Posts

Showing posts from June, 2025

കൂരാച്ചുണ്ട് ടൗണിൽ വീണ്ടും കുരങ്ങുകൂട്ടമെത്തി

Image
കൂരാച്ചുണ്ട് : വനഭൂമിയോടു ചേർന്നുള്ള കൃഷി ഭൂമിയിൽ മുൻ പ് ഇറങ്ങിയിരുന്ന കുരങ്ങുകൾ കൂരാച്ചുണ്ട് ടൗൺ മേഖലയിൽ എത്തി. കൂരാച്ചുണ്ട് അങ്ങാടിയിയിലെ പഞ്ചായത്ത് കിണറിന് സമീപമുള്ള കടകളുടെ മുകളിൽ കുരങ്ങൻമാർ ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇന്ന് രാവിലെയാണ് കുരങ്ങുകളെ കണ്ടത്. മലയോരത്ത് കുടിയേറ്റത്തിന്റെ ആദ്യനാളുകളിലാണു അങ്ങാടിയിൽ കളിൽ കുരങ്ങുകളെ കണ്ടിരുന്നത്. പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ടൗൺ ഭാഗത്ത് കുരങ്ങുകൾ എത്തിയതോടെ ജനങ്ങൾ കൗതുകത്തോടെ നോക്കിനിന്നു. കൂരാച്ചുണ്ട് ടൗൺ മേഖലയിൽ ദിവസങ്ങൾക്ക് മുൻപ് കൂരാച്ചുണ്ട് സെൻ്റ് തോമസ് യു.പി സ്കൂളിന് സമീപമുള്ള പറമ്പിലും കുരങ്ങുകളെ കണ്ടിരുന്നു . സ്കൂളിനു സമീപത്ത് കുരങ്ങുകൂ ട്ടമെത്തിയതിൽ ആശങ്ക വർധിക്കുന്നുണ്ട്. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ പ്രദേശമാണിത്. കു രങ്ങുകളെ പിടികൂടാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു 🎥 Nejumal

സോളർ തൂക്കുവേലി നിർമാണം ഉടൻ തുടങ്ങിയില്ലെങ്കിൽ പ്രക്ഷോഭം : ചക്കിട്ടപാറ യൂത്ത് കോൺഗ്രസ്

Image
ചക്കിട്ടപാറ :  കാട്ടാന ഉൾപ്പെടെ  വന്യമൃഗ ശല്യത്തിൽ പഞ്ചായ ത്തിന്റെ വിവിധ മേഖലകളിലെ ഒട്ടേറെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ വനം വകുപ്പ് ഫണ്ട് അനുവദിച്ച് 7 മാസം മുൻപ് മന്ത്രി പ്രവൃത്തി ഉദ്ഘാടനം ചെയ്ത സോളർ തൂക്കുവേലി നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്ത മായ പ്രക്ഷോഭം സംഘടിപ്പി ക്കാൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാ നിച്ചു. മണ്ഡലം പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ അധ്യ ക്ഷത വഹിച്ചു. സുനിൽ വി. ജോൺ, ജയിൻ ജോൺ, എബിൻ കോച്ചേരി എന്നിവർ പ്രസംഗിച്ചു

ഓൺലൈൻ തട്ടിപ്പുകേസിൽ പ്രതിയായ നിലമ്പൂർ സ്വദേശി, പെരുവണ്ണാമൂഴി പോലീസിൻ്റെ പിടിയിൽ

Image
പെരുവണ്ണാമൂഴി:   ഓൺലൈൻ ട്രേഡിങ് നടത്തി കൂടുതൽ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നിലമ്പൂർ സ്വദേശി യെ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പൂക്കോട്ടുംപാടം ലക്ഷ്മിയിൽ വിനോദ് കുമാർ (49) ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. പിള്ളപ്പെരുവണ്ണ സ്വദേ ശി സജീറിന്റെ 1.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. ബിറ്റ് കോയിൻ, ക്രിപ്റ്റോ കറൻസി എന്നിവയുടെ ഇടപാടിലൂടെ കൂടുതൽ പണം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയ തെന്ന് പോലീസ് പറഞ്ഞു. വാട്സാപ്പ് ലിങ്ക് വഴി ഓൺ ലൈൻ ട്രേഡിംഗ് നടത്തിച്ച് പല തവണകളായാ ണ് ഓൺലൈൻ ട്രാൻസ്ഫർ വഴി പണം തട്ടിയെടു ത്തത്. ഈ വർഷം ജനുവരി 30-നും ഫെബ്രുവരി 24-നും ഇടയിലാണ് സംഭവം. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് നിഗമനം.

കക്കയത്ത് വീണ്ടും ഭീതി വിതച്ച് കാട്ടുപോത്തുകൾ

Image
  കൂരാച്ചുണ്ട്: കക്കയത്ത് ഭീഷണി വിതക്കുന്ന കാട്ടുപോത്ത് അട ക്കമുള്ള വന്യജീവികളെ പ്രതി രോധിക്കാനായി വനംവകുപ്പ് ആരംഭിച്ച ഫെൻസിംഗ് പദ്ധതി പാതിവഴിയിൽ കൂരാച്ചുണ്ട് പഞ്ചായത്ത് നാ ലാം വാർഡ് കക്കയം ഡാം സൈറ്റ് റോഡിലെ ജനവാസ കേന്ദ്രത്തിൽ തുടർച്ചയായി കാ ട്ടുപോത്തിറങ്ങി ജനജീവിത ത്തിനു ഭീഷണി സൃഷ്ടിച്ചതിനെ തുടർന്നായിരുന്നു വനാതിർ ത്തിയിൽ 2.5 കിലോമീറ്റർ ദൂര ത്തിൽ ഫെൻസിംഗ് സ്ഥാപിക്ക ൽ പ്രവൃത്തി കഴിഞ്ഞ മെയ് 21ന് ആരംഭിച്ചത്. ചുരുങ്ങിയ ദിവ സം മാത്രമാണ് പ്രവൃത്തി നട ന്നത്. ഫെൻസിംഗ് വനാതിർ ത്തിയിൽ സ്ഥാപിക്കാനായിരു ന്നു തീരുമാനം. പക്ഷെ ഫെൻ സിംഗ് റോഡരികിൽ സ്ഥാപിച്ചു തോടെയാണ് പ്രശ്നമായത്. ഫെൻസിംഗ് സ്ഥാപിച്ച സ്ഥലം പൊതുമരാമത്ത് വക സ്ഥലത്തായതാണ് പ്രതിസന്ധിക്കിട യാക്കിയത്. ഫെൻസിംഗ് റോ ഡരികിൽ സ്ഥാപിച്ചാൽ വാഹ നങ്ങൾ കടന്നു പോകുന്നതിനു റോഡിന് വീതി കുറയുമെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇപ്പോൾ ഒരു മാസത്തിലേറെ യായി പ്രവൃത്തി മുടങ്ങിക്കിട ക്കുകയാണ്. അതിനിടെ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപോത്തുകൾ വീണ്ടും പ്ര ത്യക്ഷപ്പെട്ടു തുടങ്ങി. കർഷകമണത്തിൽ കർഷകൻ കൊല്ല പ്പെട്ടതിനു ശേഷം ഫെൻസിം ഗ് നിർമിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് ഇതുവര...

കക്കയത്ത് വീണ്ടും ഭീതി വിതച്ച് കാട്ടുപോത്തുകൾ

Image
  കൂരാച്ചുണ്ട്. കക്കയത്ത് ഭീഷണി വിതക്കുന്ന കാട്ടുപോത്ത് അട ക്കമുള്ള വന്യജീവികളെ പ്രതി രോധിക്കാനായി വനംവകുപ്പ് ആരംഭിച്ച ഫെൻസിംഗ് പദ്ധതി പാതിവഴിയിൽ കൂരാച്ചുണ്ട് പഞ്ചായത്ത് നാ ലാം വാർഡ് കക്കയം ഡാം സൈറ്റ് റോഡിലെ ജനവാസ കേന്ദ്രത്തിൽ തുടർച്ചയായി കാ ട്ടുപോത്തിറങ്ങി ജനജീവിത ത്തിനു ഭീഷണി സൃഷ്ടിച്ചതിനെ തുടർന്നായിരുന്നു വനാതിർ ത്തിയിൽ 2.5 കിലോമീറ്റർ ദൂര ത്തിൽ ഫെൻസിംഗ് സ്ഥാപിക്ക ൽ പ്രവൃത്തി കഴിഞ്ഞ മെയ് 21ന് ആരംഭിച്ചത്. ചുരുങ്ങിയ ദിവ സം മാത്രമാണ് പ്രവൃത്തി നട ന്നത്. ഫെൻസിംഗ് വനാതിർ ത്തിയിൽ സ്ഥാപിക്കാനായിരു ന്നു തീരുമാനം. പക്ഷെ ഫെൻ സിംഗ് റോഡരികിൽ സ്ഥാപിച്ചു തോടെയാണ് പ്രശ്നമായത്. ഫെൻസിംഗ് സ്ഥാപിച്ച സ്ഥലം പൊതുമരാമത്ത് വക സ്ഥലത്തായതാണ് പ്രതിസന്ധിക്കിട യാക്കിയത്. ഫെൻസിംഗ് റോ ഡരികിൽ സ്ഥാപിച്ചാൽ വാഹ നങ്ങൾ കടന്നു പോകുന്നതിനു റോഡിന് വീതി കുറയുമെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇപ്പോൾ ഒരു മാസത്തിലേറെ യായി പ്രവൃത്തി മുടങ്ങിക്കിട ക്കുകയാണ്. അതിനിടെ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപോത്തുകൾ വീണ്ടും പ്ര ത്യക്ഷപ്പെട്ടു തുടങ്ങി. കർഷകമണത്തിൽ കർഷകൻ കൊല്ല പ്പെട്ടതിനു ശേഷം ഫെൻസിം ഗ് നിർമിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് ഇതുവര...

കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്‌ഘാടനം ചെയ്തു

Image
കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഉള്ള കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്‌ഘാടനം ബഹു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഒ.കെ അമ്മത് നിർവഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ശ്രീമതി.രാജി പി പി സ്വാഗതം പറയുകയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.വിൻസി തോമസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ആന്റണി പുതിയ കുന്നേൽ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സിമിലി ബിജു,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഡാർളി എബ്രഹാം,വാർഡ് മെമ്പർമാരായ ശ്രീമതി. ആൻസമ്മ എൻ ജെ,ശ്രീ.അരുൺ ജോസ്,ശ്രീമതി.സിനി ഷിജോ,കാർഷിക വികസന സമിതി അംഗങ്ങൾ,സി ഡി എസ് അംഗങ്ങൾ കർഷകർ,കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു

ചക്കിട്ടപാറയിൽ സൗരോർജ്ജ തൂക്കു വേലിയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Image
ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുതുക്കാട്ടിൽ വനം വന്യജീവി വകുപ്പ് നടപ്പാക്കുന്ന സൗരോർജ്ജ തൂക്കു വേലിയുടെ പ്രവർത്തി ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. 1 കോടി 42 ലക്ഷം രൂപ ചെലവഴിച്ച് 18 കിലോമീറ്റർ ദൂരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനിഷ ദിനേശൻ, ബിന്ദു സജി, ആലീസ് ടീച്ചർ, പി.സി സുരാജൻ, കെ.കെ രാജൻ, സി.കെ പ്രമോദ്, ഇ.എ ജെയിംസ്, ഇ.കെ ജ്യോതി, കെ.പി ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

അറിയിപ്പ്

Image
കൂരാച്ചുണ്ട് / ചക്കിട്ടപാറ :   പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് പിറവത്ത് നിന്ന് പുറപെട്ടശേഷം ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടത്തിനാലും ട്രാഫിക് ബ്ലോക്കിൽ പെട്ടത്തിനാലും കോഴിക്കോട് വളരെ വൈകിയേ എത്തുകയുള്ളൂ. ചക്കിട്ടപാറക്ക് വരാനുള്ള സമയം കിട്ടില്ല ... അതിനാൽ ഇന്ന് രാത്രിയിൽ ഉള്ള കോഴിക്കോട് നിന്ന് കൂരാച്ചുണ്ട് -ചക്കിട്ടപാറ സർവ്വീസും.. നാളെ രാവിലെ ചക്കിട്ടപാറ നിന്ന് കോഴിക്കോട്ടേക്കും ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട് നിന്ന് പിറവത്തേക്കുള്ള സർവ്വീസ് പതിവ് പോലെ ഉണ്ടായിരിക്കുന്നതാണ്.

കാക്കൂരില്‍ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേര്‍ക്ക് പരിക്ക്

Image
  ബാലുശ്ശേരി:  കാക്കൂരില്‍ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കഴിഞു ആയിരുന്നു അപകടം.  ബാലുശ്ശേരിക്ക് വരികയായിരുന്ന തവക്കല്‍ ബസ്, എതിരെ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ലോറിക്ക് ഇടിക്കുകയായിരുന്ന.സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില്‍ ഇടിച്ചു തകര്‍ത്തു. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കാക്കൂര്‍ പോലിസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ആൻ്റി റാബിസ് ബോധവത്കരണം

Image
കൂരാച്ചുണ്ട്:    കൂരാച്ചുണ്ട് CHC യുടെ ആഭിമുഖ്യത്തിൽ കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ ആൻ്റി റാബിസ്  ബോധവത്കരണം നടത്തി.          സബ് സെൻ്റർ നേഴ്സ് നീതു , JPHN അമൃത, JHI സ്വപ്ന എന്നിവർ പേവിഷബാധയ്ക്കെതരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രതിരോധ ചികിത്സ എന്നിവയെകുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.            പ്രധാന അധ്യാപകൻ ബിജു കെ സി, വിദ്യാർഥി പ്രതിനിധി റിച്ചാഡ് റ്റി നിക്സൺ, അന്ന എലേന എന്നിവർ സംസാരിച്ചു.

റെയിൽവേ ജോലി വാഗ്ദാന തട്ടിപ്പ് നടത്തിയ ബാലുശ്ശേരി സ്വദേശിയെ പേരാമ്പ്ര പോലീസ് സാഹസികമായി പിടികൂടി.

Image
പേരാമ്പ്ര : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയെ പേരാമ്പ്ര പോലീസ് സഹസികമായി പിടികൂടി.ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ഷൈലേഷ് (58)ആണ് അറസ്റ്റിൽ ആയത്. പേരാമ്പ്ര സ്വദേശികൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരസ്യം നൽകി ആളുകളെ സ്ഥാപനത്തിലേക് ആകർഷിക്കുകയും പിന്നീട് ചെന്നൈയിൽ തൃച്ചിയിൽ വെച്ച് റിക്രൂട്ട്മെന്റ് നടത്തി വ്യാജ നിയമന ഉത്തരവ് നൽകുകയും വ്യാജ ട്രെയിനിങ് നൽകി വിശ്വസിപ്പിച്ച ശേഷം ഇതുവച്ച് ഉദ്യോഗാർഥികളിൽ നിന്നും വൻ തോതിൽ പണം വാങ്ങുകയും ചെയ്യുകയാണ് ഇയാളുടെ രീതി.പരാതി ലഭിച്ചതിനെതുടർന്ന് ഇയാൾ ഒളിവിൽ ആയിരുന്നു. പിന്നീട് ഇയാൾ നാട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് ബാലുശ്ശേരി തുരുത്തിയാട് വെച്ച് പോലീസ് പിടികൂടിയത്.ഈ രീതിയിൽ ഉള്ള പണം ഉപയോഗിച്ചു ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്.റോട്ട് വീലർ ഉൾപ്പെടെ പത്തോളം കാവൽ പട്ടികൾ ഉള്ളതിനാൽ പരാതിക്കാർക് ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ പറ്റാത്തത് പ്രതിക്ക് സഹായകമായി.ഇത്തരം അവസ്ഥയിൽ വളരെ സഹസികമായാണ് പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ജംഷിദിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എം സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജ...

ചക്കിട്ടപാറയിൽ ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Image
ചക്കിട്ടപാറ :    ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുതുകാട്ടിൽ പേരാമ്പ്ര എം.എൽ.എ. ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം കൂട്ടുകൃഷി സ്മാരകം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിപ്പി മനോജ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനിഷ ദിനേശൻ , ബിന്ദു സജി, ആലീസ് ടീച്ചർ, പി.സി സുരാജൻ, കെ.കെ രാജൻ, ടി.കെ സത്യൻ, ടി.കെ ഗോപാലൻ, റഷീദ് ഫാനൂസ്, ഇ.എ ജെയിംസ് എന്നിവർ സംസാരിച്ചു.

കൃഷി നശിപ്പിക്കുന്ന ഒറ്റക്കൊമ്പനെ മയക്കുവെടി വച്ച് നീക്കണം: കിഫ

Image
ചക്കിട്ടപാറ . പെരുവണ്ണാമുഴി, മുതുകാട്, ചെമ്പനോട മേഖലക ളിൽ വ്യാപകമായി കൃഷി നശിപ്പി ക്കുന്ന ഒറ്റക്കൊമ്പനെ അരിക്കൊ മ്പൻ മാതൃകയിൽ മയക്കുവെടി വച്ച് ട്രാൻസ് ലൊക്കേറ്റ് ചെയ്യണ മെന്ന് കിഫ ചെയർമാൻ അല ക്സ് ഒഴുകയിൽ സർക്കാരിനോട് : ആവശ്യപ്പെട്ടു. ജോർജ് കുംബ്ലാ നിക്കൽ, ചാക്കോ ഉള്ളാട്ടിൽ, സജികുമാർ പരുത്തിപ്പാറ എന്നി വരുടെ കൃഷിയിടങ്ങളിൽ കാട്ടാ നശല്യത്തിൽ നാശനഷ്ടമു ണ്ടായ സ്ഥലങ്ങൾ സന്ദർശിക്കു കയായിരുന്നു അദ്ദേഹം. ആളപായം ഉണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ 2024 ഡി സംബറിൽ മന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച സോളർ തൂക്കുവേലിയുടെ പണി ആരംഭി ച്ച് പൂർത്തീകരിക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് മനോജ് കും ബ്ലാനി ആവശ്യപ്പെട്ടു. ജില്ലയിൽ വന്യമൃഗ ശല്യം രൂ ക്ഷമായ സാഹചര്യത്തിൽ വന്യ മൃഗങ്ങളെ വനത്തിനകത്ത് സംര ക്ഷിക്കാൻ നടപടിയുണ്ടാകണമെ ന്നും കർഷകരുടെ ജീവനും സ്വ ത്തിനും സംരക്ഷണം ഉറപ്പുവരു ത്തണമെന്നും കിഫ ജില്ലാ കമ്മി റ്റി യോഗം ആവശ്യപ്പെട്ടു. ബോബൻ വെട്ടിക്കൽ, കരു ണാകരൻ പുതുശ്ശേരി, പ്രകാശ് മുക്കത്ത്, വിനു കാലായിൽ, നവീൻ ലാൽ പരുത്തിപ്പാറ, ബെന്നി എടത്തിൽ, രാജേഷ് ചു മപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.

ഭീഷണിയായി എസ്റ്റേറ്റ്‌മുക്ക് - കക്കയം റോഡരികിലെ കാട്

Image
തലയാട്: എസ്റ്റേറ്റ്‌മുക്ക്-തലയാട് റോ ഡരികിൽ തെച്ചി മരുതിൻചുവട് ഭാഗത്ത് ഇരുവശത്തും വളർന്നുപന്തലിച്ച കാട് വലിയ അപകടഭീഷണിയായി. ഡ്രൈവർ മാരുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചമറയ്ക്കുന്നവിധത്തിലുള്ള കാട് വെട്ടി മാറ്റാത്തത് അപകടങ്ങൾ വർധിക്കാനിടയാക്കുന്നു. ഗ്രാമപ്പഞ്ചായത്തോ റോ ഡുപണി നടത്തുന്ന കരാറുകാരോ കാട് വെട്ടിത്തെളിക്കാൻ ഉടനെ നടപടിയെ ടുക്കണമെന്നാണ് നാട്ടുകാരുടെ ആവ ശ്യം. വിനോദസഞ്ചാരികളുടെ വാഹന ങ്ങൾ നിത്യേന കടന്നുപോകുന്ന റോ ഡാണിത്. മലയോരഹൈവേയിൽ തല യാട് പടിക്കൽവയൽ ഭാഗത്തേക്കെത്തു ന്ന ഈ റോഡ് അടുത്തിടെ നവീകരണം നടത്തിയെങ്കിലും പലഭാഗത്തും പണി പൂർത്തീകരിക്കാത്തത് അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ത്തന്നെ തെച്ചി, എമ്മം പറമ്പ് ഭാഗങ്ങളിലായി നാല് വാഹനാപകടങ്ങളുണ്ടായി. എമ്മം പറമ്പിൽ ഓട്ടോറിക്ഷയിടിച്ച് ഗുരുതരപരിക്കേറ്റ കോട്ടക്കുന്നുമ്മൽ ആബിദ് ഇപ്പോഴും കോഴിക്കോട് സ്വകാര്യാശുപ ത്രിയിൽ ചികിത്സയിലാണ്. അതിന് ഒരാ ഴ്ചമുൻപ് തെച്ചിയിൽ രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേ റ്റിരുന്നു. കഴിഞ്ഞദിവസം എതിരേവന്ന ബസിന് അരികുകൊടുക്കുന്നതിനിടെ സ്വകാര്യബസ് തെച്ചിയിൽ റോഡരികി ലെ മണ്ണിൽ താഴ്ന്...

മലയോരഹൈവേ നിർമാണത്തിന് മണ്ണെടുത്ത 28 മൈൽ - തലയാട് റോഡ് സൈഡിലെ വൻമരങ്ങൾ ഭീഷണി

Image
✒️ നിസാം കക്കയം  കൂരാച്ചുണ്ട് : എസ്റ്റേറ്റ്‌മുക്ക്-കക്കയം പാതയിൽ തലയാടുമുതൽ 28-ാം മൈൽവരെയുള്ള ഭാഗത്ത് റോഡിലേ ക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഭീഷണിയുയർത്തു ന്നു. ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഒടിഞ്ഞുവീണ് ഗതാ ഗതതടസ്സവും വൈദ്യുതതടസ്സവും ഉണ്ടാകുന്നത് പതി വാണ്. പലപ്പോഴും മരം കടപുഴകിവീണും മരക്കൊമ്പു കൾ ഒടിഞ്ഞുവീണുമൊക്കെ ഉണ്ടാകുന്ന അപകടങ്ങ ളിൽനിന്ന് തലനാരിഴയ്ക്കാണ് വാഹനയാത്രികർ രക്ഷപ്പെ ടുന്നത്. മഴ ശക്തമായതോടെ പാതയോരത്തെ കൂറ്റൻ മരങ്ങളും മണ്ണും ഇടിഞ്ഞുവീണ് ഒട്ടേറെത്തവണയാണ് ഗതാഗതം മുടങ്ങിയത്. ഉണങ്ങിയ മരങ്ങൾ മഴനനയുകകൂടി ചെയ്യുന്നതോ ടെ കൂടുതൽ ദുർബലമാകും. ഇത് അപകടസാധ്യത വർ ധിപ്പിക്കുന്നു. മലയോരഹൈവേ നിർമാണം കരാറെടുത്ത കമ്പ നി റോഡുനിർമാണത്തിന്റെ ഭാഗമായി വലിയ ഉയര ത്തിലാണ് മണ്ണെടുത്തുമാറ്റിയിരുന്നത്. ഈ ഭാഗങ്ങളി ലെ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയിരുന്നെങ്കിലും പൂർണമാക്കിയിട്ടില്ല. മണ്ണെടുത്തഭാഗങ്ങൾക്ക് സമീപംത ന്നെ കൂറ്റൻപനകളും, മരങ്ങളുമുള്ളത് അപകടസാധ്യത വർധിപ്പിക്കുകയാണ്.

ബെംഗളൂരുവിൽനിന്ന് വയോധികനെ കയറ്റാതെ കെഎസ്ആർടിസി ബസ് പുറപ്പെട്ടു

Image
കാലിന് പരിക്കുള്ള മകൾ തനിച്ച് യാത്രതുടരേണ്ടിവന്നു കോഴിക്കോട് :  മകൾക്കൊപ്പം കോഴിക്കോ ട്ടേക്ക് വരുകയായിരുന്ന എഴുപതുകാരനെ കയറ്റാതെ കെഎസ്‌ആർടിസി ബസ് പോ യതായി പരാതി. ഈസ്റ്റ്ഹിൽ ഗ്രീഷ്മ നിവാസിൽ ടി. ദേവദാസനെ കയറ്റാതെയാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ് പോയത്. ബസിലുണ്ടായിരുന്ന മകൾ അച്ഛൻ മൂത്രമൊഴിക്കാൻ പോയതാണെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേട്ടില്ലെന്ന് ദേവദാ സ് പറയുന്നു. 25-ന് ഉച്ചയ്ക്ക് ബെംഗളൂരുവിലെ സാറ്റലൈ റ്റ് ബസ്സ്റ്റാൻഡിലാണ് സംഭവം. ബെംഗളൂരു വിൽ ജോലിചെയ്യുന്ന മകൾക്ക് കാലിന് പരി ക്കുള്ളതിനാൽ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവ രാൻ പോയതായിരുന്നു ദേവദാസൻ. ഉച്ചയ്ക്ക് രണ്ടേകാലിനാണ് ബസ് പുറപ്പേ ടേണ്ടത്. എന്നാൽ കണ്ടക്ടർ എത്തി 2.21-നാണ് ബസ് പുറപ്പെട്ടത്. ദീർഘദൂര യാത്ര യായതിനാൽ മൂത്രമൊഴിക്കാൻ പോയതായി രുന്നു. ബൈപ്പാസ് സർജറി കഴിഞ്ഞതാണ് ആരോഗ്യ പ്രശ്നമുള്ളയാളാണ് എന്നൊക്കെ മകൾപറഞ്ഞെങ്കിലും കണ്ടക്ടർ നിർത്തിയില്ല. അടുത്ത സ്റ്റോപ്പ് എവിടെയാണെന്ന് ചോദി ച്ചപ്പോൾ മകളോട് “നീ ഇറങ്ങിക്കോ അല്ലെ ങ്കിൽ പരാതി കൊടുക്ക്" എന്നാണ് കണ്ടക്ടർ പറഞ്ഞതത്രേ. 30 കിലോമീറ്റർ അകലെ യുള്ള സ്റ്റോപ്പിൽ നിർത്തുമെന്ന് പറഞ്ഞതി നാൽ അ...

ചക്കിട്ടപാറയിൽ വനിത വ്യവസായ സമുച്ചയം ഉദ്ഘാടനം ചെയ്തു

Image
  ചക്കിട്ടപാറ :  ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വനിത വ്യവസായ സമുച്ചയം പേരാമ്പ്ര എം എൽ.എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു വത്സൻ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, വിനിഷ ദിനേശൻ, ആലീസ് ടീച്ചർ, cds ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, ads സെക്രട്ടറി ഷീന പുരുഷു,കെ.കെ രാജൻ, സലീം പൈനാട്ട്, പി.സി. സുരാജൻ എന്നിവർ സാംസാരിച്ചു.

സ്ഥലം മാറിയിട്ടും അന്വേഷണത്തിൽ തുടർന്ന് ഇൻസ്പെക്ടർ ജിജീഷ്

Image
കോഴിക്കോട് : സ്ഥലംമാറ്റ ഉത്തരവ് വന്നിട്ട് ദിവസങ്ങളായെങ്കിലും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിനെ മാറ്റാതിരുന്നത് ഹേമചന്ദ്രൻ തിരോധാനക്കേസിൽ നിർണായകതെളിവ് ലഭിച്ചതിനാൽ. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുദിവസം മുൻപ് പ്രതികളായ അജേഷിനെയും ജ്യോതിഷിനെയും അറസ്റ്റുചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമാണ് വനത്തിനുള്ളിൽ മണ്ണുനീക്കി പരിശോധിക്കുന്നതിലേക്ക് നയിച്ചതും മൃതദേഹം കണ്ടെത്താൻ സഹായിച്ചതും. മെഡിക്കൽ കോളേജ് അസി. കമ്മിഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള  സംഘത്തിൽ എസ്ഐ മുരളി, വിനോദ് റമിനാസ്, വിജേഷ് ഇരിങ്ങൽ, ജിതിൻ, സ്ക്വാഡ് അംഗങ്ങളായ ഷഹീർ പെരുമണ്ണ, ഹാദിൽ കുന്നുമ്മൽ, ജിനീഷ് ചുലൂർ എന്നിവരും ഉണ്ടായിരുന്നു . കോഴിക്കോട് :   ഒന്നര വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഹേമചന്ദ്രനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്...

അഴുകാതെ മൃതദേഹം; മണ്ണിലെ തണുപ്പ് കാരണമെന്ന് നിഗമനം

Image
കോഴിക്കോട്: ഒന്നേകാൽ വർഷം മുൻപ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രനെ വനത്തിലെ ചതുപ്പിൽനിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ അന്വേഷണസംഘത്തിന് ആശങ്കയായിരുന്നു. പ്രതികളിൽനിന്ന് ലഭിച്ച മൊഴി സത്യമല്ലാതാകുമോ എന്ന ആശങ്ക. കാരണം മുൻപ് പലഘട്ടങ്ങളിലും അന്വേഷണം വഴിതിരിച്ചുവിട്ട പ്രതികൾ മൃതദേഹം പറഞ്ഞിടത്തുതന്നെയാണോ ഒളിപ്പിച്ചത് എന്നതിൽ സംശയം ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ, പ്രതി അജീഷ് എന്ന അപ്പു ചൂണ്ടിക്കാണിച്ച സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് കിടങ്ങെടുത്തപ്പോൾ കാര്യമായി അഴുകാത്ത മൃതദേഹമാണ് പോലീസ് കണ്ടത്. ഈ വനഭൂമിയിലെ തണുപ്പാണ് മൃതദേഹം കാര്യമായി അഴുകാതിരിക്കാൻ ഇടയാക്കിയതെന്നാണ് നിഗമനം. പ്രധാന റോഡിൽനിന്ന് ഒരു കിലോമീറ്ററോളം വനത്തിനുള്ളിൽ നാലടിയോളം താഴ്‌ചയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

മരിച്ചിട്ടും 'മരിക്കാതെ' ഫോൺ

Image
  കോഴിക്കോട്:    പോലീസിന്റെ കേസന്വേഷണം ഏതുവഴിക്കുപോകുമെന്ന് കണക്കുകൂട്ടി മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാനും തെളിവുകൾ ഇല്ലാതാക്കാനും മുഖ്യപ്രതി നൗഷാദും കൂട്ടാളികളും 'അതി ബുദ്ധി' കാണിച്ചു. ഇതിൽ നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം 'ആക്ടീവാ'യി നില നിർത്തിയെന്നതാണ്. തട്ടിക്കൊണ്ടുപോയ റൂട്ടുതന്നെ തെറ്റിക്കാൻ ആദ്യഘട്ടം മുതൽ ആസൂത്രിതനീക്കം നടന്നു. ഫോൺ ഒരുവഴിക്കും ഹേമചന്ദ്രൻ മറ്റൊരുവഴിക്കും നീങ്ങി. ഈ ഫോണിൽനിന്ന് ഹേമചന്ദ്രന്റെ ഭാര്യ സുഭിഷയുടേതുൾപ്പെടെ പല ഫോണുകളി ലേക്കും 'വിളിച്ചു'. സന്ദേശങ്ങൾ വന്നു. പല സന്ദേശങ്ങൾക്കും മറുപടിനൽകി. ഹേമചന്ദ്രൻ പലപ്പോഴായി മുൻപുപോ യിട്ടുള്ള റൂട്ടുകളിലൂടെ ഫോൺ സഞ്ചരിച്ചു. പലപ്പോഴും വീട്ടിലേക്ക് വിളിച്ച് അവ്യക്തമാകാത്ത രീതിയിൽ സംസാരിക്കുകപോലും ചെയ്‌തു. ഇത്തരത്തിൽ ഒരിക്കൽവിളിച്ച കോളാണ് വഴിത്തിരിവിലേക്ക് എത്തിച്ചത്. വിളിച്ച കോളിലെ ശബ്ദ‌ദം അച്ഛന്റേതല്ലെന്ന് മകൾ പറഞ്ഞതോടെയാണ് പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന സൂചനയിലേക്ക് പോലീസിനെ നയിച്ചത്. പ്രതികളിലൊരാൾ മൈസൂരുവിൽനിന്ന് ഹേമചന്ദ്രന്റെ മകളെ വിളിച്ച് സംസാരിച്ചിരുന്നു. ഈ ഫോൺലൊക്കേഷൻ കേ...

പേരാമ്പ്രയിൽ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം

Image
പേരാമ്പ്ര :   കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിതവേഗത തുടരുന്നു. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ടിപ്പറിന് പുറകില്‍ ബസ് ഇടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന എസ്സാര്‍ ബസ് ടിപ്പർ ലോറിക്ക് പുറകില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് അപകടമുണ്ടായത്. ഈ റൂട്ടിലൂടെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടമുണ്ടാക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ചെറിയ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണിയായിരിക്കുകയാണ്. ഇതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ആര്‍ടിഒയും നിര്‍ബന്ധമായും ഇടപെടണമെന്നും ബസ്സുകളുടെ സമയം ക്രമീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ജനങ്ങള്‍ പ്രതിഷേധത്തിലാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ വേണ്ട നടപടി എടുക്കുന്നില്ലെന്നും പരിശോധനകള്‍ വെറും പ്രഹസനം മാത്രമാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുമായുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവരെ കല്ലോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരി...

ഹേമചന്ദ്രനെ അത്യാഹിത വിഭാഗത്തിനു മുൻപിലേക്ക് എത്തിച്ചത് 'അജ്‌ഞാത' സ്ത്രീശബ്ദം

Image
കോഴിക്കോട് : വയനാട് അതിർത്തിയോടുചേർന്നുള്ള തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കൊന്ന് കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത് പെൺസുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണെന്ന് കസ്റ്റഡിയിലെടുത്തയാളുടെ മൊഴി. 2024 മാർച്ച് 20-ന് വൈകീട്ട് മൂന്നുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ മായനാട് നടപ്പാലത്തുള്ള വാടകവീട്ടിൽനിന്ന് ഹേമചന്ദ്രൻ പുറത്തേക്കിറങ്ങിയത്. പെൺസുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് മെഡിക്കൽ കോളേജിന് സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേർ കാറിൽ കൂട്ടിക്കൊണ്ടുപോയി. സാമ്പത്തികത്തർക്കവുമായി ബന്ധപ്പെട്ട് പ്രതികൾ ഹേമചന്ദ്രനെ വയനാട്ടിലെ ഒളിത്താവളത്തിൽ എത്തിച്ച് മർദിച്ചതായും അവശനിലയിലായതിനെത്തുടർന്ന് മുറിയിൽ പൂട്ടിയിടുകയും ചെയ്‌തതായാണ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. അടുത്തദിവസം മുറിയിലെത്തിയപ്പോൾ ഹേമചന്ദ്രനെ മരിച്ചതായി കണ്ടെന്നും ഇതോടെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിലെത്തിച്ച് കുഴിച്ചുമൂടിയെന്നുമാണ് മൊഴി. സുൽത്താൻബത്തേരിയിലും പരിസരങ്ങളിലുമായി റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയിരുന്ന ഹേമചന്ദ്രൻ, വിവാഹത്തിനുശേഷമാണ് വാടകവീടെടുത്ത് കോഴിക്കോട്ടെത്തിയത്. പരേതരായ സുൽത്താൻബത...

വില്ലേജ് ഓഫിസർ ഇല്ല; കാന്തലാട് മേഖലയിൽ പ്രതിസന്ധി

Image
തലയാട്:  മലയോര മേഖല യിലെ കാന്തലാട് വില്ലേജ് ഓഫി സർ ഇല്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷം. കാലവർഷ കെടുതികളും മണ്ണിടിച്ചിൽ ഭീഷണികളും തുടരുമ്പോഴാണ്. ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട വില്ലേജ് ഓഫിസർ ഇല്ലാത്തത്. കാന്തലാട് വില്ലേജി ന്റെ ചുമതല 15 കിലോമീറ്റർ അകലെയുള്ള കിനാലൂർ വില്ലേ ജ് ഓഫിസർക്കാണു നൽകിയിരി ക്കുന്നത്. രേഖകൾ സമയത്തിനു ലഭിക്കാ തെ വിദ്യാർഥികൾ വലയുന്നതാ യി പരാതിയുണ്ട്. വില്ലേജ് ഓഫി സറെ നിയമിച്ച് പ്രതിസന്ധി പരി ഹരിക്കണമെന്ന് കോൺഗ്രസ് തലയാട് മേഖലാ കമ്മിറ്റി ആവ ശ്യപ്പെട്ടു. പി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. ടി.കെ.മുഹ മ്മദലി, കെ.കെ.ബിജു, ലാലി രാ ജു, രാജു തലയാട്, എൻ.ജെ.മാ ത്യു എന്നിവർ പ്രസംഗിച്ചു.

കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

Image
കൂരാച്ചുണ്ട്: പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി കെടുകാര്യ സ്ഥതയും ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതരമായ പോരായ്മകളും ആരോപിച്ച് എൽഡിഎഫ് കമ്മി റ്റിയുടെ നേതൃത്വത്തിൽ പഞ്ചായ ത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ഇസ്മാ യിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. സിപിഐ നിയോജക മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.മുരളീധരൻ, എൽഡിഎഫ് പഞ്ചായത്ത് കമ്മി റ്റി കൺവീനർ വി.ജെ.സണ്ണി, സി പിഎം ലോക്കൽ സെക്രട്ടറി കെ. ജി.അരുൺ, കേരള കോൺഗ്ര സ്(എം) മണ്ഡലം പ്രസിഡന്റ് വിൽസൺ പാത്തിച്ചാലിൽ എന്നി വർ പ്രസംഗിച്ചു.

നിര്യാതനായി

Image
ചക്കിട്ടപാറ: ചക്കിട്ടപാറയിലെ വാഴെപ്പറമ്പിൽ തങ്കൻ (68) നിര്യാതനായി. ഭാര്യ സുലോചന തൈപ്പറമ്പിൽ കുടുംബം (ദുബായ്). മക്കൾ :സുനിത, പരേതനായ സുനിൽകുമാർ.  മരുമക്കൾ: അനീഷ് (ചങ്ങരോത്ത്), ഗോപിക (എറണാകുളം).  സഹോദരൻ പരേതനായ ചന്ദ്രൻ.

നിര്യാതനായി

Image
കൂരാച്ചുണ്ട് : പൂവത്താംകുന്നിലെ ചിലമ്പിക്കുന്നേൽ ജോർജ് (65) നിര്യാതനായി.  സഹോദരങ്ങൾ: പാപ്പച്ചൻ, ബേബി, ഇച്ചമ്മ, തങ്കമ്മ. സംസ്കാരം ഇന്ന്ഉ ച്ചക്ക് 12 മണിക്ക് കരികണ്ടൻപാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ. 

കളഞ്ഞു കിട്ടിയ 6 ലക്ഷം രൂപയുമായി കാത്തുനിന്നത് രാത്രി 10 മണിവരെ. സ്വന്തമായി വീട് പോലുമില്ലാത്ത കൂലിപ്പണി1ക്കാരന്റെ സത്യസന്ധതക്ക് കയ്യടി!

Image
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ കിടന്നു കിട്ടിയത് ആറു ലക്ഷം രൂപ ഉടമസ്ഥനെ ഏല്പിച്ചു കോട്ടയം വാകത്താനം നാലുക്കൽ സ്വദേശിയായ ബിനോയ് ജോൺ. ഒരു മരണവീട്ടിൽ പോയ ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു ബിനോയ്. അപ്പോഴാണ് തന്റെ ബൈക്കിന് മുന്നിലൂടെ പോയ കാറിന് മുകളിൽ ഒരു പൊതി ഇരിക്കുന്നത് ബിനോയ് കണ്ടു. ബിനോയ് ഹോൺ മുഴക്കി അവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കാർ വേഗത്തിൽ പോവുകയായിരുന്നു. ഇതിനിടയിൽ ഒരു വളവ് വളയുന്നതിനിടെ ഈ പൊതി തെറിച്ചു ബിനോയിയുടെ മുന്നിലേക്ക് വീണു. ബിനോയ് പൊതിയുമായി പുറകെ പോയെങ്കിലും കൂടെ പിടിക്കാനായില്ല.ബിനോയ് തനിക്ക് ലഭിച്ച പൊതി തുറന്ന് നോക്കിയപ്പോൾ വലിയൊരു തുകയുണ്ട് എന്നു മനസ്സിലായി. ബിനോയ് ഉടൻ തന്നെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് എങ്ങനെയായാലും ഉടമസ്ഥന് കൊടുത്തിട്ടെ വീട്ടിലോട്ട് വരാവൂ എന്നായിരുന്നു ഭാര്യയുടെ മറുപടി. അല്ല വരല്ല എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ശരി എന്ന് പറഞ്ഞു ഫോൺ വെച്ചു. ബിനോയ് ഉടമസ്ഥനെ അന്വേഷിച്ചു രാത്രി 10 മണി വരെ നടന്നെങ്കിലും കണ്ടില്ല. അങ്ങനെയാണ് പോലീസ് സ്റ്റേഷനിൽ പോയി വിവരം അറിയിക്കുന്നത്. പിന്നീട് പാമ്പാടി പോലീസ് സ്റ്റേഷനിൽ കൈമാറിയ പോ...

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ജീപ്പ് അണക്കെട്ടില്‍ വീണു; അഞ്ച് പേർ അറസ്റ്റിൽ

Image
അമ്പലവയല്‍: കാരാപ്പുഴ ഡാം പരിസരത്ത് നെല്ലാറച്ചാലില്‍ റീല്‍സ് ചിത്രീകരണത്തിനിടെ  നിയന്ത്രണം തെറ്റിയ ജീപ്പ് കാരാപ്പുഴ അണക്കെട്ടിലേക്ക് മറിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി മന്തകണ്ടി  ഫായിസ് പി.കെ (24), കുറ്റിയാടി കായക്കൊടി പുത്തന്‍ വീട്ടില്‍  മുഹമ്മദ് റാഹിന്‍ (28), നാദാപുരം കടമേരി കൊക്കമ്മല്‍ വീട് മുഹമ്മദ് റജാസ് (26),വടകര പുറമേരി കൊട്ടോളത്തില്‍ താഴെകുനി വീട് മുഹമ്മദ് ഷാഫി (26), ജീപ്പ്  ഡ്രൈവര്‍ കോഴിക്കോട് മങ്ങലാട് തയ്യുള്ളതില്‍ വീട് മുഹമ്മദ് ഷാനിഫ് (27) എന്നിവരാണ് അറസ്റ്റിലായത്.

ജീവിതമാണ് ലഹരി' കുട്ടികളുടെ നാടകം ശ്രദ്ധേയമായി.

Image
കായണ്ണ: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ ജനകീയ വായനശാല വെള്ളിയൂർ ബാലവേദി ഒരുക്കിയ 'ജീവിത മാണ് ലഹരി' എന്ന നാടകം ശ്ര ദ്ധേയമായി. സമൂഹത്തെ ഒന്നട ങ്കം കാർന്നുതിന്നുന്ന ലഹരിവി പത്തിനെതിരേ ബാലവേദിയാ ണ് നാടകമൊരുക്കിയത് ലഹരി വിപത്തിനെ എങ്ങനെ നേരിട ണമെന്നും, ഒരോകുടുംബങ്ങളി ലും ലഹരിക്കെതിരേ കർശനതീ രുമാനങ്ങൾ എടുക്കേണ്ടതിനെ ക്കുറിച്ചും നാടകം പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നു. നാടിൻ്റെ സമാധാനവും കുടുംബഭദ്രത യും തകർക്കുന്ന ലഹരിക്കെതി രേ, ജനമനഃസാക്ഷി ശക്തമായി പ്രതികരിക്കണമെന്നും നാടകം ഓർമ്മപ്പെടുത്തുന്നു. പ്രകാശൻ വെള്ളിയൂരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ ഹിച്ചത്. എം.കെ. ഇഷ സൈൻ, ആയിഷാ ലഹൻ, അയാന ജസ,റഷ മെഹ്റിൻ, ഹാമിസ് മു ഹമ്മദ്, മെഹർ സൈൻ എന്നി വരായിരുന്നു നാടകത്തിലെ അഭിനേതാക്കൾ.

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ കടിച്ചത് ദിവസം നിരവധി പേരെ കടിച്ചത് പേപ്പട്ടി തന്നെ; ജാഗ്രത

Image
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിൽ നിന്ന് കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കോർപറേഷൻ ഡോഗ് സ്ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിലേക്കു മാറ്റിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. കണ്ണൂർ ആർഡിഡിഎല്ലിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു കണ്ടെത്തിയത്. കടിയേറ്റ നാലു വയസ്സുകാരി ഉൾപ്പെടെ 19 പേർക്കും ഗവ. ജനറൽ ബീച്ച് ആശുപത്രിയിൽനിന്നു പേ വിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ‌് നടത്തിയിട്ടുണ്ട്. നായ കടിച്ചെന്ന സംശയത്തെ തുടർന്ന് അശോകപുരം ഭാഗത്തുനിന്നു പിടികൂടിയ 20 നായകളെ പൂക്കടവിലെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാലുശ്ശേരിക്ക് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ വീണ് ഒഴുകിപ്പോയ വിദ്യാർത്ഥിക്ക് തുണയായത് മരചില്ല

Image
ബാലുശ്ശേരി: വെള്ളച്ചാട്ടത്തിൽ വീണ് ഒഴുകിപ്പോയ 11കാരനായ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കരിപ്പാറ മലയിലെ കരിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 50 അടി താഴ്ച്‌ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിൻ എന്ന കുട്ടിയാണ് വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന് മരച്ചില്ലയിൽ കുടുങ്ങിരക്ഷപ്പെട്ടത്. മറ്റു കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷപെടുത്തിയത്.പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മാസിന് മറ്റു നാല് കുട്ടികളും ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. അവധി ദിവസമായതിനാൽ കുട്ടികൾക്ക് ഹരിപ്പാറ മലയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോവുകയായിരുന്നു. വെള്ളക്കെട്ടിൽ ഇറങ്ങുന്നതിനിടെ യാസീൻ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആൾത്താമസം കുറഞ്ഞ പ്രദേശമായതിനാൽ ഇവിടെ അപകട സാധ്യത കൂടുതലായിരുന്നുവെന്നും, കഴിഞ്ഞ ദിവസവും വെള്ള കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന് കുട്ടികൾക്ക് മഴക്കാല മുന്നറിയിപ്പ് നൽകിയതായും സ്കൂൾ അധ്യാപകൻ അൻവർ പറഞ്ഞു.

ഹേമ ചന്ദ്രന്റേത് 'ദൃശ്യം മോഡൽ' കൊലപാതകം; ഒന്നര വർഷത്തിന് ശേഷം മൃതദേഹം ചേരമ്പാടിയിൽ നിന്നും കണ്ടെടുത്ത് പൊലീസ്

Image
വയനാട്: ചേരമ്പാടിയിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പൊലീസ്. ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്. മൃതദേഹം ചേരമ്പാടിയിലെ വനത്തിൽ നിന്നും കണ്ടെത്തി. കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് മരിച്ചത്. ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ചേരമ്പാടിയിൽ കുഴിച്ചിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചിൽ നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നിലവിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 22 ദിവസം മുൻപാണ് മെഡി . കോളേജ് ഇൻസ്പെക്ടർ കേസ് ഏറ്റെടുത്ത് അന്വേഷിച്ചത്. കലക്ടറിൽ നിന്ന് അനുമതി വാങ്ങി റവന്യൂ ഉദ്യോഗസ്ഥരുമായി പോയാണ് സ്ഥലത്ത് പരിശോധന നടത്തിയത് മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ കൂടി ഇനി പിടികൂടാനുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നതായി പൊലീസ് പറയുന്നു. കാണാതായ വ്യക്തിയെ പ്രതികൾ ഫോൺ ചെയ്തത് ശബ്ദം മാറ്റി സ്ത്രീ ശബ്ദത്തിൽ...

ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Image
വയനാട്:    വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് എന്നാണ് സൂചന. ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട്പേർ പൊലീസ് കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതി വിദേശത്തേയ്ക്ക് കടന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

മലയോര ഹൈവെ : അപാകതകൾ പരിഹരിക്കണമെന്ന്

Image
ചക്കിട്ടപാറ: നിർദ്ദിഷ്ട പെരുവണ്ണാ മുഴി - ചെമ്പ്ര മലയോര ഹൈവേ യുടെ നിർമ്മാണത്തിൽ ചക്കിട്ട പാറ ടൗണിൽ മാസങ്ങളായി നി ല നിൽക്കുന്ന അനിശ്ചിതാവ സ്ഥക്ക് പരിഹാരം ഉണ്ടാക്കി 12 മീറ്റർ വീതിയിൽ റോഡ് പണി പൂർത്തിയാക്കി ഗതാഗത പ്ര ശ്‌നം പരിഹരിക്കണമെന്ന് കേ രള സ്റ്റേറ്റ് സർവ്വീസ് പെൻഷനേ ഴ്സ് യൂണിയൻ ചക്കിട്ടപാറ യൂ ണിറ്റ് അർദ്ധ വാർഷിക ജനറൽ ബോഡി യോഗം അധികൃത രോടാവശ്യപ്പെട്ടു.  ഫിലിം സംവിധായക നും അവാർഡ് ജേതാവും ചക്കി ട്ടപാറക്കാരനുമായ ജിന്റോ തോമസ് ഉദ്ഘാടനം ചെയ്‌തു. സംഘടനാ യൂണിറ്റ് പ്രസിഡൻ്റ് പി.ജെ. മാത്യു അദ്ധ്യക്ഷത വ ഹിച്ചു. എസ്എസ്എൽസി, പ്ല സ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, 75 വയസ് പിന്നിട്ട യൂണിയൻ അംഗങ്ങൾ എന്നിവരെ ജിന്റോ തോമസ് പൊന്നാട അണിയി ച്ചും ഉപഹാരം നൽകിയും ആ ദരിച്ചു. യൂണിയൻ നവാഗതർക്ക് സ്വീകരണവും നൽകി. സം സ്ഥാന കമ്മറ്റി അംഗം കെ.വി. രാഘവൻ, ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രൻ, അമൃത സന്തോ ഷ്, മറിയാമ്മ മാത്യു, ഡി.ജോസ ഫ്, പി.എ.ജോർജ്, പി.എം. കോ മളം, ശ്രീധരൻ പെരുവണ്ണാമൂഴി, പി.പി. സന്തോഷ് കുമാർ, തോ മസ് ഫിലിപ്പ്, പി.എം.വേണു ഗോപാലൻ, എം. ഡി. വത്സ, വി. എൽ.ലൂക്ക, കെ. കെ. അശോക ൻ, സി.വിജയകുമാർ, വി.പി.മധു എ...

മലയോര ഹൈവെ : ചക്കിട്ടപാറയിലെ അപാകതകൾ പരിഹരിക്കണമെന്ന്

Image
ചക്കിട്ടപാറ: നിർദ്ദിഷ്ട   മലയോര ഹൈവേയുടെ നിർമ്മാണത്തിൽ ചക്കിട്ട പാറ ടൗണിൽ മാസങ്ങളായി നി ല നിൽക്കുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരം ഉണ്ടാക്കി 12 മീറ്റർ വീതിയിൽ റോഡ് പണി പൂർത്തിയാക്കി ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്ന് കേ രള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂ ണിറ്റ് അർദ്ധ വാർഷിക ജനറൽ ബോഡി യോഗം അധികൃത രോടാവശ്യപ്പെട്ടു.  ഫിലിം സംവിധായക നും അവാർഡ് ജേതാവും ചക്കിട്ടപാറക്കാരനുമായ ജിന്റോ തോമസ് ഉദ്ഘാടനം ചെയ്‌തു. സംഘടനാ യൂണിറ്റ് പ്രസിഡൻ്റ് പി.ജെ. മാത്യു അദ്ധ്യക്ഷത വ ഹിച്ചു. എസ്എസ്എൽസി, പ്ല സ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, 75 വയസ് പിന്നിട്ട യൂണിയൻ അംഗങ്ങൾ എന്നിവരെ ജിന്റോ തോമസ് പൊന്നാട അണിയി ച്ചും ഉപഹാരം നൽകിയും ആ ദരിച്ചു. യൂണിയൻ നവാഗതർക്ക് സ്വീകരണവും നൽകി. സം സ്ഥാന കമ്മറ്റി അംഗം കെ.വി. രാഘവൻ, ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രൻ, അമൃത സന്തോ ഷ്, മറിയാമ്മ മാത്യു, ഡി.ജോസ ഫ്, പി.എ.ജോർജ്, പി.എം. കോ മളം, ശ്രീധരൻ പെരുവണ്ണാമൂഴി, പി.പി. സന്തോഷ് കുമാർ, തോ മസ് ഫിലിപ്പ്, പി.എം.വേണു ഗോപാലൻ, എം. ഡി. വത്സ, വി. എൽ.ലൂക്ക, കെ. കെ. അശോക ൻ, സി.വിജയകുമാർ, വി.പി.മധു എന്നിവർ പ്രസംഗിച്ചു.

കക്കയത്തെ അടിയന്തരാവസ്ഥ; കക്കയം ക്യാമ്പിൽ ഞാൻ കണ്ടു, രാജനെ...ഞാലിപ്ലാവിൽ ഭാസ്ക്‌കരൻ

Image
കായണ്ണ പോലീസ് സ്റ്റേഷൻ (ഇന്നത്തെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ) ആക്രമണക്കേസിൽ കക്കയം പോലീസ് ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയ ഞാലിപ്ലാവിൽ ഭാസ്ക്‌കരൻ ആ നാളുകളുടെ കഥ പറയുന്നു. രാജനെ അവിടെയന്നു കണ്ടു ഞാൻ. വേറെയും ഒരെട്ടൊൻപതുപേരുണ്ട്. കാലിൽ എന്തോ തേച്ചിട്ടുണ്ട്. ഉരുട്ടിയതിനുശേഷമുള്ള ഇരിപ്പാണ്. കാലുകൾ നീട്ടി അങ്ങനെ ഇരിക്കുന്നതു കണ്ടു" -ഞാലിപ്ലാവിൽ ഭാസ്കര ന്റെ വാക്കുകൾ. കരിയാത്തും പാറയിലെ സിപിഎം പ്രവർത്തകനായിരുന്ന ഭാസ്കരനെ കായ ണ്ണ പോലീസ് സ്റ്റേഷൻ ആക്ര മണക്കേസിന്റെ പേരിലാണ് പോലീസ് കക്കയം ക്യാമ്പിലേ ക്ക് പിടിച്ചുകൊണ്ടുപോയത്. അവിടെ കഴിഞ്ഞ രണ്ടുനാളുക ളെക്കുറിച്ചു ചോദിക്കുമ്പോൾ എഴുപത്തിയേഴാം വയസ്സിലും ഓർമ്മകൾക്ക് നല്ല തിളക്കം. താൻ കുഴപ്പക്കാരനല്ലെന്ന് ക്യാ മ്പിലുണ്ടായിരുന്ന മൂന്നുപോലി സുകാർ സാക്ഷ്യപ്പെടുത്തിയതി നാലാണ് ജീവനോടെ മടങ്ങാൻ കഴിഞ്ഞതെന്ന ആശ്വാസവും അദ്ദേഹം പങ്കുവെക്കുന്നു. എന്തിനാണ് കൊണ്ടുപോകു ന്നതെന്നുപോലും പറയാതെയാ ണ് ഭാസ്കരനെ കരിയാത്തുംപാ റയിലെ വീട്ടിൽനിന്ന് പോലീസുകാർ കൂട്ടിക്കൊണ്ടുപോയ ത്. കക്കയം ക്യാമ്പിൽ ചെല്ലുമ്പോൾ മൂന്നാ ലുപേരുണ്ട്. ചെ ന്നയുടൻ പൈ പ്പിൽനിന്ന് കുറേ വെള്ളം കുടിച്ച...

അമ്മയെ ഒരിടത്തടക്കാൻ അനിലിൻ്റെ കണ്ണീർയാത്ര

Image
ദുരന്തബാധിതരെ സംസ്‌കരിച്ച പുത്തുമലയിലെ പൊതുശ്‌മശാനത്തിൽ രാജമ്മയ്ക്കു രണ്ടു കുഴിമാടം പൂത്തുമല:  ഇവിടെ രണ്ടു കൂടി മാടങ്ങളിലാണ് എന്റെ അമ്മ കി ടക്കുന്നത് ഞാൻ ഒരു മകനല്ലേ? നൊന്തുപെറ്റ അമ്മ രണ്ടിടത്താ യി അന്ത്യവിശ്രമം കൊള്ളു മ്പോൾ എനിക്കെങ്ങനെ വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാ കും?' മുണ്ടക്കൈ ചുരൽമല ദുര ന്തബാധിതരെ സംസ്ക്‌കരിച്ച പു ത്തുമലയിലെ പൊതു ശാന ത്തിൽ അമ്മ രാജമ്മയുടെ പേരും ഫോട്ടോയും ട്ടോയും പതിച്ച രണ്ടു കുഴിമാനം ചുണ്ടിക്കാണിച്ച് ചൂരൽമല സ്വദേശി മുള്ളത്തു തെരുവ് വീട്ടിൽ അനിൽ ചോദിക്കുന്നു പുത്തുമലയിൽ എത്തുമ്പോ ഴെല്ലാം അമ്മയുടെ രണ്ടു കുഴിമാ ടങ്ങളിലും അനിൽ മാറിമാറി കണ്ണീർപ്പൂക്കൾ അർപ്പിക്കും ചു റ്റുമുള്ള കളകളും പുല്ലുകളും പറി ച്ചുമാറ്റും ഒരു മകനും ഈ ഗതിവരുത്തരുതേയെന്നു കരഞ്ഞു പ്രാർഥിക്കും. ജൂലൈ 30ന് അമ യുടെ ആണ്ടറുതിയാണ്. ദുരന്ത മുണ്ടാക്കിയ നടുക്കുന്ന ഓർമ കൾക്കൊപ്പം രണ്ടു കുഴിമാടങ്ങ ളിലും കർമങ്ങൾ നടത്തേണ്ടി വരുന്നതുണ്ടാക്കുന്ന മാനസികാ ഘാതം കൂടി താങ്ങാൻ അനിലി നാകില്ല. അമ്മയെ ഒരിടത്താക്കി സംസ്കരിച്ച ശേഷം മറ്റു 20 ണാനന്തര കർമങ്ങൾ പൂർത്തി യാക്കാനാകു. ഇതിനുള്ള അനുമതിക്കാ യി കഴിഞ്ഞ 9 മാസമായി ഓഫിസുക...

ബസ് ഇടിച്ച കാൽ നടയാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഒറ്റയ്ക്ക് പൊരുതി നഴ്സ്

Image
കൊച്ചി : കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കാൽ നടയാത്രക്കാരിയെ ഒറ്റയ്ക്ക് രക്ഷിക്കാൻ മുന്നിട്ടിറങ്ങി ബസിൽ യാത്ര ചെയ്തിരുന്ന നഴ്‌സ്‌. വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റർ സ്റ്റാഫ് നഴ്‌സായ ദീപമോൾ കെ.എം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് അപകടം സംഭവിച്ചത്.

താമരശ്ശേരിയിൽ സ്റ്റാൻ്റിൽ കയറ്റാതെ ഗതാഗതം തടസ്സപ്പെടുത്തി സ്വകാര്യ ബസ്സ്

Image
താമരശ്ശേരി: താമരശ്ശേരി പഴയ സ്റ്റാൻ്റിൽ കയറ്റാതെ ദേശീയപാതയിൽ ആളുകളെ ഇറക്കി ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് പതിവാകുന്നു. റോഡിൽ ബസ്സുകൾ നിർത്തി ആളുകളെ ഇറക്കുന്നതിനാൽ പിന്നിൽ വരുന്ന വാഹനങ്ങൾ എല്ലാം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്.  സ്റ്റാൻ്റിൽ കയറ്റാൻ തയ്യാറാവാത്ത ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ അനാശാസ്യം മുഴുവനായും തടയുക; നാഷണലിസ്റ്റ് മഹിള കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി

Image
പേരാമ്പ്ര: ബസ് സ്റ്റാന്റിനടുത്ത് ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ നടന്ന അനാശ്യാസ പ്രവർത്തനത്തിലും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിലും ഉൾപ്പെട്ടവരെയും പിന്നിൽ പ്രവർത്തിച്ചവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാഷണലിസ്റ്റ് മഹിള കോൺഗ്രസ് (എൻഎംസി) പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻ്റ് സാവിത്രി ബാലന്റ് അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന അധ്യക്ഷ അനിത കുന്നത്ത് ഉദ്ഘാടനം ചെയ്തു. അനാശ്യാസം മുഖംമൂടി ധരിച്ച് നയിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കും സമ്പൂർണമായ നിയന്ത്രണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ മുതിർന്ന നേതാവ് ടി.വി. മാധവി അമ്മ, സുനിത ബാബു കീഴരിയൂർ, ശ്രീലജ പുതിയേടത്ത്, രതി എണ്ണപിലാക്കൂൽ, ഷീബ മനത്താനത്ത് തുടങ്ങിയവർ സംസാരിച്ചു.

തൊട്ടിൽപ്പാലത്ത് വനിതാ പഞ്ചായത്തംഗത്തെ മർദിച്ചതായി പരാതി

Image
തൊട്ടിൽപ്പാലം : റോഡിനോടുചേർന്ന് ഓവുചാൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടപെട്ട വനിതാ പഞ്ചായത്തംഗത്തെ സ്ഥലമുടമ മർദിച്ചതായി പരാതി. കാവിലുമ്പാറ പഞ്ചായത്ത് രണ്ടാംവാർഡംഗം കെ.വി. തങ്കമണിക്കാണ് മർദനമേറ്റത്. പ്രശ്‌നത്തിൽ ഇടപെട്ട് സംസാരിക്കുന്നതിനിടയിൽ പ്രകോപനമില്ലാതെ സ്ഥലമുടമ അശോകൻ കൈത്തണ്ടയിൽ പിടിച്ചുതിരിച്ച് തള്ളി വീഴ്ത്തുകയായിരുന്നെന്ന് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള തങ്കമണി പറഞ്ഞു. മലയോരഹൈവേയുടെ ലിങ്ക് റോഡായ മുടിക്കൽപാലം-തൊട്ടിൽപ്പാലം റോഡിൽ തൊട്ടിൽപ്പാലം ഭാഗത്തെ ഓവുചാൽനിർമാണമാണ് തടസ്സപ്പെട്ടിരുന്നത്. നിലവിലുള്ള പൊതുമരാമത്ത് റോഡിൽ ഓവുചാൽ നിർമിക്കാനായി കരാർക്കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയുടെ തൊഴിലാളികൾ എത്തിയപ്പോഴാണ് പ്രശ്‌നത്തിന്റെ തുടക്കം. റോഡ് നവീകരണം അന്തിമഘട്ടത്തിലാണ്. നേരത്തേ നിശ്ചയിച്ച അലൈൻമെന്റിൽ മാറ്റംവന്നതോടെയാണ് ഇത് ലിങ്ക് റോഡായത്. 10 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. റോഡിനായി വിട്ടുനൽകേണ്ട സ്ഥലത്തിന് നഷ്ടപരിഹാരംവേണെമെന്ന ആവശ്യവുമായി ഒരുകൂട്ടം സ്ഥലമുടമകൾ ഭൂമിനൽകിയിരുന്നില്ല. അനുരഞ്ജനച്ചർച്ചകൾക്കൊടുവിൽ ഏറെപ്പേരും സ്ഥലംനൽകിയെങ്കിലും കാവിലുമ്പാറ പ...

നിര്യാതയായി

Image
കൂരാച്ചുണ്ട് : പൂവ്വത്താംകുന്ന്, കുടിലിങ്കൽ സുമിത്രന്റെ ഭാര്യ വൽസ(55) നിര്യാതയായി, മക്കൾ : വിപിൻ, വിന്നി  പ്രമുഖ കോമഡി താരങ്ങൾ ആയിരുന്നു  വിപിനും  വിന്നിയും  സംസകാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് കഴിഞ്ഞു.

കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ സംഭവം: പുറത്തെടുത്ത രണ്ടുപേരും മരിച്ചു

Image
തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ട്‌ടങ്ങൾക്കിടയിൽ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. മൂന്നാമത്തെയാൾക്കുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ടോളം പേർ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുൽ, ആലിം എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേർ. ഇതിൽ ഒരാളെക്കൂടെ പുറത്തെടുത്തിട്ടുണ്ട്. ഇയാൾക്ക് ജീവനുണ്ടെന്നാണ് വിവരം. ഫയർഫോഴ്സും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്.