ചക്കിട്ടപാറയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു
കർഷകർ കണ്ണീരിൽ കാട്ടാന റബർ മരങ്ങളുടെ തോൽ വ്യാപകമായി നശിപ്പിക്കുന്നതിൽ കർഷകർ ആശങ്കയിൽ (ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമുഴി വട്ടക്കയം പൈകയിൽ സുജിയുടെ തെങ്ങ്, റബർ മരങ്ങൾ കാട്ടാന തകർത്തപ്പോൾ) ✍🏻ജോബി മാത്യു ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നു. കഴിഞ്ഞ രാത്രിയിൽ പെരുവണ്ണാ മൂഴി, വട്ടക്കയം, കൂവപ്പൊയിൽ മേഖലകളിലാണു നാശം വിതച്ചത്. പെരുവണ്ണാമൂഴി പൈകയിൽ സുജിയുടെ തെങ്ങ്, റബർ എന്നിവ നശിപ്പിച്ചു. വട്ടക്കയത്ത് പാഴുക്കുന്നേൽ ജോസിൻ്റെ 8 റബർ മരങ്ങളുടെ തൊലി തിന്നു തകർത്തു. വാഴേപറമ്പിൽ പരുഷോത്തമിന്റെ വാഴകൃഷിയും നശിപ്പിച്ചിട്ടുണ്ട്. (കൂവപ്പൊയിൽ പഴയപറമ്പിൽ ഷെറിയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ) പൈകയിൽ ബാബുവിന്റെ തെങ്ങ് പിഴുതെറിഞ്ഞു. മഠത്തിനകത്ത് ജോൺസൻ്റെ വാഴകൃഷിയും നശിപ്പിച്ചു കൂവപ്പൊയിൽ പഴയപറമ്പിൽ ഷെല്ലി, പഴയപറമ്പിൽ ഷെറി എന്നിവരുടെ കൃഷി ഭൂമിയിൽ തെങ്ങ്, വാഴ എന്നിവ തകർത്തു. (കൂവപ്പൊയിൽ പഴയപറമ്പിൽ ഷെല്ലിയുടെ തെങ്ങിൻ തൈ കാട്ടാന നശിപ്പിച്ചപ്പോൾ) ആനക്കൂട്ടം കുറ്റ്യാടി പുഴ നീന്തി കയറിയാണു കൃഷി ഭൂമിയിൽ എത്തുന്നത്. ഈ മേഖല...