Posts

Showing posts from April, 2025

മലയോര ഹൈവേ; ഭൂമി താലൂക്ക് സർവ്വയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തുക എന്നാവശ്യപ്പെട്ട് ചക്കിട്ടപാറ ടൗണിൽ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ്സ് .

Image
അതിര് തർക്കം: മലയോര ഹൈവേ നിർമാണം നിലച്ചിട്ട് ഒരാഴ്‌ച പിന്നിട്ടു സമാന്തര അളവ് നടത്തി കോൺഗ്രസ് ചക്കിട്ടപാറ : അക്വയർ ചെയ്‌ത ഭൂമി താലൂക്ക് സർവ്വയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തുക , കയ്യേറ്റക്കാരെ സംരക്ഷിക്കുന്നവരെ ജനം തിരിച്ചറിയുക, താലൂക്ക് സർവ്വെ തടസ്സപ്പെടുത്തുന്ന വരെ ജനം തിരിച്ചറിയുക.... എന്നിങ്ങനെ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ്സ് ചക്കിടപാറ മണ്ഡലം കമ്മിറ്റി ✒️ രാജൻ വർക്കി  ചക്കിട്ടപാറ : അശാസ്ത്രീയ അതിര് അളവ് നിർണയത്തിനെതിരേ നാട്ടുകാർ പ്രതിഷേധം അറിയിച്ചതോടെ നിലച്ച ചക്കിട്ടപാറ ടൗ ണിലെ മലയോര ഹൈവേ പ്രവ ർത്തി പ്രശ്‌നം പരിഹരിക്കാൻ നാഥനില്ലാത്ത സ്ഥിതി. റോഡ് കൈയ്യേറ്റക്കാരെ സംരക്ഷിക്കാൻ ചില അധികാര കേ ന്ദ്രങ്ങൾ ശ്രമം നടത്തിയപ്പോഴാ ണ് റോഡിൻ്റെ വീതി നിർണയി ക്കലിൽ കൃത്രിമത്വം ഉണ്ടായതെ ന്നു നാട്ടുകാർ പരാതി ഉന്നയിച്ചു ടൗണിന്റെ ഭാഗമായ പഞ്ചാ യത്ത് ഓഫീസ് മുതൽ മുസ്ലീം പ ള്ളിക്ക് സമീപം വരെ താലൂക്ക് സർവെയർ വന്ന് റോഡ് ഇരുവ ശവും അളന്ന് വീതി മാർക്ക് ചെ യ്യണമെന്ന ആവശ്യമാണ് ഉയരു ന്നത്. റോഡ് വികസനത്തിനായി വർഷങ്ങൾക്കു മുമ്പ് പെരുവണ്ണാ മുഴി മുതൽ ചെമ്പ്ര വരെ അക്വയ ർ ചെയ്ത് ഭൂമി സർക്കാർ എടു ത്തിട്ടുള്ളതാണ്. പിൽക...

മലയോര ഹൈവേ ; കൂരാച്ചുണ്ട് ടൗൺ ഒഴിവാക്കി ടെൻഡറായി

Image
ടൗണിലെ 800 മീറ്റർ ഭാഗത്ത് മറ്റൊരു അടങ്കൽ തയ്യാറാക്കി ടെൻഡർ ചെയ്യും ✒️നിസാം കക്കയം  കൂരാച്ചുണ്ട് :  മലയോര ഹൈവേ യുടെ തൊട്ടിൽപ്പാലം-തലയാ ട് റൂട്ടിൽ കൂരാച്ചുണ്ട് ടൗൺ ഒഴിവാക്കി ചെമ്പ്രമുതൽ 28-ാം മൈൽവരെയുള്ള പാതനിർമാ ണം ടെൻഡറായി. ചെമ്പ്രമുതൽ കൂരാച്ചുണ്ട് പെട്രോൾ പമ്പിന് സമീപം വരെയും കൂരാച്ചുണ്ട് ടെ ലിഫോൺ എക്സ്ചേഞ്ച് മുതൽ 28-ാം മൈൽവരെയുമുള്ള ഭാഗ ത്തെ പ്രവൃത്തിക്കാണ് ടെൻഡർ ക്ഷണിച്ചത്. 9.45 കിലോമീറ്റർ ദൂ രത്തിൽ 42.80 കോടി രൂപയുടേ താണ് പ്രവൃത്തി. കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ഭാഗത്ത് മറ്റൊരു അടങ്കൽ തയ്യാറാക്കി ടെൻഡർ ചെയ്യാ നാണ് തീരുമാനം. കൂരാച്ചുണ്ട് ടൗണിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ എതിർപ്പു യർന്നിരുന്നു. പിന്നീട് ചർച്ച നടത്തിയാണ് സ്ഥലം വിട്ടുനൽകാൻ സമ്മതപ ത്രം കൈമാറിയത്. ഇതാണ് രണ്ട് റീച്ചായി പ്രവൃത്തി നടത്താൻ ഇട യാക്കിയത്. പെരുവണ്ണാമൂഴി താ ഴത്തുവയൽമുതൽ 28-ാം മൈൽ വരെ ഒരു റീച്ചായി പ്രവൃത്തി നടത്താനായിരുന്നു ആദ്യ തീരുമാ നം. 15.65 കിലോമീറ്റർ ദൂരത്തി ലുള്ള പ്രവൃത്തിക്ക് 2022 മാർച്ചിൽ 71.94 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തു. കൂരാച്ചുണ്ട് ടൗണിലെ സ്ഥല മെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം ....

അറിയിപ്പ്

Image
രാവിലെ 6ന് തൊട്ടിൽപാലത്ത് നിന്നു പുറപ്പെട്ട് ചക്കിട്ടപാറ, കൂരാച്ചുണ്ട് വഴി കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ എ സ് ആർ ടി സി ബസ് ഇന്ന് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല...

കോഴിക്കോട് ലുലുമാളിൽ നിരവധി ഒഴിവുകൾ, ഫ്രഷേഴ്‌സിനും അപേക്ഷിക്കാം..

Image
കോഴിക്കോട്ലുലു മാളിൽ നിരവധി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. മെയ് 5-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ യോഗ്യരായ ഉദ്യോഗാർത്ഥകൾക്ക് നേരിട്ട് പങ്കെടുക്കാം. ഒഴിവുകളും യോഗ്യതകളും സൂപ്പർവൈസർ: പ്രായപരിധി 22-35 വയസ് സെയിൽസ്മാൻ/സെയിൽസ്യുമൺ: പ്രായപരിധി 18-30 വയസ്,എസ്എസ്എൽസി/എച്ച്എസ്സി, ഫ്രഷേഴ്സ‌ിന് അപേക്ഷിക്കാം ക്യാഷ്യർ: പ്രായപരിധി 18-30 വയസ്, ഫ്രഷേഴ്സിന് അപേക്ഷിക്കാം സെക്യൂരിറ്റി സൂപ്പർവൈസർ: പ്രായപരിധി 25-45 വയസ്, 1-2 വർഷത്തെ പരിചയം ഹെൽപ്പർ: പ്രായപരിധി 20-35 വയസ്, ഫ്രഷേഴ്സിന് അപേക്ഷിക്കാം സ്റ്റോർ കീപ്പർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്രായപരിധി 22-38 വയസ്, 1-2 വർഷത്തെ പ്രസക്തമായ പരിചയം.

തൊട്ടിൽപ്പാലത്ത് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

Image
തൊട്ടിൽപാലം:  തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി ബന്ധുക്കളും പൊലീസും തിരച്ചിൽ തുടരുന്നു. തൊട്ടിൽപ്പാലത്തെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ പണി സ്ഥലത്തേക്ക് പോയ മധ്യവയസ്കൻ തിരിച്ചെത്താത്തതായാണ് പരാതി. കാവിലുംപാറ സ്വദേശി കലയക്കൂട്ടത്തിൽ ബാബു (60)നെയാണ് കാണാതായത്. ഇന്നലെ രാവിലെ ഇയാൾ താമസിക്കുന്ന കാവിലുംപാറയുള്ള വീട്ടിൽ നിന്നും പണിസ്ഥലത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. മകൻ നിധിൻ ബാബുവിൻ്റെ പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോഴിക്കോട് പാളയത്ത് രാത്രിയിൽ കത്തി കാണിച്ച് യാത്രക്കാരുടെ പണവും ഫോണും കവർന്നു; മുഖ്യപ്രതി പിടിയിൽ

Image
കോഴിക്കോട് : നഗരത്തെ മുൾമുനയിൽ നിർത്തി യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീർ (21) എന്ന അച്ചാർ ആണ് പിടിയിലായത്. കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 27,28 തീയതികളിലാണ് കേസിനാസ്‌പദമായ സംഭവങ്ങൾ നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്ക് യാത്രക്കാരനായ ബേപ്പൂർ സ്വദേശിയെയും കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുൻവശം വെച്ച്പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീർ അടങ്ങിയ സംഘം കത്തി കാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈൽ ഫോണും പണവും പിടിച്ചു പറക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാൾ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും മുഖ്യപ്രതിയായ ഷംസീറിനെ ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പിൽ വെച്ച് കവർച്ചക്ക് ഉപയോഗിച്ച സ്ക്‌കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈൽ ഫോണും അടക്കം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റിയിൽ കസബ, ഫറോക്ക്, ബേപ്പൂർ, പന്നിയങ്കര എന്നീ സ്റ്റ...

കോഴിക്കോട് ബീച്ചിൽ പോത്തുകളുടെ ആക്രമണം; ആറ് വയസ്സുകാരിക്ക് പരിക്ക്

Image
  കോഴിക്കോട് :  പോത്തുകളുടെ ആക്രമണത്തിൽ കോഴിക്കോട് ബീച്ചിലെത്തിയ ആറ് വയസ്സുകാരിക്ക് പരിക്കേറ്റു. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസർ അറാഫത്തിന്റെ മകൾ ഇസ മെഹക്കിനാണ് (6) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെ ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തായാണ് സന്ദർശകരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. രണ്ട് പോത്തുകൾ പെട്ടെന്ന് ആളുകൾക്കിടയിലേക്ക് എത്തുകയായിരുന്നു. ഇതിൽ ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികൾക്കിടയിലേക്ക് ചെന്ന് ആക്രമിച്ചു. ഇസയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. കുത്തേറ്റ് നിലത്തുവീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. മറ്റ് കുട്ടികളെയും ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ ബന്ധുക്കളും മറ്റുള്ളവരും ചേർന്ന് ബഹളമുണ്ടാക്കി പോത്തുകളെ ഓടിച്ചു.

വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം : എം.സി.സെബാസ്റ്റൻ

Image
പേരാമ്പ്ര: വന്യമൃഗാക്രമണത്തിൽ നിന്നു മലയോര കർഷക ജനതയെ രക്ഷിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നു് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് ചെയർമാൻ എം. സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പേരാമ്പ്രയിൽ (ലൂണാർ ടൂറിസ്റ്റ് ഹോം ഹാൾ) ചേർന്ന പാർട്ടി കോഴിക്കോട്‌ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 9,10 തിയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.വീരാൻകുട്ടി, രാജൻ വർക്കി, ചക്രപാണി കുറ്റ്യാടി, മനോജ് ആവള, പ്രദീപ് ചോമ്പാല, ഷെഫീഖ് തറോപ്പൊയിൽ, പി.പി. നൗഷാദ്, രാജേഷ് കൊയിലാണ്ടി, മേരി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

തൊട്ടിൽപ്പാലം -മുടിക്കൽപാലം വഴി വിലങ്ങാട് പുല്ലുവാ വരെയുള്ള റോഡ് മലയോര ഹൈവേയിൽ നിന്ന് പുറത്ത്

Image
വിലങ്ങാട്: തൊട്ടിൽപ്പാലം - മുടിക്കൽപാലം വഴി വിലങ്ങാട് പുല്ലുവാവരെയുള്ള റിച്ച് മല യോര ഹൈവേ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. പുല്ലുവായിൽ നിന്ന് വയനാട്ടിലേക്ക് നിലവിൽ റോഡ് സൗകര്യം ഇല്ലാത്തതാ ണ് കാരണം. പുല്ലുവാ കഴിഞ്ഞാൽ പിന്നെ വനമാണ്. കാട്ടിലൂടെ ഏഴുകി ലോമീറ്റർ സഞ്ചരിച്ചാൽ വയ നാട്ടിലെത്താമെങ്കിലും റോഡു നിർമാണം പരിസ്ഥിതി അനു മതിയിലും മറ്റും കുടുങ്ങിക്കിട ക്കുന്നതിനാലാണ് ഈ റൂട്ട് മല യോര ഹൈവേ പദ്ധതിയിൽനി ന്ന് ഒഴിവാക്കിയത്. പകരം തൊ ട്ടിൽപ്പാലത്തുനിന്ന് പൂതംപാറ വഴി പക്രംതളം ചുരത്തിലൂടെ വയനാട് കയറും. ഈ രീതിയിലാ ണ് ഇപ്പോൾ മലയോര ഹൈവേ പദ്ധതി മുന്നോട്ടുപോകുന്നത്. നേരത്തേ പെരുവണ്ണാമുഴി -ചക്കിട്ടപാറ-പന്തിരിക്കര വഴി വന്ന് കുറ്റ്യാടിപ്പുഴ കടന്ന് മരുതോ ങ്കര പഞ്ചായത്തിലെ മുള്ളൻകു ന്ന് വഴി തൊട്ടിൽപ്പാലത്തെത്തി, മുടിക്കൽപ്പാലം വഴി വിലങ്ങാ ട് പുല്ലുവായിലെത്തുന്നതായി രുന്നു മലയോര ഹൈവേ പദ്ധ തി. മുടിക്കൽപാലം-തൊട്ടിൽപ്പാ ലം റോഡ് നവീകരണം മലയോര ഹൈവേ പദ്ധതിയിൽപ്പെടുത്തി ത്തന്നെ ചെയ്തു. മുടിക്കൽ പാലം മുതൽ തൊട്ടിൽപ്പാലംവരെയു ള്ള ഭാഗത്ത് കായക്കൊടിയിലെ ഒന്നരക്കിലോ മീറ്റർ ദൂരം ഒഴി കെയുള്ള ഭാഗം നവീകരിച്ചുകഴിഞ്ഞു . മലയോര ഹൈവേ എ...

ഗൂഗിൾ മാപ്പ് തെറ്റായ വഴി കാണിച്ചതോടെ കണ്ണൂരിൽ പോകേണ്ട വരനും കൂട്ടരും ജില്ല മാറി കോഴിക്കോടെത്തി

Image
ഗൂഗിൾ മാപ്പ് പണിതരുന്നത് ആദ്യത്തെ സംഭവമല്ല. ഇടുങ്ങിയ വഴികളും ഇല്ലാത്ത വഴി ഉണ്ടെന്ന് കാണിച്ചും, തോട്ടിലും കുളത്തിലും വരെ കൊണ്ടെത്തിച്ച് ഗൂഗിൾ 'ചേച്ചി' പണിതരാറുണ്ട്. ഗൂഗിൾ മാപ്പ് തെറ്റായ വഴി കാണിച്ച് വരനും കൂട്ടരും ജില്ല മാറി കോഴിക്കോടെത്തിയാൽ എങ്ങനെയിരിക്കും!! കണ്ണൂർ ഇരിട്ടി കീഴൂരിലാണ് വിവാഹം നടക്കേണ്ടത്. എന്നാൽ വരനെത്തിയതാകട്ടെ കോഴിക്കോട് പയ്യോളിയിലെ കീഴൂരിലും. വധുവിന്റെ ഒരു ബന്ധുവാണ് ലൊക്കേഷൻ അയച്ചുകൊടുത്തത്. ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ 10.30നുള്ള മുഹൂർത്തത്തിലാണ് താലികെട്ട് നിശ്ചയിച്ചത്. വരൻ തിരുവനന്തപുരം സ്വദേശി. ലൊക്കേഷൻ മാറി വരൻ എത്തിയത് പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിൽ. അവിടെയെത്തിയപ്പോഴാണ് പറ്റിയ അമളി മനസിലായത്. ഞങ്ങളെത്തി നിങ്ങളെവിടെ എന്ന് ചോദിച്ചപ്പോഴാണ് രണ്ടും രണ്ട് സ്‌ഥലമാണെന്ന് വ്യക്തമായത്. വരനെയും കൂട്ടരെയും കാണാതെ പെൺവീട്ടുകാർ പരിഭ്രാന്തരായി. രണ്ട് ക്ഷേത്രങ്ങളും തമ്മിൽ 60 കിലോമീറ്ററിലേറെ ദൂരവുമുണ്ടായിരുന്നു. ഇതോടെ നിശ്ചയിച്ച സമയത്ത് താലികെട്ട് നടന്നില്ല. പിന്നീട് ഒന്നരയോടെ ഇരിട്ടി കീഴൂരിലെ നേരത്തെ പറഞ്ഞുറപ്പിച്ച ക്ഷേത്രത്തിൽ തന്നെയെത്തി വിവാഹം നടത...

നിര്യാതനായി.

Image
ചക്കിട്ടപാറ: കർഷകൻ വാലുമണ്ണേൽ അബ്രഹാം (അച്ചായൻ - 85) നിര്യാതനായി.   ഭാര്യ: അന്നമ്മ (ചെമ്പനോട ഞൊണ്ടിമാക്കൽ കുടുംബാംഗം).  മക്കൾ: അഡ്വ.നിർമ്മല, ഷാജി, ഷിബു (ശാലോം പെരുവണ്ണാമൂഴി), ഷീബ, നിഷ, ജിഷ.  മരുമക്കൾ: അഡ്വ.വിക്ടർ (കോഴിക്കോട്), ഷിജി നാലൊന്ന് കാട്ടിൽ ( ചെമ്പ് കടവ്), ജോസ് വട്ടുകുളം (കല്ലാനോട്).  സഹോദരങ്ങൾ: ഏലിക്കുട്ടി, പരേതനായ ജോസ് വാലുമണ്ണേൽ (പാലക്കാട്‌). മൃതസംസ്കാരം 30/04/2025 (ബുധൻ) 4 PM ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.

കൂരാച്ചുണ്ടിൽ നിന്നും വളർത്തു ഡോഗിനെ കിട്ടിയിട്ടുണ്ട് .

Image
ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട ഒരു വളർത്തു ഡോഗിനെ കൂരാച്ചുണ്ട് അത്യോടി മുസ്‌ലിം പള്ളിക്ക് സമീപമുള്ള വീട്ടിൽ വഴി തെറ്റി വന്നു കയറിയിട്ടുണ്ട് . നായയുടെ ഉടമസ്ഥൻ കോൺടാക്ട് ചെയ്യുക +91 89213 17859 പരിചയം ഇല്ലാത്ത സ്ഥലം ആയതിനാൽ നായ അല്പം പേടിച്ചിരിക്കുകയാണ്.

കാന്തലാട് വില്ലേജിലെ പാറ പുറമ്പോക്കില്‍ താമസിക്കുന്ന 54 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നു

Image
തലയാട് : കാന്തലാട് വില്ലേജിലെ പാറ പുറമ്പോക്കില്‍ താമസിക്കുന്ന 54 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നു സര്‍ക്കാര്‍. കാന്തലാട് വില്ലേജിലെ തലയാട്, മണ്ടോപ്പാറ പ്രദേശങ്ങളിലെ 54 കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കുന്നത്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം വിഷയം പ്രത്യേകമായി പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. 1920/1, 1926/1 സര്‍വേ നമ്പറുകളില്‍പ്പെട്ട പാറ പുറമ്പോക്ക് സര്‍ക്കാരിന്റെ സവിശേഷ അധികാരം വിനിയോഗിച്ച് തരിശിലേക്ക് ഇനം മാറ്റി അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുന്നത്. ഈ പ്രദേശങ്ങളില്‍ പാറ ഘനനത്തിന് സാധ്യതയില്ലെന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. സര്‍വേ നമ്പറുകളില്‍ ചെറുകിട ധാതുവായ കരിങ്കല്ലിന്റെ ചെറിയതോതിലുള്ള നിക്ഷേപം ഉണ്ടെങ്കിലും ഇവയുടെ അവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാണ് പട്ടയം നല്‍കുക.  ഒരങ്കോകുന്ന് കോളനിയിലെ ഭൂമി കൈവശം വെച്ചുവരുന്ന 14 കുടുംബങ്ങള്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും തലയാട്, മണ്ടോപാറ കോളനിയിലെ പാറ, പാറ പുറമ്പോക്ക് കൈവശം വെക്കുന്ന 54 കുടുംബങ്ങള്‍ക്ക് ലാന്‍ഡ് അസൈന്‍മെന്റ് ചട്ടങ്ങള്‍ പ്രകാരമുള്ള പട്ടയവും...

കേരള ദേവസ്വം ബോർഡിൽ; 38 തസ്തികകളിലായി അഞ്ഞൂറിലധികം ഒഴിവുകൾ

Image
കേരള ദേവസ്വം ബോര്‍ഡ് (KDRB) 2025ലേ 38 ഒഴിവുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. മെയ് 12ലേക്കാണ് നീട്ടിയത്. വിശദവിവരങ്ങള്‍ ചുവടെ. ഹെൽപ്പർ മുതൽ മെഡിക്കൽ ഓഫീസർ വരെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. മിനിമം ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. തസ്തിക & ഒഴിവ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ 550 ഒഴിവുകൾ. ആകെ 38 തസ്തികകൾ. എൽഡി ക്ലർക്ക്, ഹെൽപ്പർ, സാനിറ്റേഷൻ വർക്കർ, ഗാർഡ്‌നർ, കൗബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, പ്ലംബർ, ലൈവ്‌സ്റ്റോക്ക്, വെറ്ററിനറി സർജൻ, എൽഡി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ലൈൻമാൻ, ശാന്തിക്കാരൻ, ലാമ്പ് ക്ലീനർ, ആയ ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ, ലാബ് അറ്റൻഡർ, ഡ്രൈവർ, ടീച്ചർ തുടങ്ങിയ ഒഴിവുകളാണുള്ളത്. ഇതിൽ എൽഡി ക്ലർക്ക് 36 ഒഴിവും, ഹെൽപ്പർ 14, സാനിറ്റേഷൻ വർക്കർ 116, കൗബോയ് 30, റൂം ബോയ് 118 എന്നിങ്ങനെ ഒഴിവുകളുണ്ട്. വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ വിജ്ഞാപനത്തിൽ. പ്രായപരിധി 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം. യോഗ്യത എൽഡി ക്ലർക്ക്‌: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം. ഹെൽപ്പർ 7ക്ലാസ് വിജയം. ഇലക്ട്രിക്കൽ എക്‌സ്പീരിയൻസ് സർട്ടിഫിക്ക...

നിര്യാതനായി

Image
കായണ്ണ : പാടിക്കുന്ന് താമസിക്കുന്ന കപ്പുമ്മൽ എം വി ഗോപാലൻ നിര്യാതനായി ഭാര്യ : കല്യാണി  മക്കൾ : സുമതി, ജാനകി, സുധാകരൻ ദേവി, ശ്രീജിത്ത്‌, ഷാജി, ബിന്ദു  മരുമക്കൾ : പരേതനായ അപ്പു ബാലുശ്ശേരി, ബാബു താമരശ്ശേരി, വത്സല കരയാട്, പരേതനായ ദാമോദരൻ കിനാലൂർ,സജീവൻ കായണ്ണ  മൃതസംസ്കാരം ( 30/4/25) രാവിലെ 9.00 മണിക്ക് 

ശങ്കരവയൽ - അമ്പലനട റോഡ് ഉദ്ഘാടനം ചെയ്തു.

Image
കൂരാച്ചുണ്ട്:  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ട് ലക്ഷം രൂപ വകയിരുത്തി കൊണ്ട് റോഡ് കോൺക്രീറ്റ് ചെയ്തു.   കൂരാച്ചുണ്ട് ഗ്രാമ  പഞ്ചായത്തിലെ 1 ആം വാർഡ് ശങ്കരവയൽ അമ്പലനട റോഡ് കോൺക്രീറ്റ് ചെയ്യുകയെന്നത് കാലങ്ങളായി  പ്രദേശവാസികളുടെ ആവശ്യമായിരുന്നു.   വാർഡ് മെമ്പർക്കും , പ്രദേശവാസികൾക്കും നൽകിയ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.   ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ  അനിത ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട്  ഒകെ അമ്മദ് ആദ്ധ്യക്ഷത വഹിച്ചു. അഡ്വ വി.കെ  ഹസീന ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്വാഗതവും, വാർഡ് മെമ്പർ വിൽ‌സൺ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ അൻസമ്മ , ബ്ലോക്ക് പഞ്ചായത്ത്‌ AE ഹിരൺ, ബേബി പൂവതിങ്കൽ, പ്രദീപൻ ശങ്കരവയൽ, ജോർജ് പൊട്ടുകുളം എന്നിവർ  പങ്കെടുത്തു.

തലയാട് - വയലട റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു

Image
  തലയാട്:  തലയാട് - വയലട റോഡിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഈ ഭാഗത്ത് റോഡ് പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടേക്കു കോൺക്രീറ്റ് മിക്സമായി എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ആരോഗ്യവകുപ്പ് അന്വേഷിക്കും

Image
കോഴിക്കോട് :  കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ പെൺകുട്ടിക്ക്, പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കും. മുഖത്തും മറ്റും കടിയേറ്റിരുന്നതിനാൽ വാക്സിൻ എത്രത്തോളം ഫലം ചെയ്തിട്ടുണ്ടെ ന്ന് കണ്ടെത്തേണ്ടിവരും. വാ ക്സിന്റെ ഗുണനിലവാരം സം ബന്ധിച്ച് പരാതിയുണ്ടെങ്കിൽ അതും പരിശോധിക്കേണ്ടിവരു മെന്നും ആരോഗ്യവകുപ്പ് അധി കൃതർ പറഞ്ഞു. അതേസമയം, മുഖത്തും കണ്ണിലും മറ്റും കടിയേറ്റാൽ രോഗാണു എത്രയും വേഗം തലച്ചോറിൽ എത്താനുള്ള സാധ്യത കൂടുതലാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ മുൻ മേധാവി ഡോ. ടി. ജയകൃഷ്ണൻ പറഞ്ഞു. കുത്തിവെപ്പ് എടുത്താൽ ശരീരം പ്രതിരോധമാർജിക്കാൻ ഒരാഴ്ചവരെ സമയമെടുക്കും. അപൂർവമായി അതിനുമുൻ പ് ചിലരിൽ രോഗാണു തല ച്ചോറിൽ എത്തിയെന്നുവരാം. രോഗലക്ഷണം പ്രത്യക്ഷപ്പെ ടാൻ രണ്ടാഴ്ചമുതൽ ആറുമാ സംവരെ സമയമെടുക്കാം. അതിനോടകം ശരീരത്തെ പ്രതിരോധ സജ്ജമാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. വാക്സിൻ നിശ്ചിത ഊഷ്ടാവിൽ സൂക്ഷി ച്ചില്ലെങ്കിൽ ഫലപ്രാപ്തി കണ്ടി ല്ലെന്നുവരാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാലുമാ സത്തിനിടെ സംസ്ഥാനത്ത് 11 പേരാണ് പേവിഷബാധയേറ്റ് മരി...

കുത്തിവയ്ക്കെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

Image
മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്കെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി. മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ സി സൽമാനുൽ ഫാരിസിൻ്റെ മകൾ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരിച്ചത്. മാർച്ച് 29നാണു സിയ അടക്കം ആറു പേർക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പ്രതിരോധ കുത്തിവയ്ക്കെടുത്തിരുന്നു. എല്ലാ ഡോസും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനി വന്നതിനെത്തുടർന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുൻപാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന്  ആരോഗ്യവിദഗ്ധർ പറയുന്നു.  29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയിൽ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും മേലാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേൽപ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന...

നിര്യാതനായി

Image
കല്ലാനോട് : വർക്കി (ബെന്നി ) (57) പുത്തൻപുരക്കൽ നിര്യതനായി.  ഭാര്യ :മേഴ്സി മണ്ണാംപറമ്പിൽ (പൂതംപാറ )  മക്കൾ : ജോമോൻ (ബാംഗ്ലൂർ), ജാസ്മിൻ .  സഹോദരങ്ങൾ: ജോസ്, ജയിംസ്, ജോണി, ലില്ലി സണ്ണി പ്ലാത്തോട്ടത്തിൽ മൃതസംസ്കാരം നാളെ (ചൊവ്വ ) 29/4/2025 രാവിലെ 11 Am ന് കല്ലാനോട് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ

സ്ത്രീധനത്തിനായി ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന രാജ്യത്തെ ആദ്യകേസ്; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ

Image
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ചന്തുലാൽ, അമ്മ ഗീത ലാലി എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള് അടക്കണം. കൊല്ലം അഡീഷണൽ ജില്ലാ ഇന്ന് ആണ് ശിക്ഷ വിധിച്ചത്. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ടത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ക്രൂര കൊലപാതകം പുറത്തു വന്നു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നോള്ളൂ. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ...

ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലുമില്ല, 27-ാം വയസിൽ ഭാരം 21 കിലോ; സ്ത്രീധനത്തിന്റെ പേരിൽ നടന്ന അരുംകൊല

Image
സ്ത്രീധനത്തിനായി ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന രാജ്യത്തെ ആദ്യകേസ് കുഞ്ഞുങ്ങളെ ലാളിക്കുന്നതിന് പോലും അവൾക്ക് ആ വീട്ടിൽ വിലക്കായിരുന്നു അഞ്ച് വർഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങൾക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയിൽ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിൻ്റെ പേരിൽ നടന്ന അരുംകൊല... ഭർത്താവും വീട്ടുകാരും ചേർന്നാണ് തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്. വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാൻ അവളെ ഭർത്താവും കുടുംബവും അനുവദിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ ലാളിക്കുന്നതിന് പോലും അവൾക്ക് ആ വീട്ടിൽ വിലക്കായിരുന്നു. 2013ലായിരുന്നു കരുനാഗപ്പിള്ളി സ്വദേശി തുഷാരയുടെയും പൂയപ്പള്ളി ചാരുവിള വീട്ടിൽ ചന്തുലാലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തുഷാരയ്ക്ക് ക്രൂരപീഡനമായിരുന്നു ഭർത്താവിന്റെയും ഭർതൃകുടുംബത്തിൻ്റെയും ഭാഗത്തുനിന്ന് സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്നത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ പോലും അവൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള ബന്ധം പൂർണമായി നിരസിക്കപ്പെട്ടു. രണ്ട് പെൺകുട്ടികളാണ് തുഷാരയ്ക്കുണ്ടായിരുന്നത്. അവരെ സ്നേഹിക്കാൻ പോലും അനുവദിക്കാതെ, ഭക്ഷണം ...

നിര്യാതനായി

Image
ചക്കിട്ടപാറ: കോച്ചേരി ആന്റണി (ബെന്നി - 59) നിര്യാതനായി.  ഭാര്യ: എൽസ (ചെട്ടുപറമ്പിൽ കുടുംബാംഗം)  മക്കൾ : ദിലീപ്, ദീപു, സോജ.  സഹോദരങ്ങൾ : അച്ചാമ്മ, മാത്യു, ജോസ്, തങ്കച്ചൻ, അസി, ഷാജു, റോസ് ലി. മൃതസംസ്കാരം നാളെ 29/04/2025 ന് (ചൊവ്വ) 2.30 pm ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

നിര്യാതനായി

Image
ചക്കിട്ടപാറ: കോച്ചേരി ആന്റണി (ബെന്നി - 59) അന്തരിച്ചു.  ഭാര്യ: എൽസ (ചെട്ടുപറമ്പിൽ കുടുംബാംഗം)  മക്കൾ : ദിലീപ്, ദീപു, സോജ.  സഹോദരങ്ങൾ : അച്ചാമ്മ, മാത്യു, ജോസ്, തങ്കച്ചൻ, അസി, ഷാജു, റോസ് ലി. മൃതസംസ്കാരം നാളെ 29/04/2025 ന് (ചൊവ്വ) 2.30 pm ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം ബസിൻ്റെ സമയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്...

Image
പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ  വൈകിട്ട് ഇന്നുമുതൽ പിറവത്ത് നിന്ന് 1:45pm എറണാകുളത്തു നിന്ന് 3 :30pm ആയിരിക്കും പുറപ്പെടുക. അതിനാൽ കോഴിക്കോട് ഇനി എത്തിച്ചേരുമ്പോൾ രാത്രി 11:00 കഴിയും ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം രാവിലെ   ചക്കിട്ടപാറ 4:40am  കൂരാച്ചുണ്ട് 4 :55am  ബാലുശ്ശേരി 5:15am  കോഴിക്കോട് 5:55am പിറവത്തേയ്ക്ക് 6:05am പുറപ്പെടും    . 

കൂരാച്ചുണ്ടിൽ മരം വീണ് വീടു തകർന്നു

Image
✒️ ജോബി മാത്യു   കൂരാച്ചുണ്ട് :  പഞ്ചായത്തിൽ മൂന്നാം വാർഡിലെ പൂവ്വത്തുംചോലയിൽ കാറ്റിൽ കോൺക്രീറ്റ് വീടിനു മേൽ മരം വീണ് നാശനഷ്ട‌ം സംഭവിച്ചു. ചെമ്മനാക്കര ജോസിൻ്റെ വീടിൻ്റെ കോൺക്രീറ്റ്, സൺഷേഡ്, ഭിത്തി ഉൾപ്പെടെയാണ് കേടുപാട് സംഭവിച്ചത്.

കളറായി മില്ലേനിയം ക്ലാസ്മേറ്റ്സിന്റെ സിൽവർ ജൂബിലി ആഘോഷം

Image
കല്ലാനോട്: സെന്റ് മേരീസ് ഹൈസ്കൂൾ 2000 എസ്എസ്എൽസി ബാച്ച് മില്ലേനിയം ക്ലാസ്മേറ്റ്സിന്റെ സിൽവർ ജൂബിലി ആഘോഷം ഹൃദയത്തിൽ സെന്റ് മേരീസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ, ക്ലാസ് അധ്യാപകർ ആയിരുന്ന പിജെ മാത്യു, വിഎം ജോസഫ്, വിദ്യാർത്ഥി പ്രതിനിധികളായ ജിജോ വിവി, സി. ടിന്റു തോമസ് എന്നിവർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.  സി. ട്രീസ, സി. മേരി മാത്യു, ചിന്നമ്മ ഓലിക്കപ്ലാവിൽ എന്നിവർ ചേർന്ന് ജൂബിലി കേക്ക് മുറിച്ചു. അധ്യാപകരായ സണ്ണി കാനാട്ട്, ലവ്‌ലി  പറമ്പുക്കാട്ടിൽ, വിദ്യാർത്ഥികളായ സന്ദീപ് കളപ്പുരക്കൽ, റീജ കുര്യാക്കോസ്, നൗഷാദ് പിഎച്ച്, സോണ ജോസഫ്, സുബൈർ, ദീപ്തി വർഗീസ്, ഷൈൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.  ബാല്യകാല മിഠായികളും  ഫ്രണ്ട്ഷിപ് ബാൻഡുകളും നൽകിയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്.  അധ്യാപകർ വിദ്യാർത്ഥികൾ ഓരോരുത്തരുടെയും തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് മറക്കാനാകാത്ത അനുഭവമായി. മരിച്ചുപോയ 4  സഹപാഠികളെ ഓർത്തപ്പോൾ ഏവരുടെയും കണ്ണുകൾ നിറഞ്ഞു.  വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും  വിവിധ കലാപരിപാടി കൾ അരങ്ങേറി. 2025-26 വർഷത്തെ ഭാരവാഹികളായി സന്ദീപ് കളപ്പുരക്കൽ, ജിനറ...

കൂത്താളി ജില്ലാ കൃഷിഫാമിൽ ഔഷധസസ്യക്കൃഷി തുടങ്ങി

Image
പെരുവണ്ണാമുഴി :കുത്താളി ജില്ലാ കൃഷിഫാമിൽ ഔഷധസസ കൃഷിക്ക് തുടക്കമായി. വാണിജ്യാ ടിസ്ഥാനത്തിൽ കൃഷി നടത്താനാ ണ് ഉദ്ദേശ്യം. ഇതിനായി കോയമ്പ അസൂർ ആര്യവൈദ്യ ഫാർമസിയു മായി ധാരണാപത്രം ഒപ്പുവെച്ചു. ചിറ്റരത്ത, ചെത്തിക്കൊടുവേലി, ആടലോടകം, ഓരില, കുറു ന്തോട്ടി, തിപ്പലി, എന്നിവയാണ് ഉത്പാദിപ്പിക്കുക. വൈവിധ്യമാർ ന്ന കൃഷികൾ ഫാമിൽ അടുത്തി ടെ ചെയ്തുതുടങ്ങിയിട്ടുണ്ട്. സൂര്യ കാന്തിച്ചു കൃഷിയും തണ്ണിമത്തൻ കൃഷിയും അടുത്തിടെ നടത്തി യിരുന്നു. ഓണത്തിന് പുക്ക്യഷി ഔഷധസസ്യകൃഷിയും ഫാം ഉദ്യോഗസ്ഥർക്കും തൊഴിലാളി കൾക്കുമായി സംഘടിപ്പിച്ച ശി ലശാലയും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് - ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരംസ മിതി ചെയർപേഴ്‌സൺ വി.പി. - ജമീല അധ്യക്ഷയായി. കോയമ്പത്തൂർ ആര്യവൈദ്യഫാർമ സി അഗ്രിക്കൾച്ചർ ഓഫീസർമാ രായ കെ. ശശികുമാർ, എം. മു ഹമ്മദ് അനീസ് എന്നിവർ ക്ലാ സെടുത്തു. കൃഷിവകുപ്പ് ഡെ പ്യൂട്ടി ഡയറക്ടർ രൂപാ നാരായ ണൻ, ഫാം സുപ്രണ്ട് കെ.വി. നൗഷാദ്, കൃഷി ഓഫീസർ ഡോ. പി. മുബിന തുടങ്ങിയവർ സംസാ രിച്ചു.

കൂരാച്ചുണ്ടിലെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ സാധിക്കാതെ കുടുംബം.

Image
✒️ നിസാം കക്കയം  കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അങ്ങാടിയിലെ സ്വകാര്യവ്യക്തി യുടെ കിണറ്റിൽ വെള്ളിയാ ഴ്ച രാത്രി കണ്ടെടുത്ത അതിഥി ത്തൊഴിലാളിയുടെ മൃതദേഹത്തി ന്റെ പോസ്റ്റുമോർട്ടം പൂർത്തിയാ യി. മേലെ അങ്ങാടിയിൽ താമ സിച്ചിരുന്ന അതിഥിത്തൊഴിലാളി യായ ബംഗാൾ സ്വദേശി മഹേഷ് ദാസാണ് (30) മരിച്ചത്. തൊഴിലാളി സംഭവസ്ഥലത്തേക്ക് നടന്നു പോകുന്നദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി പരിശോധനയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളി ലെയും സിസിടിവി ദൃശ്യങ്ങൾ വി ശദമായി പരിശോധിക്കുന്നുണ്ടെ ന്നും വിശദമായ പോസ്റ്റുമോർ ട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷ മേ മരണകാരണം വ്യക്തമാകൂ യെന്നും പോലീസ് പറഞ്ഞു. അതിഥിത്തൊഴിലാളികൾ താമ സിച്ചുവരുന്ന കെട്ടിട ഉടമയുടെ യും മഹേഷിൻ്റെ സുഹൃത്തായ അതിഥി ത്തൊഴിലാളികളുടെ യും മൊഴി പോലീസ് രേഖപ്പെടു ത്തുന്നുണ്ട്. സമീപദിവസങ്ങളിൽ കൂരാച്ചുണ്ടിൽനിന്ന് കാണാതായ അതിഥി ത്തൊഴിലാളികളുടെ യും വിവരങ്ങളും പോലീസ് ശേ ഖരിക്കുന്നുണ്ട്.അതിനിടെ പോ സ്റ്റ്‌മോർട്ടം നടപടികൾ പൂർത്തി യാക്കി മൃതദേഹം സ്വദേശത്തേ ക്ക് കൊണ്ടുപോകാൻ സാധിക്കാ ത്ത അവസ്ഥയിലാണ് കുടുംബം. മൃതദേഹം ദിവസങ്ങളോളം വെ ള്ളത്തി...

താമരശ്ശേരിയിൽ സത്യസന്ധതക്ക് മാതൃക കാട്ടിയ യുവാവിന് മുക്കത്തെ സ്ഥാപന ഉടമ ജോലി വാഗ്ദാനം ചെയ്തു

Image
താമരശ്ശേരി: ഭക്ഷണം കഴിക്കാതെയും, വണ്ടിക്കൂലിയില്ലാതെയും റോഡിലൂടെ നടന്നു പോകുംമ്പോൾ കളഞ്ഞുകിട്ടിയ സ്വർണാഭരണമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച തമിഴ്നാട് തൃച്ചി സ്വദേശി കുമാറിന് മുക്കത്തെ TVS ഷോറൂമിൽ ജോലി നൽകുമെന്ന് ഉടമ സിദ്ദീഖ് പറഞ്ഞു. വിവരം ഫോണിൽ വിളിച്ച് കുമാറിനെ അറിയിച്ചതായും അടുത്ത ദിവസം തന്നെ ജോലിക്കായി മുക്കത്ത് എത്തിച്ചേരുമെന്നും കുമാർ അറിയിച്ചതായും സിദ്ദീഖ് പറഞ്ഞു. ഇന്നലെ സ്വർണാഭരണം തിരികെ ലഭിച്ചതിനു ശേഷം ഉടമ നൽകിയ സഹായം കൈപ്പറ്റി കുമാർ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.

താമരശേരിയിൽ കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പഴ്സ് തിരിച്ചേൽപ്പിച്ചു; പത്തരമാറ്റ് സത്യസന്ധത

Image
താമരശേരി : വിശന്ന വയറുമായി നടക്കുമ്പോഴും കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സിനേക്കാൾ വലുതാണ് കുമാറിന് സത്യസന്ധത. ജോലി അന്വേഷിച്ച് ഒട്ടിയവയറുമായി നടന്ന ട്രിച്ചി സ്വദേശി ഇരുപതിയേഴുകാരൻ കുമാറാണ് കാപട്യം നിറഞ്ഞലോകത്തിൽ മാതൃകയായത്. സംഭവം നടക്കുന്നത് കോഴിക്കോട് താമരശേരിയിലാണ്. തമിഴ്നാട്ടിൽ നിന്ന് ജോലി അന്വേഷിച്ചാണ് കുമാർ താമരശേരിയിൽ എത്തിയത്. അച്‌ഛൻ മരിച്ചുപോയി. പ്രായമായ അമ്മ മാത്രമാണ് സ്വന്തമെന്ന് പറയാനായി കുമാറിനുള്ളത്. ജീവിതപ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാനാണ് ട്രിച്ചിയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. ഊട്ടിയും, ഗൂഡല്ലൂരിലും, ബത്തേരിയിലുമെല്ലാം ജോലി തേടി. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ ബത്തേരിയിൽ നിന്ന് ലോറിയിൽ കയറി താമരശേരിയിൽ ഇറങ്ങുകയായിരുന്നു.  കൈയിൽ പണമില്ലാതെ വിശന്ന് റോഡിലൂടെ നടക്കുമ്പോഴാണ് ഒരു വാച്ച് കടയ്ക്ക് സമീപത്ത് നിന്ന് കുമാറിന് പേഴ്സ് ലഭിക്കുന്നത്. കളഞ്ഞുകിട്ടിയ പേഴ്സ് കുമാർ വാച്ച് കടക്കാരനെ ഏൽപ്പിച്ചു. കടയുടമ പേഴ്സ് പരിശോധിച്ചപ്പോഴാണ് ഒന്നരപവന്റെ സ്വർണാഭരണങ്ങൾ കണ്ടത്. സമീപത്തെ ജ്വലറിയിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് മനസിലാക്കിയ കടക്കാരൻ പേഴ്സിന്റെ ഉടമസ്‌ഥയെ കണ്ടെത്തി വിവരമറിയിച്ചു...

ടയർ പൊട്ടിത്തെറിച്ച് പേരാമ്പ്ര ; കടിയങ്ങാട് സ്വദേശി മരിച്ചു ഗുജറാത്തിൽ ടയർ പണിക്കിടെ യാണ് സംഭവം

Image
കടിയങ്ങാട് : ഗുജറാത്തിൽ ടയർ പണിക്കിടെ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടത്തിൽ കടിയങ്ങാട് മഹിമ സ്വദേശി മരിച്ചു. കോവുമ്മൽ സുരേഷ് (50 ) ആണ് മരിച്ചത്.  ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തി  വരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്.   പിതാവ് കുഞ്ഞിക്കുട്ടി നായർ.  അമ്മ  പരേതയായ നാരായണി അമ്മ. ഭാര്യ ഷീബ (പന്തിരിക്കര)മക്കൾ ആകാശ് (ബി.ടെക് വിദ്യാർത്ഥി) അശ്വിൻ (എസ്എസ്എൽസി വിദ്യാർത്ഥി) സഹോദരങ്ങൾ ഗീതാ അച്യുതൻ നായർ (ചെരണ്ടത്തൂർ) പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര ) പരേതയായ ഷിജി അനീഷ് (ഉള്ള്യേരി ).നാളെ  (തിങ്കൾ) ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം  വീട്ടു വളപ്പിൽ സംസ്ക്കരിക്കും.

കൊടുവള്ളിയില്‍ കല്യാണസംഘത്തിന്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞു; ഒരു പടക്കം പെട്രോള്‍ പമ്പില്‍ പൊട്ടിത്തെറിച്ചു; ,മൂന്ന് പോലീസുകാർക്കും പരുക്ക്.

Image
കൊടുവള്ളി : കൊടുവള്ളിയില്‍ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പെടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആട് ഷമീർ, കൊളവൻ അസീസ്, അജ്മൽ എന്നിവരെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ നരിക്കുനി സമീപം വെച്ച് സാഹസികമായി പിടികൂടി. അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം

കുടിവെള്ളം മോഷ്ടിച്ചു; വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു

Image
വടകര: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽ നിന്ന് വെള്ളം മോഷണം നടത്തിയ, വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. ജല അതോറിറ്റിയുടെ പ്രധാന വിതരണ ലൈനിൽനിന്ന് വാട്ടർ മീറ്റർ ഇല്ലാതെ നേരിട്ട് കണക്ഷൻ എടുത്ത് കുടിവെള്ളം ചോർത്തുന്നതായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജല അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡാണ് മോഷണം കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിൽ ജല അതോറിറ്റിയുടെ മൂന്ന് സർവീസ് കണക്ഷനുകൾ ഉണ്ട്. ഇവയിൽ ഒരു കണക്ഷൻ അടുത്ത കാലത്തായി ഉപഭോക്താവിന്റെ ആവശ്യപ്രകാരം ഡിസ്കണക്ട് ചെയ്തിരുന്നു. കണക്ഷനുകളിൽ നിരന്തരമായി മീറ്റർ റീഡിങ് വരാത്തത് പരിശോധിച്ചപ്പോൾ മീറ്റർ ഫോൾട്ട് ആണെന്ന നിഗമനത്തിൽ ഒരു കണക്ഷനിലെ മീറ്റർ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. മറ്റു കണക്ഷൻ ഉപയോഗിക്കാതെ വാൽവ് അടച്ചുവച്ചതായും കണ്ടു. എന്നാൽ പുതിയ മീറ്ററിലും റീഡിങ് കാണിക്കാതിരുന്നപ്പോൾ വെള്ളിയാഴ്ച നടത്തിയ പരിശോധ നയിൽ മീറ്റർ വഴി കുടിവെള്ളം എത്തുന്നില്ലെന്ന് കണ്ടെത്തുകയും എന്നാൽ ആശുപത്രിയുടെ പിറക് വശത്തെ ടാങ്കിലേക്ക് കുടിവെള്ളം എത്തുന്നതായും ശ്രദ്ധയിൽപ്പെടുകയായിരുന്നു.   തുടർന്ന് ശനിയാഴ്‌ച ലൈൻ വരുന്ന ഭാഗം...

കരിയാത്തുംപാറയിൽ സ്മാർട്ട് അംഗനവാടി സജ്ജമാവുന്നു

Image
കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെടുന്ന കരിയാത്തുംപാറ വല്ലയിൽ താഴെ അംഗൻവാടിക്ക് 50 ലക്ഷത്തിൽ പരം രൂപ ചിലവിൽ പുതിയ കെട്ടിടം വരുന്നു. പൂർണ്ണമായും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്ന ഈ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ടതുണ്ട്. വൈദ്യുതി വകുപ്പ്‌ ഉദ്ദ്യോഗസ്ഥന്മാരുമായി പ്രസിഡൻറ് ഓകെ അമ്മദ് ചർച്ച നടത്തി. വൈദ്യുതി ലഭിക്കുവാനാവശ്യമായ ഇലക്ട്രിക് പോസ്റ്റ് എത്രയും വേഗം സ്ഥാപിച്ച് കണക്ഷൻ ലഭ്യമാക്കുവാൻ കെ എസ് ഇ ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്മാർട്ട്ട് അംഗൻവാടിയുടെ നിർമ്മാണപുരോഗതി വിലയിരുത്തുവാൻ പ്രസിഡൻറ് അമ്മദിന് ഒപ്പം വാർഡ് മെമ്പര്മാരായ ജെസ്സി ജോസഫും വിജയനും ഉണ്ടായിരുന്നു.

കോഴിക്കോട് പാലക്കോട്ടുവയലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

Image
കോഴിക്കോട്: മായനാട് സ്വദേശിയായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജ് (20) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപതോളം പേർ ചേർന്നാണ് യുവാവിനെ മർദിച്ചതെന്ന് ബന്ധു പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തിൽ ഉ ത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കൊ ലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷത്തിലേക്ക് ഏർപ്പെടുകയായിരുന്നു. ഇതിൽ സൂരജിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. സംഘർഷത്തിൽ 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൂരാച്ചുണ്ടിൽ കോൺഗ്രസ്‌ പ്രവർത്തക കൺവെൻഷൻ

Image
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷൻ പഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് വെളിയത്ത് ചടങ്ങിൽ സ്ഥാനമേറ്റെടുത്തു. ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു. കെപിസിസി അംഗങ്ങളായ കെ.രാമചന്ദ്രൻ മാസ്റ്റർ, കെ.എം.ഉമ്മർ, മുൻ ജില്ലാ പഞ്ചായത്തംഗം കാവിൽ പി മാധവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ.രാജീവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഗ്രാമപഞ്ചായത്തംഗം സിമിലി ബിജു, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, ഷാജു കാരക്കട, രാജു കിഴക്കേകര, ഗീത ചന്ദ്രൻ, നിസാം കക്കയം, പി.ജെ.പോൾ എന്നിവർ സംസാരിച്ചു. ഫോട്ടോ : കോൺഗ്രസ്‌ പ്രവർത്തക കൺവെഷനിൽ കെപിസിസി അംഗം കെ.എം.ഉമ്മർ സംസാരിക്കുന്നു.

സമര പ്രചാരണ വാഹന ജാഥക്ക് കൂരാച്ചുണ്ടിൽ സ്വീകരണം നൽകി

Image
കൂരാച്ചുണ്ട് : കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് നയി ക്കുന്ന സമര പ്രചാരണ വാഹന ജാഥയ്ക്ക് കൂരാച്ചുണ്ടിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ മനോജ് കു മാർ പാലങ്ങാട്, ഡിസിസി സെക്ര ട്ടറി അഗസ്റ്റിൻ കാരക്കട, മണ്ഡ ലം കോൺഗ്രസ് പ്രസിഡന്റ് ജോ സ് വെളിയത്ത്, ശ്രീധരൻ മേനാ ച്ചേരി, രാജു കിഴക്കേക്കര, ഗീതാ ചന്ദ്രൻ, മറിയാമ്മ കുര്യാക്കോസ്, ബിജു മാണി, സജി വെങ്കിട്ട യ്ക്കൽ എന്നിവർ പ്രസംഗിച്ചു.

പ്രത്യാശയുടെ പ്രകാശ നക്ഷത്രം ഇനി ഓർമ്മ; ഫ്രാൻസിസ് മാർപാപ്പയ്ക്ക് സെന്റ് മേരി ബസിലിക്കയിൽ നിത്യവിശ്രമം

Image
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകി ലോകം വത്തിക്കാൻ സിറ്റി:   വിശുദ്ധിയുടെ ഇളംതണുപ്പു പടർന്നുകിടന്ന സാന്താ മരിയ മജോറെയുടെ അകത്തളത്തിൽ അമ്മ കാത്തിരിക്കുകയായിരുന്നു, പ്രിയപ്പെട്ട മകന്റെ വരവിനായി. അംഗരക്ഷകരുടെ ചുമലിലെ ലളിതമായ തടിപ്പേടകത്തിൽ നിത്യനിദ്രയിലാണ്ട് മകനെത്തിയപ്പോൾ, ബസിലിക്കയ്ക്കു പുറത്ത്, പ്രാർഥനയാൽ വിറകൊള്ളുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളുമായി ലോകമതിനു സാക്ഷിയായി; അത്യുന്നതങ്ങളിൽ മാലാഖമാരും. തന്റെ എല്ലാ യാത്രകളും തുടങ്ങുകയും അവസാനിക്കുകയും ചെയ്തിരുന്ന അമ്മയുടെ മടിത്തട്ടിൽ ഇനി പാപ്പായ്ക്ക് നിത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെയാണ് സംസ്കാരച്ചടങ്ങുകൾ തുടങ്ങിയത്. ഇതിനു ശേഷം വിലാപയാത്രയായി പാപ്പയുടെ ഭൗതികശരീരം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോയി. വലിയ ഇടയനെ അവസാനമായി കാണാൻ ചത്വരത്തിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്ര...

കൂരാച്ചുണ്ട് അങ്ങാടിയിൽ നിയന്ത്രണമില്ലാതെ പാർക്കിങ്; വ്യാപാരികൾ വലയുന്നു

Image
✒️ ജോബി മാത്യു  കൂരാച്ചുണ്ട് : അങ്ങാടിയിലെ പ്രധാന പാതയിൽ ഇരുചക്ര വാഹന പാർക്കിങ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ദുരിതമാകു ന്നതായി പരാതി. പാർക്കിങ് ഭാഗ ത്ത് തുടർച്ചയായി വാഹനങ്ങൾ ഇടുന്നതിനാൽ വ്യാപാര സ്ഥാപ നങ്ങളിലേക്ക് ജനങ്ങൾക്ക് കയ റാൻ പോലും സാധിക്കുന്നില്ല. കടകളുടെ മുൻപിൽ വാഹന ങ്ങൾ നിർത്തിയാൽ ഉടൻ തന്നെ പൊലീസ് മൊബൈലിൽ ഫോ ട്ടോയെടുത്ത് പിഴ ഈടാക്കുന്ന സ്‌ഥിതിയാണ്. പഞ്ചായത്ത് പേരിനു മാത്രം പേ പാർക്കിങ് സംവിധാനം ഒരു ക്കിയെങ്കിലും ജനങ്ങൾ അത് ഉപ യോഗിക്കാൻ തയാറാകാത്തതും പ്രശ്നമാണ്. ടൗണിൽ റോഡിന് വീതിക്കുറവ് കാരണം ഗതാഗത കുരുക്ക് പതിവാണ്. ടൗണിൽ റോഡിന്റെ ഇരു ഭാഗ ങ്ങളിലും ചില ദിവസങ്ങളിൽ നോ പാർക്കിങ് ബോർഡ് സ്‌ഥാ പിക്കുന്നതും ജനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അങ്ങാടിയിലെ പാർക്കിങ് പ്രശ്ന‌ം പരിഹരിക്കാൻ പഞ്ചായ ത്ത് സർവകക്ഷി, പൊലീസ് അധികൃതരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നട പ്പായിട്ടില്ല. വ്യാപാരി സംഘടന പ്രതിനിധികൾ ഒട്ടേറെ തവണ ആവശ്യം ഉന്നയിച്ചിട്ടും പഞ്ചായ ത്ത് അവഗണിക്കുകയാണെന്ന് പരാതി ഉയർന്നു. പഞ്ചായത്ത് ഇരുചക്ര വാഹന ങ്ങൾ പാർക്കിങ്ങിന് ടൗണിൽ സൗകര്യം ഏർപ്പെട...

കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത തുടരുന്നു

Image
✒️നിസാം കക്കയം  കൂരാച്ചുണ്ട് :    കൂരാച്ചുണ്ടിൽ രാത്രിസമയങ്ങളിൽ അതിഥിത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷംപതിവാണ്. ലഹരിയുപയോ ഗവും ഇവർക്കിടയിൽ കൂടുത ലാണ്. കൂരാച്ചുണ്ട് പോലീസ് പലതവണ അതിഥിത്തൊഴി ലാളികളിൽനിന്ന് ലഹരിവസ്തു ക്കൾ പിടിച്ചെടുക്കുന്ന സ്ഥി തിയുണ്ടായിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളിയും ഇത്തരത്തിൽ സംഘർഷത്തിൽ പങ്കാളിയാവുന്ന വ്യക്തിയായിരുന്നു. ആഴ്ചകൾക്കുമുൻപും ഇവർക്കിടയിൽ തർക്കങ്ങൾ നടന്നിരുന്നു. മേലേ അങ്ങാടിയിൽ താമ സിക്കുന്ന തൊഴിലാളിയുടെ മൃതദേഹം ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾക്കു സമീപമുള്ള കിണറ്റിൽ എങ്ങനെയെത്തിയെന്നത് ദുരൂഹതയുണ്ടാക്കുന്നു.

കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറിൽ കണ്ടെത്തിയ മൃതദേഹം ബംഗാൾ സ്വദേശി മഹേഷിൻ്റേതാണ് എന്ന് തിരിച്ചറിഞ്ഞു

Image
✒️ നിസാം കക്കയം   കൂരാച്ചുണ്ട് : കൂരാച്ചുണ്ട് അങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാരക്കട  മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.   നാല് ദിവസമായി കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ താമസിച്ച് വരുന്ന അതിഥി തൊഴിലാളിയായ ബംഗാൾ സ്വദേശി മഹേഷ്‌ ദാസ് ( 30 ) കാണാനില്ലെന്ന് സുഹൃത്തുക്കൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  കിണറിന്റെ പുറത്ത് നിന്ന് നോക്കിയപ്പോൾ സുഹൃത്തുക്കൾ മഹേഷ്‌ ദാസിന്റെ മൃതദേഹമാണ് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ മൃതദേഹം പുറത്തെടുത്തത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്ന് കൂരാച്ചുണ്ട് പോലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ അർദ്ധ രാത്രിയോടെ പേരാമ്പ്ര ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് . മൃതദേഹം  മഹേഷിൻ്റേതാണ് എന്ന് കിണറിന്  പുറത്ത് എടുത്ത ശേഷം   ഉറപ്പ് വരുത്തിയത്.  പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുള്ളുവെന്ന് പോലീസ് അറിയിച്ചു

ഇന്ത്യയിൽ തുടരാനാവുക നാളെ വരെ മാത്രം; പാക് പൗരത്വമുള്ള വടകര, കൊയിലാണ്ടി സ്വദേശികളായ മൂന്ന് പേർക്ക് രാജ്യം വിടാൻ നിർദേശം

Image
കൊയിലാണ്ടി : കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേർക്കുമാണ് നോട്ടീസ്. വ്യാപാരം, വിവാഹം ഉൾപ്പടെയുള്ള കാരണങ്ങളാൽ പാക് പൗരത്വം നേടിയ മലയാളികളാണ് മൂന്നുപേരും. മതിയായ രേഖകൾ ഇല്ലാതെ ഇന്ത്യയിൽ താമസിക്കുന്നതിനാൽ ഞായറാഴ്ചക്കുള്ളിൽ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ,വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്‌മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയിൽ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തിൽ എത്തിയത്. കണ്ണൂരിൽ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയിൽ എത്തിയത്. അസ്‌മ ചൊക്ലിയിലാണ് താമസം. 2024-ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്. കേരളത്തിൽ ജനിച്ച ഹംസ 1965ലാണ് തൊഴിൽ തേടി പാകിസ്‌താനിലേക്ക് പോയത്. കറാച്ചിയിൽ കട നടത്തിയിരുന്ന സഹോദരനൊപ്പമാണ് ഹംസ ജോലി ചെയ്തിരുന്നത്. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ൽ നാട്ടിലേക്ക് വര...

പ്രത്യേക അറിയിപ്പ്

Image
തൃശ്ശൂരിൽ വെച്ച് ഡ്രൈവർക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇന്ന് തൃശ്ശൂർ വച്ച് ഷെഡ്യൂൾ അവസാനിപ്പിച്ചു .. ഡ്രൈവറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതിനാൽ പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് ഇന്ന് രാത്രി ഉള്ള കോഴിക്കോട് നിന്ന് കൂരാച്ചുണ്ട്- - ചക്കിട്ടപാറ സർവ്വീസും .. നാളെ രാവിലെ ചക്കിട്ടപാറ - കൂരാച്ചുണ്ട് നിന്ന് പിറവത്തേക്ക് ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല.