നാദാപുരത്ത് സ്‌കൂൾ ബസ് കാത്തുനിന്ന വിദ്യാർഥിക്കു നേരെ തെരുവുനായ കുരച്ചുചാടി



കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥിക്കു നേരെ പാഞ്ഞടുത്ത തെരുവുനായയിൽ നിന്നു കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വേവത്തെ മാവിലാട്ട് അലിയുടെ മകൻ മുഹമ്മദ് ഫയാനാണ് വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടത്. കുട്ടിയെ നായ പിന്തുടരുന്നതു കണ്ട് സ്‌കൂൾ ബസ് ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയതും രക്ഷയായി.

23ന് ഇതേ സ്ഥ‌ലത്തു വച്ച് തെരുവുനായ ബാലികയ്ക്ക നേരെ പാഞ്ഞടുക്കുകയും ശബ്ദം കേട്ട സ്ത്രീ ബാലികയെ രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു സ്‌കൂൾ ബസ് ഡ്രൈവറും അന്ന് ഓടിയെത്തിയിരു ന്നു. അതേ നായ തന്നെയാണ് വീണ്ടും എത്തിയതെന്നാണു
കരുതുന്നത്.

പാറക്കടവിലെ വിവിധ സ്കൂളു കളിലേക്കു പോകുന്ന കുട്ടികൾക്ക് തെരുവുനായ്ക്കൾ ഭീഷണി യായിട്ട് ഏറെയായി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി