുന്നു. രണ്ടാം പകുതിയിലാണ് നാല് ഗോളുകൾ പിറന്നത്.  രണ്ടാം പകുതിയിൽ അതിവേഗം മൂന്ന് ഗോളുകൾ കക്കയം അടിച്ചപോൾ , കളിയുടെ അവസാന മിനിറ്റുകളിലാണ് MES കോളജ് മമ്പാട് ആശ്വാസ ഗോൾ നേടിയത്. 01/02/2026 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ടൂർണമെൻ്റിലെ കൊമ്പന്മാരായ വിക്ടറി FC ചാലിടം കൂരാച്ചുണ്ടുമായി MYC കക്കയം ഏറ്റുമുട്ടും. MYC കക്കയം : 03 MES കോളജ്‌ മമ്പാട് : 01

ഇ ഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

Image
ബെംഗളൂരു: കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസിൽവെച്ച് സ്വയം വെടിയുതിർത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇത്തരം സംഭവം ഉണ്ടായത്. അശോക് നഗർ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയാണ്.

ചക്കിട്ടപാറ പ്രസിഡൻ്റിൻ്റെ വൈൽഡ് ലൈഫ് വാർഡൻ പദവി തിരികെനൽകണം - ജനജാഗ്രതാസമിതി

Image
   ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപ്പഞ്ചാ യത്ത് പ്രസിഡന്റ്ിൻ്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി താത്കാലികമായി റദ്ദാക്കിയ സർക്കാർ തീരുമാനം പിൻവലിക്ക ണമെന്ന് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ ജനജാഗ്രതാസമി തി യോഗം ആവശ്യപ്പെട്ടു. വനംനിയമത്തി ന് വിരുദ്ധമായി നാട്ടിലിറങ്ങുന്ന എല്ലാ വന്യ മൃഗങ്ങളെയും വെടിവെച്ചുകൊല്ലാനുള്ള തീരുമാനമെടുത്തതിൻ്റെപേരിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചക്കിട്ടപാറ പഞ്ചാ യത്ത് ഭരണസമിതിയുടെ പ്രസിഡന്റ് കെ. സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ റദ്ദാക്കിയത്. ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്കാണ്പകരം അധികാരം കൈമാറിയത്. മനുഷ്യന്റെ ജീവനും സ്വത്തിനും അപകട മായ കാട്ടുപന്നികളെ ഉപാധികളോടെ കൊ ല്ലാനാണ് തദ്ദേശസ്വയം ഭരണ സ്ഥാപന ങ്ങളുടെ അധ്യക്ഷരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി നിയമിച്ച് അധി കാരംനൽകിയിട്ടുള്ളത്. കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് നടപ്പിൽവരുത്താൻ അധികാരം തിരികെനൽകണമെന്ന് യോ ഗത്തിൽ സംസാരിച്ച ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. സീതപ്പാറ, ചെങ്കോട്ടക്കൊ ല്ലി മേഖലയിൽ ഇപ്പോൾ പദ്ധതിയിലുൾ പ്പെടാത്ത മേഖലയിൽ തൂക്ക് സോളാർവേ ലി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. വന്യജീവികൾ...

ഒരു നിമിഷാർദ്ധത്തിൽ ഫോൺ ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം ആ വിധിയെ തിരുത്തിക്കുറിച്ചു..

Image
 മക്കളോടൊപ്പം ചിരിച്ചുല്ലസിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന രമേഷ് എന്ന ഇൻഷുറൻസ് ഉദ്യോഗസ്ഥൻ പിറ്റേന്ന് പുലർച്ചെ ഒരു ചേത.നയറ്റ ശരീരമായി മാറിയപ്പോൾ, തെലങ്കാനയിലെ മക്‌ലൂർ ഗ്രാമം അത് വിധിയെന്നു കരുതി വിശ്വസിച്ചു...  ഒരു നിമിഷാർദ്ധത്തിൽ ഫോൺ ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം ആ വിധിയെ തിരുത്തിക്കുറിച്ചു.. ഒപ്പം ഒരു കൊടും ചതിയുടെ മുഖംമൂടി അഴിച്ചുമാറ്റുകയും ചെയ്തു... 2025 ഡിസംബർ 19 നു ജോലി കഴിഞ്ഞെത്തിയ ഭർത്താവിന് സൗമ്യ സ്നേഹത്തോടെ വിളമ്പിയത് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണമായിരുന്നു... ഇതൊന്നും അറിയാതെ ഭക്ഷണം കഴിച്ച രമേഷ് അഗാധമായ നിദ്രയിലേക്ക് വഴുതിവീണു. ആ ഉറക്കം മര.ണത്തിലേക്കുള്ള യാത്രയാണെന്ന് ആ പാവം അറിഞ്ഞില്ല... പുലർച്ചെ സൗമ്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഉണരുന്നത്. ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മര.ണമെന്ന് എല്ലാവരും വിശ്വസിച്ചു. സൗമ്യയുടെ അഭിനയം അത്രമേൽ ഭയങ്കരമായിരുന്നു...  മൃ.തദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾക്കിടെ അയൽവാസി എടുത്ത ഒരു ചിത്രം സൗമ്യയുടെ തകർച്ചയ്ക്ക് തുടക്കമായി... അയൽവാസിയായ അനിത തന്റെ ഭർത്താവിന് അയച്ചുകൊടുത്ത ആ ചിത്രത്തിൽ രമേഷിന്റെ ക.ഴുത്തിലെ പാടുകൾ അദ്ദേഹം ശ്രദ്ധിച്ചു. ...

ഏഴുവർഷത്തിനുശേഷം ചക്കിട്ടപാറയിലെ പേരാമ്പ്ര എസ്റ്റേറ്റിലേക്ക് ബസ് എത്തി

Image
                                (ചിത്രം ai) പെരുവണ്ണാമൂഴി:  ഏഴു വർഷമായി മുടങ്ങിയ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിലേക്കുള്ള സ്വകാര്യബസുകളുടെ സർ വിസുകൾ സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളുടെ ഇടപെട ലിനെത്തുടർന്ന് പുനരാ രംഭിച്ചു. പെർമിറ്റ് ഉണ്ടെങ്കിലും  മുതുകാട് വരെയെത്തി തിരിച്ചു പോവുന്നതായിരുന്നു കുറച്ചുകാലമായുള്ള രീതി. രാവിലെ ആറോടെ ടാപ്പി ങ്ങിനെത്തേണ്ട തൊഴിലാളികൾ ഇതു കാരണം വളരെയേറെ ബുദ്ധിമുട്ടിയായിരുന്നു. എസ്റ്റേറ്റിൽ പ്രവർത്തി ക്കുന്ന പേരാമ്പ്ര എസ്റ്റേ ് സർക്കാർ ഹൈസ്കൂളി ലെ കുട്ടികൾക്കും അധ്യാ പകരുൾപ്പെടെയുള്ള ജീവനക്കാർക്കും ഇൽ ഏറെ പ്രയാസം സൃഷ്ടി ച്ചിരുന്നു. എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴി ലാളികളുടെ കുടുംബാംഗങ്ങൾക്കും എസ്റ്റേറ്റ് ജീവനക്കാർക്കും ബസ് സർ വീസ് ഇല്ലാതിരുന്നതുകൊണ്ട് വലിയ തുക നൽകി മറ്റുവാഹനങ്ങളെ ആശ്ര യിക്കേണ്ടിവന്നിരുന്നു. പേരാമ്പ്ര ആർ. ടി.ഒ. ഓഫീസിൽ യൂണിയൻ നേതാ ക്കൾ പരാതിനൽകിയതിനെ തുടർന്നാ ണ് പൊവ്വാഴ്ച യാത്ര. ഫ്രന്റ്സ് എന്നീ ബസുകൾ എസ്റ്റേറ്റ് ചെക്പോസ്റ്റ് വരെ സർവീസ് നടത്താൻ തുടങ്ങിയത്. എസ്...

വിസ തട്ടിപ്പ്; മുക്കത്ത് കയ്യിൽ പെട്രോളുമായി ചക്കിട്ടപാറ സ്വദേശിയായ യുവാവിന്റെ ആത്മഹത്യ ഭീഷണി

Image
ചക്കിട്ടപാറ:  ഇസ്രായേലിലേക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി. യുവാവ് എഡ്യൂക്കേഷൻ കാൾസൾട്ടൻസിക്ക് മുൻപിൽ കയ്യിൽ പെട്രോളുമായി ആത്‍മഹത്യ ഭീഷണി . ചക്കിട്ടപാറ മുതുകാട് സ്വദേശി ജോഷിയാണ് മുക്കത്തെ "ഗ്രേസ് എജു കൺസൾട്ടൻസി " എന്ന സ്ഥാപനത്തിന് മുൻപിൽ ആണ് ഭീഷണി മുഴക്കിയത് . അഞ്ചര ലക്ഷം രൂപയാണ് വിസക്ക് ഏജൻസി ആവശ്യപ്പെട്ടത് പലതവണകളായി 3.35 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അതിന്റെ ചെക്കും തന്നിട്ടുണ്ടെന്നും അതിനു പുറമെ മെഡിക്കലിനും മറ്റുകാര്യങ്ങൾക്കുമായി ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും ജോഷി പറഞ്ഞു  ജോഷിക്ക് പുറമെ നിരവധി പേര് ഇത്തരത്തിൽ വഞ്ചിതരായിട്ടുണ്ടെന്നു പരാതിയുണ്ട് .കണ്ണൂരിൽ വന്ന വിദ്യ രാജൻ 1.10 ലക്ഷം രൂപയും ജിനു ജിജോ 2.40 ലക്ഷം രൂപയും ,പേരാമ്പ്ര സ്വദേശി റെനീഷ് നൽകിയിട്ടുണ്ടെന്നും പല തവണ പണം തരാം എന്ന് പറഞ്ഞു പറ്റിക്കുകയാണെന്നും അവർ പറഞ്ഞു

ക്യാൻസർ മൂലം വയറ് വീർത്തപ്പോൾ ഗർഭമാണെന്ന് പറഞ്ഞവരുണ്ട്.. ക്യാൻസറിനെക്കാൾ വേദനിപ്പിച്ചത് കൂടെയുള്ള മനുഷ്യർ.

Image
  കൊച്ചി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രാത്രി എട്ടു മണി കഴിഞ്ഞാൽ ഒരു പെൺകരുത്തിന്റെ സാന്നിധ്യമുണ്ട് “ദീപ”. വൈകുന്നേരം ആറരയ്ക്ക് ഡിപ്പോയിൽ എത്തുന്ന ദീപ പത്തു മണി വരെ അവിടെ കർമ്മനിരതയാണ്. ബസുകൾ അടിച്ചുവാരി വൃത്തിയാക്കിയും, ഹോസുകൾ ഉപയോഗിച്ച് കഴുകിയും അവൾ തന്റെ ജീവിതം കരക്കടുപ്പിക്കാൻ പരിശ്രമിക്കുകയാണ്. ഒരു ബസ് അടിച്ചുവാരി കഴുകിയാൽ അവൾക്ക് ലഭിക്കുന്നത് വെറും 50 രൂപയാണ്. ചില ദിവസങ്ങളിൽ മുപ്പതോളം ബസുകൾ അടിച്ചുവാരാനും പത്തോളം ബസുകൾ കഴുകാനും അവൾക്ക് കഴിയാറുണ്ട്. ഈ കഠിനാധ്വാനമാണ് അവളുടെ ജീവിതമാർഗ്ഗം. അപ്രതീക്ഷിതമായാണ് ക്യാൻസർ ദീപയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. തുടക്കത്തിൽ ഗ്യാസ് ട്രബിൾ ആണെന്ന് കരുതി അവഗണിച്ച ഒവേറിയൻ ട്യൂമർ ദീപയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു. പണമില്ലാത്തതിനാൽ മാസങ്ങളോളം സ്കാനിംഗ് പോലും ചെയ്യാതെ നീട്ടിവെച്ചു. ഒടുവിൽ കൊച്ചിൻ ക്യാൻസർ സെന്ററിൽ വെച്ച് ഓപ്പൺ സർജറിയിലൂടെയാണ് ആ ട്യൂമർ നീക്കം ചെയ്തത്. എന്നാൽ രോഗാവസ്ഥയേക്കാൾ അവളെ വേദനിപ്പിച്ചത് കൂടെയുള്ളവരുടെ ക്രൂരമായ വാക്കുകളായിരുന്നു.  "ആണുങ്ങൾ മാത്രമുള്ള സ്ഥലത്ത് ഇവൾക്ക് എന്താണ് പണി?" എന്ന ചോദ്യം മുതൽ, രോഗം കാരണം വയർ വീർത്തപ...

ഒരു നിമിഷത്തെ തളർച്ചയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ വിളക്ക്, അച്ഛനും അമ്മയ്ക്കും സഹോദരനും വാക്കുകളില്ലാത്ത വേദന നൽകി അമയ

Image
പുറമേരി: നിറയെ സ്വപ്നങ്ങളും, പ്രതീക്ഷകളും ബാക്കിവെച്ച് അമയ യാത്രയായി. ഉറ്റവരും ഉടയവരും വിതുമ്പിയൊരുക്കിയ വിടവാങ്ങൽ ചടങ്ങുകൾക്കൊടുവിൽ, പുറമേരി കൊമ്മിളി മീത്തൽ വീട്ടുവളപ്പിൽ ആ 28കാരിക്ക് ഇനി നിത്യനിദ്ര. ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് അമയ എന്ന ഉന്നത ബിരുദധാരി ജീവിതത്തിന്റെ മറുകര തേടിയത്.. ബുധനാഴ്ച ഉച്ചവരെ സാധാരണ നിലയിലായിരുന്ന ഒരു വീടിനെ നിശബ്ദതയിലാഴ്ത്തിയത് ആ വാർത്തയായിരുന്നു. പുറത്തുപോയി തിരിച്ചെത്തിയ സഹോദരൻ അഭിനന്ദ് കണ്ട കാഴ്ച ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളെയും തകർത്തെറിഞ്ഞു. അടച്ചിട്ട മുറിക്കുള്ളിൽ അമയയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, നാടറിയുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് അവിടെ അവസാനിച്ചത്.. വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജോലിയിൽ പ്രവേശിച്ച അമയ, കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഉന്നത വിദ്യാഭ്യാസവും, ശുഭപ്രതീക്ഷകളും കൈമുതലായുണ്ടായിരുന്നിട്ടും എന്തിന് ഇത്തരമൊരു തീരുമാനം എന്നത് നാട്ടുകാരിലും പ്രിയപ്പെട്ടവരിലും വലിയ നോവായി അവശേഷിക്കുന്നു.. പ്രവാസിയായ അച്ഛൻ ബാബുവും, അമ്മ ലതികയും, സഹോദരൻ അഭിനന്ദും മകളുടെ ഓർമ്മകൾക്ക് മുന്നിൽ തക...

പെരുവണ്ണാമൂഴി പുഴയിൽ യുവാവ് മുങ്ങിമരിച്ചു

Image
​ ചക്കിട്ടപാറ: പെരുവണ്ണാമൂ ഴി ടൗണിന് സമീപം കു റ്റ്യാടിപ്പുഴയിൽ മഞ്ചപ്പാറ ഭാഗത്ത് വയനാട് പുല്ല ള്ളി സ്വദേശിയായ വി ദ്യാർഥി മുങ്ങിമരിച്ചു. ഇരുളം  കരിങ്കുഴിയിൽ പോൾസന്റെ മകൻ ചരുളം ചലഞ്ച് പോൾസൺ (22) ആണ് മരിച്ചത്. കോഴി ക്കോട് പാസ് അക്കാദമി യിൽ അക്കൗണ്ടിങ് വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. സുൽത്താൻബത്തേരി സ്വദേശിനിയും മുൻ സഹപാഠിയായ വിദ്യാർഥിനിക്കൊപ്പമാണ് പുഴയിലിറങ്ങിയത് . വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രത്തിനും കെഎസ്ഇബി ജലവൈദ്യുത പദ്ധതിക്കും ഇടയിലു ള്ള സ്ഥലത്താണ് സംഭവം. വില്ലേജ് ഓഫീസിന് സമീപ ത്തുള്ള സ്ഥലത്തുകൂടിയാണ് ഇവർ പുഴയിലേക്ക് ഇറ ങ്ങിയത്. ചലഞ്ച് വെള്ളത്തിൽ മുങ്ങിപ്പോയപ്പോൾ സുഹൃത്ത് അടുത്തുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡുമാരെ വിവരം അറിയിക്കുകയായിരുന്നു. യു വാവിനെ ഉടനെ വെള്ളത്തിൽനിന്നും മുങ്ങിയെടു ത്തെങ്കിലും രക്ഷിക്കാനായില്ല. പെരുവണ്ണാമൂഴി പോലീസെത്തി മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം ഇവർ പെരുവണ്ണാമൂഴിയിൽ എത്തിയിരുന്നതായും മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നതായും പറയുന്നു. അത് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ ഏറ്റുവാങ്ങാൻ വീണ്ടും എത്ത...

കൂരാച്ചുണ്ട് സ്വദേശി അർജുൻ്റെ കരുത്തിൽ കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ; കരുത്തരായ മേഘാലയയെ തകർത്തെറിഞ്ഞത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

Image
   സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം ക്വാർട്ടർ ഫൈനലിലേക്ക്. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്ന കേരളം, ഒരു മത്സരം ബാക്കി നിൽക്കെയാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. സിലാപഥർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയ കേരളം ക്ലിനിക്കൽ ഫിനിഷിംഗിലൂടെയാണ് വിജയം പിടിച്ചെടുത്തത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റോടെയാണ് കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ജനുവരി 31-ന് സർവീസസിനെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.  മത്സരത്തിൻ്റെ തുടക്കം മുതൽ മേഘാലയൻ ബോക്സ‌ിലേക്ക് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ട കേരളം 36-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ബോക്സിന് തൊട്ടുപുറത്തുനിന്ന് അർജുൻ വി എടുത്ത അതിമനോഹരമായ ഒരു ഡയറക്ട് ഫ്രീക്കിക്ക് മേഘാലയ പ്രതിരോധ മതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയിൽ പതിച്ചു. ഗോൾകീപ്പർക്ക് അനങ്ങാൻ പോലും അവസരം നൽകാതെയായിരുന്നു അർജുന്റെ ഈ സീസണിലെ മികച്ച ഗോളുകളിലൊന്ന്.  ഒരു ഗോൾ ലീഡിൽ രണ്ടാം പകുതിക്കിറങ്ങിയ കേരളം കൂടുതൽ ആക്രമണോത്സുകമായാണ് കളിച്ചത്. 71-ാം മി...

ചിരിക്കുന്ന മുഖവുമായി ഇനി അവനില്ല, പത്തിയൂരിലെ കുട്ടിപ്പടയുടെ പ്രിയ കോച്ച് യാത്രയായി.

Image
  കായംകുളം: കായംകുളത്തിന്റെ കായിക പ്രതിഭയും മികച്ച ഹോക്കി താരവുമായ ബിലാൽ അന്തരിച്ചു 24 വയസ്സായിരുന്നു. വാഹന അപകടത്തെത്തുടർന്ന് പരിക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കരിയിലകുളങ്ങര കളരിയ്ക്കൽ താജുദ്ദീന്റെ മകനാണ്. ആലപ്പുഴ ജില്ലാ ഹോക്കി ടീമിലെ സീനിയർ താരമായും അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിരുന്ന ബിലാൽ, കേരളത്തിലെ കായിക രംഗത്തെ ശ്രദ്ധേയനായ യുവ പ്രതിഭയായിരുന്നു. കായംകുളം എസ്.എൻ വിദ്യാപീഠത്തിലെ കായിക അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തിയൂർ സ്കൂളിലെ ഹോക്കി ടീമിനെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബിലാൽ, വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. മൈതാനങ്ങളിലെ ഊർജ്ജസ്വലമായ സാന്നിധ്യമായിരുന്ന ബിലാലിന്റെ അപ്രതീക്ഷിത വിയോഗം കായംകുളത്തെയും, ആലപ്പുഴയിലെയും കായിക പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്...

ചക്കിട്ടപാറയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഫയർഫോഴ്സ് ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Image
  ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പിള്ളപെരുവണ്ണയിൽ പാചകവാതക സിലിണ്ടർ ലീക്കായി തീപിടിച്ചത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ എഴുത്തച്ഛൻ കണ്ടി നാരായണന്റെ വീടിന് പുറത്തായിരുന്നു അപകടം നടന്നത്. വീട്ടിലെ ഉത്സവത്തോടനുബന്ധിച്ച് വീടിന് പുറത്ത് സിലിണ്ടർ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് ലീക്കായി തീപിടുത്തമുണ്ടായത്. ഉടൻ തന്നെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി 'ഡിസിപി' (DCP) ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണച്ചു. സിലിണ്ടർ വീടിന് പുറത്തായതിനാലും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലവുമാണ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതെ വലിയൊരു അപകടം ഒഴിവായതെന്ന് ഫയർ ഓഫീസർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ സിജീഷ്, സനൽ രാജ്, ടി. ബബീഷ്, അഭി ലജിപത് ലാൽ, അശ്വിൻ ഗോവിന്ദ്, മനോജ്, കെ.കെ. ഗിരീഷ്, പി. സജിത്ത് എന്നിവരും ഹോം ഗാർഡ്മാരായ കെ. രാജേഷ്, വി.എം. വിജേഷ് എന്നിവരും പങ്കെടുത്തു.

ചക്കിട്ടപാറ പള്ളിയിൽ തിരുനാൾ ഇന്ന് തുടങ്ങും

Image
  ചക്കിട്ടപാറ: 11 ദിവസം നീണ്ടു നി ൽക്കുന്ന ചക്കിട്ടപാറ സെൻ്റ ആ ന്റണീസ് ഇടവക പള്ളി തിരുനാ ൾ ഇന്ന് തുടങ്ങും. വൈകീട്ട് 4.45 ന് വികാരി ഫാ. പ്രിയേഷ് തേവ ടിയിൽ കൊടി ഉയർത്തും. തുടർന്ന് വിശുദ്ധ കുർബാന, നൊവേ ന- ഫാ. മെൽവിൻ വെള്ളയ്ക്കാ കുടിയിൽ കാർമ്മികത്വം വഹി ക്കും.നാളെ രാവിലെ 6.30ന് വി ശുദ്ധ കുർബാന, നൊവേന, വൈകീട്ട് അഞ്ചിന് നടക്കുന്ന വി ശുദ്ധ കുർബാനക്കും നൊവേന ക്കും ഫാ. ജോൺ ഒറവുങ്കര കാർമികനാകും. ശനിയാഴ്ച്‌ച രാവിലെ 6.30ന് കുർബാന, നൊവേന, വൈകീട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കു ർബാനക്കും നൊവേനക്കും ഫാ. നിഖിൽ പുത്തൻവീട്ടിൽ കാർമി കനാകും. ഞായറാഴ്‌ച രാവിലെ ഏഴിനും, പത്തിനും വൈകീട്ട് നാലിനും വിശുദ്ധ കുർബാന, നൊവേന. യഥാക്രമം ഫാ. ജെ റിൻ പൊന്മലക്കുന്നേൽ, ഫാ.ജി യോ കുരിശുംമൂട്ടിൽ എന്നിവർ കാർമികരാവും. തിങ്കളാഴ്ച രാ വിലെ 6.30 ന് വിശുദ്ധ കുർബാ ന, നൊവേന. വൈകീട്ട് അഞ്ചി ന് നടക്കുന്ന വിശുദ്ധ ക്കും നൊവേനക്കും ഫാ. തോമ സ്പൊരിയത്ത് കാർമികനാകും. ചൊവ്വാഴ്‌ച രാവിലെ 7. 10 ന് ജപ മാല, ആരാധന, 7.50 ന് വിശുദ്ധ കുർബാന, നൊവേന- ഫാ.ജോ ൺ പള്ളിക്കാവയലിൽ കാർമിക നാവും. വൈകീട്ട് 4.20ന് ജപമാ ല, സൗഖ്യാരാധന, അഞ്ചിന് വി ശുദ്ധ കുർബാന, നൊവേന...

മകൻ്റെ മരണം താങ്ങാനായില്ല, മണിക്കൂറുകൾക്കുള്ളിൽ അമ്മയും യാത്രയായി...

Image
  അടൂർ: വിധി കാത്തുവെച്ച ഇരട്ട വിയോഗത്തിൻ്റെ നടുക്കത്തിലാണ് താഴത്തുകുളക്കട ഗ്രാമം. മകൻ്റെ അപ്രതീക്ഷിത മരണ വാർത്തയറിഞ്ഞതിന് പിന്നാലെ അമ്മയും ഈ ലോകത്തോടു വിടപറഞ്ഞു. താഴത്തുകുളക്കട കുരുമ്പേലഴികത്ത് വീട്ടിൽ പരേതനായ കെ.കെ. നാരായണൻ നായരുടെ ഭാര്യ സാവിത്രിയമ്മ, മകൻ ഹരിലാൽ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.. പൂവറ്റൂരിൽ 'സാരഥി ഇലക്ട്രിക്കൽസ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ഹരിലാലിന്  വൈകുന്നേരം കടയിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. പ്രിയപ്പെട്ട മകൻ്റെ മരണവാർത്തയറിഞ്ഞ സാവിത്രിയമ്മയ്ക്ക് ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുക ആയിരുന്നു. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുക ആയിരുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അമ്മയുടെയും, മകൻ്റെയും സംസ്കാര ചടങ്ങുകൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു...

തുന്നൽ മെഷീന്റെ താളം മുതൽ ട്രാക്കിലെ വെള്ളിത്തിളക്കം വരെ; കൂരാച്ചുണ്ട് സ്വദേശിനി ടിന്റുവിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ!

Image
  കൂരാച്ചുണ്ട്:   ജീവിതം തുന്നിച്ചേർക്കാൻ കഷ്ടപ്പെടുന്നതിനിടയിലും തന്റെ കായിക സ്വപ്നങ്ങളെ കൈവിടാത്ത ഒരു സാധാരണക്കാരിയുടെ അസാധാരണമായ വിജയമാണിത്. കൂരാച്ചുണ്ട്  സ്വദേശിനിയായ ടിന്റു ദിലീപ് ഇന്ന് കേവലം ഒരു തയ്യൽ ജോലി മാത്രമല്ല, ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ വെള്ളിമെഡൽ ജേതാവ് കൂടിയാണ്. ബംഗാൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ, 35 പ്ലസ് കാറ്റഗറി ജാവലിൻ ത്രോയിലാണ് ടിന്റു കേരളത്തിനായി വെള്ളിമെഡൽ കരസ്ഥമാക്കിയത്. സ്‌കൂൾ കാലഘട്ടത്തിൽ വോളിബോളിലും അത്‌ലറ്റിക്സിലും തിളങ്ങിയിരുന്ന ടിന്റു, വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 2020-ലാണ് വീണ്ടും ട്രാക്കിലേക്ക് മടങ്ങിയെത്തിയത്. പകൽ മുഴുവൻ തുന്നൽ ജോലി ചെയ്തും വീട്ടുജോലികൾ നോക്കിയും ബാക്കി ലഭിക്കുന്ന ചുരുങ്ങിയ സമയം കൊണ്ടാണ് ടിന്റു പരിശീലനം നടത്തുന്നത്. സാമ്പത്തികമായ പരിമിതികളെ തന്റെ കഠിനാധ്വാനം കൊണ്ട് മറികടന്ന ടിൻ്റുവിൻ്റെ വിജയം നമുക്കേവർക്കും ഒരു വലിയ പാഠമാണ്.  ദുബായിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം ഇപ്പോൾ. ഹൈസ്കൂ‌ൾ തലം മുതൽ ക...

ആകാശത്തെ അഗ്നിപുത്രി ഇനി ധീരസ്മരണ, 5 ജീവനുകൾക്കായി അവസാന നിമിഷം വരെ പോരാടി അവര്‍ വിടവാങ്ങി...

Image
  മഹാരാഷ്ട്ര: സാങ്കേതിക തകരാറുകൾ മൂലം നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കാൻ അവസാന നിമിഷം വരെ പോരാടി ഷാംഭവി പഥക് വിടവാങ്ങി. ആധുനിക വൈമാനിക ചരിത്രത്തിലെ ഏറ്റവും ധീരമായ പോരാട്ടങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചാണ് ഈ യുവ പൈലറ്റ് ആകാശത്തിന്റെ നീലിമയിലേക്ക് മറഞ്ഞത്.. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ച നിമിഷം മുതൽ ഭയത്തിന് കീഴടങ്ങാതെ, തന്നോടൊപ്പമുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ഉള്‍പ്പടെ 5 ജീവനുകളെ രക്ഷിക്കാനായിരുന്നു ഷാംഭവിയുടെ ശ്രമം. തന്റെ അനുഭവസമ്പത്തും, അറിവും പൂർണ്ണമായി പ്രയോഗിച്ച് വിമാനത്തെ നിയന്ത്രിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ സെക്കൻഡും മരണത്തോട് മല്ലിടുമ്പോഴും അവളുടെ ശ്രദ്ധ യാത്രക്കാരുടെ സുരക്ഷയിലായിരുന്നുവെന്ന് കൺട്രോൾ റൂമിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.. ലക്ഷ്യസ്ഥാനത്ത് വിമാനത്തെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഷാംഭവിയുടെ പോരാട്ടം തോൽവിയായി കാണാനാവില്ല. ഏറ്റവും പ്രതികൂല സാഹചര്യത്തിലും ഒരു വൈമാനികയ്ക്ക് പുലർത്താൻ കഴിയുന്ന അസാമാന്യമായ ധീരതയും അർപ്പണബോധവുമാണ് അവൾ ലോകത്തിന് കാണിച്ചു കൊടുത്തത്. തന്റെ തൊഴിലിനോടും സഹയാത്രികരോടും നീതി പുലർത...

മനോഹരമായ ജീവിതം വേണ്ടെന്നുവെക്കാൻ, ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ. ഒളിച്ചോടാൻ മാത്രം നിന്നെ അലട്ടിയ ആ ഭാരം എന്തായിരുന്നു...

Image
കാസർകോഡ്: കുശാൽ നഗറിലെ റെയിൽവേ ട്രാക്കിന് സമീപം നിശ്ചലമായി കിടക്കുന്ന നിന്റെ രൂപം കാണിച്ചു തരുമ്പോൾ പ്രിയപ്പെട്ടവർക്ക് അത് വിശ്വസിക്കാനായില്ല. എന്നും എവിടെ വെച്ച് കണ്ടുമുട്ടുമ്പോഴും ഓടിക്കയറി ചിരിച്ചു കൈവീശുന്ന നിന്റെ ആ മുഖം ഇനി ഓർമ്മകളുടെ സ്റ്റാറ്റസുകളിൽ മാത്രം നിറഞ്ഞാടുന്നു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് എന്ന ആ 35 വയസ്സുകാരൻ ഇത്രവേഗം മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല.. നിന്റെ സുഹൃത്ത് സുമ മോഹൻ എഴുതിയ വരികൾ ഓരോരുത്തരുടെയും ഉള്ളുലയ്ക്കുന്നതാണ്... നിനക്ക് വേണ്ടി മാത്രം ജീവിതം സമർപ്പിച്ച പെറ്റമ്മയുടെ, പ്രിയതമയുടെ, നിന്റെ കുഞ്ഞിന്റെ, കൂടപ്പിറപ്പുകളുടെ, പ്രാണൻ കളഞ്ഞും കൂടെ നിൽക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മുന്നിൽ ഇങ്ങനെ ചിന്നി ചിതറി കിടക്കണം എന്ന് ചിന്തിക്കാൻ മാത്രം നിനക്ക് എന്താ പറ്റിയത് ... ആളുകൾ കാരണം ചിന്തിച്ചു കൂട്ടുമ്പോൾ ആർക്കും ഒരു പിടിയും കിട്ടാത്ത വിധം ഒളിച്ചോടാൻ മാത്രം എന്താ...? സകലതും നിശ്ചലമായ ഒരു ഭീതിയിലാണ് പ്രിയപ്പെട്ടവർ. ഇന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാവരും നിന്റെ മുഖം മറന്നുപോയേക്കാം, പക്ഷേ നിന്റെ കുടുംബത്തിന് നീ അവസാനമായി നൽകിയത് ഈ...

പേരാമ്പ്രയിൽ വൻ കുഴൽപ്പണ വേട്ട; എഴുപത്തിരണ്ട് ലക്ഷം രൂപ പിടികൂടി

Image
  പേരാമ്പ്ര: പേരാമ്പ്രയിൽ കുഴൽ പണവുമായി 2 പേര് പോലീസ് പിടിയിൽ. താമരശ്ശേരി വാവാട് മാളികത്തടത്തിൽ എം.പി.അലി ഇർഷാദ് (35), മലപ്പുറം മാനിപുരം വടക്കേ അപ്പമണ്ണിൽ വി.എ.സഫ്വാൻ (32) എന്നിവരാണ് പിടിയിലായത്.റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്‌പിയുടെ ഡാൻസാഫ് ടീമും പേരാമ്പ്ര പൊലീസും നടത്തിയ പരിശോധനയിൽ സംശയം തോന്നിയ വാഹനത്തെ കൂത്താളി മുതൽ പേരാമ്പ്ര ബ്ലോക്ക് ഓഫീസ് പരിസരം വരെ പിന്തുടർന്നാണ് പൊലീസ്, വാഹനത്തിലുണ്ടായിരുന്നവരെയും കസ്റ്റഡിയിൽ എടുത്തത്.  കർണാടകയിൽ നിന്നും കൊടുവള്ളി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന 72 ലക്ഷത്തി അറുനൂറ് രൂപയാണ് പിടികൂടിയത്. ഡ്രൈവർ സീറ്റിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം.

ചക്കിട്ടപ്പാറ - കൂരാച്ചുണ്ട് - പാലക്കാട് ടൗൺ to ടൗൺ ബസ് ഉടൻ തുടങ്ങുമെന്ന് കെഎസ്ആർടിസി

Image
  കൂരാച്ചുണ്ട് :  പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് സർവീസ് നിർത്തിയതിനാൽ യാത്രക്ലേശം  രൂക്ഷമായ മലയോരത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ ഉടൻ സർവ്വീസ് ആരംഭിക്കുന്ന മണ്ണാർക്കാട് KSRTC ഡിപ്പോയുടെ ചക്കിട്ടപാറ - കൂരാച്ചുണ്ട് - പാലക്കാട് TT സർവ്വീസ് രാവിലെ 4.40 ന് ചക്കിട്ടപാറയിൽ നിന്ന് സർവ്വീസ് തുടങ്ങുന്നു .9.45 Am പാലക്കാട് എത്തുന്നു. രാത്രി 9.30 pm ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്ന് ചക്കിട്ടപാറ ചെമ്പ്ര 10.50 PM.

ഫാ. വട്ടുകുളം ഫുടബോൾ ടൂർണമെന്റ് സെമി ഫൈനൽ ചൂടിലേക്ക്

Image
കൂരാച്ചുണ്ട്: വമ്പന്മാർ നേർക്കുനേർ കൊമ്പുകോർത്ത ആവേശമത്സരത്തോടെ കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനൽ റൗണ്ടിലേക്ക്. എഫ് സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ തോൽപ്പിച്ച് എം ഇ എസ് കോളേജ് മമ്പാട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. സ്കോർ: 2-1. കെ എസ് എഫ് ഇ കൂരാച്ചുണ്ട് ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ജിജി വർക്കി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, വാർഡ് മെമ്പർമാരായ ആൻസമ്മ എo ജെ, വികെ ഹസീന, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ അമൽ ചിറ്റക്കാട്ടുകുഴി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.  മാൻ ഓഫ് ദ മാച്ച്, മമ്പാടിന്റെ ഷാദിലിന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു. നാളെ നടക്കുന്ന ഒന്നാം സെമിഫൈനലിൽ വിക്ടറി ചാലിടം യംഗ്സെറ്റ്ലേഴ്സ് കല്ലാനോടിനെ എതിരിടും. .

അമ്മയെ രക്ഷിക്കാൻ സഹായത്തിനായി 8 വയസുകാരൻ ഓടിയത് രണ്ടരക്കിലോമീറ്റെർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക്..

Image
  അമ്മയുടെ അടിവയറ്റിൽ തൊഴിച്ച് മുടിയിൽ കുത്തിപ്പിടിച്ച് അച്ഛൻ ഭിത്തിയിലിടിച്ചപ്പോൾ നെറ്റി പൊട്ടി ചോരയൊലിച്ചിറങ്ങുന്നതാണ് ആ എട്ട്  വയസുകാരൻ മകൻ കാണുന്നത് . മനസ് ഒരു നിമിഷം പതറിപോകാവുന്ന പ്രായമേ അവനുള്ളൂ , എന്നാൽ തന്റെ 'അമ്മ അനുഭവിക്കുന്ന വേദന കണ്ടുനിൽക്കാൻ അവനു കഴിഞ്ഞില്ല. അച്ഛന്റെ മർദനത്തിൽ 'അമ്മ അവശയായത് കണ്ട് എട്ടു വയസുകാരൻ മുഷ്താഖ് സഹായത്തിനായി ഓടിയത് രണ്ടരക്കിലോമീറ്റെർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്കാണ് . സ്റ്റേഷനിലേക്ക് ഓടിയെത്തി എന്റെ അമ്മയെ രക്ഷിക്കണേ എന്ന് പറഞ്ഞുകൊണ്ടുള്ള അവന്റെ കരച്ചിലിൽ പോലീസുകാർ ഉടൻ അവന്റെ മുന്നിലെത്തി കാര്യം തിരക്കി..  അമ്മയെ അച്ഛൻ ത.ല്ലു.കയാണെന്നും രക്ഷിക്കണം എന്നും അവൻ ഏങ്ങലടിച്ചു പറഞ്ഞപ്പോൾ ഉടൻ തന്നെ മുഷ്‌താഖിനെയും കൂട്ടി പോലീസുകാർ വീട്ടിലെത്തി .. അമ്മയെ മർദിച്ച മുഷ്താഖിന്റെ അച്ഛനെ ഉടൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . ഉത്തർ പ്രദേശിലെ സാന്റ് കബീർ നഗറിലാണ് സംഭവം നടന്നത്.. തന്റെ അമ്മയുടെ ജീവന് വേണ്ടി മുഷ്താഖ് എന്ന എട്ടുവയസുകാരൻ കാണിച്ച ധീരമായ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് . കൊടുക്കാം അവനൊരു ബിഗ് സല്യൂട്ട്

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

Image
  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴു കയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാൻഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാർ നേരിട്ടു. തുടർന്ന് പൈലറ്റ് ക്രാഷ് ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം കത്തി വീഴുകയായിരുന്നുവെന്ന് ദൃക്സ‌ാക്ഷികൾ പറയുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വടകരയിൽ ഓട്ടോറിക്ഷയിലെ സഹയാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ

Image
  വടകര: വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ. തമിഴ്‌നാട് നാ ഗർ കോവിൽ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. പൂത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മൂന്നര പവൻ വരുന്ന മാലയാണ് യുവതികൾ പൊട്ടിക്കാൻ ശ്രമിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. അറക്കിലാട് 110 കെവി സബ്സ്റ്റേഷൻ സ്റ്റോപ്പിൽ നിന്ന് വടകര പഴയ ബസ് സ്റ്റാന്റിലേക്കുള്ള യാത്രയ്ക്കിടെയാണ് മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ഇടയ്ക്ക് വച്ച് ഓട്ടോറിക്ഷയിൽ കയറിയ നാടോടി സ്ത്രീകളായ യുവതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വയോധിക തിരിഞ്ഞ് നോക്കിയപ്പോഴാണ് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതായി കണ്ടത്. ബഹളം വച്ചയുടൻ ഡ്രൈവർ ഓട്ടോറിക്ഷ വഴിയരികിൽ നിർത്തി. ബഹളം കേട്ടെത്തിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് യുവതികളെ തടഞ്ഞു വച്ചു. തുടർന്ന് വടകര പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍; വീടുവിട്ടിറങ്ങിയ അമ്മയ്ക്കും കുഞ്ഞിനും തുണയായി.

Image
  കണ്ടക്ടർ ആശയുടെ ഇടപെടലാണ് പ്രതിസന്ധിയിലായ യുവതിക്കും കൈകുഞ്ഞിനും തുണയായത്. മറ്റൊരു വനിതാ കണ്ടക്ടർ ആണ് ഈ കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ഈ കഴിഞ്ഞ ഞായറാഴ്ച (18/01/2026) വൈകുന്നേരം 4.45കഴിഞ്ഞു..ആറ്റിങ്ങൽ നിന്നും കൊല്ലത്തേക്കുള്ള KSRTC ബസ് ആളെയും കാത്തു കിടക്കുന്നു... ഫ്രണ്ട് ഡോർ സൈഡ് സീറ്റിൽ ഫോണിൽ തോണ്ടിയിരുന്ന കണ്ടക്ടറോഡ് "ചേച്ചി, ഈ ബസ് എവിടെ പോകുന്നത് എന്നൊരു ചോദ്യം ഗ്രൗണ്ടിൽ നിന്നും വന്നു. ഫോണിൽ നിന്നും പുറത്തേക്ക് നോക്കിയ കണ്ടക്ടർ "നിങ്ങൾക്ക് എങ്ങോട്ടാ പോകേണ്ടത് "? എന്നൊരു മറു ചോദ്യം. "കൊട്ടിയം "... "ആ വരൂ കൊട്ടിയം പോകും " മറുപടി കേട്ട യുവതി ഒരു കൈകുഞ്ഞിനെയും കൂട്ടി ഒരു സീറ്റിലേക്ക് ഇരുന്നു.  ഒന്നും രണ്ടും ആളുകൾ വേറെയും കയറാൻ തുടങ്ങി. കണ്ടക്ടർ ആ ഇരുന്ന സീറ്റിൽ നിന്നും എണീറ്റ് ബസ് പുറപ്പെടാൻ ബെൽ നൽകി പിന്നോട്ട് പോകുമ്പോൾ പെട്ടന്ന് ആ കുഞ്ഞ് ബസ് വിൻഡോയിലേക്ക് പിടിച്ചു പൊങ്ങുന്നു. അതൊന്നും ശ്രദ്ധിക്കാതെ അലസമായി ഇരിക്കുന്ന യുവതിയുടെ അടുത്തേക്ക് "ആ കുഞ്ഞിനെ പിടിക്ക് "എന്നും പറഞ്ഞു കണ്ടക്ടർ ഓടി ചെന്നു. നിസ്സംഗതയോടെയിരിക്കുന്ന യുവതി... കമ...