Posts

Showing posts from March, 2026

കണ്ണീരായി കതിരണിഞ്ഞ വാഴകൾ; ചക്കിട്ടപാറയിൽ കർഷകന്റെ സ്വപ്നങ്ങൾ കാറ്റെടുത്തു.

Image
  ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട ചെമ്പനോട മേലെ അങ്ങാടിയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ബോംബെ പറമ്പിൽ പാട്ടത്തിന് കൃഷി നടത്തിവരുന്ന കുന്നുമ്മൽ സുരേന്ദ്രന്റെ കുലച്ച 150-ഓളം നേന്ത്രവാഴകളാണ് പൂർണ്ണമായും തകർന്നു വീണത്. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ അപ്രതീക്ഷിത കാറ്റിലാണ് കൃഷിയിടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. വിളവെടുപ്പിന് പാകമായ കുലച്ച വാഴകൾ ഒടിഞ്ഞു വീണതോടെ ഏകദേശം 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകൻ പറയുന്നു. കടം വാങ്ങിയും മറ്റും വലിയ പ്രതീക്ഷയോടെ തുടങ്ങിയ കൃഷി പാതിവഴിയിൽ നശിച്ചതിന്റെ സങ്കടത്തിലാണ് ഈ കർഷക കുടുംബം. സംഭവസ്ഥലം പഞ്ചായത്ത് മെംബർ ജിനീഷ് കല്ലുംപുറത്ത് സന്ദർശിച്ചു. കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് കൃത്യമായ നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

രാജ്യാന്തര വിപണിയിൽ റബ്ബറിന് 'പൊന്ന്' വില; കേരളത്തിൽ കർഷകന് കണ്ണീർ വില;മലയോര മേഖലയിൽ റബ്ബർ ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; മഴമറ സാമഗ്രികൾക്ക് തീവില

Image
  കൂരാച്ചുണ്ട്: അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില കുതിച്ചുയരുമ്പോഴും കേരളത്തിലെ ആഭ്യന്തര വിപണിയിൽ വില ഉയരാത്തത് മലയോര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഏറെ നാളുകൾക്ക് ശേഷം ബാങ്കോക്ക് വിപണിയിൽ റബ്ബർ വില കിലോഗ്രാമിന് 250 രൂപ പിന്നിട്ടു. എന്നാൽ ഇതിന്റെ ഗുണം ലഭിക്കേണ്ട കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 218 രൂപ മാത്രമാണ്. രാജ്യാന്തര വിലയുമായി താരതമ്യം ചെയ്യുമ്പോൾ കിലോഗ്രാമിന് 32 രൂപയോളം കുറവിലാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. ടയർ കമ്പനികളുടെ പിൻവാങ്ങൽ തിരിച്ചടിയാവുന്നു സാധാരണയായി വേനൽക്കാലത്ത് ഉത്പാദനം കുറയുമ്പോൾ വില ഉയരാറുള്ളതാണ്. എന്നാൽ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഡിമാൻഡ് കുറയാൻ കാരണമായി. യുദ്ധ സാഹചര്യങ്ങൾ മൂലം കയറ്റുമതിയിൽ ഉണ്ടായ അനിശ്ചിതത്വവും സ്റ്റോക്ക് ചെയ്യുന്നതിലെ നിയന്ത്രണങ്ങളുമാണ് കമ്പനികളെ പിന്നോട്ടടിപ്പിക്കുന്നത്. ആർ.എസ്.എസ് 4 ഗ്രേഡിന് റബ്ബർ ബോർഡ് നിശ്ചയിച്ച 218 രൂപയേക്കാൾ താഴ്ന്ന വിലയ്ക്കാണ് പലയിടങ്ങളിലും വ്യാപാരികൾ ചരക്ക് എടുക്കുന്നത്. മഴമറയ്ക്കും ഷേഡിനും തീവില; ടാപ്പിംഗ് ചെലവേറും വിലയിടിവിനൊപ്പം ഉത്പാദന ചെലവ് വർധിക്കുന്നതും കർഷകരുടെ ...

നാടിനെ നടുക്കി 'ഫ്രിഡ്ജ്' കൊലപാതകം: പ്രണയം പകയായി, ഒടുവിൽ കൊടുംക്രൂരത

Image
  വിശാഖപട്ടണം: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഐ.എൻ.എസ് ഡേഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് തന്റെ സുഹൃത്തായ പോളിപ്പള്ളി മൗനിക (29) എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി തന്നെ പോലീസിൽ കീഴടങ്ങുകയായിരുന്നു. ​കഴിഞ്ഞ ഞായറാഴ്ച രവീന്ദ്രയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് മൗനികയെ ഇയാൾ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഉച്ചയോടെ എത്തിയ ഇരുവരും തമ്മിൽ വൈകുന്നേരത്തോടെ രൂക്ഷമായ തർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലെത്തുകയും പ്രകോപിതനായ രവീന്ദ്ര മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ​കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ക്രൂരമായ മാർഗ്ഗങ്ങളാണ് പ്രതി സ്വീകരിച്ചത്. മൗനികയുടെ ശരീരം പല കഷ്ണങ്ങളാക്കി മുറിച്ചു. ചില ശരീരഭാഗങ്ങൾ ബാഗിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ബാക്കി ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്ത...

കുവൈത്തിലെ ജല പ്ലാന്റിന് നേരെ ഡ്രോൺ ആക്രമണം: കരാർ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ഊർജിതം

Image
    കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ ജല-വൈദ്യുത പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കരാർ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂർ സ്വദേശി സന്താന സെൽവം കൃഷ്ണൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മേഖലയെ നടുക്കിയ ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട സന്താന സെൽവത്തിന്റെ മൃതദേഹം എത്രയും വേഗം ജന്മനാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാനപതി ഇന്ന് കുവൈത്ത് സെൻട്രൽ മോർച്ചറി സന്ദർശിക്കുകയും തുടർനടപടികൾ വിലയിരുത്തുകയും ചെയ്തു. കുവൈത്ത് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുൽറഹീം അൽ ആവാദിയുമായി സ്ഥാനപതി കൂടിക്കാഴ്ച നടത്തി. ദുരന്തം റിപ്പോർട്ട് ചെയ്ത സമയം മുതൽ മൃതദേഹം തിരിച്ചറിയുന്നതിനും നിയമനടപടികൾ ലഘൂകരിക്കുന്നതിനും കുവൈത്ത് അധികൃതർ നൽകുന്ന പിന്തുണയ്ക്ക് സ്ഥാനപതി നന്ദി അറിയിച്ചു. ശുഐബയിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന്  നാശനഷ്ടങ്ങൾ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയ വ...

ആ വിളി കേട്ടിരുന്നെങ്കിൽ...! റിസർവോയറിൽ സന്തോഷയാത്ര ദുരന്തത്തിൽ അവസാനിച്ചു,!

Image
 തെന്മല: അധികൃതരുടെ കർശനമായ മുന്നറിയിപ്പുകൾ അവഗണിച്ച് തെന്മല പരപ്പാർ ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ തവമണി (34) ആണ് ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. 30 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ഇയാൾ തെന്മലയിലെത്തിയത്. റിസർവോയറിന് സമീപമുള്ള കുളക്കുന്ന് എന്ന ഭാഗത്തുവെച്ചായിരുന്നു അപകടം. നൂറടിയിലധികം ആഴമുള്ള ഈ പ്രദേശം അതീവ അപകടമേഖലയാണെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ജീവനക്കാർ വിനോദസഞ്ചാരികൾക്ക് നേരത്തെ താക്കീത് നൽകിയിരുന്നു. സംഘത്തെ ഇവിടെ നിന്നും പലതവണ സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അവിടെനിന്നും മാറിയ ഉടനെ തവമണിയും കൂടെയുണ്ടായിരുന്ന മറ്റൊരാളും വെള്ളത്തിലേക്ക് ചാടുകയായിരുന്നു. രക്ഷാപ്രവർത്തനം ഇവർ വെള്ളത്തിൽ വീണത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡാമിലെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി തടാകത്തിലേക്ക് ചാടി. തവമണിക്കൊപ്പമുണ്ടായിരുന്ന ആളെ സാഹസികമായി രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ആഴമേറിയ ഭാഗത്തേക്ക് താഴ്ന്നുപോയ തവമണിയെ കണ്ടെത്താൻ വൈകി. പിന്നീട് നാട്ടുകാരുടെയും അധികൃതരുടെയ...

നായയ്ക്ക് സ്വർണ്ണമാല; സ്നേഹത്തിന് വിലയിടാനാവില്ല

Image
  മുംബൈ: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന് അതിർവരമ്പുകളില്ലെന്ന് തെളിയിക്കുന്ന വാർത്തയാണിപ്പോൾ മുംബൈയിൽ നിന്നും പുറത്തുവരുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്ക് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാല സമ്മാനിച്ച് ഒരു യുവതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 'സിംബ' എന്ന് പേരുള്ള നായയ്ക്കാണ് ഈ അമൂല്യമായ സമ്മാനം ലഭിച്ചത്. ​  സിംബയോടുള്ള സ്നേഹസൂചകമായി ഏകദേശം 35 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയാണ് യുവതി വാങ്ങി നൽകിയത്. ഇതിനായി ഒരു പ്രാദേശിക ജ്വല്ലറിയിൽ നേരിട്ടെത്തി നായയ്ക്ക് ഏറ്റവും അനുയോജ്യമായ ഡിസൈൻ അവർ സ്വയം തിരഞ്ഞെടുത്തു. നിലവിലെ വിപണി വിലയനുസരിച്ച് ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ മാലയുടെ മൂല്യം. തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരന് ഏറ്റവും മികച്ചത് തന്നെ നൽകണമെന്ന ആഗ്രഹമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് യുവതി പറയുന്നു. ​ജ്വല്ലറിയിൽ വെച്ച് അതീവ സ്നേഹത്തോടെ യുവതി സിംബയുടെ കഴുത്തിൽ മാല അണിയിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. മാല അണിഞ്ഞതോടെ അതിസുന്ദരനായ സിംബയും ചുറ്റുമുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി. മൃഗങ്ങളോടുള്ള ഈ നിസ്വാർത്ഥമായ സ്നേഹം കണ്ടുനിൽക്കുന്നവരുടെ ...

16 കിലോ ഭാരം വരേണ്ട സിലിണ്ടറിൽ 22 കിലോ വെള്ളം! അടുക്കളയിലും ചതി; ഗ്യാസിന് പകരം സിലിണ്ടറിൽ ചളിവെള്ളം

Image
   കൊച്ചി: അടുക്കളയിൽ സിലിണ്ടർ മാറ്റുന്നതിനിടെ വീട്ടമ്മയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വഞ്ചന. സിലിണ്ടർ തുറന്നപ്പോൾ പാചകവാതകത്തിന് പകരം പുറത്തേക്ക് വന്നത് കലക്കവെള്ളവും ചളിയും. സിലണ്ടറിനുള്ളിൽ ഗ്യാസിന് പകരം വെള്ളം നിറച്ച് തൂക്കം കൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾ സജീവമാണെന്ന പരാതി ശരിവെക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിച്ച സിലിണ്ടറിലാണ് ഈ വലിയ ക്രമക്കേട് കണ്ടെത്തിയത്. സിലിണ്ടർ അടുപ്പിൽ ഘടിപ്പിച്ചിട്ടും കത്താത്തതിനെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സീൽ പൊട്ടിച്ച് റെഗുലേറ്റർ ഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ വാതകത്തിന് പകരം ചളിവെള്ളം പുറത്തേക്ക് വരികയായിരുന്നു. സാധാരണയായി ഒരു സിലിണ്ടറിന് ഉണ്ടായിരിക്കേണ്ട ഭാരത്തിലും വലിയ വ്യത്യാസമാണ് ഇതിൽ കണ്ടെത്തിയത്. ഏകദേശം 16 കിലോയോളം (കാലി സിലിണ്ടറിൻ്റെ ഭാരം ഉൾപ്പെടെ) ഭാരം വരേണ്ട സ്ഥാനത്ത്, തൂക്കി നോക്കിയപ്പോൾ 22 കിലോയിലധികം ഭാരമുണ്ടായിരുന്നു. സംശയം തോന്നി സിലിണ്ടർ ചെരിച്ചുപിടിച്ചപ്പോൾ വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി. ഗ്യാസിന് പകരം വെള്ളം നിറച്ച് തൂക്കം കൃത്രിമമായി വർദ്ധിപ്പ...

ഗ്യാസ് നൽകിയാൽ മൂന്നാർ ട്രിപ്പ് സമ്മാനം; സിലിണ്ടർ ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ ഉടമയുടെ 'ബമ്പർ' ഓഫർ

Image
  ആലുവ: സംസ്ഥാനത്തെ പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ, വേറിട്ടൊരു വാഗ്ദാനവുമായി ആലുവയിലെ സാഗർ ഹോട്ടൽ ഉടമ ഷരീഫ. ഹോട്ടലിലേക്ക് ആവശ്യമായ വാണിജ്യ സിലിണ്ടറുകൾ (Commercial Cylinders) എത്തിച്ചു നൽകുന്നവർക്ക് കുടുംബസമേതം മൂന്നാറിലേക്ക് ഒരു ദിവസത്തെ ഉല്ലാസയാത്രയും റിസോർട്ട് താമസവുമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ഹോട്ടലിലെ പാചകം പൂർണ്ണമായും വിറകടുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ ഇവിടെയും പ്രതിസന്ധികൾ ഒഴിയുന്നില്ല. കിലോയ്ക്ക് 4 രൂപയായിരുന്ന വിറകിന് ഇപ്പോൾ 15 മുതൽ 20 രൂപ വരെയായി വില ഉയർന്നു. കൂടാതെ, പുക പുറത്തേക്ക് പോകാൻ കൃത്യമായ സൗകര്യമില്ലാത്ത അടുക്കളകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെയും ജോലിയെയും സാരമായി ബാധിക്കുന്നുണ്ട്. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ കുറച്ചുദിവസം അടച്ചിടേണ്ടി വന്നിരുന്നു. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലായതിനാൽ, യാത്രക്കാർക്ക് ഭക്ഷണത്തിനും ടോയ്‌ലറ്റ് സൗകര്യങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നിലവിൽ ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നത്. ലാഭത്തേക്കാളുപരി, പ്ര...

ഒരു 'സോറി'യിൽ തീരേണ്ട തർക്കം; അസഹിഷ്ണുതയുടെ ഇര; 19-കാരന്റെ നെഞ്ചിലേക്ക് ആഴ്ന്നത് ഒരു നാടിന്റെയാകെ സമാധാനം

Image
  കൊല്ലം: ആഘോഷത്തിമിർപ്പിനിടയിൽ വിറങ്ങലിച്ചുപോയ ഒരു നാട്. മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരൻ തേജസ്സ് കൊല്ലപ്പെട്ട വാർത്ത കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്. ഒരു ചെറിയ തർക്കം കത്തിക്കുത്തിൽ അവസാനിച്ചപ്പോൾ ഇല്ലാതായത് ഒരു കുടുംബം വർഷങ്ങളായി നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ്. ഘോഷയാത്രയുടെ മുൻപിൽ ആവേശത്തോടെ നീങ്ങിയവർക്കിടയിൽ സംഘാടകനായി നിന്ന തേജസ്സിന് അബദ്ധത്തിൽ ഒരാളുടെ ചവിട്ടേറ്റു. "എന്തിനാണ് ചവിട്ടിയത്?" എന്ന തേജസ്സിന്റെ ചോദ്യം ഒരുപക്ഷേ ഒരു 'സോറി'യിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, പുറത്തുനിന്നെത്തിയ സംഘത്തിലെ ഒരാൾ കരുതിക്കൂട്ടിയെന്നോണം കൈയ്യിൽ സൂക്ഷിച്ചിരുന്ന മാരകായുധമെടുത്ത് ആ യുവാവിന്റെ നെഞ്ചിലേക്ക് ആഴ്ത്തുകയായിരുന്നു. നാടിന്റെ പ്രിയപ്പെട്ടവനായിരുന്ന തേജസ്സ് നിമിഷങ്ങൾക്കകം അവിടെ പിടഞ്ഞുവീണു. തേജസ്സിന് കൈക്കുഞ്ഞായിരിക്കുമ്പോഴേ അച്ഛനെ നഷ്ടപ്പെട്ടതാണ്. പിന്നീട് അമ്മ സൗമ്യ ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. മക്കളെ ഒരു നിലയിലെത്തിക്കാൻ അവർ സഹിച്ച യാതനകൾക്കൊടുവിലാണ് ഏതാനും വർഷം മുമ്പ് സിവിൽ സപ്ലൈസിൽ ജോലി ലഭിച്ചത്. തന്റെ കഷ്ട...

നീന്തലറിയാമായിരുന്നിട്ടും കാലനായി കുളത്തിലെ ചെളി

Image
  കോഴിക്കോട്: കണ്മുന്നിൽ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ആ പിതാവ് കൈനീട്ടിയെങ്കിലും വിധി തട്ടിയെടുത്തു. എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച പന്ത്രണ്ടുകാരൻ ശ്രീനന്ദന്റെ വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകനും പുതിയാപ്പ ഗവ. ഫിഷറീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് ശ്രീനന്ദൻ. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പുത്തൂർ ക്ഷേത്രക്കുളത്തിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അവധി ദിനമായതിനാൽ അച്ഛൻ മനോജിനും സഹോദരി പാർവ്വതിക്കുമൊപ്പം കുളിക്കാനെത്തിയതായിരുന്നു ശ്രീനന്ദൻ. സഹോദരിയെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു മനോജ്. ഈ സമയത്ത് കുളത്തിന്റെ മറ്റൊരു വശത്ത് കുളിക്കുകയായിരുന്ന ശ്രീനന്ദൻ പെട്ടെന്ന് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന മകൻ അപ്രതീക്ഷിതമായി താഴുന്നത് കണ്ട് മനോജ് ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചെളിയിൽ പൂണ്ടുപോയ കുട്ടിയെ വേഗത്തിൽ ഉയർത്താനായില്ല. തുടർന്ന് നാട്ടുകാർ ഓടിക്കൂടി മിനിറ്റുകൾക്കകം കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവ...

തറയിൽ ആലിക്കുട്ടി നിര്യാതനായി

Image
  തിരുവമ്പാടി: തറയിൽ ആലിക്കുട്ടി (64 ) നിര്യാതനായി. ഭാര്യ: പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻ മക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈൽ. മരുമക്കൾ: നിഷില കൂമ്പാറ, സഫ തിരുവമ്പാടി, ഹബീബ നസ്രിൻ നടമ്മൽപൊയിൽ. മയ്യിത്ത് നിസ്ക്കാരം നാളെ ( 30-03-2026) തിങ്കൾ രാവിലെ 10.30 ന് മാർക്കറ്റ് പള്ളിയിലും 10.45 ന് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിലും.

പി.എസ്.സി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷ: ഹെന്ന ഹാഷിമിന് സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക്

Image
​ കക്കയം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടി ഹെന്ന ഹാഷിം നാടിന് അഭിമാനമായി. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് സർക്കാർ സർവീസിലെ ഉന്നത തസ്തികയിലേക്കുള്ള ഈ നേട്ടം ശ്രദ്ധേയമാണ്. ​   നിലവിൽ കക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ ഫോറസ്റ്റ് ഗാർഡായി സേവനമനുഷ്ഠിച്ചു വരികയാണ് ഹെന്ന. ജോലി ചെയ്യുന്ന അതേ വകുപ്പിൽ തന്നെ ഉന്നത പദവിയിലേക്ക് ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ​കൂടരഞ്ഞി സ്വദേശിനിയായ ഹെന്ന ഹാഷിം, ഈന്തുങ്കൽ സ്വദേശികളായ ഷാഹുൽ ഹമീദ് – സുഹറ ദമ്പതികളുടെ മകൻ അൻവർ മസൂദിന്റെ ഭാര്യയാണ്. ഔദ്യോഗിക തിരക്കുകൾക്കിടയിലും പഠനത്തിനായി സമയം കണ്ടെത്തിയാണ് ഹെന്ന ഈ ഉന്നത വിജയം കരസ്ഥമാക്കിയത്. ​ഹെന്നയുടെ ഈ നേട്ടത്തിൽ കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ സഹപ്രവർത്തകരും കൂടരഞ്ഞി നിവാസികളും അഭിനന്ദനങ്ങൾ അറിയിച്ചു. വനം വകുപ്പിലെ സേവന പാരമ്പര്യവും പ്രായോഗിക അറിവും റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എന്ന നിലയിലുള്ള തന്റെ പുതിയ ഉത്തരവാദിത്തങ്ങളിൽ ഏറെ സഹായകരമാകുമെന്ന് ഹെന്ന പറഞ്ഞു.

താമരശ്ശേരിയിൽ ബസ്സും കാറും കൂട്ടിയിടിച്ചു: തലയാട് സ്വദേശി ഉൾപെടെ 7 ഏഴ് യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റു

Image
  ​ താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് യാത്രക്കാർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ വാതിൽ തുറന്ന് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ​ഇന്ന് .വൈകുന്നേരം 5.50-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. താമരശ്ശേരിയിൽ നിന്നും അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ബസ്സിന്റെ വശത്താണ് ഇടിച്ചത്. ​ അപകടത്തിന്റെ തീവ്രത ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ പിൻഭാഗത്തെ ടയറും കാറിന്റെ മുൻഭാഗത്തെ ടയറും ഒരേസമയം പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം നഷ്ടമായി ബസ്സ് വെട്ടിത്തിരിയുകയും പിൻവശത്തെ വാതിൽ താനേ തുറന്നുപോവുകയുമായിരുന്നു. ഈ സമയം വാതിലിന് സമീപം നിന്നിരുന്നവരും പിൻസീറ്റിലിരുന്നവരുമായ ഏഴ് യാത്രക്കാരാണ് റോഡിലേക്ക് തെറിച്ചുവീണത്. ​ പരിക്കേറ്റവർ: ​പത്മിനി (67), തലയാട് സ്വദേശി ​ആൽഫിൻ (15), മാനന്തവാടി ​ജിനീഷ് (45), മാനന്തവാടി ​ഷെമീം (17), പേരാമ്പ്ര ​സലീന (38), മുക്കം ​സിനാൻ (14), മുക്കം ​ആയിശ (11), മുക്കം ​അപകടം...

തെരഞ്ഞെടുപ്പ് പ്രചരാണാർത്ഥം രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച പേരാമ്പ്രയിൽ

Image
  പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തെഹിലിയയുടെ പ്രചരാണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച പേരാമ്പ്രയിൽ എത്തുന്നതായി യു ഡി എഫ് നേതാക്കൾ അറിയിച്ചു. ഉച്ചക്ക് 12 മണിക്ക് കല്ലാച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൻ ഇറങ്ങുന്ന രാഹുൽ ഗാന്ധി യു ഡി എഫിന്റെ പ്രചരണ ബസായ ഇന്ദിര ഗാരണ്ടി ബസിൽ റോഡ് മാർഗമാണ് പേരാമ്പ്രയിൽഎത്തുക. ഉച്ചക്ക് 1 മണിക്ക് പേരാമ്പ്രയിൽ എത്തുന്ന രാഹുൽ ഗാന്ധി ചെമ്പ്ര റോഡിൽ മാർക്കറ്റ് ഫഡ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചേനായി റോഡിലും തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ ഇ എം എസ് ജംഗഷൻ വരെയും മായി പാർക്ക് ചെയ്യണമെന്നും വടകര ഭാഗത്ത് നിന്നും കൂരാച്ചുണ്ട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കാതെ പ്രവേശിക്കാതെ പാർക്ക് ചെയ്യണമെന്നും തെരഞ്ഞെടുപ്പ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ കെ. ബാലനാരായണൻ, കൺവീനർ ആർ.കെ മുനീർ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, എസ്.പി കുഞ്ഞമ്മദ്, കെ.കെ വിനോദൻ, കല്ലൂർ മുഹമ്മദലി, രാജൻ മരുതേരി, കെ. മധു കൃഷ്ണൻ, ഇ അശോകൻ ...

നിര്യാതനായി

Image
കൂരാച്ചുണ്ട്:   സണ്ണി മുട്ടത്തുകുന്നേൽ നിര്യാതനായി  വളരെ കാലം എരപ്പാംതോട് ആയിരുന്നു താമസം. മൃതസംസ്ക്കാരം പിന്നീട്......

വിവാഹം കഴിഞ്ഞ് ഒരാഴ്ച; മാതാപിതാക്കളെ കാണാനുള്ള യാത്രയ്ക്കിടയിൽ നവവധുവിന് ദാരുണാന്ത്യം

Image
റിയാദ്: മംഗല്യപ്പട്ടുടുത്ത് പുത്തൻ ജീവിതത്തിലേക്ക് കാൽവെച്ച് ഒരാഴ്ച തികയും മുൻപേ, പ്രവാസലോകത്തുനിന്നും നോവായി മാറുകയാണ് വയനാട് സ്വദേശിനി ഹിദ നൗറിൻ. സൗദി അറേബ്യയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിൻ (23) മരണപ്പെട്ടു. കഴിഞ്ഞ ആഴ്ചയായിരുന്നു ഹിദയുടെയും മലപ്പുറം സ്വദേശി യാസീൻ്റെയും വിവാഹം നടന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം സൗദിയിലെത്തിയ ഹിദ, അവിടെ ജോലി ചെയ്യുന്ന തൻ്റെ മാതാപിതാക്കളെ സന്ദർശിക്കാനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മകളെയും മരുമകനെയും സ്വീകരിക്കാൻ കാത്തിരുന്ന മാതാപിതാക്കളുടെ അടുത്തേക്ക് എത്തുന്നതിന് തൊട്ടുമുൻപ് മരണം ഹിദയെ തട്ടിയെടുക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഹിദ മരണത്തിന് കീഴടങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് യാസീൻ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കണ്ണീരിലായ വൈത്തിരി ഗ്രാമം ഈ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഒരാഴ്ച മുൻപ് വിവാഹ ആഘോഷങ്ങൾ നടന്ന വീട്ടിൽ ഇപ്പോൾ തോരാത്ത കണ്ണീർ മാത്രം. സൗദിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് പ്രവാസി...

കല്ലാനോടിൻ്റെ കുടിയേറ്റ ചരിത്രത്തിലെ ഒരു കണ്ണികൂടി അറ്റു; റിട്ട അധ്യാപകനായ വി.സി. ജോസഫ് വിടവാങ്ങി

Image
  കല്ലാനോട്:  ആദ്യകാല കുടിയേറ്റക്കാരനും, അധ്യാപകനുമായിരുന്ന വെട്ടിക്കൽ വി.സി ജോസഫ് (86) നിര്യാതനായി .ഭാര്യ: റോസമ്മ (കല്ലാനോട് കിഴക്കുംപുറം കുടുംബാംഗമാണ്) മക്കൾ: മീന (കുണ്ടുതോട് ). മില്ലി (കരിയാത്തുംപാറ) സിസ്റ്റർ: ആൻസ് ജോസ് .(എസ് .എച്ച് കോൺവെൻ്റ് കുളത്തുവയൽ) ,ദീപ്തി (വയനാട്).സനൽ (കല്ലാനോട് ) മരുമക്കൾ: തോമസ്, അലക്സ്, ജിജു ,ജിസ് മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (29/03/2026) 4 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ചു കല്ലാനോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

പേരാമ്പ്രയിൽ രേഖകളില്ലാതെ കടത്തിയ 2.70 ലക്ഷം പിടികൂടി

Image
 പേരാമ്പ്ര: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കർശന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ പിടികൂടി. പേരാമ്പ്ര ലാസ്റ്റ് കല്ലോട് വെച്ച് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡായ സ്റ്റാറ്റിക് സർവയലൻസ് ടീമാണ് തുക പിടിച്ചെടുത്തത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തുക കൈവശം വെക്കുന്നതിനോ കൈമാറുന്നതിനോ ആവശ്യമായ കൃത്യമായ രേഖകൾ ഹാജരാക്കാൻ യാത്രികർക്ക് സാധിക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ പണം കണ്ടുകെട്ടുകയായിരുന്നു. പിടിച്ചെടുത്ത തുക കളക്ടറേറ്റിലെ എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർക്ക് കൈമാറി. സെക്ട്രൽ മജിസ്‌ട്രേറ്റ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവിൽ പോലീസ് ഓഫീസർ സുഭാഷ് കെ.സി., വിഷ്ണു, രാഹുൽ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു .

നിര്യാതയായി

Image
കോടഞ്ചേരി:  കണ്ണോത്ത് പുതിയേടത്ത് മാത്യുവിൻ്റെ ഭാര്യ എൽസി മാത്യു (74) നിര്യാതയായി.  ചക്കിട്ടപാറ മണിക്കൊമ്പേൽ കുടുംബാംഗമാണ്. മക്കൾ: മനോജ്മാത്യു (ലൈസിയം മോണ്ടിസോറി സ്കൂൾ കൽപ്പറ്റ), ടിറ്റോ മാത്യു (എക്സ് സർവ്വീസ് മെൻ), ബാസ്റ്റിൻ മാത്യു (സൗദി). മരുമക്കൾ:ലിജോ മനോജ് പന്നിക്കട്ടേൽ (ചിപ്പിലിത്തോട്), ജോസ്ലിൻ ടിറ്റോ നെച്ചിക്കാട്ട് (വിലങ്ങാട്), പ്രിൻസി ബാസ്റ്റിൻ കാപ്പിൽ (കൂരാച്ചുണ്ട്). മൃതസംസ്കാരം പിന്നീട്....

കണ്ണീരോടെയൊരമ്മ, വാത്സല്യത്തോടെ ചേർത്തുപിടിച്ച് 'ഇക്ക'; സാൻവിവോ ക്ലിനിക്കിൽ സഹായമെത്തി, വാക്ക് പാലിച്ച് യൂസഫലി

Image
  കൊട്ടിയം: പ്രതീക്ഷകൾ അസ്തമിച്ച്, വിധിക്ക് മുന്നിൽ പകച്ചുനിന്ന ഒരു അമ്മയ്ക്കും കുഞ്ഞിനും ഇനി ആശ്വാസത്തിന്റെ നാളുകൾ. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നടന്ന ചടങ്ങിൽ വെച്ച് പ്രവാസി വ്യവസായ പ്രമുഖൻ എം.എ. യൂസഫലിയെ നേരിൽ കണ്ട ആ അമ്മയുടെ സങ്കടത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹാരമായി. തളർന്നുപോയ തന്റെ പൊന്നോമനയെ മാറോട് ചേർത്തുപിടിച്ച്, കണ്ണീരോടെ സഹായമഭ്യർത്ഥിച്ചെത്തിയ ആ അമ്മയ്ക്ക് ചികിത്സാസഹായം കൈമാറി യൂസഫലി തന്റെ വാക്ക് പാലിച്ചു. ​ അപ്രതീക്ഷിതമായ കണ്ടുമുട്ടൽ കഴിഞ്ഞ ദിവസം കൊട്ടിയത്ത് നടന്ന പൊതുപരിപാടിക്കിടെയാണ് നാടിനെയാകെ വികാരാധീനരാക്കിയ ആ കാഴ്ച അരങ്ങേറിയത്. കഠിനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് ജനക്കൂട്ടത്തിനിടയിലൂടെ ആ അമ്മ യൂസഫലിക്ക് മുന്നിലെത്തുകയായിരുന്നു. തളർന്നുപോയ മകളെ ചേർത്തുപിടിച്ച് വിങ്ങിക്കരഞ്ഞ ആ അമ്മയുടെ സങ്കടം കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിച്ചു. ​ കരുതലോടെ 'ഇക്ക' സങ്കടം കണ്ട് അരികിലെത്തിയ യൂസഫലി, ഒരു പിതാവിന്റെ വാത്സല്യത്തോടെ ആ കുഞ്ഞിനെ ചേർത്തുപിടിക്കുകയും അമ്മയെ ആശ്വസിപ്പിക്കുകയും ചെയ്തു. "ഒന്നും പേടിക്കണ്ട, നമ്മൾ കൂടെയുണ്ട...

വിടപറഞ്ഞത് ആ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി; ഫോൺ വിളിക്ക് പിന്നാലെ തൻസീല പുഴയിലേക്ക്

Image
  ആലുവ: നിമിഷനേരത്തെ വൈകാരികതയിൽ പൊലിഞ്ഞത് ഒരു മൂന്ന് വയസ്സുകാരിയുടെ അമ്മയുടെ തണൽ. കുടുംബ പ്രശ്നങ്ങളെ ത്തുടർന്ന് ആലുവ മണപ്പുറം നടപ്പാതയിൽ നിന്നും പെരിയാറിലേക്ക് ചാടിയ യുവതി ദാരുണമായി മരണപ്പെട്ടു. കരുമാല്ലൂർ വലിയപറമ്പിൽ ആഷിക്കിന്റെ ഭാര്യ തൻസീല (27) ആണ് ശനിയാഴ്ച രാവിലെ പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മണപ്പുറത്തെ നടപ്പാതയിലെത്തിയ തൻസീല അവിടെ വെച്ച് ഭർത്താവിനെ ഫോണിൽ വിളിച്ചതായും പ്രകോപിതയായി സംസാരിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു. സംഭാഷണത്തിന് തൊട്ടുപിന്നാലെ ആർക്കും തടയാനാകും മുൻപേ യുവതി പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ ആലുവ ഫയർഫോഴ്‌സും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ, ഏകദേശം 20 മിനിറ്റിനുശേഷം പാലത്തിൽ നിന്നും 40 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച തൻസീലയ്ക്ക് മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. കുടുംബത്തിലെ തർക്കങ്ങളും മാനസിക പ്രയാസങ്ങളുമാണ് ഇത്തരമൊരു കടുത്ത ത...

പൂഴിത്തോടിൽ 'കൂട്ടായ്മയുടെ' പൂത്തിരി; വോട്ടുകാലത്ത് വിസ്മയമായി 'ഒരു കൂട്ടം യുവാക്കൾ

Image
  ചക്കിട്ടപാറ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് നാട് കടക്കുമ്പോൾ പതിവ് രാഷ്ട്രീയ പോരാട്ടങ്ങൾക്കപ്പുറം പൂഴിത്തോടിലെ ചർച്ചാവിഷയം യുവാക്കളുടെ വേറിട്ട പ്രചാരണ ശൈലിയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ബോർഡുകൾക്കും ബാനറുകൾക്കുമൊപ്പം   ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത് ‘ഒരു കൂട്ടം യുവാക്കൾ’ എന്ന പേരിൽ ഉയർന്നിട്ടുള്ള ബോർഡുകളാണ്. സാധാരണയായി രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളുടെയോ കമ്മിറ്റികളുടെയോ പേരിൽ ബോർഡുകൾ ഉയരാറുള്ള സ്ഥാനത്താണ് ഇത്തവണ ഒരു മാറ്റം പ്രകടമാകുന്നത്. പാർട്ടി ഭാരവാഹിത്വങ്ങൾക്കോ ഔദ്യോഗിക പദവികൾക്കോ അപ്പുറം, തങ്ങളുടെ ഒത്തൊരുമ പ്രകടിപ്പിക്കാൻ ഗ്രാമത്തിലെ യുവാക്കൾ ഈ പൊതുശൈലി സ്വീകരിച്ചിരിക്കുകയാണ്. സങ്കുചിതമായ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം നാടിന്റെ വികാരം ഒന്നാണെന്ന് പ്രഖ്യാപിക്കാനാണ് ഈ ‘യുവജന ലേബൽ’ സഹായിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ബോർഡ് എന്നതിലുപരി, നാട്ടിലെ യുവാക്കളുടെ ആവേശം ഒന്നടങ്കം ഈ വാചകത്തിലൂടെ പ്രതിഫലിക്കുന്നു എന്നത് വായനക്കാരിലും വോട്ടർമാർക്കിടയിലും ഒരുപോലെ കൗതുകമുണർത്തുന്നു. ഗ്രാമത്തിലെ ചായക്കടകളിലും കവലകളിലും ഇപ്പോൾ ഈ മാറ്റത്തെക്കുറിച്ചാണ...

മഴക്കാലപൂർവ്വം: പകർച്ചവ്യാധികൾക്കെതിരെ കരുതൽ; ചെമ്പനോട സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം

Image
  ചക്കിട്ടപാറ: വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി ഭീഷണികൾക്കെതിരെ ജാഗ്രത പാലിക്കുന്നതിൻ്റെ ഭാഗമായി ചെമ്പനോട അങ്ങാടിയിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചെമ്പനോട സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'മഴക്കാലപൂർവ്വ ശുചീകരണയജ്ഞം'   ശ്രദ്ധേയമായി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെംബർ ജിനീഷ് കല്ലുംപുറത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ (JHI) ശ്യാം, സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി ഷിജോ കുംബ്ലാനി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മഴക്കാലത്തിന് മുന്നോടിയായി അങ്ങാടിയിലെ ഓടകൾ വൃത്തിയാക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പകർച്ചവ്യാധികൾ പടരാതിരിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു ശുചീകരണം. അങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും യജ്ഞത്തിൽ സജീവമായി പങ്കുചേർന്നു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ രോഗാണുക്കളുടെ വ്യാപനം തടയാൻ സാധിക്കൂ എന്നും വരും ദിവസങ്ങളിലും വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും വാർഡ് മെംബർ ജിനീഷ...

യുവശക്തിയുമായി യുഡിവൈഎഫ്; കൂരാച്ചുണ്ടിൽ മാറ്റത്തിന്റെ കാൽവെപ്പായി 'വാക്ക് ഫോർ സൂരജ്' ക്യാമ്പയിൻ

Image
  കൂരാച്ചുണ്ട്: യു.ഡി.വൈ.എഫ്. കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വാക്ക് ഫോർ സൂരജ്' തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ രണ്ടാം ദിവസത്തെ പര്യടനം ആവേശകരമായി തുടരുന്നു. മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വിജയത്തിനായി യുവജനതയെ അണിനിരത്തിക്കൊണ്ട് നടത്തുന്ന ക്യാമ്പയിന്റെ രണ്ടാം ഘട്ടം കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്നാം വാർഡ് ഓഞ്ഞിലിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ക്യാമ്പയിന്റെ രണ്ടാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. വികസനത്തുടർച്ചയ്ക്കും നാടിന്റെ പുരോഗതിക്കും യുവജനതയുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു. യു.ഡി.വൈ.എഫ്. പഞ്ചായത്ത് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ സമാനമായ രീതിയിൽ ഭവന സന്ദർശനങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, പ്രമുഖ നേതാക്കളായ ഇഖ്ബാൽ തോട്ടത്താംമൂല, മനു ചേലാപറമ്പത്ത്, അഭിനവ് ബാവോസ്, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ജിമ്മി വട...

പുകയുയരുന്നത് കണ്ട് വ്യാപാരികൾ ഓടിക്കൂടി; പേരാമ്പ്രയിൽ തീയണച്ചത് മിനിറ്റുകൾക്കുള്ളിൽ

Image
  പേരാമ്പ്ര: ശനിയാഴ്ച വൈകുന്നേരം പേരാമ്പ്ര മാർക്കറ്റിന് സമീപമുള്ള കെട്ടിടത്തിന് പുറകുവശത്ത് തീപിടുത്തം ഉണ്ടായെങ്കിലും അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. വൈകുന്നേരം 4.30-ഓടെയാണ് സംഭവം നടന്നത്. മുമ്പ് ബീവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പുറകുവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികൾ ഉടൻ തന്നെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ യൂണിറ്റ് തീയണച്ചതോടെ പരിഭ്രാന്തി ഒഴിവായി. പ്രാഥമിക നിഗമനമനുസരിച്ച് വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു. കെട്ടിടത്തിന്റെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് മെയിൻ സ്വിച്ചിൽ നിന്നാണ് ആദ്യം തീപ്പൊരി ഉണ്ടായത്. ഇവിടെ നിന്നും സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളിലേക്ക് തീ പടരുകയായിരുന്നു. സമയോചിതമായി തീയണക്കാൻ സാധിച്ചതിനാൽ കെട്ടിടത്തിന്റെ ഉൾഭാഗത്തേക്കോ സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കോ തീ പടർന്നില്ല. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവ...

ഭാര്യയുടെയും ബന്ധുക്കളുടെയും ഉപദ്രവം, സഹിക്കവയ്യാതെ മനംനൊന്ത് യുവാവ് എലിവിഷം കഴിച്ച് ജീവനൊടുക്കി

Image
 പൂനെ: ഭാര്യയുടെയും ബന്ധുക്കളുടെയും നിരന്തരമായ മാനസിക പീഡനത്തിൽ മനംനൊന്ത് 24 വയസ്സുകാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി. നാസിക് മാലേഗാവ് സ്വദേശിയും നിലവിൽ പൂനെ ജംഭുൽവാടിയിൽ താമസക്കാരനുമായ മുഹമ്മദ് സാദ് ആസിഫ് സയ്യാദ് ആണ് മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താൻ നേരിട്ട ക്രൂരതകൾ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷമായിരുന്നു സാദ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സാദിന്റെ ഭാര്യ നിഷ ഖാൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു. ദീർഘനാളായി സാദും ഭാര്യയും തമ്മിൽ നിലനിന്നിരുന്ന കുടുംബപരമായ തർക്കങ്ങളാണ് ദാരുണമായ അന്ത്യത്തിൽ കലാശിച്ചത്. നിഷയും ഇവരുടെ ബന്ധുക്കളും ചേർന്ന് സാദിനെ നിരന്തരമായി മാനസികമായി ഉപദ്രവിച്ചിരുന്നതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിറപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീഡിയോ സന്ദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിക്കുന്നതിന് മുൻപായി സാദ് തന്റെ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തത്. താൻ അനുഭവിക്കുന്ന ദുരിതങ്ങൾ അക്കമിട്ടു നിരത്തിയ സാദ്, തന്നെ മരണത്തിലേക്ക് തള്ളിവിട്ട ഏഴ് പേരുടെ പേരുകളും വീഡിയോയിൽ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. ...

കാളങ്ങാലിയിൽ ആളിപ്പടർന്ന് തീ; കാളങ്ങാലിയെ കാത്തത്ത് നാടിന്റെ ഒരുമ; ഉണർന്നു പ്രവർത്തിച്ച് നാട്ടുകാരും അഗ്നിശമന സേനയും.

Image
  കൂരാച്ചുണ്ട്: കാളങ്ങാലി മേഖലയിൽ കൃഷിയിടത്തിലുണ്ടായ ആളിപ്പടർന്ന തീപിടിത്തം നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സംയുക്തമായ ഇടപെടലിനെത്തുടർന്ന് അണച്ചു. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്തെ കർഷകനായ നാക്കുഴിക്കാട്ട് ജെയിംസിന്റെ കൃഷിയിടത്തിൽ തീപിടിത്തമുണ്ടായത്. പെട്ടെന്നുണ്ടായ തീ സമീപത്തെ പറമ്പുകളിലേക്ക് വ്യാപിക്കാൻ തുടങ്ങിയത് പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. ശക്തമായ കാറ്റും വേനൽചൂടിൽ ഉണങ്ങിക്കിടന്ന പുല്ലും തീ അതിവേഗം പടരാൻ കാരണമായി. എന്നാൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ സംഘടിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. എങ്കിലും സമീപവാസിയായ ഏരിമറ്റത്തിൽ ജോസിന്റെ റബ്ബർ തോട്ടത്തിന് തീപിടിത്തത്തിൽ നേരിയ നാശം സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞതിനെത്തുടർന്ന് പേരാമ്പ്രയിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചേർന്ന് പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാട്ടുകാരായ മനോജ് കരിമാന്തടം, ജോണി മലേപ്പറമ്പിൽ, ജോയൽ ഏറത്തേൽ, ജോബി പനയ്ക്കവയൽ, ബെന്നി ഏറത്തേൽ, സുനിൽ ചേന്ദംകുളം, ബേബി ഏറത്തേൽ എന്നിവർ...

കുരിശിന്റെ പാതയിൽ തളരാത്ത പാദങ്ങളുമായി; ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കി; വിശ്വാസത്തിന്റെ കരുത്തിൽ ഒരു മലയോര സംഗമം

Image
  കൂരാച്ചുണ്ട്: വലിയ നോമ്പാചരണത്തിന്റെ ഭാഗമായി നടന്ന ഒമ്പതാമത് കുളത്തുവയൽ തീർഥാടനം വിശ്വാസനിറവിൽ പൂർത്തിയായി. താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകിയ തീർഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്. താമരശേരി മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച പദയാത്ര, കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ സമാപിച്ചു. നാൽപ്പതാം വെള്ളിയാഴ്ചയുടെ പുണ്യവുമായി മലയോര മേഖലയിലെ വിവിധ ഫൊറോനകളിൽ നിന്നും ഇടവകകളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തി. ത്യാഗത്തിൻ്റെ വഴികൾ ദൈവത്തിൻ്റെ വഴികൾ: ഫാ. കുര്യൻ താന്നിക്കൽ സമാപനത്തോടനുബന്ധിച്ച് നടന്ന പീഢാനുഭവ സന്ദേശത്തിൽ താമരശേരി സെൻ്റ് അൽഫോൻസ മൈനർ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കൽ വചനപ്രഘോഷണം നടത്തി. ദൈവത്തിന്റെ വഴികൾ എപ്പോഴും സന്തോഷത്തിന്റേതാകണമെന്നില്ലെന്നും, സഹനങ്ങളിലൂടെയും ത്യാഗത്തിലൂടെയും മാത്രമേ ദൈവഹിതം തിരിച്ചറിയാൻ കഴിയൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "നമ്മുടെ ജീവിതത്തിലെ വേദനകളെ രക്ഷാകരമാക്കി മാറ്റി ക്രിസ്തുവിനൊപ്പം നടക്കേണ്ടവരാണ് നമ്മൾ. യേശുവിന്റേത് കുരിശിന്റെ വഴിയാണെന്ന് നാം തിരിച്ചറിയണം. സ്നേഹത്തെ വിപ്ലവമാക്കി മാറ്റി...

കുരിശിന്റെ പാതയിൽ തളരാത്ത പാദങ്ങളുമായി; ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കി; വിശ്വാസത്തിന്റെ കരുത്തിൽ ഒരു മലയോര സംഗമം

Image
കൂരാച്ചുണ്ട്: വലിയ നോമ്പാചരണത്തിന്റെ ഭാഗമായി നടന്ന ഒമ്പതാമത് കുളത്തുവയൽ തീർഥാടനം വിശ്വാസനിറവിൽ പൂർത്തിയായി. താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകിയ തീർഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്. താമരശേരി മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച പദയാത്ര, കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ സമാപിച്ചു. നാൽപ്പതാം വെള്ളിയാഴ്ചയുടെ പുണ്യവുമായി മലയോര മേഖലയിലെ വിവിധ ഫൊറോനകളിൽ നിന്നും ഇടവകകളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തി. ത്യാഗത്തിൻ്റെ വഴികൾ ദൈവത്തിൻ്റെ വഴികൾ: ഫാ. കുര്യൻ താന്നിക്കൽ സമാപനത്തോടനുബന്ധിച്ച് നടന്ന പീഢാനുഭവ സന്ദേശത്തിൽ താമരശേരി സെൻ്റ് അൽഫോൻസ മൈനർ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കൽ വചനപ്രഘോഷണം നടത്തി. ദൈവത്തിന്റെ വഴികൾ എപ്പോഴും സന്തോഷത്തിന്റേതാകണമെന്നില്ലെന്നും, സഹനങ്ങളിലൂടെയും ത്യാഗത്തിലൂടെയും മാത്രമേ ദൈവഹിതം തിരിച്ചറിയാൻ കഴിയൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "നമ്മുടെ ജീവിതത്തിലെ വേദനകളെ രക്ഷാകരമാക്കി മാറ്റി ക്രിസ്തുവിനൊപ്പം നടക്കേണ്ടവരാണ് നമ്മൾ. യേശുവിന്റേത് കുരിശിന്റെ വഴിയാണെന്ന് നാം തിരിച്ചറിയണം. സ്നേഹത്തെ വിപ്ലവമാക്കി മാറ്റിയ ...

മകളുടെ കാർ തേടിയിറങ്ങിയ പിതാവ് കണ്ടത് തകർന്ന സ്വപ്നങ്ങൾ

Image
  ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മെഡിക്കൽ സമൂഹത്തെ നടുക്കി യുവ ഡോക്ടറുടെ ദുരൂഹമരണം. ഹരിയാന അംബാല സ്വദേശിനിയായ തൻവി (23) ആണ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ തന്റെ മകൾ പഠിച്ചിരുന്ന കോളേജിലെ വിഭാഗം മേധാവിക്ക് (HOD) പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തി. പിതാവിന്റെ തിരച്ചിൽ അവസാനിച്ചത് തകർന്ന കാർ ചില്ലുകൾക്ക് മുന്നിൽ മാർച്ച് 25 രാത്രി 12:30-ഓടെ താൻ വീട്ടിലെത്തുമെന്ന് തൻവി പിതാവ് ലളിത് മോഹന് സന്ദേശം അയച്ചിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ പരിഭ്രാന്തനായ പിതാവ് അംബാലയിൽ നിന്ന് ഡെറാഡൂണിലേക്ക് തിരിക്കുകയായിരുന്നു. യാത്രാമധ്യേ പട്ടേൽ നഗറിലെ പാർക്കിന് സമീപം റോഡരികിൽ തൻവിയുടെ കാർ കണ്ടെത്തുകയായിരുന്നു. ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്ന കാറിന്റെ ചില്ല് തകർത്താണ് അബോധാവസ്ഥയിലായിരുന്ന തൻവിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 'തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'; മാനസിക പീഡനം ആരോപിച്ച്...

അമ്മത്തണൽ കവർന്ന് സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ

Image
 പാലക്കാട്: അമിതവേഗവും അശ്രദ്ധയും വീണ്ടും റോഡിൽ ചോരയൊഴുക്കി. പട്ടാമ്പി-പാലക്കാട് സംസ്ഥാന പാതയിൽ വാണിയംകുളം പാതിപാറയിലുണ്ടായ  അപകടത്തിൽ വാടാനാംകുറുശ്ശി സ്വദേശിനി ദിവ്യ (35) ദാരുണമായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം. കൂടെയുണ്ടായിരുന്ന മകൻ കൈലാസ് (8) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, സ്വന്തം കണ്മുന്നിൽ അമ്മ വിടപറയുന്നത് കണ്ടുനിൽക്കേണ്ടി വന്ന ആ പിഞ്ചുമനസ്സിന്റെ ആഘാതം വിവരണാതീതമാണ്. തൃശൂർ-ഒറ്റപ്പാലം റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിന് കാരണമായത്. അമിതവേഗതയിൽ മറ്റു വാഹനങ്ങളെ വെട്ടിച്ചുകയറി വന്ന ബസ്, ദിവ്യയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദിവ്യയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. റോഡരികിലേക്ക് വീണതിനാലാണ് മകൻ കൈലാസ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ നാട്ടുകാർ രോഷാകുലരായി തെരുവിലിറങ്ങി. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിന് അധികൃതർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാർ ഏറെനേരം റോഡ് ഉപരോധിച്ചു....

കൊടുവള്ളിയിൽ തർക്കം, താമരശ്ശേരിയിൽ കൂട്ടത്തല്ല്; കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സംഘർഷം, 6 പേർ ആശുപത്രിയിൽ

Image
  താമരശ്ശേരി: കൊടുവള്ളിയിലുണ്ടായ വാഹന അപകടത്തെച്ചൊല്ലി കെ.എസ്.ആർ.ടി.സി ജീവനക്കാരും കാർ യാത്രക്കാരും തമ്മിലുണ്ടായ തർക്കം താമരശ്ശേരി ഡിപ്പോയിൽ സംഘർഷത്തിന് വഴിമാറി. സംഭവത്തിൽ അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു സഞ്ചരിച്ച കാറിൽ ബസ് ഇടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കൊടുവള്ളിയിലെ കടുത്ത ഗതാഗതക്കുരുക്കിനിടെ കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് എടുക്കുമ്പോൾ മാജുഷ് മാത്യുവിന്റെ കാറിൽ തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് നിർത്താതെ പോയതോടെ മാജുഷ് മാത്യുവും സംഘവും കാറിൽ ബസിനെ പിന്തുടർന്നു. താമരശ്ശേരിക്ക് സമീപം പരപ്പൻപൊയിലിൽ വെച്ച് ഇവർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന്, പ്രശ്നം താമരശ്ശേരി ഡിപ്പോയിൽ വെച്ച് സംസാരിച്ച് തീർക്കാമെന്ന ധാരണയിൽ ബസ് ഡിപ്പോയിലേക്ക് വിട്ടു. ഡിപ്പോയിലെത്തിയ ശേഷവും ഇരുവിഭാഗവും തമ്മിലുള്ള തർക്കം തുടർന്നു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാജുഷ് മാത്യു ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമാവുകയും ആളുകൾ തടിച്ചുകൂടുകയും ചെയ്തു. ഇതിനിടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ...

ചുറ്റികയല്ല, കൈബോംബ്! 20 വർഷം ആണിയടിക്കാൻ ഉപയോഗിച്ചത് ഗ്രനേഡ്; മുത്തശ്ശി രക്ഷപ്പെട്ടത് അത്ഭുതകരമായി

Image
  ബീജിംഗ്: വിശ്വസിക്കാൻ പ്രയാസമുള്ളതും എന്നാൽ കേൾക്കുന്നവരെ ഞെട്ടിക്കുന്നതുമായ ഒരു വാർത്തയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി താൻ ആണിയടിക്കാനും സാധനങ്ങൾ തല്ലിപ്പൊട്ടിക്കാനും ഉപയോഗിച്ചുകൊണ്ടിരുന്നത് മാരക ശേഷിയുള്ള ഒരു കൈ ഗ്രനേഡ് ആണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് തൊണ്ണൂറുകാരിയായ ഒരു മുത്തശ്ശി. സംഭവം ഇങ്ങനെ: രണ്ട് പതിറ്റാണ്ട് മുമ്പ് തന്റെ കൃഷിയിടത്തിൽ നിന്നാണ് മുത്തശ്ശിക്ക് ഇരുമ്പിന്റെ തലയുള്ള വിചിത്രമായ ഈ വസ്തു ലഭിക്കുന്നത്. മരത്തടിയുള്ള പിടിയും പരന്ന ഇരുമ്പ് തലയുമുള്ള ഈ ഉപകരണം ഒരു 'ചുറ്റിക' ആണെന്ന് തെറ്റിദ്ധരിച്ച മുത്തശ്ശി, അന്നുമുതൽ വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാൻ തുടങ്ങി. ആണിയടിക്കാനും ചോളവും മറ്റും തല്ലിപ്പൊട്ടിക്കാനും ഈ 'വിശിഷ്ടമായ ചുറ്റിക' തന്നെയായിരുന്നു പ്രധാന ആശ്രയം. അടുത്തിടെ മുത്തശ്ശിയുടെ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിയ തൊഴിലാളികളാണ് ഈ വസ്തു ശ്രദ്ധിക്കുന്നത്. കണ്ടമാത്രയിൽ തന്നെ ഇതൊരു സ്ഫോടകവസ്തുവാണെന്ന് സംശയിച്ച അവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് ഡിസ്പോസൽ സ്ക്വാഡ് എത്തി നടത്ത...

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; സഹപ്രവർത്തകയെ കൊന്നു പാറമടയിൽ കെട്ടിത്താഴ്ത്തി യുവാവ്

Image
  ശിവഗംഗ: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയ 52-കാരിയെ 21-കാരനായ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പാറമടയിൽ തള്ളി. തമിഴ്‌നാട്ടിലെ ശിവഗംഗ സൊട്ടതട്ടി സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മധുര സ്വദേശിയായ ശരവണകുമാറിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. ​കെട്ടിട നിർമ്മാണ തൊഴിലാളിയായ സരസ്വതിയെ കഴിഞ്ഞ ഫെബ്രുവരി 11 മുതലാണ് കാണാതായത്. സഹോദരിയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സരസ്വതിയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ സഹപ്രവർത്തകനായ ശരവണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. തുടർന്ന് ഒളിവിലായിരുന്ന യുവാവിനെ കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. ​പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം കഴിക്കണമെന്ന് സരസ്വതി നിർബന്ധിക്കാൻ തുടങ്ങിയതോടെ ബന്ധത്തിൽ വിള്ളലുണ്ടായി. ഫെബ്രുവരി 11-ന് സരസ്വതിയെ ശരവണകുമാർ കൂടകോവിലിലെ ഒരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ചും വിവാഹത്തെച്ചൊല്ല...

ജോലി നൽകിയില്ല, പകരം ഹോട്ടലിൽ മോഷണം; മണ്ണാർക്കാട് സ്വദേശി മുക്കം പോലീസിന്റെ പിടിയിൽ

Image
 മുക്കം: നോർത്ത് കാരശേരിയിലെ 'പുഴയോരം' ഹോട്ടലിൽ മോഷണം നടത്തിയ മണ്ണാർക്കാട് തെങ്കര സ്വദേശി തരിശിൽ സുരേഷ് (37) പിടിയിലായി. മുക്കം സബ് ഇൻസ്‌പെക്ടർ കെ. ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട് ചന്ദ്രനഗറിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജോലി നൽകാത്തതിലുള്ള വിരോധമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഈ മാസം ഒമ്പതിന് പുലർച്ചെയായിരുന്നു കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്തെ ഹോട്ടലിൽ മോഷണം നടന്നത്. മോഷണത്തിന് ഒരു ദിവസം മുൻപ് സുരേഷ് ഈ ഹോട്ടലിൽ ജോലി ചോദിച്ചെത്തിയിരുന്നു. എന്നാൽ, ജോലി നൽകുന്നതിന് മുൻപായി കൃത്യമായ വിലാസവും തിരിച്ചറിയൽ രേഖകളും നൽകണമെന്ന് ഹോട്ടലുടമ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി, അന്ന് രാത്രി തന്നെ ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തുകയായിരുന്നു. മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വലയിലാക്കിയത്. പിടിയിലായ സുരേഷ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിലെ ആറോളം പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് സി...

പിതാവിനെ യാത്രയാക്കാൻ മകനെത്തി,അപതീക്ഷിതമായി മകനും യാത്രയായി ; നിരണത്ത് പിതാവിനും മകനും ഒരേ പന്തലിൽ വിടചൊല്ലും.

Image
 തിരുവല്ല: പിതാവിന്റെ വേർപാടിൽ അന്ത്യോപചാരമർപ്പിക്കാൻ പ്രവാസലോകത്തുനിന്നെത്തിയ മകൻ ഹൃദയാഘാതം മൂലം മരിച്ചു. നിരണം പണിക്കശ്ശേരിൽ പി.ജി. ഡാനിയേലിന്റെ (80) മകൻ എബ്രഹാം ഡാനിയേൽ (40) ആണ് മരിച്ചത്. പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് മകന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്ന പി.ജി. ഡാനിയേൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്തരിച്ചത്. പിതാവിന്റെ മരണവാർത്തയറിഞ്ഞ് ദുബായിൽ നിന്ന് മറ്റ് രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് എബ്രഹാം ചൊവ്വാഴ്ച നാട്ടിലെത്തിയത്. ശനിയാഴ്ച സംസ്‌കാരം നിശ്ചയിച്ചിരുന്നതിനാൽ വീട്ടിൽ നടന്നുവന്ന കുടുംബ പ്രാർത്ഥനകളിൽ എബ്രഹാമും സജീവമായിരുന്നു. വ്യാഴാഴ്ച രാത്രി പ്രാർത്ഥന കഴിഞ്ഞ് ഉറങ്ങാൻ കിടന്ന എബ്രഹാമിന് അർധരാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് എബ്രഹാം. നെടുമ്പ്രം പയ്യങ്കേരിൽ പരേതയായ ശാന്തമ്മയാണ് മാതാവ്. മകൻ: റോഷ്. സഹോദരങ്ങൾ: നിഷാദ്, നിഷ സാബു (ച...

നിസ്വാർത്ഥ സേവനത്തിന്റെ മാതൃക; മരണത്തോട് പൊരുതി അനേകരെ ജീവിതത്തിലേക്ക് മടക്കിയവൻ; ആ വലിയ മനുഷ്യൻ ഇനി ഓർമ്മകളിൽ

Image
  മാവേലിക്കര: സ്വന്തം ജീവൻ പണയപ്പെടുത്തിയും മറ്റുള്ളവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ആംബുലൻസുമായി നിരത്തുകളിൽ പാഞ്ഞിരുന്ന മാവേലിക്കരയുടെ പ്രിയപ്പെട്ട ജോൺസി (ജോൺസ്) ഇനി ഓർമ്മ. നിസ്വാർത്ഥ സേവനത്തിലൂടെ നാടിന് സുപരിചിതനായിരുന്ന ഈ യുവാവിന്റെ അപ്രതീക്ഷിത വിയോഗം മാവേലിക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ​ ജീവൻ രക്ഷിക്കാൻ ശരവേഗത്തിൽ സ്വന്തം ആംബുലൻസുമായി അനേകം രോഗികളെയും അപകടത്തിൽപ്പെട്ടവരെയും കൃത്യസമയത്ത് ആശുപത്രികളിൽ എത്തിച്ച് നിരവധി ജീവനുകൾ രക്ഷിച്ച ചരിത്രമാണ് ജോൺസിയുടേത്. മരണത്തോട് മല്ലിടുന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തന്റെ ആംബുലൻസ് ശരവേഗത്തിൽ പറപ്പിക്കുമ്പോൾ സ്വന്തം സുരക്ഷയെക്കുറിച്ച് അദ്ദേഹം ഒരിക്കലും ആകുലപ്പെട്ടിരുന്നില്ല. ട്രാഫിക് കുരുക്കുകളിലും പ്രതികൂല സാഹചര്യങ്ങളിലും പതറാതെ, ഉള്ളിലുള്ള ജീവൻ രക്ഷിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ മാവേലിക്കരക്കാർക്ക് ഇന്നും കൺമുന്നിലുണ്ട്. ​ വാക്കിനെ അന്വർത്ഥമാക്കിയ ജീവിതം ​"മറ്റുള്ളവരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ സ്വന്തം ജീവൻ കൊടുക്കേണ്ടി വന്നാലും ഞാൻ അതിന് തയ്യാറാണ്." ...

പേരാമ്പ്രയിൽ ഉടക്കി കേരള കോൺഗ്രസ് ; ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി മുഹമ്മദ് ഇഖ്ബാലിന്റെ പടിയിറക്കം; കോൺഗ്രസിൽ ചേക്കേറുമെന്ന് സൂചന

Image
പേരാമ്പ്ര: നിയമസഭാ സീറ്റ് വിഭജനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ പൊട്ടിത്തെറി. സീറ്റ് നൽകാതെ സി.പി.എം വഞ്ചിച്ചുവെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും സിൽക്ക് (SILK) ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ചു. പേരാമ്പ്ര സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകാൻ സി.പി.എം തയ്യാറാകാത്തതാണ് പെട്ടെന്നുള്ള രാജിക്കു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ലഭിച്ച കുറ്റ്യാടി സീറ്റിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത് മുഹമ്മദ് ഇഖ്ബാലിനെയായിരുന്നു. എന്നാൽ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിനെത്തുടർന്ന് അദ്ദേഹം അന്ന് മാറിനിൽക്കുകയായിരുന്നു. ഇതിന് പകരമായി ഇത്തവണ കുറ്റ്യാടിയോ പേരാമ്പ്രയോ കേരള കോൺഗ്രസിന് വിട്ടുനൽകുമെന്ന് സി.പി.എം നേതൃത്വം ഉറപ്പുനൽകിയിരുന്നതായി ഇഖ്ബാൽ പക്ഷം പറയുന്നു. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുറച്ചു നാളുകളായി പേരാമ്പ്ര കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ 13 സീറ്റുകൾ ആവശ്യപ്പെട്ട കേരള കോൺഗ്രസ് (എം)-ന് ഇത്തവണ 12 സീറ്റുകൾ മാത്രമാണ് അനുവദിച്ചത്. പേരാമ്പ്ര സീറ്റ് വിട...

താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Image
  അടിവാരം: താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ടിനും ഒൻപതിനും ഇടയിലുള്ള വളവുകൾക്കിടയിൽ ഏകദേശം 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. അത്തോളി കൊളത്തൂർ സ്വദേശി ഹമീദ് (65) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ വിവരം അറിയിച്ചു ഇന്ന് രാവിലെയാണ് ചുരത്തിലൂടെ യാത്ര ചെയ്ത നാട്ടുകാരുടെ ശ്രദ്ധയിൽ മൃതദേഹംപ്പെട്ടത്. ഉടൻ തന്നെ വിവരം താമരശ്ശേരി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്തു ദുർഘടമായ പാതയിലൂടെ താഴെയിറങ്ങിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് മൃതദേഹം റോഡിലെത്തിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

നിര്യാതനായി

Image
 ചെമ്പ്ര : ഇത്തിൾ കുന്നുമ്മൽ കണാരൻ (മുക്കള്ളിൽ, 72) നിര്യാതനായി.  ഭാര്യ: ദേവി.  മകൻ :എം.കെ ബിജു (കള്ള് ഷാപ്പ് തൊഴിലാളി (പൂഴിത്തോട്).  മരുമകൾ പ്രിൻസി(തണ്ടോറപ്പാറ). സഹോദരങ്ങൾ: ആണ്ടി (മുതുകാട്), കല്യാണി (കോടേരിച്ചാൽ), രാഘവൻ (ചെമ്പ്ര), ശാരദ (ഓഞ്ഞിൽ), അശോകൻ (മുതുകാട്), സുശീല (വിലങ്ങാട്), വിജയൻ (മുക്കള്ളിൽ), ചന്ദ്രൻ (മുക്കള്ളിൽ).

താമരശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ

Image
  ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ദീർഘകാലമായി ഷാർജയിലെ ഒരേ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ജോലിസ്ഥലത്തുണ്ടായ നിസ്സാരമായ തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തർക്കത്തിനിടെ ഷമീർ കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് നിഷാദിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ ഷാർജ പോലീസ് പ്രതിയെ പിടികൂടി. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഷാർജ കുവൈറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സ...

കൂരാച്ചുണ്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളി സമരം ഒത്തുതീർന്നു; കൂലിയിൽ 8 ശതമാനം വർധന

Image
  കൂരാച്ചുണ്ട്: വേതന വർധനവിനെച്ചൊല്ലി കൂരാച്ചുണ്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പായി. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്നുവന്ന സമരം, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടായതിനെത്തുടർന്നാണ് അവസാനിപ്പിച്ചത്. തൊഴിലാളികൾ ഉന്നയിച്ച വേതന വർധനവ് എന്ന ആവശ്യം അംഗീകരിച്ച വ്യാപാരികൾ, നിലവിലുള്ള കൂലിയിൽ 8 ശതമാനം വർധനവ് നടപ്പിലാക്കാമെന്ന് സമ്മതിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ടൗണിലെ ചരക്ക് നീക്കത്തെ തടസ്സപ്പെടുത്തിയിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി. ഇന്നലെ രാവിലെയായിരുന്നു നിർണ്ണായകമായ ചർച്ച നടന്നത്. ചർച്ച വിജയകരമായതോടെ രാവിലെ 8 മണിയോടെ തന്നെ തൊഴിലാളികൾ സമരം പിൻവലിക്കുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ലോഡുകൾ ഇറക്കിത്തുടങ്ങിയതോടെ അങ്ങാടി പഴയ പടിയായി. ചർച്ചയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ, ജനറൽ സെക്രട്ടറി റസാഖ് കായലാട്ടുമ്മൽ, വ്യാപാരികളായ സണ്ണി പ്ലാത്തോട്ടം, ശ്രീജിത്ത് തെക്കയിൽ എന്നിവരും, ട്രേഡ് യൂണിയൻ നേതാക്കളായ...

അപകടച്ചുഴിയിൽ പൊലിഞ്ഞത് കൗമാരസ്വപ്നങ്ങൾ; അമ്മയുടെ വിലക്ക് മറികടന്ന ആ യാത്ര അവസാനിച്ചത് കടന്തറപ്പുഴയുടെ ആഴങ്ങളിൽ.

Image
  മരുതോങ്കര: പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഊരത്ത് പന്നിവയൽ സ്വദേശികളായ ശ്രീജിത്ത്-വിജി ദമ്പതികളുടെ മകൻ ഷാഹുൽ (18)  കടുന്തറപ്പുഴയിലെ അപകടച്ചുഴിയിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. ​ അമ്മയുടെ വിലക്ക് അവഗണിച്ചുള്ള യാത്ര ​കുടുംബത്തിന്റെ ഏക അത്താണിയാകേണ്ട മകന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ജോലിക്ക് പോയ അമ്മയെ വിളിച്ച് അനുവാദം ചോദിച്ചെങ്കിലും പുഴയിൽ പോകരുതെന്ന് വിജി കർശനമായി നിർദ്ദേശിച്ചിരുന്നു. എന്നാൽ മാതാവിന്റെ വാക്കുകൾ അവഗണിച്ചു സുഹൃത്തുക്കൾക്കൊപ്പം പോയതാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. സൈക്കിളിൽ മീൻ വിൽപന നടത്തിയിരുന്ന പിതാവ് ശ്രീജിത്ത്, ആരോഗ്യപ്രശ്നങ്ങൾ കാരണം നിലവിൽ വിശ്രമത്തിലാണ്. യത്തീംഖാനയിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലിക്ക് പോയി വിജി കണ്ടെത്തുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ഈ കുടുംബം പുലർന്നിരുന്നത്. ​ വിട്ടുമാറാത്ത കടന്തറപ്പുഴയിലെ ഭീതി ​പത്തുവർഷം മുൻപ്, 2016 സെപ്റ്റംബറിൽ ഇതേ സ്ഥലത്തുവെച്ച് ആറ് ജീവനുകൾ പൊലിഞ്ഞ സംഭവം ഇന്നും നാട്ടുകാരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നുണ്ട്. അപകടമേഖലയാണ...

കോടീശ്വരന്മാർക്കിടയിൽ 'അപൂർവ്വ' സ്ഥാനാർത്ഥി; ആസ്തി 84 രൂപ ആവേശം ആവോളം; ഏറ്റുമാനൂരിലെ ഈ 26-കാരി ഒരു വിസ്മയമാണ്

Image
 കോട്ടയം: ആഡംബര വാഹനങ്ങളും കോടികളുടെ ആസ്തി വിവരണങ്ങളും നിറഞ്ഞ നാമനിർദ്ദേശ പത്രികകൾക്കിടയിൽ, കേവലം 84 രൂപയുടെ ആസ്തിയുമായി ഒരു 26-കാരി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എസ്.യു.സി.ഐ (SUCI) സ്ഥാനാർത്ഥി ആഷ്ന തമ്പിയാണ് തിരഞ്ഞെടുപ്പ് ഗോദയിലെ ഈ വിസ്മയം. കേരളത്തിലെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർത്ഥിയെന്ന വിശേഷണത്തോടെയാണ് ഈ യുവപോരാളി ജനവിധി തേടുന്നത്. കൈവശം 40 രൂപ, ബാങ്കിൽ 44 നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ആഷ്നയുടെ കൈവശമുണ്ടായിരുന്നത് വെറും 40 രൂപയായിരുന്നു. ബാങ്ക് അക്കൗണ്ടിലാകട്ടെ 44 രൂപയും. സ്വന്തമായി വീടോ, ഭൂമിയോ, വാഹനമോ, സ്വർണ്ണമോ ഈ സ്ഥാനാർത്ഥിക്കില്ല. പത്രികയുടെ സൂക്ഷ്മപരിശോധനാ ദിവസം 19 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തതോടെ അക്കൗണ്ട് ബാലൻസ് 25 രൂപയായി കുറഞ്ഞു. മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാത്ത ആഷ്ന, രാഷ്ട്രീയ പ്രവർത്തനത്തിനുള്ള കരുത്ത് പണമല്ല മറിച്ച് ജനപക്ഷത്തു നിൽക്കാനുള്ള ആർജ്ജവമാണെന്ന് അടിവരയിടുന്നു. പ്രചാരണം ജനകീയ പിരിവിലൂടെ നിർദ്ധനരായ രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് പൊതുജനങ്ങളിൽ നിന്ന് ചെറിയ തുകകൾ പിരിച...

കടലെടുത്ത പ്രവാസി സ്വപ്നങ്ങൾ; കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു;വേലിയേറ്റത്തിൽ പൂർണ്ണമായി വാഹനം മുങ്ങി

Image
  വെല്ലിങ്ടൺ: പ്രവാസലോകത്തെ നടുക്കി ന്യൂസിലാൻഡിലെ വെല്ലിങ്ടണിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി താന്നിപ്പുഴ ഇഞ്ചിപറമ്പൻ പോളിന്റെ മകൻ പ്രിൻസ് പോൾ (35) ആണ് അന്തരിച്ചത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയും മരണപ്പെട്ടതായാണ് വിവരം. ​ ​ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വെല്ലിങ്ടണിലെ മാക്കറ ബീച്ച് റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വളവുകൾ നിറഞ്ഞതും അപകടസാധ്യതയേറിയതുമായ ഈ റോഡിൽ വെച്ച് പ്രിൻസ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മൂന്ന് മീറ്ററോളം താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. ​    ​കടലിനോട് ചേർന്നുള്ള ഭാഗമായതിനാൽ അപകടസമയത്ത് വേലിയേറ്റം ഉണ്ടായതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെ വാഹനം പൂർണ്ണമായും വെള്ളത്തിനടിയിലായി. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തുമ്പോഴേക്കും കാർ പൂർണ്ണമായും മുങ്ങിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ന്യൂസിലാൻഡ് പോലീസ് സ്ഥിരീകരിച്ചു. ​ ​മികച്ച ജീവിതം ലക്ഷ്യമിട...