Posts

Showing posts from May, 2025

കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂളിലെ സ്കൂൾ ബസ് സമയം പ്രസിദ്ധീകരിച്ചു:

Image
കല്ലാനോട്; സ്കൂൾ ബസ് സമയക്രമം ബസ് നമ്പർ : 1 ഒന്നാം ട്രിപ്പ് രാവിലെ 7 .50 - വയലിട രാവിലെ 7 55 മണിച്ചേരി ഈ ഭാഗത്തുള്ള മുഴുവൻ കുട്ടികളും ബസിൽ കയറേണ്ടതാണ് കാവുംപുറം മുതൽ  ഫസ്റ്റ് ട്രിപ്പിൽ പത്താം ക്ലാസിലെ കുട്ടികൾ  മാത്രം കയറുക. 8 മണി - കാവുംപുറം 8 .5  - താഴെ തലയാട് 8 .10  - മേലെ തലയാട് 8 .15   - 26 -ാംമൈൽ 8 .20 -  27 -ാം മൈൽ ബസ് നമ്പർ : 3 ഒന്നാം ട്രിപ്പ് ഒന്നാം ട്രിപ്പിൽ പത്താം ക്ലാസ്  വിദ്യാർത്ഥികൾ മാത്രം കയറുക 8:00  - പടിക്കൽ വയൽ 8 .5  - ചെമ്പും കര 8 .10 -  ചീടിക്കുഴി 8 .15  - മേലെ തലയാട് ബസ് നമ്പർ :  2 ഒന്നാം ട്രിപ്പ് രാവിലെ 8 മണി തേൻവില്ല തേൻ വില്ലയിൽനിന്നും മുഴുവൻ കുട്ടികളും ബസ്സിൽ കയറണം കക്കയം മുതൽ ഒന്നാം ട്രിപ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ മാത്രം കയറുക രാവിലെ 8 .5  - കക്കയം 8 .10  - 30 -ാംമൈൽ 8 .15  - കരിയാത്തുംപാറ . ബസ് നമ്പർ :1 രണ്ടാം ട്രിപ്പ് 9 .10 - കക്കയം 9 .15  - 30 -ാം മൈൽ 9 .20 - കരിയാത്തുംപാറ 9 .25  -  28 -ാംമൈൽ ബസ് നമ്പർ  : 2 രണ്ടാം ട്രിപ്പ് 8:50  - രാജഗിരി 8 .55  - എം എം പറമ്പ് 9  മണി  - തെച്ചി 9 .5  - പടിക്കൽ വയൽ 9 .10 - കാവുംപുറം 9 .15  - താഴെ തലയാട് 9 .20  - മേലെ തല...

മലയോര ഹൈവേ: ചക്കിട്ടപാറ ടൗണിൽ സുതാര്യ മായി പ്രവൃത്തി നടത്തണമെന്ന് ജനകീയകമ്മിറ്റി

Image
ചക്കിട്ടപാറ:  നാടിൻ്റെ യഥാർഥവികസനമാണ് അധികാരികൾ ലക്ഷ്യമിടുന്നതെങ്കിൽ ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം സുതാര്യ മായി നടത്തണമെന്ന് ജനകീയകമ്മിറ്റി രൂപവത്കരണയോഗം ആവശ്യപ്പെട്ടു. വ്യത്യസ്ത അളവ് നടത്തി പാതയുടെ വീതി നിർണയിക്കുന്നത് അനുവദിക്കി ല്ല. അശാസ്ത്രീയമായി റോഡ് നിർമാണം നടത്തി യാൽ ശക്തമായി പ്രതിരോധിക്കും. പ്രചാരണപരിപാടികളും പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ബിജെപിയുടെ നേതൃത്വത്തിലാണ് ജനകീയ യോഗം വിളിച്ചത്. ബാബു പുതുപ്പറമ്പിൽ ഉദ്ഘാ ടനം ചെയ്തു. പി.ബി. സന്തോഷ് അധ്യക്ഷനായി. പി.പി. പ്രദീപ് കുമാർ, രാജൻ വർക്കി, പത്മനാഭൻ കോറോത്ത്, കെ.കെ. രാജേഷ്, ശ്രീനിവാസൻ മന ക്കൽ, വി.വി. രാജൻ, പി. ശ്രീധരൻ, റ്റി.സി. സന്തോ ഷ്, പി. വിവേക്, ശിവദാസൻ കക്കൂടുമ്പിൽ എന്നി വർ പ്രസംഗിച്ചു. ഭാരവാഹികൾ: ബാബു പുതുപ്പറമ്പിൽ (ചെയർ.), രാജൻ വർക്കി (കൺ.), പി.പി. പ്രദീ പൻ(ഖജാ.).

ചക്കിട്ടപാറയിൽ സർക്കാരിന്റെ കുപ്പിവെള്ള ബോട്ടിലിങ് പ്ലാന്റ് സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും

Image
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ ജലവിഭവവകുപ്പിൻ്റെ നേതൃത്വ ത്തിൽ പ്രഖ്യാപിച്ച കുപ്പിവെള്ള പ്ലാന്റ് സെപ്റ്റംബറിൽ ചക്കിട്ടപാ റയിൽ പ്രവർത്തനം തുടങ്ങുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ചർ ഡിവലപ്മെൻ്റ് കോർ പ്പറേഷൻ ലിമിറ്റഡി(കെഐഐ ഡിസി)ന്റെ നേതൃത്വത്തിലാണ് എട്ടുകോടി രൂപ ചെലവിൽ പ്ലാ ന്റ് തുടങ്ങുന്നത്. പെരുവണ്ണാമൂ ഴി ഡാം റിസർവോയറിലെ വെ ള്ളമുപയോഗിച്ചാണ് ഉത്പാദ നം. സ്വന്തം പ്ലാൻ്റ് നിർമാണം പൂർത്തീകരിക്കുന്നതുവരെ ചക്കി ട്ടപാറയിൽ സുഭിക്ഷയുടെ കെട്ടിടത്തിലാണ് പ്രവർത്തനമാരം! ക്കുക. അഞ്ചുമാസംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ ജലവിഭവവകുപ്പുമന്ത്രിയു ടെ അധ്യക്ഷതയിൽ നട ന്ന യോഗത്തിൽ തീരുമാ നിച്ചിട്ടുണ്ട്. ഇറിഗേഷന്റെ 3.5 ഏക്കർ സ്ഥലം പദ്ധ തിക്കായി ഉപയോഗപ്പെ ടുത്താനാണ് തീരുമാനി ച്ചിട്ടുള്ളത്.

ഇന്ന് ലോകക്ഷീരദിനം: വിജയം കൊയ്ത്‌ കൂരാച്ചുണ്ടിലെ യുവ ക്ഷീരകർഷകൻ

Image
15 കാലികൾ, പ്രതിദിനം പാലുത്പാദനം 200 ലിറ്റർ ✒️നിസാം കക്കയം കൂരാച്ചുണ്ട് : ബാലുശ്ശേരി ബ്ലോക്കിലെ കഴിഞ്ഞ വർഷത്തിലെ മികച്ച യുവ ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ച ദീപു ഒരു ന്യൂജെൻ ക്ഷീരകർ ഷകനാണ്. എംബിഎ ബിരുദം എടുത്തശേഷം ഇരുപത്തി രണ്ടാം വയസ്സിലാണ് ദീപു ദുബായ് എമിറേറ്റ്സ് എൻബി ഡി ബാങ്കിൽ ചീഫ് കാഷ്യർ ആയി ജോലിയിൽ കയറിയത്. എന്നാൽ അപ്പോഴും നാട്ടിൽ ഒരു ജോലി എന്നത് മാത്രമാ യിരുന്നു ദീപുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. 'നാടോടിക്കാറ്റ്' സിനിമ യിൽ ദാസനും വിജയനും പറ ഞ്ഞത് ദിപു ഓർത്തു. സിനിമ യിൽ പശുവളർത്തൽ പരാജ യപ്പെട്ടെങ്കിലും ജീവിതത്തിൽ അത് വിജയത്തിലെത്തിക്കലാ യിരുന്നു ദീപുവിന്റെ ലക്ഷ്യം. വീട്ടുകാരോട് കാര്യം പറഞ്ഞ പ്പോൾ ആദ്യം എതിർപ്പായി രുന്നു ഫലം. നല്ല ശമ്പളമു ള്ള ജോലി ഉപേക്ഷിച്ച് റിസ്റ്റും അധ്വാനവും കൂടുതലുള്ള ക്ഷീരമേഖലയിലേക്ക് വരാനു ള്ള തീരുമാനം അറിഞ്ഞവരെ ല്ലാം നിരുത്സാഹപ്പെടുത്തിയെ ങ്കിലും ഒരു കൈ നോക്കാൻ തന്നെയായിരുന്നു ദീപുവിൻ്റെ തീരുമാനം.  അങ്ങനെയാണ് 2020 ൽ അഞ്ച് പശുക്കളെ കൊണ്ട് ചെറിയരീതിയിൽ ഫാം ആരം ഭിക്കുന്നത്. കഠിനാധ്വാനംകൊ ണ്ട് ദീപു ഫാം വിജയത്തിലെ ത്തിക്കുകയായിരുന്നു. ഇപ്പോൾ പതിനഞ്ച് കറവ പ്പ...

നിര്യാതയായി

Image
കൂരാച്ചുണ്ട് :   കണിയാങ്കണ്ടി  ചന്ദ്രിക (60) നിര്യാതയായി ഭർത്താവ്: നാണു. മക്കൾ: സനീഷ് (ദോഹ) സജീഷ്(കോൺട്രാക്ടർ ) സതീഷ്(ഓട്ടോ ഡ്രൈവർ കൂരാച്ചുണ്ട്.) മരുമക്കൾ: ഷെമില ( വാകയാട് ) നീതു ( അടിവാരം) ചിഞ്ചു (നരിനട) സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ട് വളപ്പിൽ.

കൂരാച്ചുണ്ട് മേലെ അങ്ങാടിയിലെ റോഡിൽ മാലിന്യം തള്ളുന്നു

Image
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ കല്ലാനോട് റോഡിലാണ് ഈ മാലിന്യം കണ്ടത്. അതിഥി തൊഴിലാളികളാണ് റോഡിൽ ഈ മാലിന്യം കൊണ്ടിട്ടത് എന്ന് പറയപ്പെടുന്നു ഇതിന് മുൻപും പ്ലാസ്റ്റിക് മാലിന്യം റോഡിൽ തള്ളിയിട്ടുണ്ട്. ഹരിത സേന സേവനം നല്ല രീതിയിൽ നടക്കുന്ന പഞ്ചായത്താണ് കൂരാച്ചുണ്ട് പഞ്ചായത്ത് . ശാശ്വത പരിഹാരം കാണണം അതിഥി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗുകളിൽ ഹരിത സേന സേവനം കർശനമാക്കണമെന്നും എങ്കിലേ ഇതിന് ശാശ്വത  പരിഹാരം കാണാൻ കഴിയുള്ളുവെന്നും പൊതു പ്രവർത്തകൻ A K പ്രേമൻ പറഞ്ഞു. .

കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ റോഡിൽ മാലിന്യം തള്ളുന്നു

Image
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ കല്ലാനോട് റോഡിലാണ് ഈ മാലിന്യം കണ്ടത്. അതിഥി തൊഴിലാളികളാണ് റോഡിൽ ഈ മാലിന്യം കൊണ്ടിട്ടത് എന്ന് പറയപ്പെടുന്നു ഇതിന് മുൻപും പ്ലാസ്റ്റിക് മാലിന്യം റോഡിൽ തള്ളിയിട്ടുണ്ട്. ഹരിത സേന സേവനം നല്ല രീതിയിൽ നടക്കുന്ന പഞ്ചായത്താണ് കൂരാച്ചുണ്ട് പഞ്ചായത്ത് . അതിഥി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗുകളിൽ ഹരിത സേന സേവനം  കർശനമാക്കണമെന്നും എങ്കിലേ ഇതിന് പരിഹാരം കാണാൻ കഴിയൂവെന്നും പൊതു പ്രവർത്തകൻ A K പ്രേമൻ പറഞ്ഞു.  .

ചക്കിട്ടപ്പാറ ചുഴലിക്കാറ്റിൽ കെഎസ്ഇബിക്ക് വൻനഷ്ട്ടം

Image
ചക്കിട്ടപാറ : പഞ്ചായത്തിലെ ചക്കിട്ടപാറ, നരിനട മേഖലകളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കെഎസ്ഇബിക്ക് ഒരുദിവസം കൊണ്ട് വലിയ നഷ്ട മാണുണ്ടായത്. മഴ തുടങ്ങിയശേ ഷമുണ്ടായ കാര്യങ്ങൾ എല്ലാം ശരിയാക്കിവരുമ്പോഴാണ് മരങ്ങൾ ഒന്നാകെ വൈദ്യുതലൈ നിലേക്ക് കടപുഴകിവീഴുന്ന സ്ഥിതിയുണ്ടായത്. ഹൈടെൻഷൻ വൈദ്യുത ലൈൻ വലിച്ച ആറ് തൂണുകളും, മറ്റുള്ള 14 വൈദ്യുതത്തൂണുക ളും തകർന്നു. 43 വൈദ്യുതത്തൂ ണുകൾ ചെരിഞ്ഞതിനെത്തുടർ ന്ന് നേരെയാക്കേണ്ടിവന്നു. 57 ഇടത്ത് വൈദ്യുതലൈനിൽ മര ങ്ങൾ വീണു. 28 ഇടത്ത് വൈദ്യുതലൈനു കൾ തകർന്നു. 38 ട്രാൻസ്ഫോ മറുകൾക്ക് കീഴിൽ വൈദ്യുതി മു ടങ്ങുന്ന പ്രശ്നമുണ്ടായി. ഏഴായി രത്തോളം ഉപഭോക്താക്കളെ പ്ര ശ്നം ബാധിച്ചതായാണ് ഏകദേ ശകണക്ക്.

മിന്നൽ ചുഴലി; ചക്കിട്ടപാറയിലും നരിനടയിലും ലക്ഷങ്ങളുടെ കൃഷിനാശം

Image
✒️ജോബി മാത്യു  ചക്കിട്ടപാറ : മലയോരത്ത് വ്യാഴാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ ചക്കിട്ടപാറയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകിവീണു. വ്യാപകമായി കൃഷിനശിച്ചു. വൈദ്യുതപോസ്റ്റുകളും ലൈനുകളും തകർന്നു.ഏഴായിരത്തോളം ഉപഭോക്താക്കളെ വൈദ്യുതി മുടങ്ങിയ പ്രശ്‌നം ബാധിച്ചു. നരിനട റോഡിലും ചക്കിട്ടപാറ അങ്കണവാടി റോഡിലും മരങ്ങൾ കടപുഴകിവീണ് ഗതാഗതതടസ്സമുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. കൃഷിവകുപ്പ് കൃത്യമായ നഷ്ടം ശേഖരിച്ചുവരുകയാണ്. രാത്രി 10.30-ഓടെയാണ് പഞ്ചായത്തിലെ 9, 12, 13 വാർഡുകളിൽപ്പെട്ട ചക്കിട്ടപാറ, നരിനട മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. നരിനട പനമറ്റത്തിൽ ജിന്റോ തോമസിന്റ റബ്ബർത്തോട്ടവും കുലച്ച നേന്ത്രവാഴകളും പാടെ നശിച്ചു. 110-ഓളം റബ്ബറും 250-ഓളം വാഴയും 120 കവുങ്ങും മറ്റുമരങ്ങളും ഒടിഞ്ഞുവീണു. നരിനട താനിയോട്ടിൽ സുരേഷ് കനവിന്റെ വീട്ടുപറമ്പിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞുവീണു. 20 കവുങ്ങും 50 വാഴയും കൂടാതെ ജാതി, തെങ്ങ് തുടങ്ങിയവയും നശിച്ചതായി സുരേഷ് പറഞ്ഞു. നരിനടയിലെ പാറപ്പുറത്ത് ആനീസിന്റെ ഏക വരുമാനമാർഗമായിരുന്ന റബ്ബർത്തോട്ടവും കാറ്റിൽ നശിച്ചു. 40-ഓളം റബ്ബർ ഒടിഞ്ഞുവീണു. ഒരെണ്ണം വീ...

ചക്കിട്ടപാറ - ചെമ്പ്ര റോഡിൽ വെള്ളക്കെട്ട്; യാത്രാദുരിതം

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ :  മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ചക്കിട്ടപാറ - ചെമ്പ്ര റോഡ് വെള്ളക്കെട്ടിലായതോടെ ഗതാഗ തം ദുരിതത്തിലായി. തോണക്കര പ്പടി, ചെറുപിള്ളേട്ട്പടി, ചക്കിട്ട പാറ മുസ്‌ലിം പള്ളി മേഖലകളി ലാണ് യാത്രക്കാർക്ക് സഞ്ചരി ക്കാൻ കഴിയാത്ത സാഹചര്യം. തോണക്കരപ്പടി ഭാഗത്ത് പാത യോരത്ത് ഓവുചാൽ ഭിത്തി നിർ മിച്ചതോടെ വെള്ളം ഒഴുകാൻ സ്‌ഥലമില്ലാത്തതാണ് പ്രശ്നമാ യത്. 15 മീറ്റർ ദൂരത്തിൽ ചെളി വെള്ളത്തിൽ സാഹസയാത്ര ചെയ്താൽ മാത്രമേ ലക്ഷ്യസ്‌ഥാ നത്ത് എത്താൻ സാധിക്കൂ. വെള്ളം ഓവുചാലിലേക്ക് ഒഴിവാ ക്കിയാൽ പ്രശ്നം പരിഹരിക്കാം. ചെറുപിള്ളേട്ട്‌പടി ഭാഗത്തും വെള്ളക്കെട്ട് പ്രശ്നമാണ്. ചെളി നിറഞ്ഞ റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിലാകുന്നുണ്ട്. മുസ്‌ലിം പള്ളി മേഖലയിലും ബൈക്കുകളിൽ സഞ്ചരിക്കുന്നവർ വീഴുന്നത് പതിവാണ്. മലയോര ഹൈവേ പ്രവൃത്തി നടത്തുന്നവർ റോഡിലെ ഗതാ ഗത പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും അപകടാ വസ്‌ഥ ഒഴിവാക്കണമെന്നും നാട്ടു കാർ ആവശ്യപ്പെട്ടു.

കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ കാടുകയറിയിട്ടും കാണാതെ അധികൃതർ

Image
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന്റെ പിൻഭാഗം കാടുമൂടുകയും കെട്ടിടത്തിൽ വള്ളി പടർപ്പുകൾ കയറി മുടിയിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ഓ ഫീസിന്റെ പിൻഭാഗം വൻതോതിൽ കാടുമൂടി ഇഴജന്തുക്കളുടെ യും കൊതുകുകളുടെയും താവളമായി മാറിയെന്നാണ് പരാതി. ഇവിടെ വളർന്ന വള്ളിപടർപ്പുകൾ കെട്ടിടത്തിൽ കയറി ജനാലകളിലൂടെ ഓഫീസിനുള്ളിൽ പ്രവേശിക്കുന്ന നിലയിലാ ണുള്ളത്. ഇവിടെ പലരും ഇഴജന്തുക്കളെ കണ്ടിട്ടുണ്ടെന്നും പറയുന്നു. ഇത് ബന്ധപ്പെട്ട അധിക്യതരുടെ അനാസ്ഥയും അശ്രദ്ധ യുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മഴക്കാലമായ തോടെ പകർച്ചവ്യാധികൾക്കെ തിരേയുള്ള പ്രതിരോധ പ്രവർ ത്തനങ്ങൾ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേത്യ ത്വത്തിൽ നടപ്പാക്കി വരുന്നുണ്ട്. പഞ്ചായത്ത് ഓഫീസ് പരിസരവും സമീപത്തെ കാടും വെട്ടി നീക്കി ശുചീകരണ പ്രവൃത്തി നടത്തണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.

പൊതുവിദ്യാലയങ്ങൾ ഹൈസ്‌കൂളുകളിൽ ക്ലാസ് സമയം കൂടും അര മണിക്കൂർ അധികം

Image
സ്‌കൂൾ തുറക്കുന്നത് തിങ്കളാഴ്‌ച തന്നെ പുതിയ സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15വരെ ഹൈസ്‌കൂളിൽ 7 ശനിയും യുപിയിൽ 2 ശനിയും ക്ലാസ് കോഴിക്കോട് :  പുതിയ അധ്യയന വർഷം സംസ്ഥാന ത്തെ സർക്കാർ/എയ്‌ഡഡ് ഹൈസ്‌കൂളുകളിൽ അര മണി ക്കൂർ പ്രവൃത്തി സമയം കൂടും. രാ വിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവി ലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്തവിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങൾ. യുപി ക്ലാസുകളിൽ തുടർച്ചയാ യി 6 പ്രവൃത്തി ദിനങ്ങൾ വരാ ത്ത വിധം 2 ശനിയാഴ്ചകൾ കു ടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എൽപി ക്ലാസുകളിൽ പൊ തുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിന മാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എൽപി ക്ലാസുകളിൽ പ്രതിവർഷം 800 മണിക്കൂർ . ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങൾ മതിയാകും. ഹൈസ്കൂളുകളിൽ 1200 മണി ക്കൂർ പഠന സമയം നിർദേശിക്കു ന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾ ക്കൊപ്പം ദിവസവും അര മണി ക്കൂർ കുട്ടുന്നത്. മന്ത്രി വി.ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർ ന്ന വിദ്യാഭ...

മലയോര ഹൈവേ: ചക്കിട്ടപാറയിൽ ജനകീയ കൺവൻഷൻ ഇന്ന്

Image
✒️ ജോബി മാത്യു   ചക്കിട്ടപാറ :  മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ടൗ ണിലുള്ള തർക്കങ്ങൾ പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 4ന് വ്യാപാര ഭവനിൽ ജനകീയ കൺവൻഷൻ നടത്തു മെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്ററ് ബാബു പുതുപ്പറമ്പിൽ, സെക്രട്ടറി ശിവദാസൻ മുടിയംചാൽ എന്നിവർ അറിയി ച്ചു. സർക്കാർ വില നൽകി വാ ങ്ങിയ റോഡിന്റെ ഭൂമി പൂർണമാ യി ഉപയോഗിച്ച് മലയോര ഹൈവേ പ്രവൃത്തി പൂർത്തീകരി ച്ച് ജനങ്ങളുടെ ആശങ്ക പരിഹരി ക്കാൻ അധികൃതർ തയാറാക ണം. 29ന് താലൂക്ക് സർവേയറു ടെ നേതൃത്വത്തിൽ ചക്കിട്ടപാറ യിൽ നടത്തിയത് അശാസ്ത്രീയ സർവേയാണെന്നു ആരോപിച്ചു

ബഡ്സ്‌ സ്കൂൾ - പ്രവേശനോൽസവം

Image
കൂരാച്ചുണ്ട് :  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അക്ഷരക്കളരി 'ബഡ്സ്‌ സ്കൂൾ' ജൂൺ 2 നു തുറക്കുകയാണു. പുതിയ കുട്ടികളെ വരവേൽക്കാനും പൂർവ്വ വിദ്ദ്യാർത്ഥികൾക്ക്‌ അനുഭവേദ്യമാവാനും പ്രവേശനോൽസവം ഗംഭീരമാക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഭക്ഷണം, കുട്ടികൾക്ക്‌ മുഴുവൻ സമ്മാനങ്ങൾ, തുടങ്ങി വൈവിദ്ധ്യമേറിയ അനുഭവമായിരിക്കും പ്രവേശനോൽസവമെന്ന് അദ്ധ്യാപിക അനു പ്രിയ പറഞ്ഞു. നിലവിൽ 25 കുട്ടികളാണു ബഡ്സ്‌ സ്കൂളിൽ പഠിക്കുന്നത്‌. ഒരു കുട്ടിയുടെ രക്ഷിതാവും NCP പാർട്ടിയുടെ പ്രതിനിധിയുമായ വർഗ്ഗീസ്‌ പാലക്കാട്ട്‌ മാസ്റ്ററും കേരളാ കോൺ. എമ്മിന്റെ പ്രതിനിധിയായി എം സി ജോയ്‌ മാസ്റ്ററും പരിപാടിയുടെ പ്രവർത്തന ചിലവിലേക്ക്‌ ഉദാരമായി സംഭാവന നൽകി. രാവിലെ ചായയ്ക്കുള്ള പലഹാരം 10 ആം വാർഡ്‌ മെംബറും മുൻ വൈസ്‌ പ്രസിഡന്റുമായ റസീന യൂസുഫ്‌ ഏറ്റെടുത്തപ്പോൾ പങ്കെടുക്കുന്നവർക്ക്‌ മുഴുവൻ ലഡു വിതരണം പഞ്ചായത്ത്‌ മുസ്ലിംലീഗ്‌ കമ്മിറ്റിക്ക്‌ വേണ്ടി വി എസ്‌ ഹമീദ്‌ ഏറ്റെടുത്തു. മൈക്ക്‌ സെറ്റും, വേദി അലങ്കരിക്കുവാനുള്ള സാമഗ്രികളും, കുട്ടികൾക്കുള്ള സമ്മാനങ്ങളും Kooracchund GCC-KMCC  ഓഫർ നൽകി. അലങ്കാര പ്ര...

യാത്രയയപ്പ് നൽകി

Image
കൂരാച്ചുണ്ട്: സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസർ ശ്രീമതി വിധുവിനു എ ഡി സി യാത്രയയപ്പ് നൽകി. സ്തുത്യർഹമായ സേവനത്തിനു ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി പുതുകുന്നേൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഗസ്റ്റിൻ കാരക്കട, വി എസ് ഹമീദ്, എൻ കെ കുഞ്ഞമ്മദ്, ഏ കെ പ്രേമൻ, ശിവദാസൻ, വർഗീസ് മാസ്റ്റർ, സൂപ്പി തെരുവത്ത്, മത്തായി മാസ്റ്റർ കുന്നേൽ തുടങ്ങിയവരും കൃഷി ഓഫീസ് ഉദ്ദ്യോഗസ്ഥരായ ദൃശ്യയും ഉദ്ദ്യോഗസ്ഥരും സംബന്ധിച്ചു.

കൂരാച്ചുണ്ട് അങ്ങാടി തോട്ടിലെ വെള്ളം പാൽ നിറത്തിൽ

Image
കൂരാച്ചുണ്ട് : കൂരാച്ചുണ്ട്   അങ്ങാടി തോട്ടിലെ വെള്ളം മൂന്ന് ദിവസമായി വെള്ള കളറിൽ. മാലിന്യം കലർന്നത് നിറം മാറിയാണോ എന്നും, പെയിന്റ് കലങ്ങിയതാണോ എന്നും പരിശോധനക്കുമെന്നു പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ സാമ്പിൾ പരിശോധനക്ക് വേണ്ടി എടുത്തിട്ടുണ്ട്...

സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവയ്ക്കണം

Image
കോഴിക്കോട്:  അതിശക്തമായ മഴയും വെള്ളപ്പൊക്കക്കെടു തികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്ന തീയതിയിൽ മാറ്റം വരുത്തണമെന്ന് കെഎസ്സി (എം) സംസ്‌ഥാന ജനറൽ സെക്രട്ടറി അനേക് തോണിപ്പാറ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപണികളും മറ്റു പ്രവർത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലക്ക് എടുക്കണമെന്നും സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നും അസോസിയേഷൻ സെക്രട്ടറിയും പ്രസിഡൻ്റും ആവശ്യപ്പെട്ടു. സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. ‘സർക്കാർ പോളിസി’ എന്ന പേരുപറഞ്ഞു ഇത്തരം സ്ഥാപങ്ങൾക്ക് അംഗീകാരം നൽകാതെ വിദ്യാഭ്യാസ വകുപ്പ് ഉരുണ്ട് കളിക്കുകയാണ്. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാ...

അറിയിപ്പ്

Image
പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ്  സാങ്കേതിക തകരാർ ആയതിനാൽ ഇന്ന് രാത്രിയിൽ ഉള്ള കോഴിക്കോട് നിന്ന് കൂരാച്ചുണ്ട് -ചക്കിട്ടപാറ സർവ്വീസും.. നാളെ രാവിലെ ചക്കിട്ടപാറ നിന്ന് പിറവത്തേക്കും ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല.

ഇരുപത്താറാം മൈൽ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രണങ്ങളോടെ പുനസ്ഥാപിച്ചു.

Image
തലയാട്/ കൂരാച്ചുണ്ട് :   തലയാട്- 28 മൈൽ മലയോര ഹൈവേ റോഡിൽ  26ാം മൈലിൽ മണ്ണ് ഇടിഞ്ഞു വീണ് ഗതാഗത തടസ്സം ഭാഗികമായി നീക്കം ചെയ്തു.      മഴ തുടരുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രദേശത്ത് മണ്ണിടിയാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടുകൂടി മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ള എന്നാണ് റിപ്പോർട്ട്. യാത്രാ നിരോധനം തുടരാനാണ് സാധ്യത.    ഗതാഗതം നിയന്ത്രിച്ചു കൊണ്ട് മാത്രമേ വാഹനങ്ങൾ കടത്തിവിടുക എന്ന് നിലവിൽ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്.     എൻജിനീയർ  പ്രസ്തുത സ്ഥലം സന്ദർശിച്ചതിനു ശേഷം മാത്രമേ ഗതാഗത നിയന്ത്രണം നിയന്ത്രണങ്ങളോടുകൂടി മാത്രം പിൻവലിക്കുകയുള്ളൂ.

എൽഡിഎഫിന്റെ സ്വതന്ത്രനല്ല, പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കും; നിലമ്പൂരിൽ എം സ്വരാജ് സ്ഥാനാർഥി

Image
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.   നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്, പാർട്ടി മുന്നിൽ നിന്ന് അതിനെ നയിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Image
കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം കക്കയം:  കെ എസ് ഇ ബിയുടെ കക്കയം ഡാമിൽ ജലനിരപ്പ് 756.7 മീറ്റർ ആയി ഉയർന്നതിനെ തുടർന്ന് അധികജലം തുറന്നു വിടുന്നതിനുള്ള  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. ജലനിരപ്പ് 758 മീറ്ററിൽ എത്തുമ്പോഴാണ് ഡാമിന്റെ ഷട്ടർ തുറന്ന് പെരുവണ്ണാമൂഴി ഡാമിലേക്ക്  ജലം ഒഴുക്കുന്നത്.  മഴ ശക്തമായ സമയത്ത് തന്നെ പെരുവണ്ണാമൂഴി ഡാമിൻ്റെ നാല് ഷട്ടറും മുഴുവനായി തുറന്നിട്ടിരുന്നു. കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം നൽകി

നിര്യാതയായി

Image
കൂരാച്ചുണ്ട് :  കണ്ണാടി പാറ കുരിശുപള്ളിക്കു സമീപം താമസിക്കുന്ന പരേതനയായ മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചുവപ്പുങ്കമറ്റത്തിൽ ജെയിംസിൻ്റെ ഭാര്യ മേരി (81) നിര്യതയായി. മക്കൾ: റോയി, സന്തോഷ്, പരേതനായ ഷാജു ,ഡെയ്സി, മനോജ്, രാജേഷ്. മരുമക്കൾ: ലിസി, സുജ,, റെജി, ജോസ് കീരമ്പനാൽ കൂടരഞ്ഞി, ജിൻസി, സാൻറി. മൃത സംസ്കാര ചടങ്ങുകൾ ഇന്ന് (30/05/2025) വെള്ളിയാഴ്ച വൈകിട്ട് 5 pm ന് കുളത്തുവയൽ തീർത്ഥാടന പള്ളിയിൽ

ചക്കിട്ടപാറയിൽ രാത്രിയിൽ മിന്നൽ ചുഴലി

Image
ചക്കിട്ടപാറയിൽ രാത്രിയിൽ മിന്നൽ ചുഴലി മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു , വൈദ്യുതി വിതരണം നിലച്ചു ചക്കിട്ടപാറ:  ഇന്നലെ രാത്രിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് താമസിക്കും ചെരിയംപുറത്തു തോമസ് വീട്ടിൽ നാശനഷ്ടം ഉണ്ടായി.മഴ തുടങ്ങി യതോടെ കേളോത്ത്‌ വയൽ ഭാഗത്തു വൈദ്യുതി മുടങ്ങുന്നത് പതിവ് ആയിരിക്കുകയാണ് ചക്കിട്ടപാറ ഒമ്പതാം വാർഡിലെ കുഴികണ്ടം മുക്ക് ഭാഗങ്ങളിൽ അതിശക്തമായ ചുഴലി കാറ്റ് -സുരേഷ്കനവിന്റെ പുരയിടത്തിൽ കാർഷിക വിളകൾ നശിച്ചു പരിസരത്തുള്ള കൃഷിയിടങ്ങളും തകർത്തിട്ടുണ്ട് ചെമ്പ്ര - ചക്കിട്ടപാറ - നരിനട റൂട്ടിൽ രാത്രിയിൽ ഉണ്ടായ  മിന്നൽ  ചുഴലികാറ്റിൽ നാശനഷ്ടം.   ഏതാനും സെക്കൻഡുകൾ മാത്രമേ കാറ്റ് വീശിയുള്ളുവെങ്കിലും മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു , കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നു തടസ്സങ്ങൾ പരിഹരിക്കുന്നു . ഭാഗിഗമായി ഗതാഗത തടസം നേരിടുന്നു . യാത്ര പോകുന്നവർ സഹകരിക്കുക.

നിര്യാതനായി

Image
ചെമ്പനോട : വാലുപറമ്പിൽ ഷാജന്റെയും ഷോളിയുടെയും മകൻ മിഥുൻ ഷാജു (30) കാനഡയിൽ നിര്യാതനായി.  സഹോദരി: ഹിമ ഷാജൻ. മൃതസംസ്കാരം പിന്നീട്

കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

Image
✒️ ജോബി മാത്യു   കക്കയം : കെ എസ് ഇ ബിയുടെ കക്കയം ഡാമിൽ ജലനിരപ്പ് 755.6 മീറ്റർ ആയി ഉയർന്നതിനെ തുടർന്ന് അധികജലം തുറന്നു വിടുന്നതിനുള്ള  ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. ജലനിരപ്പ് 2485 അടിയിൽ എത്തുമ്പോഴാണ് ഡാമിന്റെ ഷട്ടർ തുറന്ന് കരിയാത്തുംപാറ പുഴയിലേക്ക് ജലം ഒഴുക്കുന്നത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ടോടെ റെഡ് അലർട്ട്  പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി യില്ല. 56.6 മില്ലിമീറ്റർ മഴയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടു ത്തിയത്. ഇന്ന് ഓറഞ്ച് അലർട്ടാണ് നിലവിൽ.

പെരുവണ്ണാമൂഴി വട്ടക്കയത്ത് കാട്ടാന വിളയാട്ടം

Image
(കുംബ്ലാനിക്കൽ ജോബിയുടെ തെങ്ങ് ആന നശിപ്പിച്ചത്) ✒️ ജോബി മാത്യു  ചക്കിട്ടപാറ :  പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷനു സമീപം, ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാർഡ് പെരുവണ്ണാമൂഴി വട്ടക്കയം മേഖല യിൽ കഴിഞ്ഞ രാത്രി കൃഷിയിട ങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപക മായി വിളകൾ നശിപ്പിച്ചു. കഴിഞ്ഞ രാത്രി വട്ടക്കയത്ത് കുംബ്ലാനിക്കൽ ജോബി, കുംബ്ലാ നിക്കൽ റോയി, വളയത്തിൽ ബി നു, ജോസ് പാഴുക്കുന്നേൽ, കും ബ്ലാനിക്കൽ ഏബ്രഹാം, പുതി യേടത്ത് ഷാജു, ഓരത്തേൽ ജോർജ് എന്നിവരുടെ തെങ്ങ്, കമുക്, വാഴ, റബർ ഉൾപ്പെടെയാ ണു നശിപ്പിച്ചത്. രാത്രി വീടുകൾ ക്കു സമീപവും കൃഷിയിടങ്ങളി ലും എത്തുന്ന കാട്ടാനകൾ ജന ങ്ങളുടെ ജീവനും സ്വത്തിനും ഭീ ഷണിയായി. വട്ടക്കയത്ത് രണ്ടാഴ്ചയായി കാട്ടാന ശല്യം തുടരുകയാണ്. കുരങ്ങ്, കാട്ടുപന്നി, മാൻ ഉൾപ്പെടെയുള്ള മൃഗങ്ങൾ ഇടവിള കൃ ഷി വ്യാപകമായി നശിപ്പിക്കുന്ന തും കർഷകർക്കു തിരിച്ചടിയാ ണ്. പെരുവണ്ണാമൂഴി വനമേഖല അതിർത്തിയിൽ വട്ടക്കയത്ത് മുൻപ് നിർമിച്ച സൗരവേലി പ്രവർത്തിക്കാത്തതിനാൽ വന്യ മൃഗങ്ങൾ വിളകൾ നശിപ്പിക്കുന്ന തു തുടരുകയാണ്. മൂന്നരവർഷം മുൻപു ചക്കിട്ട പാറ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ 18 കില...

മലയോര ഹൈവേ ; ചക്കിട്ടപാറ ടൗണിലെ റീ സർവേയിൽ ജനങ്ങൾക്ക് വീണ്ടും ആശയക്കുഴപ്പം

Image
(ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ പ്രവൃത്തിയിൽ റോഡിൻ്റെ വീതി സംബന്ധിച്ച തർക്കത്തെ തുടർ ന്ന് താലൂക്ക് സർവേ ടീം പാതയുടെ ഭൂമി അളക്കുന്നു) ✒️ ജോബി മാത്യു ചക്കിട്ടപാറ : മലയോര ഹൈവേ റോഡ് പ്രവ്യത്തിയുടെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ പാതയുടെ അതിർത്തി സംബ ന്ധിച്ച തർക്കത്തിൽ പണി നിർ ത്തിവച്ചതിനെ തുടർന്ന് സർവക ക്ഷി യോഗ തീരുമാനപ്രകാരം താലൂക്ക് സർവേ ടീമംഗങ്ങൾ റോഡ് സർവേ നടത്തി. സർവേ പ്രകാരം ടൗണിൽ പല യിടങ്ങളിലും റോഡിന് വ്യത്യ സ്‌ത അളവുകൾ കണ്ടെത്തിയത് : . 1981ൽ പൊതുമരാമത്ത് വകുപ്പ് റോഡിന് പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെ ഭൂമി ഏറ്റെടു ത്തപ്പോൾ തയാറാക്കിയ മാപ് പ്രകാരം സർവേ നടത്തിയില്ലെ ന്ന് ആരോപണം ഉയരുന്നുണ്ട്. റവന്യു വകുപ്പിന്റെ കൈവശമു ള റോഡിന്റെ മാപ് പ്രകാരം സർവേ നടത്തിയില്ലെന്നാണ് ആക്ഷേപം റോഡിന്റെ വിവിധ ഭാഗങ്ങളിൽ ; 8.50 മീറ്റർ മുതൽ 14 മീറ്റർ വരെ വീതിയുള്ളതാണു തർക്കത്തിനു കാരണം. പൊതുമരാമത്ത് വകു പ്പ് ഭൂമി ഏറ്റെടുത്തത് ഏകീകൃത അളവിൽ ആയിരിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്. ഇന്നലെ നടത്തിയ സർവേ പ്രകാരം ടൗ ണിലെ ഒരു കെട്ടിടം മാത്രമാണ് പൊളിക്കേണ്ടി വരുന്നത്. ബാക്കി യുള്ള കെട്ടിടങ്ങൾക്ക് റോഡ് പണി തടസ്സമാകില്ല. സർവേ നട ത്തി...

പേരാമ്പ്രയിലെ അപകടാവസ്ഥയിലായ പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കണം.

Image
പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും തകർന്ന് കെട്ടിടം അപകടാവസ്ഥയിലാണ്. പില്ലറുകളുടെ കമ്പികൾ പുറത്തേക്ക് തള്ളുകയും സ്ലാബുകൾ അടർന്ന് വീഴുകയും ബീമുകൾ തകർന്ന് ഏത് നിമിഷവും കെട്ടിടം നിലം പൊത്തുമെന്ന അവസ്ഥയിലാണ്. 2022 മുതൽ പ്രസ്തുത ബിൽഡിംഗിൻ്റെ തകർച്ചാവസ്ഥ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സിൽ എസ്ഡിപിഐ പരാതി നൽകുകയും ചെയ്തിരുന്നതാണ്. നിരന്തരമായി വാഹനങ്ങളും വഴി യാത്രക്കാരും ഇതിന് പുറമെ ട്രാഫിക് തടസ്സവും ഉണ്ടാകുന്ന തിരക്കേറിയ പേരാമ്പ്ര ജംഗ്ഷനിലെ തകർച്ച ഭീഷണി നേരിടുന്ന നാല് നില കെട്ടിടത്തിൽ നിരവധി കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കാലവർഷക്കെടുതിയിൽ കെട്ടിടത്തിൻ്റെ പിറക് വശത്തെ ഗ്രില്ലുകൾ തകർന്ന് വീണത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ദിവസങ്ങളായിട്ടും അധികൃതർ ഒന്നും ചെയ്തിട്ടില്ല. തൊട്ടടുത്ത് തന്നെയുള്ള ട്രാഫിക് പോലീസ് സ്‌റ്റേഷനും സമീപത്തുള്ള മറ്റു കെട...

കൊയിലാണ്ടിയിൽ വർക്ക്ഷോപ്പിൽ റിപ്പയറിംങ്ങിനായി എത്തിച്ച സ്കൂട്ടറിനുള്ളിൽ രണ്ട് പെരുമ്പാമ്പുകൾ

Image
കൊയിലാണ്ടി: കണ്ണാടി മാറ്റാനായി എത്തിച്ച ബൈക്കിൽ രണ്ട് പെരുമ്പാമ്പുകളെ കണ്ടെത്തി. ഇന്ന് വൈകീട്ടോടെ 5.30 തോടെയാണ് സംഭവം. മുത്താമ്പി റോഡിൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുള്ള ഹോണ്ട കെയർ വർക്ക് ഷോപ്പിൽ എത്തിച്ച ബൈക്കിലാണ് രണ്ട് പെരുമ്പാമ്പിനെ കണ്ടത്. കോതമംഗലം സ്വദേശിയായ ദിനേശിന്റെ സ്‌കൂട്ടറിന്റെ വൈസറിൽ ആയിരുന്നു പെരുമ്പാമ്പുകൾ ഒളിച്ചിരുന്നത്. ബൈക്കിന്റെ കണ്ണാടി മാറ്റാനായി എത്തിയതായിരുന്നു ദിനേശൻ. ബൈക്ക് റിപ്പയർ ചെയ്യുമ്പോൾ പിണഞ്ഞുകിടക്കുന്ന രണ്ട് പാമ്പുകളെ മെക്കാനിക്ക് മാജിദിൻ്റെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഒരു മീറ്ററോളം നീളമുള്ള രണ്ട് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് ബൈക്കിനുള്ളിൽ നിന്നും പിടികൂടിയത്.  ഉടനെ നന്തിയിലെ പാമ്പുപിടുത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ സ്ഥലത്തെത്തി പെരുമ്പാമ്പുകളെ പുറത്തെടുത്തു. ഇവയെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.

പോർകളത്തിലേക്ക് അൻവർ

Image
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ TMC സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് ചേർന്ന തൃണമൂൽ യോഗത്തിലാണ് തീരുമാനം എടുത്തത്. അഭിമാന പോരാട്ടം എന്ന് അൻവർ.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത യോഗത്തിന് ശേഷം പ്രഖ്യാപനം

പെരുവണ്ണാമൂഴി - ചെമ്പനോട റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിനു മീതെ മരം വീണു; യാത്രക്കാർ രക്ഷപ്പെട്ടു

Image
പെരുവണ്ണാമൂഴി : ഓടിക്കൊണ്ടിരുന്ന കാറിനു മീതെ കാറ്റിൽ മരം വീണു കാറിനു നാശം സംഭവിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് പെരുവണ്ണാമുഴി -ചെമ്പനോട റുട്ടിൽ അപകടം സം ഭവിച്ചത്. പന്നിക്കോട്ടൂർ ഉന്നതി ജംക്‌ഷൻ മേഖലയിൽ വനഭൂമി യിലെ മരങ്ങളാണു കാറ്റിൽ കാറി നു മീതെ വീണത്. ഡ്രൈവിങ് പരിശീ ലനത്തിനിടെ ഫോക്കസ് ഡ്രൈവിങ് സ്കൂളിന്റെ കാറിനുമുകളിലാണ് മരംവീണത്. . അപകട ത്തെത്തുടർന്ന് ചെമ്പനോട - പെരുവണ്ണാമൂഴി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേ ഷൻ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ വിജിലൻസ് റെയ്ഡ് ശക്തമായ നടപടിവേണം

Image
  പേരാമ്പ്ര : വിജിലൻസ് അന്വേഷണം നടന്ന സാഹ ചര്യത്തിൽ പേരാമ്പ്ര താലൂ ക്ക് ആശുപത്രിയിലും ഡയാലി സിസ് കേന്ദ്രത്തിലും മരുന്നു കൊള്ള നടത്തിയവരെപ്പറ്റി അന്വേഷണം നടത്തി ശക്ത മായ നിയമനടപടി സ്വീകരിക്ക ണമെന്ന് കോൺഗ്രസ് ബ്ലോ ക്ക് പ്രസിഡന്റ് കെ. മധുക ഷ്ണൻ ആവശ്യപ്പെട്ടു. പുതിയ മരുന്നുകൾ വാങ്ങുമ്പോൾ പാലിക്കേണ്ട നടപടികൾ പാ ലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. വിഷയത്തിൽ നിജസ്ഥിതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് കോൺഗ്ര സ് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി സാധാരണക്കാരൻ്റെ ആശ്ര യമായ താലൂക്ക് ആശുപത്രി തകർക്കാൻ അനുവദിക്കില്ലെന്നും വിജിലൻസ് അന്വേഷണ ത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലെ എല്ലാ സാ മ്പത്തിക ഇടപാടുകളെപ്പറ്റി യും മരുന്നുവാങ്ങലിനെപ്പറ്റി യും സമഗ്ര അന്വേഷണം നട ത്തണമെന്നും ബിജെപി ജില്ലാ സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു.  താലൂക്ക് ആശുപത്രിയിൽ വിജിലൻസ് അന്വേഷണം നട ന്ന സാഹചര്യത്തിൽ ആശു പത്രിയുമായി ബന്ധപ്പെട്ട മു ഴുവൻകാര്യങ്ങളും സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നിയോ ജകമണ്ഡലം കമ്മിറ്റി ആവശ്യ മുസ്ലിം യൂത്ത് ലിഗ് പ്രസി ഡൻ്റ് പ...

കായണ്ണയിൽ മൂന്നുപേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു

Image
കായണ്ണ:   കാലവർഷം ശക്തിപ്രാപിച്ച തോടെ കായണ്ണയിൽ പകർച്ചവ്യാധികൾ പിടിമു റുക്കി. പഞ്ചായത്തിലെ ഏഴ്, 10, 11 വാർഡുകളിലാണ് മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച ത്. പത്താം വാർഡിൽ ഒരാൾക്ക് എലിപ്പനിയും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ആരോ ഗ്യവിഭാഗം ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയതായി ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ. നാരായ ണൻ അറിയിച്ചു. മഴ ശക്തമായതോടെ പനി ബാധിച്ചവരുടെ എണ്ണവും ഗ്രാമങ്ങളിൽ വർധിക്കുന്നുണ്ട് . പനിബാധിച്ച് ഒട്ടേറെപ്പേർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്നിടങ്ങ ളിലും കൊതുകുകൾ പെരുകാൻ സാധ്യതയു ള്ള ഇടങ്ങളിലും ശുചീകരണംനടത്തണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഭക്ഷണപദാർഥങ്ങൾ നല്ലവണ്ണം മൂടിവെക്കു കയും, തിളപ്പിച്ചാറിയവെള്ളം കുടിക്കാനുപയോ ഗിക്കുകയും വേണം. ഒപ്പം വ്യക്തിശുചിത്വവും പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

കൂരാച്ചുണ്ട്, തലയാട് മലയോര മേഖലയിലെ മണ്ണിടിച്ചിൽ വലഞ്ഞ് നാട്ടുകാരും വിദ്യാർഥികളും

Image
✒️നിസാം കക്കയം   തലയാട് / കൂരാച്ചുണ്ട് : പതിവായിവരുന്ന വിനോദസഞ്ചാരികളും നാ ട്ടുകാരും ഒട്ടേറെ വിദ്യാർഥിക ളും കടന്നുപോകുന്ന ഈ വഴി ഇപ്പോഴും ഗതാഗതയോഗ്യമാവാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നുണ്ട്. ആധുനികയന്ത്രങ്ങൾ ഉപ യോഗിച്ച് പെട്ടെന്ന് മണ്ണ് നീ ക്കം ചെയ്യണമെന്ന ആവശ്യമു ന്നയിച്ചിട്ടും, ഇതുവരെ ഉദ്യോ ഗസ്ഥർ വിഷയത്തിൽ ഒരു പ്ര തികരണവും നൽകിയില്ലെന്നാ ണ് നാട്ടുകാർ പറയുന്നത് പാ തയിലൂടെ പോകാനാവാതെ ഞങ്ങൾ വലിയ ബുദ്ധിമുട്ടാ ണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തലയാടുനിന്ന് കല്ലാനോട് സ്കൂളിലേക്ക് ഒട്ടേറെ കുട്ടികളാ ണ് ഈ റോഡിൽക്കൂടി കടന്നു പോകുന്നത്. എന്നാൽ, റോഡിൽ മണ്ണടിഞ്ഞതോടെ വിദ്യാർഥികൾ സ്കൂ ളിലേക്കുപോകാൻ വലിയ ബു ദ്ധിമുട്ടാണ് നേരിട്ടുകൊണ്ടിരി ക്കുന്നതെന്ന് സജീവൻ തലയാ ട് പറഞ്ഞു. പ്രദേശത്തെ ജന ങ്ങളുടെ അവസ്ഥ അടിയന്ത രമായി പരിഗണിക്കണമെന്നും ഗതാഗതം പുനഃസ്ഥാപിക്കാ നുള്ള നടപടികൾ പെട്ടെന്നു തന്നെ ബന്ധപ്പെട്ട അധികാ രികൾ ചെയ്യണമെന്നും നാട്ടു കാർ ആവശ്യപ്പെട്ടു.

27-ാം മൈൽ - തലയാട് ബൈപാസ് അവഗണനയുടെ 66 വർഷം

Image
  66 വർഷം മുൻപ് വാഹന സർവീസ് നടത്തിയിരുന്ന പാത ഇപ്പോഴും മൺറോഡ് തന്നെ ✒️ജോബി മാത്യു  കൂരാച്ചുണ്ട്:  കക്കയം ജലവൈ ദ്യുത പദ്ധതിയുടെ ആരംഭത്തിൽ 66 വർഷം മുൻപ് വാഹനം സർ വീസ് നടത്തിയിരുന്ന 8 മീറ്റർ വീ തിയുള്ള 27-ാം മൈൽ - തലയാട് ബൈപാസ് റോഡ് അവഗണന യുടെ ആറര പതിറ്റാണ്ട് പിന്നിടു ന്നു. പനങ്ങാട് പഞ്ചായത്തിലെ 4-ാം വാർഡിലൂടെയുള്ള ഈ ബൈപാസ് പാത നവീകരിക്കാ തെ ഇപ്പോഴും മൺറോഡാണ്. 27-ാം മൈലിൽ കുരിശുപള്ളിയു ടെ സമീപത്ത് നിന്നും 2.5 കിലോ 1 മീറ്റർ ഈ റോഡിലൂടെ സഞ്ചരി ച്ചാൽ തലയാട് എത്തിച്ചേരാൻ സാധിക്കും. തലയാട് നിന്നും 800 മീറ്റർ ദുരം പാത നവീകരിച്ചതാ ണ്. ബാക്കിയുള്ള 1.7 കിലോമീ റ്റർ ഇപ്പോഴും മൺപാതയാണ്. ബൈപാസ് പാത നവീകരണ പ്രവൃത്തി നീണ്ടതോടെ ഈ പ്രദേശത്തു നിന്നും ഒട്ടേറെ കു ടുംബങ്ങൾ താമസം മാറ്റിയിട്ടുണ്ട്. പാതയോരത്തെ 25ഓളം കുടും ബങ്ങൾ ഇപ്പോൾ യാത്രയ്ക്ക് ആശ്രയിക്കുന്നതും ഈ പാതയെ യാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള തലയാട് - കക്കയം റോഡിൽ 27-ാം മൈൽ മുതൽ തലയാട് വരെയുള്ള പ്രധാന പാ തയോരത്ത് മഴക്കാലത്ത് മണ്ണിടി ച്ചിൽ പതിവാണ്. മണ്ണിടിയു മ്പോൾ വാഹനഗതാഗതം മുട ങ്ങുകയും ചെയ്യാറുണ്ട്. ഈ സമ യത്ത് ഈ ബൈപാസ് റോഡ് പൂർത്തിയായാൽ ഗതാഗത ...

KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ നിയമനം

Image
KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കരാറിനൊപ്പം 30,000/- രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. തുക താത്കാലിക സേവനകാലയളവിൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി നില നിർത്തും. കെഎസ്ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല. ശമ്പളം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം അധികമണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി നൽകും. അധികവരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെൻ്റീവ് ബാറ്റയും നൽകും. യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർവാഹന വകുപ്പിൽനിന്ന് നിശ്ചിതസമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് പത്താംക്ലാസ് വിജയം. 30-ലധികം സിറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങ ളിൽ അഞ്ചുവർഷ വൃത്തിപരിചയം. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം. പ്രായം: 24 മുതൽ 55 വരെ അപേക്ഷ: വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് ...

തലയാട്-കക്കയം മലയോര ഹൈവേയിലെ മണ്ണ് മാറ്റിത്തുടങ്ങി ഗതാഗതതടസ്സം നീങ്ങിയില്ല

Image
  തലയാട്/ കൂരാച്ചുണ്ട്: കക്കയം - തലയാട് റോഡിൽ മലയോര ഹൈവേയു ടെ പണിനടക്കുന്ന 26-ാം മൈൽ ഭാഗത്ത് കഴിഞ്ഞ രണ്ടുദിവസമാ യുണ്ടായ മണ്ണിടിച്ചിലിൽ റോഡി ലേക്ക് വീണ മണ്ണ് മാറ്റാൻതുടങ്ങി. എന്നാൽ, റോഡിൽ ചെളിയും  കല്ലും മരങ്ങളും ഉള്ളതിനാൽ ആധുനിക സംവിധാനങ്ങൾ ഉപ യോഗിച്ച് മണ്ണ് ഉടനെ നീക്കണ മെന്നാണ് നാട്ടുകാരുടെ ആവ ശ്യം. പ്രതികൂല അവസ്ഥയിലായതുകൊണ്ട് ബുധനാഴ്ച ഉച്ചയ്ക്കു - ശേഷം പണി നിർത്തിവെക്കേ ണ്ടിവന്നു. മലയോരഭാഗത്തേക്കു ള്ള യാത്ര മുടങ്ങിയതോടെ നൂറു കണക്കിന് കുടുംബങ്ങൾ വലിയ = പ്രതിസന്ധിയിലാണ്. തലയാട്ടുനിന്ന് 28-ാം മൈൽ 4 വരെയുള്ള പഴയ കിളികുടുക്കി റോഡ് നശിച്ചുകൊണ്ടിരിക്കയാ ണ്. എട്ടുമീറ്ററോളം വീതിയുള്ള റോഡ് ഗതാഗതയോഗ്യമാക്കി യാൽ, മലയോരഹൈവേയിൽ മണ്ണിടിച്ചിൽപോലുള്ള ദുരന്തങ്ങ ളുണ്ടായി റോഡുതടസ്സം വന്നാൽ നാട്ടുകാർക്ക് വലിയ ഉപകാര മാവും. തലയാട്ടുനിന്ന് കൂരാച്ചുണ്ട്, കക്കയം ഭാഗങ്ങളിലേക്കെത്തി പ്പെടാനും തലയാട്ടെത്തിയാൽ പൂനൂരിലൂടെയോ എസ്റ്റേറ്റ്മുക്കി ലൂടെയോ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലേക്കും താമരശ്ശേരിയിലെ ദേശീയപാത യിലേക്കും എത്തിപ്പെടാനാവും. എകരൂൽ-കക്കയം റോഡും കക്ക യം അണക്കെട്ടും വരുന്നതിനു മുൻപ് യാത്രയ്ക്കുപയോഗിച്ചിരു...

നിര്യാതനായി

Image
പൂഴിത്തോട് : തോമസ് ഫ്രാൻസിസ് (തൊമ്മച്ചൻ ) ഉറുമ്പിൽ (78) പൂഴിത്തോട് നിര്യാതനായി. ഭാര്യ :ലൂസി ചോപ്പുങ്കൽ മക്കൾ: ഫാദർ റോജിമോൻതോമസ് (ആഗ്ര രൂപത, ഉത്തർപ്രദേശ്), രാജി തോമസ് (മസ്കറ്റ്), സോജി തോമസ് (അദ്ധ്യാപകൻ സെന്റ് മേരിസ് HSS കൂടത്തായി) മരുമക്കൾ : ജിജി പന്തപ്ലാക്കൽ (ശാലോം പെരുവണ്ണാമൂഴി), ഡയാന കുര്യാക്കോസ് (അദ്ധ്യാപിക GHSS താമരശ്ശേരി). മൃത സംസ്കാരം 29/05/2025 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് പരേതന്റെ വസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് പൂഴിത്തോട് അമലോത് ഭവ മാതാ പള്ളി സെമിത്തെരിയിൽ, സംസ്കാരo

തലയാട് ആശുപത്രിയിൽ ഉറവ: രോഗികളെ മാറ്റി

Image
തലയാട്:  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ തലയാട് സർക്കാർ ആയുർവേദ ആശുപത്രിയിലെ താഴത്തെനിലയിൽ വെള്ളത്തിൻ്റെ ഉറവ കണ്ടതോടെ ചികിത്സയിലുണ്ടായിരു ന്ന 18-ഓളംപേരെ അവരുടെ വീ ടുകളിലേക്ക് മാറ്റി. ബുധനാഴ്ച മഴയ്ക്ക് ശമനമായതിനാൽ വെള്ളശല്യം അപകടകരമായിട്ടില്ലെന്നും എന്നാൽ രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയു ടെ നിർദേശപ്രകാരം മാറ്റുകയാ യിരുന്നെന്നും ഒപി സംവിധാ നങ്ങളെല്ലാം പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

ചക്കിട്ടപാറയിൽ അദ്ധ്യാപക നിയമനം

Image
ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. മോഡൽ പ്രീ സ്‌കൂളിൽ ദിവസവേതനത്തിൽ നഴ്‌സറി സ്‌കൂൾ ടീച്ചറെ നിയമിക്കുന്നു. യോഗ്യത: പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. 2026 മാർച്ച് വരെയോ സ്ഥിര നിയമനം ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. ഗ്രാമപഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ രണ്ടിന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9447048178.