മനസ്സിൽ ഒരുപാടു സ്വപ്നങ്ങളുമായി കൊച്ചിയിലേക്ക് പഠിക്കാനെത്തിയവനെ വിധി കാത്തുവെച്ചത് മറ്റൊരു വഴിയായിരുന്നു
വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനൊടുവിൽ കാർത്തിക് വിടപറഞ്ഞു. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിയായ ഈ 26-കാരൻ കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നു.
പരേതനായ രാധാകൃഷ്ണന്റെയും രഞ്ജിനിയുടെയും മകനാണ് കാർത്തിക്. ഇന്നലെ വൈകിട്ട് പ്രാക്കുളത്തെ വീട്ടുവളപ്പിൽ ആ കണ്ണുനീർ ഓർമ്മകൾ സംസ്കരിക്കപ്പെട്ടു.
കാർത്തിക്കിന് കണ്ണുനീരോടെ വിടവാങ്ങൽ മൊഴിയുന്നു. നിന്റെ ചിരിക്കുന്ന ഈ മുഖം സുഹൃത്തുക്കളുടെയും ഉറ്റവരുടെയും ഉള്ളിൽ നോവായി മായാതെ നിൽക്കും.

Comments
Post a Comment